World
-
ഭീകരാക്രമണത്തിന് ടെല്‍ അവീവിൽ മറുപടി തരുമെന്ന് ഇസ്രായേലിനോട് ഇറാൻ
ടെഹ്റാൻ: രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന് ടെല്‍ അവീവിൽ മറുപടി തരുമെന്ന് ഇസ്രായേലിനോട് ഇറാൻ. 2020 ൽ അമേരിക്ക വധിച്ച മുൻ ഇറാൻ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികാചരണത്തിന് ഒത്തുകൂടിയവര്‍ക്കിടയിലാണ് ഇന്നലെ വൈകിട്ട് ഇരട്ട സ്ഫോടനം നടന്നത്. സംഭവത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു ഇറാനിലെ തെക്കൻ നഗരമായ കിര്‍മാനില്‍ സാഹിബ് അല്‍സമാൻ മസ്ജിദിനു സമീപം പ്രകടനമായി ഖബറിനരികിലേക്ക് നീങ്ങിയവര്‍ക്കിടയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 3.04 നായിരുന്നു ഇത്. പിന്തിരിഞ്ഞോടിയവര്‍ക്കിടയില്‍ 13 മിനിട്ടുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. 103 പേരുടെ മരണം സ്ഥിരീകരിച്ചതായി കിര്‍മാൻ എമര്‍ജൻസി സര്‍വീസ് മേധാവി മുഹമ്മദ് സ്വബരി അറിയിച്ചു. 140ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്രായേൽ ആണ് ഇതിന് പിന്നിലെന്ന് ഇറാൻ ആരോപിച്ചു.കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘കൊല്ലുന്ന’ വീഡിയോ ഇറാൻ സൈന്യം പുറത്തുവിട്ടിരുന്നു.തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ സിറിയയില്‍ വെച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന ആരോപണത്തിന്…
Read More » -
ശക്തി തെളിയിച്ച് ഇന്ത്യൻ- യുഎഇ സൈന്യങ്ങൾ രാജസ്താനിൽ, എന്താണ് ‘ഡെസേർട്ട് സൈക്ലോൺ…?’
ഇന്ത്യയും യുഎഇയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ‘ഡെസേർട്ട് സൈക്ലോൺ’ രാജസ്താനിൽ ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായി ഇത് കണക്കാക്കപ്പെടുന്നു. ജനുവരി 15 വരെയാണ് സൈനികാഭ്യാസം. ഇരുരാജ്യങ്ങളുടെയും സൈന്യം നഗരപ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ പ്രാവീണ്യം നേടുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സൈനികാഭ്യാസ വേളയിൽ, ഇന്ത്യയുടെയും യുഎഇയുടെയും സൈന്യങ്ങൾ അറിവുകളും അനുഭവങ്ങളും പരസ്പരം പങ്കിടും. രാജസ്താനിലെ താർ പ്രദേശമാണ് ഈ സംയുക്ത അഭ്യാസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സഹകരിച്ചുള്ള സൈനിക ഇടപെടൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, പ്രാദേശിക സമാധാനവും സുരക്ഷയും പരിപോഷിപ്പിക്കുന്നതിനുള്ള വിശാലമായ ലക്ഷ്യത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 50 വർഷം മുമ്പ് അടിത്തറ പാകി 1972-ലാണ് ഇന്ത്യയും യുഎഇയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. 1972-ൽ യുഎഇ ഡൽഹിയിൽ എംബസി തുറന്നപ്പോൾ അടുത്ത വർഷം തന്നെ ഇന്ത്യൻ സർക്കാർ അബുദബിയിൽ എംബസി തുറന്നു. ഇതുവഴി ഇന്ത്യയും യുഎഇയും പുതിയ ബന്ധങ്ങൾക്ക് തുടക്കമിട്ടു. അതിനുശേഷം കഴിഞ്ഞ…
Read More » -
ഗൾഫിൽ ജോലി തേടുന്നവർ അറിയുക: 2023ൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് ഈ മേഖലകളിൽ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ ട്രെൻഡുകൾ ഇങ്ങനെ
യുഎഇയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നിയമനങ്ങൾ ഉണ്ടായത് നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ. യുഎഇയിലെ തൊഴിലുടമകളിൽ നിന്നുള്ള ഡിമാൻഡിനൊപ്പം, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ ട്രെൻഡുകളും പ്രമുഖ റിക്രൂട്ട്മെന്റ് പോർട്ടലായ നൗകരി ഗൾഫ് ഡോട്ട് കോം വെളിപ്പെടുത്തി. ഈ റിക്രൂട്ട്മെന്റ് പോർട്ടൽ 10,000ത്തിലധികം തൊഴിലുടമകളും 14 മില്യൺ തൊഴിലന്വേഷകരും ഉപയോഗിക്കുന്നു. അതിനാൽ ഗൾഫ് രാജ്യങ്ങളിലെ തൊഴിലുടമകളുടെ മുൻഗണനകളെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് ലഭിക്കുന്നു. അതനുസരിച്ച് യുഎഇയിൽ നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലയാണ് മുന്നിൽ. ഇത് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന നിർമാണ കുതിച്ചുചാട്ടത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഐടി, ടെലികോം, ഇന്റർനെറ്റ് മേഖലകൾ രണ്ടാം സ്ഥാനത്താണ്. ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന ജോലികളിലും സാങ്കേതിക വൈദഗ്ധ്യത്തിലും കഴിവുള്ളവരുടെ ആവശ്യകതയെ സൂചിപ്പിച്ച്, സെയിൽസ് പ്രൊഫഷണലുകളിലും എൻജിനീയർമാരിലും തൊഴിലുടമകൾ ശക്തമായ ശ്രദ്ധ ചെലുത്തി. കൂടാതെ, രാജ്യത്തിന്റെ തൊഴിൽ വിപണി എൻട്രി ലെവൽ പ്രൊഫഷണലുകൾക്ക് ശ്രദ്ധേയമായ മുൻഗണന നൽകി. 2023-ലെ ഏറ്റവും അവസരങ്ങളുള്ള ജോലികളിൽ സെയിൽസ്,…
Read More » -
ഇന്ത്യക്കാര്‍ക്ക് ഇറ്റലിയിലേക്ക് കുടിയേറാൻ അവസരം;കരാറൊപ്പുവച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഒപ്പുവച്ച മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി എഗ്രിമെന്‍റ് പ്രകാരം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇറ്റലിയിലേക്ക് കുടിയേറ്റം നടത്താൻ അവസരമൊരുങ്ങി. ഇറ്റലിയില്‍ ഉപരിപഠനത്തിനോ ജോലിക്കോ സാധ്യതകള്‍ അന്വേഷിക്കുന്ന യുവാക്കള്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്റ്റുഡന്‍റ് വിസയില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് പഠന ശേഷം 12 മാസത്തേക്ക് രാജ്യത്ത് ടെമ്ബററി റെസിഡന്‍സ് കൂടി അനുവദിക്കുന്ന തരത്തിലാണ് കരാര്‍. ഇതനുസരിച്ച്, ഇറ്റലിയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ ജോലി അന്വേഷിക്കാനും സാധിക്കും. വിദ്യാര്‍ഥികളെയും തൊഴിലന്വേഷകരെയും കൂടാതെ, ഇരു രാജ്യങ്ങളിലുമുള്ള ബിസിനസ് പ്രൊഫഷണലുകള്‍ക്കും യുവ പ്രതിഭകള്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഇതുവഴി എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ട്രെയിനികള്‍ക്കും ഇന്‍റേണ്‍ഷിപ്പ് പദ്ധതികളും ഇറ്റലി തയാറാക്കിയിട്ടുണ്ട്.
Read More » -
ഇറാനിൽ ഭീകരാക്രമണം; 103 മരണം
ടെഹ്റാൻ: ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ് മുൻ കമാൻഡര്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തിനിടെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. പരിക്കേറ്റവരുടെ എണ്ണം 141 ആയതായി കെര്‍മാൻ എമര്‍ജൻസി സര്‍വീസ് മേധാവി മുഹമ്മദ് സ്വബരി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാര്‍ഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. കെര്‍മാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാൻ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോഴാണ് ഭീകരര്‍ റിമോര്‍ട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്മാരകത്തില്‍ നിന്ന് 700 മീറ്റര്‍ ദൂരയൊണ് ആദ്യ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 3.04 നായിരുന്നു ഇത്. 13 മിനിട്ടിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം. സ്ഫോടത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമെന്ന് കെര്‍മാൻ ഗവര്‍ണര്‍ വ്യക്തമാക്കി. 2020 ജനുവരി മൂന്നിനാണ് ബാഗ്ദാദ് അന്താരാഷ്ട്ര…
Read More » -
ഹമാസ് നേതാക്കളെ ഒന്നൊന്നായി വധിച്ച് ഇസ്രായേൽ;ഹമാസ് ഉപമേധാവി സാലിഹ് അറൂരിയും കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച രാത്രി ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയില്‍ ഹമാസ് ഓഫിസിനുനേരെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൂടുതല്‍ ആളപായമുണ്ടായതായും ഒരു കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ അറൂരി കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. ലബനാൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഓഫീസ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. ഒക്ടോബര്‍ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങള്‍ പുറംലോകത്തോട് പങ്കുവെച്ചത് അറൂരിയായിരുന്നു. ഖസ്സാം ബ്രിഗേഡ് സ്ഥാപകരില്‍ പ്രമുഖനും നിലവില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവിയുമായ അദ്ദേഹത്തെ അന്ന് മുതൽ ഇസ്രായേല്‍ ലക്ഷ്യം വെച്ചിരുന്നു. ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് സ്ഥാപകരിലൊരാള്‍ കൂടിയായ അറൂരി യു.എസ് ഭീകരപ്പട്ടികയില്‍ പെട്ടയാളുമാണ്. ഒക്ടോബര്‍ ആക്രമണത്തിനു ശേഷം വെസ്റ്റ് ബാങ്കിലെ അദ്ദേഹത്തിന്റെ വീട് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.
Read More » -
സൈനിക തലവന്റെ കൊലപാതകം;നെതന്യാഹുവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് ഇറാൻ
ടെഹ്റാൻ: തങ്ങളുടെ സൈനിക തലവന്‍ റാസിയെ കൊലപ്പെടുത്തിയതോടെ നെതന്യാഹുവിനെ തീര്‍ത്തുകെട്ടാനുള്ള പകയും കൊണ്ട് നടക്കുകയാണ് ഇറാന്‍.അത് ഉടനെയൊന്നും സാധിക്കില്ലെന്ന് അറിയാമെന്നതുകൊണ്ടു തന്നെ ബെഞ്ചമിന്‍ നെതന്യാഹുവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് സായൂജ്യമടഞ്ഞിരിക്കുകയാണ് ഇറാന്‍. മൊസാദ് അാസ്ഥാനത്ത് ചാരന്മാരുമായ് ചര്‍ച്ച നടത്തുന്ന ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ സേന ഈ സമയം മൊസാദ് ആസ്ഥാനം ഹാക്ക് ചെയ്യുന്നു.പിന്നാലെ ടേബിളിന് താഴെ ടൈം ബോംബ് പൊട്ടിത്തെറി.നെതന്യാഹു ക്ലോസ് ! റാസിയെ കൊലപ്പെടുത്തിയതോടെ നെതന്യാഹുവിനെ തീര്‍ത്തുകെട്ടാനുള്ള പകയും കൊണ്ട് നടക്കുകയാണ് ഇറാന്‍. ഇതിന്റെ ബാക്കിപത്രമാണ് ഇറാന്‍ സേനയുടെ ഈ വീഡിയോ. ഇറാന്‍ അടക്കമുള്ള തീവ്ര ഇസ്ലാമിസ്റ്റുകളുടെ കില്ലര്‍ ലിസ്റ്റിലുള്ള നമ്ബര്‍ വണ്‍ പേരുകളില്‍ ഒന്നാമത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പേരാണ്. പലതണ നെതന്യാഹുവിനെ വധിക്കാനുള്ള പദ്ധതികള്‍ പലരും തയ്യാറാക്കിയെങ്കിലും ഒന്നും വര്‍ക്കൗട്ടായിട്ടില്ല. പക്ഷേ ഇപ്പോള്‍ സ്വന്തം ജനതക്കും, സൈന്യത്തിനും ആവേശം പകരനായി നെതന്യാഹുവിനെ കൊല്ലുന്ന വീഡിയോ പുറത്തുവിട്ടിരിക്കയാണ് ഇറാന്‍ സൈന്യം. തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ…
Read More » -
ഷാര്‍ജയില്‍ വാഹനാപകടം: തിരുവനന്തപുരം സ്വദേശികളായ 2 പേർ മരിച്ചു, മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയിൽ
ദുബൈ: ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 2 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ്.എൻ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്‌ന മന്‍സിലില്‍ ജസീം സുലൈമാന്‍ (31) എന്നിവരാണ് മരിച്ചത്. ജസീമിന്റെ ഭാര്യ ഷിഫ്‌ന ഷീന അബ്ദുല്‍ നസീര്‍, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജ- അജ്മാന്‍ റോഡില്‍ തിങ്കളാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം. പുതുവത്സരം ആഘോഷിക്കാനായി ജാസിമും കുടുംബവും സനോജും വാഹനത്തില്‍ ഫുജൈറയില്‍നിന്നും തിരിച്ചുവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുല്‍ നസീറിനെ ഗുരുതരാവസ്ഥയില്‍ ഷാർജയിലെ ദൈദ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ ഇഷ, ആദം എന്നിവരും അപകടത്തില്‍പ്പെട്ടിരുന്നു. മൂത്തമകളായ ഇഷ പരിക്കുകളോടെ ദൈദ് ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ആദമിന് പ്രാഥമിക ശുശ്രൂഷ നല്‍കി ബന്ധുക്കളുടെ…
Read More » -
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം: ഇസ്രായേല്‍ സേനയ്ക്കെതിരെ കോടതിയെ സമീപിച്ച് ഇരകള്‍
ജറുസലേം: ഇസ്രായേല്‍ സേനയ്ക്കെതിരെ നിയമനടപടിയുമായി ഹമാസ് ആക്രമണത്തിന്റെ ഇരകള്‍. ഒക്ടോബര്‍ ഏഴിന് ‘സൂപ്പര്‍നോവ ഡെസേര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലി’നിടെയുണ്ടായ ആക്രമണത്തില്‍നിന്നു പരിക്കുകളോടെ രക്ഷപ്പെട്ടവരാണ് ഇസ്രായേല്‍ പ്രതിരോധസേനയ്ക്കെതിരെ ഉള്‍പ്പെടെ കോടതിയെ സമീപിച്ചിരിക്കുന്നത്. 42 പേരാണു നഷ്ടപരിഹാരം തേടി കോടതിയിലെത്തിയതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ സുരക്ഷാ വിഭാഗങ്ങളെ പഴിചാരി ടെല്‍അവീവ് കോടതിയിലാണ് ഇരകള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഐ.ഡി.എഫ്, ഷിന്‍ ബെത്ത് സുരക്ഷാ വിഭാഗം, ഇസ്രായേല്‍ പൊലീസ്, പ്രതിരോധ മന്ത്രാലയം എന്നിവര്‍ക്കെല്ലാം സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 200 മില്യന്‍ ഇസ്രായേല്‍ ന്യൂ ഷെക്കെല്‍ (ഏകദേശം 460 കോടി രൂപ) ആണു നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്. അപകടസൂചന ലഭിച്ച ശേഷം സേനാവൃത്തങ്ങളില്‍നിന്ന് പാര്‍ട്ടിയുടെ ചുമതലയുള്ള കമാന്‍ഡര്‍ക്ക് ഒരു ഫോണ്‍കോള്‍ പോയിരുന്നെങ്കില്‍ ഒരുപാട് ജീവനുകള്‍ രക്ഷിക്കാനാകുമായിരുന്നു. അടിയന്തരമായി ഫെസ്റ്റിവല്‍ പിരിച്ചുവിടാനുള്ള അവസരമുണ്ടാകുമായിരുന്നു. പാര്‍ട്ടിക്ക് എത്തിയ നൂറുകണക്കിനു പേര്‍ നേരിട്ട ശാരീരികവും മാനസികവുമായ പരിക്കുകളും ഒഴിവാക്കാമായിരുന്നു. ഈ അശ്രദ്ധയും അതിഗുരുതരമായ ജാഗ്രതക്കുറവും അവിശ്വസനീയമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.…
Read More » -
ലോകത്തിന് പുതിയ ഭീഷണിയായി ‘സോംബി’ രോഗം: അമേരിക്കയിൽ കേസുകൾ പടരുന്നു, എന്താണ് ഈ പകർച്ചവ്യാധി…?
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനങ്ങൾ ഗുരുതരമായ ഒട്ടേറെ രോഗങ്ങളെ അഭിമുഖീകരിക്കുന്നു. സമീപ കാലത്ത് ചൈനയിൽ പടർന്ന കൊറോണയും നിഗൂഢമായ ന്യൂമോണിയയും മുതൽ പുതിയ ജെ.എൻ-1 വരെ തുടർച്ചയായി ഉയർന്നുവരുന്ന വ്യത്യസ്ത രോഗങ്ങൾ മാനവരാശിയുടെ നിലനില്പിനെക്കുറിച്ചു വരെ ആശങ്ക വർധിപ്പിക്കുന്നു. അതിനിടെ, മറ്റൊരു മാരകരോഗമായ ‘സോംബി’യുടെ വ്യാപനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഈ മാരക രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നുള്ളത് ആരോഗ്യമേഖലയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. എന്താണ് സോംബി രോഗം? ക്രോണിക് വേസ്റ്റിംഗ് ഡിസീസ് (CWD) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. മാനുകള്‍, മൂസ്, റെയിന്‍ഡീര്‍, എല്‍ക്, സിക ഡിയര്‍ എന്നീ മൃഗങ്ങളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. നവംബറിൽ വ്യോമിംഗിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ കണ്ടെത്തിയ മാനിന്റെ ശവത്തിൽ നിന്നാണ് രോഗം കണ്ടെത്തിയത്. അതിനുശേഷം, വൈറസ് മൂലമുണ്ടാകുന്ന ഈ രോഗത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, യുഎസിലെ 31 സംസ്ഥാനങ്ങളിൽ…
Read More »