World
-
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് ; മാനുഷിക പരിഗണന പ്രതീക്ഷിക്കേണ്ടെന്ന് ഇസ്രായേൽ
ഗാസ: ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്. റഷ്യ സന്ദര്‍ശിക്കുന്ന ഹമാസ് നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 229 പേര്‍ ബന്ദികളായി തങ്ങളുടെ പക്കലുണ്ടെന്നും ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്നും അവർ ആവശ്യപ്പെട്ടു.എന്നാൽ യാതൊരുവിധ മാനുഷിക പരിഗണനയും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു ഇസ്രായേലിന്റെ മറുപടി. അതേസമയം ഒക്‌ടോബര്‍ ഏഴിലെ ആക്രമണം ആസൂത്രണം ചെയ്യാൻ സഹായിച്ച മുതിര്‍ന്ന ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസമുനമ്ബിലെ നിരവധി ഹമാസ് കേന്ദ്രങ്ങളിലും സേന ആക്രമണം നടത്തി. തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുളള ആക്രമണങ്ങളില്‍ ഏഴായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെ പേര് വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഗാസയിലെ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. അതിനിടെ സിറിയയില്‍ ഇറാനുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ…
Read More » -
ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ സൈനിക അഭ്യാസം
ടെഹ്റാൻ: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ സൈനിക അഭ്യാസം.എഗ്‌തേദാര്‍ 1402 എന്ന രഹസ്യനാമത്തിലുള്ള ദ്വിദിന അഭ്യാസങ്ങള്‍ വെള്ളിയാഴ്ച ഇസ്ഫഹാൻ പ്രവിശ്യയിലെ നസ്‌റാബാദ് മേഖലയില്‍ വിവിധ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെയാണ് നടത്തിയത്. ഇൻഫൻട്രി റെജിമെന്റുകള്‍, കവചിത വിഭാഗങ്ങള്‍, മിസൈല്‍, പീരങ്കി യൂണിറ്റുകള്‍, വ്യോമസേനാ വിഭാഗങ്ങള്‍, ഡ്രോണ്‍ സ്ക്വാഡുകള്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ യൂണിറ്റുകള്‍, സപ്പോര്‍ട്ട് ടീമുകള്‍ എന്നിവ പരിശീലനത്തില്‍ പങ്കെടുത്തതായാണ് വിവരം. ശരാശരി 1,100 കിലോമീറ്റര്‍ യാത്ര ചെയ്തതിന് ശേഷമാണ് ഏഴ് വ്യത്യസ്ത പ്രവിശ്യകളില്‍ നിന്ന് ഈ സേനയെ പരിശീലന മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്.ഇരുന്നൂറോളം സൈനിക ഹെലികോപ്റ്ററുകള്‍ ആദ്യ ദിനം വ്യത്യസ്ത ഓപ്പറേഷനുകള്‍ നടത്തി. അതേസമയം ഈ പരിശീലനം രണ്ട് ദിവസം നീണ്ടുനില്‍ക്കുമെന്നും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആര്‍മി ഗ്രൗണ്ട് ഫോഴ്സിന്റെ വീര്യവും യുദ്ധ സന്നദ്ധതയും മെച്ചപ്പെടുത്തുകയും സാധ്യതയുള്ള ഭീഷണികള്‍ക്കെതിരെ രാജ്യത്തിന്റെ പ്രതിരോധ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണെന്നും സൈനികാഭ്യാസത്തിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ കരീം ചെഷാക് പറഞ്ഞു. “യുവ കമാൻഡര്‍മാര്‍ക്കും സൈനിക…
Read More » -
ഇസ്രായേലിനായി ചാരപ്രവർത്തനം; ഖത്തറില്‍ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചതിൽ തെളിവ് വേണമെന്ന് ഇന്ത്യ
ദോഹ: ഇസ്രായേലിനായി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ഖത്തറില്‍ തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചതിൽ തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ. ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഖത്തറില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. ഒരു വര്‍ഷം മുമ്ബാണ് ഖത്തര്‍ ഇന്‍റലിജൻസ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അടക്കം കമാൻഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവര്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് പ്രധാന ആരോപണം.അതേസമയം വധശിക്ഷ വിധിച്ചു എന്നത് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നത്തേക്കാണ് വധശിക്ഷ നടപ്പാക്കുക എന്നതൊന്നും അറിവായിട്ടില്ല.ഏത് സാഹചര്യത്തില്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നതെന്നും വ്യക്തമല്ല. ഇക്കാര്യത്തില്‍ ഇന്ത്യൻ അധികൃതരെ യാതൊരു വിവരങ്ങളും അറിയിച്ചിട്ടില്ല. സാധാരണഗതിയില്‍ വിദേശപൗരന്മാരെ ശിക്ഷയ്ക്ക് വിധിക്കുമ്ബോള്‍ മാതൃരാജ്യത്തെ അറിയിക്കേണ്ടതാണ്. അതേസമയം ഖത്തറിന്റേത് ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു.ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും തങ്ങൾക്ക് തെളിവുകൾ കൈമാറണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ‘ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണ്…
Read More » -
ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍; നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങൾ, കനത്ത വ്യോമാക്രമണം
ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസ നഗരത്തിൽ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായത്. ഗാസയിൽ ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോർട്ട്. കനത്ത വ്യോമാക്രമണത്തിൽ ഗാസയിലെ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു. ഇൻറർനെറ്റ് ബന്ധം ഇസ്രയേൽ വിച്ഛേദിച്ചുവെന്നാണ് ഹമാസ് പറയുന്നത്. മൊബൈൽ ഇൻറർനെറ്റ് സംവിധാനം പൂർണമായും തകർന്നുവെന്ന് ഗാസയിലെ മൊബൈൽ സർവീസ് കമ്പനി പറഞ്ഞു. ഗാസ നഗരത്തിൽ ഉടനീളമുണ്ടായ സ്ഫോടനത്തിൽ വാർത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനിടെ, കര വഴിയുള്ള സൈനിക നീക്കം ഇന്നലെ രാത്രി മുതൽ ശക്തമാക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തിൽ ഇതുവരെ കാണാത്ത കനത്ത വ്യോമാക്രണം ഇസ്രയേൽ നടത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ധനവും ഭക്ഷണവും ഉൾപ്പെടെ വിലക്കപ്പെട്ടതിന് പിന്നാലെയാണിപ്പോൾ ഗാസയെ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് മൊബൈൽ, ഇൻറർനെറ്റ് ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്കും പരിക്കേറ്റവരെ ആശുപത്രിയിൽ ഉൾപ്പെടെ എത്തിക്കാനാകുന്നില്ല. ആശുപത്രികളിൽ…
Read More » -
അമേരിക്കയിലെ ലവിസ്റ്റൺ പട്ടണത്തിലുണ്ടായ വെടിവെപ്പ്: കൊലയാളിയായ മുന്‍ സൈനികൻ ഇപ്പോഴും കാണാമറയത്ത്
വാഷിങ്ടൺ: അമേരിക്കയിലെ ലവിസ്റ്റൺ പട്ടണത്തിലുണ്ടായ വെടിവെപ്പിലെ കൊലയാളി റോബർട്ട് കാഡ് ഇപ്പോഴും കാണാമറയത്ത്. റോബർട്ട് കാഡിനായി 24 മണിക്കൂർ ആയി തെരച്ചിൽ തുടരുകയാണ്. നൂറു കണക്കിന് പൊലീസുകാരാണ് ലവിസ്റ്റൺ പട്ടണത്തിൽ തെരച്ചിൽ തുടരുന്നത്. ഇന്നലെയാണ് റോബർട്ട് കാഡ് 22 പേരെ വെടിവെച്ചു കൊന്നത്. 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ബോഡിനിൽ റോബർട്ട് കാഡ് ഉണ്ടെന്ന് കരുതുന്ന വീട് പൊലീസ് വളഞ്ഞിരിക്കുകയാണ്. 40കാരനായ റോബര്‍ട്ട് കാർഡ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. മൂന്നിടങ്ങളിലായാണ് റോബര്‍ട്ട് കാര്‍ഡ് വെടിവയ്പ്പ് നടത്തിയത്. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. കൂട്ട വെടിവയ്പ്പിന് ശേഷം റോബര്‍ട്ട് കാര്‍ഡ് വെള്ള നിറമുള്ള കാറിലാണ് രക്ഷപ്പെട്ടത്. തോക്കുചൂണ്ടി നല്‍ക്കുന്ന നീളന്‍…
Read More » -
തുടർച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുള്ളിൽ കടന്ന് ആക്രമണം നടത്തി ഇസ്രയേല്‍ യുദ്ധടാങ്കുകൾ; സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം
ടെൽ അവീവ്: തുടർച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുള്ളിൽ കടന്ന് ആക്രമണം നടത്തി ഇസ്രയേൽ യുദ്ധടാങ്കുകൾ. സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി. അതേസമയം, സൈനിക നടപടിക്ക് ഇടവേള നൽകി ഗാസയിൽ സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കടന്നിരിക്കുകയാണ്. മധ്യഗാസയിലെ നിരവധി ഹമാസ് താവളങ്ങളിൽ യുദ്ധടാങ്കുകൾ കൊണ്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അറിയിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു കര വഴിയുള്ള ശക്തമായ ആക്രമണം. ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി സിറിയയിലെ ഇറാന്റെ രണ്ട് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഈ ആക്രമണം ഹമാസ് – ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗം അല്ലെന്നും അമേരിക്കയ്ക്ക് നേരെ പ്രകോപനം സൃഷ്ടിക്കുന്ന ഇറാനുള്ള മറുപടി ആണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിശദീകരിച്ചു. അമേരിക്കൻ…
Read More » -
ആട്ടിറച്ചിക്ക് പകരം നല്‍കിയത് പൂച്ചയിറച്ചി; അറവുശാലയില്‍ കണ്ടെത്തിയത് 1,000 പൂച്ചകളെ!
ബെയ്ജിങ്: ചൈനയില്‍ പന്നിയിറച്ചിയും ആട്ടിറച്ചിയുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്സു പ്രവിശ്യയിലെ സൂസ്ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടര്‍ന്ന ഇവര്‍ ട്രക്ക് തടഞ്ഞു നിര്‍ത്തി പോലീസിന്റെ സഹായം തേടി. അറവുശാലകളില്‍ നിന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലെക്കെത്തിക്കുന്ന മാംസം, പോര്‍ക്ക്, മട്ടണ്‍, ബീഫ് തുടങ്ങിയ മാംസങ്ങളെന്ന വ്യാജേന ആളുകള്‍ക്ക് വിളമ്പുന്നുണ്ടെന്നാണ് മൃഗസ്നേഹികള്‍ വ്യക്തമാക്കുന്നത്. ഒരു പൗണ്ടിന് (ഏകദ്ദേശം 450 ഗ്രാം) 30 യുവാന്‍ അതായത് ഏകദേശം 340 ഇന്ത്യന്‍ രൂപയാണ് ചൈനയില്‍ മട്ടന് വില. അതേസമയം, പൂച്ചയുടെ മാംസത്തിന് ഒരു പൗണ്ടിന് 4.50 യുവാന്‍ മാത്രമാണ് വില. നാലോ അഞ്ചോ പൗണ്ട് തൂക്കം വരുന്ന പൂച്ചയിറച്ചി മട്ടനെന്ന വ്യാജേന വിറ്റാല്‍ അത്രയും പണം ലാഭം. രക്ഷപ്പെടുത്തിയ പൂച്ചകള്‍…
Read More » -
സിറിയയില്‍ ഇറാന്‍ ബന്ധമുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്; ആക്രമണങ്ങള്‍ക്ക് തിരിച്ചടി
വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധമുള്ള കിഴക്കന്‍ സിറിയയിലെ രണ്ട് സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്‍്‌റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം. ഇറാഖിലും സിറിയയിലും യുഎസ് കേന്ദ്രങ്ങള്‍ ആക്രമിച്ചത് ഇറാന്റെ അറിവോടെയാണെന്നാണ് യുഎസ് വിശദീകരണം. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആയൂധപ്പുരകള്‍ ലക്ഷ്യമിട്ട് എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യോമാക്രമണം നടത്തിയത്. ഇത് ഇസ്രയേലുമായി ചേര്‍ന്നുള്ള അക്രമണമല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. അമേരിക്ക സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുഎസ് സേനയ്ക്ക് എതിരായ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. ഇത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. അമേരക്കന്‍ സൈനികര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പങ്കില്ലെന്നാണ് ഇറാന്‍ പറുന്നത്. ആക്രമണം തുടരനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍…
Read More » -
സംയുക്ത സൈനിക അഭ്യാസം നടത്താനൊരുങ്ങി പാകിസ്താനും ചൈനയും; ജാഗ്രതയോടെ ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താനും ചൈനയും സംയുക്തമായി നടത്താനൊരുങ്ങുന്ന സൈനിക അഭ്യാസത്തില്‍ ജാഗ്രതയോടെ ഇന്ത്യ. നവബര്‍ പകുതിയോടെയാണ് പാകിസ്താനും ചൈനയും തങ്ങളുടെ നാവികസേനകളുടെ സൈനികാഭ്യാസം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ചൈനീസ് അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും പാകിസ്താൻ നാവികസേനയ്‌ക്കൊപ്പം പേര്‍ഷ്യൻ ഗള്‍ഫിലേക്ക് എത്തിയ ശേഷമാകും സംയുക്ത അഭ്യാസം നടത്തുന്നത്. ഇസ്രായേല്‍ ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ചൈനയുടേയും പാക്കിസ്ഥാന്റെയും നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. സോങ് ക്ലാസ് എന്ന ചൈനയുടെ ടൈപ്പ് 039 അന്തര്‍വാഹിനി ഇന്ത്യ ട്രാക്ക് ചെയ്തിരുന്നു, ഇത് ഇന്ത്യൻ മഹാസമുദ്രത്തില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. പേര്‍ഷ്യൻ ഗള്‍ഫില്‍ എത്തിയ ശേഷം ഈ അന്തര്‍വാഹിനി പാകിസ്താൻ നാവികസേനയുടെ ഭാഗമാകുമെന്നാണ് വിവരം. യുദ്ധവിമാനങ്ങളും പ്രെഡേറ്റര്‍ ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ത്യ നിരീക്ഷണം നടത്തി വരുന്നത്. ഈ മാസം ആദ്യം മുതല്‍ ചൈനീസ് നാവികസേനയുടെ ഒരു ഡിസ്‌ട്രോയര്‍, ഫ്രിഗേറ്റ്, ടാങ്കര്‍ വെസലുകള്‍ എന്നിവ പേര്‍ഷ്യൻ ഗള്‍ഫിലുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ ട്രാക്ക് ചെയ്ത ചൈനീസ്…
Read More » -
ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്ബത്തിക ഇടനാഴി: ബൈഡൻ
ന്യൂയോർക്ക്:ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്ബത്തിക ഇടനാഴിയായിരിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച അതിപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്ബത്തിക ഇടനാഴി.വിപുലമായ റെയില്‍വേ ശൃംഖലയിലൂടെ മുഴുവൻ പ്രദേശത്തെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഇത്. ചൈനയുടെ പദ്ധതിക്ക് ബദലായി പലരും കാണുന്ന ഐഎംഇഇസി, യുഎസ്, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ജി20 ഉച്ചകോടിയില്‍ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. “ഇസ്രായേലിനുള്ള പ്രാദേശിക ഏകീകരണത്തിലേക്കും മൊത്തത്തിലുള്ള പ്രാദേശിക ഏകീകരണത്തിലേക്കും ഞങ്ങള്‍ നടത്തിയ പുരോഗതിയാണ് ഹമാസിന്റെ ആക്രമണത്തിന് പിന്നിൽ. എന്നാല്‍ ഞങ്ങള്‍ക്ക് ആ പ്രവൃത്തി ഉപേക്ഷിക്കാൻ കഴിയില്ല. “-ബൈഡൻ പറഞ്ഞു.
Read More »