Social MediaTRENDING

അന്നത്തെ ആര്യന്‍ ബംഗാര്‍ ഇന്നത്തെ അനായ! ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാനൊപ്പം…

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച അനായ ബംഗാറും ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാര്‍, കഴിഞ്ഞ വര്‍ഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. തുടര്‍ന്ന് അനായ ബംഗാര്‍ എന്ന പേരു സ്വീകരിച്ച താരം, യുകെയിലാണ് താമസം. ഇതിനിടെയാണ് മുന്‍പ് സഹതാരം കൂടിയായിരുന്ന സര്‍ഫറാസ് ഖാനും കുടുംബത്തിനുമൊപ്പമുള്ള അനായയുടെ ചിത്രങ്ങള്‍ വൈറലായത്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്ന കാലത്ത് സഹതാരങ്ങളായിരുന്ന സര്‍ഫറാസ് ഖാനും ആര്യന്‍ ബംഗാറും (അനായ ബംഗാര്‍). അന്നു തുടങ്ങിയ സൗഹൃദത്തിന്റെ തുടര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ അനായ പങ്കുവച്ചത്. സര്‍ഫറാസ് ഖാനു പുറമേ പിതാവ് നൗഷാദ് ഖാനെയും, അനായ പങ്കുവച്ച ദൃശ്യങ്ങളില്‍ കാണാം.

ക്രിക്കറ്റ് താരങ്ങള്‍ നഗ്‌നചിത്രങ്ങള്‍ അയച്ചു, എന്റെ ചിത്രങ്ങളും ചോദിച്ചു; ഒരു പ്രമുഖന്‍ ഒപ്പം കിടക്കാന്‍ ആവശ്യപ്പെട്ടു! വെളിപ്പെടുത്തലുമായി ‘അനയ’ ബംഗാര്‍ എന്ന ‘ആര്യന്‍’ ബംഗാര്‍

Signature-ad

”ഫോണിനും മുന്‍പേ ബാറ്റു പിടിച്ചവരാണ് ഞങ്ങള്‍. ആരംഭം മുതലേ സുഹൃത്തുക്കള്‍’ ചിത്രങ്ങള്‍ പങ്കുവച്ച് അനായ കുറിച്ചു. ഇവര്‍ക്കൊപ്പമില്ലാത്ത ഇന്ത്യന്‍ താരം കൂടിയായ മുഷീര്‍ ഖാന്റെ പേരും അനായ പോസ്റ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് മുഷീര്‍ ഖാന്‍. മുന്‍പ് ഐപിഎലില്‍ ആര്‍സിബിക്ക് കളിച്ചിട്ടുള്ള സര്‍ഫറാസ് ഖാനെ, ഇത്തവണ താരലേലത്തില്‍ ആരും വാങ്ങിയിരുന്നില്ല.

നിലവില്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന അനായ ബംഗാര്‍, മുന്‍പ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. 2024 ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റില്‍ തുടരാന്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിച്ചിരുന്നു.

 

 

 

Back to top button
error: