04/05/2026

      സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ- ഉല്പാദനവിഹിതം വർദ്ധിപ്പിക്കും; ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

      03/05/2026

      യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി;സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ് സംശയം

      03/05/2026

      ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; വരുന്നത് 45,000 ടൺ എൽപിജിയുമായി

      02/05/2026

      അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

      01/05/2026

      വോ‌ട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഇടിത്തീയായി വിലവർദ്ധനവ്!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി എണ്ണക്കമ്പനികൾ… സിലിണ്ടർ വില 3,000 കടന്നു

      30/04/2026

      200 കോടിയുടെ നിക്ഷേപത്തിൽ ​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്” വരുന്നു

      30/04/2026

      ഇറാനെതിരെ ശക്തമായ ആക്രമണപദ്ധതി തയ്യാറാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ്; കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ആക്രമണം നടത്തും; ലക്ഷ്യം അടിസ്ഥാന സൗകര്യങ്ങൾ; ഇറാനെ ചർച്ചകളിലേക്ക് കൊണ്ടുവരാനുള്ള നീക്കം

      30/04/2026

      ‘ഉപരോധം തുടർന്നാൽ എണ്ണവില കൂടും’; നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്ന് ഇറാൻ; വീണ്ടും സംഘർഷമോ? ?

      29/04/2026

      അമേരിക്കയുടെ അടി മര്‍മത്ത്; ഹോര്‍മൂസിലെ ഉപരോധം അപ്രതീക്ഷിത തിരിച്ചടി; എണ്ണ കയറ്റുമതി നിലച്ച് ഇറാന്‍; എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറയുന്നു; കപ്പലുകളിലേക്കു മാറ്റിയാലും രക്ഷയില്ല; ഉത്പാദനം നിര്‍ത്തി വയ്‌ക്കേണ്ടി വരും; വരുമാനവും നിലയ്ക്കുന്നു; വന്‍ പ്രതിസന്ധി

      29/04/2026

      ഹൊർമുസിൽ പിടിമുറുക്കാനുള്ള നീക്കവുമായി യു.എസ്; ‘ദീർഘകാല ഉപരോധത്തിന്’ ഉത്തരവിട്ട് ട്രംപ്; ഇറാനെ ശ്വാസം മുട്ടിക്കാനുള്ള പുതു തന്ത്രം; ഇറാനിൽ 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്

      Business

      • സ്വന്തം പണം ഉപയോഗിച്ചാല്‍ എന്തിനു പിഴ? ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ളയ്ക്ക് എതിരായ പോരാട്ടത്തിനു പിന്നിലെ മലയാളി ഇതാ; സേവിംഗ് അക്കൗണ്ടിന് നല്‍കുന്ന പലിശ തുച്ഛം, പിഴയോ ഞെട്ടും; 500 രൂപ വേതനക്കാരിയുടെ അക്കൗണ്ടില്‍ നിന്ന് കൊണ്ടുപോയത് 440 രൂപ

        ബംഗളുരു: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനു പിഴയീടാക്കുന്ന പരിപാടി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നിര്‍ത്തിയതിനു പിന്നില്‍ മലയാളിയുടെ നീക്കം. ബംഗളുരുവില്‍ ബിസിനസ് നടത്തുന്ന തിരുവനന്തപുരം വലിയശാല സ്വദേശി പരമേശ്വരന്‍ കൃഷ്ണയ്യരാണ് പാര്‍ലമെന്റ് സമിതിയെ സമീപിച്ചു പിഴയൊഴിവാക്കാനുള്ള നിര്‍ദേശം നേടിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 4817 കോടിയോളമാണ് ബാങ്കുകള്‍ പിഴയായി ഈടാക്കിയത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുമ്പോഴാണ് ആകെയുള്ള പണവും മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പിടുങ്ങിയത്. ബംഗളുരുവില്‍ മുളകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ നിര്‍മിക്കുന്ന ‘ബാംബൂപെക്കര്‍’ എന്ന സംരംഭമാണു പരമേശ്വരന്‍ നടത്തുന്നത്. ജീവനക്കാര്‍ അക്കൗണ്ടിലേക്കു പണം ഇടേണ്ടന്ന് ആവശ്യപ്പെട്ടതോടെയാണു സര്‍ക്കാരിനു കത്തയച്ചത്. പരമേശ്വരന്‍ കൃഷ്ണയ്യര് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും കത്തെഴുതിയെങ്കിലും ലോക്‌സഭാ സ്പീക്കര്‍ക്കു നല്‍കിയ കത്തില്‍ തന്നെ പാര്‍ലമെന്റ് പെറ്റീഷന്‍സ് കമ്മിറ്റി തീരുമാനമെടുത്തു. മിനിമം ബാലന്‍സില്ലാത്തതില്‍ പിഴ ഈടാക്കരുതെന്ന പാര്‍ലമെന്ററി പെറ്റീഷന്‍സ് കമ്മിറ്റിയുടെ ശിപാര്‍ശ വന്നതോടെ ആറു ബാങ്കുകള്‍ പിന്‍മാറി. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് 2024-25 ല്‍ പൊതുമേഖലാ സ്വകാര്യ മേഖലാ ബാങ്കുകള്‍ പിഴയായി…

        Read More »
      • ‘നിങ്ങൾ ഇന്ത്യയെ വിറ്റു, പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾ കെട്ടിവെച്ചിരിക്കുകയാണ്;അമേരിക്കയ്ക്ക് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യം’ ഇന്ത്യ-യുഎസ് കരാറിനെതിരെ രാഹുൽ ​ഗാന്ധി

        ന്യൂഡൽഹി: ഇന്ത്യ-യുഎസ് കരാറിനെതിരെ ലോക്സഭയിൽ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രംപിനു മുമ്പിൽ കേന്ദ്രം കീഴടങ്ങിയെന്നും ഇന്ത്യയെ അമേരിക്ക തുല്യരായി കാണണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. അമേരിക്കയ്ക്ക് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണം. അമേരിക്ക കർഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണം, രാഹുൽ പറഞ്ഞു. നിങ്ങളൊരു വ്യാപാരക്കരാർ ഉണ്ടാക്കിയിരിക്കുന്നു. ‘നിങ്ങൾ ഇന്ത്യയെ വിട്ട്. നമ്മുടെ അമ്മയെയാണ് നിങ്ങൾ വിട്ടത്. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?’, രാഹുൽ ഗാന്ധി സഭയിൽ ചോദിച്ചു. എന്തുകൊണ്ട് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉണ്ടാക്കി ഇന്ത്യയുടെ കാർഷിക രംഗം പൂർണമായി തുറന്നുകൊടുക്കുന്നത്? ഇന്ത്യയുടെ പ്രവർത്തന സുരക്ഷ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള കരാറിന് പ്രധാനമന്ത്രി വഴങ്ങിയത് എന്തുകൊണ്ട്? എപ്സ്റ്റീൻ ഫയലുകളാണ് ഇത്തരത്തിൽ ഒരു കരാറിന് പിന്നിലെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നു. അതിൻ്റെ കൈകൾ കെട്ടിവെച്ചിരിക്കുകയാണ്. എപ്സ്റ്റീൻ കേസിൽ മൂന്ന്…

        Read More »
      • ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ഉടൻ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് ; കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമായിമാറുമെന്നുംയുഎസ്

        ന്യൂയോർക്ക് : ഇന്ത്യയും യു.എസും തമ്മിലുള്ള നിർദിഷ്ട ഇടക്കാല വ്യാപാരക്കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് . ഈ കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വിധത്തിലായിരിക്കുമെന്ന് പറഞ്ഞു. ‘യു.എസും ഇന്ത്യയും ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപിച്ചു (ഇടക്കാല കരാർ)’ എന്ന പേരിലുള്ള വിവരരേഖയിലാണ് ഇക്കാര്യം തിങ്കളാഴ്ച വൈറ്റ്ഹൗസ് പുറത്തുവിട്ടത്. അതുകൂടാതെ, ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന തീരുവ ഇതര നിയന്ത്രണങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, കസ്റ്റംസ് നടപടികൾ, അന്യായ വ്യാപാര നടപടികൾക്കെതിരെ സ്വീകരിക്കുന്ന നടപടി, ബൗദ്ധിക സ്വത്തവകാശം, തൊഴിൽനയം, തൊഴിലാളി അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, സേവനം, നിക്ഷേപം, സർക്കാർ ആവശ്യങ്ങൾക്കുള്ള വാങ്ങലുകൾ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ഫലപ്രദമായ ഉഭയകക്ഷിവ്യാപാരത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖയുണ്ടാക്കിയതായി ഇന്ത്യയും യു.എസും സംയുക്തപ്രസ്താവനയിലൂടെ പ്രഖ്യാപിച്ച ദിവസങ്ങൾക്കുശേഷമാണ് വൈറ്റ്ഹൗസ് ഫാക്റ്റ്ഷീറ്റ് പുറത്തുവിടുന്നത്. കരാറിലെ സുപ്രധാന വ്യവസ്ഥകളെല്ലാം അതിലുമുണ്ട്. യു.എസിൻ്റെ എല്ലാ വ്യാവസായികോത്പന്നങ്ങൾക്കും വിവിധ ഭക്ഷ്യ-കാർഷികോത്പന്നങ്ങൾക്കും ഇന്ത്യ തീരുവ പൂർണമായും ഇളവുചെയ്യുകയോ ചെയ്യുകയോ ചെയ്യുമെന്ന് അതിൽ…

        Read More »
      • ​ഇലക്ട്രോണിക്സ് കയറ്റുമതിയിൽ തമിഴ്നാട് കുതിക്കുന്നു; ‘കേന്ദ്ര പദ്ധതികൾക്കായി കാത്തുനിൽക്കുക മാത്രമല്ല, വ്യവസായത്തെ കൂടുതൽ മത്സരക്ഷമമാക്കാൻ സംസ്ഥാനം സ്വന്തമായി ഗ്രാൻ്റുകൾ അനുവദിക്കുന്നുണ്ട്; 1800 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം’-വ്യവസായ മന്ത്രി ടിആർബി രാജ

        ചെന്നെ: ഇന്ത്യയുടെ ഇലക്ട്രോണിക്സ് രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് തമിഴ്നാട്. 2025-ൽ തമിഴ്നാടിന്റെ കയറ്റുമതി 1465 കോടി ഡോളറിലെത്തി. 2021-ൽ ഇത് വെറും 165 കോടി ഡോളർ മാത്രമായിരുന്ന കയറ്റുമതി രം​ഗമാണ് ഈ നേട്ടം കൈവരിച്ചത്. തമിഴ്നാട് വ്യവസായ, നിക്ഷേപ പ്രോത്സാഹന, വാണിജ്യ മന്ത്രി ടിആർബി രാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഇന്ത്യയുടെ ആകെ കയറ്റുമതി ഏകദേശം 4500 കോടി ഡോളറാണ്. അതിൽ തമിഴ്നാടിന്റെ പങ്ക് 1800 കോടി ഡോളറിലെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതോടെ ഇലക്ട്രോണിക്സ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി തമിഴ്നാട് തുടരും,” ടിആർബി രാജ പറഞ്ഞു. ചെന്നൈയിൽ നടന്ന ഇലക്ട്രോണിക് ഇൻഡസ്ട്രീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 15-ാമത് സോഴ്സ് ഇന്ത്യ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിക്ഷേപത്തിന്റെ കണക്കുകൾ പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രാധാന്യം നൽകുന്നത് ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് എന്ന് മന്ത്രി വിശദീകരിച്ചു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പോലുള്ള കേന്ദ്ര സർക്കാർ…

        Read More »
      • അനധികൃത മസാജ് കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികളുമായി തിരുവനന്തപുരം കോർപ്പറേഷൻ; വ്യാപക പരിശോധന; 17 എണ്ണം കണ്ടെത്തി

        തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്‌പാ, മസാജ് കേന്ദ്രങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കോർപ്പറേഷൻ നടത്തുന്ന പരിശോധനയിൽ 17 അനധികൃത കേന്ദ്രങ്ങൾ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോർപ്പറേഷൻ പരിധിയിലുളളത്. ലൈസന് സ് ഇല്ലാതെ പ്രവര് ത്തിച്ച സ്ഥാപനങ്ങള് ക്ക് നോട്ടീസ് നല് കി. കഴിഞ്ഞ ദിവസം നിരവധി സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ പരിശോധന നടത്തി. പ്രധാനമായും കഴക്കൂട്ടത്തെ സ്പാളികൾ മേയർ വി വി രാജേഷിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള് ഇല്ലാത്ത സ്ഥാപനങ്ങളുടെ രേഖകള് ഓഫീസിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല് കി. വരും ദിവസങ്ങളിലും പരിശോധന നടക്കും. പാളയത്ത് പ്രവർത്തിച്ചിരുന്ന ‘സ്പർശൻ’ സ്പാ കോർപ്പറേഷൻ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു. സെക്രട്ടറിയുടെ മുന്നിൽ പ്രവർത്തിച്ചിരുന്ന സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്. മസാജ് കേന്ദ്രത്തിന് ലൈസന് സില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഒരു ലൈസന്സിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. സ്പാ സെൻ്ററുകളിൽ ക്രോസ് മസാജിംഗ് നടക്കുന്നുണ്ടെന്നും അംഗീകൃത…

        Read More »
      • കയറ്റിറക്കങ്ങളില്ലാതെ സ്വർണ്ണം: ഇന്ന് പവന് 1,15,800; വില കുറവ് നിക്ഷേപരെ ആകർഷിക്കുന്നു

        തിരുവനന്തപുരം; സംസ്ഥാനത്ത് മുൻ​​ദിവസങ്ങളുടെ തുടർച്ചയെന്നോണം സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. ഇന്നലെ രാവിലെ വില അല്പം വർദ്ധിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,15,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. ഇന്നലെ രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത. ഇന്നത്തെ വിപണി പ്രകാരം…

        Read More »
      • അഞ്ചുവർഷത്തിനുള്ളിൽ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക 50000 കോടി ഡോളറിൻറെ സാധനങ്ങൾ!! ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല, അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കും… ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവന പുറത്ത്

        ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായതിനു പിന്നാലെ കരാറു സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കി കുറച്ചു. അതുപോലെ അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെ കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും. അതേസമയം റഷ്യൻ എണ്ണ സംബന്ധിച്ച് കരാറിൽ യാതൊരു വിധ പരാമർശവുമില്ല അഞ്ചുവർഷത്തിനുള്ളിൽ 50000 കോടി ഡോളറിൻറെ സാധനങ്ങൾ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. കാർഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില അമേരിക്കൻ വിളകൾക്ക് തീരുവ കുറയ്ക്കും. മണിച്ചോളം, സോയബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, പഴങ്ങൾ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.…

        Read More »
      • ടാറ്റയും മഹീന്ദ്രയും അടക്കമുള്ളവര്‍ ഉടക്കി; മാരുതി സുസുക്കിക്ക് ഗുണകരമായ മലിനീകരണ നിയന്ത്രണങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍; ഹൈബ്രിഡ് മോഡലുകള്‍ക്ക് പ്രോത്സാഹനം; മലിനീകരണം തടയാനുള്ള കര്‍ശന വകുപ്പുകളുമായി പുതിയ നിയമം ഉടന്‍

        ന്യൂഡല്‍ഹി: ചെറു കാറുകള്‍ക്കായി നിശ്ചയിച്ചിരുന്ന ഇന്ധനക്ഷമതാ (fuel-efficiency rules) നിയമങ്ങളിലെ ഇളവുകള്‍ റദ്ദാക്കി ഇന്ത്യ. ഇളവ് ഒരു കമ്പനിക്കു മാത്രമാകും ഗുണം ചെയ്യുകയെന്ന ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ വാദിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റം. സെപ്റ്റംബറില്‍ പുറത്തിറക്കിയ ഡ്രാഫ്റ്റില്‍ 909 കിലോഗ്രാമോ അതില്‍ താഴെയോ ഭാരമുള്ള പെട്രോള്‍ കാറുകള്‍ക്ക് ഇളവ് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെ ചെറിയ കാര്‍ വിപണിയുടെ 95% നിയന്ത്രിക്കുന്ന മാരുതി സുസുക്കിയെ സഹായിക്കാനാണ് ഈ നീക്കമെന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇളവു നീക്കുന്നതിനൊപ്പം മറ്റു മാനദണ്ഡങ്ങള്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം കര്‍ശനമാക്കുകയും ചെയ്തു. ഇത് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ എല്ലാ വാഹന നിര്‍മ്മാതാക്കളിലും സമ്മര്‍ദമുണ്ടാക്കുമെന്ന് ഇതു സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഭാരത്തിനു നല്‍കിയിരുന്ന അമിതമായ ആനുകൂല്യങ്ങള്‍ പുതിയ നിയമങ്ങള്‍ എടുത്തുകളഞ്ഞു. ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവരും ഭാരമേറിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവരും തമ്മിലുള്ള വിവേചനം ഇല്ലാതാക്കാനും പ്രായോഗികമായ ഇന്ധനക്ഷമത ഉറപ്പാക്കാനുമാണ് പുതിയ…

        Read More »
      • തെല്ലാശ്വാസം! സ്വർണ്ണ വില കുറഞ്ഞു; പവന് ഇന്ന് 1,11,720 രൂപ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 6,000 രൂപ

        തിരുവനന്തപുരം: സംസ്ഥാനത്ത് കഴി‍ഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില കുറഞ്ഞത് 6000 രൂപയോളം. പവൻ്റെ വില ഇന്ന് ഒരൊറ്റ ദിവസം 1,520 രൂപയാണ് കുറ‍ഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,11,720 രൂപയാണ് വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. അതേസമയം,വെള്ളിയുടെ വില റെക്കോർഡിലെത്തി നില്ക്കുകയാണ്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്നത്തെ വില 275 രൂപയാണ്. ഇന്നത്തെ വിപണി പ്രകാരം ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13965 രൂപയാണ്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11475 രൂപയും ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8935 രൂപയും ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5675 രൂപയുമാണ്. കഴിഞ്ഞ ദിവസം (വ്യാഴാഴ്ച) സ്വർണവില സർവ്വ റെക്കോർഡുകളും തകർത്ത് കുതിച്ചുയർന്നിരുന്നു. എന്നാൽ ആ കുതിപ്പ് നിലനിന്നില്ല. വില ഇടിഞ്ഞു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര…

        Read More »
      • ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’; വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുറിപ്പുമായി തരൂരിന്റെ മകന്‍; ജെഫ് ബെസോസിന്റെ ഇടപെടലില്‍ നഷ്ടമായത് ലക്ഷക്കണക്കിന് വരിക്കാരെ; തലമുതിര്‍ന്ന എഡിറ്റര്‍മാര്‍ രാജിവച്ചു; ഇതിഹാസ പത്രത്തിന്റെ ചിറകരിയുമ്പോള്‍

        ന്യൂയോര്‍ക്ക്: ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’ (Democracy dies in darkness). 12 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ന്യൂസ് ഡസ്‌കില്‍നിന്നുള്ള ചിത്രം പങ്കുവച്ച് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലോകമെമ്പാടും വായനക്കാരുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്നു പിരിച്ചുവിടപ്പെട്ട മുന്നൂറു ജീവനക്കാരില്‍ ഒരാളാണ് ഇഷാന്‍ തരൂര്‍. ‘ന്യൂസ്‌റൂമി’നെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തു ദുഖിക്കുന്നെന്നും ഇഷാന്‍ കുറിച്ചു. ‘വാഷിംഗ്ടണ്‍ പോസ്റ്റിലെ ഭൂരിഭാഗം അന്താരാഷ്ട്ര വിഭാഗം ജീവനക്കാര്‍ക്കും മറ്റ് നിരവധി മികച്ച സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എന്നെയും ഇന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഞങ്ങളുടെ ന്യൂസ് റൂമിനും, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തില്‍ പോസ്റ്റിനായി സേവനമനുഷ്ഠിച്ച നിസ്തുലരായ പത്രപ്രവര്‍ത്തകരെയും ഓര്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഏതാണ്ട് 12 വര്‍ഷമായി എന്റെ സുഹൃത്തുക്കളും സഹകാരികളുമായിരുന്ന എഡിറ്റര്‍മാരും ലേഖകരും. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു’ തരൂര്‍ എക്‌സില്‍ കുറിച്ചു. 2017 മുതല്‍ ആരംഭിച്ച വേള്‍ഡ് വ്യൂ എന്ന കോളം കൈകാര്യം ചെയ്തിരുന്നത് ഇഷാന്‍ ആയിരുന്നു. അമേരിക്കന്‍ മാധ്യമലോകത്ത്…

        Read More »
      Back to top button
      error: