NEWSSocial Media

‘നടന്‍ മോശമായി സ്പര്‍ശിച്ചപ്പോള്‍ രാത്രി മുഴുവന്‍ കരഞ്ഞുതീര്‍ത്ത നടി; മകന്‍ മാനക്കേടുണ്ടാക്കിയതോടെ നിലപാടിലും മാറ്റം വന്നു’

ടി മാലാ പാര്‍വതി അപഹാസ്യ കഥാപാത്രമായി മാറിയെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. പൊതുസമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ നീതിയുടെ പക്ഷത്തുനിന്ന് പലപ്പോഴും അവര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്നവരെ പൊതുസമ്മതയായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ നല്‍കിയ ആദരവും സ്നേഹവും നടിക്ക് നിലനിര്‍ത്തിപ്പോകാന്‍ കഴിഞ്ഞില്ലെന്ന് സംവിധായകന്‍ പറഞ്ഞു.

‘സമൂഹത്തില്‍ നല്ല പേരും അഭിപ്രായവും നേടിയെടുക്കാന്‍ ചിലപ്പോള്‍ ഒരു ജന്മം പോരെന്ന് വരും. എന്നാല്‍ കഷ്ടപ്പെട്ട് നേടിയെടുത്ത സല്‍പ്പേര് അല്ലെങ്കില്‍ വിശ്വാസം കളഞ്ഞുകുളിക്കാന്‍ നിമിഷങ്ങള്‍ മതിയാകും.

Signature-ad

ഇപ്പോഴത്തെ അവരുടെ അവസ്ഥ പറയാന്‍ വിഷമമുണ്ട്. എങ്കിലും പറഞ്ഞുപോകുകയാണ്. പൊതുസമൂഹത്തില്‍ ഒരു അപഹാസ്യ കഥാപാത്രമായി അധഃപതിച്ചുവെന്ന് പറയാതെ വയ്യ. ഷൈന്‍ ടോം ചാക്കോയുടെ വിഷയവുമായി ബന്ധപ്പെട്ട് നടി രഞ്ജിനി നടത്തിയ രൂക്ഷമായ വിമര്‍ശനം അതിനുദാഹരണം മാത്രമാണ്.

ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് വിഷയം. ഷൈന്‍ അച്ചടക്കമുള്ള നടനാണ്, ബ്ലൗസൊന്ന് ശരിയാക്കാന്‍ ഞാന്‍ കൂടെ വരട്ടേയെന്ന് ചോദിച്ചത് അത്ര വല്യ സ്ട്രസ് ആയിപ്പോയോ എന്നാണ് ഇതിനെ നിസാരവത്കരിച്ചുകൊണ്ട് മാലാ പാര്‍വതി പറഞ്ഞത്. മുന്‍പൊരു ഇന്റര്‍വ്യൂവില്‍ മാലാ പാര്‍വതി പറയുന്നുണ്ട്, തന്റെ മൂന്നാമത്തെ ചിത്രത്തിനിടെ ഒരു തമിഴ് നടന്‍ മോശമായി സ്പര്‍ശിച്ചെന്ന്. അന്ന് വീട്ടില്‍ ചെന്ന് ഭര്‍ത്താവ് സതീശനോട് ഞാന്‍ വിവരം പറഞ്ഞ് രാത്രി മുഴുവന്‍ കരഞ്ഞെന്ന്.

ഇതുപോലെ വിന്‍സിയും രാത്രി മുഴുവന്‍ കരഞ്ഞുതീര്‍ത്തിട്ട്, മിണ്ടാതെ വന്ന് അഭിനയിച്ചിട്ടുപോകണമെന്നാണോ പാര്‍വതി ഉദ്ദേശിച്ചതെന്നറിയില്ല. ഇതാണോ പാര്‍വതിയുടെ സ്ത്രീപക്ഷ നിലപാടെന്നും അറിയില്ല. അപ്പോള്‍ തന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് പാര്‍വതി ചോദിക്കുന്നു. അന്ന് പാര്‍വതിയുടെ ശരീരത്തില്‍ അയാള്‍ മോശമായി സ്പര്‍ശിച്ചപ്പോള്‍ എന്തുകൊണ്ട് അവര്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ചില്ല. പ്രതികരിച്ചിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ തീരുമാനമുണ്ടാകുമായിരുന്നല്ലോ. ബസില്‍ വച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാര്‍വതി തന്നെ സൂചിപ്പിട്ടുണ്ട്. അന്നും പാര്‍വതി പ്രതികരിച്ചിട്ടില്ല. വീട്ടില്‍പ്പോയി കരയുകയാണുണ്ടായത്. ഇപ്പോള്‍ പാര്‍വതി പറയുന്നു ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ കോമഡിയായിട്ടാണ് എടുക്കാറുള്ളതെന്ന്. സ്ത്രീപക്ഷക്കാരിയാണെന്ന് സ്വയം ഊറ്റംകൊള്ളുന്നയൊരാളുടെയടുത്തുനിന്നാണ് ഇതുണ്ടായത്.

ഒരു മനുഷ്യനില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതില്‍ അവരുടെ ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ടെന്ന് മനസിലാക്കാന്‍ സൈക്കോളജിയൊന്നും പഠിക്കേണ്ട കാര്യമില്ല. മകനുണ്ടാക്കിയ മാനക്കേട് ഞാന്‍ ഇവിടെ പറയാത്തത് ഒരമ്മ മനസിനെ വേദനിപ്പിക്കേണ്ടെന്ന് വിചാരിച്ചാണ്. അതിനുശേഷമാണ് ഇത്തരം കേസുകളില്‍ ഒരു ലളിതവത്കരണം വന്നതെന്ന് സാധാരണക്കാര്‍ക്ക് പോലും മനസിലാകും. ഒരുകാലത്ത് എല്ലാവരും പുകഴ്ത്തിപ്പാടിയ ഈ സഹോദരി ഇന്നൊരു വീണപൂവാണ്.’- അദ്ദേഹം പറഞ്ഞു.

 

Back to top button
error: