Social Media

  • നാന്‍ വീഴ്‌വേനെന്തു നിനപ്പായോ? ‘സമാധി’ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ‘ജിബ്ലി’ ആര്‍ട്ടുമായി നിത്യാനന്ദ

    ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് സ്ഥിരീകരിച്ച് ഇന്നലെ തന്നെ ‘കൈലാസ’ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിരിക്കുകയാണ് നിത്യാനന്ദ. പുലര്‍ച്ചെ നാലരയോടെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ലൈവിലെത്തിയാണ് നിത്യാനന്ദ താന്‍ ജീവിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ‘ഞാന്‍ മരിച്ചെന്നും മരിച്ചില്ലെന്നുമൊക്കെ ആളുകള്‍ പറയുന്നു. മരിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനി നിങ്ങളെല്ലാവരും കൂടി ഒരു തീരുമാനമെടുക്കൂ’,- എന്നായിരുന്നു നിത്യാനന്ദയുടെ പരിഹാസം. ട്രെന്‍ഡിനൊപ്പം എന്ന് പ്രഖ്യാപിച്ച് ജിബ്ലി ആര്‍ട്ട് അടക്കം നിത്യാനന്ദ പങ്കുവച്ചിട്ടുണ്ട്. താന്‍ ബ്രഫ്മ മുഹൂര്‍ത്തത്തില്‍ ഉറക്കമുണരും. ആദ്യം യോഗ ചെയ്യും. പിന്നീട് ശിവപൂജ, അതിനുശേഷം ഭക്തര്‍ക്ക് എന്നോട് ചോദിക്കാനുള്ള കാര്യങ്ങള്‍ കേള്‍ക്കും അതിനുള്ള മറുപടി നല്‍കും. അങ്ങനെയാണ് എന്റെ ജീവിതം നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നിത്യാനന്ദ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവിത്യാഗം ചെയ്തുവെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരന്‍ അറിയിച്ചുവെന്നായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നത്. ഇതിന്…

    Read More »
  • ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് ശക്തരായ നേതാക്കളെ; പിണറായി വീണ്ടും അധികാരത്തില്‍ എത്തും; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; മുസ്ലിംലീഗില്‍ കുറേ വയസന്മാര്‍; കെ. സുരേന്ദ്രന്‍ അടുത്തെത്തില്ല; ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ടി.ജി. മോഹന്‍ദാസിന് ഒറ്റ മറുപടി

    തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലെത്തുമെന്നു ബിജെപി ബൗദ്ധിക സെല്ലിന്റെ മുന്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിനു ടി.ജി. മോഹന്‍ദാസ് സംശയമില്ലാതെ ഉത്തരം നല്‍കുന്നത്. ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും പിണറായിയോളം തലപ്പൊക്കമുള്ള മറ്റൊരു നേതാവിനെ പ്രതിപക്ഷത്തുനിന്നോ ബിജെപിയില്‍നിന്നോ ചൂണ്ടിക്കാട്ടൂ എന്നും മോഹന്‍ ദാസ് വെല്ലുവിളിക്കുന്നു. ഒരു മികച്ച നേതാവ് ഇപ്പുറത്ത് ഇല്ലാത്തതുകൊണ്ടാണ് പിണറായി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നത്. എതിര്‍ കക്ഷിക്കാരുടെ ദോഷംകൊണ്ടാണ്. ലോകം മുഴുവന്‍ നോക്കിയാല്‍ പൊതുവായി ശക്തരായ നേതാക്കളെയാണു ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. നരേന്ദ്ര മോദി, വ്‌ളാദിമിര്‍ പുടിന്‍, ഡോണള്‍ഡ് ട്രംപ് എന്നിങ്ങനെ നീളുന്നു. തെറ്റാണെങ്കിലും ശരിയാണെങ്കിലും അവര്‍ക്കു കാര്യങ്ങളില്‍ ഒരു തീരുമാനമുണ്ട്. പിണറായി വിജയന്‍ അധികാരത്തില്‍ വന്നത് ഈ ഗുണങ്ങളുള്ളതുകൊണ്ടാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ഥിരതയുണ്ട്. പിണറായി വിജയന്‍ ഒരാളെ നിയമിക്കണമെന്നു തീരുമാനിച്ചാല്‍ ആകാശം ഇടിഞ്ഞു വീണാലും നിയമിക്കും. അതിനെതിരേ ആരെങ്കിലും ഹൈക്കോടതിയില്‍ പോയാല്‍…

    Read More »
  • കൂടല്‍മാണിക്യം ക്ഷേത്രം; കഴകക്കാരന്റെ രാജിക്കു കാരണം ജാതി വിവേചനംതന്നെ; രേഖകള്‍ പുറത്ത്; കൃഷ്ണപിഷാരവും അറയ്ക്കല്‍ പിഷാരവും തെക്കേ വാരിയവും 40 വര്‍ഷംമുമ്പേ കഴകം വേണ്ടെന്ന് എഴുതി നല്‍കി; ഈഴവനെ നിയമിച്ചപ്പോള്‍ എല്ലാം വളച്ചൊടിച്ചു; തന്ത്രിമാരുടെ ഇരട്ടത്താപ്പ് പുറത്ത്

    തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലുണ്ടായ ജാതി വിവേചനത്തിനു പിന്നാലെ രാജിവയ്‌ക്കേണ്ടിവന്ന കഴകം ജീവനക്കാനും ഈഴവനുമായ ബി.എ. ബാലുവിന്റെ പന്‍മാറ്റം കടുത്ത നിരാശയെത്തുടര്‍ന്ന്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ കേസു നടക്കുന്നുണ്ടെങ്കിലും ശാരീരിക പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണു രാജിവച്ചത്. എന്നാല്‍, ജാതി വിവേചനമെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണു കേസിലൂടെ പുറത്തുവരുന്നത്. ക്ഷേത്രം കഴകം പ്രവൃത്തികള്‍ മുമ്പ് നമ്പീശന്‍ വിഭാഗത്തില്‍പെട്ടയാള്‍ 40 വര്‍ഷത്തോളം കഴകം ജോലികള്‍ ചെയ്തപ്പോഴും മാരാര്‍ വിഭാഗക്കാരനായ മറ്റൊരാള്‍ കഴകം ജോലികള്‍ ചെയ്തപ്പോഴും ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ ഈഴവ വിഭാഗക്കാരന്‍ വന്നപ്പോള്‍ തന്ത്രിമാര്‍ സമരത്തിലേക്കടക്കം എത്തിച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയെഴുതി നിയമ പ്രകാരം ജോലിക്കെത്തിയ ബി.എ. ബാലു എന്നയാള്‍ക്ക് പത്തുദിവസം മാത്രമാണു ജോലി ചെയ്യാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ക്ഷേത്രം തന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തി കത്തു നല്‍കി. അഞ്ചുവര്‍ഷത്തോളം താത്കാലിക കഴകം ചെയ്തയാളെ പിരിച്ചുവിട്ടതാണു കാരണമായി ഇവര്‍ പറയുന്നത്. തന്ത്രിമാരുമായി ആലോചിക്കാതെയാണു ബാലുവിനെ നിയമിച്ചതെന്നും ഇവര്‍ പറയുന്നു. ആചാരപരായ പ്രവൃത്തികള്‍ക്കു തന്ത്രിമാരുടെ അനുവാദം വേണമെന്നും ഇവര്‍…

    Read More »
  • ആദ്യം വാങ്കഡെ സ്‌റ്റേഡിയത്തില്‍; പിന്നീടു കുടുംബാംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മുംബൈ ഇന്ത്യന്‍സ് ബസില്‍; നീലപ്പടയെ വിടാതെ ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയ; ഹര്‍ദിക് പാണ്ഡ്യയെ വിടാതെ ആരാധകര്‍

    മുംബൈ: ആദ്യ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ചുറ്റിപ്പറ്റി വീണ്ടുമൊരു പ്രണയകഥ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിനിടെ ശ്രദ്ധാകേന്ദ്രമായി ബ്രിട്ടിഷ് ഗായികയും ടെലിവിഷന്‍ അവതാരകയുമായ ജാസ്മിന്‍ വാലിയ. മുംബൈ കൊല്‍ക്കത്ത മത്സരത്തിന് വേദിയായ വാങ്കഡെ സ്റ്റേഡിയത്തിലും പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ ടീം ബസിലും ജാസ്മിന്‍ വാലിയയെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹമുള്ള വ്യക്തിയെന്ന നിലയിലാണ്, മുംബൈയുടെ മത്സരവേദിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ചര്‍ച്ചയായത്. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് അനായാസ ജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ഗാലറിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. വേദിയില്‍ മുംബൈ ഇന്ത്യന്‍സിനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കുമായി ആര്‍ത്തുവിളിക്കുന്ന ജാസ്മിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് മുംബൈ ടീം ബസിലും ഇവരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.…

    Read More »
  • ഫര്‍ണിച്ചര്‍ വേണോയെന്ന് ചോദിച്ച് കെ.സി. വേണുഗോപാലും യതീഷ് ചന്ദ്രയും! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തട്ടിപ്പിന്റെ കേന്ദ്രമാകുന്നു; പിന്നില്‍ ഒരേ സംഘങ്ങള്‍; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

    അഞ്ചുലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍. നാലുമാസത്തെ പ ഴക്കം മാത്രം. 95000 രൂപ കൊടു ത്താല്‍ വീട്ടിലെത്തിക്കും. അതും സി.ആര്‍.പി.എഫ്. വണ്ടിയില്‍… സൈബറിടങ്ങളില്‍ കറങ്ങിനടക്കുന്ന പുതിയ തട്ടിപ്പു സന്ദേശമാണിത്. വ്യാജ അക്കൗണ്ടില്‍നിന്ന് സുഖവിവരം തിരക്കിയുള്ള സ 35. ആദ്യം വരും. സി.ആര്‍.പി.എഫ്. ഓഫീസര്‍ ഫോണില്‍ ബന്ധപ്പെടുമെന്നു പിന്നാലെ അറിയിക്കും. ഫോണ്‍ നമ്പറും പറഞ്ഞുറപ്പിക്കും. തുടര്‍ന്നാണ് അഡ്വാന്‍സ് കൊടുത്താല്‍ കച്ചവടം ഉറപ്പാക്കാമെ ന്നുള്ള വാഗ്ദാനം. ഉന്നതരുടെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവിധ ജില്ലകളി ലെ അഭിഭാഷകര്‍ക്കു സമാന സന്ദേശങ്ങള്‍ ലഭിച്ചു. ആലപ്പുഴ എം.പി: കെ.സി. വേണുഗോപാലിന്റെയും ഡി.ഐ.ജി: യതീഷ് ചന്ദ്രയുടെയും പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടി ലൂടെയാണ് അഭിഭാഷകര്‍ക്കു സന്ദേശം ലഭിച്ചത്. ഇത്തരം കുറ്റകൃത്യത്തിനു പിന്നില്‍ ഒരേ സംഘമാണെന്നാണു സൂചന. ഹൈക്കോടതി അഭിഭാഷ കന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സി ങിന് ഡി.ഐ.ജി: യതീഷ് ചന്ദ്ര യുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍നിന്ന് സന്ദേശം ലഭി ച്ച സംഭവത്തില്‍ കൊച്ചി സൈ ബര്‍ പോലീസ് കേസ്…

    Read More »
  • ആ തീരുമാനം ഇന്ന് എടുക്കുന്നു! സസ്‌പെന്‍സ് പോസ്റ്റുമായി എന്‍.പ്രശാന്ത് ഐഎഎസ്

    തിരുവനന്തപുരം: സസ്‌പെന്‍സുമായി എന്‍. പ്രശാന്ത് ഐഎഎസ്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഐഎഎസ് ചേരിപ്പോരില്‍ ആറുമാസമായി സസ്‌പെന്‍ഷനിലാണ് പ്രശാന്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് എന്‍. പ്രശാന്ത് ഐഎഎസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കാതെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് കത്തുകള്‍ നല്‍കി. തനിക്കെതിരെ ആരാണ് പരാതി നല്‍കിയത്, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് ആരാണ് എടുത്തത് തുടങ്ങി 7 ചോദ്യങ്ങള്‍ ആയിരുന്നു പ്രശാന്ത് ഉന്നയിച്ചത്. ഇതിനു മറുപടി നല്‍കിയശേഷം കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നല്‍കാമെന്ന നിലപാടാണ് പ്രശാന്ത് സ്വീകരിച്ചത്. എന്നാല്‍, പ്രശാന്തിന്റെ ഈ നിലപാടാണ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ കാരണമായത്. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നല്‍കിയിട്ടില്ലെന്ന വാദമുയര്‍ത്തി റിവ്യൂ കമ്മിറ്റി 120…

    Read More »
  • സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ല, പിന്നെ ഞാനെന്തിനു കാണണം? എമ്പുരാന്‍ വിവാദമാക്കിയത് പിണറായി വിജയന്‍; റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കള്‍: രാജീവ് ചന്ദ്രശേഖര്‍

    കൊച്ചി: എമ്പുരാന്‍ സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലെന്നും സിനിമ വിവാദമാക്കിയത് പിണറായി വിജയനും കോണ്‍ഗ്രസുമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലാത്ത സാഹചര്യത്തില്‍ താന്‍ എന്തിനു സിനിമ കാണണമെന്നു ചോദിച്ച രാജീവ്, എല്ലാവര്‍ക്കും സന്തോഷകരമായ സാഹചര്യത്തില്‍ സിനിമ വരുമ്പോള്‍ കാണുമെന്നും പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമ്പുരാനുമായി ബന്ധപ്പെട്ടു പിണറായി വിജയന്‍ കൊണ്ടുവന്ന നരേഷനാണ് ഇപ്പോഴുള്ളത്. അത് താനെന്തിന് ഏറ്റുപിടിക്കണം? മോഹന്‍ ലാലിന്റെ ആരാധകനെന്ന നിലയില്‍ ലൂസിഫറിന്റെ രണ്ടാംഭാഗം കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, എമ്പുരാന്‍ നിരവധിപ്പേര്‍ക്ക് ഇഷ്ടമായിട്ടില്ല. ഇഷ്ടമായ ഒരാളാണു പിണറായി. സിനിമയെ സിനിമയായി കാണണമെന്നാണ് ബിജെപി കേരള ഘടകത്തിന്റെ അഭിപ്രായം. പ്രേക്ഷകര്‍ക്കു വിമര്‍ശിക്കാനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. ഇക്കാര്യത്തില്‍ എന്റെയും പാര്‍ട്ടി ഘടകത്തിന്റെയും അഭിപ്രായവും ഇതാണ്. ചിത്രത്തിന്റെ റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കളാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സെന്‍സറിംഗ് വിവരമറിഞ്ഞത്. മോഹന്‍ലാലും ഇക്കാര്യം പങ്കുവച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങളെക്കുറിച്ചു തനിക്കറിയില്ലെന്നും സിനിമയ്ക്കു…

    Read More »
  • മമ്മൂട്ടിയുടെ സന്ദേശം വായിച്ചു കണ്ണു നിറഞ്ഞു; ലാല്‍ അത്ര പേടിത്തൊണ്ടന്‍ ആണെന്നാണോ മേജര്‍ രവി കരുതുന്നത്? എന്റെ കുടുംബത്തിലും ഉണ്ട് അയാളെക്കാള്‍ വലിയ പട്ടാളക്കാര്‍; ആര്‍എസ്എസ് ആകാന്‍വേണ്ടി എന്റെ മക്കളെ ശാഖയില്‍ വിട്ടിട്ടില്ല; തുറന്നടിച്ച് മല്ലിക സുകുമാരന്‍

      തന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു സന്ദേശം അയച്ച മമ്മൂട്ടിയുടെ വാക്കുകള്‍ കണ്ടു കണ്ണുനിറഞ്ഞെന്നു നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. മകനു സിനിമയില്‍ ശത്രുക്കളുണ്ട്. മകനെതിരേ മേജര്‍ രവി പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചു. അതുകൊണ്ടാണു മറുപടി പറഞ്ഞതെന്നും മല്ലിക പറഞ്ഞു. ‘എനിക്ക് 70 വയസ്സ് കഴിഞ്ഞു. സിനിമയില്‍ ശത്രുക്കള്‍ ഉണ്ട്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ട് വേദനിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ അങ്ങനെയൊരു കുറിപ്പ് എഴുതിയത്. പൃഥ്വിരാജ് മോഹന്‍ലാലിനെ ചതിച്ചു എന്നും, മോഹന്‍ലാല്‍ കരയുകയാണ് എന്നുമൊക്കെ മേജര്‍ രവി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എനിക്ക് അതില്‍ നല്ല ദേഷ്യമുണ്ട്. അത് ഞാന്‍ തുറന്നു പറയുകയാണ്. ഇത് മോഹന്‍ലാലും ആന്റണിയും പറയില്ല. ഓരോ സീനും വാചകവും വായിച്ച് കാണാപാഠമായിരുന്നു അതില്‍ എല്ലാവര്‍ക്കും. ഇവര്‍ എല്ലാം ഒരുമിച്ചിരുന്നാണ് ‘എമ്പുരാന്‍’ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചതും. മോഹന്‍ലാല്‍ പേടിത്തൊണ്ടനാണോ? അങ്ങനെയാണോ ഇവരൊക്കെ കരുതിയത്. ഒരു മാപ്പ് എഴുതി ഒരാള്‍ക്ക് നല്‍കാനും പിന്നീട് അത് പ്രസിദ്ധപ്പെടുത്തും എന്നെല്ലാം പറഞ്ഞ്…

    Read More »
  • എഡിറ്റിംഗിന് ശേഷവും എമ്പുരാന്‍ പറയും: ‘കമ്യൂണലിസം ഈസ് എ ഡേര്‍ട്ടി ബിസിനസ്!’ ആദ്യാവസാനം എംപുരാന്‍ തിയേറ്ററില്‍ അവശേഷിപ്പിക്കുക ഈ ഡയലോഗ്; അതാണ് മുരളി ഗോപിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്, ആന്റണി പെരുമ്പാവൂരിന്റെ നിലപാട്

    ലിജേഷ് കുമാര്‍ ‘പി.കെ.രാംദാസ് എന്ന വന്മരം വീണു, പകരം ആര്?’ ഈ ചോദ്യത്തിന് ഗോവര്‍ധന്‍ തേടിയ ഉത്തരമായിരുന്നു ലൂസിഫറിന്റെ കഥ. ഒടുവില്‍ ജതിന്‍ രാംദാസ് പി.കെ.ആറിന്റെ കസേരയിലിരുന്നു. ഗോവര്‍ധന്റെ ചോദ്യത്തിന് ഉത്തരം കിട്ടി. ഗോവര്‍ധന്‍, നിങ്ങളെപ്പോലുള്ള സത്യാന്വേഷികളെ ഈ നാടിന് ആവശ്യമുണ്ട് എന്നു പറഞ്ഞു കൊണ്ട് ലൂസിഫര്‍ അവസാനിച്ചു. അഞ്ചാറു കൊല്ലങ്ങള്‍ക്ക് ശേഷം ഗോവര്‍ധന്‍ വീണ്ടും വന്നു. ഇക്കുറിയും അയാള്‍ക്കൊരു ചോദ്യമുണ്ടായിരുന്നു. സെന്‍ട്രല്‍ ഐ.ബിയിലെ ഓഫീസര്‍ കാര്‍ത്തിക്കിനോട് അയാളത് ചോദിച്ചു. ‘ബജ്‌റംഗിക്കെന്താണ് കേരളത്തിലിത്ര ഇന്‍ട്രസ്റ്റ്?’ ഈ ചോദ്യത്തിന്റെ ഉത്തരമാണ് എമ്പുരാന്‍. ലൂസിഫറിന്റെയും എമ്പുരാന്റെയും ക്രാഫ്റ്റ് ആ അര്‍ത്ഥത്തില്‍ ഏകരൂപിയാണ്. നമുക്ക് ഗോവര്‍ധന്റെ ചോദ്യത്തിലേക്ക് മടങ്ങി വരാം. ‘ബജ്‌റംഗിക്കെന്താണ് കേരളത്തിലിത്ര ഇന്‍ട്രസ്റ്റ്?’ ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍, ആരാണ് ബജ്‌റംഗി എന്നറിയണം. അയാളെങ്ങനെ കേരളത്തിലേക്ക് വരും എന്നറിയണം, വന്നാല്‍ അയാള്‍ക്കെന്തു സംഭവിക്കും എന്നറിയണം. ബ്ലാക് ഹോക്ക് ഹെലികോപ്റ്ററുകള്‍ക്കും, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, കണ്ടെയ്‌നറുകള്‍ക്കും, ആഡംബര കാറുകള്‍ക്കും പിന്നാലെ ഇന്ത്യയുടെ ആകാശം വിട്ട് എത്ര ഉയരത്തില്‍…

    Read More »
  • തൃഷ മദ്യപിച്ച് വിജയുടെ വീടിന് മുന്നില്‍ പോയി ഡാന്‍സ് കളിച്ചു! തോഴിയായി കൂടെ കൂട്ടുമെന്ന കഥയ്ക്ക് പിന്നിലെ കാരണം

    പുതിയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് നടന്‍ വിജയ് നിരന്തരം വാര്‍ത്തകളില്‍ നിറയുന്നത്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി കൊണ്ടായിരുന്നു വിജയ് പാര്‍ട്ടിയുടെ യോഗം നടത്തിയത്. പിന്നാലെ നടന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കഥകളും പ്രചരിക്കാന്‍ തുടങ്ങി. ഭാര്യ സംഗീതയുമായി നടന്‍ വേര്‍പിരിഞ്ഞെന്നും പ്രമുഖ നടിമായി ബന്ധമുണ്ടെന്നും തുടങ്ങി അഭ്യൂഹങ്ങള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. നടി തൃഷയുടെ പേര് കൂടി ചേര്‍ത്താണ് പുതിയ കഥകള്‍. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ചതോടെ പ്രണയത്തിലായെന്നും മുന്നോട്ട് ഒന്നിച്ച് പോകാനാണ് തീരുമാനമെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ഇതിനിടയില്‍ തൃഷയും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരത്തില്‍ വിജയ്-തൃഷ ബന്ധത്തെ കുറിച്ച് പ്രചരിക്കുന്ന കഥയിലെ സത്യാവസ്ഥ പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. ‘വിജയും പിതാവും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അതിന് കാരണം രാഷ്ട്രീയത്തിലേക്കുള്ള കൈകടത്തലാണ്. അത് വിവാദമാവുകയും കോടതിയിലെത്തുകയും ചെയ്തു. എംജിആര്‍, ജയലളിത, വിജയ്കാന്ത് ഒക്കെ കളമൊഴിഞ്ഞപ്പോള്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വന്ന് ഞങ്ങളെ നയിക്കണമെന്ന് ആരാധകര്‍…

    Read More »
Back to top button
error: