20/02/2026

      ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി; കമ്പനികള്‍ക്ക് എങ്ങനെ റീഫണ്ട് ലഭിക്കും? തിരികെ നല്‍കേണ്ടി വരിക 175 ബില്യണ്‍ ഡോളര്‍ വരുന്ന അധിക നികുതി; ഗുരുത പ്രത്യാഘാതമെന്ന് വിയോജനക്കുറിപ്പ് എഴുതിയ ജഡ്ജി

      20/02/2026

      നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?

      19/02/2026

      INCA അവാർഡ് മുംബൈയിൽ

      19/02/2026

      പ്രതിരോധ കരാറുകളുടെ പാലം തീർത്ത് ഇന്ത്യയും ഫ്രാൻസും;ചരിത്രത്തിലാദ്യമായി ആയുധങ്ങളുടെ പരസ്പ്പര കൈമാറ്റം; ഇന്ത്യയുടെ ‘പിനാക’ ഫ്രാൻസ് വാങ്ങും

      18/02/2026

      പെരുന്നാള്‍ സീസണ്‍ മുന്നില്‍കണ്ട് ഗോഡൗണില്‍ എത്തിച്ച കോടികളുടെ വസ്ത്രങ്ങള്‍ കത്തിയമര്‍ന്നു; ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം മൂന്നു വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ ഗുരുതരം

      18/02/2026

      റഷ്യക്കു മനംമാറ്റം; സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടിയാകുമോ? വില 75,000 രൂപയിലേക്ക് താഴുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് വന്‍ ഇടിവ്? യുദ്ധഭീതി ഒഴിഞ്ഞ് വ്യാപാരം ഡോളറിലേക്കു മാറുമ്പോള്‍ സംഭവിക്കുന്നത്

      17/02/2026

      നിയമവിരുദ്ധ എണ്ണക്കടത്ത്: യു.എസ്. ഉപരോധം മറികടന്ന ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ

      17/02/2026

      ഇറാനെ വിരട്ടി അമേരിക്ക; യുദ്ധവിമാനങ്ങളും നാവികസന്നാഹവും സുസജ്ജം; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം നിർണ്ണായകം

      17/02/2026

      സ്വദേശിവത്ക്കരണം കർശനമാക്കി ഒമാൻ; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത നടപടി

      17/02/2026

      പുതിയ ഡീലുകൾക്ക് തിരിതെളിയുന്നു ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി; മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം; പ്രതിരോധം, നൂതന സാങ്കേതികവിദ്യ, എഐ ചർച്ചചെയ്യാനും ധാരണയിലാവാനും എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ

      Business

      • പണപ്പെരുപ്പം ആർബിഐയുടെ അനുമാനത്തിനും മുകളിലേക്ക്; ജൂണിലെ നാണയ പെരുപ്പം 7.01%

        ദില്ലി: രാജ്യത്ത് പണപ്പെരുപ്പം തുടർച്ചയായ മൂന്നാം മാസവും 7 ശതമാനത്തിനു മുകളിൽ തുടരുന്നു. ജൂണിലെ നാണയ പെരുപ്പം 7.01 ശതമാനമാണ്.  മെയ് മാസത്തിൽ 7.04 ശതമാനമായിരുന്നു നാണയ പെരുപ്പം. 0.03 ശതമാനത്തിന്റെ നേരിയ കുറവുണ്ടെങ്കിലും  ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിൽ തന്നെയാണ് ജൂണിലും പണപ്പെരുപ്പ തോതുള്ളത്. പണപ്പെരുപ്പ തോതിൽ നേരിയ വ്യത്യാസം സർക്കാർ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇപ്പോഴും രാജ്യത്ത് പണപ്പെരുപ്പം ഉയർന്നു തന്നെയാണ് നിൽക്കുന്നത്.  2021 ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം 6.26 ശതമാനം ആയിരുന്നു.  ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും രണ്ട് മുതൽ ആറ് ശതമാനം വരെ എന്നുള്ള ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിലാണ്. 2022  ഡിസംബർ വരെ പണപ്പെരുപ്പം ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് താഴെ എത്തില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം ആഗോളതലത്തിൽ ചരക്ക് വില കുതിച്ചുയരുന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതും പണപ്പെരുപ്പം ഉയരാൻ കാരണമാക്കി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ…

        Read More »
      • നഷ്ടത്തോടെ തുടങ്ങിയ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

        മുംബൈ: വ്യാപാര ആഴ്ച്ചയുടെ ആദ്യദിനത്തില്‍ നഷ്ടത്തില്‍ വിപണികള്‍ ക്ലോസ് ചെയ്തു. തുടക്കത്തിലെ നഷ്ടത്തില്‍നിന്ന് ചെറിയതോതില്‍ ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, മെറ്റല്‍ ഓഹരികളിലെ സമ്മര്‍ദമാണ് സൂചികകളെ നഷ്ടത്തിലാക്കിയത്. സെന്‍സെക്സ് 86.61 പോയന്റ് താഴ്ന്ന് 54,395.23ലും നിഫ്റ്റി 4.60 പോയന്റ് നഷ്ടത്തില്‍ 16,216ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പുറത്തുവരാനിരിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഐടി കമ്പനികളുടെ മികവുപുലര്‍ത്താത്ത ഫലങ്ങളോടെയാണ് തുടക്കം. ജൂണിലെ പണപ്പെരുപ്പ നിരക്കുകള്‍ ചൊവാഴ്ചയും പുറത്തുവരും. ഐഷര്‍ മോട്ടോഴ്സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ബിപിസിഎല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദംനേരിട്ടു. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി, പവര്‍ സൂചികകള്‍ 1-4ശതമാനം ഉയര്‍ന്നു. ഐടി സൂചിക 3 ശതമാനംതാഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 0.5-1 ശതമാനം നേട്ടത്തിലാണ്…

        Read More »
      • രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്

        മുംബൈ : രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 22 പൈസ ഇടിഞ്ഞ് 79.48 എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ രൂപയുടെ മൂല്യം 79.30 ലേക്കെത്തിയിരുന്നു. പിന്നീട് 79.26 രൂപയ്ക്ക് വിനിമയം നടന്നു. എന്നാൽ വൈകുന്നേരം 22 പൈസ കുറഞ്ഞ് 79.48 എന്ന നിലയിലെത്തി. കഴിഞ്ഞയാഴ്ച യുഎസ് ഡോളറിനെതിരെ രക്ഷപ്പെടുത്തിയ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം 79.38 ആയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് സൂചികകൾ നിലംപൊത്തിയിരുന്നു. ഐടി, ടെലികോം ഓഹരികളിലെ കനത്ത വിൽപ്പന സമ്മർദ്ദത്തെ തുടർന്നാണ് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞത്. ടാറ്റ കൺസൾട്ടൻസി സർവീസസ് ഏകദേശം 5  ശതമാനം ഇടിഞ്ഞു. ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചിട്ടുണ്ട്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു,…

        Read More »
      • പലിശ നിരക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ബറോഡ; വ്യക്തിഗത-വാഹന-ഭവന വായ്പകളുടെ ഇഎംഐകള്‍ ഉയരും, പുതിയ നിരക്കുകള്‍ 12 മുതല്‍

        മുംബൈ:  ചില പ്രത്യേക കാലാവധികളിലെ വായ്പകളുടെ പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ബറോഡ. എംസിഎൽആർ 10 മുതൽ 15 ബേസിസ് പോയിന്റ് വരെ ഉയർത്തിയിട്ടുണ്ട്.  പുതിയ നിരക്കുകൾ ജൂലൈ 12 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വ്യക്തിഗത വായ്പകളുടെയും വാഹന വായ്പകളുടെയും ഭവന വായ്പകളുടെയും ഇ‌എം‌ഐകൾ ഉയരും. ഒറ്റരാത്രി, ഒരു മാസം കാലയളവിൽ വരുന്ന വായ്പകളുടെയെല്ലാം എംസിഎൽആർ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. അതേസമയം, 1 വർഷത്തെക്കുള്ള വായ്പകളുടെ എംസിഎൽആർ നിലവിലെ 7.50 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായി ഉയരും. ആറ് മാസത്തെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ  നിലവിലെ 7.35 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി ഉയരും. മൂന്ന് മാസത്തെ കാലാവധിയുള്ള വായ്പകൾക്ക് എംസിഎൽആർ നിലവിലെ 7.25 ശതമാനത്തിൽ നിന്ന് 7.35 ശതമാനമായി ഉയരും. കാർ ലോണുകളിൽ, നിലവിൽ, ഇലക്ട്രിക് വാഹനങ്ങൾക്കും പുതിയ കാറുകൾക്കും വേണ്ടിയുള്ള വായ്പയുടെ പലിശ നിരക്ക് 7.70% മുതൽ 10.95% വരെയാണ്. ഇരുചക്രവാഹന വായ്പകൾക്ക് 11.95% പലിശ നിരക്ക്…

        Read More »
      • ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് വെളിപ്പെടുത്തി; അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു

        മുംബൈ : ഓഹരിവിപണിയിൽ ഇന്ന് സൂചികകൾ താഴേക്ക് പതിച്ചിട്ടും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് അറിയിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും  2 ശതമാനം മുതൽ 15 ശതമാനം വരെ ഉയർന്നാണ് ഇന്ന് വ്യയപരം അവസാനിപ്പിച്ചത്. 5 ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് ഇന്നലെയാണ് സ്ഥിരീകരണമുണ്ടായത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിനം അദാനി ഗ്രൂപ് അപേക്ഷ സമർപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇന്നലെയാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയവയുമായായിരിക്കും അദാനി ഗ്രൂപ് ഏറ്റുമുട്ടുക. ഓഹരി വിപണിയിൽ അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഡിമാൻഡ് കൂടിയപ്പോൾ അദാനി പവറും അദാനി വിൽമറും 5 ശതമാനം ഉയർന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്…

        Read More »
      • കാർ വാങ്ങാൻ ചെലവേറുന്നു; ടാറ്റയും വില വർധിപ്പിച്ചു

        ഇന്ത്യയിൽ മിക്ക കാർ നിർമാതാക്കളും കാറുകളുടെ വില വർധിപ്പിക്കുകയോ അതിനുള്ള ഒരുക്കത്തിലോ ആണ്. കഴിഞ്ഞയാഴ്ചയാണ് ടൊയോട്ട അവരുടെ ചില മോഡലുകളുടെ വില വർധിപ്പിച്ചത്. അതിന് പിന്നാലെ ഇന്ത്യൻ ബ്രാൻഡായ ടാറ്റയും ഇപ്പോൾ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചിരിക്കുകയാണ്. നിലവിലെ വിലയുടെ 0.55 ശതമാനമാണ് എല്ലാ മോഡലുകൾക്കും ടാറ്റ വില വർധിപ്പിച്ചിരിക്കുന്നത്. ഇന്നലെ മുതൽ വില വർധന നിലവിൽ വന്നതായി കമ്പനി വ്യക്തമാക്കി. വർധിച്ചു വരുന്ന ഉത്പാദന ചെലവാണ് വാഹന നിർമാണ കമ്പനികളെ വില കൂട്ടാൻ നിർബന്ധിതരാക്കുന്നത്. വാഹനത്തിന്റെ വില കൂടുമ്പോൾ നികുതിയിലൂടെ സർക്കാരിന് ലഭിക്കുന്ന തുകയും വർധിക്കും. ടൊയോട്ട അവരുടെ ഏറ്റവും പ്രിയങ്കരമായ എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെയും എസ്.യു.വിയായ ഫോർച്യൂണറിന്റെ വിലയുമാണ ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. 27,000 രൂപയാണ് ഇന്നോവ ക്രിസ്റ്റ ഡീസൽ മാനുവൽ വേരിയന്റുകൾക്ക് വർധിപ്പിച്ചിരിക്കുന്നത്. ഡീസൽ ഓട്ടോമാറ്റിക്ക് വേരിയന്റുകൾക്ക് 86,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ വിലവർധനവോടെ ഇന്നോവ ഡീസലിന്റെ ബേസ് വേരിയന്റായ ജി-എംടി (7 സീറ്റർ) യുടെ എക്സ് ഷോറൂം…

        Read More »
      • പ്രതിമാസം 1,500 രൂപ നിക്ഷേപിച്ച് സുരക്ഷിതമായി ലക്ഷാധിപതിയാകാം

        നിക്ഷേപത്തില്‍നിന്ന് പരമാവധി നേട്ടമാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പലമടങ്ങ് ആദായം തരുന്ന നിക്ഷേപങ്ങള്‍ മുന്നിലുണ്ട്. എന്നാല്‍ ആദായം കൂടുന്നതിനൊപ്പം നഷ്ട സാധ്യതയും കൂടുന്നുണ്ട്. റിസ്‌കെടുക്കാണന്‍ താല്പര്യമില്ലാത്തവര്‍ സുരക്ഷിതമായ സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ മാസത്തവണകളില്‍ കൂടുതല്‍ ആദായം നല്‍കുന്ന സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതായ നിരവധി നിക്ഷേപങ്ങള്‍ ഇന്നുണ്ട്. ഇവയില്‍ പ്രധാന സ്ഥാനമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സുരക്ഷ തന്നെയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാല്‍ കാലവധിയില്‍ മുതല്‍ തിരികെ ലഭിക്കുന്നതില്‍ 100 ശതമാനം ഉറപ്പ് നിക്ഷേപകന് ലഭിക്കും. ഉയര്‍ന്ന പലിശ മറ്റൊരു ആകര്‍ഷണീയതയാണ്. പോസ്റ്റ് ഓഫീസ് ആവര്ത്തന നിക്ഷേപം, മന്ത്‌ലി ഇന്‍കം സ്‌കീം തുടങ്ങിയ നിരവധി ജനകീയ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്. നിക്ഷേപത്തിനൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി നല്‍കുന്നൊരു പദ്ധതിയാണ് ?ഗ്രാം സുരക്ഷാ സ്‌കീം. കുറഞ്ഞ റിസ്‌കില്‍ ഉയര്‍ന്ന ആദായം ഗ്രാം സുരക്ഷാ സ്‌കീം വഴി നിക്ഷേപകര്‍ക്ക് ലഭിക്കുന്നു. മാസത്തില്‍ 1500…

        Read More »
      • തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം; നേട്ടം നിലനിര്‍ത്തി വിപണികള്‍

        ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. നേട്ടത്തോടെ ആരംഭിച്ച വ്യാപാരത്തിന്റെ ഇടവേളയില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും വിട്ടുകൊടുക്കാന്‍ ‘കാളക്കൂറ്റന്മാര്‍’ വിസമ്മതിച്ചതോടെ പ്രധാന സൂചികകള്‍ മുന്നേറ്റത്തിന്റെ പാതയിലേക്ക് അവസാനം മടങ്ങിയെത്തി. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 88 പോയിന്റ് ഉയര്‍ച്ചയോടെ 16,221-ലും സെന്‍സെക്സ് 303 പോയിന്റ് നേട്ടത്തോടെ 54,482-ലും ക്ലോസ് ചെയ്തു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുന്നതും മുന്‍ ആഴ്ചകളേക്കാള്‍ വിദേശ നിക്ഷേപകരുടെ വില്‍പനയുടെ കാഠിന്യം കുറഞ്ഞതും നേട്ടത്തോടെ ഈ വ്യാപാര ആഴ്ച പൂര്‍ത്തിയാക്കാനും സഹായിച്ചു. ഇതിനോടൊപ്പം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കോര്‍പ്പറേറ്റ് കമ്പനികളുടെ ഒന്നാം പാദഫലം സംബന്ധിച്ച പ്രതീക്ഷകളും വിപണിക്ക് കരുത്തേകുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് പ്രധാന സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്ന് ട്രേഡ് ചെയ്യപ്പെട്ട 2,149 ഓഹരികളില്‍ 1,132 എണ്ണവും നേട്ടം സ്വന്തമാക്കി. ബാക്കി 937 ഓഹരികള്‍ നഷ്ടത്തോടെയും 80 ഓഹരികളില്‍ മാറ്റമൊന്നും ഇല്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ആകെ ഓഹരികളിലെ…

        Read More »
      • കെ.വൈ.സി. പുതുക്കാന്‍ മറക്കരുത്; എസ്.ബി.ഐ. അക്കൗണ്ട് മരവിപ്പിക്കും

        കൊച്ചി: കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ മുന്‍നിര ബാങ്കായ എസ്ബിഐ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനെതിരെ നിരവധി ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വഴിയാണ് ഉപയോക്താക്കള്‍ പ്രതിഷേധം അറിയിച്ചത്. എന്താണ് കെവൈസി? നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (Know Your Customer) എന്നത്‌കൊണ്ട് ബാങ്കുകള്‍ അര്‍ത്ഥമാക്കുന്നത് അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നുള്ളതാണ്. അക്കൗണ്ട് ആരംഭിക്കുമ്പോള്‍ തന്നെ കെവൈസി നല്‍കണം. ഉയര്‍ന്ന അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കല്‍, ഇടത്തരം അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് എട്ട് വര്‍ഷത്തിലൊരിക്കല്‍, കുറഞ്ഞ അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് ഓരോ പത്ത് വര്‍ഷത്തിലൊരിക്കലും കെവൈസി അപ്ഡേറ്റ് നടത്തേണ്ടതുണ്ട്. എസ്ബിഐ ഉപയോക്താവാണെങ്കില്‍ എസ്ബിഐ കെവൈസി പുതുക്കാന്‍ ആവശ്യമായ രേഖകള്‍ ഇവയാണ് പാസ്‌പോര്‍ട്ട് വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് ആധാര്‍ കാര്‍ഡ് എന്‍ ആര്‍ ഇ REGA കാര്‍ഡ് പാന്‍ കാര്‍ഡ്  

        Read More »
      • ‘കരടി’യെ മെരുക്കി കാളക്കൂറ്റന്മാര്‍; സൂചികകള്‍ ഒരു മാസത്തെ ഉയര്‍ന്ന നിലയില്‍

        മുംബൈ: വിപണിയില്‍ ‘കാളക്കൂറ്റന്മാര്‍’ പിടിമുറുക്കുന്നതിന്റെ സൂചനയെന്നോണം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ ആവേശക്കുതിപ്പ്. യുഎസില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നതിനെ അവഗണിച്ചാണ് ആഭ്യന്തര വിപണിയിലെ മുന്നേറ്റം. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 143 പോയിന്റ് ഉയര്‍ന്ന് 16,133-ലും സെന്‍സെക്സ് 428 പോയിന്റ് മുന്നേറി 54,178-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,131 ഓഹരികളില്‍ 1,461 എണ്ണവും ഉയര്‍ച്ച രേഖപ്പെടുത്തി. ബാക്കിയുള്ളവയില്‍ 600 ഓഹരികള്‍ നഷ്ടത്തിലും 70 ഓഹരികള്‍ക്ക് മാറ്റമൊന്നും ഇല്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 2.44-ലേക്ക് നില മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.44 നിരക്കിലായിരുന്നു. നിഫ്റ്റി-50 സൂചികയില്‍ 38 ഓഹരികള്‍ മുന്നേറിയും 12 എണ്ണം നഷ്ടത്തോടെയും വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ എഡി റേഷ്യോ 1-ന് മുകളില്‍…

        Read More »
      Back to top button
      error: