Sports

  • ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ:  ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്ക് ജയം(2-0)

    ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്കെതിരേ  ഓസ്ട്രേലിയക്ക് രണ്ട് ഗോൾ ജയം. ആദ്യ പകുതി മനോഹരമായ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യക്ക് രണ്ടാം പകുതിയിൽ  കാലിടറിയതോടെയാണ് ഓസ്ട്രേലിയക്ക് ജയം സാധ്യമായത്.രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയയുടെ രണ്ട് ഗോളുകളും പിറന്നത്. 50-ാം മിനിറ്റിൽ ജാക്സൺ ഇർവിനാണ് ഓസ്ട്രേലിയക്കായി ആദ്യ ഗോൾ കണ്ടെത്തിയത്. വലതു വിങ്ങിൽനിന്നുവന്ന ക്രോസ് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു കൈകൊണ്ട് തട്ടിയകറ്റിയെങ്കിലും പന്ത് ചെന്നുനിന്നത് ഇർവിന്റെ കാലിൽ. മനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ രണ്ട് ഇന്ത്യൻ താരങ്ങളെ ഭേദിച്ച് പന്ത് വലയ്ക്കകത്തെത്തി. 73-ാം മിനിറ്റിൽ ജോർദാൻ ബൊസിന്റെ വകയായിരുന്നു ഓസ്ട്രേലിയക്കായുള്ള അടുത്ത ഗോൾ. 72-ാം മിനിറ്റിൽ ബ്രൂണോ ഫർണറോളിക്ക് പകരക്കാരനായാണ് ജോർദാൻ ഗ്രൗണ്ടിലെത്തിയത്. ആദ്യ ടച്ചിൽ തന്നെ ഗോളും കണ്ടെത്തി. വലതുവിങ്ങിൽനിന്ന് റിലീ മഗ്രി നൽകിയ പന്ത് വലയിലേക്ക് അടിച്ചിടേണ്ട ചുമതലയേ ജോർദാനുണ്ടായിരുന്നുള്ളൂ.   ഒന്നാം പകുതിയിൽ വളരെ സമർഥമായിത്തന്നെ ഓസ്ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യൻ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്ക്…

    Read More »
  • ദോഹയിൽ മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ വാര്‍ത്ത സമ്മേളനത്തിൽ മലയാളത്തിൽ ആരാധകരെ ക്ഷണിച്ച് സഹൽ അബ്ദുൾ സമദ്

    ദോഹ: ഖത്തർ ഏഷ്യൻ കപ്പ് ഇന്ത്യ-ആസ്ട്രേലിയ പ്രീ മാച്ച്‌ വാര്‍ത്ത സമ്മേളനത്തില്‍ ഖത്തറിലെ മലയാളികളെ കളി കാണാൻ ക്ഷണിച്ച് സഹല്‍ അബ്ദുല്‍ സമദ്. ‘ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാവരും ഗാലറിയിലെത്തുമെന്ന് അറിയാം. അവരെ കാത്തിരിക്കുകയാണ് ഞങ്ങള്‍.അവരുടെ പിന്തുണയും ഗാലറിയിലെ ആരവവും ഞങ്ങള്‍ക്ക് എപ്പോഴും ഇരട്ടി പ്രചോദനമാണ്. തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കും. തീര്‍ച്ചയായും നല്ലൊരു കളി നിങ്ങള്‍ക്കായി കാഴ്ചവെക്കും’ -ഖത്തറിലെ ഇന്ത്യൻ ആരാധകരോടായി മലയാളത്തില്‍ തന്നെ സഹല്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ വാര്‍ത്ത സമ്മേളനത്തിലായിരുന്നു കോച്ച്‌ ഇഗോര്‍ സ്റ്റിമാകിന്റെ സാന്നിധ്യത്തില്‍ സഹലിന്‍റെ വാക്കുകള്‍. ഇന്ത്യൻ സൂപ്പര്‍ മത്സരത്തിനിടെയേറ്റ പരിക്കു കാരണം ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ സഹല്‍ കളിക്കില്ല. പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുത്താല്‍ ജനുവരി 18 ഉസ്ബകിസ്താനെതിരെ ഇറങ്ങും. അല്ലെങ്കില്‍ സിറിയക്കെതിരായ അവസാന മത്സരത്തില്‍ സഹലിനെ പ്രതീക്ഷിക്കാമെന്നാണ് കോച്ച്‌ ഇഗോര്‍ സ്റ്റിമാക് നല്‍കുന്ന സൂചന.

    Read More »
  • ഇന്നും മറക്കില്ല ഓസ്‌ട്രേലിയക്കാർ, ഇന്ത്യയുടെ നെവിൽ ഡിസൂസയെ

    ദോഹ: ഖത്തർ ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ നെവിൽ ഡിസൂസയെ ഓർക്കാതിരിക്കുന്നതെങ്ങനെ !! അറുപത്തിയേഴു വര്‍ഷം മുൻപൊരു ഡിസംബര്‍ ഒന്നിനാണ് നെവില്‍ ഡിസൂസയുടെ വ്യക്തിഗത മികവില്‍ ആതിഥേയരായ ഓസ്ട്രേലിയയെ 4 – 2 ന് കീഴടക്കി ഇന്ത്യ ഒളിമ്ബിക് ഫുട്ബോളിന്റെ സെമിഫൈനലില്‍ ഇടം നേടിയത്. ഏഷ്യൻ കപ്പില്‍ ഇന്ന് ഇന്ത്യ പ്രബലരായ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുമ്ബോള്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ആ വിജയം ഓര്‍ക്കാതിരിക്കുന്നതെങ്ങനെ, വിജയശില്‍പിയേയും. തൊട്ടു മുൻപത്തെ ഹെല്‍സിങ്കി ഗെയിംസില്‍ (1952) ആദ്യ റൗണ്ടില്‍ തന്നെ യുഗോസ്ലാവിയയോട് 1-10 ന് തോറ്റു നാണം കെട്ടിരുന്ന ഇന്ത്യക്ക് മെല്‍ബണില്‍ ആരും തരിമ്ബും സാധ്യത കല്‍പിച്ചിരുന്നില്ല . ക്യാപ്റ്റൻ സമര്‍ ബാനര്‍ജി ഉള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ പോലും ഒരു വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയം. പക്ഷേ കളി തുടങ്ങിയതോടെ കഥ മാറി. ഒൻപതാം മിനിറ്റില്‍ ഓസീസ് സെന്റര്‍ ബാക്കിനെ കബളിപ്പിച്ച്‌ സമര്‍ ബാനര്‍ജി ഗോള്‍ ഏരിയക്ക് തൊട്ടുപുറത്തുനിന്ന് തൊടുത്ത വോളി പോസ്റ്റില്‍ തട്ടി…

    Read More »
  • ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിക്കുന്നത് വനിതാ റഫറി

    ദോഹ: ഏഷ്യൻ കപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിക്കുന്നത് വനിതാ റഫറി.യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരിയാണ്  ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി കളി നിയന്ത്രിക്കാൻ ഇറങ്ങുന്ന വനിതാ റഫറി. യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരിക്കും സൈഡ്‌ലൈനില്‍ ഉണ്ടാവുക. മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരാണ് സഹറഫറിമാര്‍. ഈ മൂന്ന് പേരും ഇതിന് മുമ്ബ് 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും കുടാതെ കഴിഞ്ഞ വര്‍ഷം ജപ്പാന്റെ ജെ വണ്‍ ലീഗും നിയന്ത്രിച്ചിട്ടുണ്ട്. പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളില്‍ കളി നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിലും മാച്ച്‌ ഒഫിഷ്യല്‍ ആയിരുന്നു.

    Read More »
  • ഏഷ്യൻകപ്പ് ഫുട്ബോൾ: ഇന്ത്യ ഇന്നിറങ്ങും

    ദോഹ : ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും.ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വൈകിട്ട് 5 ന് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്‌റ്റേഡിയത്തിലാണ് മത്സരം. ഖത്തറില്‍ 2022  നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ.ശക്തരായ എതിരാളികളെ തോല്‍പ്പിക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമാണെങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയോട് കീഴടങ്ങിപോരുന്നത് താല്‍പ്പര്യമുണ്ടാകില്ല.അതിനാൽത്തന്നെ ആവേശകരമായ മത്സരമായിരിക്കും ഇന്നത്തേതെന്ന് ഉറപ്പ്. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാമ്ബ്യന്‍ഷിപ്പില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്റൈനോടും  പരാജയപ്പെട്ടിരുന്നു. ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഓസ്‌ട്രേലിയയെ നേരിട്ടതിന് ശേഷം ജനുവരി 18ന് അതേ സ്റ്റേഡിയത്തില്‍ ഉസ്‌ബെക്കിസ്ഥാനെയും ഇന്ത്യ നേരിടും. പിന്നീട് ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെ അല്‍ ഖോറിലെ അല്‍ബൈത്ത് സ്‌റ്റേഡിയത്തിലും ഇന്ത്യ നേരിടും. ഈ…

    Read More »
  • ഏഷ്യൻ കപ്പിന് വര്‍ണാഭ തുടക്കം; ഫലസ്തീനെ ചേര്‍ത്തുപിടിച്ച്‌ ഉദ്ഘാടനം

    ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഫലസ്തീൻ ടീം ക്യാപ്റ്റൻ മുസബ് അല്‍ ബത്താത്തിനെയും കൂട്ടിയാണ് ഖത്തര്‍ ക്യാപ്റ്റൻ ഹസൻ അലി ഹൈദോസ് എത്തിയത്. ഉദ്ഘാടന മത്സരത്തില്‍ ലെബനനെ ഖത്തര്‍ തകര്‍ത്തു. 3-0നാണ് ഖത്തറിന്റെ വിജയത്തുടക്കം. അക്രം ആതിഫ്, അല്‍മോയിസ് അലി എന്നിവരാണ് ആതിഥേയര്‍ക്കായി വല കുലുക്കിയത്. അക്രം രണ്ട് ഗോളുകള്‍ നേടി. 80,000ലേറെ പേരാണ് ലുസൈലില്‍ ഉദ്ഘാടനത്തിനും തുടര്‍ന്നുള്ള മത്സരം കാണാനുമായി എത്തിയത്.

    Read More »
  • ഏഷ്യൻ കപ്പ് ഫുട്ബോൾ: ഗോൾവേട്ടക്കാരിൽ മുൻപൻ ഇന്ത്യൻ നായകൻ

    ദോഹ: 624 താരങ്ങള്‍ ഖത്തര്‍ 2024ന് വേണ്ടി രജിസ്റ്റര്‍ ചെയ്തപ്പോള്‍ തായ്‌ലൻഡിനുവേണ്ടി ഗോള്‍വല കാക്കുന്ന സിവാരക് ടെഡ്‌സങ്‌നണ്‍ ആണ് ഏറ്റവും പ്രായം കൂടിയ താരം. 1984 ഏപ്രില്‍ 20ന് ജനിച്ച്‌ 40ലേക്ക് കാലെടുത്ത് വെക്കുന്ന താരം ബുരിറാം യുനൈറ്റഡിന് വേണ്ടിയും വല കാക്കുന്നുണ്ട്. ഇന്ത്യയുടെ ഛേത്രിയാണ് തൊട്ടു പിറകെ. 39 വയസ്. ബഹ്‌റൈന്‍റെ സായിദ് ജാഫര്‍ 38 വയസ്സുമായി മൂന്നാമതുണ്ട്. കിര്‍ഗിസ്താന്‍റെ 18 വയസ്സും ആറ് മാസവും പ്രായമുള്ള ബെക്‌നാസ് അല്‍മാസ്‌ബെകോവ് ആണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 18 വയസ്സും 10 മാസവും പ്രായമുള്ള മുൻതസിര്‍ മാജിദാണ് രണ്ടാമത്. 2004 സെപ്റ്റംബര്‍ ഒമ്ബതിന് ജനിച്ച ഇന്തോനേഷ്യയുടെ മാര്‍സലിനോ ഫെര്‍ഡിനനാണ് പ്രായം കുറഞ്ഞ മൂന്നാമത്തെ താരം. ഗോൾവേട്ടക്കാരിൽ ഇന്ത്യൻ താരം സുനില്‍ ഛേത്രിയാണ്  മുന്നിലുള്ളത്. ഇന്ത്യക്കുവേണ്ടി 93 തവണയാണ് ഛേത്രി എതിര്‍വല കുലുക്കിയത്. യു.എ.ഇയുടെ അലി മബ്ഖൂത് 85 ഗോളുകളും ഇറാന്റെ സര്‍ദാര്‍ അസ്‌മോൻ 49 ഗോളുകളും നേടി രണ്ടും മൂന്നും…

    Read More »
  • മാരക്കാനയിലെ  കൈയാങ്കളി; അര്‍ജന്റീനയ്ക്കും ബ്രസീലിനും പിഴ ചുമത്തി ഫിഫ

    സൂറിച്ച്: അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഫിഫ. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ ആരാധകര്‍ തമ്മിലുള്ള കൈയാങ്കളിയിലാണ് ഫിഫ അച്ചടക്ക സമിതിയുടെ നടപടി. ബ്രസീലിലെ വിഖ്യാത സ്റ്റേഡിയമായ മാരക്കാനയില്‍ നടന്ന പോരാട്ടത്തിനിടെയാണ് സംഭവം.ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ സ്‌റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായത് കൈയാങ്കളിയിലാണ്  കലാശിച്ചത്. ബ്രസീലിന് ഏതാണ്ട് ഇന്ത്യന്‍ രൂപ നിരക്കിൽ 50 ലക്ഷത്തിനടുത്തും അര്‍ജന്റീനയ്ക്ക് 20 ലക്ഷത്തിനടത്തും പിഴയാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഡിയത്തില്‍ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ ബ്രസീല്‍ പരാജയപ്പെട്ടെന്നു സമിതി വിലയിരുത്തി. സ്‌റ്റേഡിയത്തിനകത്തും പുറത്തും അര്‍ജന്റീന ആരാധകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും സമിതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനത്തിനായി ഇരു ടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴായിരുന്നു ഇരു ടീമുകളുടേയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി നടന്നത്. മെസി അടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ ആരാധകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ അര്‍ജന്റീന താരങ്ങള്‍ ഡ്രസിങ് റൂമിലേക്കു തന്നെ മടങ്ങി. പിന്നീട് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയാണ് മത്സരം പുനരാരംഭിച്ചത്.…

    Read More »
  • സ്വപ്നതുല്യമായ നേട്ടത്തിന്റെ വക്കിൽ ഇന്ത്യൻ ക്യാപ്റ്റൻ  സുനില്‍ ഛേത്രി

    ദോഹ: ഇത്തവണത്തെ ഏഷ്യാകപ്പില്‍ പ്രതീക്ഷയോടെ ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലെ മൈതാനത്തിറങ്ങുമ്ബോള്‍ അന്താരാഷ്ട്ര ഫുട്ബാളില്‍ ഒരു ഇന്ത്യൻ താരത്തിന്റെ സ്വപ്നതുല്യമായ നേട്ടത്തിന്റെ വക്കിലാണ് ക്യാപ്റ്റൻ സുനില്‍ ഛേത്രി. ലോക ഫുട്ബാളില്‍ പോര്‍ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (128) ഇറാന്റെ അലിദായിയും (108) അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും (106) മാത്രം വെട്ടിപ്പിടിച്ച ‘ഗോള്‍ സെഞ്ച്വറി’ എന്ന സുവര്‍ണ റെക്കോഡിന് ഏഴുഗോള്‍ അകലെ മാത്രമാണ്  ഛേത്രി.  നീലക്കുപ്പായത്തില്‍ 18 വര്‍ഷം നീണ്ട പ്രയാണത്തിനിടെ എതിര്‍വലയിലേക്ക് ഛേത്രി ഉതിര്‍ത്തത് 93 ഗോളുകള്‍. 145 മത്സരങ്ങളില്‍നിന്നാണ് ഈ നേട്ടം. ഇത്തവണ ഏഷ്യാകപ്പില്‍ പ്രതീക്ഷയോടെ ഇന്ത്യൻ കടുവകള്‍ ഖത്തറിലെ മൈതാനത്തിറങ്ങുമ്ബോള്‍ ആരാധകരുടെ മുഴുവൻ കണ്ണുകളും ഈ അഞ്ചടി ഏഴിഞ്ചുകാരനിലേക്കാണ്. 39ാം വയസ്സിലും ഗോള്‍ ദാഹിയായി എതിര്‍മുഖത്ത് വട്ടമിട്ട് പറക്കുന്ന ഛേത്രിയുടെ മാന്ത്രിക ബൂട്ടുകളിലാണ് ടീമിന്റെ പ്രതീക്ഷകളത്രയും. കളിക്കാരനായും ക്യാപ്റ്റനായും ടീമിനെ അത്രയേറെ പ്രചോദിപ്പിക്കുന്നുണ്ട് ‘ക്യാപ്റ്റൻ ഫന്റാസ്റ്റിക്’ എന്ന് വിളിപ്പേരുള്ള സുനില്‍ ഛേത്രി. ഇനിയൊരു ഏഷ്യാകപ്പില്‍ ഛേത്രിയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പാണ്.…

    Read More »
  • ലോകം വീണ്ടും ഖത്തറിലേക്ക്‌; ഏഷ്യൻകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം

    ദോഹ: ലോകകപ്പ് ഫുട്ബാൾ സമാപിച്ച് ഒരു വർഷത്തിനു ശേഷം വീണ്ടും ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാനൊരുങ്ങി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന എഎഫ്സി ഏഷ്യൻകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരും ആതിഥേയരുമായ ഖത്തര്‍ ലെബനനെ നേരിടും.  മത്സരത്തിന് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങ് വൈകീട്ട് അഞ്ചിന് ആരംഭിക്കും.സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് വിവിധ സാംസ്കാരിക ആഘോഷങ്ങള്‍ ആസ്വദിക്കാൻ ഫാൻ സോണ്‍ സജ്ജീകരിച്ചിട്ടുണ്ട്.ഫാൻ സോണില്‍ ലൈവ് ഷോകള്‍, ഗെയിമിംഗ് ഏരിയകള്‍, ഭക്ഷണ പാനീയ ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടും. AFC ഏഷ്യൻ കപ്പ് 2023 ഭാഗ്യചിഹ്ന കുടുംബവുമായും – സബൂഗ്, ടിംബികി, ഫ്രെഹ, സ്‌ക്രിതി, ട്രാനെഹ് എന്നിവരുമായി സംവദിക്കാനും ആരാധകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ജനുവരി 13 ന് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, സിറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയെ നേരിട്ടതിന് ശേഷം ജനുവരി 18ന് അതേ സ്റ്റേഡിയത്തിൽ ഉസ്‌ബെക്കിസ്ഥാനെയും ഇന്ത്യ നേരിടും.…

    Read More »
Back to top button
error: