Month: September 2020

  • NEWS

    ലീഗ് നേതാക്കളുടെ ജ്വല്ലറി തട്ടിപ്പിൽ ഉന്നത തല അന്വേഷണം വേണമെന്ന് സി പി ഐ എം

    മഞ്ചേശ്വരം എം.എൽ.എ എം സി ഖമറൂദ്ദീന്റെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ നടത്തിയ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഇതിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം സർക്കാർ നടത്തണം. നിക്ഷേപ തട്ടിപ്പിൽ 33 കേസാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എം.എൽ.എക്കെതിരെ ഇത്രയധികം കേസ്ര ജിസ്റ്റർ ചെയ്യപ്പെടുന്നത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. ഓരോ ദിവസവും നിരവധി ആളുകളാണ് പുതുതായി പരാതിയുമായി മുന്നോട്ടു വരുന്നത്. 150 കോടിയോളം രൂപയാണ് സമാഹരിച്ചതായി വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയ്ർമാനായ എം.സി ഖമറൂദ്ദീനും എം.ഡിയായ പൂക്കോയതങ്ങളും രജിസ്റ്റർ ചെയ്തത്. 2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികൾ രജിസ്റ്റർ ചെയ്തത്. ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ്…

    Read More »
  • NEWS

    എംസി ഖമറുദ്ധീൻ ആറു മാസത്തിനകം നിക്ഷേപകരുടെ തുക തിരിച്ചു നൽകണം-മുസ്‌ലിം ലീഗ്

    മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടങ്ങളും ഖമറുദ്ദീന്‍ എംഎല്‍എ ആറ് മാസത്തിനകം കൊടുത്തു വീട്ടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട്ട് കാസര്‍കോഡ് ജില്ലാ നേതക്കളുടെയും സംസ്ഥാന നേതാക്കളുടേയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍. പാര്‍ട്ടിയുടെ ജില്ലാ നോതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം പാര്‍ട്ടി എടുത്തതെന്നും തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്ഥിയുണ്ടെന്നും ഖമറുദ്ദീന്‍ ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന്‍ കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും ഉപയോഗപ്പെടുത്തണം. നിലവില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഖമറുദ്ദീന്‍ രാജിവെച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഗൗരവം കാണുന്നത് നിക്ഷേപകരുടെ പ്രശ്‌നത്തിലാണെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച്‌ സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

    Read More »
  • NEWS

    വെട്ടിപ്പിൽ ശ്രീരാമനും രക്ഷയില്ല, രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ്

    അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ്. ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് വ്യജ ചെക്കുപയോഗിച്ച് പണം തട്ടിയെടുത്തത്. ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്നും തട്ടിപ്പിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി പണം സ്വരൂപിക്കുന്നതിനായി ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റാണ് അക്കൗണ്ട് ആരംഭിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ട്രസ്റ്റ് രൂപീകരിച്ചത്. ആറ് ലക്ഷം രൂപയാണ് നഷ്ടമായത്. വ്യാജ ചെക്ക് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് എന്ന് പോലീസ് പറഞ്ഞു. പണം പിന്‍വലിച്ച അതേ സീരിയല്‍ നമ്പറുകളുടെ ഒറിജിനല്‍ ചെക്കുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. 2.5 ലക്ഷം രൂപയും 3.5 ലക്ഷം രൂപയുമായി രണ്ട് തവണയായിട്ടാണ് പണം പിന്‍വലിച്ചതെന്നാണ് കണ്ടെത്തല്‍. ബുധനാഴ്ച ഉച്ചയ്ക്ക് ബാങ്കില്‍ നിന്ന് വെരിഫിക്കേഷന്‍ കോള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ്…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര്‍ സ്വദേശിനി കുഞ്ഞിപ്പാത്തു (69), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ മലപ്പുറം പൊന്നാനി സ്വദേശി ഉമ്മര്‍കുട്ടി (62), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തണലൂര്‍ സ്വദേശി സെയ്ദാലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് സ്വദേശിനി സരസമ്മ (68), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ചിന്ന (58), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അഷ്‌റഫ് (63), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി സലീന (38), സെപ്റ്റംബര്‍ 4ന്…

    Read More »
  • ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു സർക്കാർ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു ,കത്ത് പുറത്ത്

    നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ നേരത്തെ തന്നെ അറിയിച്ചു .ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അയച്ച കത്ത് പുറത്ത് വന്നു .കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പാണ് സർക്കാർ നിലപാട് അറിയിച്ചത് . ഓഗസ്റ്റ് 21 നാണു സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ നിലപാട് അറിയിച്ചത് .സെപ്തംബർ 4 നാണു കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് .ചീഫ് സെക്രട്ടറിയുടെ നിർദേശം തള്ളിയ ശേഷമാണ് സർക്കാർ പ്രതിപക്ഷ കക്ഷികളുടെ സമവായത്തിന് ശ്രമിച്ചത് .വെള്ളിയാഴ്ച ഇക്കാര്യത്തിൽ സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട് . 2021 മെയ് 21 വരെയാണ് സർക്കാരിന്റെ കാലാവധി .അതുകൊണ്ട് കുറച്ചു കാലം മാത്രമേ പുതിയ അംഗങ്ങൾക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കൂ .ഇക്കാര്യം സർക്കാർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .കുട്ടനാട്ടിൽ 1,61,860 വോട്ടർമാരും ചവറയിൽ 1,32,860 വോട്ടർമാരും ആണുള്ളത് .കോവിഡ് പ്രോട്ടോകോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് പാടാണ് എന്നാണ് സർക്കാർ നിലപാട് . ഉപതെരഞ്ഞെടുപ്പ് മാത്രമല്ല ,പഞ്ചായത്ത് തെരഞ്ഞെടുപ്പും നീട്ടിവെക്കണം എന്ന നിലപാടിൽ ആണ് പ്രതിപക്ഷം…

    Read More »
  • NEWS

    സമാന്തര കോടതി ആകരുത്, അർണാബിനെ തരൂർ പൂട്ടിയത് ഇങ്ങനെ

    ശശി തരൂരിന്റെ പരാതിയില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. സമാന്തര മാധ്യമ വിചാരണ അനുവദിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സുനന്ദ പുഷ്‌കറിന്റെ മരണശേഷം അര്‍ണബ് ഗോസ്വാമി തന്നെ ചാനലിലൂടെ പരസ്യമായി വ്യക്തിഹത്യ നടത്തിയെന്ന തരൂരിന്റെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മാധ്യമവിചാരണ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. ഒരുകേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ മാധ്യമങ്ങള്‍ ആരെയെങ്കിലും കുറ്റക്കാരനായിക്കണ്ട് സമാന്തരവിചാരണ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. തെളിയിക്കാനാകാത്ത വാദങ്ങള്‍ പരസ്യമായി പറയരുതെന്ന് ദില്ലി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്ത നിരീക്ഷിച്ചു. ജസ്റ്റിസ് മുക്ത ഗുപ്തയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് 2017 ജനുവരിയില്‍ മരണവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസിലെ ഏക പ്രതിയായ പുഷ്‌കറുടെ ഭര്‍ത്താവ് ശശി തരൂറിന്റെ അപേക്ഷ പരിഗണിക്കുകയായിരുന്നു.വിചാരണ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ അര്‍ണബ് തന്റെ…

    Read More »
  • മാഹി ബൈപ്പാസ് പാലം തകര്‍ന്നതിനെക്കുറിച്ച് അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് രമേശ് ചെന്നിത്തലയുടെ  കത്ത്

    തിരുവനന്തപുരം: കണ്ണൂരിലെ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് പദ്ധതിയില്‍ ഉള്‍പ്പെട്ട നെട്ടൂരിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ നാല് ബീമുകള്‍ തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തില്‍ ഈ പണിയെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിജിലന്‍സ് കമ്മീഷന് കത്ത് നല്‍കി. ഇക്കഴിഞ്ഞ ആഗസ്റ്റ് 26 നാണ് 43 മീറ്റര്‍ നീളമുള്ള നാല് ബീമുകള്‍ തകര്‍ന്ന് നദിയിലേക്ക് പതിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തൊഴിലാളികള്‍ ഉച്ച ഭക്ഷണത്തിന് പോയ സമയത്തായതിനാല്‍ ആളപായമുണ്ടാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. 1181 കോടി രൂപയുടേതാണ് 8.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാഹി ബൈപ്പാസ് പ്രോജക്ട.് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണി നടത്തുന്നത്. കൊച്ചിയിലെ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍സ് ആണ് കരാറുകാര്‍. സംഭവത്തെത്തുടര്‍ന്ന് ആഗസ്റ്റ് 28 ന് താന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.  നിര്‍മ്മാണത്തിലെ വൈകല്യമാണ് അപകടത്തിന് കാരണമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ മേല്‍ നോട്ടത്തില്‍ നടന്ന പണിയില്‍ വ്യക്തമായ അഴിമതിയും…

    Read More »
  • NEWS

    സീരിയൽ താരം ലക്ഷ്മി പ്രമോദ്  കുടുങ്ങും ,പ്രതി ചേർക്കുമെന്ന് പോലീസ് വൃത്തങ്ങൾ

    റംസി സംഭവത്തിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിനെ പ്രതി ചേർക്കുമെന്ന് പോലീസ് .ലക്ഷ്മി ഇപ്പോൾ ഒളിവിലാണ് . പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ താരം ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ രണ്ടു ദിവസത്തിനുള്ളിൽ പ്രതി ചേർക്കുമെന്ന് പോലീസ് .ഇപ്പോൾ ഇവർ ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത് . ലക്ഷ്മിയും റംസിയും തമ്മിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും കേസിൽ നിര്ണായകമാകുമെന്നു പോലീസ് വ്യക്തമാക്കി .കാമുകൻ ഹാരിസിന്റെ ജേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിൽ ആയിരുന്നു .ഇരുവരും സ്ഥിരമായി ടിക്കറ്റോക് വിഡിയോകളും ചെയ്തിരുന്നു .ലക്ഷ്മിയാണ് റംസിയെ കുട്ടിയെ നോക്കാൻ എന്ന പേരിൽ സീരിയൽ സെറ്റുകളിലേക്ക് കൊണ്ടുപോയിരുന്നത് . റംസി ഗർഭിണി ആയിരിക്കെ അബോർഷൻ നടത്തിയത് സംബന്ധിച്ചും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം വരും .ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു .ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ ആണ്…

    Read More »
  • NEWS

    കോടികൾ മുടക്കി സിനിമകൾ വാങ്ങിക്കൂട്ടേണ്ട ,നല്ല പരിപാടികൾ ഉണ്ടെങ്കിൽ ചാനൽ ആള് കാണും , ഓണക്കാലം നേട്ടമായത് ഫ്ളവേഴ്സിന് ,ന്യൂസ് ചാനലുകൾ വീണു

    ഉത്സവ കാലങ്ങൾ നേട്ടമാക്കാൻ അല്ലെങ്കിലും ശ്രീകണ്ഠൻ നായർക്ക് പ്രത്യേക വിരുതാണ് .കഴിഞ്ഞ ഓണത്തിന് ടോപ് സിംഗർ വിത്ത് മോഹൻലാൽ കീഴടക്കിയത് മറ്റു ചാനലുകൾ കോടിക്കണക്കിനു രൂപ നൽകി വാങ്ങിയ സിനിമകളെയാണ് .ഇത്തവണയും ഫ്ളവേഴ്സിന് പിഴച്ചില്ല .ഓണം സിനിമകളെ ആശ്രയിക്കാതെ പ്ലാൻ ചെയ്തു എന്നിടത്താണ് ശ്രീകണ്ഠൻ നായർ മാജിക് .ഏതാണ്ട് 250 നടുത്ത് പോയിന്റുകൾ അധികം നേടിയാണ് ഫ്ളവേഴ്സ് വിനോദ ചാനലുകളുടെ ബാർക്ക് റേറ്റിംഗിലെ രണ്ടാം സ്ഥാനം നിലനിർത്തിയത് .മറ്റൊരു ചാനലും ഓണനാളുകളിൽ ഇങ്ങനെ വളർന്നിട്ടില്ല. ഇത്തവണയും സിനിമകൾ അല്ല പ്രോഗ്രാമുകൾ ആണ് ഫ്ളവേഴ്സിനെ തുണച്ചത് .ഉത്രാടം ദിനത്തിൽ ഉച്ചക്ക് 12 മുതൽ രാത്രി 7 മണി വരെയുള്ള സ്റ്റാർ മാജിക് വിത്ത് കുഞ്ചാക്കോ ബോബൻ ,തിരുവോണം നാളിൽ രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ നീണ്ടു നിന്ന ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ എന്നിവ മറ്റു ചാനലുകളിലെ പരിപാടികളെ മറികടന്ന് ഫ്ളവേഴ്സിന് മികച്ച റേറ്റിംഗ് സമ്മാനിച്ചു .…

    Read More »
  • NEWS

    ഖമററുദ്ദീന് മുമ്പില്‍ വാതില്‍ കൊട്ടിയടച്ച് പാണക്കാട് തങ്ങള്‍; ലീഗില്‍ സംഘര്‍ഷം

    മലപ്പുറം: മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു. തത്കാലം ഖമറുദ്ദീനോട് പാണക്കാട്ടേക്ക് വരേണ്ട എന്ന നിര്‍ദേശം നല്‍കിയെന്നാണ് സൂചനകള്‍. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം സി ഖമറുദ്ദീന്‍ എംഎല്‍എ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. മാത്രമല്ല പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മുസ്ലീം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതും കേസിന്റെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നല്‍കാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ ഖമറുദ്ദീനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ പ്രവര്‍ത്തകര്‍ കാസര്‍കോട് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. ഇവരില്‍ പലരും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കമറുദ്ദീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്…

    Read More »
Back to top button
error: