16/04/2026

      ‘യുഎസ് ഉപരോധം വെടിനിർത്തൽ കരാർ ലംഘനം; അതു തുടരാനാണ് ഭാവമെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയും‘: ഇറാൻ

      15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      Business

      • അമിതവണ്ണത്തിനുള്ള മരുന്നുകളുടെ പരസ്യം: കമ്പനികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍; ഇന്ത്യ അമതിവണ്ണമുള്ള രാജ്യമായി മാറുമെന്ന കണക്കു മുന്നില്‍ കണ്ടുള്ള നീക്കത്തിനു തട; മറ്റു വിഭാഗങ്ങള്‍ക്ക് നിയന്ത്രണം പിന്നാലെ

        ന്യൂഡല്‍ഹി: അമിതവണ്ണത്തിനുള്ള (weight-loss) മരുന്നുകള്‍ നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിനെതിരെ മരുന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ.. ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ എന്ന പേരില്‍ നടത്തുന്ന പരോക്ഷമായ പ്രമോഷനുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെയാണ് ഈ നടപടി. ഇന്ത്യയിലെ അതിവേഗം വളരുന്ന അമിതവണ്ണ വിരുദ്ധ മരുന്ന് വിപണിയില്‍ വിദേശ-സ്വദേശി കമ്പനികള്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ചൊവ്വാഴ്ച പുറത്തിറക്കിയ ഉപദേശക കുറിപ്പില്‍ (Advisory), മരുന്നുകളുടെ ഫലപ്രാപ്തി പെരുപ്പിച്ചു കാട്ടുന്നതോ, ഭാരം കുറയുമെന്ന് ഉറപ്പുനല്‍കുന്നതോ, ജീവിതശൈലീ മാറ്റങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതോ ആയ ഏതൊരു പരസ്യവും തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനായി കണക്കാക്കുമെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം നല്‍കേണ്ട (prescription-only) മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യം ചെയ്യുന്നത് വിലക്കുന്ന നിലവിലെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം. പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ക്കായി ‘അമിതവണ്ണ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍’ എന്ന പേരില്‍ നടത്തുന്ന പരോക്ഷ പരസ്യങ്ങള്‍ (surrogate advertisements) തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് രീതിയായി പരിഗണിക്കുമെന്ന് മാര്‍ച്ച്…

        Read More »
      • കോടിക്കണക്കിന് ഡോളറിന്റെ ഉത്പാദന നഷ്ടം; ചൈനയ്ക്കു വിലക്കേര്‍പ്പെടുത്തി കൈ പൊള്ളി; നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇന്ത്യ; ടിക്‌ടോക്കും വീ ചാറ്റും മടങ്ങിയെത്തുമോ? ഇലക്‌ട്രോണിക്‌സ് മേഖലയ്ക്ക് കോളടിക്കും

        ന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആറ് വര്‍ഷമായി നിലനില്‍ക്കുന്ന ഉരസലുകള്‍ അവസാനിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുത്ത മേഖലകളില്‍ ചൈനീസ് നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇന്ത്യ അനുമതി നല്‍കി. രണ്ട് ഏഷ്യന്‍ ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യ-നയതന്ത്ര ബന്ധങ്ങളെ ഉലച്ച 2020-ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നിരവധി മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍നിന്നുള്ള ഇലക്‌ട്രോണിക്‌സ് കമ്പനികള്‍ അടക്കം കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വിഭാഗത്തിനു കത്തു നല്‍കിയിരുന്നു. കുറഞ്ഞ വിലയ്ക്കു ലഭിച്ചിരുന്ന ഇലക്‌ട്രോണിക്‌സ് പാര്‍ട്‌സുകള്‍ ഉയര്‍ന്ന വിലയ്ക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടിയും വന്നിരുന്നു. ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തില്‍നിന്നും നിക്ഷേപങ്ങളില്‍നിന്നും ബില്യണ്‍ കണക്കിനു കോടികളാണ് ഈ നീക്കത്തിലൂടെ ഒഴുകിപ്പോയത്.   ഇതുവരെയുള്ള പ്രധാന നീക്കങ്ങള്‍ ഇങ്ങനെ   ഏപ്രില്‍, 2020: ചൈന ഉള്‍പ്പെടെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ഇന്ത്യ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യന്‍…

        Read More »
      • പെട്ടത് ഗള്‍ഫ് രാജ്യങ്ങള്‍; ഹോര്‍മൂസിലൂടെ നിര്‍ബാധം തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതി; ദശലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയില്‍ അതിര്‍ത്തി കടന്നെന്ന് ടാങ്കര്‍ ട്രാക്കിംഗ് ഡാറ്റ; വെനസ്വേലയിലെ കടല്‍ തന്ത്രം ഇറാനില്‍ പാളിയെന്ന് മാരിടൈം ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

        ന്യൂയോര്‍ക്ക്: ഹോര്‍മൂസ് ഇടനാഴിയില്‍ എണ്ണക്കപ്പലുകള്‍ക്കുനേരെ ഇറാനും ഇറാന്‍ അനുകൂല ഗ്രൂപ്പുകളും ആക്രമണം കടുപ്പിച്ചതോടെ മറ്റു രാജ്യങ്ങളുടെ എണ്ണക്കടത്തു നിലച്ചെങ്കിലും ഇറാനില്‍നിന്ന് നിര്‍ബാധം ഒഴുകുന്നെന്നു റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതിയെയാണ് സാരമായി ബാധിച്ചിട്ടുള്ളത്. എന്നാല്‍, ഇറാന്റെ അസംസ്‌കൃത എണ്ണ ഹോര്‍മുസ് കടലിടുക്കിലൂടെ സാധാരണ നിലയില്‍ കടന്നുപോകുന്നെന്നു ടാങ്കര്‍ ട്രാക്കിംഗ് ഡാറ്റ. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന് കീഴിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും വാതകവും കടത്താന്‍ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റ്’ (shadow fleet) കപ്പലുകളെ നിരീക്ഷിക്കുന്നതില്‍ വൈദഗ്ധ്യമുള്ള മാരിടൈം ഇന്റലിജന്‍സ് കമ്പനിയായ TankerTrackers.com- ന്റെ വിശകലനമനുസരിച്ച്, ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയതിന് ശേഷം ഏകദേശം 13.7 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഇറാന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. വെസല്‍ ട്രാക്കിംഗ് സേവനമായ കെപ്ലര്‍ (Kpler), മാര്‍ച്ച് മാസത്തിലെ ആദ്യ 11 ദിവസങ്ങളിലെ ഇറാന്റെ കയറ്റുമതി ഇതിലും ഉയര്‍ന്നതാണെന്നും അത് ഏകദേശം 16.5 ദശലക്ഷം ബാരലിലാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍-യുഎസ് ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്‍ നടത്തിയ…

        Read More »
      • ‘തുടക്കമിട്ടത് അമേരിക്ക, വില നല്‍കുന്നത് ഞങ്ങള്‍’; ഇറാന്‍ യുദ്ധത്തില്‍ ട്രംപിനെതിരേ അതൃപ്തി പരസ്യമാക്കി ഗള്‍ഫ് രാജ്യങ്ങള്‍; ബിസിനസ് നിശ്ചലം; എണ്ണ വ്യാപാരത്തിലൂടെ ഉള്ള പണമൊഴുക്കും നിന്നു; അമേരിക്ക സംരക്ഷിക്കുമെന്ന വിശ്വാസവും പോയി

        ദുബായ്: ഇറാനിലെ യുദ്ധത്തിന് അമേരിക്കയാണു തുടക്കമിട്ടതെങ്കിലും അതിന്റെ വില നല്‍കേണ്ടി വരുന്നത് എണ്ണ ഉത്പാദിപ്പിക്കുന്ന തങ്ങളെന്നു വിമര്‍ശനവുമായി ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്‍ തുടര്‍ച്ചയായി ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ഇവര്‍ക്കു സംരക്ഷണം നല്‍കുമെന്നു പറയുന്ന അമേരിക്കയും തമ്മിലുളള ബന്ധത്തിലെ അസ്വസ്ഥതയാണിതു ചൂണ്ടിക്കാട്ടുന്നത്. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ ഗള്‍ഫ് അറബ് തലസ്ഥാനങ്ങളില്‍ അണിയറയില്‍ അമര്‍ഷം വര്‍ധിക്കുകയാണ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, തുറമുഖങ്ങള്‍, സൈനിക-എണ്ണ കേന്ദ്രങ്ങള്‍ എന്നിവ ഇറാന്റെ ആക്രമണത്തിന് ഇരയാകുന്നതിലൂടെ സാമ്പത്തികമായും സൈനികമായും വലിയ വില നല്‍കുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല. ഞങ്ങള്‍ക്ക് ഈ സംഘര്‍ഷം താല്പര്യമില്ലായിരുന്നു. എന്നിട്ടും ഞങ്ങളുടെ സുരക്ഷയും സമ്പദ്വ്യവസ്ഥയും കൊണ്ട് ഞങ്ങള്‍ ഇതിന്റെ വില നല്‍കുകയാണ്’- എമിറേറ്റ്‌സ് പോളിസി സെന്റര്‍ പ്രസിഡന്റ് എബ്തസാം അല്‍-കെത്ബി പറഞ്ഞു. അതിനര്‍ത്ഥം ഇറാന്‍ ‘നിരപരാധി’ എന്നല്ല. തങ്ങളുടെ പ്രദേശമോ വ്യോമപാതയോ യുദ്ധത്തിനായി ഉപയോഗിക്കാന്‍ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് ഗവണ്‍മെന്റുകള്‍ ടെഹ്റാന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ക്കിടയിലും…

        Read More »
      • ‘എണ്ണവില 200 ഡോളറില്‍ എത്തുന്നത് കാത്തിരുന്നു കാണൂ’; ലോകത്തിനു വെല്ലുവിളിയായി ഇറാന്‍; ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണപ്പലുകള്‍ക്കു നേരെ ആക്രമണം; ഗള്‍ഫിലെ ബാങ്കുകളില്‍ നിന്ന് 1000 മീറ്റര്‍ മാറി നില്‍ക്കണമെന്ന് മുന്നറിയിപ്പ്; ലക്ഷ്യം ലോക സമ്പദ്‌രംഗത്തിന്റെ തകര്‍ച്ച?

        ടെഹ്‌റാന്‍: യുദ്ധത്തെത്തുടര്‍ന്നു നിശ്ചലമായ പശ്ചിമേഷ്യയില്‍ ഇറാന്‍ സൈന്യം വ്യാപാര കപ്പലുകള്‍ക്കു നേരെയും മിസൈല്‍ തൊടുത്തതിനു പിന്നാലെ എണ്ണവില ബാരലിന് 200 ഡോളറിലേക്കു കുതിക്കുമെന്നു മുന്നറിയിപ്പ്. 200 ഡോളര്‍ നല്‍കാന്‍ ലോകം തയാറെടുക്കണമെന്ന് ഇറാനും പറഞ്ഞു. ഏറ്റവും തീവ്രമായ ആക്രമണങ്ങള്‍ നടത്തിയെന്ന് പെന്റഗണും ഇസ്രയേലും പറയുമ്പോഴും ഇറാന്‍ പശ്ചിമേഷ്യയിലേക്കുള്ള മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. എന്നാല്‍, വാരാന്ത്യം കുതിച്ചുയര്‍ന്ന എണ്ണവിലയില്‍ കുറവുണ്ടാവുകയും ഓഹരി വിപണികള്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തിട്ടുണ്ട്. ഏകദേശം രണ്ടാഴ്ച മുമ്പ് ഇസ്രായേലിനൊപ്പം ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെട്ടെന്ന് ഒരു വഴി കണ്ടെത്തുമെന്നാണു നിക്ഷേപകരുടെ കണക്കുകൂട്ടല്‍. സൈനിക നീക്കം ഉടന്‍ അവസാനിക്കുമെന്ന് ഈ ആഴ്ച വിപണികള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കാന്‍ ശ്രമിച്ച ട്രംപ്, ഇറാനില്‍ ലക്ഷ്യമിടാന്‍ ‘പ്രായോഗികമായി ഒന്നും ബാക്കിയില്ല’ എന്നാണു പറഞ്ഞത്.   1970-കള്‍ക്ക് ശേഷം ഏറ്റവും മോശം ഏഴുപതുകള്‍ക്കുശേഷം, അതായത് ഏതാണ്ട് അരനൂറ്റാണ്ടിനുശേഷം ലോകത്തുണ്ടാകുന്ന ഏറ്റവും കനത്ത ഊര്‍ജ പ്രതിസന്ധിയാണിപ്പോള്‍ ലോകം നേരിടുന്നത്. ഇപ്പോഴും…

        Read More »
      • ഇറാനും അമേരിക്കയും തൊടുക്കുന്ന റോക്കെറ്റൊക്കെ എന്ത്? അതിലും വേ​ഗത്തിലാ വിമാന ടിക്കറ്റ് നിരക്കിന്റെ കുതിപ്പ്!! യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ എയർഇന്ത്യയ്ക്ക് 45,000, ഇൻഡിഗോയ്ക്കായാൽ അരലക്ഷത്തിനടുത്ത്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്ക് 50,000 ത്തിന് മുകളിൽ മാത്രം

        ദുബായ്: യുദ്ധകാലത്തെ പ്രത്യേക സർവീസ് വിമാനക്കമ്പനികൾക്ക് ചാകരക്കാലം. യുദ്ധം തുടങ്ങിയതോടെ ഈടാക്കുന്നത് സാധാരണയേക്കാൾ മൂന്നിരട്ടി തുക. അവധിക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് സാധാരണയായി വിമാനക്കമ്പനികൾ ഈടാക്കുന്നത് താങ്ങാൻ കഴിയാത്ത നിരക്കാണെങ്കിലും അതുക്കും മേലെയാണ് പശ്ചിമേഷ്യയിൽ യുദ്ധകാലത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയത്. എല്ലാ കാലത്തും വിമാനടിക്കറ്റ് നിരക്ക് സങ്കീർണമായൊരു പ്രശ്‌നം തന്നെയാണ്. നിലവിൽ പതിവ് സർവീസുകളില്ല. ഇത്തിഹാദ്, ഇൻഡിഗോ, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, എയർഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങൾ കേരളത്തിലേക്കും തിരിച്ചും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. പ്രത്യേക സർവ്വീസിൽ ഇപ്പോൾ യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ 40,000 രൂപയാണ് ശരാശരി നിരക്ക്. എന്നാൽ എമിറേറ്റ്‌സിൽ 2500 ദിർഹം, എയർഇന്ത്യ എക്‌സ്പ്രസിൽ 1800 ദിർഹം, ഇൻഡിഗോ 1900 എന്നിങ്ങനെയാണ് ശരാശരി നിരക്ക് വരുന്നത്. ജനുവരിയിലെ തണുപ്പ് കഴിഞ്ഞാൽ പൊതുവെ ടിക്കറ്റ് നിരക്ക് കുറഞ്ഞുവരികയാണ് പതിവ്. ആ കണക്കുകൂട്ടലിൽ ഓഫ് സീസണിൽ അവധി തെരഞ്ഞെടുത്ത് നാട്ടിൽ പോകുന്ന സാധാരണക്കാർക്ക് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയാണ്…

        Read More »
      • ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

        ആലുവ : പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എൻ.ഡി.ആർ. ആലുവയിൽ പ്രവർത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. (FMCG), ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. “കേരളത്തിലെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പ്ലാന്റ്…

        Read More »
      • എൽപിജി/ എൽഎൻജി പ്രതിസന്ധിക്ക് പരിഹാരമായി ബദൽ മാർ​ഗങ്ങൾ തേടി കേന്ദ്രസർക്കാര്‍; യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് 10 ലക്ഷം ടൺ എൽപിജിയുടെ അടിയന്തര ഇറക്കുമതി

        ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെതുടർന്ന് കപ്പൽ ഗതാഗതം നിലച്ച ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍.അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്നതിനുള്ള നീക്കം നടന്നുവരുന്നുവെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ പുതുവഴികളിലൂടെയുള്ള ഇറക്കുമതി സാധ്യമാക്കും. അതു കൂടാതെ, സർക്കാർ നിർദേശത്തെ തുടർന്ന് രാജ്യത്തെ പെട്രോളിയം കമ്പനികൾ 10 ശതമാനം ഉൽപാദനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ യുഎസ് സംഘർഷം അതിരൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് പശ്ചിമേഷ്യയിലേക്കും തിരിച്ചും സുരക്ഷിതമായി സഞ്ചരിക്കാൻ ആകുന്നില്ല. ഇന്ത്യയിലേക്കുള്ള പാചക വാതകത്തിന്‍റെ ഭൂരിഭാഗവും ഇവിടെ നിന്ന് വരുന്നതാണ്. ഈ വരവ് നിലച്ചതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. അടിയന്തരമായി 10 ലക്ഷം ടൺ എൽപിജി വാങ്ങാനുള്ള നടപടി സ്വീകരിച്ചെന്ന് കേന്ദ്രസര്‍ക്കാർ. പ്രധാനമായും യുഎസ് വിപണിയിൽ നിന്നാണ് ഇവ വാങ്ങുന്നത്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മതിയായ സ്റ്റോക്ക് എത്തിക്കുമെന്നുമാണ് സർക്കാർ വിശദീകരണം. സ്ഥിതിഗതികൾ പരിശോധിച്ച് നിയന്ത്രണത്തിൽ ഇളവ് വരുത്തുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും അറിയിച്ചിട്ടുണ്ട്. പ്രതിവർഷം 31.3…

        Read More »
      • സ്വർണ്ണ വില മുന്നോട്ടു തന്നെ; പവന് 680 രൂപയുടെ വർദ്ധിച്ച് 1,19,080 രൂപയായി

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയും വർധിച്ചു. അങ്ങനെ ഒരു പവൻ സ്വർണത്തിന് 1,19, 760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇക്കഴിഞ്ഞ ജനുവരി 29 ന് ആണ് കേരള ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ സ്വർണവില.

        Read More »
      • ഊർജ ആവശ്യങ്ങൾക്ക് പുതുവഴികൾ തേടി ഇന്ത്യ, എനർജി സൂപ്പർപവർ’ പങ്കാളിത്തം നിർദ്ദേശിച്ച് കാനഡ!! ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ കാനഡ തയ്യാർ- മാർക്ക് കാർണി

        ഇന്ത്യൻ: ഇന്ത്യയുടെ ഊർജ ആവശ്യകൾ 2040 ഓടെ ഇരട്ടിയാകുമെന്ന് കരുതുന്ന സാഹചര്യത്തിൽ എനർജി സൂപ്പർപവർ പങ്കാളിത്തം മുന്നോട്ടുവച്ച് കാനഡ. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന ഊർജ പങ്കാളിയായി പ്രവർത്തിക്കാൻ കാനഡക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള പ്രസ്താവന അടങ്ങിയ വീഡിയോ സന്ദേശത്തിലാണ് കാർണി കാനഡയെ “എനർജി സൂപ്പർപവർ” ആയി വിശേഷിപ്പിച്ചത്. കാനഡ ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ ഉൽപാദന രീതിയിലുള്ള ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്, ഏഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാളും വേഗത്തിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഊർജ്ജ സൂപ്പർ പവർ എന്ന നിലയിൽ, ഈ അവസരം പ്രയോജനപ്പെടുത്താൻ കാനഡയ്ക്ക് കഴിയും’- കാർണി എക്സിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം കാരണം ഊർജ വിതരണ ശൃംഖലകൾക്ക് വലിയ ആഘാതമുണ്ടായതായി…

        Read More »
      Back to top button
      error: