Sports
-
ഐറിഷ് വീര്യത്തില്‍ ആടിയുലഞ്ഞു; ഒടുവില്‍ വിജയം നേടി ഇന്ത്യ
ഡബ്ലിന്‍: ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ പോരാട്ട വീര്യത്തിന് മുന്നിൽ ഒന്ന് പകച്ചെങ്കിലും അയർലൻഡിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും വിജയം നേടി ഇന്ത്യ (Ireland VS India). ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പകച്ച് നിൽക്കാതെ എല്ലാ മറന്ന് കളിച്ച് ഐറിഷ് പട ഒടുവിൽ വെറും നാല് റൺസിനാണ് കീഴടങ്ങിയത്. അയർലൻഡിനായി ആൻഡ്രു ബാൽബിറിനി അർധ സെഞ്ചുറി നേടി. പോൾ സ്റ്റെർലിംഗും ജോർജ് ഡോക്റല്ലും മാർക്ക് അഡയറും മിന്നുന്ന പ്രകടനവും കാഴ്ചവെച്ചു. സ്കോർ ഇന്ത്യ : ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 അയർലൻഡ് : അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 വമ്പൻ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലൻഡിന് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. പോൾ സ്റ്റെർലിംഗും ആൻഡ്രു ബാൽബിറിനിയും ആഞ്ഞടിച്ചപ്പോൾ ഇന്ത്യൻ ബൗളർമാർ ഐറിഷ് വീര്യത്തിന്റെ ചൂടറിഞ്ഞു. സ്റ്റെർലിംഗിന് (40) ബിഷണോയ്ക്ക് മുന്നിൽ പിഴച്ചതോടെയാണ് ഇന്ത്യ ആശ്വസിച്ചത്. പിന്നീടെത്തിയ ഹാരി ഹെക്ടറുമായി ചേർന്ന് ബാൽബിറിനി സ്കോർ ബോർഡ് ചലിപ്പിച്ചു. ബാൽബിറിനിയെ…
Read More » -
13ല്‍നിന്ന് 7ലേക്ക്; ലങ്കന്‍ പരമ്പരയിലെ കരുത്തില്‍ കുതിച്ച് രാധ യാദവ്
ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 വനിതാ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ഇടംകൈ സ്പിന്നർ രാധ യാദവ്. ശ്രീലങ്കയ്ക്ക് എതിരെ അവസാനിച്ച പരമ്പരയില്‍ നാല് വിക്കറ്റ് നേടിയ രാധ ഏഴ് സ്ഥാനങ്ങളുയർന്ന് 13-ാമതെത്തി. അതേസമയം ബാറ്റിംഗില്‍ സ്മൃതി മന്ഥാന നാലും ജെമീമ റോഡ്രിഗസ് 14ഉം ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ 18ഉം സ്ഥാനങ്ങള്‍ നിലനിർത്തി. ബാറ്റർമാരില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു ഒരു സ്ഥാനമുയർന്ന് കരിയറിലെ ഏറ്റവും മികച്ച ഏഴാം പൊസിഷനിലെത്തി. മൂന്ന് മത്സരങ്ങളില്‍ 139 റണ്‍സോടെയാണ് ചമാരിയുടെ നേട്ടം. ദാംബുള്ളയില്‍ നടന്ന അവസാന ടി20യില്‍ ചമാരി പുറത്താകാതെ 80 റണ്‍സെടുത്തിരുന്നു. ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ചമാരി രണ്ട് സ്ഥാനങ്ങളുയർന്ന് ഏഴാമതെത്തിയതും ശ്രദ്ധേയമാണ്. ബൗളർമാരില്‍ ഇന്ത്യയുടെ പൂജ വസ്ത്രകർ 32-ാമതെത്തി. രേണുക ഠാക്കൂർ 97ലെത്തിയതും റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടമായി. ലങ്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് വിക്കറ്റ് വീതമാണ് പൂജയും രേണുകയും നേടിയത്. അതേസയം അഞ്ച് വിക്കറ്റുമായി ലങ്കയുടെ ഒസഡി രണസിംഹെ 11 സ്ഥാനങ്ങള്‍ ഉയർന്ന് 26-ാമതെത്തി.…
Read More » -
ഇന്ത്യക്കെതിരായ ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ബര്‍മിങ്ഹാം: ഇന്ത്യക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റിനുള്ള ഇംഗ്ലണ്ട്(England vs India) ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെ തൂത്തുവാരിയ ടീമിനെ തന്നെ സെലക്ടര്‍മാര്‍ നിലനിര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ കൊവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത ആഴ്ച നടത്തുന്നത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മൂന്നാം ടെസ്റ്റിനിടെ കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് മത്സരത്തിനിടക്ക് പിന്മാറിയ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം, മൂന്നാം ടെസ്റ്റില്‍ ഫോക്സിന് പകരം കൊവിഡ് പകരക്കാരനായി വിക്കറ്റ് കാത്ത സാം ബില്ലിംഗ്സും ടീമില്‍ ഇടം നേടി. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഫോക്സ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഫോക്സിന്റെ അഞ്ച് ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുതലേന്നാണ് അവസാനിക്കുക. ഐസൊലേഷന്‍ കഴിഞ്ഞ ഉടനെ…
Read More » -
നെയ്മര്‍ പിഎസ്ജി വിടുമോ ? അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി വാഗ്നര്‍ റിബെയ്റോ
പാരീസ്: സൂപ്പർതാരം നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രസീലിയൻ താരത്തിന്റെ മുൻ ഏജന്റ് വാഗ്നർ റിബെയ്റോ. ഏറ്റെടുത്ത ദൗത്യം നിറവേറ്റാതെ നെയ്മർ പിഎസ്ജി വിടില്ലെന്നും റിബെയ്റോ പറഞ്ഞു. മെസി, നെയ്മർ, എംബാപ്പേ ത്രയം അണിനിരന്നപ്പോൾ യൂറോപ്യൻ ഫുട്ബോൾ പിഎസ്ജി അടക്കിഭരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ പല കാരണങ്ങൾകൊണ്ട് കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ടീമായി മാറി പിഎസ്ജി. പരിക്കിനെ തുടർന്ന് ഭൂരിഭാഗം മത്സരങ്ങളിലും വിട്ടുനിൽക്കേണ്ടിവന്ന നെയ്മറിന് മിക്കപ്പോഴും പ്രതീക്ഷിച്ച മികവിലേക്ക് എത്താനായില്ല. ഇതോടൊപ്പം കളിക്കളത്തിനകത്തും പുറത്തുമുള്ള വിവാദങ്ങളും നെയ്മറെ വേട്ടയാടി. ഇതിനിടെയാണ് പിഎസ്ജി നെയ്മറെ ഒഴിവാക്കുന്നുവെന്ന വാർത്തകൾ സജീവമായത്. ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നെയ്മറുടെ മുൻ ഏജന്റ് വാഗ്നർ റിബെയ്റോ. പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെയ്മർ പാരീസിൽ എത്തിയതെന്നും ഈ ലക്ഷ്യം സാക്ഷാത്കരിക്കാതെ നെയ്മർ ടീം വിടില്ലെന്നും റിബെയ്റോ പറഞ്ഞു. 2017ൽ ലോക റെക്കോഡ് ട്രാൻസ്ഫർ തുകയായ 222 ദശലക്ഷം ഡോളർ മുടക്കിയാണ്…
Read More » -
വിംബിള്‍ഡണ്‍ മത്സരക്രമമായി; ക്വാര്‍ട്ടറില്‍ ജോക്കോവിച്ച്- അല്‍ക്കറാസ് പോരാട്ടം
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മത്സരക്രമം തീരുമാനിച്ചു. മുന്‍നിര താരങ്ങള്‍ക്ക് ആദ്യമത്സരത്തില്‍ കാര്യമായ വെല്ലുവിളിയില്ല. ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്വദേവ്, രണ്ടാം നമ്പര്‍ അലക്സാണ്ടര്‍ സ്വെരേവ് എന്നിവരില്ലാതെയാണ് വിംബിള്‍ഡണിന് കളമൊരുങ്ങുന്നത്. നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച്, ക്വാര്‍ട്ടറില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍ക്കറാസിനെ നേരിടുന്ന രീതിയിലാണ് മത്സരക്രമം. തുടരെ നാലാം വിംബിള്‍ഡണ്‍ കിരീടനേട്ടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. 22 ഗ്രാന്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ അര്‍ജന്റീനയുടെ ഫ്രാന്‍സിസ്കോ സെറൊണ്ടോളോയെ നേരിടും. വനിതകളില്‍ തുടരെ 35 ജയവുമായെത്തുന്ന ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക് തന്നെയാണ് ശ്രദ്ധാകേന്ദ്രം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രാന്സ്ലാം കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്ന മുന്ചാംപ്യന് സെറീന വില്യംസ് 113ആം റാങ്കിലുള്ള ഹാര്‍മണി ടാനെ ആദ്യറൗണ്ടില്‍ നേരിടും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് സെറീന മത്സരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ താന്‍ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നുവെന്ന് നാല്പതുകാരിയായ സെറീന വ്യക്തമാക്കിയത്. പന്ത്രണ്ട് മാസം മുന്‍പ് വിംബിള്‍ഡണിനിടെ പരിക്കേറ്റതിന് ശേഷം സെറീന…
Read More » -
ക്രിക്കറ്റില്‍ ഇന്ത്യ പറയുന്നതേ നടക്കൂവെന്ന് അഫ്രീദി
കറാച്ചി: അടുത്ത സീസണ് മുതല്‍ ഐപിഎല്ലിനായി രണ്ടരമാസത്തെ സമയം ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍(എഫ്ടിപി) ഉള്‍പ്പെടുത്തുമെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ പാക് നായകന് ഷാഹിദ് അഫ്രീദി. ഐപിഎല്ലിന് മാത്രമായി ബിസിസിഐ കൂടുതല്‍ സമയം അനുവദിക്കുമ്പോള്‍ രാജ്യാന്തര മത്സരങ്ങളാണ് ചുരുങ്ങി ഇല്ലാതാകുന്നതെന്ന് അഫ്രീദി പറഞ്ഞു. പക്ഷെ വിപണിയും പണവുമാണ് എല്ലാം തീരുമാനിക്കുന്നത്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. അതുകൊണ്ടുതന്നെ അവരെന്ത് പറയുന്നുവോ അതേ നടക്കൂവെന്നും സാമാ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ അഫ്രീദി വ്യക്തമാക്കി. ഐപിഎല്ലിന് രണ്ടര മാസത്തെ സമയം അനുവദിക്കുമ്പോള്‍ ആ സമയത്ത് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും ഐസിസി ഷെഡ്യൂള്‍ ചെയ്യില്ല. ഇതോടെ എല്ലാ രാജ്യങ്ങളിലെ കളിക്കാര്‍ക്കും ഐപിഎല്ലില്‍ മുഴുവന്‍ സമയവും കളിക്കാനാകും. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ-പാക് കായിക ബന്ധം വിച്ഛദിക്കപ്പെട്ട സാഹചര്യത്തില്‍ പാക് താരങ്ങളെ ഐപിഎല്ലില്‍ കളിപ്പിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്‍ നടക്കുമ്പോള്‍ പാക്കിസ്ഥാന് കളിക്കാര്‍ക്ക് മറ്റ് രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാനാവില്ല. കഴിഞ്ഞ…
Read More » -
വനിതാ ഹോക്കി ലോകകപ്പ്; റാണി രാംപാല്‍ ഇല്ല, ഇന്ത്യയെ സവിത പുനിയ നയിക്കും
ദില്ലി: വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഗോള്‍ കീപ്പര്‍ സവിത പുനിയ നയിക്കും. അടുത്ത മാസം ഒന്നു മുതല്‍ 17വരെ നെതര്‍ലന്‍ഡ്സിലും സ്പെയിനിലുമായാണ് വനിതാ ഹോക്കി ലോകകപ്പ്. ഹോക്കി ഇന്ത്യ ഇന്ന് പ്രഖ്യാപിച്ച 18 അംഗ ടീമില്‍ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ച റാണി രാംപാല്‍ ഇല്ല. പരിക്കില്‍ നിന്ന് മോചിതയായി പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് റാണി രാംപാലിനെ ഒഴിവാക്കിയത്. ഗോള്‍ കീപ്പറായ സവിതക്ക് പുറമെ ബിച്ചു ദേവി ഖാരിബവും ടീമിലുണ്ട്. പ്രതിരോധനിരയില്‍ ദീപ് ഗ്രേസ് എക്ക, ഗുര്‍ജിത് കൗര്‍, നിക്കി പ്രഥാന്, ഉദിത എന്നിവരാണുള്ളത്. മധ്യനിരയില്‍ നിഷ, സുശീല ചാനു, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗര്‍, സോണിക, സലീമ ടിറ്റെ എന്നിവര്‍ ഇടം നേടി. മുന്നേറ്റനിരയില്‍ പരിചയസമ്പന്നയായ വന്ദന കടാരിയ, ലാല്‍റെംസിയാമി, നവനീത് കൗര്‍, ഷര്‍മിളാ ദേവി എന്നിവരുണ്ട്. ടൂര്‍ണമെന്റിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരക്കാരായി യുവതാരങ്ങളായ അക്ഷത ദേഖലെ, സംഗീത കുമാരി എന്നിവരെയും ഉള്‍പ്പെടുത്തി. ഗ്രൂപ്പ് ബിയില്‍…
Read More » -
താൻ പ്രതിനിധീകരിച്ചത് സമുദായത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്: നിഖാത് സരീൻ
ദില്ലി: താൻ പ്രതിനിധീകരിക്കുന്നത് ഒരു പ്രത്യേക സമുദായത്തെയല്ലെന്നും ഹിന്ദുവാണോ മുസ്ലീമാണോ എന്നത് പ്രശ്നമല്ലെന്നും രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് ലോക ബോക്സിങ് ചാമ്പ്യൻ നിഖാത് സരീൻ. കായികതാരമെന്ന നിലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് ഞാനെത്തിയത്. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു-മുസ്ലിം പ്രശ്നമല്ല. ഞാൻ ഒരു സമുദായത്തെയല്ല എന്റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്റെ രാജ്യത്തിനായി ഒരു മെഡൽ നേടിയതിൽ സന്തോഷമുണ്ട് – സരീൻ തിങ്കളാഴ്ച പറഞ്ഞു. തെലങ്കാനയിൽ ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് (ഐഡബ്ല്യുപിസി) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സരീൻ ഇക്കാര്യം പറഞ്ഞത്. യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന് കരിയർ ഉണ്ടാക്കാൻ സാമൂഹിക മുൻവിധികളെ മറികടക്കേണ്ടി വന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ അത്ലറ്റുകൾ പിന്നിലാണെന്നും വൻ മത്സരങ്ങളിൽ ഈ തടസ്സം മറികടക്കാൻ പ്രത്യേക പരിശീലനം സഹായിച്ചെന്നും അവർ പറഞ്ഞു. ഇന്ത്യൻ അത്ലറ്റുകൾക്ക് മികച്ച പ്രകടനം നടത്താനുള്ള കഴിവുണ്ട്. എന്നാൽ ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പ് പോലുള്ള വലിയ മത്സരങ്ങളിൽ പതറിപ്പോകുന്നു. നമ്മുടെ ഇന്ത്യൻ ബോക്സർമാർ വളരെ…
Read More » -
ഒടുവില്‍ പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്കറും
കട്ടക്ക്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്തിന്റെ തീരുമാനങ്ങളെ പിന്തുണക്കുകയും രാജസ്ഥാന് റോയല്‍സിന്റെ മലയാളി നായകന് സഞ്ജു സാംസണിന്റെ തീരുമാനങ്ങളെ കണ്ണടച്ചു വിമര്‍ശിക്കുകയും ചെയ്യുന്നുവെന്ന് സുനില്‍ ഗവാസ്കര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനമാണ്. മലയാളി ആരാധകര്‍ ഗവാസ്കറുടെ ഇരട്ടത്താപ്പ് പലപ്പോഴും ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും റിഷഭ് പന്തിന്റെ നേതൃത്വത്തിലിറങ്ങി ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതോടെ പന്തിനെതിരെ ഗവാസ്കറും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ പന്ത് നടത്തിയ പരീക്ഷണമാണ് ഗവാസ്കറെ ചൊടിപ്പിച്ചത്. ദിനേശ് കാര്‍ത്തിക്കിന് മുമ്പെ അക്സര്‍ പട്ടേലിനെ ഇറക്കി തീരുമാനത്തെ വിചിത്രമെന്നാണ് ഗവാസ്കര്‍ വിശേഷിപ്പിച്ചത്. ചിലപ്പോഴൊക്കെ ഫിനിഷര്‍ എന്ന പേരിന് അമിത പ്രാധാന്യം നല്‍കുന്നുവെന്നും ടീം ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ നിലയുറപ്പിച്ച് കളിക്കാന്‍ കഴിയുന്ന കാര്‍ത്തിക്കിനെ പോലൊരു കളിക്കാരനെ ഇറക്കാതിരുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗവാസ്കര്‍ പറഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യ 13-ാം ഓവറില്‍ പുറത്തായശേഷമാണ് അകസര്‍ പട്ടേല്‍ ആറാമനായി ക്രീസിലെത്തിയത്.…
Read More » -
ബിസിസിഐക്ക് ബംബറടിച്ചു; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ കടത്തിവെട്ടി ഐ.പി.എല്‍.
മുംബൈ: ഒരു കളിയുടെ സംപ്രേക്ഷണാവകാശത്തുകയില് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ കടത്തിവെട്ടി ഐ.പി.എല്‍. നടക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ ഒരു മത്സരത്തിനായി 104 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക. ഇതോടെ ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന് ലഭിക്കുന്ന തുക (86 കോടി) ഐപിഎല്‍ മറികടന്നു. മുന്‍പ് ഒരു ഐപിഎല്‍ മത്സരത്തിനായി 48.04 കോടിയായിരുന്നു ബോര്‍ഡിന് ലഭിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ ഡിസ്നി സ്റ്റാര്‍ നല്കിയ തുക 57 കോടി രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 100 കോടി കടന്നിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനുള്ള ആദ്യ ദിന ലേലനടപടികള്‍ ഞായറാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ബിസിസിഐ വമ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ ലോക കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന സംപ്രേക്ഷണാവകാശ തുകകളിലൊന്നിലേക്കാണ് ഐപിഎല്‍ എത്തിയിരിക്കുന്നത്. ആദ്യ ദിവസത്തെ ലേല നടപടികള്‍ അവസാനിച്ചപ്പോള്‍ 43,050 കോടിയാണ് ബി.സി.സി.ഐയുടെ കീശയില്‍ വീണിരിക്കുന്നത്. 2023-27 വര്‍ഷത്തെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലമാണ് നടക്കുന്നത്. 15-ാം സീസണ് വരെയുള്ള കണക്കനുസരിച്ച് സംപ്രേക്ഷണാവകാശത്തിനായി ബിസിസിഐയ്ക്കു…
Read More »