Tech
-
ഫോണ്‍പേ ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍
ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അതേസമയം, ഫോൺ പേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ ഫ്ലിപ്പ്കാർട്ട് സിംഗപ്പൂരിൽ തന്നെ തുടരും. 2020 ഡിസംബെരിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫോൺപേ വേറിട്ടത്. തുടർന്ന് രാജ്യത്തെ ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ ഒന്നായ ഫ്ലിപ്പ്കാർട്ട് ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഫോൺ മാറ്റുമെന്ന വാർത്തയോട് ഫോൺപേയോ ഫ്ലിപ്പ്കാർട്ടോ പ്രതികരിച്ചിട്ടില്ല. അതേസമയം, ഫോൺ പേ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും . ബംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ഫോൺ പേയുടെ നീക്കം. ഏകദേശം 2,800ഓളം…
Read More » -
ഡൗണ്‍ലോഡ് സ്പീഡില്‍ ഒന്നാമന്‍ ജിയോ; അപ്‌ലോഡില്‍ മുമ്പന്‍ വീ
വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്നത് ജിയോ. ട്രായിയുടെ മൈ സ്പീഡ്‌പോർട്ടലിൽ നിന്നുള്ള വിവരം അനുസരിച്ചാണ് ജിയോ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മികച്ച ഡൗൺലോഡ്, അപ്‌ലോഡ് വേഗതയിൽ റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും ആദ്യ സ്ഥാനത്ത് തന്നെയുണ്ട്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ (വി), ബിഎസ്എൻഎൽ തുടങ്ങിയ നാല് ടെലികോം കമ്പനികളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇക്കഴിഞ്ഞ അഞ്ചുമാസമായി ജിയോയാണ് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നത്. പക്ഷേ കൂടുതൽ അപ് ലോഡുകൾ നടക്കുന്നത് വോഡഫോൺ ഐഡിയയുടെ നെറ്റ് വർക്കിലാണ്. വിവിധ ടെലികോം സേവന ദാതാക്കളുടെ ഉപയോക്താക്കളുടെ ഡാറ്റാ പ്രകാരമാണ് ഇന്റർനെറ്റ് വേഗത സംബന്ധിച്ച ശരാശരി കണക്കുകൾ ട്രായ് പുറത്തുവിട്ടിരിക്കുന്നത്. ട്രായ് മൈ സ്പീഡ് കണക്കുകൾ പറയുന്നത് അനുസരിച്ച് 2022 ജൂണിൽ ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ തുടങ്ങിയ സേവനങ്ങളുടെ ശരാശരി ഡൗൺലോഡ് വേഗത 22.1 എംബിപിഎസ്, 14.4 എംബിപിഎസ്, 16.4 എംബിപിഎസ്, 5.5 എംബിപിഎസ് എന്നിങ്ങനെയായിരുന്നു. 4ജി സേവനം ലഭ്യമാക്കിയാൽ ബിഎസ്എൻഎല്ലിനും മികച്ച…
Read More » -
ഇന്ത്യയ്ക്ക് പിന്നാലെ വിപിഎൻ സേവനങ്ങൾക്ക് കടിഞ്ഞാണിട്ട് അമേരിക്കയും
വിപിഎൻ കമ്പനികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും. ഇന്ത്യയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. വ്യക്തികൾക്ക് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്ന നൂറിലധികം കമ്പനികളെ നിയന്ത്രിക്കാനാണ് അമേരിക്ക രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ട്രേഡ് കമ്മീഷനോട് ഡേറ്റാ സമ്പ്രദായങ്ങൾ പരിഹരിക്കാൻ യുഎസ് നിയമനിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ. ഈ വിപിഎൻ പരസ്യങ്ങളാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഡാറ്റകളാലും നിറഞ്ഞിരിക്കുന്നു എന്നാണ് നിയമനിർമാതാക്കളുടെ ആരോപണം. അന്ന ജി. എഷൂ (ഡി-സിഎ), റോൺ വൈഡൻ (ഡി-ഒആർ) എന്നിവരുടെ കത്തിൽ പറയുന്നതനുസരിച്ച് വിപിഎൻ കമ്പനികൾ നിരവധി ദുരുപയോഗ ആരോപണങ്ങളാണ് നേരിടുന്നത്. ഉപയോക്തൃ ഡേറ്റ വിൽക്കുന്നതും ഉപയോക്തൃ പ്രവർത്തന ലോഗുകൾ നിയമത്തിന് നൽകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങള് കത്തിൽ പറയുന്നുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചു വർഷം സൂക്ഷിക്കണമെന്ന് വിപിഎൻ സേവനദാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. എക്‌സ്പ്രസ്, സർഫ്ഷാർക് എന്നീ വിപിഎൻ കമ്പനികൾ കമ്പനികൾ സ്വകാര്യതയിൽ…
Read More » -
സാധനങ്ങള്‍ മറന്നുവയ്ക്കാറുണ്ടോ ? പിന്നീട് അവ തപ്പിനടക്കാറുണ്ടോ ? നഷ്ടപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍
നഷ്ടപെടുന്ന വസ്തുക്കള്‍ തിരിച്ചു ലഭിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍. എയര്‍ ടാഗ് സംവിധാനം വഴി ഐഫോണ്‍ ഉപയോഗിച്ച് കാണാതാകുന്ന വസ്തുക്കള്‍ കണ്ടെത്താം. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ പുത്തന്‍ സാങ്കേതിക വിദ്യയായ എയര്‍ ടാഗ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്ന് ഇതിനകം തന്നെ റിപോര്‍ട്ടുകള്‍ വന്നു തുടങ്ങിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. റിപോര്‍ട്ടുകള്‍ പ്രകാരം ചാവികള്‍ പഴ് സുകള്‍ തുടങ്ങിയ വസ്തുക്കള്‍ കാണാതായാല്‍ എയര്‍ ടാഗ് സംവിധാനം വഴി ഐഫോണിലൂടെ കണ്ടെത്താനാകും . വളരെ ചെറിയ ഉപകരണമായ എയര്‍ റ്റാഗുകള്‍ കാണാതാകാന്‍ സാധ്യതയുള്ള വസ്തുക്കളില്‍ ഘടിപ്പിച്ചാണ് സാങ്കേതിവിദ്യ ഉപയോഗിക്കാനാകുക. നിലവില്‍ സമാനമായ ബ്ലുടൂത് ട്രാക്കറുകള്‍ ടൈല്‍ എന്ന കമ്പനി നിര്‍മിക്കുന്നുണ്ട്. ഐഫോണില്‍ നിലവിലുള്ള ഫൈന്‍ഡ് മൈ ഫോണ്‍ ആപ്പുമായി ബന്ധപെടുത്തിയാകും എയര്‍ ടാഗ് സംവിധാനം പ്രവര്‍ത്തിക്കുക. കാണാതായ വസ്തുക്കള്‍ കണ്ടെത്താന്‍ ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതവും ഉപയോഗിക്കും. പുതിയ ഉല്‍പ്പന്നത്തിന്റെ വരവോടെ തങ്ങളുടെ വെയ്‌റെബിള്‍…
Read More » -
മള്‍ട്ടിപ്പിള്‍ പ്രൊഫൈല്‍ ഫീച്ചറുമായി ഫേസ്ബുക്ക്; ‘അശ്വതി അച്ചു’ പരിപാടിക്ക് ശ്രമിച്ചാല്‍… പണികിട്ടും ഉള്ളതുകൂടി പോകും…
ഫേസ്ബുക്ക് യൂസേഴ്‌സിന് പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിക്കുകയാണ് മെറ്റ. ഒരേ സമയം ഒരു യൂസറിന് 5 പ്രൊഫൈലുകള്‍ വരെ യൂസ് ചെയ്യാമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത. അതും ഒരു അക്കൌണ്ടില്‍ നിന്ന് തന്നെ ഈ അഞ്ച് പ്രൊഫൈലുകളും ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ യൂസേഴ്‌സിനെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് കമ്പനി ഈ പുതിയ സൌകര്യം അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉള്ള ആളുകളുമായി ഇടപഴകാന്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്നതാണ് ഈ ഫീച്ചറിന്റെ ഹൈലൈറ്റ്. ഉദാഹരണത്തിന് ഒരു യൂസറിന് സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം ഒരു പ്രൊഫൈലും അതിന്റെ ഫീഡുകളും ഉപയോഗിക്കാന്‍ കഴിയും. അത് പോലെ ബിസിനസുമായി ബന്ധപ്പെട്ടവര്‍, കൂടെ ജോലി ചെയ്യുന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ ഓരോ വിഭാഗം ആളുകളുമായി ഇടപഴകാന്‍ വേറെ വേറെ പ്രൊഫൈലുകള്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ കഴിയും. ഓരോ ആവശ്യത്തിനും ഓരോ അക്കൗണ്ട് എന്ന നിലയിലും കാണാം. പക്ഷേ ഒരു അക്കൌണ്ടില്‍ നിന്ന് 5 പ്രൊഫൈല്‍ മാത്രമേ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. സെലക്റ്റ്ഡ്…
Read More » -
ഔദാര്യമല്ല, ഗാഡ്ജറ്റ് റിപ്പയറിങ് ഇനി അവകാശം
സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍ വരെയുള്ള ഡിവൈസുകളും മറ്റും വാങ്ങുന്ന യൂസേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് കൃത്യമായ സര്‍വീസിന്റെയും റിപ്പയറിങ്ങിന്റെയും അഭാവം. കമ്പനികള്‍ നേരിട്ട് നടത്തുന്നതോ അല്ലെങ്കില്‍ അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററുകളില്‍ നല്‍കിയാല്‍ സര്‍വീസിന് മാത്രം ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നു. ഇനി പുറത്ത് നിന്നും ശരിയാക്കാമെന്ന് കരുതിയാല്‍ കമ്പനികളുടെ വാറന്റി ഭീഷണിയും ഒപ്പം വരും. സര്‍വീസില്‍ മാത്രമല്ല, പാര്‍ട്‌സിനും മറ്റും ഉയര്‍ന്ന നിരക്ക് ഈടാക്കുകയും ചെയ്യും. പലപ്പോഴും പ്രവര്‍ത്തനം നിലച്ച അല്ലെങ്കില്‍ ശേഷി കുറഞ്ഞ പാര്‍ട്‌സ് റിപ്പയര്‍ ചെയ്യാതെ മാറ്റി സ്ഥാപിക്കുന്നതും പുതിയ ഡിവൈസ് വാങ്ങുന്നതാണ് നല്ലതെന്ന രീതിയില്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നതും കാണാം. കാര്‍ നിര്‍മാതാക്കള്‍ സര്‍വീസും റിപ്പയറിങും ഓഫര്‍ ചെയ്യുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പലപ്പോഴും റിപ്പയറിങ് ഓപ്ഷനുകള്‍ നല്‍കുന്നില്ല. ഈ രീതിയ്ക്കാണ് മാറ്റം വരാന്‍ പോകുന്നത്. ഒരു പക്ഷെ മൊത്തം സാങ്കേതിക മേഖലയുടെ വില്‍പ്പനാനന്തര സേവന രീതികളിലും മാറ്റം വരാന്‍ പുതിയ നീക്കം…
Read More » -
‘കുട്ടി’ കാഴ്ചക്കാരുടെ പിന്‍തുണയില്‍ യൂട്യൂബിനെ അട്ടിമറിച്ച് ടിക്‌ടോക്
ന്യൂയോര്‍ക്ക്: കുട്ടികളും കൗമാരക്കാരും യൂട്യൂബില്‍ ചിലവഴിക്കുന്നതിനെക്കാള്‍ സമയം ടിക് ടോക്കിൽ വീഡിയോകൾ കാണുന്നതിനാണ് ചിലവഴിക്കുന്നത് എന്ന് കണക്കുകള്‍. 2021ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2020 ജൂൺ മുതലാണ് യൂട്യൂബും, ടിക്ടോക്കും ഉപയോഗിക്കുന്ന 4 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആളുകൾ പ്രതിദിന ശരാശരി മിനിറ്റുകളുടെ അടിസ്ഥാനത്തിൽ ടിക് ടോക്ക് യൂട്യൂബിനെ മറികടക്കാന്‍ തുടങ്ങിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ആ മാസമാണ് ആദ്യമായി ടിക്ടോക്ക് യൂട്യൂബിനെ മറികടന്നത്. ടിക്ടോക്കില്‍ ഈ വയസില്‍ ഉള്ള ഒരു വ്യക്തി പ്രതിദിനം ശരാശരി 82 മിനിറ്റും യൂട്യൂബിൽ പ്രതിദിനം ശരാശരി 75 മിനിറ്റും ചിലവഴിക്കുന്നു എന്നാണ് കണക്ക്. 2020 ജൂണ്‍ മുതല്‍ ഈ ആധിപത്യം ടിക്ടോക് തുടരുകയാണ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ടിക്ടോക്ക് വീഡിയോകള്‍ കാണുന്നുണ്ട് എന്നാണ് കണക്ക്. ആഗോളാടിസ്ഥാനത്തിൽ യൂട്യൂബ് കാണാൻ ചെലവഴിക്കുന്നത് പ്രതിദിനം 56 മിനിറ്റ് മാത്രമാണ്. രക്ഷാകർതൃ നിരീക്ഷണത്തിനായി അക്കൗണ്ടുകളുള്ള 400,000…
Read More » -
ഇനി വോയിസും സ്റ്റാറ്റസാക്കാം; വരുന്നു പുത്തന്‍ മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍
ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്നൊരു മാറ്റം അടക്കം നിരവധി സവിശേഷതകളുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍ വരുന്നതായി റിപ്പോര്‍ട്ട്. കൃത്യമായ ഇടവേളകളില്‍ കൊണ്ടുവരുന്ന അപ്‌ഡേഷനുകളാണ് മെറ്റ കോര്‍പറേറ്റ്‌സിന്റെ വാട്ട്‌സ്ആപ്പിനെ ജനപ്രിയമാക്കി നില നിര്‍ത്തുന്നത്. ആ പ്രതീക്ഷ ഇത്തവണയും തെറ്റില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റവും ജനപ്രിയ വാട്ട്‌സ്ആപ്പ് ഫീച്ചറുകളില്‍ ഒന്നാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നമ്മള്‍ കാണുന്ന സ്റ്റോറീസ് ഫീച്ചറിന്റെ പതിപ്പ് തന്നെയാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസും. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് അപ്ഡേറ്റുകള്‍ എന്നിവയെല്ലാം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നമുക്ക് പങ്കുവയ്ക്കാം. എന്നാല്‍ വോയ്സ് നോട്ടുകള്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ കാര്യത്തില്‍ വാട്ട്‌സ്ആപ്പ് ഉടന്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട്. ഓരോ നിമിഷത്തിന്റെയും മൂഡനുസരിച്ച് വികാരം മറ്റുള്ളവരെ അറിയിക്കാനും എന്തും ഏതും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കാനും വെമ്പുന്ന പുതിയകാലഘട്ടത്തിലെ ഒരു വിഭാഗത്തിന് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണിത്. വോയ്സ് നോട്ട് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ അല്ലെങ്കില്‍ ‘വോയ്സ് സ്റ്റാറ്റസ്’ ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വോയ്സ്…
Read More » -
സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ കടുത്ത വെല്ലുവിളി; എസ്.എല്‍.ആര്‍. ക്യാമറകള്‍ ഇറക്കുന്നത് അവസാനിപ്പിക്കാന്‍ നിക്കോണ്‍
ടോക്കിയോ: സിംഗിള്‍ ലെന്‍സ് റിഫ്‌ളെക്‌സ് (എസ്.എല്‍.ആര്‍.) ക്യാമറകള്‍ ഇറക്കുന്നത് അവസാനിപ്പിക്കാന്‍ നിക്കോണ്‍. സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളില്‍ നിന്നുള്ള കടുത്ത മത്സരമാണ് ഇത്തരം ഒരു ചിന്തയിലേക്ക് ജാപ്പനീസ് ക്യാമറ നിര്‍മ്മാതാക്കളെ നയിച്ചത് എന്നാണ് വിവരം. നിക്കോണ്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് പുതിയ പരീക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. കൂടുതല്‍ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ മുഖ്യധാരാ ഉല്‍പ്പന്നങ്ങളായി മാറിയ മിറര്‍ലെസ് ക്യാമറകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിക്കോണിന്റെ എസ്എല്‍ആറുകളും മിറര്‍ലെസ്സ് ക്യാമറകളും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഏകദേശം 60 വര്‍ഷമായി നിക്കോണ്‍ ക്യാമറ രംഗത്തെ പ്രധാന പേരാണ്. സ്മാര്‍ട്ട്ഫോണ്‍ ക്യാമറ സാങ്കേതികവിദ്യയുടെ വളര്‍ച്ച കാരണം, ക്യാമറ കമ്പനികള്‍ വില്‍പ്പനയില്‍ വലിയ ഇടിവാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്. ക്യാമറ നിര്‍മ്മാതാവ് 2020 ജൂണ്‍ മുതല്‍ അതിന്റെ മുന്‍നിര ക്യാമറയായ ഡി6 ന് ശേഷം ഡിഎസ്എല്‍ആര്‍ ക്യാമറ ഇറക്കിയിട്ടില്ല. കമ്പനി അതിന്റെ Z-സീരീസില്‍ മിറര്‍ലെസ് ക്യാമറകള്‍ അവതരിപ്പിക്കുന്നുണ്ട്. നിക്കോണ്‍ ഇസഡ്…
Read More » -
മൊബൈല്‍ ഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം: നത്തിങ് ഫോണ്‍ എത്തി, സവിശേഷതകള്‍ ഇതാ…
ലണ്ടന്‍: മൊബൈല്‍ ഫോണ്‍ ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ നത്തിങ് തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ നത്തിങ് ഫോണ്‍ 1 പുറത്തിറക്കി. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം 8.30-ന് നടന്ന ചടങ്ങില്‍ നത്തിങ് സ്ഥാപകന്‍ കാള്‍ പെയ് ആണ് ഫോണ്‍ പുറത്തിറക്കിയത്. വമ്പന്‍ പ്രത്യേകതകളോടെയാണ് ഫോണ്‍ പുറത്തിറക്കിയതെന്നാണ് നിര്‍മാതാക്കളുടെ വാദം. 31,999 രൂപ മുതലാണ് ഇന്ത്യയിലെ വില. 8, 12 ജിബി റാം ഫോണുകളാണ് പുറത്തിറക്കിയത്. 128/256 യുഎഫ്എസ് സ്റ്റോറേജ് വേരിയന്റുകളിലും ഫോണ്‍ ലഭ്യമാകും. പിന്നില്‍ 50 മെഗാപിക്സലിന്റെ ഡ്യുവല്‍ ക്യാമറകളാണ് എടുത്തുപറയേണ്ട പ്രധാന പ്രത്യേകത. 16 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ. 50 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 766 ആണ് സെന്‍സര്‍. 50 മെഗാപിക്സല്‍ സാംസങ് ജെഎന്‍1 അള്‍ട്രാവൈഡ് സെന്‍സറാണ് മറ്റൊരു പ്രത്യേകത . 6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയുമായി എത്തുന്ന നത്തിങ് ഫോണ്‍ വണ്ണിന് 120 ഹെര്‍ട്സിന്റെ റിഫ്രഷ് റേറ്റ് വരുന്നുണ്ട്. സ്നാപ്ഡ്രാഗണ്‍ 778 ജി പ്ലസ് ചിപ്സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.…
Read More »