Business
-
മുദ്ര എവിടെ മുദ്ര ? മുദ്രയാണ് പ്രധാനം! ബിഐഎസ് മാർക്കില്ലാതെ കളിപ്പാട്ടം വിറ്റ ആമസോണിനും ഫ്ലിപ്കാർട്ടിനും സ്നാപ്ഡീലിനും നോട്ടീസ്; ഹാംലീസിന്റെയും ആർച്ചീസിന്റെയും റീട്ടെയിൽ സ്റ്റോറുകളിൽനിന്ന് 18,600 കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു
ദില്ലി: ബിഐഎസ് മാർക്കില്ലാതെ കളിപ്പാട്ടം വിറ്റതിന് പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. ഹാംലീസും ആർച്ചീസും ഉൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് 18,600 കളിപ്പാട്ടങ്ങൾ കേന്ദ്രം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അഥവാ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബിഎസ്‌ഐ ലംഘിച്ചുവെന്നാരോപിച്ച് മൂന്ന് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്‌നാപ്ഡീൽ എന്നിവർക്ക് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്റർ സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഎസ്‌ഐ) എന്നത് ചരക്കുകളുടെ നിലവാരം , അടയാളപ്പെടുത്തൽ, ഗുണനിലവാര സർട്ടിഫിക്കേഷൻ എന്നിവയുടെ ഉത്തരവാദിത്തമുള്ള ദേശീയ സ്റ്റാൻഡേർഡ് ബോഡിയാണ്. ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കാത്ത കളിപ്പാട്ടങ്ങൾ വിൽക്കുന്നതായി ആഭ്യന്തര നിർമ്മാതാക്കളിൽ പരാതികൾ ലഭിക്കാതെ തുടർന്നാണ് റെയ്ഡുകൾ നടത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 44 റെയ്ഡുകൾ നടത്തി 18,600 കളിപ്പാട്ടങ്ങൾ പ്രധാന റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് പിടിച്ചെടുത്തു എന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ…
Read More » -
ഇനി നാട്ടിലേക്കു പണം അയയ്ക്കാം ഈസിയായി; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് യു.പി.ഐ. വഴി പണമിടപാടിന് അനുമതി
ന്യൂഡല്‍ഹി: പ്രവാസികൾക്ക് ഇനി യു.പി.ഐ. വഴി നാട്ടിലേക്ക് ഈസിയായി പണം അയയ്ക്കാം. പ്രവാസികള്‍ക്ക് ഇന്റര്‍നാഷനല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) വഴി പണമിടപാടു നടത്താന്‍ അനുമതി. യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് അനുമതിയെന്ന് നാഷനല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഈ രാജ്യങ്ങളിലെ എന്‍ആഇ, എന്‍ആര്‍ഒ അക്കൗണ്ട് ഉള്ള പ്രവാസികള്‍ക്ക് ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സര്‍വീസുകള്‍ ഉപയോഗിച്ച് ഇടപാടു നടത്താം. ആദ്യഘട്ടമെന്ന നിലയിലാണ് പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവയാണ് യുപിഐ സംവിധാനം അനുവദിക്കപ്പെട്ട രാജ്യങ്ങള്‍. കൂടുതല്‍ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉടന്‍ തന്നെ ഈ സൗകര്യം അനുവദിക്കുമെന്ന് പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു.
Read More » -
വിവാദത്തില്‍ പെട്ട് അടച്ചുപൂട്ടിയ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ വീണ്ടും ഉത്പാദനവും വില്‍പനയും ആരംഭിക്കും
വിവാദത്തില്‍ പെട്ട് അടച്ചുപൂട്ടിയ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ വീണ്ടും ഉത്പാദനവും വില്‍പനയും ആരംഭിക്കും. ഇതിന് സഹായകമാകുന്ന കോടതി വിധി ഇന്നെലെയാണ് പുറത്തുവന്നത്. 2018ലാണ് ലബോറട്ടറി പരിശോധനാഫലം പ്രതികൂലമായതിന് പിന്നാലെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉത്പാദനവും വില്‍പനയും നിര്‍ത്തിവച്ചത്. മഹാരാഷ്ട്ര സര്‍ക്കാരായിരുന്നു കമ്പനിയുടെ പൗഡര്‍ ഉത്പാദനം നിര്‍ത്തിവയ്പിച്ചത്. എന്നാലിപ്പോള്‍ ബോംബെ ഹൈക്കോടതി ഇടപെട്ട് കമ്പനിക്ക് പൗഡര്‍ നിര്‍മ്മാണത്തിനും വില്‍പനയ്ക്കുമുള്ള അനുവാദം നല്‍കിയിരിക്കുകയാണ്. ഒരിക്കല്‍ ലാബ് ഫലം പ്രതികൂലമായി എന്നതിനെ ചൊല്ലി കാലാകാലത്തേക്ക് ഒരു കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ശരിയല്ലെന്നും ഇത് ഉത്പാദനമേഖലെയയും വ്യവസായത്തെയും സമ്പദ്ഘടനയെയുമെല്ലാം മോശമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. 2018ല്‍ കമ്പനിയുടെ ബേബി പൗഡര്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇതിന്‍റെ പിഎച്ച് അനുവദനീയമായ അളവില്‍ നിന്ന് കൂടുതല്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഉത്പാദനവും വില്‍പനയും നിര്‍ത്തിവച്ചത്. പ്രധാനമായും കുട്ടികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന ഉത്പന്നമായതിനാല്‍ തന്നെ സംഭവം വലിയ വിവാദമാവുകയും ചെയ്തു. തുടര്‍ന്ന് നാല് വര്‍ഷത്തോളമായി ബേബി…
Read More » -
ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്
ദില്ലി: ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറിൽ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനം കുറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി 2021 നവംബറിൽ 8.08 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഇത് 2022 നവംബറിൽ 7.65 ബില്യൺ ഡോളറായി കുറഞ്ഞു, ഇലക്ട്രോണിക് ചരക്കുകളാണ് ചൈനയിൽ നിന്നും കൂടുതലായി ഇന്ത്യയിൽ എത്താറുണ്ടായിരുന്നത്. ഇതിൽ തന്നെയാണ് കുറവ് വന്നിരിക്കുന്നതും. പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഇനങ്ങളിൽ ചിലത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 8.70 ബില്യൺ ഡോളറിൽ നിന്ന് 7.85 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. മാത്രമല്ല, ആഗോള ഡിമാൻഡ് ദുർബലമായതിനാൽ ചൈനയുടെ ഒക്ടോബറിലെ കയറ്റുമതി 0.3 ശതമാനം കുറഞ്ഞിട്ടുണ്ട്, പകർച്ചവ്യാധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉപഭോക്തൃ…
Read More » -
ജോലി തേടുന്നവർക്ക് വമ്പൻ ഓഫറുമായി ആപ്പിൾ; കരിയർ പേജിൽ ഇന്ത്യയിലെ ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകളുടെ പട്ടിക
മുംബൈ: ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനുള്ള പ്ലാനിങിലാണ് ആപ്പിൾ. കമ്പനിയുടെ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോറുകളാണ് രാജ്യത്ത് ആപ്പിൾ ഓപ്പൺ ചെയ്യുന്നത്. റീട്ടെയിൽ സ്റ്റോറിലേക്കുള്ള ജീവനക്കാരെ കമ്പനി നിയമിക്കാൻ തുടങ്ങിയതായാണ് സൂചന. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനിയുടെ കരിയർ പേജിൽ ഇതിനോടകം നിരവധി ഓപ്പണിങുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത ജോലികൾക്കായാണ് ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ കരിയർ പേജിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ബിസിനസ്സ് വിദഗ്‌ദ്ധൻ, “ജീനിയസ്”, ഓപ്പറേഷൻ എക്‌സ്‌പെർട്ട്, ടെക്‌നിക്കൽ സ്‌പെഷ്യലിസ്റ്റ് എന്നിങ്ങനെ നീളുന്നു ഓപ്പണിങുകളുടെ ലിസ്റ്റുകൾ. ഓഫിഷ്യലി ഓപ്പൺ ചെയ്യാത്ത ആപ്പിൾ സ്റ്റോറുകളിലേക്ക് നിയമനം ലഭിച്ചതായ അഞ്ചിലധികം പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.പ്രഫഷണൽ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിലൂടെയാണ് ഇക്കൂട്ടർ അവകാശവാദം നടത്തിയിരിക്കുന്നത്. ആമസോൺ, ട്വിറ്റർ,മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടൽ നടത്തുന്ന സമയത്താണ് നിയമനമെന്നത് ശ്രദ്ധേയമാണ്. ടാറ്റാ ഗ്രൂപ്പ് രാജ്യത്താകമാനം നൂറോളം ആപ്പിൾ…
Read More » -
ഇന്ത്യയിൽ ആപ്പിളിനു വേണ്ടി ടാറ്റ ഐഫോൺ നിർമ്മിക്കും
ബെംഗലൂരു: ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 5,000 കോടി രൂപയുടെ അടുത്തുവരുന്ന ഇടപാടാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇക്കണോമിക് ടൈംസാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉടമകളായ വിസ്‌ട്രോണോ ടാറ്റ ഗ്രൂപ്പോ ഇടപാടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ഐഫോൺ നിർമ്മാതാക്കളാണ് വിസ്‌ട്രോൺ. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ നിർമ്മാണത്തിനായി കര്‍ണാടകത്തില്‍ ഇവര്‍ക്ക് ഒരു കേന്ദ്രമുണ്ട്. അതേ സമയം ഇന്ത്യയില്‍ ഐഫോൺ 14 നോൺ-പ്രോ മോഡലുകളും അടക്കം ഐഫോണുകള്‍ ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിവരുടെ പ്ലാന്‍റുകളിലാണ് നിർമ്മിക്കുന്നത്. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ടാറ്റ സൺസിന്‍റെ ഉടമസ്ഥതയിലുള്ള ടാറ്റ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎൽ) കര്‍ണാടക പ്ലാന്‍റ് ഏറ്റെടുക്കും എന്നാണ് പറയുന്നത്. വിസ്‌ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി ബാംഗ്ലൂരില്‍നിന്ന് 50…
Read More » -
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പ് ജനുവരി 13ന് ദില്ലി ഗ്രേറ്റർ നോയിഡയിൽ
രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പ് ജനുവരി 13ന് ദില്ലി ഗ്രേറ്റർ നോയിഡയിൽ തുടങ്ങാൻ ഒരുങ്ങുകയാണ്. മഹാമാരി കാരണം ഒരു വർഷത്തെ ഇടവേള ഉൾപ്പെടെ മൂന്നു വർഷത്തിന് ശേഷമാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) സംഘടിപ്പിക്കുന്ന വാഹനമാമാങ്കത്തിന്‍റെ തിരിച്ചുവരവ്. മേള 2022-ൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് -19മായി ബന്ധപ്പെട്ട തടസങ്ങൾ കാരണം ഒരു വർഷത്തേക്കുകൂടി മാറ്റിവയ്‍ക്കുകയായിരുന്നു. ഇതാ 2023 ഓട്ടോ എക്സ്‍പോയെപ്പറ്റി അറിയേണ്ടതെല്ലാം ഗ്രേറ്റർ നോയിഡയിലെ ജെപി ഗോൾഫ് കോഴ്‌സിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ മേളയുടെ വേദി തുടരുന്നു. 2020 ഫെബ്രുവരിയിൽ ഇതേ വേദിയിലാണ് അവസാന ഓട്ടോ ഷോ നടന്നത്. വാഹന ഘടക വ്യവസായത്തിനായുള്ള ഓട്ടോ എക്‌സ്‌പോ-കോംപോണന്റ് ഷോയും ഇതോടൊപ്പം ദില്ലിയിലെ പ്രഗതി മൈതാനിയിൽ നടക്കും. ജനുവരി 13 മുതല്‍ 18 വരെയാണ് ഓട്ടോ എക്‌സ്‌പോ 2023 നടക്കുക. ഓട്ടോ…
Read More » -
നാല് വർഷത്തെ ശമ്പളം ബോണസായി ലഭിച്ചാലോ? ആ ഭാഗ്യം ലഭിച്ചത് ഈ കമ്പനിയിലെ ജീവനക്കാർക്ക്
മുംബൈ: നാല് വർഷത്തെ ശമ്പളം ബോണസായി ലഭിച്ചാലോ? തായ്‌വാനിലെ എവർഗ്രീൻ മറൈൻ കോർപ്പറേഷൻ അതിന്റെ ചില ജീവനക്കാർക്ക് ഇത്തരത്തിൽ ബോണസ് നൽകിയിരിക്കുകയാണ്. ഈ ഷിപ്പിംഗ് കമ്പനിയുടെ വർഷാവസാന ബോണസുകൾ 50 മാസത്തെ ശമ്പളത്തിന് തുല്യം അല്ലെങ്കിൽ നാല് വർഷത്തെ ശമ്പളത്തിന് തുല്യമോ ആണ്. അതേസമയം, തായ്‌വാൻ ആസ്ഥാനമായുള്ള കരാറുകളുള്ള ജീവനക്കാർക്ക് മാത്രമേ ബോണസ് ബാധകമാകൂ. വർഷാവസാന ബോണസുകൾ എല്ലായ്‌പ്പോഴും കമ്പനിയുടെ ഈ വർഷത്തെ പ്രകടനത്തെയും ജീവനക്കാരുടെ വ്യക്തിഗത പ്രകടനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷമായി ഷിപ്പിംഗ് മേഖലയിലുണ്ടായ കുതിച്ചുചാട്ടത്തിന് ഫലമായാണ് വൻതുക കമ്പനി ജീവനക്കാർക്ക് ബോണസായി നൽകുന്നത്. കമ്പനിയുടെ 2020-ലെ വിൽപ്പനയുടെ മൂന്നിരട്ടിയാണ് 2022-ലെ വില്പന. വരുമാനം കുത്തനെ ഉയർന്നതാണ് ബോണസ് നൽകാനുള്ള കാരണം. ചില ജീവനക്കാർക്ക് ഡിസംബർ 30-ന് 65,000 ഡോളറിലധികം ബോണസ് ലഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, എവർഗ്രീൻ മറൈനിലെ എല്ലാ ജീവനക്കാരും ഭാഗ്യവാന്മാർ ആയിരുന്നില്ല. തെരെഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് മാത്രമാണ് ഇത്തരത്തിൽ ബോണസ് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ അന്യായമായ പെരുമാറ്റത്തെക്കുറിച്ച് ജീവനക്കാരുടെ…
Read More » -
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങളുടെ പട്ടികയുമായി ആർബിഐ
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെളിപ്പെടുത്തി. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ബാങ്കുകളെ വളരെയധികം ആശ്രയിക്കുന്നു. ഉപയോക്താക്കൾക്ക് നഷ്ടം സംഭവിച്ചാൽ രാജ്യത്തിന് മുഴുവനായി തന്നെ അതിന്റെ പ്രത്യാഘാതം അനുഭവപ്പെടും. രണ്ട് വാണിജ്യ ബാങ്കുകളും ഒരു പൊതു ബാങ്കും ആർബിഐയുടെ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ (ഡി-എസ്ഐബി) പട്ടികയിലുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), സ്വകാര്യമേഖല ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെല്ലാം ഈ 2022 പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ചില ധനകാര്യ സ്ഥാപനങ്ങൾ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ സ്ഥാപനങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ലിസ്റ്റുചെയ്ത ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ സ്കെയിൽ ബാധകമാണ്.…
Read More » -
ട്വിറ്ററിന്റെ പാത പിന്തുടർന്ന് ആമസോണും; ചെലവ് ചുരുക്കാൻ കുറുക്കുവഴി, ഇരുപതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു
വാഷിങ്ടണ്‍: മൈക്രോ ബ്ലോഗിങ് സൈറ്റ് ട്വിറ്ററിന്റെ പാത പിന്തുടർന്ന് ആഗോള ടെക് ഭീമന്‍ ആമസോണും; ചെലവ് ചുരുക്കാൻ ഇരുപതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്ന 18,000 ത്തിലധികം തൊഴിലാളികളെ ജനുവരി 18 മുതല്‍ അക്കാര്യം അറിയിക്കുമെന്ന് ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജാസി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞു. മൂന്നു ലക്ഷത്തിലധികം തൊഴിലാളികളുള്ള ആമസോണില്‍ നിന്ന് ആറ് ശതമാനത്തോളം തൊഴിലാളികളെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നതെന്നാണ് ആന്‍ഡി ജാസി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ആമസോണ്‍ പിരിച്ചുവിടല്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും എത്രത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന കണക്കുകള്‍ പറഞ്ഞിരുന്നില്ല. 10,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നായിരുന്നു അന്ന് വന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ലറാണ് ആമസോണ്‍. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ‘പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അവര്‍ക്കുള്ള സെപറേഷന്‍ പേമെന്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മറ്റ് ജോബ് പ്ലേസ്‌മെന്റ് എന്നിവ അടങ്ങുന്ന പാക്കേജുകള്‍ നല്‍കും,’ ആന്‍ഡി ജാസി പറഞ്ഞു.…
Read More »