World

    • സുരക്ഷാ മേധാവിയുടെ കൊലയ്ക്കു ചുട്ട മറുപടി; ഇസ്രയേല്‍ തലസ്ഥാനത്ത് ക്ലസ്റ്റര്‍ ബോംബ് വര്‍ഷം; വ്യാപക നാശം; ‘അമേരിക്ക മുട്ടുമടക്കുന്നതു വരെ സമാധാനമില്ലെ’ന്ന് മോജ്തബ; ഞങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി

      ദുബായ്/ടെല്‍ അവീവ്: സെക്യൂരിറ്റി ചീഫ് അലി ലാരിജാനിയുടെ വധത്തിനു പിന്നാലെ ഇസ്രയേലില്‍ രൂക്ഷമായ ആക്രമണം നടത്തി ഇറാന്‍. പ്രധാന ഉദ്യോഗസ്ഥരെയടക്കം വധിച്ചത് പ്രവര്‍ത്തനങ്ങളെ തെല്ലും ബാധിച്ചില്ലെന്നതു വ്യക്തമാക്കുന്നതായിരുന്നു ക്ലസ്റ്റര്‍ ബോംബ് ആക്രമണം. ലെബനനില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേല്‍ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇസ്ലാമിക് റിപ്പബ്ലിക് എന്നത് ശക്തമായ ഒരു രാഷ്ട്രീയ വ്യവസ്ഥയാണെന്നും അത് ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നും അമേരിക്കയ്ക്കും ഇസ്രായേലിനും മനസിലാകുന്നില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു.മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മരണം ഭരണത്തെ തടസപ്പെടുത്തില്ലെന്നും രാഷ്ട്രം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലാരിജാനിയെ വധിച്ചതിന് പ്രതികാരമായി ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിച്ച മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ടെല്‍ അവീവിനെ ലക്ഷ്യമിട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖോറംഷഹര്‍ 4, ഖദര്‍ മിസൈലുകളാണ് ഉപയോഗിച്ചതെന്നും ഇവ രണ്ടിലും ഒന്നിലധികം വാര്‍ഹെഡുകള്‍ ഉണ്ടായിരുന്നുവെന്നും ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി)…

      Read More »
    • ‘വെറുതെ വിടില്ല, തിരിച്ചടിച്ചിരിക്കും‘; ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ച ഇസ്രയേലിന് കനത്ത പ്രഹരം നല്കുമെന്ന് ഐആർജിസി

      ടെഹ്‌റാൻ/ ടെൽ അവീവ്: രാജ്യത്തിന്റെ നിർണ്ണായക സ്ഥാനത്തിരുന്ന ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഐആർജിസി. പരമോന്നതനേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടശേഷം ഇറാൻ ഭരണകൂടത്തെ സുസംഘടിതമായി നിർത്തുന്നതിൽ സുപ്രധാനപങ്കുവഹിച്ച വ്യക്തിയായിരുന്നു അലി ലാരിജാനി. കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ‘ഇന്ന് രാത്രി ശത്രുവിന്റെ ആകാശം കൂടുതൽ വർണ്ണാഭമായിരിക്കും’ എന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ എയർ ഫോഴ്സ് കമാൻഡർ സർദാർ മൗസവി പറഞ്ഞു. വേഗത്തിലുള്ള തിരിച്ചടിക്കും അദ്ദേഹം ആഹ്വനം ചെയ്തു. പിന്നാലെ ആക്രമണം ആരംഭിച്ചതായി ഐആർജിസി അറിയിക്കുകയും ചെയ്തു. ടെൽ അവീവിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ വിവിധയിടങ്ങളിൽ മിസൈൽ പതിച്ചും അവശിഷ്ടങ്ങൾ പതിച്ചും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാരിജാനിയെ കൂടാതെ ഇറാന്റെ ബാസിജ് സേനയുടെ മേധാവി ഗുലാംറേസ സുലൈമാനിയെയും കഴിഞ്ഞ ദിവസം ഇസ്രയേൽ വധിച്ചിരുന്നു. യുദ്ധത്തിന്റെ ആദ്യദിനമായ ഫെബ്രുവരി…

      Read More »
    • 5,000 പൗണ്ട് ഭാരം, എത്ര കഠിനമായ പാറക്കെട്ടുകൾക്കും കോൺക്രീറ്റ് പാളികൾക്കും അടിയിൽ ഒളിപ്പിച്ചിരിക്കുന്ന സൈനിക ലക്ഷ്യങ്ങളെ തകർക്കും, ഫോർമുസിനു നേരെ അമേരിക്കയുടെ ബങ്കർ ബസ്റ്റർ ആക്രമണം, മിസൈൽ കേന്ദ്രങ്ങൾ തകർത്തു

      ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അതിശക്തമായ ബോംബാക്രമണം നടത്തി അമേരിക്ക. ഏകദേശം 2,268 കിലോ ഗ്രാം (5,000 പൗണ്ട്) ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് ഇറാൻ്റെ തീരപ്രദേശങ്ങളിലെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക പ്രയോഗിച്ചത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം അമേരിക്കയും ഇസ്രയേലും തങ്ങളുടെ രാജ്യത്തിന് മേൽ നടത്തുന്ന യുദ്ധത്തിന് തിരിച്ചടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത്. ലോകത്തെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ നിർണ്ണായക പാതയിലെ ഉപരോധം ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയരാനും സമുദ്ര ഗതാഗതം തടസപ്പെടാനും കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കടലിടുക്കിലെ തടസങ്ങൾ നീക്കി കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക നടപടി അനിവാര്യമാണെന്ന തീരുമാനത്തിലേക്ക് അമേരിക്ക എത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനായി ബങ്കർ ബസ്റ്ററുകൾ…

      Read More »
    • മൈക്ക് ഹക്കബി- മിസ്റ്റർ പ്രൈം മിനിസ്റ്റർ, താങ്കൾക്ക് സുഖമാണെന്ന് ഉറപ്പുവരുത്താൻ പ്രസിഡന്റ് എന്നെ ഇങ്ങോട്ട് അയച്ചതാണ്… നെതന്യാഹു- അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്…

      ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ വീഡിയോ സന്ദേശം പുറത്ത്. പുതിയ വീഡിയോയിൽ ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമാണ് പ്രത്യക്ഷപ്പെട്ടത്. കുറച്ചുദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദിയിൽ കാണാതിരുന്നതും പിന്നാലെ പുറത്തുവന്ന ഒരു വീഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റഡ് ദൃശ്യങ്ങൾ പ്രചരിച്ചതുമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്. പുതിയ വീഡിയോയിൽ മൈക്ക് ഹക്കബിക്കൊപ്പം നടക്കുന്ന നെതന്യാഹുവിനെ കാണാം. ഇസ്രയേൽ നേതാവ് സുരക്ഷിതനാണോ എന്ന് നേരിട്ട് പരിശോധിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ അയച്ചതാണെന്ന് മൈക്ക് ഹക്കബി തമാശയായി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ സംഭാഷണം ഇങ്ങനെ മൈക്ക് ഹക്കബി: മിസ്റ്റർ പ്രൈം മിനിസ്റ്റർ, താങ്കൾക്ക് സുഖമാണെന്ന് ഉറപ്പുവരുത്താൻ പ്രസിഡന്റ് എന്നെ ഇങ്ങോട്ട് അയച്ചതാണ്. നെതന്യാഹു: അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്. ഹക്കബി: അത് എനിക്ക് മനസ്സിലായി, അതിൽ സന്തോഷവുമുണ്ട്. നിങ്ങൾ രണ്ടുപേരും അത്ര നല്ല സൗഹൃദത്തിലായതുകൊണ്ടാണ്…

      Read More »
    • ഇറാന്‍ ആക്രമണം? ലോകത്തെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലില്‍ തീപിടിത്തം; 100 കിടപ്പുമുറികള്‍ കത്തിനശിച്ചു; 200 പേര്‍ പുകശ്വസിച്ച് ചികിത്സയില്‍; കപ്പല്‍ താത്കാലികമായി പിന്‍വലിക്കും

      വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നടപടികള്‍ക്കായി വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡില്‍ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് കപ്പല്‍ താല്‍ക്കാലികമായി തുറമുഖത്തേക്ക് അടുപ്പിക്കുമെന്ന് ചൊവ്വാഴ്ച യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടെഹ്റാനുമായുള്ള യുദ്ധത്തിന്റെ 18-ാം ദിവസമാണിന്ന്. അമേരിക്കയുടെ ഏറ്റവും പുതിയതും ലോകത്തിലെ ഏറ്റവും വലുതുമായ ഈ വിമാനവാഹിനിക്കപ്പല്‍ നിലവില്‍ ചെങ്കടലിലാണ് ഉള്ളത്. കപ്പല്‍ താല്‍ക്കാലികമായി ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ സൗദ ബേയിലേക്ക് പോകുമെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ എത്തുന്നതിന് മുമ്പ് കരീബിയന്‍ കടലില്‍ വെനസ്വേലയ്ക്കെതിരായ ഓപ്പറേഷനുകളില്‍ പങ്കെടുത്തതടക്കം ഒന്‍പത് മാസമായി ഈ യുദ്ധക്കപ്പല്‍ വിന്യാസത്തിലാണ്. വിന്യാസത്തിന്റെ ദൈര്‍ഘ്യം കപ്പലിലെ നാവികരുടെ മനോവീര്യത്തെക്കുറിച്ചും യുദ്ധക്കപ്പലിന്റെ സജ്ജീകരണത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍, ഫോര്‍ഡ് എത്രകാലം ക്രീറ്റില്‍ തുടരുമെന്ന് പറഞ്ഞില്ല. കപ്പലിലെ പ്രധാന ലോണ്‍ട്രി ഏരിയയില്‍ തീപിടുത്തമുണ്ടായപ്പോള്‍ പുക ശ്വസിച്ചതിനെത്തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ക്ക് ഏകദേശം 200 നാവികര്‍ ചികിത്സ തേടിയതായി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്, ഇത് ഏകദേശം…

      Read More »
    • പുസ്തകങ്ങള്‍ എഴുതിക്കൂട്ടിയ തത്വചിന്തകനില്‍ നിന്ന് സായുധ പോരാളിയിലേക്ക്; ആണവ പദ്ധതിയുടെ തലതൊട്ടപ്പന്‍; ചര്‍ച്ചകളിലെ കടുംപിടിത്തക്കാരന്‍; റെവല്യൂഷനറി ഗാര്‍ഡിന്റെ എല്ലാമെല്ലാം; ഖമേനിയുടെ മരണത്തേക്കാള്‍ ഇറാന്റെ യഥാര്‍ഥ തകര്‍ച്ച തുടങ്ങുക ലാറിജാനി വധത്തോടെ

      ടെഹ്‌റാന്‍: യുഎസും ഇസ്രായേലും ഇറാനില്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ മാര്‍ച്ച് ഒന്നിനു നടന്ന അഭിമുഖത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ആഗ്രഹിക്കുന്നു എന്ന് അവകാശപ്പെട്ടു ട്രംപ് രംഗത്തുവന്നു. ‘സംസാരിക്കാമെന്ന് ഞാന്‍ സമ്മതിച്ചിട്ടുണ്ട്’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മിനുട്ടുകള്‍ക്കുള്ളില്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയില്‍നിന്ന് വേഗത്തില്‍ മറുപടി ലഭിച്ചു. ‘ഞങ്ങള്‍ അമേരിക്കക്കാരുമായി ചര്‍ച്ച നടത്തില്ല’. പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തെ പരാമര്‍ശിച്ച്, ‘നിങ്ങള്‍ ഇറാനിയന്‍ ജനതയുടെ ഹൃദയങ്ങളില്‍ തീ കൊളുത്തിയിരിക്കുന്നു,’ എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ഞങ്ങള്‍ ശത്രുക്കളുടെ ഹൃദയം ചുട്ടെരിക്കും’. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുഎസും ഇസ്രായേലും ഇറാനെ തകര്‍ത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ട്രംപ് ഇറാനികളോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് സംഭവിച്ചില്ല. പേര്‍ഷ്യന്‍ ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും ഇസ്രായേലിനും നേരെ മിസൈലുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഇറാന്‍ തിരിച്ചടിച്ചു. മാര്‍ച്ച് 6-ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാന്‍…

      Read More »
    • ഇസ്രയേൽ വ്യോമാക്രമണം: അലി ലാരിജാനിയും മകനും സഹായിയും നിരവധി അം​ഗരക്ഷകരും ബാസിജ് ഫോഴ്‌സ് കമാൻഡറും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ

      ടെഹ്‌റാൻ: ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ലാരിജാനിക്ക് പുറമെ മകനും സഹായി അലി റസ ബയാത്തും കൊല്ലപ്പെട്ടു. നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു. ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ലാരിജാനിയാണെന്നായിരുന്നു റിപ്പോർട്ടുകൾ. ലാരിജാനിയെ കൂടാതെ, ഇറാനിലെ ബാസിജ് ഫോഴ്‌സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ റെവല്യൂഷനറി ഗാർഡാണ് മരണം സ്ഥിരീകരിച്ചത്. ഉന്നത സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരുന്നു. ബാസിജ് ഫോഴ്‌സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയേയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ബാസിജിന്റെ ആസ്ഥാനങ്ങൾ തകർത്തതിനെത്തുടർന്ന് പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ…

      Read More »
    • ഹിസ്ബുള്ളയ്‌ക്കെതിരേ യുദ്ധത്തിന് ഇറങ്ങണം: സിറിയന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് അമേരിക്ക; വിട്ടു നില്‍ക്കുന്നത് ഷിയാ സംഘര്‍ഷം ഭയന്നെന്ന് ഉദ്യോഗസ്ഥര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അടക്കം പുറത്ത്; ഹിസ്ബുള്ളയെ നിരായുധീകരിക്കാന്‍ നീക്കം തകൃതി

      ദമാസ്‌കസ്: കിഴക്കന്‍ ലെബനനിലേക്ക് സൈന്യത്തെ അയച്ച് ഹിസ്ബുള്ളയെ നിരായുധരാക്കണമെന്ന് സിറിയയോട് അമേരിക്ക ആവശ്യപ്പെട്ടെന്നു റിപ്പോര്‍ട്ട്. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന ഭയവും വിഭാഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചേക്കുമെന്ന മുന്നറിയിപ്പിലും നീക്കത്തില്‍നിന്ന് വിട്ടു നില്‍ക്കുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുഎസ് സഖ്യകക്ഷിയാണ് സിറിയന്‍ സര്‍ക്കാര്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ നിരായുധരാക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തുന്നു. മാര്‍ച്ച് 2-ന് ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലിന് നേരെ വെടിയുതിര്‍ത്തത് ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തിന് കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ ആശയം യുഎസ്-സിറിയന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആദ്യമായി ചര്‍ച്ച ചെയ്തതെന്ന് രണ്ട് സിറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം തുടങ്ങിയ പശ്ചാത്തലത്തിലാണ് വീണ്ടും ആവശ്യമുയര്‍ന്നത്. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന വന്നതായി രണ്ട് സിറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇതെന്നാണ് ഒരു പാശ്ചാത്യ ഇന്റലിജന്‍സ് പറയുന്നത്. റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുമ്പ് 10 ഉദ്യോഗസ്ഥരോടും സംസാരിച്ചെന്നു റോയിട്ടേഴ്‌സ്…

      Read More »
    • റഷ്യക്കെതിരായ യുക്രൈനിന്റെ വജ്രായുധം; ഇറാന്റെ ഷാഹെദിന് മറുമരുന്ന് ഒന്നുമാത്രം; മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗം; പ്രതിമാസം പുറത്തിറങ്ങുന്നത് 10,000 എണ്ണം; സെലന്‍സ്‌കിക്കു മുന്നില്‍ കൈനീട്ടി ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും; തുറുപ്പു ചീട്ടായി ഇന്റര്‍സെപ്റ്റര്‍ ഡ്രോണ്‍

      കീവ്: ഭയപ്പെടുത്തുന്ന കരച്ചില്‍ ശബ്ദത്തോടെ ആകാശത്തേക്കു കുതിച്ചു പായുന്ന യുക്രൈന്‍ നിര്‍മിത ക്വാഡ് കോപ്റ്റര്‍, റഷ്യന്‍ ഡ്രോണുകളുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. അസാധ്യമായ ചടുതലതയോടെയാണിത് ചിറകുള്ള ലാവാ ലാമ്പ് (winged lava lamp) ആകാശത്തേക്കു കുതിക്കുന്നത്. ഒരിക്കല്‍ ഒരു വിദൂര സ്വപ്നമായിരുന്ന, ‘വൈല്‍ഡ് ഹോര്‍നെറ്റ്സ്’ (Wild Hornets) എന്ന സ്വകാര്യ സ്ഥാപനം വികസിപ്പിച്ച ഈ ഇന്റര്‍സെപ്റ്റര്‍ ഡ്രോണ്‍ റഷ്യന്‍ ഡ്രോണുകള്‍ക്കെതിരായ ഉക്രെയ്‌നിന്റെ പ്രതിരോധത്തില്‍ നിര്‍ണ്ണായകമാണ്. താമസിയാതെ ഗള്‍ഫിലെ ഇറാനിയന്‍ ഡ്രോണുകളെ നേരിടുന്നതിനും സഹായിച്ചേക്കും. മിഡില്‍ ഈസ്റ്റിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഇറാനിയന്‍ ഷാഹെദ് (Shahed) ഡ്രോണുകളെ തുരത്താന്‍ അമേരിക്കയും അതിന്റെ സഖ്യകക്ഷികളും തങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് യുക്രൈന്‍ സര്‍ക്കാരും പ്രാദേശിക ഡ്രോണ്‍ നിര്‍മ്മാതാക്കളും പറയുന്നു. മിഡില്‍ ഈസ്റ്റിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ഇന്റര്‍സെപ്റ്ററുകളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉക്രെയ്ന്‍ സര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് നേരിട്ട് കയറ്റുമതി കരാറുകളില്‍ ഏര്‍പ്പെടില്ലെന്നും വൈല്‍ഡ് ഹോര്‍നെറ്റ്സ് കമ്പനി വക്താവ് പറഞ്ഞു. ‘സ്റ്റിംഗ്’ (STING) പോലുള്ള ഇന്റര്‍സെപ്റ്ററുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന…

      Read More »
    • ട്രംപിന് പാളയത്തില്‍ ആദ്യ തിരിച്ചടി; ഇറാന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് കൗണ്ടര്‍ ടെററിസം മേധാവിയുടെ രാജി; ‘ഇറാന്‍ യുദ്ധത്തെ മനസാക്ഷിയോടെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന്’ രാജിക്കത്തില്‍; അമ്പരന്ന് ഇന്റലിജന്‍സ് വിഭാഗം

      ന്യൂയോര്‍ക്ക്: ട്രംപിനു തിരിച്ചടിയായി, ഇറാന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ മേധാവി രാജി വെച്ചു. ഇറാന്‍ യുദ്ധത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തില്‍ നിന്ന് രാജി വെക്കുന്ന ആദ്യത്തെയും ഏറ്റവും മുതിര്‍ന്നതുമായ അംഗമായി അദ്ദേഹം മാറി. അമേരിക്കയ്ക്ക് ഇറാന്‍ ഉടനടി ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ എന്റെ മനസ്സാക്ഷിയോടെ പിന്തുണയ്ക്കാന്‍ എനിക്ക് കഴിയില്ല. ഇറാന്‍ നമ്മുടെ രാഷ്ട്രത്തിന് ഉടനടി ഭീഷണിയൊന്നും ഉയര്‍ത്തിയിരുന്നില്ല, ഇസ്രായേലില്‍ നിന്നും അതിന്റെ ശക്തമായ ലോബിയില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണമാണ് നമ്മള്‍ ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണ്,’ ട്രംപിന് അയച്ച കത്തില്‍ ജോസഫ് കെന്റ് എഴുതി. ഈ കത്ത് അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവിലെ നിയമപ്രകാരം അമേരിക്ക ഒരു യുദ്ധം ആരംഭിക്കുന്നതിന് ഉടനടിയുള്ള ഭീഷണി ആവശ്യമാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൗസ് ഇതിനോട് ഉടനടി പ്രതികരിച്ചിട്ടില്ല. ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സും പ്രതികരണത്തിന്…

      Read More »
    Back to top button
    error: