World

    • ഖത്തറിന് പിന്നാലെ യെമനിലും ഇസ്രായേല്‍ ബോംബിംഗ് ; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; ഹമാസ് നേതാക്കള്‍ക്ക് പിന്നാലെ ഹൂതികളെ ലക്ഷ്യമിട്ടും ആറിലധികം തവണ ആക്രമണം നടത്തി

      ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഹൂതികളെ ലക്ഷ്യമിട്ട് യെമനിലും ആക്രമണം നടത്തി ഇസ്രായേല്‍. ദോഹയില്‍ നടത്തിയ ആക്രമണത്തിന്റെ പിറ്റേന്നാണ് യെമനിലും ആക്രമണം നടത്തിയിരിക്കുന്നത്. തലസ്ഥാനമായ സനായിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കട്ടിയുള്ള പുകപടലങ്ങള്‍ ഉയരുന്നതും അകലെ ശബ്ദത്തോടെയുള്ള സ്‌ഫോടനം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. സനായിലെയും അല്‍-ജൗഫിലെയും ഹൂതി സൈനിക ക്യാമ്പുകള്‍, ഹൂതി മാധ്യമങ്ങളുടെ ആസ്ഥാനം, ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഇസ്രായേലിന്റെ ആക്രമണത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി യെമന്‍ സായുധ സേനയുടെ വക്താവ് പറഞ്ഞു. യെമനില്‍ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എക്‌സിലെ ഒരു പോസ്റ്റില്‍, ഹൂതി സൈനികര്‍ ഉണ്ടെന്ന് കണ്ടെത്തിയ സനാ, അല്‍-ജൗഫ് പ്രദേശങ്ങളിലെ ‘സൈനിക ക്യാമ്പുകള്‍ക്ക്’ നേരെ വ്യോമസേന ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ‘ഹൂതി…

      Read More »
    • മദ്ധ്യേഷ്യയിലെ ‘നിര്‍ണ്ണായക നിമിഷം’ എന്നാണ് അല്‍ത്താനി ; ഇസ്രായേല്‍ നടത്തിയത് ‘രാഷ്ട്രീയാക്രമണം’ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഖത്തറിന്റെ ഭീഷണി

      ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഖത്തറിന്റെ ഭീഷണി. ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ‘തങ്ങളുടെ പ്രദേശങ്ങളെ ലക്ഷ്യമിടുന്ന എന്തിനോടും നിര്‍ണ്ണായകമായി പ്രതികരിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രതികാരം ചെയ്യാനുള്ള അവകാശം ഖത്തറിനുണ്ടെന്നും രാജ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ത്താനി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തെ മദ്ധ്യേഷ്യയിലെ ‘നിര്‍ണ്ണായക നിമിഷം’ എന്നാണ് അല്‍ത്താനി വിശേഷിപ്പിച്ചത്. ഹമാസിനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ ‘രാഷ്ട്രീയാക്രമണം’ എന്നാണ് അല്‍-താനി വിശേഷിപ്പിച്ചത്. ഖലീല്‍ അല്‍-ഹയ്യ, സാഹിര്‍ ജബാരിന്‍ എന്നിവരായിരുന്നു രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്ന സ്‌ഫോടനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഗസ്സ മുനമ്പിലെ വെടിനിര്‍ത്തലിനും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലും അല്‍-ഹയ്യ അടുത്തിടെ പങ്കാളിയായിരുന്നു. ഹമാസിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളാണ് സാഹിര്‍ ജബാരിന്‍. വെസ്റ്റ് ബാങ്കിലെ ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ പ്രധാനിയാണ് ഇദ്ദേഹം. അദ്ദേഹത്തിന് ഈ ചര്‍ച്ചകളിലും പങ്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്, എങ്കിലും അദ്ദേഹത്തിന്റെ പങ്ക് അത്ര പ്രമുഖമായിരുന്നില്ല. സംഭാഷണ പ്രതിനിധികളായ സഹോദരങ്ങളെ…

      Read More »
    • പ്രതിഷേധക്കാര്‍ ഉള്ളില്‍ തടഞ്ഞുവെച്ച് വീടിന് തീയിട്ടു ; നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു…! നിലവിലെ പ്രധാനമന്ത്രിയെയും കാണ്മാനില്ല

      കാഠ്മണ്ഡു: അഴിമതി വിരുദ്ധതയ്ക്ക് എതിരേയും സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനും എതിരേ നേപ്പാളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ ചൊവ്വാഴ്ച അന്തരിച്ചു. പ്രതിഷേധക്കാര്‍ വീടിന് തീയിട്ടതിനെത്തുടര്‍ന്നാണ് മരണം. പ്രതിഷേധക്കാര്‍ ഇവരെ വീട്ടില്‍ തടഞ്ഞുവെച്ച് വീടിന് തീയിടുകയായിരുന്നു. സംഭവം നടന്നത് കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള അവരുടെ വീട്ടില്‍ വെച്ചാണ്. ഗുരുതരമായി പരിക്കേറ്റ ചിത്രകാറിനെ കീര്‍ത്തിപൂര്‍ ബേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ വീടിനും തീയിട്ടു. ഒലി ചൊവ്വാഴ്ച പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ (65) തലസ്ഥാനത്തെ തെരുവുകളിലൂടെ പ്രതിഷേധക്കാര്‍ പിന്തുടരുന്ന് മര്‍ദ്ദിക്കുകയും തൊഴിച്ചുവീഴ്ത്തുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ചില സമൂഹമാധ്യമ സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രകോപിതരായ യുവജനങ്ങള്‍ തലേദിവസം തലസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തിരുന്നു. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെ നിരോധനം പിന്‍വലിച്ചെങ്കിലും പ്രതിഷേധക്കാര്‍ നേപ്പാളിലെ ഉന്നത…

      Read More »
    • നേപ്പാളില്‍ കലാപത്തിനിടെ ജയില്‍ചാടിയത് 7000 തടവുകാര്‍ ; അഞ്ച് കുട്ടിക്കുറ്റവാളികള്‍ വെടിയേറ്റ് മരിച്ചു ; രക്ഷപ്പെട്ട കുറ്റവാളികളെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി

      കാഠ്മണ്ഡു: പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി ചൊവ്വാഴ്ച രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയ ദിവസങ്ങളോളം നീണ്ടുനിന്ന നേപ്പാളിലെ ജന്‍സീ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്തുടനീള മുള്ള ജയിലുകളില്‍ നിന്നും ചാടിയത് 7000 തടവുകാരെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ നേപ്പാളി ലെ ഒരു കറക്ഷണല്‍ ഹോമില്‍ ഏറ്റുമുട്ടലില്‍ അഞ്ച് കുട്ടിക്കുറ്റവാളികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാങ്കെ ജില്ലയിലെ ബൈജ്നാഥ് റൂറല്‍ മുനിസിപ്പാലിറ്റി-3-ലെ നൗബസ്ത കറക്ഷണല്‍ ഹോമില്‍ ചൊവ്വാഴ്ച രാത്രിയാണ് അഞ്ച് കുട്ടിക്കുറ്റവാളികള്‍ മരിച്ചത്. കാവല്‍ക്കാരില്‍ നിന്ന് ആയുധ ങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. തുടര്‍ന്ന് പോലീസ് നടത്തി യ വെടിവയ്പ്പില്‍ അഞ്ച് കുട്ടിക്കുറ്റവാളികള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജയിലിലെ 585 തടവുകാരില്‍ 149 പേരും ജുവനൈല്‍ ഹോമിലെ 176 തടവുകാരില്‍ 76 പേരും ഈ സംഘര്‍ഷത്തിനിടെ രക്ഷപ്പെട്ടതായി അധികൃതര്‍ സ്ഥിരീ കരിച്ചു. ഇവരെ കണ്ടെത്താനായി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ നേപ്പാളിലുടനീളമുള്ള ജയിലുകളില്‍ നിന്ന് ഏകദേശം 7,000 തടവുകാര്‍ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ ദില്ലിബസാര്‍…

      Read More »
    • 2018 ലെ ‘മിസ്‌നേപ്പാള്‍’ ശ്രീങ്കല ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വെറുക്കപ്പെട്ട സുന്ദരി ; ജെന്‍സീ കലാപകാലത്ത് ഈ നെപ്പോകിഡിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് ഒരുലക്ഷം പേര്‍

      കാഠ്മണ്ഡു: സാമൂഹ്യമാധ്യമ നിരോധനത്തില്‍ തുടങ്ങിയ നേപ്പാളിലെ കുഴപ്പം അഴിമതിക്കെതിരേയുള്ള പോരാട്ടമായി മാറിയതോടെ പാര്‍ലമെന്റും മന്ത്രിമാരുടെ വസതികളും നിന്നു കത്തുകയാണ്. മന്ത്രിമാരെയടക്കം പ്രതിഷേധക്കാര്‍ തെരുവില്‍ നേരിടുകയും കയ്യേറ്റം നടത്തുകയും തൊഴിച്ചുവീഴത്തുകയും ചെയ്തപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ ട്രെന്റ് സൃഷ്ടിച്ചിരിക്കുന്നത് മന്ത്രിമാരുടെ മക്കളും ബന്ധുക്കളും ആഡംബരജീവിതം നയിക്കുമ്പോള്‍ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്നാണ് എല്ലാറ്റിന്റെയും ആശയം. ജെന്‍സീ പ്രതിഷേധത്തില്‍ കോപത്തിനിരയായിരിക്കുകയാണ് അവരുടെ പ്രിയപ്പെട്ട സുന്ദരി ശ്രീങ്കല ഖതിവാഡയും. 2018-ലെ മിസ് നേപ്പാള്‍ വേള്‍ഡ് ജേതാവായ അവര്‍ ജെന്‍സീയുടെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ദിവസം കൊണ്ട് അവരെ അണ്‍ഫോളോ ചെയ്തത് ഒരുലക്ഷം പേരാണ്. മൂന്‍ ആരോഗ്യമന്ത്രിയുടെ മകളായ ശ്രീങ്കലയെ നേപ്പാളില്‍ പുതിയതായി ഉയര്‍ന്നുവന്ന ട്രെന്റായ ‘നെപ്പോകിഡി’ ല്‍ പെടുത്തിയാണ് അണ്‍ഫോളോ ചെയ്തിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങളോ അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുള്ള അവര്‍ ഇപ്പോള്‍ നേപ്പാളില്‍ ഏറെ വെറുക്കപ്പെടുന്ന സുന്ദരിയായി മാറിയിരിക്കുകയാണ്. സോഷ്യല്‍മീഡിയ ആപ്പുകളുടെ നിരോധനമായിരുന്നു നേപ്പാളില്‍ പെട്ടെന്ന് കലാപമുണ്ടാകാന്‍ കാരണം. പ്രതിഷേധം പിന്നീട് അസമത്വം, അഴിമതി, നേപ്പാളിലെ…

      Read More »
    • അമേരിക്കയുടെ അടുപ്പക്കാരായിട്ടും അറിയിച്ചില്ലേ? ഖത്തര്‍ ആക്രമണം ട്രംപ് അറിഞ്ഞത് പാതിവഴിയില്‍; ഹമാസ് നേതാക്കള്‍ എവിടെയുണ്ടോ അവിടെല്ലാം ഇസ്രയേല്‍ എത്തും, ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ അടുത്തവട്ടം ‘എടുക്കു’മെന്ന് യുഎസ് അംബാസഡര്‍

      ദോഹ: അമേരിക്കയുടെ ഏറ്റവും വലിയ അടുപ്പക്കാരനായിട്ടും യുഎസിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും ഖത്തിറില്‍ കടന്നുകയറി ഇസ്രയേല്‍ ആക്രമണം നടത്തിയതിന്റെ അമ്പരപ്പിലാണു ലോകം. ‘ഇസ്രയേല്‍ ആക്രമണത്തിന്റെ വിവരം അറിയിക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നെന്നും തടയാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല’ എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എങ്കിലും വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധിവഴി വിവരം ഖത്തറിനെ അറിയിച്ചു. പ്രതിരോധിക്കാനാകും വിധം വൈകി, എന്നായിരുന്നു ട്രംപിന്റെ കരുതലോടെയുള്ള പ്രതികരണം. ട്രംപ് പറഞ്ഞത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദോഹ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ പറന്നതിന് ശേഷമാണ് ഇസ്രയേല്‍ ആക്രമണ വിവരം യുഎസിനെ അറിയിക്കുന്നത്. കിഴക്ക് ലക്ഷ്യമാക്കി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നത് കണ്ട് യുഎസ് സൈന്യം ഇസ്രയേലില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയായിരുന്നെന്ന് ഇസ്രയേലി മാധ്യമായ ചാനല്‍12 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മറുപടിയായാണ് ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പോവുകയാണെന്ന് ഇസ്രയേല്‍ യുഎസിന് വിവരം നല്‍കുന്നത്. ഈ വിവരം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കൈമാറി. ഖത്തറിനെ വിവരമറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.…

      Read More »
    • ആ തീരുമാനം എന്റേതല്ല; പക്ഷേ, ഹമാസ് തുടച്ചു നീക്കപ്പെടേണ്ടവര്‍; വാഷിംഗ്ടണ്‍ തെരുവിലൂടെ പതിവില്ലാത്ത നടത്തത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ച് ട്രംപ്‌

      ന്യൂയോര്‍ക്ക്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പ്രകമ്പനം തുടരുന്നു. ആക്രമണം നടത്താനുള്ള തീരുമാനം തന്‍റേതായിരുന്നില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റേതായിരുന്നുവെന്നും  ട്രംപ് പറഞ്ഞു. വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധി വഴി വിവരം ഖത്തറിനെ അറിയിച്ചുവെന്നും എന്നാല്‍ അപ്പോള്‍ പ്രതിരോധിക്കാനാകും വിധം വൈകിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ അവകാശവാദം. ‘പുലര്‍ച്ചെയാണ് യുഎസ് സൈന്യം, ഇസ്രയേല്‍ ഖത്തറിനെ ആക്രമിച്ചേക്കുമെന്ന വിവരം സര്‍ക്കാരിന് കൈമാറിയത്.  ദൗര്‍ഭാഗ്യവശാല്‍ ആ പ്രദേശം ഖത്തര്‍ തലസ്ഥാനമായ ദോഹയിലായിരുന്നു. നെതന്യാഹുവിന്‍റേതായിരുന്നു തീരുമാനം. എനിക്കതില്‍ പങ്കില്ല’- എന്നായിരുന്നു ട്രംപ് കുറിച്ചത്. പരമാധികാര രാജ്യവും അമേരിക്കയുടെ സഖ്യ കക്ഷിയുമായ ഖത്തറിനെതിരെ നടന്നത് ഏകപക്ഷീയമായ ആക്രമണം ആണെന്നും ട്രംപ് വിമര്‍ശിച്ചു. അതേസമയം, ഗാസയിലെ ജീവിതം ദുസ്സഹമാക്കുന്ന ഹമാസ് ഭൂമിയില്‍ നിന്നും തുടച്ച് നീക്കപ്പെടേണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതിഗതികളില്‍ താന്‍ സന്തുഷ്ടനല്ലെന്നും ബന്ദികളെ എല്ലാവരെയും പൂര്‍ണമായും തിരികെ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. വാഷിങ്ടണ്‍ സ്ട്രീറ്റിലൂടെ പതിവില്ലാത്ത നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു ട്രംപ്…

      Read More »
    • ഖലീല്‍ അല്‍ ഹയ്യ: ഹമാസിന്റെ അവശേഷിച്ച കരുത്തനായ നേതാവ്; അറബ് രാജ്യങ്ങള്‍ക്കിടയിലെ കണ്ണി; ഇറാന്റെ വിശ്വസ്തന്‍; ജൂതന്റെ രക്തത്തിനും വിലയുണ്ടെന്ന് കാട്ടിക്കൊടുത്തെന്ന് നെതന്യാഹു

      കെയ്‌റോ: ഇസ്മായില്‍ ഹാനിയയ്ക്കും യഹ്യ സിന്‍വാറിനും ശേഷം ഇസ്രയേലിന്റെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ഹമാസിനുവേണ്ടി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഖലീല്‍ അല്‍ ഹയ്യ. മുഖ്യ നേതാക്കള്‍ കൊല്ലപ്പെട്ടതിനുശേഷം ഹമാസിനെ ഖത്തറിലിരുന്നു മുന്നോട്ടു നയിച്ചതും ഖലീലായിരുന്നു. ആക്രമണത്തില്‍ ഇദ്ദേഹം രക്ഷപ്പെട്ടെന്നാണ് ഹമാസ് പറയുന്നതെങ്കിലും ഇസ്രയേല്‍ തള്ളിക്കളഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഖലീല്‍ ആയിരുന്നു രാജ്യാന്തര തലത്തില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവായി മാറിയത്. 2024 ജൂലൈയില്‍ യഹ്യ സിന്‍വാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഹമാസില്‍ ഏറ്റവും സ്വാധീനമുള്ള അഞ്ചുപേരുടെ കൗണ്‍സില്‍ അംഗമായും പിന്നീട് നേതാവുമായി മാറി. ഗാസ മുനമ്പില്‍നിന്ന് ഹമാസിലെത്തിയത ഖലീലിന് ഇതുവരെയുള്ള ആക്രമണത്തില്‍ മക്കളടക്കം നിരവധി ബന്ധുക്കളെ നഷ്ടമായി. ഗാസയില്‍വച്ചാണു ഹമാസ് തീവ്രവാദികൂടിയായ മൂത്തമകന്‍ കൊല്ലപ്പെട്ടത്. ഇറാനുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാനും ആയുധങ്ങളും പണവും എത്തിക്കാനും ഖലീല്‍ ആണു ചുക്കാന്‍ പിടിച്ചിരുന്നത്. ഇടയ്ക്ക് ഇസ്രയേലുമായി വെടിനിര്‍ത്തലുണ്ടായപ്പോഴും ഖലീല്‍ ചര്‍ച്ചയിലേക്കു വന്നു. 1960ല്‍ ഗാസ മുനമ്പില്‍ ജനിച്ച ഖലീല്‍, 1987 മുതല്‍…

      Read More »
    • നേപ്പാള്‍ കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം; യുവതെ ഒറ്റവരിയില്‍ നിര്‍ത്തിയത് ഈ ചെറുപ്പക്കാരന്‍; ഇവന്റ് ഓര്‍ഗനൈസറായി തുടങ്ങി; നേപ്പാള്‍ യുവതയുടെ മുഖമായി

      കാഠ്മണ്ഡു: ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നേപ്പാള്‍ കണ്ടത് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയൊരു യുവജന പ്രക്ഷോഭം. പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു യുവാവും. നേപ്പാൾ സർക്കാർ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 20 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബർ 4-നാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ സർക്കാർ നിരോധിച്ചത്.  കാഠ്മണ്ഡുവിൽ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഏറ്റുമുട്ടലുകള്‍ക്കു പിന്നാലെ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് ധാർമ്മികഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. സ്ഥിതിഗതികൾ വഷളായതോടെ സൈന്യം പാർലമെന്റിന് ചുറ്റുമുള്ള റോഡുകളുടെ നിയന്ത്രണം ഏറ്റെടുത്തു. സര്‍ക്കാറിന്റെ ലക്ഷ്യം സെന്‍സര്‍ഷിപ്പ് ആയിരുന്നില്ലെന്നും നിയന്ത്രണം മാത്രമായിരുന്നുവെന്നും പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി പ്രതികരിച്ചു. നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഈ രണ്ടു ദിവസത്തെ സംഭവം രാജ്യത്തിനുണ്ടാക്കിയ നഷ്ടവും അപമാനവും വളരെ വലുതാണ്. യുവാക്കളെ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിര്‍ത്തിയത്…

      Read More »
    • ആക്രമണം ട്രംപ് പച്ചക്കൊടി കാട്ടിയതോടെ എന്നു പാശ്ചാത്യ മാധ്യമങ്ങള്‍; ഖലീല്‍ അല്‍ ഹയ്യയും മകനുമടക്കം പത്തുപേര്‍ മരിച്ചെന്ന് ഇസ്രയേല്‍; 15 ഫൈറ്റര്‍ ജെറ്റുകള്‍, പത്തു സ്‌ഫോടനങ്ങള്‍; എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍

      ദോഹ: ഗള്‍ഫ് മേഖലയെ ഞെട്ടിച്ച് ദോഹയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്‌ക്കെത്തിയ ഹമാസ് നേതാക്കളെ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ യോഗം ചേര്‍ന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണമെന്ന് ഹമാസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖലീല്‍ അല്‍ ഹയ്യ, ഖാലദ് മാഷാല്‍ എന്നിവരടക്കം പത്തുപേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന് അറേബ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഖലീലിന്റെ മകന്‍ ഹിമാം അല്‍ ഹയ്യ, ഓഫീസ് ഡയറക്ടര്‍ അബു ബിലാല്‍, മൂന്ന് മറ്റ് അടുപ്പക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. പത്തു ബോംബുകളാണ് ഇവരെ ലക്ഷ്യമിട്ട് വര്‍ഷിച്ചതെന്നും ഇതിനു മുമ്പും മരണങ്ങള്‍ മറച്ചു വയ്ക്കാന്‍ ഹമാസ് ശ്രമിച്ചിട്ടുണ്ടെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. Reported footage of the Israeli airstrike that targeted Hamas’ leadership in Doha today. pic.twitter.com/vm0E4fepjZ — Joe Truzman (@JoeTruzman) September 9, 2025…

      Read More »
    Back to top button
    error: