Business
-
വീട്ടിലെ ടിവി ഇനി കമ്പ്യൂട്ടറാകും, ജിയോപിസി എത്തി, ഇന്ത്യയിലെ ആദ്യ എഐ ക്ലൗഡ് കംപ്യൂട്ടർ
ജിയോപിസി ലോഞ്ച് ചെയ്ത് റിലയൻസ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയിൽ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി. എല്ലാ ഇന്ത്യൻ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനൻസ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ പുതിയ വിപ്ലവമായി മാറും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എൻഡ് പിസിയുടെ എല്ലാവിധ പെർഫോമൻസും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കിൽ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇൻ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂർണ കംപ്യൂട്ടറായി മാറ്റാൻ ജിയോപിസിക്ക് സാധിക്കും. ക്ലൗഡ്-പവേർഡ്, പുതുതലമുറ, എഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോപിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനർനിർവചിക്കുകയാണ്. പ്രധാന ഫീച്ചറുകൾ…
Read More » -
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക. ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്‍റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ…
Read More » -
ഓണവിപണിയിലെ രാജാവ്! സ്വര്‍ണനിറവും തേനൂറും രുചിയും! ചെങ്ങാലിക്കോടനെ അറിയാമോ?
തൃശൂര്‍: സ്വര്‍ണനിറവും തേനൂറും രുചിയുമുള്ള ചെങ്ങാലിക്കോടന്‍ കാഴ്ചക്കുലകളിലെ രാജാവാണെന്നാണു അറിയിപ്പെടുന്നത്. ഓണവിപണിയില്‍ ചെങ്ങാലിക്കോടന്‍ കഴിഞ്ഞേ മറ്റിനങ്ങള്‍ക്കു സ്ഥാനമുള്ളൂ. 2014ല്‍ ഭൗമസൂചിക പദവി കൂടി ലഭിച്ചതോടെ ചെങ്ങാലിക്കോടന്റെ പ്രാധാന്യമേറി. അത്തം മുതലാണ് നാട്ടിന്‍പുറങ്ങളിലെ തോട്ടങ്ങളില്‍നിന്ന് മൂത്തുപാകമെത്തിയ ചെങ്ങാലിക്കോടന്‍ കുലകള്‍ വിപണിയിലെത്താറുള്ളത്. സ്വര്‍ണ നിറമാണെങ്കിലും ചെങ്ങാലിക്കോടന്‍ പാകമാകുന്തോറും തൊലിയില്‍ ചുവന്ന നിറം പ്രത്യക്ഷപ്പെട്ടു തുടങ്ങും. തടിച്ചുരുണ്ട നിലയിലാണ് പഴുത്ത കായുടെ രൂപം. ഉത്രാടനാളില്‍ ഗുരുവായൂരപ്പനു കാഴ്ചക്കുലക്കായി സമര്‍പ്പിക്കപ്പെടുന്നതും ചെങ്ങാലിക്കോടന്‍ കുലകളാണ്. ലക്ഷണമൊത്ത ഒരു ചെങ്ങാലിക്കോടന്‍ നേന്ത്രക്കുലയ്ക്ക് 14മുതല്‍ 16കിലോഗ്രാം വരെ തൂക്കമുണ്ടാകും. ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴത്തിന് കഴിഞ്ഞ തവണ ഓണക്കാലത്ത് 100 രൂപ കടന്നിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കുലശേഖരരാജാക്കന്മാരുടെ പതനത്തിനുശേഷം വിവിധനാട്ടുരാജ്യങ്ങള്‍ ഉദയം ചെയ്തപ്പോള്‍ ഉണ്ടായ ഒരു നാട്ടുരാജ്യമായിരുന്നു തലപ്പിള്ളി. തലപ്പിള്ളിക്കരികില്‍ ചെങ്ങഴി നമ്പ്യാന്മാരുടെ കീഴിലുണ്ടായിരുന്ന ചെങ്ങഴിക്കോട് നാട്ടുരാജ്യത്താണ് ഈ വാഴക്കൃഷി ആദ്യമായി തുടങ്ങിയത് അങ്ങനെ ഇതിന് ചെങ്ങഴിക്കോടന്‍ എന്ന പേരു കിട്ടി. ചെങ്ങഴിക്കോടന്‍ പിന്നീട് ചെങ്ങാലിക്കോടനായി എന്നും കഥയുണ്ട്. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട കായകളായിരിക്കും.…
Read More » -
അടുക്കള ബജറ്റ് നിയന്ത്രിക്കാനും ചൈനതന്നെ ശരണം! കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള സോയ ഓയില്‍ ഇറക്കുമതി കുതിച്ചുയര്‍ന്നു; മൂന്നു മാസത്തിനിടെ എത്തിയത് 1.50 ലക്ഷം മെട്രിക് ടണ്‍; അര്‍ജന്റീനയെയും ബ്രസീലിനെയും വെട്ടി
മുംബൈ: വന്‍ വിലക്കിഴിവു പ്രഖ്യാപിച്ചതിനു പിന്നാലെ ചൈനയില്‍നിന്നുള്ള സോയ ഓയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ 1.50 മെട്രിക് ടണ്‍ സോയ എണ്ണ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്‌തെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇതുവരെ ഇറക്കുമതിയെങ്കില്‍ ഇക്കുറി അവരെ ഒഴിവാക്കിയത് ചൈനീസ് ക്രഷറുകളില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. നിലവില്‍ ലോകത്തിലേറ്റവും കൂടുതല്‍ സോയബീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഇറക്കുമതി കുത്തനെ ഉയര്‍ന്നതോടെ അവിടെ സോയ എണ്ണയ്ക്കു വിലയിടിഞ്ഞു. ഇറക്കുമതി പട്ടികയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്രഷറുകളെയും ബാധിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലേക്ക് റെക്കോഡ് ഇറക്കുമതി നടത്തിയത്. ഇതു വീണ്ടും ചൈനീസ് സോയബീന്‍ വിപണിയെ ഉഷാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് വില്‍പനക്കാര്‍ ടണ്ണിനു 15 മുതല്‍ 20 ഡോളര്‍വരെ വിലക്കിഴിവാണു പ്രഖ്യാപിച്ചത്. ഈ അവസരം മുതലെടുത്താണ് ഇന്ത്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയത്. ‘ചൈനയിലെ സോയാബീന്‍ ക്രഷറുകള്‍ ആവശ്യത്തിലധികം എണ്ണയുത്പാദനത്തില്‍ വലഞ്ഞപ്പോഴാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഉടനടി അവര്‍ ഇന്ത്യയില്‍…
Read More » -
പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസം സൗജന്യ സേവനങ്ങൾ!! ഇന്ത്യയിലെ ആദ്യ എഐ ക്ലൗഡ് കംപ്യൂട്ടർ ജിയോപിസി എത്തി
കൊച്ചി: ജിയോപിസി ലോഞ്ച് ചെയ്ത് റിലയൻസ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയിൽ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി. എല്ലാ ഇന്ത്യൻ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനൻസ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ പുതിയ വിപ്ലവമായി മാറും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എൻഡ് പിസിയുടെ എല്ലാവിധ പെർഫോമൻസും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കിൽ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇൻ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂർണ കംപ്യൂട്ടറായി മാറ്റാൻ ജിയോപിസിക്ക് സാധിക്കും. ക്ലൗഡ്- പവേർഡ്, പുതുതലമുറ, എഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോപിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനർ…
Read More » -
100ലധികം ആന പാപ്പാന്മാർ പങ്കെടുക്കുന്ന വൻതാര ഗജസേവക് സമ്മേളനത്തിന് തുടക്കം
കൊച്ചി: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ‘പ്രോജക്ട് എലിഫന്റു’മായി സഹകരിച്ച് വേറിട്ട രീതിയിലുള്ള ഗജസേവക് സമ്മേളനത്തിന് വൻതാര തുടക്കം കുറിച്ചു. അനന്ത് അംബാനി സ്ഥാപിച്ച, ലോകത്തിലെ മുൻനിര വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമാണ് വൻതാര. ഇന്ത്യയിലുടനീളമുള്ള 100-ലധികം പാപ്പാന്മാരെയും ആന പരിപാലകരെയും ഒരുമിച്ച് കൊണ്ടുവരുന്ന അഞ്ച് ദിവസത്തെ പരിശീലന പരിപാടിയാണ് വൻതാര ഗജ്സേവക് സമ്മേളനം. പരിശീലന പരിപാടി പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. ദേശീയതലത്തിൽ നടത്തുന്ന പരിപാടി കപ്പാസിറ്റി ബിൽഡിംഗ് ( ശേഷി/നൈപുണ്യ വികസനം) എന്ന തലത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ആനപരിപാലനവുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക, പരിചരണ നിലവാരം ഉയർത്തുക, മനുഷ്യ സംരക്ഷണത്തിലുള്ള ആനകളുടെ ക്ഷേമത്തിൽ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാധേ കൃഷ്ണ ക്ഷേത്രത്തിൽ ആചാരപരമായ സ്വാഗതത്തോടെയും മഹാ ആരതിയോടെയും കൂടിയാണ് സമ്മേളനം ആരംഭിച്ചത്. ‘ഈ സമ്മേളനം ഒരു പരിശീലന പരിപാടി എന്നതിലുപരി, ആനകളെ പരിപാലിക്കുന്നതിനായി ജീവിതം സമർപ്പിച്ചവർക്കുള്ള ആദരവാണ്,’ വൻതാര…
Read More » -
ജിയോ ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റർ, ആദ്യപാദ ഫലത്തിൽ വരിക്കാരുടെ എണ്ണത്തിലും വരുമാന വളർച്ചയിലും വമ്പൻ കുതിപ്പ്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളിൽ മികച്ച വളർച്ചയാകും കമ്പനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങൾ. പ്രതിഉപഭോക്താവിന്മേലുള്ള ശരാശരി വരുമാനനിരക്കിൽ (എആർപിയു) മിതമായ വർധനയാണുണ്ടായതെങ്കിലും ജിയോയുടെ ആദ്യപാദഫലത്തിൽ വരിക്കാരുടെ എണ്ണവും 5ജി ഉപയോക്താക്കളുടെ എണ്ണവും കാര്യമായി വർധിച്ചെന്ന് പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പ്രതീക്ഷിച്ച വരുമാന വളർച്ചയേക്കാൾ കൂടുതലാണ് ഏപ്രിൽ- ജൂൺ മാസത്തിലെ വരുമാനം. താരിഫ് നിരക്ക് വർധനയ്ക്ക് ശേഷവും മില്യൺ കണക്കിന് പേരാണ് വരിക്കാരായി എത്തിയത്. 5ജി ഉപയോക്താക്കളുടെ എണ്ണം 210 മില്യൺ കവിഞ്ഞു. എആർപിയു വരുമാനത്തിലെ വളർച്ചയ്ക്കപ്പുറം മികച്ച സബ്‌സ്‌ക്രൈബർ നിരക്കും EBITDA വർധനയുമെല്ലാം വരും മാസങ്ങളിൽ ജിയോയ്ക്ക് വലിയ നേട്ടം നൽകുമെന്ന് പ്രമുഖ അനലിസ്റ്റുകളായ യുബിഎസ് വിലയിരുത്തുന്നു. ഡാറ്റ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, 5ജി മേഖലയിൽ ജിയോ ലോകത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ്. ജിയോയുടെ പാദഫലങ്ങൾ മികച്ചതാണെന്നും ഉപയോക്താക്കളെ ചേർക്കുന്ന കാര്യത്തിലും ലാഭത്തിലും കമ്പനി മികവ് പുലർത്തുന്നുവെന്നും യുബിഎസ്…
Read More » -
ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് കേരള ഘടകത്തിന് പുതിയ നേതൃത്വം; സൈമൺ ജേക്കബ് ചെയർമാൻ, ശംഭു നമ്പൂതിരി സെക്രട്ടറി
കൊച്ചി: ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് (IRI) കേരളാ ബ്രാഞ്ചിന്റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റബ്ബർ വ്യവസായത്തിൽ 36 വർഷത്തെ അനുഭവസമ്പത്തുള്ള, ടോപ്പ്‌നോച്ച് ടയേഴ്‌സ് ആൻഡ് റബ്ബർ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സൈമൺ ജേക്കബ് ചെയർമാനായി ചുമതലയേറ്റു. അസോസിയേറ്റഡ് റബ്ബർ കെമിക്കൽസ് മാനേജിംഗ് ഡയറക്ടർ ശംഭു നമ്പൂതിരിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 40 വർഷത്തെ വ്യവസായ പരിചയം അദ്ദേഹത്തിനുണ്ട്. യോഗത്തിൽ മുൻ ചെയർമാൻ ടി.ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII) ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിബി വർഗ്ഗീസ് വൈസ് ചെയർമാനായും, അപ്പോളോ ടയേഴ്‌സിലെ ചാണ്ടിസൺ കുര്യാക്കോസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. CUSAT-ലെ ഡോ. പ്രശാന്ത് രാഘവനാണ് എഡ്യൂക്കേഷണൽ കമ്മിറ്റി ചെയർമാൻ. ഡോ. റാണി ജോസഫ് (റിട്ട. പ്രൊഫസർ, CUSAT), ബി.കെ.ടി. ടയേഴ്‌സിലെ പി.കെ. മുഹമ്മദ് എന്നിവർ ജി.സി. അംഗങ്ങളായും ചുമതലയേറ്റു.
Read More » -
യുപിഐ പേമെന്റുകള്‍ക്കു ജി.എസ്.ടി. വരുമോ? നിലപാടു വ്യക്തമാക്കി കേന്ദ്രം; 2000 രൂപയ്ക്കു മുകളിലുള്ള ഗൂഗിള്‍ പേ ഇടപാടിന് നികുതി നല്‍കണമോ എന്ന ചോദ്യം രാജ്യസഭയിലും ചൂടന്‍ ചര്‍ച്ച
ന്യൂഡല്‍ഹി: ബില്‍ പേമെന്റുകള്‍ക്കു കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെ കൂടുതല്‍ തീരുവകള്‍ വന്നേക്കുമെന്ന സൂചനകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ പണമിടപാടുകള്‍പോലെ യുപിഐ പേമെന്റുകളും കുതിച്ചുയര്‍ന്നതോടെയാണു 2000 രൂപയ്ക്കു മുകളിലുള്ള ട്രാന്‍സാക്്ഷനുകള്‍ക്ക് നികുതി നല്‍കേണ്ടിവരുമെന്ന വാര്‍ത്ത പരന്നത്. എന്നാല്‍, ഇത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാജ്യസഭാ എംപി അനില്‍കുമാര്‍ യാദവിന്റെ ചോദ്യത്തിനാണ് കൃത്യമായ മറുപടി നല്‍കിരിക്കുന്നത്. 2000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു ജിഎസ് ടി ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍, രണ്ടായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. നികുതി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജിഎസ് ടി കൗണ്‍സിലാണ്. അവര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ല. കൗണ്‍സിലിന്റെ നിര്‍ദേശം യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ വന്നിട്ടില്ലെന്നു റവന്യൂ വകുപ്പും പാര്‍ലമെന്റില്‍ വ്യക്തമാക്കി. നിലവില്‍ വ്യക്തികള്‍ തമ്മില്‍ കൈമാറുന്ന പണത്തിനും വ്യക്തികളും വ്യാപാരികളും തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നില്ലെന്നും ധനവകുപ്പ് സഹമന്ത്രി പങ്കജ്…
Read More » -
സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്: ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു!
കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമായി . അന്താരാഷ്ട്ര സ്വർണ്ണവില 3427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ആണ്. 24 കാരറ്റ് സ്വർണ്ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ്. എല്ലാ കാരറ്റുകളുടെയും സ്വർണ്ണവിലയും ആനുപാതികമായി വർദ്ധിച്ചിട്ടുണ്ട്. 18K750 Gold Rate7695 14K585 Gold Rate 5995 9K585 Gold Rate 3860 Silver 125 40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി റെക്കോർഡ് ഇട്ടത്. അതിനുശേഷം വില ഒമ്പതിനായിരത്തിൽ താഴോട്ടു പോകാതെ നിൽക്കുകയും പിന്നീട് തിരിച്ചു കയറുകയും ആണ് ചെയ്തത്. എന്നാൽ ഏപ്രിൽ 22ന് അന്താരാഷ്ട്ര സ്വർണ്ണവില 3500 ഡോളർ എന്ന റെക്കോർഡിൽ എത്തിയപ്പോൾ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാൽ സ്വർണ്ണവില 9310 രൂപയിലായിരുന്നു. ഇന്ന്…
Read More »