SportsTRENDING

റൊണാൾഡോയും നെയ്മറും ഇന്ന് കളത്തിൽ; മറ്റൊരു അട്ടിമറിക്കായി ദക്ഷിണ കൊറിയയും

ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് പോർച്ചുഗൽ ഘാനയുമായും ബ്രസീൽ സെർബിയയുമായും ഏറ്റുമുട്ടും.
മുന്‍ ചാമ്ബ്യന്‍മാരായ യുറുഗ്വേയും ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.വൈകിട്ട് ആറരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയാണ് എതിരാളികള്‍.മൂന്നരക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് കാമറൂണിനെ നേരിടും.

ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്‍മാരായ ഘാനയാണ് എതിരാളികള്‍.ഇതിന് മുന്‍പ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. 2014 ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഘാനയെ തോല്‍പിച്ചു.സമീപകാലത്തുണ്ടായ വിമര്‍ശനങ്ങള്‍ക്ക് ബൂട്ടുകൊണ്ട് മറുപടി നല്‍കാന്‍ കൂടിയാവും റോണാള്‍ഡോ ഇന്നിറങ്ങുക.

നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന ബ്രസീല്‍-സെര്‍ബിയ പോരാട്ടത്തിനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്ബോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ് എതിരാളികള്‍. റാങ്കിംഗില്‍ കാര്യമില്ല ഗ്രൗണ്ടിലാണ് കളി എന്ന് സൗദി അറേബ്യയും ജപ്പാനും അട്ടിമറി വിജയങ്ങളോടെ തെളിയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടം ബ്രസീലിന് അനായാസമായി കാണാനാവില്ല. ഇന്നത്തെ പോരാട്ടത്തില്‍ ബ്രസീലിന്‍റെ പ്രതീക്ഷയും കരുത്തും നെയ്മര്‍ ജൂനിയറാണ്.

Back to top button
error: