Tech
-
‘വര്‍ഷങ്ങളായി ഇറാന്‍ മൊസാദിന്റെ കളിക്കളം’; ഭരണസംവിധാനം മുതല്‍ ആണവ കേന്ദ്രങ്ങളില്‍വരെ ഇസ്രയേല്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം; 55,000 പേജുള്ള ആണവ രഹസ്യം മോഷ്ടിച്ച് ഞെട്ടിച്ചു; നേതാക്കളെ ഒന്നൊന്നായി വധിച്ചു; അവരവിടെ ഉണ്ടെന്നു തിരിച്ചറിഞ്ഞത് പരാജയപ്പെട്ടപ്പോള്‍ മാത്രം; ആവനാഴിയില്‍ ഇനി എന്തൊക്കെ ബാക്കിയെന്ന് കണ്ടറിയണം!
ടെല്‍അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക മേധാവികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമെതിരേ തെരഞ്ഞുപിടിച്ച ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് വീണ്ടും ചര്‍ച്ചയിലേക്ക്. ‘പെഗാസസ്’ എന്ന ഒറ്റ ചാര സോഫ്റ്റ്‌വേര്‍മതി അവരുടെ പ്രഹരശേഷി എത്രയുണ്ടെന്നു തിരിച്ചറിയാമെങ്കിലും ശത്രു രാജ്യങ്ങളെ ‘ചാരന്‍മാരുടെ കളിക്കള’മാക്കുന്ന രീതിയാണ് ഏറ്റവും സങ്കീര്‍ണം. ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് അവിടേക്ക് ആയുധങ്ങള്‍ കടത്തിയിരുന്നെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇവ ഉപയോഗിച്ചെന്നും ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുള്ളില്‍ സ്‌ഫോടനം നടത്താനായി ഡ്രോണുകള്‍ സ്ഥാപിക്കാന്‍ താവളങ്ങള്‍വരെ നിര്‍മിച്ചു. ടെഹ്‌റാനു സമീപം മിസൈല്‍ ലോഞ്ചറുകളെ ലക്ഷ്യമിട്ട് ഇവ ഉപയോഗിച്ചു. ഭൂതല മിസൈല്‍ സംവിധാനങ്ങളെ ലക്ഷ്യമിടാനുള്ള ആയുധങ്ങളും കടത്തി. 200ല്‍ കൂടുല്‍ വിമാനങ്ങള്‍ക്ക് ഇറാന്റെ വ്യോമാകാശത്ത് പ്രതിരോധങ്ങളൊന്നുമില്ലാതെ പറക്കാനും നൂറിലേറെ ആക്രമണങ്ങള്‍ നടത്താനും സഹായിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു. ഇതെല്ലാം മൊസാദ് എന്ന ചാര സംഘടനയുടെ അതിസങ്കീര്‍ണ പ്രവര്‍ത്തന രീതിയുടെ വിജയമായിട്ടാണു വിലയിരുത്തുന്നത്. അതീവ സുരക്ഷയില്‍ കഴിയുന്ന മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും…
Read More » -
ഫാല്‍ക്കണ്‍ റോക്കറ്റിലെ പിഴവു കണ്ടെത്തിയത് ഐഎസ്ആര്‍ഒ; ആദ്യം സ്‌പേസ് എക്‌സ് അവഗണിച്ചു; ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിച്ചത് ശുഭാംശുവിനെ പിന്‍വലിക്കുമെന്ന് അറിയിച്ചപ്പോള്‍; വിക്ഷേപണം മാറ്റിയത് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ഇടപെടലില്‍; ഒഴിവായത് വന്‍ ബഹിരാകാശ ദുരന്തം; ഞെട്ടിച്ച് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടെ ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലെ ഗുരുതര വീഴ്ച കണ്ടെത്തിയത് ഐഎസ്ആര്‍ഒ. ഓക്‌സിഡൈസര്‍ ലൈനില്‍ വിള്ളല്‍ കണ്ടെത്തിയത് ഒഴിവാക്കിയത് വന്‍ ദുരന്തം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ കൃത്യമായ പരിശോധന ആവശ്യപ്പെട്ടതിനു പിന്നാലെയാണു തകരാര്‍ കണ്ടെത്തിയത്. ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി നാല് ബഹിരാകാശ യാത്രികരെയാണു ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ബഹികാശത്ത് എത്തിക്കുന്നത്. അവിടെ 14 ദിവസം ചെലവഴിച്ചു പരിശോധനകളും പരീക്ഷണങ്ങളും നടത്തുകയാണു പദ്ധതി. ചോര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ ജൂണ്‍ 19ന് ദൗത്യം നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതിനുമുമ്പ് അഞ്ചുവട്ടമാണ് ദൗത്യം മാറ്റിവച്ചത്. ദ്രവീകൃത ഇന്ധനം പെട്ടെന്നു തീപിടിക്കുമെന്നതിനാല്‍ തകരാര്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ പറന്നുയരുന്ന ഉടന്‍തന്നെ വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് സുരക്ഷ വിലയിരുത്തിയ വിദഗ്ധര്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. പറന്നുയരാന്‍ നിശ്ചയിച്ചതിന് ഒരു ദിവസംമുമ്പാണ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ബൂസ്റ്ററില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തിയത്. നവീകരണ സമയത്തു ബൂസ്റ്റര്‍ പൂര്‍ണമായും നന്നാക്കിയിട്ടില്ലെന്നും…
Read More » -
പരീക്ഷണത്തിനിടെ തൊഴിലാളിയെ ആക്രമിച്ച് റോബോട്ട്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ചൈനയിലെ യൂണിട്രീ റോബോട്ടിക്‌സ് ഫാക്ടറിയില്‍ നിന്ന്; കോഡിംഗ് പിശകെന്ന് സൂചന; തൊഴിലാളിക്കു പരിക്ക്
ബീജിംഗ്: ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലെ സുരക്ഷയെക്കുറിച്ചു വ്യാപക മുന്നറിയിപ്പുകള്‍ ഉയരുന്നതിനിടെ ടെക് ലോകത്തെ ഞെട്ടിച്ച് ഫാക്ടറി തൊഴിലാളിയെ ആക്രമിക്കുന്ന റൊബോട്ടിന്റെ വീഡിയോ. ചൈനയിലെ ഒരു ഫാക്ടറിയിലെ റോബോട്ടിന്റെ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കോഡിങ് പിശകാണ് റൊബോട്ട് പെട്ടെന്ന് ആക്രമണകാരിയാകാന്‍ കാരണമെന്ന് വിഡിയോ പങ്കുവച്ചയാള്‍ പോസ്റ്റില്‍ പറയുന്നത്. സംഭവത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും പോസ്റ്റിലുണ്ട്. ദൃശ്യങ്ങളില്‍ റൊബോട്ട് പെട്ടെന്ന് ഭയാനകമായ രീതിയില്‍ തൊഴിലാളികളെ ആക്രമിക്കുന്നത് കാണാം. തികച്ചും ഒരു മനുഷ്യന്‍ ആക്രമിക്കുന്നതുപൊലെ തന്നെയായിരുന്നു റോബോട്ടിന്റെ പെരുമാറ്റം. സാഹചര്യം വഷളാകുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഇടപെടുകയായിരുന്നു. മെക്കാനിക്കല്‍ തകരാറാണോ അതോ എഐ പ്രോഗ്രാമിങ്ങിലെ പ്രശ്‌നം മൂലമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പ്രോഗ്രാം കോഡിംഗോ സെന്‍സര്‍ പിശകോ ആയിരിക്കാം സംഭവത്തിന് കാരണമെന്നാണ് നിര്‍മ്മാതാവായ യൂണിട്രീ റോബോട്ടിക്‌സ് പറയുന്നത്. Footage claimed to show a Unitree H1 (Full-Size Universal Humanoid Robot) going berserk, nearly injuring two workers, after a…
Read More » -
ഗണ്ണല്ല ടണ്‍ ടണ്‍!!! എസിയിലെ ‘ടണ്‍’ എന്താണെന്ന് അറിയാമോ?
വേനല്‍ കടുത്തതോടെ നാടെങ്ങും ‘എസി’യുടെ വിളയാട്ടമാണ്. എന്നാല്‍, എസിയിലെ ‘ടണ്‍’ എന്ന് പറയുന്നത് എന്താണ് അറിയാമോ? ഏത് തരത്തിലുള്ള എസിക്കും ടണ്‍ ഒരു പ്രധാന പദമാണ്. എസിയുടെ തണുപ്പിക്കല്‍ ശേഷി ടണ്ണിനെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഏസി വാങ്ങുന്ന സമയത്ത് ഇക്കാര്യം പ്രത്യേക ശ്രദ്ധയോടെ പരിഗണിക്കണം.എയര്‍ കണ്ടീഷണറുകളില്‍, ഒരു ടണ്‍ കൂളിംഗ് എന്നത് ഓരോ മണിക്കൂറിലും 12,000 ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റുകള്‍ക്ക് (BTU) തുല്യമായ താപം നീക്കം ചെയ്യാനുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്.(3.41 BTU= 1watts) ലളിതമായി പറഞ്ഞാല്‍, ഒരു ദിവസം ഒരു ടണ്‍ ഐസ് ഉരുകാന്‍ ആവശ്യമായ താപത്തിന്റെ അളവാണിത്. അതുപോലെ 1.5 ടണ്‍ ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ 18,000 ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് താപം നീക്കം ചെയ്യുന്നു. 2 ടണ്‍ ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ മുറിയില്‍ നിന്ന് 24,000 ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് ചൂട് നീക്കം ചെയ്യുന്നു. ഒരു ചെറിയ മുറിക്ക് ഒരു എസി വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരുടണ്‍…
Read More » -
ഫോണ്‍ ബാറ്ററി കാലാവധി ഇരട്ടിയാകും, സെറ്റിംഗ്സിലെ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
നമ്മളോരോരുത്തരുടെയും നിത്യജീവിതത്തിലെ പ്രധാന വസ്തുവാണ് സ്മാര്‍ട്ഫോണുകള്‍. കോള്‍ ചെയ്യാനും മെസേജ് അയക്കാനും വാട്സാപ്പ് നോക്കാനും പണമയയ്ക്കാനും എന്തിന് ബോറഡി മാറ്റാന്‍ റീല്‍സ് കാണാന്‍ വരെ ഫോണ്‍ നമ്മുടെ സന്തത സഹചാരിയാണ്. അത്യാവശ്യ സമയങ്ങളില്‍ ഫോണില്‍ ബാറ്ററി നില്‍ക്കാതെ വരികയോ സ്വിച്ചോഫായി പോകുകയോ ഒക്കെ ചെയ്താല്‍ നമ്മുടെ പകുതി ജീവന്‍ നിലച്ചതുപോലെയാണ് പലപ്പോഴും തോന്നുക. എന്നാല്‍ ഇനി ബാറ്ററി പെട്ടെന്ന് തീരാതെ ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ആപ്പിളാണ് പുതിയ ഐഫോണില്‍ എങ്ങനെ ബാറ്ററി കാലാവധി വര്‍ദ്ധിപ്പിക്കാം എന്ന് വ്യക്തമാക്കുന്നത്. സെറ്റിംഗ്സില്‍ മൂന്നേ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. ആദ്യമായി നോക്കേണ്ടത് ഓട്ടോ ബ്രൈറ്റ്നസ് സംവിധാനം ഓഫാക്കാനാണ്. ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസരിച്ച് ഫോണിന്റെ ബ്രൈറ്റ്നസ് സ്വയം ഫോണ്‍ ക്രമീകരിക്കുന്നതാണ് ഓട്ടോ ബ്രൈറ്റ്‌നസ്. ബില്‍റ്റ് ഇന്‍ ലൈറ്റ് സെന്‍സറുകള്‍ ഉള്ളവയാണ് ഐഫോണുകള്‍. ഇവ ചുറ്റുമുള്ള വെളിച്ചത്തിനനുസരിച്ച് വായനാക്ഷമത വര്‍ദ്ധിപ്പിക്കുകയും കണ്ണുകള്‍ക്ക് ആയാസം കുറയ്ക്കുകയും ചെയ്യും. ഇത് ചെയ്യാന്‍ ആദ്യം സെറ്റിംഗ്സ് അമര്‍ത്തുക. ശേഷം ആക്സസിബിലിറ്റിയില്‍…
Read More » -
ബിഎസ്എന്‍എല്‍ സിമ്മിന്റെ വേഗം ഇരട്ടിയാകും, അഞ്ചേ അഞ്ച് കാര്യങ്ങള്‍ ഫോണില്‍ ശരിയാക്കിയാല്‍ മതി
5ജി സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായും മറ്റും വിവിധ ടെലികോം കമ്പനികള്‍ അവരുടെ പ്‌ളാനുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ എന്നാല്‍ പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്‍ അവരുടെ നിരക്ക് കൂട്ടിയില്ല. 4ജി സാങ്കേതിക വിദ്യയിലേക്ക് മാറുന്ന കമ്പനിയിലേക്ക് ഇതോടെ ധാരാളം ആളുകള്‍ നമ്പര്‍ പോര്‍ട്ട് ചെയ്തും പുതിയ കണക്ഷനെടുത്തും മറ്റും എത്തി. എന്നാല്‍ ഇങ്ങനെയെത്തിയ ഉപഭോക്താക്കള്‍ക്ക് കുറ്റമറ്റ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്ലിന് കഴിയുന്നില്ല. 4ജി സേവനം മികച്ചരീതിയില്‍ നല്‍കാന്‍ ടവറുകള്‍ മെച്ചപ്പെടുത്തുന്ന ജോലികളിലാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍. 700 മെഗാഹെട്സ്, 2100 മെഗാഹെട്സ് എന്നിങ്ങനെ രണ്ട് ഫ്രീക്ക്വന്‍സി ബാന്‍ഡുകളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കമ്പനിക്ക് അനുവദിച്ചത്.ഇതില്‍ 2100 മെഗാഹെട്സിന് വേഗം കുറവാണ്. 700 മെഗാഹെട്സ് ആകട്ടെ 5ജി നെറ്റ്വര്‍ക്ക് ഉദ്ദേശിച്ചാണ് നല്‍കിയത്. 5ജി സപ്പോര്‍ട്ടുള്ള ഫോണില്‍ പോലും എന്നിട്ടും കണക്ഷന്‍ കിട്ടാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കാന്‍ അഞ്ച് വഴികളുണ്ട്. അവ നോക്കാം. ആദ്യമായി ഫോണിന്റെ സെറ്റിംഗ്സ് എടുക്കുക. ഇതില്‍ നെറ്റ്വര്‍ക്കില്‍ ഇന്റര്‍നെറ്റ് ഓപ്ഷന്‍ ക്‌ളിക്ക് ചെയ്യുക.…
Read More » -
ആമസോണ്‍ പ്രൈം വീഡിയോയിലെ സിനിമ, ടിവി പരിപാടികള്‍ക്കൊപ്പം പരസ്യങ്ങളും! ഒഴിവാക്കാന്‍ പ്രതിമാസം നൽകേണ്ടത് 248 രൂപ
ഇനി ആമസോണ്‍ പ്രൈം വീഡിയോയിലെ സിനിമ, ടിവി പരിപാടികള്‍ക്കൊപ്പം പരസ്യങ്ങളും. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ, പരസ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചിരുന്നു. അതാണ് ചില രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. യു.എസ്, യു.കെ, ജര്‍മനി, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ജനുവരി 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. നിശ്ചിത തുക നല്‍കിയാല്‍ പരസ്യങ്ങള്‍ ഒഴിവാക്കി സിനിമകള്‍ കാണാന്‍ സാധിക്കുമെന്നും സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി. ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. പരസ്യം കാണിക്കുന്നതിനെ കുറിച്ചുള്ള കമ്പനിയുടെ പ്രതികരണം ഇങ്ങനെയാണ്. ടിവി ചാനലുകളേക്കാലും മറ്റ് സ്ട്രീമിങ് സേവനദാതാക്കളേക്കാളും കുറച്ച് പരസ്യങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. പരസ്യങ്ങള്‍ ഒഴിവാക്കാന്‍ 2.99 ഡോളറാണ് (248.8 രൂപ) ആണ് പ്രതിമാസം നല്‍കേണ്ടതെന്നും ആമസോണ്‍ പ്രൈം അറിയിച്ചു. കൂടാതെ പരസ്യങ്ങളില്ലാത്ത പ്ലാന്‍ എടുക്കുന്നതിനുള്ള ലിങ്കും ഉപഭോക്താക്കള്‍ക്ക്…
Read More » -
ആധാര്‍ അധിഷ്ഠിത പേയ്മെന്‍റ് സംവിധാനങ്ങളുടെ സുരക്ഷയില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ധര്‍; തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനായി ആധാർ ലോക്ക് ചെയ്യാം, എങ്ങനെ ?
ആധാർ വിവരങ്ങൾ ചോരുന്ന സാഹചര്യത്തിൽ ആധാർ അധിഷ്ഠിത പേയ്മെൻറ് സംവിധാനങ്ങളുടെ സുരക്ഷയിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ. എസ്എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. വ്യക്തിപരമായ വിവരങ്ങൾ മോഷ്ടിച്ച് ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചാണ് ഇരകളെ തട്ടിപ്പുകാർ കൊള്ളയടിക്കുന്നത്. എം ആധാർ ആപ്പ് അല്ലെങ്കിൽ യുഐഡിഎഐയിലൂടെ ബയോമെട്രിക്സ് ലോക്ക് ചെയ്ത് ബാങ്ക് അകൗണ്ടുകളിലേക്കുള്ള തട്ടിപ്പുകാരുടെ കടന്നുകയറ്റം തടയണമെന്ന് നിർദേശിക്കുന്ന സന്ദേശങ്ങൾ ബാങ്കുകൾ നൽകുന്നുണ്ട്. ബയോമെട്രിക് ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്, ആധാർ ഉടമകൾക്ക് ബയോമെട്രിക് ലോക്കിംഗ് സേവനം ഉപയോഗപ്പെടുത്താം. ആധാർ ഓൺലൈനിൽ എങ്ങനെ ലോക്ക് ചെയ്യാം എന്ന് പരിശോധിക്കാം: 1. UIDAI വെബ്സൈറ്റ് സന്ദർശിക്കുക . 2. ‘എന്റെ ആധാർ’ ടാബിലേക്ക് പോയി ‘ആധാർ സേവനങ്ങൾ’ തിരഞ്ഞെടുക്കുക. 3. ‘ആധാർ ലോക്ക്/അൺലോക്ക്’ തിരഞ്ഞെടുക്കുക. 4. ആധാർ നമ്പർ അല്ലെങ്കിൽ VID നൽകുക. 5. CAPTCHA പൂരിപ്പിച്ച് ‘OTP അയയ്ക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക. 6. രജിസ്റ്റർ ചെയ്ത മൊബൈൽ…
Read More » -
ഐടി നിയമങ്ങൾ കർശനമായി പാലിക്കണം; ‘ഡീപ്ഫേക്ക്’ വ്യാപിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഐടി മന്ത്രാലയത്തിന്‍റെ കർശന നിർദ്ദേശം
ദില്ലി: ‘ഡീപ്ഫേക്ക്’ വ്യാപിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഐ ടി മന്ത്രാലയത്തിന്‍റെ കർശന നിർദ്ദേശം. നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് ഐ ടി മന്ത്രാലയം നിർദ്ദേശം നൽകിയത്. ഐ ടി നിയമങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള അനന്തര നടപടികളുണ്ടാകുമെന്ന് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഡീപ്‌ഫേക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധർ, വ്യവസായ പ്രമുഖർ, എന്നിവരടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഐ ടി മന്ത്രാലയം, നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയത്.
Read More » -
നമ്മളൊക്കെ എന്ന് മരിക്കുമെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അല്ലേ? മരണം പ്രവചിക്കുന്ന എഐ സാങ്കേതിക വിദ്യയുമായി ഗവേഷകർ!
നമ്മളൊക്കെ എന്ന് മരിക്കുമെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അല്ലേ? അതൊക്കെ എങ്ങനെ അറിയാനാണ് എന്ന് പറയാൻ വരട്ടെ.. പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ? മരണസമയമൊക്കെ അറിയാനാകും. എങ്ങനെയെന്നല്ലേ ? അതിനുള്ള മാർഗം ഗവേഷകർ വികസിപ്പിച്ചു കഴിഞ്ഞു. എഐ അടിസ്ഥാനമാക്കി മനുഷ്യരുടെ മരണം പ്രവചിക്കാനാകുന്ന ടൂൾ വികസിപ്പിച്ചിരിക്കുകയാണ് ഡെന്മാർക്ക് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. ‘ലൈഫ്2 വെക്’ (life2vec) എന്നാണ് ഈ അൽഗോരിതത്തിന്റെ പേര്. വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ ഇതിനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. പ്രൊഫസറായ സുൻ ലേമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നിൽ പ്രവർത്തിച്ചത്. വ്യക്തികളുടെ ആരോഗ്യം, മാനസികാരോഗ്യം, ലിംഗഭേദം, വിദ്യാഭ്യാസം, ജോലി, വരുമാനം, പണമിടപാടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ആയുസ് പ്രവചിക്കുന്ന എഐ ടൂളാണിത്. ചാറ്റ്ജിപിടിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ട്രാൻസ്ഫോർമർ മോഡലുകൾ ഉപയോഗിച്ചാണ് ഇതിന്റെ വിവര വിശകലന ജോലികൾ നടക്കുന്നത്. വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ശ്രേണിയാക്കിയാണ് എഐയെ പരിശീലിപ്പിക്കുന്നത്. 2008 മുതൽ 2020 വരെയുള്ള കാലയളവിൽ ഡെൻമാർക്കിൽ നിന്നുള്ള…
Read More »