February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • റഷ്യ- യുക്രൈന്‍ യുദ്ധം, എണ്ണവിലയിലെ വര്‍ധന….. വിപണി കരടിവലയത്തില്‍

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: റഷ്യ- യുക്രൈന്‍ യുദ്ധം തുടരുന്നതും രാജ്യാന്തര വിപണികളിലെ തളര്‍ച്ചയും ഇന്ത്യന്‍ ഓഹരി സൂചികകളെയും ബാധിക്കുന്ന സൂചനകളാണ് വ്യാപാരഴ്ച്ചയുടെ ആദ്യദിനം പ്രടകമാകുന്നത്. നിഫ്റ്റി 15,900ന് താഴെയെത്തി. സെന്‍സെക്സ് 1,400 പോയന്റ് തകര്‍ന്ന് 52,938ലും നിഫ്റ്റി 385 പോയന്റ് നഷ്ടത്തില്‍ 15,856ലുമാണ് വ്യാപാരം ആരംഭിച്ചത്. പ്രധാന സൂചികകളോടൊപ്പം ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു. ഇരു സൂചികകളും 2.3ശതമാനം വീതമാണ് താഴ്ന്നത്. ആഗോള വിപണിയില്‍ എണ്ണ പ്രതിസന്ധി രൂക്ഷമാകുകയാണ്. അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളര്‍ പിന്നിട്ടതോടെ കനത്ത തകര്‍ച്ചയാണ് സൂചികകള്‍ക്ക്. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങളും, റഷ്യയുടെ എണ്ണ ഭീഷണിയും കാര്യങ്ങള്‍ വഷളാക്കുകയാണ്. പണപ്പെരുപ്പം കുതിച്ചുയരുന്നതും, തെരഞ്ഞെടുപ്പു ഫലങ്ങള്‍ വരാനിരിക്കുന്നതും യു.എസ്, ചൈന ഇക്കണോമിക് ഡേറ്റകള്‍ പുറത്തുവരാനിരിക്കുന്നതും വെല്ലുവിളികളാണ്. വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതും വെല്ലുവിളി തന്നെ. കഴിഞ്ഞയാഴ്ച മാത്രം സെന്‍സെക്സ് 1,525 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 413 പോയിന്റും…

        Read More »
      • കെ എസ് ഇ ബിയുടെ 65 ആം വാർഷികം; 65 വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുന്നു

          കേരളത്തിന്റെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരുന്ന കെ എസ് ഇ ബി രൂപീകൃതമായിട്ട് 65 വർഷങ്ങള്‍‍ പൂർത്തിയാവുകയാണ്. ഭാവിയിലേക്കുള്ള നിര്‍‍ണ്ണായക ചുവടുവയ്പുകള്‍‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 65 ഇ-വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു എന്നിവർ നിർവ്വഹിക്കും. പരിസ്ഥിതി സൌഹൃദ ഹരിതോർ‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗം കൂടിയായാണ് കെ എസ് ഇ ബി ഈ വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുന്നത്. വൈവിധ്യമാർന്ന പരിപാടികളാണ് കെഎസ്ഇബി@65 ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 7 മുതല് 31 വരെ ഒരുക്കിയിരിക്കുന്നത്. കെ എസ് ഇ ബി സംബന്ധമായി 2021 ൽ പ്രസിദ്ധീകരിച്ച മികച്ച മാധ്യമ റിപ്പോർട്ട്, മികച്ച വാർത്താ ചിത്രം, മികച്ച എഡിറ്റ് പേജ് ലേഖനം, മികച്ച ടെലിവിഷൻ റിപ്പോർട്ട് എന്നിവയ്ക്ക് അവാർഡുകൾ നൽകും. കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് ഒരു കാർട്ടൂൺ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കേരള…

        Read More »
      • യുക്രെയ്ന്‍ അധിനിവേശം: റഷ്യയില്‍ സാംസങ് ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തി

        മോസ്‌കോ: ലോകത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് റഷ്യയില്‍ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തിവച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ചൈനയുടെ ഷവോമി, അമേരിക്കയുടെ ആപ്പ്ള്‍ എന്നിവയേക്കള്‍ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങിനാണ് റഷ്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളത്. കൂടാതെ, യുക്രെയ്ന് സഹായമായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 60 ലക്ഷം ഡോളറിന്റെ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു. പശ്ചാത്യ ഉപരോധത്തിനു പിന്നാലെ ലോകത്തിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് റഷ്യയില്‍ വില്‍പന നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ച മൈക്രോസോഫ്റ്റ് അവരുടെ ഉല്‍പന്നങ്ങളുടെ വില്‍പനയും സര്‍വിസും റഷ്യയില്‍ നിര്‍ത്തിവെച്ചിരുന്നു.  

        Read More »
      • നിര്‍മ്മാണച്ചെലവ് വര്‍ധിച്ചു, ഔഡിയുടെ വിലയില്‍ ‘പ്രൗഡി’; ഏപ്രില്‍ മുതല്‍ 3% വര്‍ധന

        ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി വാഹനവില 3% വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചതാണ് ഈ വിലവര്‍ദ്ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന രീതിയില്‍ ഒരു ബിസിനസ് നടത്താന്‍ കമ്പനി ബാധ്യസ്ഥരാണെന്നും, എന്നാല്‍ വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവുകളും വിദേശ നാണയ നിരക്കുകളുമാണ് ഇപ്പോഴുള്ള വില വര്‍ദ്ധനവിന് കാരണമെന്നും എല്ലാ മോഡലിലും 3 ശതമാനം വില വര്‍ദ്ധിപ്പിക്കുമെന്നും കമ്പനിയുടെ ഇന്ത്യന്‍ ഹെഡ് ബല്‍ബീര്‍ സിംങ് ധില്ലര്‍ പറഞ്ഞു. ഔഡിയുടെ നിലവിലുളള വില്‍പ്പനയിലെ മോഡലുകളാണ് ഔഡി A4, A6, A8. ഇതു കൂടാതെ Q2, Q5 അടുത്തിടെ പുറത്തിറങ്ങിയ Q7, Q8, S5 സ്‌പോര്‍ട്ട് ബാക്ക്, RS 5 സ്‌പോര്‍ട്ട് ബാക്ക്, RS 7 സ്‌പോര്‍ട്ട് ബാക്ക് RS Q8 സ്‌പോര്‍ട്ട് ബാക്ക് എന്നിവ. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്‌പോര്‍ട്ട് ബാക്ക് 55, ഇ-ട്രോണ്‍ ജി ടി, ആര്‍ എസ് ഇ-ട്രോണ്‍…

        Read More »
      • റഷ്യ-യുക്രൈന്‍ യുദ്ധം: റഷ്യയും ബലാറസുമായി ഇനി ഒരു ഇടപാടിനില്ലെന്ന് ലോകബാങ്ക്

        വാഷിങ്ടണ്‍: യുക്രെയ്‌നുമേല്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയും, റഷ്യന്‍ സഖ്യമായ ബലാറസുമായുള്ള എല്ലാ ഇടപാടുകളും ഉടന്‍ നിര്‍ത്തി വയ്ക്കുമെന്ന് ലോക ബാങ്ക് പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളും സംഘടനകളും വ്യാപാര- വ്യവസായ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. റഷ്യയ്ക്ക് പിന്തുണ നല്‍കിയതുകൊണ്ടാണ് ബലാറസിനെതിരേയും നടപപടിയുമായി ലോക ബാങ്ക് മുന്നോട്ട് വന്നത്. 2014 മുതല്‍ റഷ്യയ്ക്ക് പുതിയ വായ്പകളോ നിക്ഷേപങ്ങളോ ലോക ബാങ്ക് അംഗീകരിച്ചിട്ടില്ല. അതുപോലെ തന്നെ 2020ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദമായതോടെ ബെലാറസിനും പുതിയ വായ്പ അനുവദിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. യുക്രൈന്‍-റഷ്യ യുദ്ധത്തെ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് അപലപിച്ചു. തങ്ങള്‍ യുക്രെയ്നിന്റെ ദീര്‍ഘകാല പങ്കാളിയാണ്, അതിനാല്‍ ഈ നിര്‍ണായക നിമിഷത്തില്‍ അവിടുത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

        Read More »
      • ഇന്ത്യയില്‍ ഇനി നിക്ഷേപിത്തിനില്ലെന്ന് പ്രഖ്യാപിച്ച വോഡഫോണ്‍ തീരുമാനം മാറ്റുന്നു, എന്തുകൊണ്ട് ?

        മുംബൈ: ഇന്ത്യയില്‍ ഇനി നിക്ഷേപത്തിനില്ലെന്ന് അറിയിച്ച ബ്രിട്ടീഷ് ടെലിക്കമ്യൂണിക്കേഷന്‍ കമ്പനിയായ വോഡഫോണ്‍ ഗ്രൂപ്പ് തീരുമാനം മാറ്റുന്നു. ആദിത്യ ബിര്‍ലാ ഗ്രൂപ്പും വോഡഫോണും ചേര്‍ന്ന് വിഐ (വോഡാഫോണ്‍ ഐഡിയ) ലിമിറ്റഡില്‍ 4500 കോടി രൂപ നിക്ഷേപിക്കും. നേരത്തെ വിഐയിലെ പങ്കാളിത്തം പൂര്‍ണമായി ഒഴിവാക്കുന്നതിനെ കുറിച്ച് ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും വിഐയില്‍ നിക്ഷേപം നടത്താന്‍ ഇരു കമ്പനികളും ഒരുങ്ങുമ്പോള്‍ ഓഹരി ഉടമകള്‍ക്കടക്കം പ്രതീക്ഷയ്ക്ക് വകയുണ്ട്. അള്‍ട്രാടെക്കിന്റെ വൈസ് ചെയര്‍മാന്‍ കെ.കെ. മഹേശ്വരിയെ വി.ഐ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും ആദ്യത്യ ബിര്‍ള ഗ്രൂപ്പ് മുന്നോട്ട് വെച്ചു. ഓഹരികളിലൂടെയോ കടപ്പത്രങ്ങളിലൂടെയോ 10,000 കോടി രൂപ കണ്ടെത്താനും വിഐ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കാനാണ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 3.38 ബില്യണ്‍ ഓഹരികള്‍ അനുവദിക്കാന്‍ കമ്പനി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 13.30 നിരക്കിലായിരിക്കും ഓഹരികള്‍ വില്‍ക്കുക. വിഷയത്തില്‍ മാര്‍ച്ച് 26ന് ഓഹരി ഉടമകളുടെ അനുമതിയും വിഐ…

        Read More »
      • ഇവി ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി എംജി മോട്ടോര്‍; 1000 ദിവസത്തിനുള്ളില്‍ 1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

        ഗുര്‍ഗ്രാം: ഇന്ത്യയിലുടനീളമുള്ള റെസിഡഷ്യല്‍ പ്രദേശങ്ങളില്‍ 1,000 ദിവസത്തിനുള്ളില്‍ 1,000 ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാന്‍ പുതിയ സംരഭവുമായി എംജി മോട്ടോര്‍. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എംജി ചാര്‍ജ് എന്ന പേരിലാണ് പുതിയ സംരഭം തുടങ്ങുന്നത്. ഈ സംരംഭത്തിന്റെ ഭാഗമായി, കമ്പനി 1,000 എസി ഫാസ്റ്റ്, ടൈപ്പ് 2 ചാര്‍ജറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന തരത്തിലുള്ള ചാര്‍ജറുകള്‍ എന്നിവ സ്ഥാപിക്കും. ഇത് നിലവിലുള്ളതും ഭാവിയിലെയും മുന്‍നിര ഇവികളെ പിന്തുണയ്ക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഇവി ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യത്തിനായി എംജി നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. എംജി ചാര്‍ജിന്റെ സമാരംഭത്തോടെ, കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരികയും ഉപഭോക്താക്കളുടെ ചാര്‍ജിംഗ് ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യും, ഇവി ജീവിതശൈലി സ്വീകരിക്കാന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ചാബ പറഞ്ഞു. എംജി മോട്ടോര്‍ ഇന്ത്യ കമ്മ്യൂണിറ്റി ചാര്‍ജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് പറഞ്ഞു. ഇവി വില്‍പ്പനയെ…

        Read More »
      • സഞ്ജീവ് കപൂര്‍ ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒ; ഏപ്രില്‍ നാലിന് ചുമതലയേല്‍ക്കും

        ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒയായി സഞ്ജീവ് കപൂറിനെ നിയമിച്ചു. ഏപ്രില്‍ നാലു മുതല്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പ്രമോട്ടര്‍മാരായ കല്‍റോക്ക്-ജലന്‍ കണ്‍സോര്‍ഷ്യം അറിയിച്ചു. നിലവില്‍ ഒബ്‌റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ പ്രസിഡന്റാണ് അദ്ദേഹം. 2016 മുതല്‍ 2019 വരെ എയര്‍ലൈന്‍ കമ്പനിയായ വിസ്താരയുടെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 9 വിമാനങ്ങള്‍ വെച്ച് 40 സര്‍വീസുകള്‍ മാത്രം നടത്തിയിരുന്ന വിസ്താര സഞ്ജീവിന്റെ നേതൃത്വത്തില്‍ 38 വിമാനങ്ങള്‍ വെച്ച് പ്രതിദിനം 200 സര്‍വീസുകള്‍ വരെ നടത്തുന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നുവെന്നും കണ്‍സോര്‍ഷ്യം ഇറക്കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 2014-15 കാലയളവില്‍ സ്‌പൈസ് ജെറ്റിലും സഞ്ജീവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏവിയേഷന്‍ സ്‌പെഷ്യലിസ്റ്റായ സഞ്ജീവ് 1997ല്‍ യുഎസിലെ നോര്‍ത്ത് വെസ്റ്റ് എയര്‍ലൈന്‍സിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.  

        Read More »
      • ശ്രീലങ്കയുടെ സമ്പദ്‌ വ്യവസ്ഥ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ഐഎംഎഫ്

        കൊളംബോ: ശ്രീലങ്കയുടെ സമ്പദ്‌ വ്യവസ്ഥ കടുത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണെന്ന് ഐഎംഎഫ്. പൊതുകടം അനിയന്ത്രതമായ തലത്തില്‍ എത്തിയതോടെയാണ് രൂക്ഷ പ്രതിസന്ധി ഉടലെടുക്കുന്നത്. കരുതല്‍ ശേഖരം കുറയുന്നതിനാല്‍ ശ്രീലങ്ക ഇപ്പോള്‍ കടുത്ത വിദേശനാണ്യ പ്രതിസന്ധിയുടെയും പിടിയിലാണ്. അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്കുള്ള ബില്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നില്ല. ‘ശ്രീലങ്കയെ കോവിഡ്-19 സാരമായി ബാധിച്ചു. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്, പൊതുകടം ഉയര്‍ന്നു. അതിന്റെ അപകടങ്ങള്‍ക്കും ആഘാതങ്ങള്‍ക്കും രാജ്യം ഇരയാകുന്നു. 2019 ലെ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണം, സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. 2019 അവസാനത്തോടെ വലിയ നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന നയ മാറ്റങ്ങള്‍ സംഭവിച്ചു” ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഒരു പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തിക വീണ്ടെടുക്കല്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, സുസ്ഥിരമല്ലാത്ത തലത്തിലേക്ക് ഉയര്‍ന്ന പൊതുകടം, കുറഞ്ഞ അന്താരാഷ്ട്ര കരുതല്‍ ശേഖരം, വരും വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന വലിയ സാമ്പത്തിക ആവശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ രാജ്യം നേരിടുന്നുണ്ടെന്ന് ഐഎംഎഫ് ഡയറക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ദ്വീപിന്റെ സമ്പദ്വ്യവസ്ഥയില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്നും…

        Read More »
      • കാനറാ ബാങ്ക് എഫ്.ഡി. പലിശ നിരക്ക് ഉയര്‍ത്തി

        ബെംഗളൂരു: വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി കാനറാ ബാങ്ക്. പലിശ നിരക്കില്‍ 25 ബേസ് പോയിന്റുവരെയാണ് ബാങ്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 മുതല്‍ 45 ദിസവം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനമാണ് പലിശ ലഭിക്കുക. 46-90 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 3.9 ശതമാനം ആണ്. 91 മുതല്‍ 179 ദിവസം വരെയുള്ളവയ്ക്ക് 3.95 ശതമാനം നിരക്കിലും പലിശ ലഭിക്കും. 4.40 ശതമാനം ആണ് 180 ദിസവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്. ഒരു വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപത്തിന് 5.1 ശതമാനമാണ് പുതുക്കിയ നിരക്ക്. രണ്ട് വര്‍ഷം വരെയുള്ളവയ്ക്ക് 5ല്‍ നിന്ന് 5.15 ശതമാനമായി നിരക്ക് ഉയര്‍ത്തി. 2-3 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനവും 3-5 വര്‍ഷം വരെയുള്ളവയ്ക്ക് 5.25 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.…

        Read More »
      Back to top button
      error: