May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      Business

      • ഭക്ഷ്യ എണ്ണകളുടെ നികുതി കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ

        ഉക്രൈനിലെ യുദ്ധത്തിനും ഇന്തോനേഷ്യയുടെ പാം ഓയില്‍ കയറ്റുമതി നിരോധനത്തിനും ശേഷം ആഭ്യന്തര വിപണില്‍ ഭക്ഷ്യ എണ്ണകളുടെ നികുതി കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളും ക്രൂഡ് പാമോയില്‍ ഇറക്കുമതിയുടെ വികസന സെസും 5 ശതമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ സാധ്യതയുണ്ട്. ചില ഇനങ്ങളില്‍ അടിസ്ഥാന നികുതി നിരക്കുകളേക്കാള്‍ കൂടുതലായി സെസ് ഈടാക്കുന്നു. ഇത് കാര്‍ഷിക അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഉപയോഗിക്കും. അസംസ്‌കൃത പാമോയിലിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. 60 ശതമാനം ആവശ്യത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍, സസ്യ എണ്ണയുടെ വില ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. ഈന്തപ്പഴം, സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചും പൂഴ്ത്തിവെയ്പ്പ് തടയാന്‍ സാധനസാമഗ്രികള്‍ പരിമിതപ്പെടുത്തിയും വില കുറയ്ക്കാന്‍ ഇന്ത്യ മുന്‍കാലങ്ങളില്‍ ശ്രമിച്ചിരുന്നു. ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിന് ക്രൂഡ് ഇനം കനോല ഓയില്‍, ഒലിവ് ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍,…

        Read More »
      • നാലാംപാദ ലാഭത്തില്‍ 35 ശതമാനം വളര്‍ച്ചയുമായി ഐഡിബിഐ ബാങ്ക്

        നാലാംപാദ ലാഭത്തില്‍ 35 ശതമാനം വളര്‍ച്ചയുമായി ഐഡിബിഐ ബാങ്ക്  മുംബൈ: ഐഡിബിഐ ബാങ്കിന്റെ നികുതിയ്ക്കുശേഷമുള്ള ലാഭം നാലാംപാദത്തില്‍ 35 ശതമാനം വര്‍ധിച്ച് 691 കോടി രൂപയായി. കുറഞ്ഞ പ്രൊവിഷനിങ്ങും, ആസ്തിയിലുണ്ടായ പുരോഗതിയും, കടത്തിന്റെ മികച്ച തിരിച്ചുപിടിക്കലുമാണ് ഇതിന് സഹായിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ നികുതിയ്ക്കു ശേഷമുള്ള ലാഭം 512 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ നികുതിയ്ക്കുശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1,359 കോടി രൂപയില്‍ നിന്നും 79 ശതമാനം ഉയര്‍ന്ന് 2,439 കോടി രൂപയായി.  ബാങ്കിന്റെ അറ്റ പലിശ വരുമാനം നാലാംപാദത്തില്‍ 25 ശതമാനം ഇടിഞ്ഞ് 2,420 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,240 കോടി രൂപയായിരുന്നു അറ്റ പലിശ വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ആദായ നികുതി റീഫണ്ടിന്റെ 1,313 കോടി രൂപയുടെ പലിശ വരുമാനം ഒഴിവാക്കിയാല്‍, 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ അറ്റ പലിശ വരുമാനം 26…

        Read More »
      • വില വര്‍ധിപ്പിക്കേണ്ടി വരും; ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാന്‍ ഒരുങ്ങുന്നു

        നാണയപ്പെരുപ്പം രൂക്ഷമായതിനാല്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാന്‍ ഒരുങ്ങുന്നു. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ വില വര്‍ധിപ്പിക്കുന്നതിന് പകരമാണ് ഉത്പന്നത്തിന്റെ അളവില്‍ കുറവ് വരുത്തുന്നത്. എന്നാല്‍ തുടര്‍ന്നും നിലവിലെ അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുകയാണെങ്കില്‍ 10 ശതമാനം വില വര്‍ധിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.  നാണയപ്പെരുപ്പത്തെ കൂടുതല്‍ വഷളാക്കുന്നു സാഹചര്യങ്ങളാണ് നിലവിലുള്ളത്. അത് ഉടനെ അവസാനിക്കുമെന്ന് കരുതുന്നില്ല. മുന്‍കൂറായി തയ്യാറെടുപ്പുകള്‍ നടത്തിയതിനാല്‍ ചില ചെലവുകള്‍ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, എന്നിരുന്നാലും പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നേക്കാം. ഇതിനാലാണ് അളവ് കുറയ്ക്കുന്നതെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി വ്യക്യതമാക്കി.  ഇതോടെ ഇനി ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും അളവ് കമ്പനി കുറച്ചേക്കും. അതേസമയം മാര്‍ച്ചില്‍ കമ്പനിയുടെ അറ്റാദായം 4.3 ശതമാനം വര്‍ധിച്ച് 379.9 കോടി രൂപയായി. ഈ പാദത്തിലെ മൊത്തം ചെലവ് 3,000.77 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനം കൂടുതലാണ്. എന്നാല്‍…

        Read More »
      • റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ പലിശ നിരക്കുകളില്‍ വര്‍ധനയുമായി ഐസിഐസിഐ ബാങ്കും ബാങ്ക് ഓഫ് ബറോഡയും

        റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ബുധനാഴ്ച പ്രധാന പോളിസി നിരക്കുകളില്‍ 40 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. ക്യാഷ് റിസര്‍വ് റേഷ്യോയും (സിആര്‍ആര്‍) 50 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പലിശ നിരക്കുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സ്ഥിതിയാണുള്ളത്. ഏറ്റവും പുതിയ ആര്‍ബിഐ പ്രഖ്യാപനത്തിന് അനുസൃതമായി ബാങ്കുകള്‍ അവരുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഭവനവായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലോണ്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചവരില്‍ ഐസിഐസിഐ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ഉള്‍പ്പെടുന്നു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഐസിഐസിഐ ബാങ്ക് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലോണ്‍ പലിശ 8.10 ശതമാകുന്നതായും മെയ് 4, 2022 മുതല്‍ പ്രാബല്യത്തിലാകുമെന്നും വെബ്സൈറ്റില്‍ പ്രസ്താവിച്ചു. ബാങ്ക് ഓഫ് ബറോഡ വായ്പ പലിശ നിരക്ക് 6.90 ശതമാനമാണ്. 2022 മെയ് 5 മുതല്‍ പ്രാബല്യത്തില്‍ വരും. എന്താണ് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് വായ്പ? 2019 ഒക്ടോബര്‍ 1 മുതല്‍ എല്ലാ പുതിയ…

        Read More »
      • കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞ് രാകേഷ് ബിയാനി

        ന്യൂഡല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞ് രാകേഷ് ബിയാനി. കമ്പനി സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാകേഷ് ബിയാനി സ്ഥാനമൊഴിഞ്ഞത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ ഫ്യൂച്ചര്‍ റീട്ടെയില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ പാപ്പരത്വ നടപടികള്‍ നേരിടുകയാണ്. 24,713 കോടി രൂപയുടെ ഇടപാട് റിലയന്‍സ് റീട്ടെയില്‍ പിന്‍വലിച്ചതിന് ശേഷം ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളിലും ബോര്‍ഡിലും നിന്നുമുള്ള നിരവധി ആളുകള്‍ പിന്‍വാങ്ങിയിട്ടുണ്ട്.  2019 മെയ് 2-ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിതനായ രാകേഷ് ബിയാനിയുടെ മാനേജിംഗ് ഡയറക്ടറുടെ കാലാവധി 2022 മെയ് 01-ന് പൂര്‍ത്തിയായതായി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. തല്‍ഫലമായി, ബിയാനി അംഗമായിരുന്ന ബോര്‍ഡിന്റെ വിവിധ കമ്മിറ്റികളില്‍ അംഗത്വവും ഇല്ലാതായി. സംഘടനയ്ക്ക് പുറത്ത് മറ്റ് അവസരങ്ങള്‍ തേടുന്നതിനായി എഫ്ആര്‍എല്‍ കമ്പനി സെക്രട്ടറി വീരേന്ദ്ര സമാനിയും സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചു. കമ്പനി അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി അറിയിച്ചു.  കൂടാതെ, ഫ്യൂച്ചര്‍ റീട്ടെയിലിന്റെ…

        Read More »
      • റെക്കോർഡിട്ട് ഇന്ത്യയുടെ സേവന കയറ്റുമതി; 2021-22 ൽ 254.4 ശതകോടി ഡോളറിന്റെ കയറ്റുമതി

        ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സേവന കയറ്റുമതി പുതിയ റെക്കോർഡിലെത്തിയതായി കണക്ക്. 254.4 ശതകോടി യുഎസ് ഡോളറിന്റെ പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. 2019-20 ലെ 213.2 ശതകോടി യുഎസ് ഡോളറെന്ന നേട്ടത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മറികടന്നു. സേവനങ്ങളുടെ കയറ്റുമതി 2022 മാർച്ചിൽ 26.9 ശതകോടി ഡോളറിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കണക്കിലെത്തി. ടെലികമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങൾ, മറ്റ് ബിസിനസ്സ് സേവനങ്ങൾ, ഗതാഗതം എന്നിവയാണ് 2021 ഏപ്രിൽ – ഡിസംബർ കാലയളവിൽ സേവനങ്ങളുടെ കയറ്റുമതിയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത്. 2021-2022 സാമ്പത്തിക വർഷത്തിൽ സേവനങ്ങളും ചരക്കുകളും റെക്കോർഡ് കയറ്റുമതി നേടിയതിനാൽ 2021-2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി (അതായത് സേവനങ്ങളും ചരക്കുകളും) 676.2 ശതകോടി ഡോളറിലെത്തി. ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 526.6 ശതകോടി ഡോളറും 497.9 ശതകോടി ഡോളറുമായിരുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-2022 സാമ്പത്തിക വർഷത്തിൽ 400 ശതകോടി…

        Read More »
      • എല്‍ഐസി: ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് തുടക്കമായി

        ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഐപിഒ ആരംഭിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയാണിത്. ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് നടക്കുക. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. നിക്ഷേപകര്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്ന എല്‍ഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മെയ് 9 ന് അവസാനിക്കും. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ് എല്‍ഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വില്‍പ്പന. മെയ് 17ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. നേരത്തെ 5…

        Read More »
      • ഹീറോ മോട്ടോകോര്‍പ്പിന്റെ അറ്റാദായത്തില്‍ ഇടിവ്; 28 ശതമാനം കുറഞ്ഞു

        രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ അറ്റാദായത്തില്‍ ഇടിവ്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 2001-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 28 ശതമാനത്തിന്റെ (242 കോടി) ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായത്. 627.05 കോടി രൂപയാണ് കമ്പനിയുടെ ജനുവരി-മാര്‍ച്ച് കാലയളവിലെ അറ്റാദായം. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഹീറോ 869 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഉയര്‍ന്ന ഇന്‍പുട്ട് കോസ്റ്റ്, ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡിലുണ്ടായ ഇടിവ്, വാഹനങ്ങളുടെ വില വര്‍ധന തുടങ്ങിയവ ഹീറോയുടെ വില്‍പ്പനയെ ബാധിച്ചു. പ്രവര്‍ത്തന വരുമാനം 14.55 ശതമാനം ഇടിഞ്ഞ് 7421.73 കോടിയിലെത്തി. നാലാം പാദത്തില്‍ 1,118,884 യൂണീറ്റ് വാഹനങ്ങളാണ് ഹീറോ വിറ്റത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ നേടിയ വില്‍പ്പനയെക്കാള്‍ 379,429 യൂണീറ്റുകള്‍ കുറവായിരുന്നു വില്‍പ്പന. അതേ സമയം ഹീറോ വാഹനങ്ങളുടെ ശരാശരി വില 12.71 ശതമാനം ഉയര്‍ന്ന് 62,426 രൂപയിലെത്തി. മൂന്നാം പാദത്തില്‍ വാഹനങ്ങളുടെ ശരാശരി വില 61,010 രൂപയായിരുന്നു. ഒരു ഓഹരിക്ക് 35 രൂപ…

        Read More »
      • ട്വിറ്റര്‍ ഇനി സൗജന്യമാകില്ല; വമ്പന്‍ പരിഷ്‌കാരങ്ങളുമായി ഇലോണ്‍ മസ്‌ക്

        ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ കമ്പനിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. എല്ലാവര്‍ക്കും സൗജന്യമായി ട്വിറ്റര്‍ ലഭ്യമാക്കാതെ വാണിജ്യ ഉപയോഗത്തിനും സര്‍ക്കാര്‍ സേവനത്തിനുമൊക്കെയുള്ള അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കിയാലോ എന്നാണ് മസ്‌കിന്റെ പുതിയ ചിന്ത. സാധാരണ ഉപഭോക്താക്കള്‍ക്ക് എന്തായാലും തല്‍ക്കാലും ഫീസ് ഒന്നും ബാധകമാകില്ല. ട്വിറ്ററിന്റെ റീച്ച് ഉയര്‍ത്താനാണ് ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നത്. ഇലോണ്‍ മസ്‌ക് തന്നെയാണ് ഒരു ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇതിനേക്കുറിച്ച് വിശദീകരിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ തയാറായിട്ടില്ല. ട്വിറ്ററില്‍ കുറെയേറെ മാറ്റങ്ങള്‍ വരുത്താന്‍ ഇലോണ്‍ മസ്‌കിന്റെ നിര്‍ദ്ദേശമുണ്ട്. പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് പ്ലാറ്റ്ഫോം മെച്ചപ്പെടുത്താനും അല്‍ഗരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി ട്വിറ്ററിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാനും മസ്‌ക് പദ്ധതിയിടുന്നുണ്ട്. ട്വിറ്റര്‍ ബ്ലൂ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സേവനത്തിന്റെ നിരക്കുകള്‍ കുറച്ചേക്കും എന്നും സൂചനയുണ്ട്. നിരക്കുകള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് കുറിച്ച് മസ്‌ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ ആഴ്ച ആദ്യം ന്യൂയോര്‍ക്കില്‍ നടന്ന വാര്‍ഷിക യോഗത്തില്‍, ട്വീറ്റുകള്‍ എങ്ങനെ പ്രമോട്ടുചെയ്യുന്നു എന്നത് സംബന്ധിച്ച് ട്വിറ്റര്‍…

        Read More »
      • ‘കോഹിനൂര്‍’ ബ്രാന്‍ഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ അദാനി വില്‍മര്‍

        കൂടുതല്‍ മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ ഒരുങ്ങി ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായ അദാനി വില്‍മര്‍. മകോര്‍മിക് സ്വിറ്റ്സര്‍ലന്‍ഡ് ജിഎംബിഎച്ചില്‍ നിന്ന് ‘കോഹിനൂര്‍’ ബ്രാന്‍ഡ് ഏറ്റെടുക്കുന്നുവെന്നാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ‘കോഹിനൂര്‍’ ബ്രാന്‍ഡ് മാത്രമല്ല, മക്കോര്‍മിക് സ്വിറ്റ്‌സര്‍ലന്‍ഡ് ജിഎംബിഎച്ചില്‍ നിന്നും റെഡി ടു ഈറ്റ്, റെഡി ടു കുക്ക് സെഗ്മെന്റുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. അതേസമയം സ്റ്റാപ്പ്ള്‍സ് വിഭാഗത്തിലേക്കും ശക്തമായ സാന്നിധ്യമാകുന്ന പുതിയ ഏറ്റെടുക്കലിന്റെ ഇടപാട് മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫോര്‍ച്യൂണ്‍ എണ്ണയോടൊപ്പം ബസ്മതി സെഗ്മെന്റില്‍ ഫോര്‍ച്യൂണ്‍ ബസ്മതി റൈസും സജീവ സാന്നിധ്യമാണ്. ഇന്ത്യയില്‍ ഏറെ ജനപ്രീതി ആര്‍ജിച്ച ഒരു വിശ്വസനീയ ബ്രാന്‍ഡാണ് കോഹിനൂര്‍. ‘കോഹിനൂര്‍ ബ്രാന്‍ഡിനെ ഫോര്‍ച്യൂണ്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അദാനി വില്‍മര്‍ സന്തുഷ്ടരാണ് എന്ന് ഏറ്റെടുക്കലിനെക്കുറിച്ച് അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഈ ഏറ്റെടുക്കല്‍ ഇന്ത്യയിലെ കോഹിനൂര്‍ ബ്രാന്‍ഡിന് കീഴിലുള്ള ‘റെഡി ടു കുക്ക്’, ‘റെഡി ടു ഈറ്റ്’ കറികള്‍, മീല്‍സ് പോര്‍ട്ട്‌ഫോളിയോ എന്നിവയ്‌ക്കൊപ്പം കോഹിനൂര്‍ ബസ്മതി അരിയുടെ…

        Read More »
      Back to top button
      error: