Sports

  • ഒരു റണ്‍പോലും എടുക്കുന്നതിന് മുൻപ്  രണ്ടു വിക്കറ്റുകള്‍ ; മുംബൈയെ എറിഞ്ഞിട്ട് കേരളം

    തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച.ടോസ് നേടി മുംബൈ 78.4 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. തുമ്ബ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ കേരള ബൗളര്‍മാര്‍ അക്ഷരാർത്ഥത്തിൽ മുംബൈ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുകയായിരുന്നു. ശ്രേയസ് ഗോപാല്‍ നാലുവിക്കറ്റ് നേടി. മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ജയ് ബിസ്തയെയും രണ്ടാം പന്തില്‍ നായകന്‍ അജിങ്ക്യ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്ബിയാണ് ആദ്യം മുംബൈയെ ഞെട്ടിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍പോലും കൂട്ടിചേര്‍ക്കുന്നതിനു മുൻപേ മുംബൈയുടെ രണ്ടു വിക്കറ്റുകള്‍ വീണു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രഹാനെ ഗോള്‍ഡന്‍ ഡക്കാകുന്നത്. ആന്ധ്രക്കെതിരെയും താരം ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ 41 പന്തില്‍ 18 റണ്‍സെടുത്ത സുവേദ് പാര്‍ക്കറെ സുരേഷ് വിശ്വേഷര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു.ഭൂപെന്‍ ലല്‍വാനി (50), ശിവം ദുബെ (51), തനുഷ് കൊട്ടിയാന്‍ (56) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് മുംബൈയെ 200 കടത്തിയത്. പ്രസാദ് പവാര്‍…

    Read More »
  • ടി20 ലോകകപ്പ്;സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്കു വലിയ തിരിച്ചടി

    ബംഗളൂരു: ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്കു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു ലഭിച്ച ഏക അവസരമായിരുന്നു അഫ്ഗാനിസ്താനുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 പോരാട്ടം. പക്ഷെ ഈ ‘പരീക്ഷയില്‍’ സഞ്ജു ദയനീയമായ പരാജയപ്പെട്ടിരിക്കുകയാണ്.   രണ്ടു തവണ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു. നിശ്ചിത 20 ഓവറിലാണ് സഞ്ജുവിനു ആദ്യത്തെ അവസരം കിട്ടിയത്. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹത്തിനു മടങ്ങേണ്ടി വരികയായിരുന്നു. അതിനു ശേഷം രണ്ടാമത്തെ സൂപ്പര്‍ ഓവറിലും സഞ്ജു ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. പക്ഷെ ആദ്യ ബോളില്‍ ആഞ്ഞടിച്ച അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനാവാതെ വരികയും സിംഗിളിനായി ശ്രമിക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്ണൗട്ടാവുകയും ചെയ്തു.   ടി20 ലോകകപ്പിനു മുമ്ബ് ഇനി ഇന്ത്യക്കു ടി20 മല്‍സരങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ സഞ്ജുവിനെ സംബന്ധിച്ച്‌ ഭാവിയെക്കുറിച്ച്‌ വലിയൊരു ചോദ്യമാണ് മുന്നിലുള്ളത്. അഫ്ഗാനെതിരേ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജിതേഷ് ശര്‍മയാണ്…

    Read More »
  • കേരളത്തില്‍ പന്തുതട്ടാൻ മെസി; അര്‍ജന്റീനൻ ടീം അടുത്ത വർഷം ഒക്ടോബറിൽ കേരളത്തിലെത്തും

    തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരവങ്ങള്‍ക്കൊപ്പം ചേരാൻ അർജന്റീനൻ സൂപ്പർ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക്. അടുത്തവർഷം ഒക്ടോബറിലാകും എത്തുക. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചർച്ച നടത്തി. അർജൻറീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ വർഷം ജൂണില്‍ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും  ജൂണില്‍ കോപ്പ അമേരിക്ക ചാമ്ബ്യൻഷിപ്പിൽ അർജന്റീനക്ക് പങ്കെടുക്കേണ്ടതുണ്ട്. തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.2025 ഒക്ടോബറിലാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന സംഘം സംസ്ഥാനത്തെത്തുക. നിലവില്‍ അമേരിക്കയിലെ ഇന്റർ മയാമി ക്ലബില്‍ കളിക്കുന്ന മെസി ഈമാസം അവസാനം സൗദി അറേബ്യയില്‍ അറേബ്യൻ കപ്പില്‍ ഇറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള അല്‍ നസർ ക്ലബുമായും ഏറ്റമുട്ടും. 2005 മുതല്‍ ദേശീയടീമില്‍ കളിക്കുന്ന മെസി ഇതുവരെ 180 കളിയില്‍ നിന്ന് 106 ഗോളും നേടിയിട്ടുണ്ട്.

    Read More »
  • ഏഷ്യൻ കപ്പില്‍ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോല്‍വി

    ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോല്‍വി.ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നേരത്തെ ഓസ്‌ട്രേലിയയോടും(2-0) ഇന്ത്യ തോറ്റിരുന്നു.ഓസ്‌ട്രേലിയക്കെതിരായ  മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഇന്ന് ആ മികവ് അവർത്തിക്കാനായില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മത്സരത്തില്‍ പലപ്പോഴും ഉസ്‌ബെക്കിസ്ഥാൻ താരങ്ങളുടെ വേഗതക്കൊപ്പമെത്താൻ ഇന്ത്യക്കാവാതെ പോയി. മത്സരത്തിന്റെ നാലാമത്തെ മിനുട്ടില്‍ തന്നെ ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യൻ ഗോള്‍ വല കുലുക്കി. അബ്ബോസ്ബെക്ക് ഫസയുളേവ് ആണ്‍ ഗോള്‍ നേടിയത്. തുടർന്ന് പതിനെട്ടാം മിനുട്ടില്‍ ഇഗോർ സെർഗെയേവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നസ്റുളേവും ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ മൻവീർ സിങ്ങിന് പകരക്കാരനായി രാഹുല്‍ കെ.പിയെ ഇറക്കിയാണ് ഇന്ത്യ തുടങ്ങിയത്. രാഹുലിന്റെയും മഹേഷ് നെയ്‌റോമിന്റെയും ശ്രമങ്ങള്‍ ഉസ്‌ബെക് ഗോള്‍ കീപ്പർ രക്ഷപെടുത്തിയതോടെ ഇന്ത്യയുടെ ഗോളിനായുള്ള കാത്തിരുപ്പ് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രാഹുല്‍ കെ.പിയുടെ ശ്രമം പോസ്റ്റില്‍ തട്ടി…

    Read More »
  • സഹല്‍ ഇന്നുമില്ല; ഉസ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യ മൂന്നു ഗോളിന് പിന്നിൽ

    ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളില്‍ ഉസ്ബക്കിസ്ഥാനെ നേരിടുന്ന ഇന്ത്യ ആദ്യപകുതി പിരിയുമ്പോൾ മൂന്നു ഗോളുകൾക്ക് പിന്നിൽ.നേരത്തെ ഓസ്‌ട്രേലിയയോട് തോറ്റിരുന്ന ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്. ആസ്‌ത്രേലിയക്കെതിരെ ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റവുമായാണ് ഇഗോർ സ്റ്റിമാക് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഓസീസിനെതിരെ ക്യാപ്റ്റൻ സുനില്‍ ഛേത്രിയെ ഏക സ്‌ട്രൈക്കറാക്കിയ 4-2-3-1 ശൈലിക്ക് പകരം 4-3-3 എന്ന ഫോർമേഷനിലാണ് ഉസ്‌ബെക്കിസ്താനെതിരെ ഇറങ്ങുന്നത്. മുന്നേറ്റത്തില്‍ നവോറം മഹേഷ് സിങ്, മൻവീർ സിങ് എന്നിവർ ഛേത്രിക്കൊപ്പം കളിക്കും. മധ്യനിരയില്‍ അനിരുദ്ധ് ഥാപ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് പ്രധാന മാറ്റം. വാങ്ജാം, ലാലെങ്മാവിയ റാള്‍ട്ടെ എന്നിവരും മധ്യനിരയില്‍ കളിമെനയും. പ്രതിരോധത്തിലാണ് മറ്റൊരു മാറ്റം വരുത്തിയത്. സുബാശിഷ് ബോസിന് പകരം നിഖില്‍ പൂജാരിക്ക് ഇടം നല്‍കി.  അതേസമയം ടീമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്നും ഇടം പിടിച്ചില്ല.ആസ്‌ത്രേലിയക്കെതിരായ ആദ്യ മാച്ചിലും സഹൽ കളിച്ചിരുന്നില്ല.മറ്റൊരു മലയാളി താരമായ കെ.പി രാഹുല്‍ സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

    Read More »
  • ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, നോർത്ത് ഈസ്റ്റിന്റെ അവസരം കൂടിയാണ് ജംഷഡ്‌പൂർ ഒറ്റ ജയം കൊണ്ട് ഇല്ലാതാക്കിയത്

    സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ ഏറെ പ്രതീക്ഷകളുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് വളരെ അപ്രതീക്ഷിതമായ തോൽവിയാണ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂർ  എഫ്സിക്കെതിരെ നേരിട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ്  കേരള ബ്ലാസ്റ്റേഴ്സിനെ  ജംഷഡ്‌പൂർ  എഫ്സി പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് വളരെ മോശം ഫോമിൽ കളിക്കുന്ന ജംഷഡ്‌പൂർ  എഫ്സി പോയന്റ് ടേബിളിൽ പത്താം സ്ഥാനത്താനുള്ളത്. കേരള ബ്ലാസ്റ്റേഴ്സാകട്ടെ ഒന്നാം സ്ഥാനത്തുമാണുള്ളത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്നും പുറത്തായതിൽ സങ്കടം കൊള്ളുന്ന മറ്റൊരു ടീം കൂടിയുണ്ട്.ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യം വെക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെമി പ്രതീക്ഷകൾ കൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ അവസാനിച്ചത്. ജംഷഡ്‌പൂർ  എഫ്സിയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചാൽ നോർത്ത് ഈസ്റ്റിന് പ്രതീക്ഷകൾക്ക് വകയുണ്ടായിരുന്നു.   ജംഷഡ്‌പൂർ  അവസാന മത്സരം ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ്‌ തോൽപ്പിക്കുകയുമാണെങ്കിൽ നോർത്ത് ഈസ്റ്റിന് സെമിഫൈനൽ നേടാമായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെയും നോർത്ത് ഈസ്റ്റിന്റെയും കിരീടപ്രതീക്ഷകളെയാണ് ജംഷഡ്‌പൂർ ഒറ്റമത്സരം…

    Read More »
  • ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യ ഇന്ന് ഉസ്‌ബെക്കിസ്ഥാനെതിരെ

    ദോഹ: ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ നേരിടും.ആദ്യമത്സരത്തിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഫിഫ റാങ്കിങ്ങിൽ 25–ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കെതിരെ ശനിയാഴ്ച 2–0നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ പകുതിയിൽ ചെറുത്തുനിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് 2 ഗോളും വഴങ്ങിയത്. നിലവിൽ ബി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണെങ്കിലും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാൻ ഇന്ത്യയ്ക്ക്  സാധ്യതശേഷിക്കുന്നുണ്ട്. 6 ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലെയും മികച്ച 4 മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ടിലെത്തുക.  3 പോയിന്റോടെ ഓസ്ട്രേലിയയാണ് ബി ഗ്രൂപ്പിൽ മുന്നിൽ. ഗോൾരഹിത സമനിലയിൽ പിരിഞ്ഞ സിറിയയും ഉസ്ബെക്കിസ്ഥാനും ഒരു പോയിന്റോടെ തൊട്ടു പിന്നിലുണ്ട്.അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെ ഇന്ത്യ നേരിടും.

    Read More »
  • അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20;  ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസണ്‍

    ബംഗളൂരു: അഫ്ഗാനിസ്താന് എതിരായ മൂന്നാം ടി20 മത്സരത്തില്‍  ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസൺ. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന സഞ്ജുവിന് മൂന്നാമത്തെ കളിയിൽ  കിട്ടിയ അവസരം  മുതലെടുക്കാനായില്ല. ഇന്ത്യ 21/3 എന്ന നിലയില്‍ പരുങ്ങലിലായ സമയത്തായിരുന്നു സഞ്ജു ക്രീസില്‍ എത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു അറ്റാക്കിംഗ് ഷോട്ടിന് ശ്രമിച്ച സഞ്ജു വെറുതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.ടി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നെയുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമായിരുന്നു ഇത്.അതിനാൽ തന്നെ 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഉണ്ടാകും എന്ന് ഇനിയും പ്രതീക്ഷിക്കാൻ വകയില്ല.

    Read More »
  • അഫ്ഗാന് തലയുയര്‍ത്തി മടക്കം; ഇന്ത്യക്ക് പരമ്പര(3-0)

    ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്ബര 3-0ന് സ്വന്തമാക്കി ഇന്ത്യ.എന്നാൽ അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ തലയുയര്‍ത്തി തന്നെയാണ് അവരുടെ മടക്കം.  ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്‍റെ തോല്‍വി സമ്മതിക്കുകയായിരുന്നു. നേരത്തെ, ടോസ് നേടിയിറങ്ങിയ ഇന്ത്യയെ  4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിൽ ആക്കാനും അവർക്ക് സാധിച്ചിരുന്നു.രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയും റിങ്കു സിംഗിന്‍റെ അർധസെഞ്ച്വറിയുമാണ് ഇന്ത്യയെ പിന്നീട് കരകയറ്റിയത് (.20 ഓവറില്‍ 212-4) മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ ഒരവസരത്തിൽ 15 ഓവറില്‍ 145-3 എന്ന നിലയിലായിരുന്നു.20 ഓവറിൽ 212-4 എന്ന ഇന്ത്യയുടെ സ്കോറിലെത്താനും അവർക്ക് കഴിഞ്ഞു. ആതിഥേയരുയർത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്തിയതോടെയാണ്  ചിന്നസ്വാമി…

    Read More »
  • രോഹിത്-റിങ്കു താണ്ഡവം;22-4ല്‍ നിന്ന് ഇന്ത്യ 212-4ലേക്ക് !!

    അഫ്ഗാനിസ്ഥാനെതിരെ ഇന്ന് ബംഗളൂരുവിൽ നടന്ന അവസാന ടി20യില്‍ രോഹിത്-റിങ്കു താണ്ഡവം !!ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് എടുത്തത്.  ഒരു ഘട്ടത്തില്‍ 22/4 എന്ന നിലയിലായിരുന്ന  ഇന്ത്യയെ രോഹിത് ശര്‍മ്മയും റിങ്കു സിങും ചേര്‍ന്നാണ് കരകയറ്റിയത്. രോഹിത് 69 പന്തില്‍ നിന്ന് 121 റണ്‍സ് എടുത്തു. 8 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കില്‍ പോയ രോഹിതിന് ഈ ഇന്നിംഗ്സ് ആശ്വാസം നല്‍കും. 64 പന്തില്‍ രോഹിത് സെഞ്ച്വറിയില്‍ എത്തിയിരുന്നു. രോഹിതിന്റെ അഞ്ചാം ടി20 സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിക്കുന്ന താരമായി രോഹിത് ഇതോടെ മാറി. രോഹിതിന് നല്ല പിന്തുണ നല്‍കിയ റിങ്കു സിംഗ് 39 പന്തില്‍ നിന്ന് 69 റണ്‍സ് നേടി. 6 സിക്സും 2 ഫോറും റിങ്കു നേടി. അവസാന ഓവറില്‍ ഇന്ത്യ 36 റണ്‍സ് ആണ് അടിച്ചത്.അഫ്ഗാനിസ്താനായി ഫരീദ്…

    Read More »
Back to top button
error: