Business
-
മാരുതി സുസുക്കി വൈഎഫ്‍ജി ലോഞ്ച് ദീപാവലിയോടെ
മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ YFG എന്ന കോഡ് നാമത്തിൽ ഒരു പുതിയ ഇടത്തരം എസ്‌യുവി തയ്യാറാക്കുന്നു. മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായാണ് പുതിയ മോഡൽ വികസിപ്പിച്ചിരിക്കുന്നത്. പുതിയ മാരുതി സുസുക്കി YFG മിഡ്-സൈസ് എസ്‌യുവി വീണ്ടും പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന മാരുതി സുസുക്കിയുടെ ഈ ഇടത്തരം വലിപ്പമുള്ള എസ്‌യുവി മിക്കവാറും ദീപാവലിയോട് അനുബന്ധിച്ച് ലോഞ്ച് ചെയ്യും. പുതിയ മോഡലിന് രണ്ട് പതിപ്പുകൾ ഉണ്ടായിരിക്കും. ഒരെണ്ണം D22 എന്ന കോഡുനാമത്തിലുള്ള ടൊയോട്ടയുടെ പതിപ്പും YFG എന്ന രഹസ്യനാമത്തിലുള്ള മാരുതിയുടെ പതിപ്പും. പുതിയ ഇടത്തരം എസ്‌യുവി ടൊയോട്ടയുടെ ബിദാദി പ്ലാന്റിൽ നിർമ്മിക്കും. മാരുതി YFG മിഡ്-സൈസ് എസ്‌യുവി ടൊയോട്ടയുടെ കുറഞ്ഞ വിലയുള്ള DNGA (ഡൈഹാറ്റ്‌സു ന്യൂ ജനറേഷൻ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്ലാറ്റ്‌ഫോം നിലവിൽ ടൊയോട്ട റെയ്‌സ്, ഡൈഹാറ്റ്‌സു റോക്കി, പുതിയ ടൊയോട്ട അവാൻസ എന്നിവയുൾപ്പെടെ ഒന്നിലധികം ടൊയോട്ട, ഡൈഹാറ്റ്‌സു ഉൽപ്പന്നങ്ങൾക്ക് അടിവരയിടുന്നു.…
Read More » -
ഐഫോണ്‍ 13 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങി ആപ്പിള്‍!
മുംബൈ: ലോകത്തെ മുന്‍നിര ടെക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ മോഡലായ ഐഫോണ്‍ 13 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ആപ്പിളിന്റെ കരാര്‍ നിര്‍മ്മാണ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റില്‍ ഉല്‍പ്പന്നം അസംബിള്‍ ചെയ്യാനാണു തീരുമാനം. അതിവേഗം വളരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചടക്കുന്നതിനൊപ്പം രാജ്യാന്തര വിപണിയിലെ അപ്രമാധിത്യം തുടരുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ഇന്ത്യന്‍ ഉപയോക്താക്കളെ സംബന്ധിച്ചു തീരുമാനം നേട്ടമാകുമെന്നാണു വിലയിരുത്തല്‍. കൊവിഡിനു ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് അതിവേഗമായിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ മിക്ക രാജ്യാന്തര സമ്പദ്വ്യവസ്ഥകളും വലിയ തിരിച്ചടി നേരിടുകയാണ്. എന്നാല്‍ ഇന്ത്യയില്‍ വലിയ തിരിച്ചടികളില്ല. നിലവില്‍ ആപ്പിള്‍ തങ്ങളുടെ ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്നതിനു ചൈനയെയാണ് വലിയതോതില്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ചൈനീസ് വിരുദ്ധ വികാരം ലോകത്താകമാനം അലയടിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. വന്‍കിട കമ്പനികളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രഖ്യാപനങ്ങളും കമ്പനിയെ ആകര്‍ഷിച്ചു. മറ്റു രാജ്യങ്ങള്‍ക്കു…
Read More » -
അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണി മൂല്യം 4.22 ലക്ഷം കോടി രൂപ മറികടന്നു
ന്യൂഡല്‍ഹി: വിപണി മൂല്യം 4.22 ലക്ഷം കോടി രൂപ കടന്നതോടെ രാജ്യത്തെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളില്‍ ഇടം നേടി അദാനി ഗ്രീന്‍ എനര്‍ജി. ഓഹരി വിലയില്‍ വന്‍ വര്‍ധനവുണ്ടായതാണ് കമ്പനിയ്ക്ക് നേട്ടമായത്. 4,22,526.28 കോടി രൂപ വിപണി മൂല്യത്തോടെയാണ് അദാനി ഗ്രീന്‍ എനര്‍ജി രാജ്യത്തെ മികച്ച മൂല്യമുള്ള പത്താം കമ്പനിയായിരിക്കുന്നത്. ഭാരതി എയര്‍ടെല്ലിനെ പിന്തള്ളിയാണ് കമ്പനി പട്ടികയില്‍ ഇടം നേടിയത്. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 4,16,240.75 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ ഓഹരികള്‍ 103.46 ശതമാനം ഉയര്‍ന്നു. ബിഎസ്ഇയില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ 16.25 ശതമാനം ഉയര്‍ന്ന് 2,701.55 രൂപയിലെത്തി. 17,65,503.82 കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനം, തൊട്ടുപിന്നില്‍ ടിസിഎസ് (13,52,531.75 കോടി രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (8,29,723.84 കോടി രൂപ), ഇന്‍ഫോസിസ് (18,348 കോടി രൂപ), ഇന്‍ഫോസിസ് (1,83,438 കോടി രൂപ), ഐസിഐസിഐ…
Read More » -
ആര്‍ബിഐ നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാര സമയം കോവിഡിന് മുമ്പുള്ള സമയക്രമത്തിലേക്ക് മാറുന്നു
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാര സമയം ഏപ്രില്‍ 18 മുതല്‍ രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആര്‍ബിഐ അറിയിപ്പ്. കോവിഡ് 19 പടര്‍ന്നുപിടിച്ചതിനാലാണ് വ്യാപാര സമയങ്ങളില്‍ മുന്‍പ് മാറ്റം വരുത്തിയത്. കോവിഡിന് മുന്‍പ് രാവിലെ 9 മണി മുതല്‍ വ്യാപാരം ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് അതി രൂക്ഷമായി പടര്‍ന്നുപിടിക്കുകയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്യ്തതോടുകൂടി വ്യാപാര സമയം മാറ്റുകയായിരുന്നു. നിലവില്‍ രാവിലെ 10 മണിക്കാണ് വിപണി ആരംഭിക്കുന്നത്. പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം 2020 ഏപ്രില്‍ 7ന് മാറ്റം വരുത്തിയിരുന്നു. കോവിഡ്-19 ഉയര്‍ത്തുന്ന അപകട സാധ്യതകള്‍ കണക്കിലെടുത്താണ് 2020 ഏപ്രില്‍ 7 മുതല്‍ റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് വ്യാപാര സമയം 2020 നവംബര്‍ 9 മുതല്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങളും ഓഫീസുകള്‍ പ്രവര്‍ത്തിക്കാനുള്ള…
Read More » -
ആദ്യ ഇന്ത്യന്‍ നിര്‍മിത പാസഞ്ചര്‍ വിമാനം സര്‍വീസ് ആരംഭിച്ചു
മുംബൈ: ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ പാസഞ്ചര്‍ വിമാനം ഡോര്‍ണിയര്‍ 228 സര്‍വീസ് ആരംഭിച്ചു. 17 സീറ്റുകളുള്ള ഡോര്‍ണിയര്‍ 228 നിര്‍മിച്ചത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്എഎല്‍) ആണ്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്‌ലാഗ് ഓഫ് ചെയ്ത വിമാനത്തിന്റെ ആദ്യ യാത്ര അസമിലെ ദിബ്രുഗഢില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ പസിഘട്ടിലേക്കായിരുന്നു. എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള അലയന്‍സ് എയര്‍ ആണ് സര്‍വീസ് നടത്തുന്നത്. എച്ച്എഎല്ലില്‍ നിന്ന് ഡോര്‍ണിയര്‍ വിമാനം വാടകയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് എയര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കരാറിലെത്തിയിരുന്നു. ഏപ്രില്‍ ഏഴിനാണ് അലയന്‍സ് എയറിന് ആദ്യ ഡോര്‍ണിയര്‍ 228 വിമാനം എച്ച്എഎല്‍ കൈമാറിയത്. വടക്ക്-കിഴക്കന്‍ ഇന്ത്യയുടെ സാമ്പത്തിക-വാണിജ്യ പുരോഗതി ലക്ഷ്യമിട്ടാണ് സര്‍വീസുകള്‍ ആരംഭിച്ചത്. 1982 മുതല്‍ രാജ്യത്തെ സായുധ സേനകളുടെ ഭാഗമാണ് ഡോര്‍ണിയര്‍ വിമാനങ്ങള്‍.
Read More » -
ഗോദ്‌റെജ് ഗ്രൂപ്പ് എന്‍ബിഎഫ്‌സി രംഗത്തേക്ക്
ന്യൂഡല്‍ഹി: എന്‍ബിഎഫ്‌സി വായ്പ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ഗോദ്‌റെജ് ഗ്രൂപ്പ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയുന്നു. 1998ല്‍ തന്നെ ഗോദ്‌റെജിന് എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിച്ചതാണ്. ഗോദ്‌റെജ് ഫിനാന്‍സ് ലിമിറ്റഡിന് (ജിഎഫ്എല്‍) കീഴിലാവും വായ്പ സേവനങ്ങള്‍ അവതരിപ്പിക്കുക. ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഈടില്ലാത്ത വായ്പകളും വസ്തുവിന്മേലുള്ള വായ്പകളുമായിരിക്കും ആദ്യം നല്‍കുക. ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് ആധിപത്യമുള്ള ഉപഭോക്തൃ വായ്പ രംഗത്തേക്കും ഗോദ്‌റെജ് പ്രവേശിക്കും. നിലവില്‍ ഹൗസിംഗ് ഫിനാന്‍സിന് കീഴില്‍ ഭവന വായ്പ ഉള്‍പ്പടെയുള്ളവ ഗോദ്‌റെജ് നല്‍കുന്നുണ്ട്. ഗോദ്‌റെജ് പ്രോപ്പര്‍ട്ടി ലിമിറ്റഡിന്റെ ഉപഭോക്തക്കാള്‍ക്ക് മാത്രമാണ് 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗോദ്‌റെജ് ഹൗസിംഗ് ഫിനാന്‍സ് (ജിഎച്ച്എഫ്എല്‍) വായ്പ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭവന വായ്പ മേഖലയില്‍ 295 കോടി രൂപയാണ് ഗോദ്‌റെജ് നിക്ഷേപിച്ചത്. ജിഎച്ച്എഫ്എല്‍, ജിഎഫ്എല്‍ എന്നിവയില്‍ 850-900 കോടി രൂപ ഗോദ്‌റെജ് ഗ്രൂപ്പ് നിക്ഷേപിച്ചേക്കും. ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഗോദ്‌റെജിന് ഉപഭോക്തൃ വായ്പ മേഖലയില്‍ വലിയ…
Read More » -
സ്വര്‍ണ വിലയില്‍ വര്‍ധന; മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്. പവന് 320 രൂപ കൂടി 39,200ല്‍ എത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4900ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞ ആഴ്ച പകുതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളില്‍ പവന് കൂടിയത് 960 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു പവന്‍ വില. ഇതു പിന്നീട് കുറഞ്ഞ് 38,240 വരെ എത്തി. പിന്നീടു പടിപടിയായി വര്‍ധിക്കുകയായിരുന്നു.
Read More » -
മാര്‍ച്ചില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.35 ശതമാനമായി ഉയര്‍ന്നേക്കാമെന്ന് റോയിട്ടേഴ്സ് പോള്‍ ഫലം. ഭക്ഷ്യവിലയിലെ തുടര്‍ച്ചയായ വര്‍ധനവാണിതിന് കാരണം. ഇത് തുടര്‍ച്ചയായ മൂന്നാം മാസത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷിത നിരക്കിനേക്കാള്‍ ഉയരത്തിലാകാന്‍ കാരണമാകും. ഫെബ്രുവരി അവസാനത്തോടെ ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെയും ആഗോള ഊര്‍ജത്തിന്റെയും വിലയിലുണ്ടായ വര്‍ദ്ധനയുടെ പൂര്‍ണ്ണ ഫലം ഏപ്രില്‍ വരെ ഉപഭോക്തൃ വിലയില്‍ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം ഇന്ധന പമ്പുകളിലൂടെ ഉപഭോക്താക്കളിലേക്ക് ഇത് പ്രതിഫലിക്കുന്നത് വൈകിയിരുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.07 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.35 ശതമാനമായി ഉയര്‍ന്നതായി റോയിട്ടേഴ്സ് പോള്‍ ഫലം പറയുന്നു. ഏപ്രില്‍ 4-8 വരെ 48 സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെട്ട പോള്‍ ഫലമാണിത്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ആഗോള ധാന്യ ഉല്‍പ്പാദനം,…
Read More » -
കാര്‍ഷിക കയറ്റുമതിയില്‍ നേട്ടവുമായി ഇന്ത്യ; 20% ഉയര്‍ന്ന് 50.21 ബില്യണ്‍ ഡോളറിലെത്തി
ന്യൂഡല്‍ഹി: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടിലും കാര്‍ഷിക കയറ്റുമതിയില്‍ നേട്ടവുമായി ഇന്ത്യ. 2021-22 കാലയളവില്‍ ഏകദേശം 20 ശതമാനം ഉയര്‍ന്ന് 50.21 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കാര്‍ഷിക ചരക്കുകളില്‍, 9.65 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനം നേടിയ അരി കയറ്റുമതിയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.35 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഗോതമ്പ് കയറ്റുമതി 2020-21 സാമ്പത്തിക വര്‍ഷം 567 മില്യണ്‍ ഡോളറായിരുന്നത് 2021-22 ല്‍ 2.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും രാജ്യം കാര്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2020-21ല്‍ 323 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍ 634 മില്യണ്‍ ഡോളറായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കന്നുകാലി ഇറച്ചി കയറ്റുമതി 3.30 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറച്ചി കയറ്റുമതി 2020-21 ല്‍ 3.17 ബില്യണ്‍ ഡോളറായിരുന്നു. കോഴിയിറച്ചി ഉത്പന്നങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 58 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍…
Read More » -
പോര്‍ട്ടിയ ഓഹരി വിപണിയിലേക്ക്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ കമ്പനിയായ പോര്‍ട്ടിയ മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ഏകദേശം 900-1000 കോടി രൂപ സമാഹരിക്കാനാണ് പോര്‍ട്ടിയ മെഡിക്കല്‍ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ 700 കോടിയുടെ സെക്കന്‍ഡറി ഓഹരി വില്‍പ്പനയും 200 കോടിയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും അടങ്ങുന്നതായിരിക്കും ഐപിഒ. ഇതിന്റെ ഭാഗമായി മെയ് മാസത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഒയിലൂടെ ലഭിക്കുന്ന തുക പോര്‍ട്ടിയ മെഡിക്കല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉപയോഗിക്കും. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി അതിന്റെ വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച്, അമ്മയുടെയും കുട്ടികളുടെയും പരിചരണം, പോഷകാഹാരം, ഡയറ്റ് കണ്‍സള്‍ട്ടേഷന്‍, ഫിസിയോതെറാപ്പി, നഴ്സിംഗ്, ലാബ് ടെസ്റ്റുകള്‍, കൗണ്‍സിലിംഗ്, മുതിര്‍ന്നവര്‍ക്കുള്ള പരിചരണം,…
Read More »