February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • രത്തന്‍ ടാറ്റയുടെ വരുമാനം ആയിരങ്ങള്‍ മാത്രം!

        മുംബൈ: നീണ്ടകാലം ടാറ്റാ സബ്സിഡിയും ടാറ്റാ ഗ്രൂപ്പിലെയും നെടുംതൂൺ ആയിരുന്നു രത്തൻ ടാറ്റ. കമ്പനിയുടെ മുൻ ചെയർപേഴ്സണായ അദ്ദേഹം രാജ്യത്തെ ആദ്യ സമ്പന്നരിൽ പ്രമുഖനും വ്യവസായികളുടെ നിരയിൽ ഒഴിച്ചു നിർത്താനാകാത്ത ഒരാളുമാണ്. എന്നാൽ അദ്ദേഹത്തിന് ലക്ഷങ്ങളോ കോടികളോ അല്ല ഒരു ദിവസത്തെ വരുമാനം. 18739 രൂപയാണ് ഒരു ദിവസം രത്തൻ ടാറ്റയുടെ വരുമാനം. വെറും 347 ഡോളർ മാത്രം. ഒരു മാസത്തെ അദ്ദേഹത്തിന്റെ വരുമാനം 5.7 ലക്ഷം രൂപയാണ്. 7122 ഡോളർ വരും ഈ തുക. ഒരു മണിക്കൂറിൽ വെറും 780 രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. 2012 ഡിസംബർ മാസത്തിലാണ് അദ്ദേഹം ടാറ്റാ ഗ്രൂപ്പിലെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. 2017 എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാൻ ആയതോടെ രത്തൻ ടാറ്റ പൂർണമായും ചുമതലകൾ ഒഴിഞ്ഞു. എന്നാൽ ഇന്നും അദ്ദേഹത്തിന് ലക്ഷങ്ങളുടെ വാർഷിക വരുമാനം ഉണ്ട്. വിവിധ സ്രോതസ്സുകളിൽ നിന്നായി 68.4 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. ഏപ്രിലിൽ, തന്റെ…

        Read More »
      • ബോണസും ഓഹരി വിഭജനവും: ബജാജ് ഫിൻസർവ് ഓഹരികളിൽ 10ശതമാനം കുതിപ്പ്

        ഓഹരി വിഭജനവും ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ബജാജ് ഫിന്‍സര്‍വിന്റെ ഓഹരി വിലയില്‍ 10ശതമാനം വര്‍ധനവുണ്ടായി. ഒരു ഓഹരിക്ക് അഞ്ച് ഓഹരികള്‍ വീതം(1ഃ5)നല്‍കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതോടെ അഞ്ചുരൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. ഓഹരിയൊന്നിന് ഒരു ഓഹരിയെന്ന തോതില്‍ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡ് തീരുമാനം പുറത്തുവന്നതോടെ ഓഹരി വില 10 ശതമാനം ഉയര്‍ന്ന് 14,637 നിലവാരത്തിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ അറ്റാദായത്തില്‍ കമ്പനി 57 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ 833 കോടിയില്‍നിന്ന് 1,309 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. ബജാജ് ഗ്രൂപ്പിന് കഴിലുള്ള ധനകാര്യ സേവന ബിസിനസുകള്‍ നടത്തുന്ന കമ്പനിയാണ് ബജാജ് ഫിന്‍സര്‍വ്. ധനകാര്യം, ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജുമെന്റ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ഹരിത ഊര്‍ജം ഉള്‍പ്പടെയുള്ള സംയുക്ത സംരഭങ്ങളിലും പങ്കാളിത്തമുണ്ട്.

        Read More »
      • മാന്ദ്യത്തിനെ യുഎസ് കേന്ദ്ര ബാങ്കിന് പേടിയില്ല; പോൾ വോൾക്കറുടെ തന്ത്രംപയറ്റി യുഎസ്

        മാന്ദ്യത്തിനെ യുഎസ് കേന്ദ്ര ബാങ്കിന് ഒട്ടും പേടിയില്ല. രണ്ടാംതവണയും നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവരുത്തി പണപ്പെരുപ്പത്തോട് ഏറ്റുമുട്ടാന്‍തന്നയൊണ് തീരുമാനം. അതുംപോര, അടുത്തയോഗത്തിലും ഇപ്പോഴത്തേതിന് സമാനമായ നിരക്ക് വര്‍ധനയുണ്ടാകുമെന്ന സൂചന നല്‍കാനും ഫെഡ് റിസര്‍വ് മേധാവി ജെറോം പവല്‍ മടിച്ചില്ല. 40 വര്‍ഷത്തെ ഉയര്‍ന്ന, 2.25-2.5ശതമാനത്തിലെത്തിയിരിക്കുന്നു ഫെഡ് നിരക്ക്. ജൂണ്‍-ജൂലായ് കാലയളവില്‍1.50ശതമാനത്തിന്റെ വര്‍ധന. മന്ദ്യമുണ്ടായേക്കാമെന്ന വിലയിരുത്തലുകള്‍ അദ്ദേഹം തള്ളുകയും ചെയ്തു. ഊഹോപോഹംമാത്രമാണതെന്നും തൊഴില്‍ മേഖലയില്‍ മികച്ചവളര്‍ച്ചയാണ് രാജ്യത്തുള്ളതെന്നും പവല്‍ തുറന്നടിച്ചു. 1980കളുടെ തുടക്കത്തില്‍ പണപ്പെരുപ്പം കുതിച്ചപ്പോള്‍ പോള്‍ വോള്‍ക്കറെടുത്ത അതേതന്ത്രം. അമേരിക്കയെ പിടിമുറുക്കിയ വിലക്കയറ്റത്തിനെതിരെ കടുത്ത നടപടിയായിരുന്നു വോള്‍ക്കര്‍ അന്ന് സ്വീകരിച്ചത്. ഹ്രസ്വകാല നിരക്ക് 20ശതമാനത്തിലേയ്ക്ക് ഉയര്‍ത്തികൊണ്ടായിരുന്നു നേരിടല്‍. കടുത്ത പ്രതിഷേധമായിരുന്നു വോള്‍ക്കര്‍ക്ക് നേരിടേണ്ടിവന്നത്. കാര്‍ ഡീലര്‍മാര്‍ വില്‍ക്കാത്ത വാഹനങ്ങളുടെ താക്കോലുകള്‍ ഫെഡ് റിസര്‍വിന് മെയില്‍ ചെയ്തു. പണിനിലച്ച വീടുകളുടെ സാമഗ്രികള്‍ നിര്‍മാതാക്കളും. വാഷിങ്ടണിലെ ഫെഡ് കെട്ടിടത്തിന് ചുറ്റും ട്രാക്ടറുകള്‍ ഓടിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. വോള്‍ക്കര്‍ കുലുങ്ങിയില്ലെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ നയം ദ്രുതഗതിയില്‍ വിപണിയില്‍…

        Read More »
      • പറന്ന് പറന്ന് ഉയര്‍ന്ന്…. വിപണി കുതിച്ചുയര്‍ന്നു; സെന്‍സെക്‌സ് 1,000 പോയിന്റ് നേട്ടത്തില്‍, നിഫ്റ്റി 16,900 ന് മുകളില്‍

        മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 1,041.47 പോയിന്റ് അഥവാ 1.87 ശതമാനം ഉയര്‍ന്ന് 56,857.79 ലും നിഫ്റ്റി 287.80 പോയിന്റ് അഥവാ 1.73 ശതമാനം ഉയര്‍ന്ന് 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡ് നിരക്കുകള്‍ 75 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. എന്നാല്‍ ഉയര്‍ന്ന നിരക്ക് അധികനാള്‍ തുടരില്ല എന്ന് യുഎസ് ഫെഡ് ജെറോം പവല്‍ അറിയിച്ചിരുന്നു. ഇത് വിപണിയെ പ്രതീക്ഷയിലേക്ക് നയിച്ചു. നിഫ്റ്റി മിഡ്ക്യാപ് ഓഹരികള്‍ 0.84 ശതമാനവും സ്മോള്‍ ക്യാപ് 0.75 ഓഹരികള്‍ ശതമാനവും ഉയര്‍ന്നു. മേഖലകളില്‍ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സബ് ഇന്‍ഡെക്‌സുകളായ നിഫ്റ്റി ഐടി, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 2.54 ശതമാനം, 2.05 ശതമാനം, 1.42 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ബിഎസ്ഇയില്‍ 1,209 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 1,964 ഓഹരികള്‍ മുന്നേറി. നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ മുന്നേറിയത് ബജാജ് ഫിനാന്‍സ് ആയിരുന്നു.…

        Read More »
      • എന്താണ് സിബില്‍ സ്‌കോര്‍ ? എങ്ങനെയാണ് സിബില്‍ സ്‌കോര്‍ സൗജന്യമായി പരിശോധിക്കുക ?

        ബാങ്കുകളിൽ ലോണുകൾ എടുക്കുന്നവർ നിർബന്ധമായും സിബിൽ സ്കോർ എന്താണെന്ന് അറിഞ്ഞിരിക്കണം. കാരണം ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നാം ലോണിനായി അപേക്ഷിക്കുമ്പോൾ ആ സ്ഥാപനം സാധാരണയായി അപേക്ഷകൻ്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതാണ്. ഇങ്ങനെ വായ്പ എടുക്കുന്നവരുടെ തിരിച്ചടയ്ക്കാനുള്ള ശേഷി അളക്കുന്ന ക്രെഡിറ്റ് റേറ്റിംങ് ഏജൻസിയാണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ ( സിബിൽ). ഓരോ വ്യക്തിയുടെയും വായ്പാ ചരിത്രം കൃത്യമായി ശേഖരിച്ച്സൂക്ഷിക്കുന്നു. ബാങ്കുകൾ, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഓരോ ഉപഭോക്താവിനെയും സംബന്ധിച്ച സാമ്പത്തിക രേഖകൾ സിബിൽ കണ്ടെത്തി ഓരോരുത്തർക്കും ഒരു സ്കോർ ഉണ്ടാക്കും. ഇത് പൊതുവെ 300 നും 900 നും ഇടയിലായിരിക്കും. സിബിൽ സ്കോർ 700 നു മുകളിലാണെങ്കിൽ എളുപ്പത്തിൽ വായ്പ ലഭിക്കും. എന്നാൽ 750-ൽ കൂടിയാൽ പലിശ നിരക്ക് കുറ്റവും ചിലവായ്പകളിൽ ബാങ്കുകൾ നൽകുന്നുണ്ട്. 800നു മുകളിലാണെങ്കിൽ ഇവർക്ക് മികച്ച ഓഫറിൽ ലോൺ ലഭിക്കുകയും എക്സലൻ്റ് സ്കോറായി പരിഗണിക്കുകയും ചെയ്യുന്നു. എന്നാൽ 650-ൽ താഴെയാണെങ്കിൽ…

        Read More »
      • ബിഎസ്എന്‍എല്‍ പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം

        ദില്ലി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ  പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്  അറിയിച്ചു. ഇത് ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

        Read More »
      • ട്രാവൻകൂർ സിമന്റ്സ്: പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം

        കോട്ടയം ട്രാവൻകൂർ സിമന്റ്സ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ധനസഹായം നൽകും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കമ്പനിയുടെ വിവിധ ബാധ്യതകളും നഷ്ടവും നികത്തുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാവൻകൂർ സിമന്റ്സിന്റെ പ്രവർത്തന മൂലധന പ്രതിസന്ധി മറികടക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കമ്പനിക്ക് 2010 മുതലുള്ള പാട്ട കുടിശ്ശിക തീർക്കുന്നതിന് വ്യവസായ, റവന്യൂ മന്ത്രി തല യോഗം ചേരും. കമ്പനിയുടെ ബാധ്യത തീർക്കുന്നതിനായി കാക്കനാട് ഉള്ള സ്ഥലം വിൽപന നടത്തുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. കമ്പനി ഡയറക്ടർ ബോർഡിൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തും. കമ്പനിയുടെ പ്രധാന ഉൽപന്നമായ വൈറ്റ് സിമന്റ് ഉൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

        Read More »
      • ആശിഷ് കുമാര്‍ ചൗഹാന്‍ ഇനി എന്‍.എസ്.ഇയില്‍; ബി.എസ്.ഇ. തലവന്‍ സ്ഥാനം രാജിവെച്ചു

        മുംബൈ: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്ന ആശിഷ് കുമാർ ചൗഹാൻ രാജിവെച്ചു. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് രാജി. ഇദ്ദേഹം ദേശീയ ഓഹരി വിപണിയുടെ സ്ഥാപക സംഘത്തിലെ അംഗമായിരുന്നെങ്കിലും 2000 ൽ ഇവിടെ നിന്ന് രാജിവെക്കുകയായിരുന്നു. പിന്നീട് റിലയൻസ് ഇന്റസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായി വിവിധ തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് 2009 ൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഡെപ്യൂട്ടി സി ഇ ഒയായി അദ്ദേഹം നിയമിതനായി. പിന്നീട് 2012 ൽ ബി എസ് ഇയുടെ സി ഇ ഒയായി അദ്ദേഹം മാറി. ചൗഹാന്റെ ഒഴിവിലേക്ക് പുതിയ മേധാവിയെ തേടാനുള്ള ശ്രമം ബി എസ് ഇ തുടങ്ങിക്കഴിഞ്ഞു. അതുവരേക്ക് ഒരു എക്സിക്യുട്ടീവ് മാനേജ്മെന്റ് കമ്മിറ്റിയായിരിക്കും എം ഡിയുടെയും സി ഇ ഒയുടേയും ജോലി ഏറ്റെടുക്കുക. ബി എസ് ഇ ചീഫ് റെഗുലേറ്ററി ഓഫീസർ നീരജ് കുൽശ്രേഷ്ഠ , ചീഫ് ഫിനാൻഷ്യൽ ഓഫീസർ…

        Read More »
      • ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

        മുംബൈ: ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്‌സ് 497 പോയിന്റ് താഴ്ന്ന് 55268 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 50 സൂചിക 16500 നഷ്ടത്തിൽ 16483ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.87 ശതമാനം താഴ്ന്ന് 36408 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുംബൈ ഓഹരി വിപണിയിൽ ഇന്ന് നേട്ടം കൊയ്ത ഓഹരികൾ ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ്. ബജാജ് ഫിൻസെർവ് 2.45 ശതമാനം ഉയർന്നു. അതേസമയം ഇൻഫോസിസ് 3.45 ശതമാനം ഇടിഞ്ഞു. നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ് ഡോ.റെഡ്ഡീസ് ലാബ്സ് 2.35 ശതമാനം ഇടിഞ്ഞു. ആക്‌സിസ് ബാങ്ക് 2.95 ശതമാനം ഇടിഞ്ഞു. അതേസമയം, യുഎസ് ഫെഡറൽ റിസർവ് പോളിസി മീറ്റിംഗിൽ വ്യാപാര കമ്മി വർധിപ്പിക്കൽ, പണപ്പെരുപ്പം നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി പലിശനിരക്ക് 2.25 ശതമാനം മുതൽ 2.50 ശതമാനം വരെ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ വരുമ്പോൾ രൂപയുടെ മൂല്യം 82 യുഎസ്…

        Read More »
      • ആകാശ എയറിന്റെ ആദ്യ യാത്ര ഓഗസ്റ്റ് ഏഴിന്

        ബെംഗളൂരു: രാകേഷ് ജുൻജുൻവാലയുടെ വിമാന കമ്പനിയായ ആകാശ എയർ തങ്ങളുടെ വിമാനത്തിന്റെ ആദ്യ ഔദ്യോഗിക സർവീസ് ഓഗസ്റ്റ് ഏഴിന് ആരംഭിക്കൂ. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാവും ആകാശ എയറിന്റെ ബോയിങ് 737 മാക്സ് എയർക്രാഫ്റ്റ് സർവീസ് നടത്തുക. ഓഗസ്റ്റ് 13 മുതൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസും ആകാശ എയർ ആരംഭിക്കും. ഓഗസ്റ്റ് ഏഴ് മുതൽ മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 28 വീക്കിലി ഫ്ലൈറ്റ് സർവീസുകൾക്ക് ഇപ്പോൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഓഗസ്റ്റ് 13 മുതലുള്ള 28 വീക്കിലി ഫ്ലൈറ്റ് സർവീസിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് സർവീസുകൾക്കും 737 ബോയിങ് മാക്സ് എയർക്രാഫ്റ്റുകളാണ് ഉപയോഗിക്കുന്നത്. ബോയിങ് കമ്പനി ഒരു വിമാനം ആകാശ എയറിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. രണ്ടാമത്തേത് ഈ മാസം അവസാനത്തോടെ നൽകുമെന്നാണ് വിവരം. ഡിജിസിഎയിൽ നിന്ന് വിമാന സർവീസ് നടത്താനുള്ള ഓപറേറ്റർ സർട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ആകാശ എയറിന് ലഭിച്ചത്.…

        Read More »
      Back to top button
      error: