Business
-
മാറ്റങ്ങള്‍ ഗുണം ചെയ്തു; ലാഭത്തില്‍ കുതിച്ച് ഫെഡല്‍ ബാങ്ക്; മൊത്തം ഇടപാടുകള്‍ അഞ്ചുലക്ഷം കോടിക്കു മുകളില്‍; മുന്‍വര്‍ഷം ഇതേ സമയം രണ്ടരലക്ഷം കോടി; 60 ശതമാനം ലാഭവിഹിതത്തിനും ശിപാര്‍ശ
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. സുസ്ഥിരമായതും, ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന മികച്ച വരുമാനം കൈവരിച്ചുള്ളതുമായ ലാഭകരമായ വളര്‍ച്ചയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെവിഎസ് മണിയന്‍ പറഞ്ഞു. മിഡ് യീല്‍ഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഞങ്ങളുടെ സമീപനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കറന്റ് അക്കൗണ്ട് വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനവും (പാദ അടിസ്ഥാനത്തില്‍ 27 ശതമാനം) മിഡ് യീല്‍ഡ് സെഗ്മെന്റ് 19 ശതമാനവും വളര്‍ച്ച കൈവരിച്ചു. തന്ത്രപരമായ ആസ്തി വിലനിര്‍ണയം, കാസയിലെ മികച്ച വളര്‍ച്ച, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ മികച്ച ആസ്തി ഗുണമേന്മ എന്നിവയിലൂടെ, പലിശനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിലും അറ്റ പലിശ മാര്‍ജിന്‍ സംബന്ധിച്ച സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക്…
Read More » -
സ്മാർട്ട് ബസാറിന്റെ ഫുൾ പൈസ വസൂൽ സെയിൽ.. ഏപ്രിൽ 30 മുതൽ മേയ് നാല് വരെ…
കൊച്ചി: സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ ആരംഭിക്കും. മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും ഈ അഞ്ച് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. രാജ്യത്തുടനീളം 930-ൽ അധികം സ്മാർട്ട് ബസാർ സ്റ്റോറുകളുള്ള ഈ ഹൈപ്പർമാർക്കറ്റ് റീട്ടെയിൽ ശൃംഖലയിൽ പലചരക്ക് സാധനങ്ങൾ, ഫാഷൻ, ഹോംകെയർ, വീട്ടുപകരണങ്ങൾ എന്നിവ ലഭിക്കും. “സെയിൽ ഇവൻ്റുകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്, സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ എല്ലാവരുടെയും ഷോപ്പിംഗ് കലണ്ടറിലെ ഏറ്റവും വലിയ ഒന്നാണ്. ഈ വർഷം, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയ ഓഫറുകൾ ഈ അഞ്ച് ദിവസങ്ങളിൽ കണ്ടെത്താനാകും. ഞങ്ങളുടെ ലക്ഷ്യം ലളിതമാണ്, ഓരോ ഉപഭോക്താവും കൂടുതൽ മൂല്യവും വലിയ ലാഭവും പുഞ്ചിരിയോടും കൂടി തിരികെ പോകണം.”റിലയൻസ് റീട്ടെയിൽ – വാല്യൂ ഫോർമാറ്റ് സിഇഒ ദാമോദർ മാൾ പറഞ്ഞു,
Read More » -
പഹല്‍ഗാം ആക്രമണം പാകിസ്താനിലേക്കുള്ള വ്യാപാരത്തെ ബാധിക്കുമോ? ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ മാറ്റിയാല്‍ പ്രശ്‌നം കഴിഞ്ഞു! ഇടത്താവളങ്ങള്‍ വഴി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്ന് എത്തുന്നത് 10 ബില്യണ്‍ ഡോളറിന്റെ ചരക്ക്; നേരിട്ട് എത്തുന്നത് ഒരു ബില്യണ്‍ മാത്രം! പോംവഴി പറഞ്ഞ് രാജ്യാന്തര ഗവേഷക സ്ഥാപനം
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധങ്ങള്‍ ഇടിഞ്ഞ ഇന്ത്യക്കും പാകിസ്താനും ഇടയിലെ ചരക്കുനീക്കം വലിയ ആശങ്കയാണ് ഇന്ത്യന്‍ വ്യാപാരികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു കോടിയുടെ വ്യാപാരമാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കു നടക്കുന്നത്. പാകിസ്താനിലൂടെയുള്ള വ്യോമയാന പാതകൂടി അടച്ചതോടെ വിമാനക്കമ്പനികള്‍ നിരക്കുകൂടുമെന്നു പ്രഖ്യാപിച്ചതും വലയ ആശങ്കയ്ക്ക് ഇടയാക്കി. എന്നാല്‍, എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം പത്തു ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ പാകിസ്താനിലെത്തുമെന്നു ഗ്ലോബല്‍ ട്രേഡ റിസര്‍ച്ച് ഇന്‍ഷ്യേറ്റീവ് (ജിടിആര്‍ഐ) കണക്കുകള്‍. ദുബായ്, സിംഗപ്പുര്‍, കൊളംബോ തുറമുഖങ്ങള്‍ വഴിയാണ് എല്ലാക്കാലത്തും ഇത്രയും തുകയുടെ ചരക്കുനീക്കം നടക്കുന്നത്. താത്കാലം പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാമെന്നും അവര്‍ സൂചന നല്‍കുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഏതെങ്കിലുമൊരു തുറമുഖത്തേക്കു ചരക്ക് അയയ്ക്കണം. മറ്റൊരു കമ്പനി അവരുടെ വെയര്‍ഹൗസുകളിലേക്ക് ഇതു മാറ്റണം. നികുതിയോ മറ്റു നിരക്കുകളോ നല്‍കേണ്ടതില്ല. ഇവിടെനിന്ന് ലേബലുകളും മറ്റും മാറ്റി മറ്റൊരു കമ്പനിയുടെയും രാജ്യത്തിന്റെയും പേരു നല്‍കണം. ഉദാഹരണത്തിന് ഇന്ത്യന്‍ നിര്‍മിത സാധനത്തിന്റെ പേര് ‘മെയ്ഡ്…
Read More » -
മീന്‍ വില കുതിച്ചുയരുന്നു; പിന്നില്‍ തമിഴ്നാടിന്റെ ഈ തീരുമാനം
കൊച്ചി: വേനല്‍ച്ചൂട് കൂടുന്നതനുസരിച്ച് സംസ്ഥാനത്ത് മീന്‍വിലയും കുതിച്ചുയരുന്നു. അയല, മത്തി, കേര, നെയ്മീന്‍ തുടങ്ങി എല്ലായിനത്തിനും പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 220 രൂപയുണ്ടായിരുന്ന അയല സൈസ് അനുസരിച്ച് 280 മുതല്‍ 320വരെയും 1000ന് താഴെയായിരുന്ന നെയ്മീന് 1250 മുതല്‍ 1550വരെയുമായിരുന്നു ഇന്നലെ മാര്‍ക്കറ്റ് വില. കേരള തീരത്ത് കഴിഞ്ഞ കുറേ നാളുകളായി ചെറിയ മത്തി (ചാള) മാത്രമാണ് വള്ളക്കാര്‍ക്ക് ലഭിക്കുന്നത്. 10 മുതല്‍ 12 വരെ സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള മത്തിക്ക് പൊതുവേ ഡിമാന്‍ഡും കുറവാണ്. അയല, വലിയ മത്തി, നെയ്മീന്‍, കേര തുടങ്ങിയവ തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്. കടലില്‍ 33 ഡിഗ്രി ചൂട് അന്തരീക്ഷോഷ്മാവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കേരളതീരത്ത് മത്സ്യലഭ്യത കുറഞ്ഞതും തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നതുമാണ് പെട്ടന്നുള്ള വിലവര്‍ദ്ധനവിന് കാരണം. തീരക്കടലില്‍ 32 മുതല്‍ 33 ഡിഗ്രിവരെ ചൂടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.ഏപ്രില്‍ 15മുതല്‍ ജൂണ്‍ 15വരെ തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനമാണ്.…
Read More » -
ഡോ. കെ.എസ്. കസ്തൂരിരംഗന്‍ അന്തരിച്ചു; പശ്ചിമഘട്ട റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തിലും വിവാദ നായകന്‍; ഐഎസ്ആര്‍ഒയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ ദീര്‍ഘദര്‍ശി
ബെംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ പശ്ചിമഘട്ടസംരക്ഷണ റിപ്പോര്‍ട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിക്കപ്പെട്ട കമ്മിഷന്റെ ചെയര്‍മാനുമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്‍ (85) അന്തരിച്ചു. ഇന്നു രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒന്‍പതുവര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയില്‍നിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷന്‍ അംഗം, ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്‌കര എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. പിന്നീട് വിദൂര സംവേദന (ഐആര്‍എസ്) ഉപഗ്രങ്ങളുടെ പ്രോജക്ട് ഡയറക്ടറായി. 1994 മാര്‍ച്ച് 31ന് ഐഎസ്ആര്‍ഒ ചെയര്‍മാനായി സ്ഥാനമേറ്റ അദ്ദേഹം, മേയില്‍ 114 കിലോ ഭാരമുളള ഐആര്‍എസ് ഉപഗ്രഹ വിക്ഷേപണത്തിനു സമര്‍ത്ഥമായ നേതൃത്വം നല്‍കി. തുടര്‍ന്ന് രാജ്യത്തും വിദേശത്തും വിജയകരമായ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയടക്കം രാജ്യാന്തര-ദേശീയതലത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കസ്തൂരിരംഗന്‍ തയാറാക്കിയ റിപ്പോര്‍ട്ട് വാര്‍ത്തകള്‍…
Read More » -
കോടീശ്വരന്‍മാര്‍ എല്ലാം നേരത്തേ അറിഞ്ഞു? ട്രംപ് നികുതി പ്രഖ്യാപിക്കും ദശലക്ഷക്കണക്കിന് ഓഹരികള്‍ വിറ്റഴിച്ച് ഫേസ്ബുക്കും ഓറക്കിളും ജെപി മോര്‍ഗനും; പിന്നാലെ 30 ശതമാനം ഇടിഞ്ഞു; വിപണി തകര്‍ന്നപ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ബ്ലൂംബെര്‍ഗ്
ന്യൂയോര്‍ക്ക്: ട്രംപിന്റെ വിവാദമായ താരിഫ് പ്രഖ്യാപനങ്ങള്‍ക്കുമുമ്പേ കോടീശ്വരമാര്‍ തങ്ങളുടെ കോടിക്കണക്കിനു ഡോളറിന്റെ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. മെറ്റ (ഫേസ്ബുക്ക്) സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജാമി ഡൈമണ്‍, ഓറക്കിള്‍ സിഇഒ സഫ്ര കാറ്റ്‌സ് എന്നിവര്‍ ട്രംപിന്റെ നികുതി പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നതിനു മുമ്പേ വിറ്റഴിച്ചെന്നാണു റിപ്പോര്‍ട്ട്. ഇതിലൂടെ ഇവര്‍ സമ്പാദിച്ചുകൂട്ടിയത് ദശലക്ഷക്കണക്കിനു ഡോളറാണ്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍തന്നെ 773 മില്യണ്‍ ഡോളറിന്റെ 1.1 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. ചാന്‍ സക്കര്‍ബര്‍ ഇനിഷ്യേറ്റീവിന്റെയും അനുബന്ധ ഫൗണ്ടേഷനുകളിലൂടെയുമാണ് അദ്ദേഹം വിറ്റഴിക്കല്‍ നടത്തിയത്. മെറ്റയുടെ ഓഹരിമൂല്യം 600 ഡോളര്‍ ആയി നില്‍ക്കുമ്പോള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു വിറ്റഴിക്കല്‍. നികുതി പ്രഖ്യാപനത്തിനുശേഷം ഓഹരിമൂല്യത്തില്‍ 32 ശതമാനം ഇടിവുണ്ടായി. ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോയുടെ സിഇഒ ആയ ജാമി ഡൈമണും സമാന രീതിയില്‍ ഓഹരികള്‍ വിറ്റഴിച്ചു. 234 ദശലക്ഷം ഡോളറിന്റെ ഓഹരികളാണു വിറ്റത്. ബ്ലൂംബെര്‍ഗിന്റ…
Read More » -
ട്രംപിന്റെ താരിഫ് ഓണ്‍ലൈന്‍ ഭീമന്‍മാര്‍ക്കും തിരിച്ചടി; ചൈന, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഓര്‍ഡറുകള്‍ റദ്ദാക്കുന്നു; ‘കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്, അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെ’ന്നും ആമസോണ്‍ സിഇഒ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധനയില്‍ അടിമുടി ഉലയുകയാണു ലോകം. അമേരിക്കയില്‍ വിലക്കയറ്റം രൂക്ഷമായതോടെ ആമസോണ്‍ മുതല്‍ ജപ്പാനിലെ നിര്‍മാതാക്കളും ലോകമെമ്പാടുമുള്ള ബിസിനസുകാരുമെല്ലാം നെട്ടോട്ടത്തിലാണ്. അടിസ്ഥാന നികുതിക്കൊപ്പം ഓരോ രാജ്യങ്ങള്‍ക്കും വെവ്വേറെ നികുതി കൊണ്ടുവന്നത് ഒരോ രാജ്യങ്ങളിലെയും ഉത്പന്നങ്ങളെ വ്യത്യസ്തമായാണു ബാധിക്കുന്നത്. അമേരിക്കയിലേക്കു വിലക്കുറഞ്ഞ ഉത്പന്നങ്ങള്‍ എത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്കു വന്‍ താരിഫാണു ട്രംപ് ചുമത്തിയിട്ടുള്ളത്. ശരാശരി വരുമാനക്കാരായ അമേരിക്കക്കാര്‍ക്ക് ഇത്തരം ഉത്പന്നങ്ങളോട് താത്പര്യവുണ്ട്. എന്നാല്‍, വിപണി ഓണ്‍ലൈനിലേക്കു മാറിയതിനാല്‍ ഇത് ഏറ്റവും കൂടുതല ബാധിക്കുക ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഭീമന്‍മാരെയാണ്. ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നു വ്യക്തമാക്കുകയാണ് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി. അടുത്തിടെ സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് താരിഫില്‍ എന്തു നിലപാട് എടുക്കുമെന്നതില്‍ സൂചനകള്‍ നല്‍കിയത്. ‘ഞങ്ങള്‍ കഴിയാവുന്നതെല്ലാം ഉപഭോക്താക്കള്‍ക്കായി ചെയ്യുന്നുണ്ട്. എന്നാല്‍, ഒരോ രാജ്യങ്ങള്‍ക്കും താരിഫ് വ്യത്യസ്തമാണ്. കമ്പനികള്‍ക്ക് 50 ശതമാനം മാര്‍ജിനൊന്നും ലഭിക്കുന്നില്ല. അതിനാല്‍ നികുതിഭാരം അവര്‍ ഇടപാടുകാരിലേക്കു കൈമാറാനാകും സാധ്യത’- അദ്ദേഹം…
Read More » -
സിനിമാ ലൊക്കേഷനുകളില്‍ ഷൈന്‍ ലഹരി ഉപയോഗിക്കുന്നു; സഹകരിക്കാന്‍ ബുദ്ധിമുട്ടെന്ന് ഫെഫ്ക; വന്‍കിട നിര്‍മാതാക്കള്‍ മലയാളത്തില്‍ പണം മുടക്കാന്‍ മടിക്കുന്നെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍; സിനിമ മേഖല പൂര്‍ണമായും നിലച്ചേക്കാം; അവസാന അവസരം നല്‍കണമെന്ന് ഷൈന്‍
സിനിമ സെറ്റുകളിൽ ഉൾപ്പടെ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചതായും നടി വിൻ സി നൽകിയ പരാതിയിൽ ഐ സി അന്വഷണ റിപ്പോർട്ടിന് ഒപ്പം നിൽക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് താര സംഘടനയായ അമ്മയെ അറിയിച്ചെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സ്വയം തിരുത്താമെന്നും അവസാന അവസരം നൽകണമെന്നും ഷൈൻ ആവശ്യപ്പെട്ടതായും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ ഫെഫ്ക ഭാരവാഹികൾ വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമ നിർമാണം വലിയ തോതിൽ കുറഞ്ഞതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ആറുമാസത്തിനിടയിൽ സിനിമ നിർമാണം 45 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. പല വൻകിട നിർമാതാക്കളും മലയാള സിനിമകളിൽ പണം മുടക്കുന്നതിന് തയ്യാറാകുന്നില്ല. മലയാള സിനിമയിൽ ലഹരി മാഫിയ പിടിമുറുക്കിയിട്ടുണ്ട് എന്ന ചിത്രമാണ് ലഭിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി വരുന്ന വാർത്തകളിലൂടെ അത്തരമൊരു ചിത്രം…
Read More » -
സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയില്‍ കൂപ്പുകുത്തി ജെന്‍സോള്‍ എന്‍ജിനീയറിംഗ്: 1125ല്‍നിന്ന് 116 ലേക്ക് ഓഹരി വില ഇടിഞ്ഞു; പണം നഷ്ടപ്പെട്ടവരില്‍ ധോണി മുതല്‍ ദീപിക പദുകോണ്‍വരെ; കരകയറ്റം എളുപ്പമാകില്ല
ന്യൂഡല്‍ഹി: സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയല്‍ ജെന്‍സോള്‍ എന്‍ജിനീയറിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ കാശുപോയവരില്‍ സെലിബ്രിറ്റികളും. മറ്റൊരു നോട്ടീസ് ലഭിക്കുന്നതുവരെ ഓഹരി വിപണിയില്‍ കമ്പനിയുടമകളായ ജഗ്ഗി സഹോദരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതാണ് കനത്ത തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്പനിയുടെ പണം വകമാറ്റിയെന്നാണു കണ്ടെത്തല്‍. ലിസ്റ്റഡ് കമ്പനിയായ ജെന്‍സോള്‍ എന്‍ജിനിയറിംഗ് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചതായും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചതായുമാണ് ഓഹരി വിപണി നിയന്ത്രകരായ സെബി കണ്ടെത്തിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ വില ഉയര്‍ന്ന ജെന്‍സോള്‍ ഓഹരികള്‍ വിവാദങ്ങള്‍ രൂക്ഷമായതോടെ 116 രൂപയിലേക്ക് താഴ്ന്നു. ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുക്കോണും പ്രശസ്ത ക്രിക്കറ്റ് താരം ധോണിയും അടക്കമുളള പ്രമുഖര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നെന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ കുടുംബ ഓഫീസായ കാ എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വിന്റെ സഞ്ജീവ് ബജാജ് എന്നിവരുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 2019 ല്‍ കമ്പനി ഏഞ്ചല്‍…
Read More » -
അദാനിയുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടില്‍നിന്ന് സ്വകാര്യ ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാന്‍ നീക്കം; ഉടക്കുമായി ശതകോടീശ്വരന്‍മാര്‍; ഫീസ് കൂട്ടാന്‍ നീക്കമെന്ന് ആരോപണം; നവി മുംബൈയില്‍ നല്‍കേണ്ടത് പ്രതിവര്‍ഷം 20 കോടി; ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്കും ഉയരും
മുംബൈ: അദാനിയുടെ ഉടമസ്ഥതയിലുള്ള ഛത്രപതി ശിവജി വിമാനത്താവളത്തില്‍നിന്ന് ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസിനു പിന്നാലെ ഉടക്കുമായി കോര്‍പറേറ്റ് ഭീമന്‍മാര്‍. എസ്സാര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ല ഗ്രൂപ്പ്, ജെഎസ്ഡബ്ല്യൂ, ടാജ് ഗ്രൂപ്പ് എന്നിവരാണ് പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. വിമാനങ്ങള്‍ പുതുതായി തുറക്കാന്‍ പോകുന്ന അദാനിയുടെ നിയന്ത്രണത്തില്‍തന്നെയുള്ള നവി മുംബൈ എയര്‍പോര്‍ട്ടിലേക്കു മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ബിസിനസ് ഗ്രൂപ്പില്‍നിന്നുള്ളവര്‍ ആരോപിക്കുന്നു. അദാനിയുടെ നീക്കത്തിനു തീപകര്‍ന്ന്, പാര്‍ക്കിംഗ് ചാര്‍ജ് ആയി 20 കോടിരൂപയും അധിക വാര്‍ഷിക ഫീസും ഏര്‍പ്പെടുത്താന്‍ നവി മുംബൈ വിമാനത്താവള അധികൃതര്‍ തീരുമാനിച്ചതും വിവാദമായി. ഇത്തരം ചാര്‍ജുകള്‍ അനധികൃതമാണെന്നും താരിഫ് റെഗുലേറ്ററി അഥോറിട്ടിക്കു മാത്രമാണു തുക തീരുമാനിക്കാന്‍ അധികാരമെന്നും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ക്കും ഈ നീക്കം തിരിച്ചടിയാകും. ബിസിനസുകാര്‍ ഓള്‍ഡ് മുംബൈ വിമാനത്താവളത്തെ ആശ്രയിക്കാന്‍ ഇതിടയാക്കുമെന്നും ആഡംബര മേഖലയായി പറയുന്ന ഇവിടുത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു. ചാര്‍ട്ടേഡ് ഓപ്പറേറ്റര്‍മാര്‍ക്കു ഓള്‍ഡ് മുംബൈ വിമാനത്താവളത്തിലേക്കു പറന്നതിനുശേഷം…
Read More »