Movie
-
‘നൂറില്‍ നൂറി’ന്റെ നിറവുമായി ചാക്കോച്ചന്‍; പ്രിയ താരത്തിന് ഇത് സ്വപ്നനേട്ടം
സിക്‌സ് അടിച്ച് സെഞ്ചുറി തികയ്ക്കുക; ആ സിക്‌സ് കളി ജയിപ്പിക്കുന്നതുകൂടിയാണെങ്കില്‍ പിന്നെ പറയാനുണ്ടോ? ഏതാണ്ട് ആ അവസ്ഥയിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും. കരിയറില്‍ കുഞ്ചാക്കോ ബോബന്റെ 100-ാം സിനിമയായെത്തിയ ‘2018’ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിച്ചത് വെറും 11 ദിവസംകൊണ്ടാണ്. 2023 ല്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരിക്കുന്നു. അഭിനയ ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ സ്വപ്ന തുല്യമായ നേട്ടമാണ് ചോക്കോച്ചന്‍ നേടിയെടുത്തിരിക്കുന്നത്. 2018 ല്‍ ഷാജി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. നായക പരിവേഷമോ ഹീറിയിസത്തിനോ ഇടമില്ലാതെ വളരെ സാധാരണക്കാരനായ കഥാപാത്രം. ഒരുപക്ഷേ, സഹതാരങ്ങളെക്കാള്‍ പരിമിതമായ സീനുകളും സന്ദര്‍ഭങ്ങളുമാണ് ചാക്കോച്ചനുണ്ടായിരുന്നത്. എന്നാല്‍, തനിക്കു കിട്ടിയ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകനുമായി സംവദിക്കാന്‍ താരത്തിനു കഴിഞ്ഞു. സ്വപ്നങ്ങളും അതുവരെയുള്ള സമ്പാദ്യവും ഒരു നിമിഷംകൊണ്ട് നിലംപൊത്തുന്നതിനു മുന്നില്‍ കാഴ്ചക്കാരനായി മാത്രം നില്‍ക്കേണ്ടി വന്നവന്റെ നിസഹായതയും വേദനയും പ്രകടമാക്കുന്ന രംഗത്തില്‍ ആ…
Read More » -
മമ്മൂട്ടി, വൈക്കം മുഹമ്മദ് ബഷീറായി പുനരവതരിച്ച അടൂരിന്റെ ‘മതിലുകൾ’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ അടൂരിന്റെ ‘മതിലുകൾ’ക്ക് 33 വർഷം പഴക്കം. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മാംശമുള്ള ലഘുനോവലിന്റെ ആവിഷ്ക്കാരം. കൗമുദി ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പിലാണ് (1964) നോവൽ പ്രസിദ്ധീകരിച്ചത്. പ്രദർശനത്തിനെത്തിയത് 1990 മെയ് 18 ന്. ഒരിക്കലും കണ്ടുമുട്ടാത്ത രണ്ട് പേരുടെ സാക്ഷാത്ക്കരിക്കാത്ത പ്രണയകഥയാണ് മതിലുകൾ. അടൂർ തന്നെ നിർമ്മിച്ച ഈ ചിത്രത്തിലൂടെ അടൂരിനും മമ്മൂട്ടിക്കും അംഗീകാരങ്ങൾ നേടാനായി. ബ്രിട്ടീഷുകാർക്കെതിരെ എഴുതി എന്ന കുറ്റത്താൽ ജയിൽശിക്ഷ അനുഭവിക്കുന്ന എഴുത്തുകാരൻ ബഷീർ ജയിലിൽ ഏവരുടെയും സ്നേഹപാത്രം. ബഷീറിന് എഴുതാൻ പോലീസുകാർ പോലും പേപ്പർ എത്തിച്ചു കൊടുക്കുന്നു. ഉടൻ സ്വതന്ത്രനാവും എന്ന അറിയിപ്പിന്മേൽ സന്തോഷത്തോടെ കഴിഞ്ഞ ബഷീറിന്റെ പേര് ലിസ്റ്റിൽ ഇല്ലാത്തത് അയാളെ ദുഃഖിപ്പിക്കുന്നു. സ്ത്രീകളുടെ വാർഡിനടുത്ത് പച്ചക്കറിത്തോട്ടം പണിയുന്നതിനിടെ കേട്ട സ്വരവുമായി അയാൾ സ്നേഹത്തോടെ സംവദിച്ചു തുടങ്ങുന്നു. നാരായണി എന്ന ആ സ്വരത്തിനുടമയുമായി (കെപിഎസി ലളിതയുടെ ശബ്‌ദം) പ്രണയത്തിലായ അയാൾക്കിപ്പോൾ സന്തോഷം. കൂടിക്കാഴ്‌ചയ്‌ക്ക് പദ്ധതിയിടുന്നു അവർ. പക്ഷെ ആ…
Read More » -
ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ; ഐശ്വര്യക്ക് പൊലീസ് സംരക്ഷണം
ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ. റിലീസിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുക ആണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യൻ നാഷണൽ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രമാണ് ഫർഹാന. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ വന്നപ്പോൾ തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് രംഗത്തെത്തിയിരുന്നു. നിർമാതാക്കളുടെ വിശദീകരണം ഇങ്ങനെ കൈതി, അരുവി, തീരൻ അധികാരം ഒണ്ട്രു, ജോക്കർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച് പുറത്തിറക്കിയത് ഞങ്ങളുടെ ഡ്രീം വാരിയർ പിക്ചേഴ്സ് ആണ്. ആ നിരയിൽ ഫർഹാന ഇപ്പോൾ മെയ് 12 ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആളുകളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ചിത്രങ്ങൾ നിർമ്മിച്ച്…
Read More » -
റിലീസ് ചെയ്ത് 12 ദിവസത്തിനകം 150 കോടിയും പിന്നിട്ട് ദി കേരള സ്റ്റോറി 200 കോടിയിലേക്ക്… കണക്കുകൾ ഇങ്ങനെ
സിനിമ പറയുന്ന വിഷയം കൊണ്ട് റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട സിനിമയാണ് കേരള സ്റ്റോറി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹിക- രാഷ്ട്രീയ രംഗത്തുള്ള പലരും സിനിമയക്ക് എതിരെ രംഗത്തെത്തി. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത ദി കേരള സ്റ്റോറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായർ 23.75 കോടി, തിങ്കൾ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് ആകെമൊത്തം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. #TheKeralaStory is now the SECOND HIGHEST GROSSING #Hindi film of 2023……
Read More » -
വിജയരാഘവന്‍ നൂറ് വയസ്സുകാരനായി നിറഞ്ഞാടിയ ‘പൂക്കാലം’ ഒടിടിയിലേക്ക്; സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍
ഈ വർഷം മലയാളത്തിലെ ശ്രദ്ധേയ റിലീസുകളിൽ ഒന്നായിരുന്നു ഗണേഷ് രാജിൻറെ രചനയിലും സംവിധാനത്തിലുമെത്തിയ പൂക്കാലം. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തിൻറെ തിയറ്റർ റിലീസ് ഏപ്രിൽ 8 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 19 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. നൂറ് വയസ്സുകാരൻ ഇട്ടൂപ്പ് ആയി വിജയരാഘവൻ ആണ് ചിത്രത്തിൽ എത്തിയത്. വിജയരാഘവൻറെ മേക്കോവറും പ്രകടനവും കൈയടി നേടിയിരുന്നു. അതുപോലെതന്നെ കൊച്ചുത്രേസ്യാമ്മയായി എത്തിയ കെപിഎസി ലീലയും. ആനന്ദം എന്ന വിജയ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഗണേഷ് രാജ് ഏഴ് വർഷത്തിനിപ്പുറമാണ് അടുത്ത ചിത്രവുമായി വന്നിരിക്കുന്നത്. ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകൾ എൽസിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ.…
Read More » -
സിനിമ 100 കോടി നേടിയാല്‍ നിര്‍മ്മാതാവിന് എത്ര കിട്ടും? കണക്കുകള്‍ നിരത്തി നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി
മികച്ച വിജയം നേടി തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തിയത്. 100 കോടി നേടിയ ഒരു ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവിന് എത്ര രൂപ കിട്ടുമെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ വേണു കുന്നപ്പിള്ളി. 100 കോടി നേടിയ ഒരു ചിത്രത്തില്‍ നിന്നും ചെലവുകള്‍ കഴിഞ്ഞ് നിര്‍മാതാവിന് കിട്ടുക 35 കോടിയോളം ആയിരിക്കുമെന്ന് ആണ് കുന്നപ്പിള്ളി പറയുന്നത്. ”സിനിമയുടെ കളക്ഷന്‍സ് മെയിന്‍ ആയി പോകുന്നത് തിയറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്ങ്. 45 തീയറ്ററിന് 55 നമുക്ക്. മള്‍ട്ടിപ്ലെക്സ് ആണെങ്കില്‍ ശതമാനം 50 -50 ആയി മാറും. ഒരാഴ്ച കഴിഞ്ഞു സാധാരണ…
Read More » -
എം.ടി- എ വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന ‘അസുരവിത്ത്’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായർ– എ വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന ‘അസുരവിത്തി’ന് 55 വയസ്സായി. 1968 മെയ് 17 നായിരുന്നു നസീർ, ശാരദ, പിജെ ആന്റണി എന്നിവർ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്. നസീറിന്റെ മികച്ച വേഷങ്ങളിലൊന്ന്. എം.ടിയുടെ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം നിർമ്മിച്ചത് മനോജ് പിക്‌ചേഴ്‌സ്. സാഹചര്യം കൊണ്ട് മുസൽമാനായി മാറിയ ഗോവിന്ദൻകുട്ടി എന്ന അബ്ദുള്ളയുടെ കഥയാണ് അസുരവിത്ത്. സീൻ 1. നാട്ടുവഴിയിലൂടെ ഹിന്ദുക്കളുടെ ഒരു ഘോഷയാത്ര വരുന്നു. പെട്ടെന്ന് ഒരു ബഹളം. ആരോ ഘോഷയാത്രയെ ആക്രമിക്കുകയാണ്. ചെണ്ടയും മറ്റും തെറിച്ചു വീഴുന്നു. ബഹളം കേട്ട് ഗോവിന്ദൻകുട്ടി പരിഭ്രമത്തോടെ എഴുന്നേറ്റിരിക്കുന്നു. ഗോവിന്ദൻകുട്ടി (ആരോടെന്നില്ലാതെ): ങ്ഹേ, പിന്നേം തൊടങ്ങിയോ!! മതാന്ധതയുടെ കാലത്ത്, കിഴക്കുമ്മുറി ഗ്രാമത്തിൽ ജീവിക്കുന്ന താഴ്ത്തേലെ ഗോവിന്ദൻകുട്ടി എന്ന സാധാരണക്കാരൻ. നാട്ടിലെ ഹിന്ദു-മുസ്‌ലിം പ്രമാണിമാർ അവരുടെ മേധാവിത്തം ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന ബഹളങ്ങളിൽ അയാൾ അസ്വസ്ഥനായിരുന്നു. ഹിന്ദു പ്രമാണിയുടെ വീട്ടിലെ ജോലിക്കാരി മീനാക്ഷി…
Read More » -
അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ
മുംബൈ: അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. 2023 ജൂൺ 7-നാണ് ഇന്ത്യയിൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 2022 ഡിസംബറിലാണ് അവതാർ: ദി വേ ഓഫ് വാട്ടർ റിലീസായത്. ആഗോള ബോക്സോഫീസിൽ ഏകദേശം 2.32 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ഇത്. റിലീസിന് ശേഷം ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. പതിമൂന്ന് കൊല്ലം മുൻപ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടർന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. https://twitter.com/DisneyPlusHS/status/1658373935313076224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1658373935313076224%7Ctwgr%5Ebd7daeceef3aa184c43257307896002d01c538c0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDisneyPlusHS%2Fstatus%2F1658373935313076224%3Fref_src%3Dtwsrc5Etfw നാവികളായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥയുടെ മൂലഭാഗം. അവതാർ 2 കൂടുതൽ വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതും നാടകീയതയുള്ളതുമാണ് എന്നാണ്…
Read More » -
രജിത്ത് സാർ എത്തി, ഉപദേശം തുടങ്ങി! ‘നീയാര് കാസനോവയോ?’ സാഗറിന് ഉപദേശവുമായി രജിത്ത് കുമാര്‍
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസൺ 5 അമ്പത് ദിവസം പിന്നിട്ടതിന് ശേഷം ബിബി ഹോട്ടൽ എന്ന വീക്കിലി ടാസ്കാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിലേക്ക് മുൻ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തി. ഇതുവരെ വീട്ടിലുള്ളവരുടെ കളികൾ എല്ലാം കണ്ട് വ്യക്തമായ ധാരണയോടെയാണ് ഇരുവരും എത്തുന്നത്. അതിനാൽ ടാസ്കിനിടെ പുറത്തുള്ള കാര്യങ്ങൾ അറിയാനും. മുൻ മത്സരാർത്ഥികൾ എന്ന നിലയിൽ ഉപദേശങ്ങൾ സ്വീകരിക്കാനും ഇപ്പോൾ വീട്ടിലുള്ള 13 പേരും ശ്രദ്ധ കാണിക്കുന്നുണ്ട്. ഇത്തരത്തിൽ രജിത്ത് കുമാർ സാഗറിന് വലിയ ഉപദേശമാണ് ബാത്ത് റൂം ഏരിയയിൽ വച്ച് നൽകിയത്. സാഗറിൻറെ ഇപ്പോഴത്തെ കളിയെക്കുറിച്ചാണ് രജിത്ത് കുമാർ ഉപദേശിച്ചത്. പ്രേമം സാഗറിന് വലിയ തിരിച്ചടിയാകും. അത് പുറത്ത് പ്രതീക്ഷിക്കുന്നവർക്ക് മോശമായി തോന്നുന്നു എന്ന കാര്യം കൃത്യമായി തന്നെ രജിത്ത് സാഗറിനോട് പറഞ്ഞു. സെറീന, നദീറ വിഷയങ്ങൾ വ്യക്തമായി തന്നെ പറഞ്ഞായിരുന്നു രജിത്തിൻറെ ഉപദേശം. ഒരുഘട്ടത്തിൽ ‘നീയാര് കാസനോവയോ?’ എന്നും രജിത്ത്…
Read More » -
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത ജയന്റെ അവസാന കാലചിത്രം ‘ഇടിമുഴക്കം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 43 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ജന്മിത്തത്തിന്റെ അസ്തമയ കാലത്ത് ജനാധിപത്യത്തിന്റെ ഉദയവുമായി ‘ഇടിമുഴക്കം’ എത്തിയിട്ട് 43 വർഷം. ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്‌ത ഈ ജയൻ ചിത്രം 1980 മെയ് 16 ന് റിലീസ് ചെയ്‌തു. ജയൻ അന്തരിച്ച 1980 ൽ ജയന്റെ ഏതാണ്ട് 20 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. കന്നഡ ചലച്ചിത്രകാരൻ എസ് ആർ പുട്ടണ്ണയുടെ കഥയാണ് ‘ഇടിമുഴക്ക’ത്തിന് പ്രചോദനം. ജന്മിയായ വല്യമ്പ്രാൻറെ (ബാലൻ കെ നായർ) പണിക്കാരനാണ് ഭീമൻ (ജയൻ). പണിക്കാരന് പ്രണയം നിഷേധിച്ചപ്പോൾ ഏമാനെ വിട്ട് അയാൾ പോയി. ചവിട്ടുന്ന കാലിനെ പൂജിക്കുന്ന ഏർപ്പാടിനെ എതിർക്കാൻ ഭീമനൊപ്പം നാട്ടിൽ ബിഎ പാസ്സായ ജോസും (രതീഷ്) ഏമാന്റെ സഹോദരിയുടെ മകനും (ജനാർദ്ദനൻ) മറ്റ് രണ്ട് പേരും ചേരുന്നു. തിന്മയെ തച്ചുടയ്ക്കാൻ ഈ അഞ്ച് പേരും ഒരുമിക്കുന്നതോടെ പുതിയൊരു ധർമ്മയുദ്ധത്തിന് കളമൊരുങ്ങി. ജന്മിമാരുടെ അടുത്ത തലമുറ കൂടുതൽ തട്ടിപ്പുകളേ നടത്തൂ എന്ന കഥാഗതിയിൽ അന്തിമവിജയം നന്മയ്ക്കാണ്. ശ്രീകുമാരൻ…
Read More »