May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      Business

      • വിപണിയില്‍ നേരിയ നഷ്ടം; സെന്‍സെക്സ് 58,817.29ലും നിഫ്റ്റി 17,534.80ലും വ്യാപാരം അവസാനിപ്പിച്ചു

        മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 35.78 പോയിന്റ് താഴ്ന്ന് 58,817.29ലും നിഫ്റ്റി 9.70 പോയിന്റ് നഷ്ടത്തില്‍ 17,534.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മികച്ച തൊഴില്‍ ഡാറ്റയ്ക്കൊപ്പം പണപ്പെരുപ്പ നിരക്ക് കൂടിയതോതില്‍ നിലനിന്നാല്‍ ഫെഡ് റിസര്‍വ് കടുത്ത സമീപനം സ്വീകരിക്കാനിടയുണ്ടെന്ന വിലയിരുത്തല്‍ വിപണിയില്‍ പ്രതിഫലിച്ചു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്നോളജീസ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.  

        Read More »
      • ഓഹരി സൂചികകള്‍ കരുത്താര്‍ജിച്ചു; നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

        മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടം കൈവരിച്ചു മുന്നേറി. വ്യാപാരത്തിനിടെ ഒരുവേള 500 പോയന്റിലേറെ കുതിച്ച സെന്‍സെക്സ് 465 പോയിന്റ് നേട്ടത്തില്‍ 58,853ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 128 പോയിന്റ് ഉയര്‍ന്ന് 17,525ലെത്തി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കര്‍ശന പണനയവുമായി ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പിനൊപ്പം യുഎസിലെ തൊഴില്‍ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയത് ഏഷ്യന്‍ വിപണികളില്‍ സമ്മിശ്രമായാണ് പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി നാലുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ഹാങ്സെക് സൂചിക നഷ്ടംനേരിട്ടു. ഷാങ് ഹായ് കോമ്പോസിറ്റാകട്ടെ 0.31ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ രൂപ കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ 19 പൈസ ഇടിഞ്ഞ് 79.65 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 79.24 ആയിരുന്നു വെള്ളിയാഴ്ച ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്. വെള്ളിയാഴ്ച റിപ്പോ നിരക്ക് ആര്‍ബിഐ വര്‍ധിപ്പിച്ചിരുന്നു. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ആര്‍ബിഐ വരുത്തിയത് കോള്‍ ഇന്ത്യ,…

        Read More »
      • 65 വയസ്സ് വരെ പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യയെ പറപ്പിക്കാം; അതുകഴിഞ്ഞാല്‍, പൈലറ്റുമാരെ എയര്‍ ഇന്ത്യ പറപ്പിക്കും !

        മുംബൈ: സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ (Air India) പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ തുടരാം എന്നറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ  58 വയസ്സാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പൈലറ്റുമാരെ 65 വയസ്സ് വരെ ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്. മിക്ക എയർലൈൻ കമ്പനികളും പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ പ്രയോജനപ്പെടുത്താറുണ്ട്. നിലവിൽ എയർ ഇന്ത്യ ജീവനക്കാർക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എയർലൈനിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനം ലഭിച്ച പൈലറ്റുമാരെ ആവശ്യമുള്ളതിനാൽ വിരമിക്കലിന് ശേഷം കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്ക് കൂടി പൈലറ്റുമാരുടെ സർവീസ് ദീർഘിപ്പിക്കാൻ  എയർ ഇന്ത്യ പദ്ധതിയിടുന്നു. ഇതിനായി, രണ്ട് വർഷത്തിനുള്ളിൽ വിരമിക്കുന്ന പൈലറ്റുമാരുടെ യോഗ്യത പരിശോധിക്കാൻ മാനവ വിഭവശേഷി വകുപ്പ്, ഓപ്പറേഷൻ വിഭാഗം, ഫ്ലൈറ്റ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന്  എയർ ഇന്ത്യ അറിയിച്ചു. കമ്മിറ്റി  ഷോർട്ട്‌ലിസ്റ്റ് ചെയ്ത…

        Read More »
      • 5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു; ജിയോ മുന്നേറിയെന്ന് റിപ്പോര്‍ട്ടുകള്‍

        ഡല്‍ഹി: 5ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ ലേലം ഇന്നലെ സമാപിച്ചു. ലേലത്തിന്റെ ഏഴാം ദിവസമായിരുന്നു ഇന്നലെ. 1,50,173 കോടി രൂപയാണ് അവസാന ലേല തുക എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. കമ്പനികള്‍ സ്വന്തമാക്കിയ സ്പെക്ട്രങ്ങള്‍ സംബന്ധിച്ച വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ, എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, കോടീശ്വരൻ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നിവയെല്ലാം കടത്തി വെട്ടി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വിറ്റ 4G എയർവേവ്സിന് 77,815 കോടി രൂപയായിരുന്നു മൂല്യം. ഇതിന്റെ ഇരട്ടിയാണ് 5G എയർവേവ്സിന് ലഭിച്ചിരിക്കുന്നത്. 2010 ലെ 3G ലേലത്തിൽ നിന്ന് 50,968.37 കോടി രൂപ ലഭിച്ചിരുന്നു. 4G-യേക്കാൾ 10 മടങ്ങ് വേഗത, ലാഗ്-ഫ്രീ കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യാൻ കഴിവുള്ള എയർവേവുകളിൽ ഏറ്റവും കൂടുതൽ ലേലം വിളിച്ചത് ജിയോയാണ്,…

        Read More »
      • പെട്രോളും ഡീസലും വിറ്റത് നഷ്ടത്തിൽ! ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കുകൾ ഇങ്ങനെ

        ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പെട്രോളും ഡീസലും നഷ്ടത്തിലാണ് വിറ്റതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസ കാലയളവിൽ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസൽ ലിറ്ററിന് 14 രൂപയും നഷ്ടത്തിലാണ് വിറ്റത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആദ്യമായാണ് നഷ്ടത്തിൽ സാമ്പത്തിക പാദത്തിലെ വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിൽ ജൂൺ മാസ കാലയളവിൽ 1992 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5941 കോടി രൂപയായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലാഭം. ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തിൽ 6021.9 കോടി രൂപ ലാഭം നേടിയ ശേഷമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നഷ്ടത്തിലേക്ക് വീണത്. ഇതിനു മുൻപ് 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കമ്പനി നഷ്ടം നേരിട്ടത്. ഉയർന്ന വിലയ്ക്ക് ക്രൂഡോയിൽ വാങ്ങേണ്ടി വന്നതും സംസ്കരിക്കാനുള്ള ചെലവ് ഉയർന്നതും ആയിരുന്നു അന്ന് നഷ്ടത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര…

        Read More »
      • വ്യക്തിഗത വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ ഇവ ശ്രദ്ധിക്കുക…

        പണത്തിന് എല്ലാവര്‍ക്കും ആവശ്യമുണ്ട്. ആവശ്യത്തിന് പണമില്ലാത്തതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. തുടങ്ങിവച്ച വീട്ടുപണി പൂര്‍ത്തിയാക്കാന്‍, പെട്ടന്നുള്ള ആശുപത്രി ആവശ്യങ്ങള്‍ എന്നിവയ്ക്ക് വ്യക്തിഗത വായ്പകളാണ് ഏറ്റവും അനുയോജ്യം. ജാമ്യമില്ലാതെ അനുവദിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് വലിയ തോതിലുള്ള റിസ്‌ക് വ്യക്തിഗത വായ്പകളിലുണ്ട്. ഇതിനാലാണ് വായ്പ ലഭിക്കാനുള്ള നിബന്ധനകള്‍ ബാങ്കുകള്‍ കര്‍ശനമാക്കുന്നത്. വായ്പ ലഭിച്ചു കഴിഞ്ഞാല്‍ ഭവന, വാഹന വായ്പകള്‍ പോലെ നിബന്ധനകളില്ലാതെ ഏത് ആവശ്യത്തിനും പണം ഉപയോഗിക്കാന്‍ സാധിക്കും. വ്യക്തിഗത വായ്പ അന്വേഷണങ്ങള്‍ക്ക് മുന്‍പ് എത്ര തുകയാണ് ആവശ്യമെന്നത് ആദ്യം തീരുമാനിക്കണം. ആവശ്യം മനസിലാക്കി അതിന് മാത്രം വായ്പയെടുക്കുക. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞ് കുറഞ്ഞത് നോക്കി തിരഞ്ഞെടുക്കാം. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത് വ്യത്യസ്ത നിരക്കായിരിക്കും. ഇതോടൊപ്പം പ്രോസസിംഗ് ഫീസ്, വായ്പ നേരത്തേ ക്ലോസ് ചെയ്യുന്നതിനുള്ള ചാര്‍ജ് ഉണ്ടോ എന്നിവ അറിഞ്ഞിരിക്കണം. വ്യക്തിഗത വായ്പയ്ക്ക് ശ്രമിക്കുമ്പോള്‍ വേഗത്തില്‍ വായ്പ ലഭിക്കാനുള്ള നാല് വഴികള്‍: 1. സിബില്‍ സ്‌കോര്‍ യോഗ്യതയ്ക്ക് ബാങ്കുകള്‍…

        Read More »
      • ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന് 7.50% പലിശ; ബാങ്കിനെക്കാള്‍ നേട്ടം

        സ്ഥിര നിക്ഷേപകർക്ക് ബാങ്കുകളേക്കാൾ മികച്ച പലിശ നിരക്ക് നൽകുന്ന നിക്ഷേപങ്ങളിലൊന്നാണ് കേരള ട്രഷറി നിക്ഷേപം. പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനെക്കാൾ ഉയർന്ന പലിശ ചെറിയ കാലയളവ് കൊണ്ട് ട്രഷറിയിൽ നിന്ന് ലഭിക്കും. ഖജനാവിന്റെ ഉറപ്പ് തന്നെയാണ് ട്രഷറിയിലെ നിക്ഷേപത്തിന്റെ സുരക്ഷ. നിക്ഷേപകർ ട്രഷറിയിൽ കൂടുതലായി നിക്ഷേപിക്കാത്തതിന് കാരണം എങ്ങനെ നിക്ഷേപിക്കണമെന്ന് അറിയാത്തതാണ്. ട്രഷറി നിക്ഷേപത്തിന്റെ നടപടി ക്രമങ്ങളും പലിശയും എത്രയാണെന്ന് നോക്കാം. അക്കൗണ്ട് തുറക്കൽ ട്രഷറിയിൽ സ്ഥിരം നിക്ഷേപം ഓൺലൈൻ സൗകര്യങ്ങളൊന്നുമില്ല. ജില്ലാ ആസ്ഥാനങ്ങളിലുള്ള ജില്ലാ ട്രഷറികളിലും താലൂക്കുകളിലുള്ള സബ് ട്രഷറികളിലും നേരിട്ടെത്തി അക്കൗണ്ട് ആരംഭിക്കാം. ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താൻ സേവിം​ഗ്സ് അക്കൗണ്ട് ആവശ്യമാണ്. സേവിം​ഗ്സ് അക്കൗണ്ട് തുറക്കാനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ആധാര്‍ കാർഡ്, പാന്‍ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുൾപ്പടെ ട്രഷറിയിൽ സമർപ്പിക്കണം. നേരത്തെ സേവിം​ഗ്സ് അക്കൗണ്ട് ആരംഭിക്കാനുള്ള കുറഞ്ഞ നിക്ഷേപം 500 രൂപയായിരുന്നു. ഇത് 100 രൂപയാക്കി കുറച്ചു. പണമിടപാട് സേവിംഗ്‌സ് അക്കൗണ്ട് വഴിയാണ് സ്ഥിര…

        Read More »
      • തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ; നിഫ്റ്റി 17,100 ന് മുകളിൽ

        മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു.  സെൻസെക്സ് 712.46 പോയിൻറ് അഥവാ 1.25 ശതമാനം ഉയർന്ന് 57,570.25 ലും നിഫ്റ്റി 228.70 പോയിൻറ് അഥവാ 1.35 ശതമാനം ഉയർന്ന് 17,158.30 ലും വ്യാപാരം അവസാനിച്ചു. വിപണിയിൽ ഏകദേശം 2037 ഓഹരികൾ മുന്നേറി, 1197 ഓഹരികൾ ഇടിഞ്ഞു, 140 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഡോ.റെഡ്ഡീസ് ലാബ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്‌ബിഐ, ദിവിസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ്. മെറ്റൽ സൂചിക 4 ശതമാനത്തിലധികം ഉയർന്നപ്പോൾ ഫാർമ, ഓട്ടോ, ഐടി, പവർ, ഓയിൽ & ഗ്യാസ് സൂചികകൾ 1 മുതൽ 2 ശതമാനം വീതം ഉയർന്നു. അതേസമയം, പൊതുമേഖലാ ബാങ്ക് സൂചിക ഒരു ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക…

        Read More »
      • നാല് ദിവസത്തിന് ശേഷം കുതിച്ചുയർന്ന് സ്വർണവില

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. 360 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഇന്ന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,440  രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35  രൂപ ഉയർന്നു. ഇന്നലെ 10  രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4680 രൂപയാണ്  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 30 രൂപ കുറഞ്ഞു.  ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3805 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്.

        Read More »
      • ആര്‍.ബി.ഐ. വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന

        മുംബൈ: റിസർവ് ബാങ്ക് രാജ്യത്തെ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയർത്തിയേക്കും എന്ന് റിപ്പോർട്ട്. അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ റിസർവ് ബാങ്ക് സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. അമേരിക്കയിലെ ഒരു ബ്രോക്കറേജ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയിലും ജൂണിലും പലിശ നിരക്ക് റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. രണ്ട് തവണകളിലുമായി 90 ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ അടുത്ത ആഴ്ച ഇക്കാര്യവുമായി ബന്ധപ്പെട്ട പുതിയ വായ്പ നയം പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാൽ, പിന്നീലെ രാജ്യത്തെ പൊതുമേഖലാ – സ്വകാര്യ ബാങ്കുകള്ളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും. വീട്,വാഹന വായ്പാ പലിശ നിരക്കുകൾ ഇതിനെ അടിസ്ഥാനമാക്കി ഉയരും. ഉപഭോക്തൃ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ…

        Read More »
      Back to top button
      error: