politics

  • ഇന്ത്യക്ക് എണ്ണ നല്‍കാന്‍ റഷ്യ റെഡി! കടലില്‍ കപ്പലില്‍ കാത്തു കിടക്കുന്നത് 9.5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍; അനുമതി കിട്ടിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തീരത്തെത്തും; റിഫൈനറികളിലെ സ്‌റ്റോക്ക് 25 ദിവസത്തേക്കു മാത്രം; ഇന്ത്യക്കു മുന്നില്‍ പ്രതിസന്ധി

    ന്യൂഡല്‍ഹി: പശ്ചിമേഷ്യ യുദ്ധത്തിലേക്കു മാറിയതോടെ ഇന്ത്യയിലേക്കു എണ്ണ വിതരണത്തിനു സജ്ജമായി റഷ്യ. ഇന്ത്യന്‍ സമുദ്രത്തിന് സമീപമുള്ള കപ്പലുകളിലായി ഏകദേശം 9.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ ഇവ എത്തിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട്. കപ്പലുകളിലെ ഈ ചരക്കുകള്‍ യഥാര്‍ത്ഥത്തില്‍ എങ്ങോട്ടാണ് പോകേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നും ഇത് റിഫൈനറികള്‍ക്ക് പെട്ടെന്നുള്ള ക്ഷാമം മറികടക്കാന്‍ സഹായിക്കുമെന്നും സോഴ്‌സിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രൂഡ് ഓയില്‍ സ്റ്റോക്ക് ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്നതിനാല്‍ ഇന്ത്യ എണ്ണ പ്രതിസന്ധിയിലേക്കു പോകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ഗ്യാസോയില്‍, ഗ്യാസോലിന്‍, ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) എന്നിവയുടെ പരിമിതമായ ശേഖരം മാത്രമാണ് റിഫൈനറികളുടെ പക്കലുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം 10-15 ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ബദല്‍ വിതരണ മാര്‍ഗങ്ങള്‍ ന്യൂഡല്‍ഹി തേടുകയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബദല്‍ വിതരണത്തിനായി നിര്‍ബന്ധിതരാകുന്നു ലോകത്തിലെ…

    Read More »
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ

    പാലക്കാട്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് ഇസ്രയേൽ ഇറാനുനേർക്ക്‌ നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ മോദി തയ്യാറാവാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇത്തരം പരാമർശം നടത്തിയത്. ഇന്ത്യയുമായി അടുത്തബന്ധമുള്ള രാജ്യമാണ് ഇറാൻ. അവർ ആക്രമിക്കപ്പെട്ടപ്പോൾ ഒന്നും ഉരിയാടാൻ പ്രധാനമന്ത്രിക്കാവുന്നില്ല. ഇത് രാജ്യത്തിന് അപമാനമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. നടക്കുന്നത് വന്യമൃഗനീതിയാണ്. കാരണമില്ലാതെ ഒരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദയല്ല. ഇറാനിലെ എണ്ണയും പ്രകൃതിവാതകവും അധീനതയിലാക്കാനാണ് അമേരിക്കൻ കളിക്കുന്നത്. കേരളത്തിലെ ഏതൊരു കുടുംബത്തിനും പ്രവാസിബന്ധമുണ്ട്. അവരെല്ലാം ഉത്കണ്ഠയിലാണ്. യുദ്ധസാഹചര്യം ഒരുതരത്തിലും സംഭവിക്കാൻ പാടില്ലാത്തതാണ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത നാടാണ് ഇറാനെന്നാണ് പ്രചാരണം. എന്നാൽ, അത്തരത്തിലുള്ള പല രാജ്യങ്ങൾക്കും അമേരിക്കയുടെ പിന്തുണയുണ്ട്. ഇസ്രയേലിൽ ഭരണത്തിന്‌ നേതൃത്വംകൊടുക്കുന്നവരും ഇവിടുത്തെ ആർ.എസ്.എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ വലതുപക്ഷം ലക്ഷ്യമിട്ടിരിക്കയാണെന്നും ഇടതുപക്ഷ മുന്നേറ്റം തടയാനാണ്…

    Read More »
  • ബീഹാറിൽ പുതിയ രാഷ്ട്രീയ നീക്കം… നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് രാജ്യസഭയിലേയ്ക്ക്; മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവിയോടെ രാഷ്ട്രീയ പ്രവേശം; അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന്

    പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദവി ഒഴിഞ്ഞേക്കുമെന്ന ശക്തമായ സൂചനകളോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചേക്കും. വ്യാഴാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക അദ്ദേഹം സമര്‍പ്പിക്കും. രാജ്യസഭാ അംഗമാകുന്നതോടെ മുഖ്യമന്ത്രി പദത്തില്‍ തുടരില്ലെന്ന് നിതീഷ് കുമാറുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ ഒഴിഞ്ഞാല്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ നിഷാന്ത് കുമാറിന് എന്ത് പദവി ലഭിക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. നിഷാന്ത് കുമാര്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. നിതീഷ് കുമാറിന്റെ മകനായ നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ജെഡിയു മുതിര്‍ന്ന നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍, നിഷാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്നും പാര്‍ട്ടി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടത്തുമെന്നും മുന്‍പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിഷാന്തിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.…

    Read More »
  • ഇടതുമുന്നണി സീറ്റ് വിഭജനം ധാരണയായില്ല; . തീരുമാനം വൈകുന്നത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിൽ; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; തൃക്കാക്കരയിൽ സ്വതന്ത്രനായി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ?

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. ഇന്നത്തെ ഇടതുമുന്നണി യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായില്ല. തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ഇടതുമുന്നണിയുടെ യുദ്ധ വിരുദ്ധ റാലി 6,7,8 തീയതികളിൽ നടക്കും. അതേസമയം, തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്നാണ് യോ​ഗത്തിലെ തീരുമാനം. ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകാനാണ് യോ​ഗത്തിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചയിൽ സിപിഎം ഉറപ്പ് നൽകിക്കഴിഞ്ഞു. നേരത്തെ, തൊണ്ടി മുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി നേരിട്ടതോടെ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകുമെന്നാണ് യോഗത്തിലെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര പരീക്ഷണത്തിനൊരുങ്ങി സിപിഎം. മുൻ എംപി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ തൃക്കാക്കരയിൽ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വം റോണിൻ്റെ പേര് ശുപാർശ ചെയ്തതായാണ് വിവരം. എന്നാൽ സ്ഥാനാർഥിത്വത്തെ പറ്റി തനിക്ക് അറിയിപ്പൊന്നും…

    Read More »
  • ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പലിനു നേരെ അന്തർവാഹിനി ആക്രമണം ; കപ്പൽ മുങ്ങി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം

    കൊളംബോ: മധ്യേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വെച്ച് ഇറാന്‍ നാവികസേനയുടെ ‘ഐറിസ് ഡെന’ എന്ന യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തുള്ള ഗാലെ തീരത്തിന് സമീപം നടന്ന ഈ ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുവെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 180 നാവികരില്‍ 101 പേരെ കാണാതായതായും, 78 പേരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാർലമെന്റിനെ അറിയിച്ചു. 32 നാവികർക്ക് ​ഗുരുതര പരിക്കാണുള്ളത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവൽ ഹെഡ്ക്വാർട്ടേഴ്സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ശ്രീലങ്കന്‍ സമുദ്രപരിധിയില്‍ വെച്ചായിരുന്നു സംഭവം. കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വന്‍തോതിലുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇറാനിയന്‍ കപ്പലില്‍ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചയുടന്‍ ശ്രീലങ്കന്‍ നാവികസേന രക്ഷാദൗത്യം…

    Read More »
  • ഡ്യൂക്ക് ഓഫ് എഡിൻബറോ അന്താരാഷ്ട്ര പുരസ്‌കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണൽ വിദ്യാർത്ഥിനിക്ക്

    കൊച്ചി: ആഗോളതലത്തിൽ യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിനായി നൽകി വരുന്ന പ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിൻബറോ ഗോൾഡ് മെഡലിന് കൊച്ചി ജി.പി.എസ് (GPS) ഇന്റർനാഷണൽ സ്‌കൂളിലെ എ ലെവൽ വിദ്യാർത്ഥിനി റെനെ റിച്ചി അർഹയായി. ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം സ്കൂൾ സ്വന്തമാക്കുന്നത്. കായികക്ഷമത, സേവനസന്നദ്ധത, സാഹസികത, പുതിയ നൈപുണ്യങ്ങൾ ആർജ്ജിക്കൽ എന്നീ നാലു മേഖലകളിലെ മികവ് പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകുന്നത്. 18 മാസത്തോളം നീണ്ടുനിന്ന കഠിനമായ പരിശീലനങ്ങളും കടമ്പകളും പിന്നിട്ടാണ് റെനെ ഈ നേട്ടം കൈവരിച്ചത്. പുരസ്‌കാരത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനിന്ന വനയാത്ര, ടെന്റുകളിലെ താമസം, ദുർഘടമായ സാഹചര്യങ്ങളിലെ അതിജീവനം തുടങ്ങിയവയിൽ റെനെ മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ, സൂര്യനെല്ലിയിൽ നടന്ന വിന്റർ ക്യാമ്പിൽ അസിസ്റ്റന്റ് ക്യാമ്പ് ലീഡറായി പ്രവർത്തിച്ച് തന്റെ നേതൃപാടവവും റെനെ തെളിയിച്ചു. റെനെയുടെ നേട്ടം വിദ്യാലയത്തിന് അഭിമാനകരമാണെന്നും ആഗോള പൗരബോധവും അച്ചടക്കവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ അടയാളമാണിതെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. ഏപ്രിലിൽ ന്യൂഡൽഹിയിൽ…

    Read More »
  • നേരത്തേ പുറത്തു കടക്കുമോ അമേരിക്ക? ഇരു രാജ്യത്തും തെരഞ്ഞെടുപ്പുകള്‍; ‘ഭരണമാറ്റം’ ലക്ഷ്യമല്ലെന്ന് വാക്കുമാറ്റി പറഞ്ഞ് ട്രംപ്; ഇറാന്‍ യുദ്ധം നീളുന്നതിന് അനുസരിച്ചു നെതന്യാഹു- ട്രംപ് ബന്ധത്തിലും മാറ്റം

    ജെറൂസലേം: ഇറാന്റെ നേതൃത്വത്തെ താഴെയിറക്കുക എന്ന തന്റെ കരിയറിലെ ഏറ്റവും വലിയ അഭിലാഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിറവേറ്റിയെങ്കിലും യുദ്ധം നീണ്ടുപോയാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ശക്തമായ കൂട്ടുകെട്ട് പരീക്ഷണം നേരിടേണ്ടിവരുമെന്നും വിലയിരുത്തല്‍. സംയുക്ത സൈനിക നീക്കം നീണ്ടുപോകുന്നതും വരും ആഴ്ചകളില്‍ അതിന്റെ ലക്ഷ്യങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതുമാണ് ഇതിന് കാരണം. ശനിയാഴ്ച ബോംബിംഗ് ആരംഭിച്ചപ്പോള്‍, ഭരണമാറ്റമാണ് ലക്ഷ്യമെന്ന് ട്രംപും നെതന്യാഹുവും പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭൂരിഭാഗം പേരും കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം, തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിനെ തന്റെ പ്രധാന മുന്‍ഗണനയായി ട്രംപ് പരാമര്‍ശിച്ചില്ല. ഇറാന്റെ മിസൈലുകളെയും നാവികസേനയെയും നശിപ്പിക്കുക, അവര്‍ ആണവായുധം നേടുന്നത് തടയുക എന്നിവയാണ് യുഎസ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പെന്റഗണ്‍ തലവന്‍ പീറ്റ് ഹെഗ്സെത്ത്…

    Read More »
  • ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ടു; മരണം കുവൈറ്റില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍; വ്യോമ പ്രതിരോധം പ്രവര്‍ത്തിച്ചില്ലെന്നും അപായ സൈറണ്‍ അടിച്ചില്ലെന്നും സൂചന

    വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട ആദ്യത്തെ നാല് അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇതുവരെ ആറു സൈനികര്‍ കൊല്ലപ്പെട്ടെന്നാണു വിവരം. നാല് സൈനികരും യുഎസ് ആര്‍മി റിസര്‍വിന്റെ അയോവ യൂണിറ്റിലെ അംഗങ്ങളാണ്. കുവൈറ്റിലെ പോര്‍ട്ട് ഷുഐബയിലുള്ള യുഎസ് സൈനിക കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഇവര്‍ മരിച്ചതെന്ന് യുഎസ് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട നാല് പേരും 20-നും 42-നും ഇടയില്‍ പ്രായമുള്ളവരാണെന്നും ആര്‍മിയുടെ ആഗോള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ഓപ്പറേഷന്റെ ഭാഗമായ ഡെസ് മോയിന്‍സ്, അയോവയിലെ 103-ാമത് സസ്‌റ്റൈന്‍മെന്റ് കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചവരാണെന്നും പെന്റഗണ്‍ പറഞ്ഞു. നാല് യുഎസ് ആര്‍മി റിസര്‍വ് സൈനികര്‍: 1. ക്യാപ്റ്റന്‍ കോഡി എ. ഖോര്‍ക്ക്, 35, വിന്റര്‍ ഹേവന്‍, ഫ്‌ലോറിഡ 2. സെര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ എല്‍. ടീറ്റ്‌ജെന്‍സ്, 42, ബെല്ലെവു, നെബ്രാസ്‌ക 3. സെര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം. അമോര്‍, 39, വൈറ്റ് ബിയര്‍ ലേക്ക്, മിനസോട്ട 4. സെര്‍ജന്റ് ഡക്ലാന്‍…

    Read More »
  • തെലങ്കാനയില്‍ കേരള തരംഗം! പത്രങ്ങളിലെ പരസ്യങ്ങളെ ചൊല്ലി വന്‍ വിവാദം; തെരഞ്ഞെടുപ്പ് ചെലവിന് ആയിരം കോടി കേരളത്തിലേക്ക് ഒഴുക്കുന്നെന്ന് ബിആര്‍എസ്; ‘ഷാഡോ സിഎംഒ’യ്ക്ക് ചുമതല; കോണ്‍ഗ്രസിന്റെ എടിഎം എന്നും ആരോപണം

    തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളില്‍ തെലങ്കാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്കു പണം കണ്ടെത്തുന്ന ‘എടിഎം’ ആണ് തെലങ്കാനയെന്ന ആരോപണവുമായി പ്രതിപക്ഷമായ ബി.ആര്‍.എസ്. രംഗത്തുവന്നു. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് അഴിച്ചുവിടുന്നത്. തെലങ്കാനയില്‍നിന്നു മാത്രം കേരളത്തിലേക്ക് ആയിരം കോടിയുടെ ഇലക്്ഷന്‍ ഫണ്ട് വരുന്നുണ്ട് എന്നാണ് ആരോപണം. ഈ വിവാദം അവിടെയുള്ള മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്. തെലങ്കാനയിലെ രേവന്ത്് റെഡ്ഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട തുടയില്‍ ആയിരം കോടി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിനായി വഴിവിട്ടു ചെലവാക്കുന്നു എന്നാണ് ആരോപണം. ബി. ആര്‍. എസ് ഉദ്യോഗികമായി തന്നെ ഇങ്ങനെയൊരു ആരോപണം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. Fund Kerala elections, Unlock paid promotions with lies Just ₹1,000 crores of Telangana public money being misused! This video is as true as Congress’ “420 guarantees” in Telangana!…

    Read More »
  • ഇറാനെതിരായ ആക്രമണത്തിന് തൊട്ടുമുൻപായി മോദി ഇസ്രായേൽ സന്ദർശിച്ചത് എന്തിന്? മറുപടിയേകി ഇസ്രയേൽ

    ന്യൂഡൽഹി: ഇറാനെതിരെ ശക്തമായ നീക്കങ്ങളാണ് യുഎസും ഇസ്രയേലും നടത്തിവരുന്നത്. മാസങ്ങൾനീണ്ട ആസൂത്രണങ്ങൾക്കും രഹസ്യാന്വേഷണ നീക്കങ്ങൾക്കും ശേഷമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയടക്കമുള്ള ഉന്നതരെ വധിച്ച സൈനിക ഓപ്പറേഷൻ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ നടപടിയെന്നത് ഏറെ ചർച്ചാവിഷയമായിട്ടുമുണ്ട്. അതോടൊപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇസ്രായേൽ അംബാസഡർ റൂവൻ അസർ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. മോദി ഇസ്രയേൽ വിട്ടതിന് ശേഷമാണ് ഇറാനെതിരായ നീക്കത്തിനുള്ള അവസരം തങ്ങൾക്ക് ലഭിച്ചതെന്നാണ് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതിയുടെ വെളിപ്പെടുത്തൽ. ‘പ്രധാനമന്ത്രി മോദി പോയതിനുശേഷം മാത്രം ലഭിച്ച ഒരു അവസരമായിരുന്നു അത്. പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ പ്രധാനമായും പ്രാദേശിക വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്തത്. ഞങ്ങൾക്ക് അറിയാത്ത എന്തെങ്കിലും കാര്യം പങ്കുവെക്കാൻ ഞങ്ങൾക്ക് കഴിയില്ല’ ഇസ്രയേൽ സ്ഥാനപതി പറഞ്ഞു. പ്രധാനമന്ത്രി മോദി അവിടെ എത്തിയപ്പോൾ…

    Read More »
Back to top button
error: