World
-
അറബ് രാജ്യങ്ങൾ വരെ എതിരായപ്പോൾ കൂടെ നിന്ന ഇന്ത്യയെ കാലുവാരി ഖത്തർ
ന്യൂഡൽഹി: എന്നും ഖത്തറിന്റെ വിശ്വസ്ത പങ്കാളിയായിരുന്നു ഇന്ത്യ.എന്നാൽ ഒക്ടോബര്‍ 26ന് ഖത്തറില്‍ നിന്നു വന്ന വാര്‍ത്ത ഇന്ത്യയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ചാരവൃത്തിക്കുറ്റം ആരോപിച്ച് ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച വാര്‍ത്തയായിരുന്നു അത്. ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്. 2022 ഓഗസ്റ്റ് 30ന് രാത്രിയാണ് എട്ടുപേരെയും ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഖത്തറിലെ ഉന്നത നിയമവിദഗ്ദരെ ഇന്ത്യ…
Read More » -
ഗാസയിലേക്കു കൂടുതല്‍ ഇസ്രേലി സൈനികര്‍
ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം വര്‍ധിപ്പിച്ചതായി ഇസ്രേലി സേനാ വക്താവ് ഡാനിയല്‍ ഹാഗാരി അറിയിച്ചു. ഗാസയിലേക്കു കൂടുതല്‍ സേനയെ അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കരവഴിയുള്ള ഓപ്പറേഷൻ വ്യാപിപ്പിക്കുകയാണ്. യുദ്ധലക്ഷ്യങ്ങള്‍ നേടിയെടുക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമസേന ഗാസയിലെ 450 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രയേല്‍ അറിയിച്ചു. ഹമാസിന്‍റെ മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്സ്, നിരീക്ഷണ പോസ്റ്റുകള്‍, ടാങ്ക് വേധ മിസൈല്‍ വിക്ഷേപിണികള്‍ എന്നിവയാണു തകര്‍ത്തത്. ഗാസയിലെ നിരവധി സ്ഥലങ്ങളില്‍ ഇസ്രേലി കരസേനയുമായി ഏറ്റുമുട്ടല്‍ നടക്കുന്നതായി ഹമാസും സ്ഥിരീകരിച്ചു.
Read More » -
മുസ്‌ലിം രാജ്യക്കാര്‍ക്കു പ്രവേശനം നിരോധിക്കും: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: വീണ്ടും യുഎസ് പ്രസിഡന്‍റായാല്‍ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശം നിരോധിച്ചതു പുനഃസ്ഥാപിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ വാര്‍ഷിക യഹൂദ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ല്‍ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യമൻ, ഇറാക്ക്, സുഡാൻ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വീണ്ടും അധികാരം ലഭിച്ചാല്‍ ആദ്യദിനംതന്നെ നിരോധനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാലു വര്‍ഷ ഭരണത്തിനിടെ ഒറ്റ അനിഷ്ട സംഭവം പോലും അമേരിക്കയില്‍ ഉണ്ടാകാതിരുന്നതിനു കാരണം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ട്രംപിന്‍റെ പ്രസ്താവനയെ വൈറ്റ്ഹൗസ് വിമര്‍ശിച്ചു.
Read More » -
മരണം 8000 കടന്നു;ഗാസയില്‍ അതിശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍
ഗാസ: ഇസ്രായേൽ ആക്രമണത്തിൽ മരണം 8000 കടന്നതായി ഗാസ ആരോഗ്യമന്ത്രി അറിയിച്ചു.മൊബൈല്‍ നെറ്റ്‍വര്‍ക്കും ഇന്റര്‍നെറ്റും അടക്കം ആശയവിനിമയ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായതോടെ എല്ലാ അര്‍ത്ഥത്തിലും ഗാസ ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ഗാസയിലും വടക്കൻ ഗാസയിലും ശക്തമായ ബോംബിംഗ് നടന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 8000ത്തോളം ഗാസ നിവാസികള്‍ കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.ആയിരത്തിയഞ്ഞൂറിനടുത്ത് ആളുകളെ കാണാനില്ല. അതിനിടെ ഇസ്രായേലില്‍ തടവില്‍ കഴിയുന്ന എല്ലാ പലസ്തീനികളേയും മോചിപ്പിച്ചാല്‍ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തുന്ന വന്‍ കര ആക്രമണത്തിനിടയിലാണ് ഹമാസിന്റെ ആവശ്യം. ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ ആണ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഗാസയില്‍ നാൾക്കുനാൾ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍.യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈര്‍ഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ശത്രുവിനെ താഴെ നിന്നും മുകളില്‍ നിന്നും നേരിടും. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന…
Read More » -
‘ഫ്രണ്ട്സ്’ താരം മാത്യു പെറി അന്തരിച്ചു; മൃതദേഹം കണ്ടെത്തിയത് കുളിമുറിയില്‍
ലോസ് ഏഞ്ചല്‍സ്: ‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയില്‍. ലോസ് ഏഞ്ചല്‍സിലെ വസതിയിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണകാരണം എന്തെന്ന് വ്യക്തമല്ല. മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ലോസ് ഏഞ്ചല്‍സ് പോലീസ് അറിയിച്ചു. കവര്‍ച്ച, കൊലപാതകം തുടങ്ങിയ സാധ്യതകള്‍ പോലീസ് തള്ളിക്കളഞ്ഞതായാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതായിക്കാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്‌സില്‍ ‘ചാന്‍ഡ്‌ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്. മദ്യത്തിനും വേദനസംഹാരികള്‍ക്കും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരിയില്‍നിന്ന് മുക്തനാകാന്‍ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്‌സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലഹരിയ്ക്ക് അടിമപ്പെട്ട…
Read More » -
പാലസ്തീന് വേണ്ടി കരയുന്നവർ എന്തേ യമൻ യുദ്ധം കാണാതെപോയി ?
കോഴിക്കോട്:പാലസ്തീന് വേണ്ടി കരയുന്നവർ എന്തേ 2015-ലെ യമൻ യുദ്ധം കാണാതെപോയി ? ഒരു മുസ്ലിം രാജ്യത്തെ ഒമാൻ ഒഴികെയുള്ള ഇതര അറബ് രാജ്യങ്ങളെല്ലാം ചേര്‍ന്നു വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയാണ് അന്നു കാണാനായത്. ഇറാന്‍റെ പിന്തുണയുള്ള ഹുതി വിമതര്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യകക്ഷി സേന നടത്തിയ യുദ്ധത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും മരിച്ചത് 3,77,000 പേരാണ്. ഇതില്‍ 1,50,000 പേരും മരിച്ചത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ്. 15,000 പേര്‍ സഖ്യകക്ഷി സേനയുടെ വ്യോമാക്രമണത്തിലും മരിച്ചു. ബാക്കിയുള്ളവര്‍ യുദ്ധത്തിന്‍റെ പരിണതഫലമായുണ്ടായ ദാരിദ്ര്യത്താലും രോഗങ്ങളാലും മരിച്ചു. മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്നാണ് യുഎൻ ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കടല്‍മാര്‍ഗവും വ്യോമമാര്‍ഗവും ഏഴുവര്‍ഷത്തോളം ഏര്‍പ്പെടുത്തിയ ഉപരോധം യെമനിലെ ജീവിതം നരകതുല്യമാക്കി. ഹുതി വിമതര്‍ക്ക് ഇറാനില്‍നിന്ന് ആയുധങ്ങള്‍ എത്തുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഉപരോധമേര്‍പ്പെടുത്തിയതെങ്കിലും ബാധിച്ചതു സാധാരണ ജനത്തെയാണ്. ഭക്ഷണവും മരുന്നും ലഭിക്കാതെ കുട്ടികളടക്കം മരിച്ചുവീണു. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭക്ഷ്യക്ഷാമമാണുണ്ടായത്. നാലുലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവിനാല്‍ രോഗങ്ങള്‍ക്കു കീഴടങ്ങി.…
Read More » -
കീഴടങ്ങാൻ സന്നദ്ധത അറിയിച്ച് ഹമാസ്; ബന്ദികളെ റെഡ് ക്രോസിന് കൈമാറാം
ഗാസ: വ്യോമ-നാവിക ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ കരയുദ്ധവും ആരംഭിച്ചതോടെ കീഴടങ്ങാൻ സന്നദ്ധത അറിയിച്ച് ഹമാസ്. ബന്ദികളെ റെഡ് ക്രോസിന് കൈമാറാം എന്നാണുറപ്പ്. മുതിർന്ന നേതാക്കളെല്ലാം ഖത്തറിലും റഷ്യയിലും അഭയം തേടിയതിന് പിന്നാലെ ഹമാസ് നേതാവ് ഖാലെദ് മെഷാലാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിൽ നിന്നും ലഭിച്ച 5000 ത്തോളം മിസൈലുകൾ ഒന്നിച്ചു പ്രയോഗിച്ചതോടെ ഇസ്രായേലിനെ ചെറുക്കാൻ നിലവിൽ ആയുധങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ് ഹമാസിന്റേത്.ഉണ്ടായിരുന്ന തോക്കുകളിലാകട്ടെ ഉണ്ടയും തീർന്നു.എല്ലാ വഴികളും അടച്ച ഇസ്രായേൽ ഉപരോധം മൂലം കുടിവെള്ളം പോലും ലഭിക്കാതെ സാഹചര്യമാണ് നിലവിലുള്ളതും.അതിനാൽ തന്നെ വെടിയുണ്ടയ്ക്കായുള്ള പ്രതീക്ഷയും അവർക്കിനിയില്ല.സഹായിക്കുമെന്ന് കരുതിയിരുന്ന ഇറാനെ നാലു വശങ്ങളിൽ നിന്നും അമേരിക്ക പൂട്ടിയിരിക്കുകയുമാണ്. ഇസ്രായേലിനെതിരായ ആക്രമണത്തിനു ശേഷം തുരങ്കങ്ങളിലേക്ക് മാറിയ ഹമാസിന്റെ മറ്റൊരു പ്രതീക്ഷയായിരുന്നു ഇരവാദം.ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുമെന്നും അപ്പോൾ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ എന്നത്തേയും പോലെ ഇരവാദം മുഴക്കാം എന്നുമായിരുന്നു അവർ കരുതിയിരുന്നത്.എന്നാൽ ഏതാനും അറബ് രാജ്യങ്ങളൊഴികെ ബാക്കി ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇസ്രായേലിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയ്ക്കാണ് ലോകം…
Read More » -
ഗാസയില്‍ ഇസ്രയേലിനെ വെള്ളം കുടിപ്പിക്കുക ഹമാസിന്റെ തുരങ്ക ശൃംഖലകൾ! ഇസ്രയേലിന്‍റെ പുകള്‍പെറ്റ ചാരശൃംഖലയായ മൊസാദിന് പോലും തുരങ്ക ശൃംഖലയെ കുറിച്ച് ഒരു ധാരണയുമില്ല
ഒക്ടോബര്‍ ഏഴാം തിയതിയിലെ ഇസ്രയേല്‍ അതിര്‍ത്തി കടന്നുള്ള ഹമാസിന്‍റെ ആക്രമണം പശ്ചിമേഷ്യയിലെ സാമൂഹിക രാഷ്ട്രീയാവസ്ഥ തകിടം മറിച്ചു. ഏതാണ്ട് 200 നും 400 നും ഇടയില്‍ പേരെ ഹമാസ് ബന്ദികളാക്കിയെന്നും ഇവരെ മോചിപ്പിക്കുമെ വരെ യുദ്ധം തുടരുമെന്നുമാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അതിനായി ടാങ്കുകള്‍ ഉപയോഗിച്ചുള്ള കരയുദ്ധത്തിലാണ് ഇസ്രയേല്‍. എന്നാല്‍, ഗാസയില്‍ ഇസ്രയേലിനെ വെള്ളം കുടിപ്പിക്കുക ഗാസയിലെ തുരങ്ക ശൃംഖലകളാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്‍റെ പുകള്‍പെറ്റ ചാരശൃംഖലയായ മൊസാദിന് പോലും ഹമാസിന്‍റെ തുരങ്ക ശൃംഖലയെ കുറിച്ച് ധാരണയില്ല. അതിശക്തമായ ബോംബാക്രമണത്തില്‍ ഗാസ നഗരം നിശേഷം തകര്‍ന്നടിഞ്ഞിട്ടും ഹമാസിന് പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നു. ഇസ്രയേലിനെ വെള്ളം കുടിപ്പിക്കുന്ന ഗാസയിലെ തുരങ്കങ്ങള്‍ ഇന്നോ ഇന്നലെയോ ഉണ്ടാക്കിയതല്ല. 1990കളിലാണ് ഗാസയില്‍ തുരങ്ക നിര്‍മ്മാണം ആരംഭിക്കുന്നത്. 1982-ലെ ഈജിപ്‌തുമായുള്ള സമാധാന ഉടമ്പടികള്‍ ഗാസയ്‌ക്കും ഈജിപ്‌തിനുമിടയിലുള്ള റഫ പട്ടണത്തെ അതിർത്തി അടയ്ക്കുന്നതിന് കാരണമായി. പിന്നാലെ ഇരുഭാഗത്തുമായി റഫയിലെ വിഭജിക്കപ്പെട്ട കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനും ഭക്ഷണം അടക്കമുള്ള വസ്തുക്കള്‍ കൊണ്ട് വരുന്നതിനുമായി കിണർ…
Read More » -
ഗൾഫ് യാത്രക്കാർ മറക്കരുതേ, ചെക്ക് ഇൻ ബാഗേജിൽ ഇനി അച്ചാർ, നെയ്യ്, പവർ ബാങ്കുകൾ, ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ മുതലായവ വയ്ക്കരുതേ
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുപോകാവുന്ന സാധനങ്ങളെ കുറിച്ച് ഇപ്പോഴും ഭൂരിഭാഗം യാത്രക്കാർക്കും വേണ്ടത്ര അവബോധമില്ല. കൊപ്ര, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാർ, എണ്ണമയമുള്ള ഭക്ഷണ സാധനങ്ങൾ, ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ സ്പ്രേ കുപ്പികൾ തുടങ്ങി നിരോധിത സാധനങ്ങളുടെ പട്ടിക നീളുന്നു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ നിരോധിക്കപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ബാഗേജ് നിരസിക്കുന്നത് വർധിച്ചിട്ടുണ്ട്. ചെക്ക്-ഇൻ ബാഗേജിൽ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ ചിലത് കൊപ്ര, പടക്കം, തീപ്പെട്ടി, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാറുകൾ, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാർഥങ്ങൾ എന്നിവയാണ്. കൂടാതെ ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ, സ്പ്രേ ബോട്ടിലുകൾ എന്നിവ ഉൾപ്പെടുന്നു.…
Read More » -
ഇസ്രായേൽ യുദ്ധം:യു.എന്നില്‍ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഗാസയിൽ ഇസ്രായേല്‍ വൻ ആക്രമണം നടത്തുന്നതിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നില്‍ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ. 45 അംഗങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. എന്നാല്‍, യു.എൻ ജനറല്‍ അസംബ്ലിയില്‍ 120 വോട്ടുകള്‍ക്ക് പ്രമേയം പാസായി. യു.എസും ഇസ്രായേലും ഉള്‍പ്പെടെ 14 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഇന്ത്യയെ കൂടാതെ യു.കെ, ജര്‍മ്മനി,യുക്രെയ്ൻ, ആസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, നെതര്‍ലാൻഡ്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിര്‍ത്തി ഉടനടി മാനുഷികമായ താല്‍പര്യങ്ങള്‍ മുൻനിര്‍ത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഫലസ്തീൻ പൗരൻമാര്‍ക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കണമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. ഗാസയ്ക്ക് മാനുഷിക സഹായം നല്‍കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്താനുള്ള സൗകര്യമൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വടക്കൻ ഗാസയിൽ നിന്നും തെക്ക് ഭാഗത്ത് ആളുകളോട് മാറാൻ ആവശ്യപ്പെട്ടുള്ള ഇസ്രായേലിന്റെ നിര്‍ദേശം പിൻവലിക്കണം. നിര്‍ബന്ധപൂര്‍വം ഫലസ്തീനികളെ വടക്കൻ…
Read More »