February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • വാക്കുപാലിച്ചു, ക്യാപ്റ്റൻമാരുടെ ശമ്പളം കുത്തനെ ഉയർത്തി സ്പൈസ് ജെറ്റ്

        ദില്ലി: ക്യാപ്റ്റൻമാരുടെ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങി സ്പൈസ് ജെറ്റ്. കൊവിഡിന് മുൻപുള്ള ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം ആയിരിക്കും എയർലൈൻ നൽകുക. പൈലറ്റുമാർ 80 മണിക്കൂർ ജോലി ചെയ്യുന്നതിന്  പ്രതിമാസം 7 ലക്ഷം രൂപയായിരിക്കും ഇനി ശമ്പളം എന്ന്  എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പരിശീലകരുടെയും സീനിയർ ഓഫീസർമാരുടെയും ശമ്പളവും  സ്പൈസ് ജെറ്റ് ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന എയർലൈൻ ആണ് സ്‌പൈസ് ജെറ്റ്. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിന്റെ (ഇസിഎൽജിഎസ്) ആദ്യഘട്ട പേയ്‌മെന്റ് ലഭിച്ചതിന് ശേഷമാണ് ക്യാപ്റ്റൻമാർക്ക് 20 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. പുതുക്കിയ ഇസിഎൽജിഎസ് പ്രകാരം 1,000 കോടി രൂപ അധികമായി വാങ്ങാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇ‌സി‌എൽ‌ജി‌എസിനുപുറമെ 200 മില്യൺ യുഎസ് ഡോളർ സർക്കാരിൽ നിന്ന് സമാഹരിക്കാൻ മാനേജ്‌മെന്റ് നോക്കുകയാണെന്ന് ക്യാപ്റ്റൻ അറോറ പറഞ്ഞു. ഓഗസ്റ്റിൽ, സ്പൈസ് ജെറ്റ് പരിശീലകർക്ക് 10 ശതമാനവും ക്യാപ്റ്റൻമാർക്കും ഓഫീസർമാർക്കും 8 ശതമാനവും ശമ്പളം ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.…

        Read More »
      • മോഹിപ്പിക്കുന്ന വി​ല, തീരാത്ത ഓഫറുകൾ… ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫിനാലെ ഡേയ്സ് തുടങ്ങി

        ഒരുമാസം നീണ്ടു നിന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആഘോഷങ്ങൾ അവസാനിക്കുമ്പോൾ ഉപയോക്താക്കൾക്കായി പുതിയ ഫിനാലെ ഡേയ്സ് അവതരിപ്പിക്കുകയാണ് ആമസോൺ. 17 മുതൽ 24 വരെ നടക്കുന്ന ഫിനാലെ ഡേയ്സിൽ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ പ്രോഡക്റ്റുകൾ ഉപയോക്താക്കൾക്ക് വാങ്ങാം. The Great Indian Festival – ‘Extra Happiness Days’ powered by Tecno എന്ന ആഘോഷത്തിലൂടെ സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടിവി, ഹെൽത്ത് – പേഴ്സണൽ കെയർ, ബേബി പ്രോഡക്റ്റ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളിൽ മികച്ച ഡീലുകൾ നേടാം. ഇതോടൊപ്പം Tecno, iQOO, Microsoft, Pampers, P&G ഉൽപ്പന്നങ്ങളിലും Xiaomi സ്മാർട്ട്ഫോണുകൾ, ടിവി എന്നിവയിലും പ്രത്യേക ഓഫറുകളും നേടാം. റിവാർഡുകൾ മുൻ ഘട്ടങ്ങളിലെപ്പോലെ തന്നെ ഇത്തവണയും റിവാ‍ർഡുകൾ നിരവധിയാണ്. ICICI, Citi, Kotak and Rupay ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകളിലും EMI ഇടപാടുകളിലും പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടാം. എല്ലാ പ്രധാന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ബജാജ് ഫിൻസെർവ്,…

        Read More »
      • ലോക സമ്പന്നരിൽ ഒന്നാമൻ, ഇലോൺ മസ്ക് പെർഫ്യൂം വില്പനയിലും ഒന്നാംനിരയിലേക്ക്

        ലോക സമ്പന്നരിൽ ഒന്നാമനായ ഇലോൺ മസ്ക് പെർഫ്യൂം വില്പനയിലൂടെ കോടികൾ സമ്പാദിക്കുന്നു. വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല,  ബഹിരാകാശ-സംരംഭമായ സ്‌പേസ് എക്‌സ് കമ്പനികൾക്ക് പുറമെ ഈ അടുത്താണ് മസ്ക് പെർഫ്യൂം വ്യാപാരത്തിലേക്ക് കടന്നത്. ബേൺഡ് ഹെയർ എന്ന പേരിൽ ഇറക്കിയ പെർഫ്യൂമിന്റെ 28,700 കുപ്പികൾ വിറ്റതായി ട്വിറ്ററിലൂടെ മസ്‌ക് അറിയിച്ചു. 28,700 bottles of exquisite Burnt Hair perfume already sold! Only 1,300 left of this unique, limited edition, collector’s item. https://t.co/Gh2Zg7B5qX — Elon Musk (@elonmusk) October 19, 2022 പുതിയ സംരഭത്തെ സൂചിപ്പിച്ചുകൊണ്ട് തന്റെ ട്വിറ്റർ ബയോ മസ്ക് തുരുത്തിയിരുന്നു. “പെർഫ്യൂം സെയിൽസ്മാൻ” എന്നാണ് നിലവിൽ മാസ്കിന്റെ ട്വിറ്റർ ബയോ. പുതിയ ഉത്പന്നത്തിന്റെ ചിത്രം പങ്കവെച്ചുകൊണ്ട് ഇത് “ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം” എന്നാണ് മസ്‌ക് കുറിച്ചത്. ഇപ്പോൾ ബേൺഡ് ഹെയർ  പെർഫ്യൂമിന്റെ 28,700 കുപ്പികൾ വിറ്റതായും ഇനി 1300 കുപ്പികൾ…

        Read More »
      • വലിയ സ്വപ്നങ്ങളുമായി എയർ ഇന്ത്യ; ​ലക്ഷ്യം അഞ്ചുവർഷം കൊണ്ട് അന്താരാഷ്ട്ര വിപണിയുടെ 30%

        മുംബൈ: സ്വകാര്യ വൽക്കരിക്കപ്പെട്ട പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് മുന്നിലുള്ളത് വലിയ സ്വപ്നങ്ങൾ. അഞ്ചുവർഷം കൊണ്ട് അന്താരാഷ്ട്ര വിപണിയുടെ 30 ശതമാനം തങ്ങളുടെ കൈപ്പിടിയിൽ ആക്കുകയാണ് കമ്പനിയുടെ സിഇഒ ആയ ക്യാംപ്ബെൽ വിൽസൺ പറയുന്നത്. ആഭ്യന്തരവിപണിയിലും 30 ശതമാനം വിപണി വിഹിതം കൈപ്പിടിയിൽ ആക്കുക കമ്പനിയുടെ ലക്ഷ്യം ആണ്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇക്കഴിഞ്ഞ ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. നിലവിൽ ആഭ്യന്തര വിപണിയുടെ 10 ശതമാനവും അന്താരാഷ്ട്ര വിപണിയിൽ 12 ശതമാനവുമാണ് എയർ ഇന്ത്യയുടെ വിഹിതം. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും കൂടുതൽ സേവനം ഏർപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി അഞ്ച് വൈഡ് ബോഡി എയർക്രാഫ്റ്റുകളും 25 നാരോ ബോഡി വിമാനങ്ങളും അടുത്ത 15 മാസത്തിനുള്ളിൽ എയർ ഇന്ത്യ സ്വന്തമാക്കും. നിലവിൽ 70 നേരെ ബോഡി വിമാനങ്ങളാണ് എയർ ഇന്ത്യക്ക് ഉള്ളത്. ഇതിൽ 54 എണ്ണം…

        Read More »
      • ‘ആക്രി’ വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് വെറും ചില്ലറ കോടികളല്ല… 2587 കോടി രൂപ!

        ദില്ലി: ഉപയോഗശൂന്യമായ പാർട്സുകൾ ആക്രി വിലക്ക് വിറ്റ് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപയെന്ന് കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് ആക്രി വിൽപ്പന വരുമാനത്തിലൂടെ ഇന്ത്യൻ റെയിൽവേ ഉണ്ടാക്കിയതെന്നാണ് കണക്കുകൾ പറയുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയം ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2021 – 22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസത്തിൽ 2003 കോടി രൂപയായിരുന്നു റെയിൽവേയ്ക്ക് വരുമാനമായി ഇതിലൂടെ കിട്ടിയത്. 2022 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള വിൽപ്പനയിലൂടെ 2587 കോടി രൂപ ലഭിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ ആക്രി വിൽപ്പനയിലൂടെ 4400 കോടി രൂപ നേടണം എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. 1751 വാഗണുകൾ, 1421 കോച്ചുകൾ, 97 ലോക്കോകൾ എന്നിവ ഇത്തവണ വിറ്റഴിച്ച ആക്രി സാധനങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഏറെകാലമായി ഇത് റെയിൽവേയുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ്.

        Read More »
      • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി

        ദില്ലി:  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 20 ബിപിഎസ് വരെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഏഴ് ദിവസം മുതൽ പത്ത് വര്ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് 3 ശതമാനം  മുതൽ 5.85 ശതമാനം വരെയും  മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 6.65% ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്കുകൾ ഒരാഴ്ച മുതൽ ഒന്നര  മാസം വരെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് എസ്ബിഐ ഇപ്പോൾ മൂന്ന് ശതമാനം പലിശ നൽകും. 10 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയത്. മുൻപ് ഈ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  2.90 ശതമാനമായിരുന്നു പലിശ നിരക്ക്. ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  10 ബേസിസ്…

        Read More »
      • സോണിയുമായുള്ള ലയനത്തിന് അംഗീകാരം നൽകി സീ ഓഹരി ഉടമകൾ

         ദില്ലി: സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയുമായി ലയിക്കുന്നതിന് അനുമതി നൽകി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾ. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം വിളിച്ചു കൂട്ടിയ അസാദാരണ യോഗത്തിലാണ് കമ്പനിയുടെ ലയനത്തിന് അനുകൂലമായി ഓഹരി ഉടമകൾ അനുമതി നൽകിയത്. സോണിയുമായി ലയിക്കുന്ന നിർദ്ദേശത്തെ, സിയുടെ 99.99 ശതമാനം ഓഹരി ഉടമകളും പിന്തുണച്ചതായി സീ പ്രസ്താവനയിൽ പറഞ്ഞു. സീ-സോണി ലയനത്തിൽ ഓഹരി ഉടമകൾക്കുണ്ടാകുന്ന ലാഭം തിരിച്ചറിഞ്ഞ് സഹകരിച്ചതിന് എല്ലാ ഓഹരി ഉടമകളോടും നദി അറിയിൽക്കുന്നു എന്ന് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക പറഞ്ഞു. ഷെയർഹോൾഡർമാരുടെ വിശ്വസ്തതയും പിന്തുണയും കമ്പനിയെ ശക്തിപ്പെടുത്തും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസമാദ്യം സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. ലയനത്തോടെ രാജ്യത്തെ ഏറ്റവുവലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറുമ്പോൾ, വിപണി മേധാവിത്വം ദുരുപയോഗം…

        Read More »
      • പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകളെ ചെറുക്കുന്നതിന് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യം: മോണിറ്ററി പോളിസി കമ്മിറ്റി

        ദില്ലി: പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകളെ ചെറുക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന്  മോണിറ്ററി പോളിസി കമ്മിറ്റി. സെപ്തംബർ മീറ്റിംഗിന്റെ മിനിറ്റ്സിലാണ് എംപിസിയുടെ പരാമർശം. മോണിറ്ററി പോളിസി കമ്മിറ്റിയുടെ പണപ്പെരുപ്പം ഉയരുന്നത് തടയാൻ പലിശ നിരക്ക് ഉയർത്തേണ്ടത് അനിവാര്യമാണെന്നും ഇത് വിപണിയെ സന്തുലിതമാക്കാൻ സഹായിക്കുമെന്നും അതുവഴി  പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കാനാകും എന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണറും മോണിറ്ററി പോളിസി കമ്മിറ്റി അംഗവുമായ മൈക്കൽ പത്ര പറഞ്ഞു.  എംപിസിയുടെ ആറംഗ കമ്മിറ്റിയിൽ അഷിമ ഗോയൽ ഒഴികെയുള്ള എല്ലാ അംഗങ്ങളും റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിക്കാൻ വോട്ട് ചെയ്തു. ആർബിഐയുടെ ടോളറൻസ് ബാന്ഡിന് മുകളിലാണ് സെപ്റ്റംബറിൽ പണപ്പെരുപ്പം ഉള്ളത്. തുടർച്ചയായ ഒൻപതാം തവണയാണ് ആർബിഐയുടെ പരിധിക്ക് മുകളിലേക്ക് പണപ്പെരുപ്പം എത്തുന്നത്. ഇതോടെ പലിശ ഉയർത്താൻ ആർബിഐ സമ്മര്ദത്തിലാകും. സെപ്തംബറിൽ 7.41 ശതമാനമാണ് രാജ്യത്തെ ചില്ലറ പണപ്പെരുപ്പം. ഭക്ഷ്യവിലക്കയറ്റം ആണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ…

        Read More »
      • അമുൽ വീണ്ടും പാൽ വില കൂട്ടി

        ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ പാലിന്റെ വില വ‍ര്‍ധിപ്പിച്ചു. ഫുൾ ക്രീം പാലിന്റെ വില രണ്ട് രൂപ ഉയർത്തി. ഒപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവർധന ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ പാലിന്റെയും ക്രീമിന്റെയും വില വർധിപ്പിച്ചത് അമുലിനെതിരെ വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്. അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്  ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ ആണ്. വില വർധിപ്പിച്ചതോടെ ഫുൾ ക്രീം പാലിന്റെ വില ഇപ്പോൾ ലിറ്ററിന് 61 രൂപയിൽ നിന്ന് 63 രൂപയായി ഉയർന്നു. പുതുക്കിയ വില എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിട്ടില്ല. അമുലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റിൽ അമുൽ പാലിന്റെ വില വർധിപ്പിച്ചിരുന്നു. ലിറ്ററിന് 2 രൂപയാണ് അന്ന് വർദ്ധിപ്പിച്ചത്. അമുലിന്റെ ഗോൾഡ്, ശക്തി, താസ പാൽ…

        Read More »
      • രാവിലെ കുറഞ്ഞത് ഉച്ചയ്ക്ക് കൂടി; കുതിച്ചുയർന്ന് സ്വർണവില

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില രണ്ടാം തവണ പരിഷ്കരിച്ചു. രാവിലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്ക് വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. രാവിലെ 440 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today’s Gold Rate) 37160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ വർദ്ധിച്ചു.രാവിലെ 55 രൂപ ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4645 രൂപയാണ്.   ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപയാണ് ഉയർന്നത്. രാവിലെ 45 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില  3845 രൂപയാണ്. വെള്ളിയുടെ വിലയിലും രാവിലെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാദാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 62 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ…

        Read More »
      Back to top button
      error: