Month: September 2020

  • NEWS

    മാഹി ബൈപ്പാസ് പാലം തകര്‍ന്നതിനെക്കുറിച്ച് അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് രമേശ് ചെന്നിത്തലയുടെ  കത്ത്

    തിരുവനന്തപുരം: കണ്ണൂരിലെ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് പദ്ധതിയില്‍ ഉള്‍പ്പെട്ട നെട്ടൂരിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ നാല് ബീമുകള്‍ തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തില്‍ ഈ പണിയെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിജിലന്‍സ് കമ്മീഷന് കത്ത് നല്‍കി. ഇക്കഴിഞ്ഞ ആഗസ്റ്റ് 26 നാണ് 43 മീറ്റര്‍ നീളമുള്ള നാല് ബീമുകള്‍ തകര്‍ന്ന് നദിയിലേക്ക് പതിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തൊഴിലാളികള്‍ ഉച്ച ഭക്ഷണത്തിന് പോയ സമയത്തായതിനാല്‍ ആളപായമുണ്ടാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. 1181 കോടി രൂപയുടേതാണ് 8.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാഹി ബൈപ്പാസ് പ്രോജക്ട.് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണി നടത്തുന്നത്. കൊച്ചിയിലെ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍സ് ആണ് കരാറുകാര്‍. സംഭവത്തെത്തുടര്‍ന്ന് ആഗസ്റ്റ് 28 ന് താന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.  നിര്‍മ്മാണത്തിലെ വൈകല്യമാണ് അപകടത്തിന് കാരണമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ മേല്‍ നോട്ടത്തില്‍ നടന്ന പണിയില്‍ വ്യക്തമായ അഴിമതിയും…

    Read More »
  • NEWS

    സീരിയൽ താരം ലക്ഷ്മി പ്രമോദ്  കുടുങ്ങും ,പ്രതി ചേർക്കുമെന്ന് പോലീസ് വൃത്തങ്ങൾ

    റംസി സംഭവത്തിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിനെ പ്രതി ചേർക്കുമെന്ന് പോലീസ് .ലക്ഷ്മി ഇപ്പോൾ ഒളിവിലാണ് . പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ താരം ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ രണ്ടു ദിവസത്തിനുള്ളിൽ പ്രതി ചേർക്കുമെന്ന് പോലീസ് .ഇപ്പോൾ ഇവർ ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത് . ലക്ഷ്മിയും റംസിയും തമ്മിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും കേസിൽ നിര്ണായകമാകുമെന്നു പോലീസ് വ്യക്തമാക്കി .കാമുകൻ ഹാരിസിന്റെ ജേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിൽ ആയിരുന്നു .ഇരുവരും സ്ഥിരമായി ടിക്കറ്റോക് വിഡിയോകളും ചെയ്തിരുന്നു .ലക്ഷ്മിയാണ് റംസിയെ കുട്ടിയെ നോക്കാൻ എന്ന പേരിൽ സീരിയൽ സെറ്റുകളിലേക്ക് കൊണ്ടുപോയിരുന്നത് . റംസി ഗർഭിണി ആയിരിക്കെ അബോർഷൻ നടത്തിയത് സംബന്ധിച്ചും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം വരും .ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു .ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ ആണ്…

    Read More »
  • NEWS

    കോടികൾ മുടക്കി സിനിമകൾ വാങ്ങിക്കൂട്ടേണ്ട ,നല്ല പരിപാടികൾ ഉണ്ടെങ്കിൽ ചാനൽ ആള് കാണും , ഓണക്കാലം നേട്ടമായത് ഫ്ളവേഴ്സിന് ,ന്യൂസ് ചാനലുകൾ വീണു

    ഉത്സവ കാലങ്ങൾ നേട്ടമാക്കാൻ അല്ലെങ്കിലും ശ്രീകണ്ഠൻ നായർക്ക് പ്രത്യേക വിരുതാണ് .കഴിഞ്ഞ ഓണത്തിന് ടോപ് സിംഗർ വിത്ത് മോഹൻലാൽ കീഴടക്കിയത് മറ്റു ചാനലുകൾ കോടിക്കണക്കിനു രൂപ നൽകി വാങ്ങിയ സിനിമകളെയാണ് .ഇത്തവണയും ഫ്ളവേഴ്സിന് പിഴച്ചില്ല .ഓണം സിനിമകളെ ആശ്രയിക്കാതെ പ്ലാൻ ചെയ്തു എന്നിടത്താണ് ശ്രീകണ്ഠൻ നായർ മാജിക് .ഏതാണ്ട് 250 നടുത്ത് പോയിന്റുകൾ അധികം നേടിയാണ് ഫ്ളവേഴ്സ് വിനോദ ചാനലുകളുടെ ബാർക്ക് റേറ്റിംഗിലെ രണ്ടാം സ്ഥാനം നിലനിർത്തിയത് .മറ്റൊരു ചാനലും ഓണനാളുകളിൽ ഇങ്ങനെ വളർന്നിട്ടില്ല. ഇത്തവണയും സിനിമകൾ അല്ല പ്രോഗ്രാമുകൾ ആണ് ഫ്ളവേഴ്സിനെ തുണച്ചത് .ഉത്രാടം ദിനത്തിൽ ഉച്ചക്ക് 12 മുതൽ രാത്രി 7 മണി വരെയുള്ള സ്റ്റാർ മാജിക് വിത്ത് കുഞ്ചാക്കോ ബോബൻ ,തിരുവോണം നാളിൽ രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ നീണ്ടു നിന്ന ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ എന്നിവ മറ്റു ചാനലുകളിലെ പരിപാടികളെ മറികടന്ന് ഫ്ളവേഴ്സിന് മികച്ച റേറ്റിംഗ് സമ്മാനിച്ചു .…

    Read More »
  • NEWS

    ഖമററുദ്ദീന് മുമ്പില്‍ വാതില്‍ കൊട്ടിയടച്ച് പാണക്കാട് തങ്ങള്‍; ലീഗില്‍ സംഘര്‍ഷം

    മലപ്പുറം: മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു. തത്കാലം ഖമറുദ്ദീനോട് പാണക്കാട്ടേക്ക് വരേണ്ട എന്ന നിര്‍ദേശം നല്‍കിയെന്നാണ് സൂചനകള്‍. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം സി ഖമറുദ്ദീന്‍ എംഎല്‍എ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. മാത്രമല്ല പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മുസ്ലീം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതും കേസിന്റെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നല്‍കാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ ഖമറുദ്ദീനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ പ്രവര്‍ത്തകര്‍ കാസര്‍കോട് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. ഇവരില്‍ പലരും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കമറുദ്ദീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്…

    Read More »
  • NEWS

    പട പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട തന്നെ, മുന്നണികളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് -ജോസഫ് വിഭാഗം

    ജോസ്-ജോസഫ് പക്ഷത്തിന്റെ തര്‍ക്കം ഒടുവില്‍ ഔദ്യോഗികമായി അവസാനിച്ച് രണ്ട് കൂട്ടരും വേവ്വെറേ വഴിക്കായെങ്കിലും പ്രശ്‌നങ്ങള്‍ക്ക് തീരുന്നില്ല. പുതിയ പോര് ഇരുപക്ഷങ്ങള്‍ക്കും മുന്നണിയോടാണ്. ജോസ് പുറത്ത് പോയ സാഹചര്യത്തില്‍ 10 സീറ്റുകളെങ്കിലും വേണമെന്ന ജോസഫ് പക്ഷത്തിന്റെ ആവശ്യത്തിന് ഇരിങ്ങാലക്കുടയും , ചങ്ങനാശേരി അടക്കം ആറ് സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാകില്ലെന്നാണ് യു.ഡി.എഫിന്റെ മറുപടി. അതേ സമയം മറുകണ്ടം ചാടിയ ജോസ് കെ മാണി സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത് യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്സിനുണ്ടായിരുന്ന 15 സീറ്റുകളാണ്. 10 ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കേണ്ട എന്നാണ് മറുപടി. ഇതോടെ ഇരു മുന്നണികളിലും സീറ്റ് തര്‍ക്കം ആരംഭിച്ചു കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ ചൂടിങ്ങെത്തിയതോടെ ഇരു മുന്നണികളിലും എങ്ങനെ കൂടുതല്‍ മികച്ച വിജയം നേടാം എന്ന ചര്‍ച്ചയാണ് കാര്യമായി നടക്കുന്നത്. യു.ഡി.എഫില്‍ നിന്നും മൊഴി ചൊല്ലി ജോസ് കെ മാണിയും കൂട്ടരും ഇടതു പക്ഷത്തേക്ക് ചാഞ്ഞത് എതിരാളികളെ തെല്ലൊന്ന് ഭപ്പെടുത്തിയിട്ടുണ്ട്. മധ്യകേരളത്തിലെ ജോസ് കെ മാണിയുടെ സ്വാധീനം പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്ന് ഇടതുപക്ഷത്തിന്…

    Read More »
  • NEWS

    വിവാഹ സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ്

    വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിരവധി തെളിവുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ റംസിയെ ഗര്‍ഭഛിദ്രം നടത്താനായി തയ്യാറാക്കിയ വ്യജ വിവാഹ സര്‍ട്ടിഫിക്കറ്റ് റംസിയുടെ മാതാപിതാക്കളുടേതെന്നാണ് പുതിയ തെളിവ്. റംസിയുടെ മാതാപിതാക്കളുടെ പേരു വിവരങ്ങളും തീയതികളും മാറ്റിയ വ്യാജ സര്‍ട്ടിഫിക്കറ്റുമായി കൊല്ലൂര്‍വിള മുസ്ലീം ജമാ അത്ത് ഭാരവാഹികളാണ് പോലിസിനെ സമീപിച്ചത്. 2017ല്‍ നല്‍കിയിരിക്കുന്ന വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ 2016 ഫെബ്രുവരിയില്‍ നടന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആ തീയതിയില്‍ അവിടെ ഒരു വിവാഹം നടന്നിട്ടില്ല. മാത്രമല്ല സര്‍ട്ടിഫിക്കേറ്റില്‍ പറയുന്ന ട്രഷാറര്‍ 2012 വരെ ഉണ്ടായിരുന്നുളളൂ. 2017ലെ സര്‍ട്ടിഫിക്കറ്റും ഇങ്ങനെയല്ല, ഹാരിസിന്റെ മേല്‍വിലാസം കൊടുത്തിരിക്കുന്നത് റംസിയുടെ പിതാവിന്റെ കുടംബ വീടിന്റേതുമാണ് ഇത്തരത്തില്‍ വ്യാജ രേഖ ചമച്ചതിന് ഹാരിസിനെതിരെ ജമാ അത്ത് ഭാരവാഹികള്‍ പരാതി നല്‍കി. 1995ലാണ് റംസിയുടെ മാതാപിതാക്കളുടെ കല്യാണം കഴിഞ്ഞത് എന്നാല്‍ അവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റ് കൊടുത്തത് 2010ലാണ്. ഈ സര്‍ട്ടിഫിക്കറ്റ് വെച്ചാണ് ഇവര്‍ വ്യാജരേഖ ചമച്ചത്. കേസില്‍ സീരിയല്‍…

    Read More »
  • NEWS

    ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് ബിജെപി ,തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റേണ്ടെന്നും കെ സുരേന്ദ്രൻ

    ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന സർക്കാർ നിർദ്ദേശത്തെ പിന്തുണച്ച് ബിജെപി .ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .3 സമ്മേളനത്തിൽ പോലും പങ്കെടുക്കാൻ അംഗങ്ങൾക്ക് ആവില്ല .ഈ സാഹചര്യത്തിലാണ് ബിജെപി ഈ നിർദേശം മുന്നോട്ട് വയ്ക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു .അതേ സമയം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടതില്ല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു . ഉപതെരഞ്ഞെടുപ്പുകൾ മാറ്റി വയ്ക്കണമെന്ന നിർദേശം സർക്കാർ പ്രതിപക്ഷ കക്ഷികളുടെ മുന്നിൽ വച്ചിരുന്നു .എന്നാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പും മാറ്റണമെന്ന ആവശ്യമാണ് യു ഡി എഫ് മുന്നോട്ട് വച്ചത് .ഈ സാഹചര്യത്തിൽ സർക്കാർ പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചന നടത്തുന്നുണ്ട് .

    Read More »
  • NEWS

    കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാൻ നീക്കം

    കോൺഗ്രസ്സ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാൻ നീക്കം.ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് കത്ത് നൽകി . ഏഴു തവണ എംപിയും കോൺഗ്രസ് ചീഫ് വിപ്പുമാണ് കൊടിക്കുന്നിൽ സുരേഷ് .സ്പീക്കർ പാനലിലും കൊടിക്കുന്നിൽ സുരേഷ് ഉണ്ട് . കോൺഗ്രസിനു ഒറ്റയ്ക്ക് കൊടിക്കുന്നലിനെ ജയിപ്പിക്കാൻ ആവില്ല .പ്രതിപക്ഷത്തിന്റെയാകെ പിന്തുണ നേടാനും ശ്രമം നടക്കുന്നുണ്ട് .എന്നാലും സർക്കാർ കനിയണം .സാധാരണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് നൽകുകയാണ് പതിവ് .

    Read More »
  • NEWS

    ബിനിഷീന്റെ ചോദ്യം ചെയ്യല്‍: കോടിയേരി രാജിവയ്ക്കണം-മുല്ലപ്പള്ളി

    രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തത്സ്ഥാനം ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജന്‍സികള്‍ രാഷ്ട്രീയനേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീര്‍ഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ താമസിച്ച് നടത്തിയ ഈ ഇടപാടുകള്‍ക്ക് രാഷ്ട്രീയസംരക്ഷണം ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും മനസിലാക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെയും സിപിഎം എന്ന ബഹുജന സംഘടനനെയും നിയന്ത്രിക്കുന്ന സെക്രട്ടറിക്ക് തന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഒന്നുകില്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു, അല്ലെങ്കില്‍ കണ്ണടച്ചു. രണ്ടായാലും…

    Read More »
  • NEWS

    ലഹരികൾ പൂക്കുന്ന സിനിമാരംഗം ,സഞ്ജയ് ദത്ത് മുതൽ റിയ ചക്രബർത്തി വരെ

    സിനിമാ മേഖലയുടെ ഗ്ലാമറിന്റെ മറവിൽ പലപ്പോഴും അരുതായ്മയുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ട് .സിനിമ മേഖലയിലെ പാർട്ടികൾ എല്ലാം ഇപ്പോൾ സംശയത്തിന്റെ നിഴലിൽ വന്നിരിക്കുകയാണ് . ഏവരെയും ഞെട്ടിച്ചു പുറത്ത് വന്ന അത്തരത്തിലുള്ള ആദ്യത്തെ കഥ സഞ്ജയ് ദത്തിന്റേതാണ് .ലഹരി പൂക്കുന്നയിടങ്ങളിലൊക്കെ സഞ്ജയ് ദത്തിന്റെ കാൽപാട് പതിഞ്ഞു .ഒടുവിൽ ലഹരിമുക്തിയും വലിയ വാർത്തയായി .അപ്പോഴൊന്നും നിയമക്കുരുക്കുകൾ ലഹരിയുടെ പേരിൽ ഇവരെ തേടിയെത്തിയില്ല . ലഹരിയോടുള്ള അടങ്ങാത്ത ആസക്തി തുറന്നു പറഞ്ഞ് വാർത്തകളിൽ ഇടം പിടിച്ചത് മനീഷ കൊയ്‌രാളയും കങ്കണ റണൗട്ടുമാണ് .തന്നെ ലഹരിക്കടിമയാക്കി നടൻ ചൂഷണം ചെയ്തുവെന്ന് കങ്കണ വെളിപ്പെടുത്തി . ബോളിവുഡിലെ 90 % പേരും ലഹരി ഉപയോഗിക്കുന്നവർ ആണെന്ന് കങ്കണയും 80 % പേർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് റിയയും പറയുന്നു .രണ്ടു ഡസനോളം ഉന്നതരുടെ പേരാണ് റിയ എൻ സി ബിയുടെ മുന്നിൽ പറഞ്ഞിട്ടുള്ളത് . നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ സിനിമ മേഖലയിലെ…

    Read More »
Back to top button
error: