Breaking News
-
സിപിഎമ്മിന് എന്നുമുതലാണ് വിശ്വാസികളോട് ഈ സ്നേഹം വന്നു തുടങ്ങിയത്? കേരളത്തിൽ ആരാണ് യഥാർത്ഥത്തിൽ വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും ഒപ്പം നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം?
കേരളത്തിൽ ആരാണ് യഥാർത്ഥത്തിൽ വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും ഒപ്പം നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം? ആഗോള അയ്യപ്പ സംഗമവും കോൺഗ്രസിന്റെ വിശ്വാസ സംഗമവും നടന്നു കഴിയുമ്പോൾ ഈ ചോദ്യത്തിന് പ്രസക്തിയേറുകയാണ്. രണ്ടു കൂട്ടരും വിശ്വാസികൾക്കൊപ്പമാണോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിശ്വാസിയായി മാറിയ കപടന്മാരും ഈ കൂട്ടത്തിൽ ഉണ്ടോ? വിശദമായി തന്നെ പരിശോധിക്കാം, വിശ്വാസികൾക്കൊപ്പം നിലകൊള്ളുന്നത് ആര്! സംസ്ഥാനത്ത് മൂന്ന് ആഴ്ചകളുടെ വ്യത്യാസത്തിൽ നടന്നത് രണ്ടു വിശ്വാസ സംഗമങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും കോൺഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംഗമവും. ആഗോള അയ്യപ്പ സംഗമം എന്തിനുവേണ്ടിയാണ് നടത്തപ്പെട്ടത് എന്ന് ബഹുഭൂരിപക്ഷം മലയാളികൾക്കും ധാരണയില്ല. അതേസമയം അയ്യപ്പന്റെ മുതൽ കൊള്ളയടിക്കുന്നതിനെതിരെയാണ് തങ്ങളുടെ സംഗമം എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പത്തനംതിട്ടയിൽ കോൺഗ്രസുകാർ സംഘടിച്ചത്. അതായത് കോൺഗ്രസിന്റെ വിശ്വാസ സംഗമത്തിന് കൃത്യമായ കാര്യവും കാരണവുമുണ്ട്. എന്നാൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിനു പിന്നിൽ എന്തെങ്കിലും ഒരു കാരണമോ വിശ്വാസികളുടെ താല്പര്യമോ ഉണ്ടെന്ന് പൊതുജനത്തിന് ബോധ്യപ്പെടാത്തത്…
Read More » -
താലിബാന്റെ ലിംഗവിവേചനം ഇന്ത്യന്‍ മണ്ണിലും തുടരുന്നു; അഫ്ഗാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കി, വന്‍ പ്രതിഷേധം
അഫ്ഗാന്‍ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ ഡല്‍ഹിയിലെ പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി. സംഭവം വലിയ ഒച്ചപ്പാട് ഉണ്ടാക്കുകയാണ്. താലിബാന്‍ ലിംഗവിവേചനം ഇന്ത്യന്‍ മണ്ണിലും തുടരുന്നെന്നാണ് ആക്ഷേപം. വാര്‍ത്താസമ്മേളനത്തി ലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം പോലും ഉണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ ത്തകരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ശക്തമായ വിമര്‍ശനത്തിന് കാരണമായി. സ്ത്രീവിരുദ്ധവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിശേഷിപ്പിച്ചു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുത്തഖി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പത്രസമ്മേളനം. ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം എന്നിവ നേതാക്കള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, താലിബാന്‍ പുരുഷ നേതാക്കള്‍ പുരുഷന്മാര്‍ മാത്രമുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ ഒഴിവാക്കല്‍ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവര്‍ക്കിടയില്‍ രോഷം ഉണര്‍ത്തി. ഇത് സ്ത്രീവിരുദ്ധതയുടെയും ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയോടുള്ള അപമാനത്തിന്റെയും നഗ്‌നമായ…
Read More » -
കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി ; ആശുപത്രികള്‍ രോഗികളെകൊണ്ടു നിറയുന്നു ; അനേകം സ്‌കൂളുകള്‍ അടച്ചുപൂട്ടി
ടോക്കിയോ: കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ഫ്‌ലൂ സീസണിനേക്കാള്‍ അഞ്ച് ആഴ്ച മുന്‍പ് അസാധാരണമാംവിധം നേരത്തെയും അതിവേഗത്തിലും കേസുകള്‍ വര്‍ധിച്ചിരിക്കുകയാണ്. പാന്‍ഡെമിക് കാലത്തെ ഓര്‍മ്മകളെ ഉണര്‍ത്തിവിട്ട് ജപ്പാന്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവ ന്‍സ പകര്‍ച്ചവ്യാധി പ്രഖ്യാപിച്ചു. ഈ വ്യാപനം കാരണം ഡസന്‍ കണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയും, നിറഞ്ഞു കവിയുന്ന വാര്‍ഡുകളുമായി ആശുപത്രി കള്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതായി നിരവധി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 3 വരെ 4,000-ത്തിലധികം ആളുകളെ ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് മുന്‍ ആഴ്ചയേക്കാള്‍ നാല് മടങ്ങ് കൂടുതലാണ്. രോഗവ്യാപനം തടയാന്‍ രാജ്യത്തുടനീളമുള്ള 135 സ്‌കൂളുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടി. ആളുകള്‍ സാധാരണ മുന്‍കരുതലുകള്‍ എടുക്കണം, വാക്‌സിനേഷന്‍ എടുക്കണം, കൈകള്‍ പതിവായി കഴുകണം, അണുബാധ പകരുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള യാത്രകളും ജനസംഖ്യാ…
Read More » -
ആഞ്ചലോട്ടിക്ക് കീഴില്‍ ബ്രസീല്‍ ചിറകടിച്ചുയരുന്നു ; അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ദക്ഷിണകൊറിയയെ തകര്‍ത്തുവിട്ടു ; സോളില്‍ അഞ്ചുഗോളടിച്ചു ജയം നേടി
സോള്‍ : ലോകകപ്പ് യോഗ്യത നേടിയതിന് പിന്നാലെ നടന്ന ആദ്യ സൗഹൃദ അന്താരാഷ്ട്ര മത്സരത്തില്‍ ഏഷ്യയിലെ കരുത്തരായ ദക്ഷിണകൊറിയയെ തകര്‍ത്തുവിട്ട് ലാറ്റിനമേരിക്കന്‍ ശക്തികളും മുന്‍ ലോകകപ്പ് ജേതാക്കളുമായ ബ്രസീല്‍. സിയോളില്‍ നടന്ന ദക്ഷിണ കൊറിയക്കെതിരായ വെള്ളിയാഴ്ചത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 5-0 നായിരുന്നു മഞ്ഞക്കിളികളുടെ ജയം. എസ്റ്റെവാവോയും റോഡ്രിഗോയുമായിരുന്നു താരങ്ങള്‍. ഇരുവരും രണ്ടുതവണ വീതം ഗോള്‍ നേടി ബ്രസീലിന് മികച്ച ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയര്‍ അഞ്ചാം ഗോളും കൂട്ടിച്ചേര്‍ത്തു. ബ്രൂണോ ഗിമാരെസിന്റെ മികച്ച പാസില്‍ നിന്ന് വലയുടെ മുകളിലേക്ക് പന്ത് എത്തിച്ച എസ്റ്റെവാവോയാണ് ആദ്യഗോള്‍ നേട്ടം നടത്തിയത്. വിനീഷ്യസിന്റെ കട്ട്-ബാക്കിന് മുകളിലൂടെ കടന്ന് പോയ ശേഷം, കാസെമിറോയുടെ ഫസ്റ്റ്-ടൈം പാസ് സ്വീകരിച്ച് കൃത്യതയോടെ വലയിലെത്തിച്ച റോഡ്രിഗോ രണ്ടാംഗോള്‍ നേടി. സ്വന്തം ബോക്‌സില്‍ കിം മിന്‍-ജാക്ക് പന്ത് നഷ്ടപ്പെടുത്തിയത് മുതലെടുത്ത് ചെല്‍സി താരം എസ്റ്റെവാവോ ഹാഫ് ടൈമിന് തൊട്ടുപിന്നാലെ 3-0 ന് ലീഡ് വര്‍ദ്ധിപ്പിച്ചു. കൂടാതെ മികച്ച വിനീഷ്യസ്…
Read More » -
കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്കുള്ള സാധ്യത ; ഇന്ന് 6 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ കണക്കിലെടുത്ത് ഇന്ന് 6 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പാലക്കാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Read More » -
പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷം ; ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്ക് ; നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും
കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പത്തോളം പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഒരുമിച്ച് വരികയും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാനായി പോലീസ് ലാത്തിച്ചാര്‍ജ്ജും ടീയര്‍ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നെന്നാണ് വിവരം. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ ആക്രമിച്ചെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് പ്രതിഷേധം. ഹര്‍ത്താലിന്റെ ഭാഗമായി വൈകിട്ട് ആറു മണിയോടെ യുഡിഎഫും പ്രതിഷേധവുമായി എത്തി. സംഘര്‍ഷം ഒഴിവാക്കാനായി പോലീസ് ഇടപെടുകയായിരുന്നു. സംഭവത്തില്‍ ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഷാഫി പറമ്പിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ഡിവൈഎസ്പി ഹരിപ്രസാദിന്റെ കൈക്കും പരിക്കേറ്റു. പത്തോളം പോലീസുകാര്‍ക്കും പരിക്കുണ്ട്. സംഭവത്തില്‍ എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.…
Read More » -
രഞ്ജിട്രോഫി കേരളാടീമിനെ ഇത്തവണ അസ്ഹറുദ്ദീന്‍ നയിക്കും ; റെഡ്‌ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി സഞ്ജു ; പരിശീലനത്തിനെത്താത്ത ബേസില്‍ തമ്പി പുറത്തായി
തിരുവനന്തപുരം: കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കടന്ന കേരളത്തിന്റെ രഞ്ജിട്രോഫി ടീമിലേക്ക് ഇന്ത്യന്‍താരം സഞ്ജു വി സാംസണ്‍ മടങ്ങിയെത്തി. മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ച ചരിത്രനേട്ടത്തിനുടമായയ സച്ചിന്‍ ബേബിയില്‍ നിന്നുമാണ് അസ്ഹറുദ്ദീന്‍ നായകസ്ഥാനം ഏറ്റെടുത്തത്. ബി. അപരജിത്തിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിനായുള്ള 15 അംഗ ടീമിനെ വെള്ളിയാഴ്ച ഇവിടെ പ്രഖ്യാപിച്ചപ്പോള്‍ പരിക്കുമൂലം തയ്യാറെടുപ്പ് ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന പ്രമുഖ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ ഒഴിവാക്കി. സാംസണിന്റെ അവസാന റെഡ്-ബോള്‍ മത്സരം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കര്‍ണാടകയ്ക്കെതിരെയായിരുന്നു. ഓള്‍റൗണ്ടര്‍ അഭിഷേക് പി. നായര്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള തന്റെ ആദ്യ വിളി ലഭിച്ചു. പരിശീലകന്‍ അമയ് ഖുറേഷ്യയെ ആകര്‍ഷിച്ച അഭിഷേക്, ഒരു ഇടംകൈയ്യന്‍ ഓപ്പണിംഗ് ബാറ്ററും വലംകൈയ്യന്‍ മീഡിയം പേസറുമാണ്. കഴിഞ്ഞ സീസണില്‍ പുതുച്ചേരിയെ പ്രതിനിധീകരിച്ച അങ്കിത് ശര്‍മ്മ ഈ സീസണില്‍ കേരളത്തിനായി അതിഥി താരമായി കളിക്കും. കര്‍ണാടക, പഞ്ചാബ്, സൗരാഷ്ട്ര,…
Read More » -
തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ല ; ആര്‍എസ്എസ് ശാഖയിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു ; ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു
കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ ആര്‍എസ്എസ് ശാഖയില്‍ പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി എഴുതി വെച്ച് യുവാവ് ആത്മഹത്യചെയ്തു. കാട്ടയം തമ്പലക്കാട് സ്വദേശി അനന്തുവാണ് ജീവനൊടുക്കിയത്. ഓരോന്നും ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് അനന്തു മരണം വരിച്ചത്. ആര്‍എസ്എസ് ശാഖയില്‍വെച്ച് താന്‍ നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായും താന്‍ ഇതുപോലെ വെറുത്തുപോയൊരു സംഘടനയില്ലെന്നും ഇയാള്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരനോ മകനോ അച്ഛന്‍ തന്നെയായാല്‍ പോലും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നും അവരുമായി അടുപ്പവും ഉണ്ടാക്കരുതെന്നും പറയുന്നുണ്ട്. അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും യുവാവ് പറയുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവിന്റെ പോസ്റ്റില്‍ പറയുന്നു. നിരന്തരം ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന് തനിക്ക് ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍…
Read More » -
വെള്ളാപ്പള്ളി സ്വന്തം സമുദായത്തിന്റെ കാര്യം പറയാം മറ്റുള്ള സമുദായങ്ങളെ ചീത്തയും വിളിക്കാം. അതെല്ലാം നവോത്ഥാനം ; തങ്ങള്‍ സ്വന്തം സമുദായത്തിന് വേണ്ടി വാദിച്ചാല്‍ അത് വര്‍ഗ്ഗീയവാദം
കോഴിക്കോട്: വെള്ളാപ്പള്ളി വര്‍ഗ്ഗീയത പറഞ്ഞാല്‍ സന്തോഷവും മറ്റു സമുദായങ്ങളെ അദ്ദേഹം പറഞ്ഞാല്‍ നവോത്ഥാന നായകനുമാകും തങ്ങള്‍ പറഞ്ഞാല്‍ അത് വര്‍ഗ്ഗീതയു മാകുന്നതെങ്ങിനെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോള്‍ ആര്‍ക്കും ഈ തിളപ്പില്ലല്ലോ എന്നും ഞാന്‍ സമുദായ ത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദിയും വെള്ളാപ്പള്ളി മറ്റ് സമുദായങ്ങളെ ആക്ഷേപി ച്ചാല്‍ നവോത്ഥാന നായകനുമാണെന്നും ഇതെന്തൊരു തമാശയാണെന്നും ചോദിച്ചു. സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്നും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയുമെല്ലാം വര്‍ഗ്ഗീയവാദികളാണെന്നും പറഞ്ഞു. ശ്രീനാര യണ ഗുരുവും അയ്യങ്കാളിയും പാര്‍ലമെന്റില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയും വര്‍ഗീയവാദി യാണ്. സമദായത്തിന് വേണ്ടി വാദിക്കുന്നത് അഖണ്ഡഭാരത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധ മാണോയെന്നും നാടിനുംനാട്ടുകാര്‍ക്കും വേണ്ടി വാദിക്കുന്നത് എങ്ങനെയാണ് വര്‍ഗീയവാദമാകുന്നതെന്നും ചോദിച്ചു. ”വെള്ളാപ്പള്ളി സമുദായത്തിന് വേണ്ടി വാദിക്കുകയല്ല. മുസ്ലിങ്ങളെ ആക്ഷേപിക്കുകയാണ്. പരിഹസിക്കുകയാണ്. ചീത്തവിളിക്കുകയാണ്. മറ്റ് സമുദായങ്ങളെ പരിഹസിക്കുന്ന, ചീത്തവിളിക്കുന്ന വെള്ളാപ്പള്ളി നവോത്ഥാന നായകന്‍. സ്വന്തം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന…
Read More »
