Business
-
ആഴ്ചയുടെ ആദ്യ ദിനം വിപണിയില്‍ നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 17,800ന് താഴെ
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. യുഎസിലെ തൊഴില്‍ വര്‍ധനയെതുടര്‍ന്ന് ഭാവയിലും പലിശ വര്‍ധിപ്പിച്ചേക്കുമെന്ന ഭീതിയാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. നിഫ്റ്റി 17,800 നിലവാരത്തിയേക്ക് വീണ്ടുമെത്തി. സെന്‍സെക്സ് 108 പോയന്റ് താഴ്ന്ന് 60,733ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 17,809ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എന്‍ടിപിസി, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേഷ്ടത്തില്‍. ആക്സിസ് ബാങ്ക്, എസ്ബിഐ, ഐടിസി, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയി ഓഹരികള്‍ നേട്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്ക് നേട്ടത്തിലും മെറ്റല്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Read More » -
വ്യവസായ നയത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മാലിന്യസംസ്‌കരണ സംരഭങ്ങള്‍ക്കും ബാധകമെന്ന് മന്ത്രി പി. രാജീവ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും മാലിന്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്കും ബാധകമാണെന്ന് മന്ത്രി പി. രാജീവ്. ഈ സംരംഭങ്ങള്‍ വ്യവസായമാണെന്ന കാഴ്ചപ്പാടിന് അനുസൃതമായ സമീപനം തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഇന്നവേറ്റേഴ്‌സ് ആന്റ് യങ് എന്റര്‍പ്രണേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരളസൃഷ്ടിക്ക് സഹായമാകുന്ന മാറ്റങ്ങള്‍ക്ക് തുടക്കമാണ് മാലിന്യസംസ്‌കരണ മേഖലയില്‍ പുതിയ കാഴ്ചപ്പാടുകളിലേക്ക് വാതില്‍ തുറക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ. ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിനാവശ്യമായ പരിസരമൊരുക്കേണ്ടത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണടയുമായി സംരംഭകരെ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ള വ്യവസായങ്ങളില്‍ യന്ത്രസാമഗ്രികളില്‍ ചുമത്തുന്ന 18 ശതമാനം നികുതിയില്‍ സംസ്ഥാനത്തിന്റെ വിഹിതമായ 9 ശതമാനം സംരംഭകന് തിരികെ നല്‍കുന്ന നയം മാലിന്യ സംസ്‌കരണ സംരംഭങ്ങള്‍ക്കും ബാധകമാണ്. മൂലധന സബ്‌സിഡിയും ലഭിക്കുമെന്ന് മന്ത്രി…
Read More » -
ഹിന്‍ഡന്‍ബര്‍ഗ് വിവാദം: ഒടുവിൽ അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര സർക്കാരും, വിവരങ്ങൾ ആവശ്യപ്പെട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം
ന്യൂഡൽഹി: ഓഹരി തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഗൗതം അദാനിക്കെതിരേ അന്വേഷണം നടത്താൻ ഒടുവിൽ കേന്ദ്ര സർക്കാരും. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം നടക്കുന്നത്. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. എന്നാല്‍, അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമോ ഇതുവരെ തയ്യാറായിട്ടില്ല. സെബിയും അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. എന്നാൽ അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രതികരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു.…
Read More » -
അദാനിക്ക് എസ്ബിഐ നൽകിയത് 21,000 കോടി രൂപ; കണക്കുകൾ പുറത്ത്
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾക്ക് 21,000 കോടി രൂപ (2.6 ബില്യൺ ഡോളർ) വായ്പ നൽകിയതായി റിപ്പോർട്ട്. നിയമങ്ങൾ പ്രകാരം അനുവദനീയമായതിന്റെ പകുതിയാണിത്, എസ്ബിഐ നൽകിയ വായ്പകളിൽ വിദേശ യൂണിറ്റുകളിൽ നിന്നുള്ള 200 മില്യൺ ഡോളർ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന് നൽകിയ വിവായ്പകളെ കുറിച്ച് ആശങ്കയില്ലെന്ന് എസ്‌ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖര പറഞ്ഞു. ബിഎസ്ഇയിൽ എസ്ബിഐയുടെ ഓഹരി ഏകദേശം 527.75 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മോശം റിപ്പോർട്ട് കാരണം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് 100 ബില്യൺ ഡോളറിന്റെ മൊത്തം വിപണി മൂലധനം കഴിഞ്ഞ ആഴ്ച നഷ്ടമായി. അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ നേരിട്ടുള്ള വായ്പ ഇടപാടുകൾ വെറും 0.6% മാത്രമാണ്. അതേസമയം, അദാനി എൻറർപ്രൈസസിൻറെ തുടർ ഓഹരി വില്പന റദ്ദാക്കിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട്…
Read More » -
സഹകരണ ബാങ്കുകളുടെ സ്വർണവായ്‌പാ നടപടി കാര്യക്ഷമമാക്കാൻ പുതിയ രീതി; ലേല നടപടിക്ക് ഉപസമതിയും
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ സ്വർണവായ്‌പ കാര്യക്ഷമമാക്കാൻ പുതിയ രീതി നടപ്പാക്കുന്നു. പണയസ്വർണത്തിന്റെ ലേല നടപടിക്ക് പ്രസിഡന്റ്, സെക്രട്ടറി, രണ്ട് ഭരണസമിതി അംഗങ്ങൾ, ഒരു മുതിർന്ന ജീവനക്കാരൻ എന്നിവർ അടങ്ങിയ ഉപസമിതി ഉണ്ടാക്കാനും സഹകരണ വകുപ്പ് തീരുമാനിച്ചു. പണയത്തിലെ തിരിച്ചടവ് കൃത്യമാക്കാനും സംഘങ്ങളുടെ നഷ്ടം ഒഴിവാക്കാനുമാണ് നടപടി. ഇതുസംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. സ്വർണവില ഇടിയുമ്പോൾ പണയവായ്‌പയിൽ നഷ്ടം ഉണ്ടായാൽ അത് ശാഖാ മാനേജർ ഉപസമിതിയെ അറിയിക്കണം. കുറവ് നികത്തുന്നതിനാവശ്യമായ പണം അടയ്‌ക്കാനോ അധിക സ്വർണം ഈട് നൽകാനോ വായ്‌പക്കാരനോട് ആവശ്യപ്പെടാം. നഷ്ടം നികത്താത്തപക്ഷം നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ പണയ ഉരുപ്പടി ലേലം ചെയ്യാനും ഉത്തരവിൽ പറയുന്നു. സാധാരണ ലേലത്തിന് 14 ദിവസം സമയം അനുവദിച്ച് വായ്‌പക്കാരന് നോട്ടീസ് നൽകണം. കുടിശ്ശികയുടെ പകുതി അടച്ച ശേഷം ബാക്കി മുപ്പത് ദിവസത്തിനുള്ളിൽ നൽകാമെന്ന് രേഖാമൂലം അപേക്ഷിച്ചാൽ നടപടി മാറ്റാം. ബാക്കിത്തുക അടയ്‌ക്കുന്നില്ലെങ്കിൽ നോട്ടീസ് നൽകി ലേലം ചെയ്യാം. സ്വർണത്തിന്റെ ലേലത്തുക 30 ദിവസത്തെ…
Read More » -
വിപണി പിടിക്കണം, ഹോണ്ടയും സുസുക്കിയും ഇലക്ട്രിക് സ്‍കൂട്ടറുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു
ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ടയും സുസുക്കിയും ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. 2024 മാർച്ചോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ 2025 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിലുള്ള ആക്ടിവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് ഹോണ്ട പുറത്തിറക്കും. അതിൽ ഇലക്ട്രിക് പവർട്രെയിൻ അവതരിപ്പിക്കും. പുതിയ ആക്ടിവ ഇലക്ട്രിക് ഒരു നിശ്ചിത ബാറ്ററി സജ്ജീകരണത്തോടെ വരുമെന്നും പരമാവധി 50 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുമെന്നും കമ്പനി പറയുന്നു. ആക്ടിവ ഇവിക്ക് ശേഷം ഹോണ്ടയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറങ്ങും, ഇത് പൂർണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ബ്രാൻഡിന്റെ രണ്ടാമത്തെ ഇവി, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സെറ്റ്-അപ്പ് കൊണ്ട് ഘടിപ്പിച്ച് ഉയർന്ന പ്രകടനം വാഗ്ദാനം ചെയ്യും. ഇന്ത്യയിൽ ഇ-മോട്ടോറും ബാറ്ററിയും പ്രാദേശികവൽക്കരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് മത്സരാധിഷ്ഠിത വില കൈവരിക്കാൻ ഹോണ്ടയെ സഹായിക്കും. രാജ്യത്തെ 6,000…
Read More » -
പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു നുണപ്രചാരണം, 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധം; ഹിൻഡൻബർഗ് റിസര്‍ച്ചിന് 413 പേജ് മറുപടിയുമായി അദാനി ഗ്രൂപ്പ്
ഓഹരി വിപണിയിലെ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡൻബർഗ് റിസര്‍ച്ചിന് മറുപടിയുമായി അദാനി എന്റര്‍പ്രൈസസ്. 413 പേജ് മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്ത് വിട്ടത്. പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഹിൻഡൻബർഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി കുറ്റപ്പെടുത്തി. ഹിൻഡൻ ബർഗ് റിസര്‍ച്ചിന്റെ 88 ചോദ്യങ്ങളിൽ 68 നും അതത് കമ്പനികൾ വാർഷിക റിപ്പോർട്ടിൽ ഉത്തരം പറഞ്ഞിട്ടുണ്ടെന്നും ശേഷിച്ച 20 ൽ 16 എണ്ണം ഷെയർ ഹോൾഡർമാരുടെ വരുമാനത്തേക്കുറിച്ചാണെന്നും 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നുമാണ് മറുപടിയിലുള്ളത്. കോടതി തീർപ്പാക്കിയ കേസുകൾ വരെയാണ് പുതിയ ആരോപണം പോലെ അവതരിപ്പിക്കുന്നത്. വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടൊപ്പം ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിൻഡൻബർഗ് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് വിമര്‍ശിക്കുന്നു. നാളെ വിപണി പുനരാരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ന് രാവിലെ 8.30ന് അദാനി ഗ്രൂപ്പ് സിഎഫ്ഓ…
Read More » -
അദാനി ഗ്രൂപ്പിന്റെ ഇടപാടുകൾ സൂക്ഷ്മ പരിശോധന നടത്തും; പുതിയ നീക്കവുമായി സെബി
ദില്ലി: അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മപരിശോധന നടത്തുന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. കൂടാതെ ഗ്രൂപ്പിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക അന്വേഷണം വിപുലമാക്കുന്നതിനായി ഹിൻഡൻബർഗ് റിസർച്ച് നൽകിയ റിപ്പോർട്ട് പഠിക്കുമെന്ന് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വില ഉയർത്തി കാണിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായി കാണിക്കുന്നു. ഇതോടെ വൻ ഇടിവാണ് അദാനി ഓഹരികളിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ അംബുജ സിമന്റ്‌സ് ലിമിറ്റഡിലെയും എസിസി ലിമിറ്റഡിലെയും സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഹോൾസിം ലിമിറ്റഡിന്റെ ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന സാഹചര്യത്തിൽ, ഇടപാടിനായി ഉപയോഗിച്ച ഓഫ്‌ഷോർ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) റെഗുലേറ്റർ പരിശോധിച്ചതായാണ് റിപ്പോർട്ട്. ജൂലൈയിൽ, അദാനി ഗ്രൂപ്പിന്റെ…
Read More » -
അദാനിയെ ഉത്തരം മുട്ടിച്ച 88 ചോദ്യങ്ങൾ; ഹിൻഡൻബർഗ് ചോദിച്ച പ്രധാന ചോദ്യങ്ങൾ…
ഹിൻഡൻബർഗ് റിപ്പോർട്ടിലെ പ്രധാന ചോദ്യങ്ങൾ 1 ഒരു അഭിമുഖത്തിൽ ഗൗതം അദാനി പറഞ്ഞത് “എനിക്ക് വിമർശനങ്ങളോട് വളരെ തുറന്ന മനസ്സാണ്” എന്നാണ്. ഇത് കണക്കിലെടുക്കുമ്പോൾ, അദാനിയുടെ നികുതിവെട്ടിപ്പ് ആരോപണത്തെക്കുറിച്ചുള്ള ലേഖനങ്ങളെ തുടർന്ന് വിമർശനാത്മക പത്രപ്രവർത്തകനെ ജയിലിലടയ്ക്കാൻ അദാനി ശ്രമിച്ചത് എന്തുകൊണ്ട്? 2 .അതേ അഭിമുഖത്തിൽ ഗൗതം അദാനി പറഞ്ഞു, “എല്ലാ വിമർശനങ്ങളും എന്നെത്തന്നെ മെച്ചപ്പെടുത്താനുള്ള അവസരം നൽകുന്നു.” ഇത് കണക്കിലെടുക്കുമ്പോൾ, 2021-ൽ, എന്തിനാണ് അദാനിയുടെ വിമർശനാത്മക വീഡിയോകൾ നിർമ്മിച്ച ഒരു യൂട്യൂബറിനെതിരെ അദാനി കോടതിയെ സമീപിച്ചത്? 3.അതേ അഭിമുഖത്തിൽ ഗൗതം അദാനി പറഞ്ഞു, “ഞാൻ എപ്പോഴും ആത്മപരിശോധന നടത്തുകയും മറ്റുള്ളവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.” ഇത് കണക്കിലെടുക്കുമ്പോൾ, മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ അദാനി ഗ്രൂപ്പ് നിയമപരമായ കേസുകൾ ഫയൽ ചെയ്തത് എന്തുകൊണ്ട്? 4. അദാനി ഗ്രൂപ്പിന് ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ, എന്തിനാണ് അവരുടെ ചെറിയ വിമർശകർക്കെതിരെ പോലും നിയമനടപടി സ്വീകരിക്കേണ്ട ആവശ്യം? 5. “നന്മയ്ക്കൊപ്പം വളർച്ച?” എന്ന മുദ്രാവാക്യം ഉൾക്കൊള്ളുന്ന മികച്ച കോർപ്പറേറ്റ്…
Read More » -
മോഹവലിയില്‍ മഹീന്ദ്രയുടെ പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ
രാജ്യത്തെ പ്രമുഖ ആഭന്തര യുവി നിർമ്മാതാക്കളായ മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ 11.49 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് എൻ10 വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിമിത പതിപ്പ്. മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ കോസ്മെറ്റിക് ഡിസൈനും ഇന്റീരിയർ മാറ്റങ്ങളുമായി വരുന്നു; എന്നിരുന്നാലും, മെക്കാനിക്സ് അതേപടി തുടരുന്നു. സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ പതിപ്പിൽ റൂഫ് സ്കീ റാക്കുകൾ, ഫോഗ് ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ ഹെഡ്‌ലാമ്പുകൾ, ഡീപ് സിൽവർ നിറത്തിലുള്ള ഒരു സ്പെയർ വീൽ കവർ എന്നിവയുണ്ട്. ക്യാബിനിനുള്ളിൽ, മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന് ഡ്യുവൽ-ടോൺ ഫോക്സ് ലെതർ സീറ്റുകൾ, ഡ്രൈവർക്കും കോ-ഡ്രൈവർക്കുമുള്ള ലംബർ സപ്പോർട്ട്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ലഭിക്കുന്നു. സെന്റർ കൺസോളിൽ സിൽവർ ആം-റെസ്റ്റുകളുണ്ട്, മുന്നിലും പിന്നിലും ഉള്ള യാത്രക്കാർക്ക് ആദ്യമായി ആം-റെസ്റ്റുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ…
Read More »