Business
-
നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?
ന്യൂഡല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയുള്ള ഇന്ത്യ, ഇലക്‌ട്രോണിക് പാഴ് വസ്തുക്കളുടെ കേന്ദ്രമായി മാറുന്നെന്ന പരിദേവനം ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍, വീടുകളിലെ മൂലയ്ക്കു പൊടിപിടിച്ചിരിക്കുന്ന പഴയ കേടായ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുമൊന്നും അങ്ങനെ കളയേണ്ടവയല്ല. അവ വെറും ഇലക്‌ട്രോണിക് ജഡങ്ങളല്ല, പകരം ശതകോടികള്‍ വിലമതിക്കുന്ന, ഉയര്‍ന്ന സാന്ദ്രതയുള്ള ധാതു നിക്ഷേപങ്ങളാണ്! ആറ്റോമിക് പരമാധികാരം ഇന്ത്യ ആറ്റോമിക് പരമാധികാരത്തിലേക്ക് (Atomic Sovereignty) കുതിക്കുമ്പോള്‍, ഏതൊരു പരമ്പരാഗത ഖനിയേക്കാളും സമ്പന്നമായ കരുതല്‍ ശേഖരത്തിന് മുകളിലാണിരിക്കുന്നതെന്നാണ് ഇന്നു വ്യവസായ ലോകം തിരിച്ചറിയുന്നത്. ഒരു രാഷ്ട്രത്തിന് തന്ത്രപ്രധാനമായ വസ്തുക്കളെ ആറ്റം (അണു) തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനെയാണ് ‘ആറ്റോമിക് പരമാധികാരം’ എന്നു പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യക്കും ആവശ്യമായ കാന്തങ്ങള്‍, അതിശുദ്ധമായ ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണ ഘടകങ്ങള്‍. സ്ട്രാറ്റജിക് ഗ്രേഡ് മെറ്റീരിയല്‍സ് (Strategic-grade materials) എന്ന് ശാസ്ത്രലോകം വിളിക്കും. വിദേശ ശക്തികളെ ആശ്രയിക്കാതെ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍…
Read More » -
INCA അവാർഡ് മുംബൈയിൽ
മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…
Read More » -
പ്രതിരോധ കരാറുകളുടെ പാലം തീർത്ത് ഇന്ത്യയും ഫ്രാൻസും;ചരിത്രത്തിലാദ്യമായി ആയുധങ്ങളുടെ പരസ്പ്പര കൈമാറ്റം; ഇന്ത്യയുടെ ‘പിനാക’ ഫ്രാൻസ് വാങ്ങും
ന്യൂഡൽഹി : ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം കൂടുതൽ ആഴങ്ങളിലേയ്ക്ക്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയയിൽ നിന്ന് ഇന്ത്യ 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കവേ ഇന്ത്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ ഫ്രാൻസും ഒരുങ്ങുന്നു. ഇന്ത്യൻ തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ‘പിനാക’-മണ്ണബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റമാണ് ഫ്രാൻസിൻ്റെ താല്പര്യ പട്ടികയിൽ ഒന്നാമതുള്ളത്. അങ്ങനെ ഇന്ത്യയുമായുള്ള ആയുധ ഇടപാടിൽകൊടുക്കൽ വാങ്ങൽ തന്ത്രം പയറ്റാനൊരുങ്ങുകയാണ് ഫ്രാൻസ് . ഫ്രഞ്ച് മാധ്യമമായ ‘ലെ മോണ്ടെ’ (Le Monde) ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പതിറ്റാണ്ടുകളായി ഫ്രഞ്ച് വിമാനങ്ങളുടെ വലിയൊരു ഉപഭോക്താവാണ് ഇന്ത്യ. എന്നാൽ, ഇന്ത്യയെ കേവലം ഒരു ഉപഭോക്താവായി മാത്രം കാണാതെ, തുല്യശക്തിയുള്ള ഒരു പ്രതിരോധ പങ്കാളിയായി ഫ്രാൻസ് അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ നീക്കം. പ്രതിരോധ സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയാണ് പിനാക റോക്കറ്റുകൾക്ക് പുറമെ ഇന്ത്യയുടെ പീരങ്കി സംവിധാനങ്ങൾ (ആർട്ടിലറി), മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവയും ഫ്രാൻസ് നിരീക്ഷിച്ചു. ആഗോള വിതരണ ശൃംഖലകളിൽ…
Read More » -
പെരുന്നാള്‍ സീസണ്‍ മുന്നില്‍കണ്ട് ഗോഡൗണില്‍ എത്തിച്ച കോടികളുടെ വസ്ത്രങ്ങള്‍ കത്തിയമര്‍ന്നു; ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം മൂന്നു വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ ഗുരുതരം
കോഴിക്കോട്: പാളയത്തെ പ്രമുഖ വസ്ത്രാലയമായ ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നാശനഷ്ടം. റമസാന്‍-പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് ഗോഡൗണില്‍ ശേഖരിച്ചിരുന്ന വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മൂന്ന് വര്‍ഷം മുന്‍പ് ഇതേ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തേക്കാള്‍ ഇരട്ടി ആഘാതമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2023 ഏപ്രിലിലായിരുന്നു അത്. ചൊവ്വാഴ്ച വൈകിട്ട് 6.10-ഓടെയാണ് നാലുനില കെട്ടിടത്തിന്റെ മുകള്‍നിലകളില്‍ തീ പടര്‍ന്നത്. ഗോഡൗണില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഷോറൂമിലെ രണ്ടും മൂന്നും നാലും നിലകളെ തീ വിഴുങ്ങി. വിവരം അറിഞ്ഞുടന്‍ അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അത്യാധുനിക ഫയര്‍ എന്‍ജിനുകള്‍ കൂടി എത്തിച്ചാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്‌നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്. പെരുന്നാള്‍ സീസണ്‍ പ്രമാണിച്ച് വന്‍തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ എത്തിച്ചിരുന്നു. ഇവയിലേക്കാണ് തീ പടര്‍ന്നത്. 2023 ഏപ്രിലിലും ഇതേ ഷോറൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായിരുന്നു. അന്ന് സംഭവിച്ച കോടികളുടെ നഷ്ടത്തേക്കാള്‍…
Read More » -
റഷ്യക്കു മനംമാറ്റം; സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടിയാകുമോ? വില 75,000 രൂപയിലേക്ക് താഴുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് വന്‍ ഇടിവ്? യുദ്ധഭീതി ഒഴിഞ്ഞ് വ്യാപാരം ഡോളറിലേക്കു മാറുമ്പോള്‍ സംഭവിക്കുന്നത്
ന്യൂഡല്‍ഹി: രാജ്യാന്തര സംഘര്‍ഷങ്ങള്‍ കുറയുന്നതോടെ സ്വര്‍ണത്തിന്റെ വില ഇടിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ട്. ഒരുവേള ഔണ്‍സിന് 5626.80 ഡോളറിന് മുകളിലേക്ക് പോയ സ്വര്‍ണ വില ഇന്നുള്ളത് 4,886 ഡോളറില്‍. ഇറാന്‍ യു.എസ് ചര്‍ച്ചയും, യുഎസ് മധ്യസ്ഥതയില്‍ റഷ്യ യുക്രൈന്‍ ചര്‍ച്ചയും നടക്കുന്നതാണ് സ്വര്‍ണ വില താഴേക്ക് പോകുന്നത് കാരണം. ഇതിനൊപ്പം റഷ്യ, യു.എസുമായി കരാറിലെത്തുകയും വീണ്ടും യു.എസ് ഡോളറില്‍ വ്യാപാരം തുടങ്ങുന്നു എന്ന വാര്‍ത്തകളും സ്വര്‍ണ വിലയെ ഇടിക്കുന്ന കാര്യമാണ്. റഷ്യ യു.എസുമായി സാമ്പത്തിക പങ്കാളിത്തത്തിന് ശ്രമിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ബ്ലൂംബെര്‍ഗ് വാര്‍ത്ത. റഷ്യ യു.എസ് ഡോളറില്‍ വ്യാപാരം പുനരാരംഭിക്കുന്നത്, റഷ്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ ആരംഭിച്ച ഡീ-ഡോളറൈസേഷന്‍ ശ്രമങ്ങളെ പ്രതികൂലമായി ഭാഗിക്കും. ലോക വ്യാപാരത്തില്‍ ഡോളറിന്റെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. റഷ്യ ഈ ശ്രമങ്ങളില്‍ നിന്നും പിന്മാറുന്നത് ഡീഡോളറൈസേഷന് തിരിച്ചടിയാകും. അതിനൊപ്പം സ്വര്‍ണ വിലയെ ബാധിക്കുകയും ചെയ്യും. യു.എസില്‍ ട്രംപ് സര്‍ക്കാര്‍ വന്നതിന് ശേഷം ബ്രിക്‌സ്…
Read More » -
നിയമവിരുദ്ധ എണ്ണക്കടത്ത്: യു.എസ്. ഉപരോധം മറികടന്ന ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ
മുംബൈ: യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധമായി ഇന്ധനക്കടത്ത് നടത്തിയ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ കൈവശപ്പെടുത്തി. ഇറാനുമായി ബന്ധമുള്ള ഈ കപ്പലുകൾ മുംബൈ തീരത്തുനിന്നാണ് പിടികൂടിയത്. സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജഫ്‌സിയ എന്നീ മൂന്ന് കപ്പലുകളാണ് പിടിച്ചെടുത്തത്. ഇവയെ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്തേക്ക് മാറ്റി. മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ സംശയാസ്പദമായ സാഹചര്യത്തിൽ കപ്പല് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടയുകയായിരുന്നു. യു.എസ്. ഉപരോധം മറികടക്കാൻ ഇറാൻ ഉപയോഗിക്കുന്ന കപ്പലുകളാണിയാണ് നിഗമനം. ഈ കപ്പലുകൾ പലപ്പോഴും തങ്ങളുടെ പേരും ഐഡൻ്റിറ്റിയും മാറ്റിയാണ് കടൽവഴി സഞ്ചരിക്കുക. കടലിൽവെച്ച് ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റിനിറച്ച് എണ്ണയുടെ ഉറവിടം മറച്ചുവയ്ക്കാനാണ് ഇവർ ശ്രമിച്ചിരുന്നത്. പിടിച്ചെടുത്ത കപ്പലുകളിൽ അൽ ജഫ്‌സിയ 2025-ൽ ഇറാനിൽനിന്ന് ജിബൂട്ടിയിലേക്ക് എണ്ണ കടത്തിയതായി രേഖകളുണ്ട്. ഇറാൻ്റെ പതാകയുള്ള കപ്പലാണ് സ്റ്റെല്ലാർ റൂബി. അസ്ഫാൽറ്റ് സ്റ്റാർ, പ്രധാനമായും ചൈനീസ് മേഖലയിലാണ് സർവീസ് നടത്തിയത്. അതേസമയം പിടിച്ചെടുത്ത കപ്പലുകൾക്കോ…
Read More » -
ഇറാനെ വിരട്ടി അമേരിക്ക; യുദ്ധവിമാനങ്ങളും നാവികസന്നാഹവും സുസജ്ജം; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം നിർണ്ണായകം
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾ പരാജയമടഞ്ഞാൽ ഉടൻ സൈനീക നീക്കമെന്ന പ്രസിഡൻ്റിൻ്റെ വാക്കുകളുടെ ആക്കം കൂട്ടി മധ്യേഷ്യയിൽ യുഎസ് വ്യോമ, നാവിക വിന്യാസം ശക്തമാക്കി. ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള സൈനീക നടപടിയാണ്. ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങൾ, ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യയിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങൾക്ക് അനുമതി ലഭിച്ചു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമതാവളത്തിൽ വിന്യസിച്ചിട്ടുണ്ട്. ഓപ്പൺ-സോഴ്സ് ഫ്ലൈറ്റ് ഡാറ്റ പ്രകാരം ഈ മേഖലയിലേക്ക് 250-ൽ അധികം…
Read More » -
സ്വദേശിവത്ക്കരണം കർശനമാക്കി ഒമാൻ; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത നടപടി
മസ്‌കറ്റ്: ഒമാനിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു. സ്വദേശികൾക്ക് കൂടുതൽ ജോലി നൽകുന്ന രീതിയിലാണ് പ്രവാസികളുടെ വർക്ക് പെർമിറ്റ് പരിഷ്കരിച്ചത്. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുകളും പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളിലാണ് ഒമാൻ ഭേദഗതി വരുത്തിയത്. സ്വദേശികളുടെ തൊഴിൽ നിരക്കുകൾ വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയുടെ നിയന്ത്രണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.പുതുക്കിയ പ്രവാസി വർക്ക് പെർമിറ്റ് ചട്ടക്കൂടിൽ, കമ്പനികളെ മൂന്ന് വിഭാഗങ്ങളാണ് തിരിച്ചിരിക്കുന്നത്. ഗ്രീൻ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീസിൽ 30% കിഴിവ് ലഭിക്കും. കൃത്യമായി സ്വദേശിവൽക്കരണ നയം നടപ്പാക്കുന്നതിനുള്ള അംഗീകാരമാണ് ഇത്. സ്വദേശിവൽക്കരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ യെല്ലോ അല്ലെങ്കിൽ റെഡ് വിഭാഗങ്ങളിൽപ്പെടുന്ന കമ്പനികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കും. അതേസമയം, ‘റിയാദ’ കാർഡ് കൈവശമുള്ള സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും തൊഴിൽ ഡയറക്ടർ ജനറലും വക്താവുമായ അമ്മാർ ബിൻ സലേം അൽ…
Read More » -
പുതിയ ഡീലുകൾക്ക് തിരിതെളിയുന്നു ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി; മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം; പ്രതിരോധം, നൂതന സാങ്കേതികവിദ്യ, എഐ ചർച്ചചെയ്യാനും ധാരണയിലാവാനും എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭാര്യ ബ്രിജിറ്റ് മാക്രോണിനൊപ്പം ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽ എത്തിയ മാക്രോണിനെയും ഭാര്യയേയും മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഇന്ത്യയിലേക്കുള്ള മാക്രോണിന്റെ നാലാമത്തെ സന്ദർശനമാണിത്. ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ചെലവഴിക്കുന്ന മാക്രോൺ എഐ ഇംപാക്റ്റ് ഉച്ചകോടിയിലും മുംബൈയിൽ നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയിലും പങ്കെടുക്കും. വിദ്യാഭ്യാസം, പ്രതിരോധം, ബഹിരാകാശം, ആണവോർജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചകളിൽ നിർമ്മിതബുദ്ധിയും (AI) തന്ത്രപരമായ സഹകരണവും പ്രധാന വിഷയങ്ങളാകും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഹെലികോപ്റ്ററുകളുടെയും HAMMER പ്രിസിഷൻ-ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്ത്യയിലേക്ക്.. തന്ത്രപരമായ പങ്കാളിത്തത്തെ കൂടൂതൽ മുന്നോട്ടുകൊണ്ടുപോകാൻ മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം. ഈ ഔദ്യോഗിക…
Read More » -
കേന്ദ്ര ധനമന്ത്രി നോർവെയിൽ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തീക ബന്ധം സുദൃഢമാക്കുക ലക്ഷ്യം
ഓസ്ലോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉഭയകക്ഷി ചർച്ചകൾ സംഘടിപ്പിക്കുക, ഉന്നത നോർവീജിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നോർവേയിലെ ഇന്ത്യക്കാരുമായി സംവദിക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നിർമല സീതാരാമനെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചതായി ധനമന്ത്രാലയം എക്സിൽ കുറിച്ചു. നോർവേയിലെ നിർമല സീതാരാമന്റെ പരിപാടികൾ ഇങ്ങനെ സന്ദർശനത്തിനിടെ നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, നോർവീജിയൻ ധനമന്ത്രി ജെൻസ് സ്റ്റോൾട്ടൻബർഗ്, വ്യാപാര-വ്യവസായ മന്ത്രി സിസിലി മിർസെത്ത് എന്നിവരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യയും നോർവേയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം. ഓസ്ലോ സയൻസ് പാർക്ക് സന്ദർശിക്കുന്ന ധനമന്ത്രി അവിടുത്തെ സ്റ്റാർട്ടപ്പുകളുമായി സംവദിക്കും. പുതിയ ആശയങ്ങൾ, സംരംഭകത്വം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്,…
Read More »