Sports

  • സന്തോഷ് ട്രോഫി : കേരളം എ ഗ്രൂപ്പില്‍

    ന്യൂഡൽഹി: 77-ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഫിക്സര്‍ പ്രഖ്യാപിച്ചു. അരുണാചല്‍ പ്രുേശിലെ ഇറ്റാനഗറില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 9 വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.  ആതിഥേയരായ അരുണാചല്‍, മുൻ ചാമ്ബ്യന്മാരായ ഗോവ, സര്‍വീസസ്, അസാം, മേഘാലയ എന്നിവര്‍ ഉള്‍പ്പെട്ട എ ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. നിലവിലെ ചാമ്ബ്യന്മാരായ കര്‍ണാടക, മഹാരാഷ്ട്ര,ഡല്‍ഹി, മണിപ്പൂര്‍,മിസോറാം,റെയില്‍വേയ്സ് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ നാലുസ്ഥാനക്കാര്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. മാര്‍ച്ച്‌ നാല്, അഞ്ച് തീയതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ഏഴിന് സെമികളും ഒൻപതിന് ഫൈനലും നടക്കും. കേരളത്തിന്റെ മത്സരങ്ങള്‍ ഫെബ്രുവരി 21 Vs അസാം ഫെബ്രുവരി 23 Vs ഗോവ ഫെബ്രുവരി 25 Vs മേഘാലയ ഫെബ്രുവരി 28 Vs അരുണാചല്‍ മാര്‍ച്ച്‌ 1 Vs സര്‍വീസസ്

    Read More »
  • ഖത്തർ ഏഷ്യൻ കപ്പ്:  ഇന്ത്യക്ക് ഇനി പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ടോ?

    ദോഹ: ഖത്തർ ഏഷ്യൻ കപ്പിലെ  തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ശക്തരായ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പക്ഷേ ഈ തോൽവിയിൽ ഇന്ത്യക്ക് നിരാശപ്പെടാൻ ഒന്നുമില്ല. ഇത് നമ്മൾ നേരത്തെ പ്രതീക്ഷിച്ചാണ്.കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ ടൂർണ്ണമെന്റിൽ സാക്ഷാൽ അർജന്റീനയെ വരെ വെള്ളം കുടിപ്പിച്ച ടീമാണ് ഓസ്‌ട്രേലിയ.2022 ഡിസംബർ 4 ന് നടന്ന മത്സരത്തിൽ 2-1 നാണ് അർജന്റീന രക്ഷപെട്ടത്.ആദ്യപകുതിയിൽ ഇതേ ഓസ്‌ട്രേലിയയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ ഇന്ത്യക്കായിരുന്നു.രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. ഒന്നാം പകുതിയില്‍ വളരെ സമര്‍ഥമായിത്തന്നെ ഓസ്ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യൻ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്ക് മറികടക്കാനായില്ല. പ്രതിരോധനിരയ്ക്കൊപ്പം മധ്യനിരകൂടി ഉണര്‍ന്നുകളിച്ചതോടെ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള ഓസ്ട്രേലിയ വിയര്‍ക്കുക തന്നെ ചെയ്തു.ഖത്തറില്‍ 2022 നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ.അതിലുപരി 2015-ലെ ഏഷ്യൻ കപ്പ് ജേതാക്കളുമാണ് അവർ. എന്നാൽ തോൽവിയോടെ ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നുവേണം…

    Read More »
  • കലിംഗ സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്;3-2 ന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്‌പൂർ

    ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്പൂർ എ​ഫ്.​സി.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കയിരുന്നു ജംഷഡ്‌പൂരിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റകോസും ജം​ഷ​ഡ്പൂ​രിനായി ഡാനിയൽ ചിമ ചുക്ക്വുവും ഇരട്ടഗോൾ നേടി. ജറെമി മൻസോറോയാണ് ജം​ഷ​ഡ്പു​രിനായി വിജയഗോൾ നേടിയത്. 29ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. ദിമിത്രിയോസ് ഡയമന്റകോസ് പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്. ബോക്സിൽ ഡയ്സൂക്കെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി, ജാം​ഷ​ഡ്പുരിന്റെ മലയാളി ഗോൾകീപ്പർ രഹിനേഷിന്റെ കണക്കൂകൂട്ടലുകൾ തെറ്റിച്ച് ഡയമന്റക്കോസ് വലയിലാക്കി. എന്നാൽ, ബ്ലാസ്റ്റേഴ്സ് ആഹ്ലാദങ്ങൾക്ക് നാല് മിനിറ്റേ ആയുസുണ്ടായുള്ളൂ. 33ാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്കു ജം​ഷ​ഡ്പൂരിനായി സമനില ഗോൾ നേടി. മുഹമ്മദ് ഉവൈസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഉയർന്ന് ചാടി ചുക്കു വലങ്കാലിൽ കോരിയെടുത്ത് വലയിലെത്തിച്ചു.   രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ജം​ഷ​ഡ്പുർ വീണ്ടും ലീഡെടുത്തു(2-1). ഡാനിയൽ ചിമ ചുക്കു തന്നെയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്. എന്നാൽ മൂന്ന് മിനിറ്റിനകം…

    Read More »
  • ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെതിരെ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ്  എതിരാളികൾ. ഇന്ന് രാത്രി 7:30ക്ക്‌ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല.നാല് ജയവും ഒരു സമനിലയുമാണ് ജംഷഡ്പൂരിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഷിലോങ്ങ് ലാജോങിനെതിരെ മൂന്ന് ഗോളുകളുടെ വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. മറുഭാഗത്ത് നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ജംഷഡ്പൂർ എഫ്സിയും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്നു.

    Read More »
  • ചരിത്രത്തിലേക്ക് വിസിലൂതി .യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി

    ദോഹ: ഏഷ്യൻ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിച്ചതോടെ ചരിത്രത്തിലേക്ക് വിസിലൂതിയിരിക്കയാണ് വനിതാ റഫറിയായ യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായണ് കളി നിയന്ത്രിക്കാൻ ഒരു വനിതാ റഫറി കളത്തിലിറങ്ങിയത്. തീർന്നില്ല,യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരിന്നു മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരായിരുന്നു ആ സഹറഫറിമാര്‍. ഈ മൂന്ന് പേരും ഇതിന് മുമ്ബ് 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും കുടാതെ കഴിഞ്ഞ വര്‍ഷം ജപ്പാന്റെ ജെ വണ്‍ ലീഗും നിയന്ത്രിച്ചിട്ടുണ്ട്. പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളിലും കളി നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിൽ മാച്ച്‌ ഒഫിഷ്യലും ആയിരുന്നു.

    Read More »
  • അവസാന മിനുട്ടുകളില്‍ രണ്ട് ഗോൾ;  ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ (2-1)

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ.കളിയുടെ 88ആം മിനുട്ട് വരെ 1-0 ന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഹൈദരാബാദിന്റെ പരാജയം.   ഏഴാം മിനുട്ടില്‍ റാമ്ലാല്‍ചുങയുടെ ഗോളിലായിരുന്നു ഹൈദരാബാദ് ലീഡ് എടുത്തത്. ആ ഒറ്റ ഗോളിന്റെ ലീഡിൽ വിജയത്തിലേക്കടുക്കവെയാണ്  88-ാം മിനിറ്റിൽ ഒരു സെല്‍ഫ് ഗോളിലൂടെ മോഹൻ ബഗാൻ സമനില നേടിയത്.തൊട്ടു പിന്നാലെ ലഭിച്ച പെനാള്‍ട്ടിയും അവർ മുതലാക്കിയതോടെ  മോഹൻ ബഗാൻ 2-1 ന് വിജയം കൈവരിക്കുകയായിരുന്നു.ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ  ശ്രീനിധിയെയും തോല്‍പ്പിച്ചിരുന്നു.

    Read More »
  • രോഹിത് ശര്‍മ്മ വീണ്ടും ഡക്ക്!!

    ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ ടി20യിലേക്കുള്ള തിരിച്ചുവരവ് രണ്ടാം മത്സരത്തിലും നിരാശയില്‍ കലാശിച്ചു. അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ രോഹിത് ഗോള്‍ഡൻ ഡക്കിലാണ് പുറത്തായത്. താൻ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ബൗള്‍ഡ് ആയി. ഫസലഖ് ഫാറൂഖില്‍ ആണ് രോഹിതിനെ പുറത്താക്കിയത്. രോഹിത് ശര്‍മ്മയുടെ 150ആം അന്താരാഷ്ട്ര ടി20 മത്സരമായിരുന്നു ഇത്‌. അന്താരാഷ്ട്ര ടി20യില്‍ രോഹിത് ശര്‍മ്മയുടെ 12ആം ഡക്കാണിത്.രോഹിത് ശര്‍മ്മ ആദ്യ മത്സരത്തിലും ഡക്കില്‍ ആയിരുന്നു പുറത്തായത്. അന്ന് പക്ഷെ റണ്ണൗട്ട് എന്ന നിര്‍ഭാഗ്യമായിരുന്നു ഹിറ്റ്മാന് വിനയായത്. രോഹിത് ശര്‍മ്മയാണ് ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡക്കില്‍ പുറത്തായത് താരം. 13 ഡക്കുകളില്‍ പുറത്തായിട്ടുള്ള പോള്‍ സ്റ്റിര്‍ലിങ് മാത്രമാണ് രോഹിതിന്റെ മുന്നിലുള്ള ഏക താരം. Most Ducks in T20Is 13 – Paul Stirling 12 – Rohit Sharma 12 – Kevin O’Brien 11 – Regis Chakabva 11 – Soumya Sarkar

    Read More »
  • രഞ്ജി ട്രോഫി: അസമിനെതിരെ കേരളം ലീഡിലേക്ക്

    ഗുവാഹത്തി: രഞ്ജി പോരാട്ടത്തില്‍ കേരളത്തിനു മുന്‍തൂക്കം. അസമിനെതിരായ മത്സരത്തിൽ നിലവിൽ 188 റൺസിന്റെ ലീഡാണ്  കേരളത്തിനുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ കേരളം 419 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന അസം മൂന്നാം ദിനം കളി അവസാനിക്കുമ്ബോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ്. കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 188 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റുകളാണ് ശേഷിക്കുന്നത്. അസം ക്യാപ്റ്റനും രാജസ്ഥാൻ റോയല്‍സ് താരവുമായ റിയാന്‍ പരാഗിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അസമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. താരം 16 ഫോറും മൂന്ന് സിക്‌സും സഹിതം 116 റണ്‍സ് എടുത്തു. ഓപ്പണര്‍ റിഷവ് ദാസാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 31 റണ്‍സെടുത്തു. കളി നിര്‍ത്തുമ്ബോള്‍ 11 റണ്‍സുമായി അകാശ് സെന്‍ഗുപ്തയും 19 റണ്‍സുമായി മുഖ്താര്‍ ഹുസൈനും ക്രീസില്‍. കേരളത്തിനായി ബേസില്‍ തമ്ബി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്‌സേന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സുരേഷ് വിശ്വേശ്വര്‍ ഒരു വിക്കറ്റെടുത്തു. നേരത്തെ…

    Read More »
  • രഞ്ജി ട്രോഫി:ആസമിനെതിരെ കേരളം 419 റണ്‍സിന് പുറത്ത്

    ബര്‍സപര: രഞ്ജി ട്രോഫിയില്‍ അസമിന് എതിരായ  ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് കൂറ്റൻ സ്‌കോര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 113.4 ഓവറില്‍ 419 റണ്‍സെടുത്തു. കേരളത്തിനായി സച്ചിൻ ബേബി സെഞ്ചറി നേടി. 148 പന്തുകള്‍ നേരിട്ട സച്ചിൻ ബേബി 131 റണ്‍സെടുത്തു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, രോഹൻ പ്രേം എന്നിവരുടെ അര്‍ധ സെഞ്ചറികളും കേരളത്തിനു തുണയായി. സഞ്ജു സാംസണിന്റെ അഭാവത്തില്‍ കേരളത്തെ നയിക്കുന്ന രോഹൻ 95 പന്തുകളില്‍നിന്ന് 83 റണ്‍സെടുത്തു പുറത്തായി. വണ്‍ ഡൗണായി ഇറങ്ങിയ രോഹൻ പ്രേം 116 പന്തില്‍ 50 റണ്‍സെടുത്തു. 202 പന്തുകള്‍ നേരിട്ട കൃഷ്ണ പ്രസാദ് 80 റണ്‍സ് നേടി പുറത്തായി.അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്ബരയില്‍ കളിക്കുന്നതിനാലാണ് സഞ്ജു രഞ്ജി ട്രോഫിയില്‍ ഇല്ലാത്തത്. ആസമിനായി രാഹുല്‍ സിംഗും മുക്താര്‍ ഹൊസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.ആദ്യ മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെതിരെ സമനിലയില്‍ പിരിഞ്ഞിരുന്നു.

    Read More »
  • കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ട് ഞെട്ടി യുറോപ്യൻ താരം; താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

    കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ട് ഞെട്ടി യുറോപ്യൻ താരം.ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്കു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും സ്വന്തമാക്കിയ ഫെഡർ സെർനിച് എന്ന  യൂറോപ്യൻ താരമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫാൻസ് പവർ കണ്ട് ഞെട്ടിയത്. കേരള ബ്ലാസ്റ്റേഴ്സ് ജോയിൻ ചെയ്യുന്നതിനു മുൻപ് 6,000+ ഇൻസ്റ്റഗ്രാം പിന്തുണക്കാർ മാത്രം ഉണ്ടായിരുന്ന ഫെഡർ സെർനിച്ചിന് നിലവിൽ ഒരു ലക്ഷത്തിനോടടുത്ത് പിന്തുണക്കാരാണ്  ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപനം നടത്തി 48 മണിക്കൂറുകൾ പോലും ആകുന്നതിനു മുൻപാണ് താരത്തിന് ഈ  പിന്തുണ  ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ ഫാൻ പവർ കണ്ട് ‘എന്തായിതെന്ന’ കമന്റും ഫെഡർ സെർനിച് പങ്ക് വച്ചു.   കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കാണുവാൻ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിങ്ങളുടെ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുകയാണെന്നും ഫെഡർ സെർനിച് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിനു ശേഷമായിരിക്കും ഫെഡർ…

    Read More »
Back to top button
error: