20/02/2026

      നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?

      19/02/2026

      INCA അവാർഡ് മുംബൈയിൽ

      19/02/2026

      പ്രതിരോധ കരാറുകളുടെ പാലം തീർത്ത് ഇന്ത്യയും ഫ്രാൻസും;ചരിത്രത്തിലാദ്യമായി ആയുധങ്ങളുടെ പരസ്പ്പര കൈമാറ്റം; ഇന്ത്യയുടെ ‘പിനാക’ ഫ്രാൻസ് വാങ്ങും

      18/02/2026

      പെരുന്നാള്‍ സീസണ്‍ മുന്നില്‍കണ്ട് ഗോഡൗണില്‍ എത്തിച്ച കോടികളുടെ വസ്ത്രങ്ങള്‍ കത്തിയമര്‍ന്നു; ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം മൂന്നു വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ ഗുരുതരം

      18/02/2026

      റഷ്യക്കു മനംമാറ്റം; സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടിയാകുമോ? വില 75,000 രൂപയിലേക്ക് താഴുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് വന്‍ ഇടിവ്? യുദ്ധഭീതി ഒഴിഞ്ഞ് വ്യാപാരം ഡോളറിലേക്കു മാറുമ്പോള്‍ സംഭവിക്കുന്നത്

      17/02/2026

      നിയമവിരുദ്ധ എണ്ണക്കടത്ത്: യു.എസ്. ഉപരോധം മറികടന്ന ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ

      17/02/2026

      ഇറാനെ വിരട്ടി അമേരിക്ക; യുദ്ധവിമാനങ്ങളും നാവികസന്നാഹവും സുസജ്ജം; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം നിർണ്ണായകം

      17/02/2026

      സ്വദേശിവത്ക്കരണം കർശനമാക്കി ഒമാൻ; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത നടപടി

      17/02/2026

      പുതിയ ഡീലുകൾക്ക് തിരിതെളിയുന്നു ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി; മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം; പ്രതിരോധം, നൂതന സാങ്കേതികവിദ്യ, എഐ ചർച്ചചെയ്യാനും ധാരണയിലാവാനും എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ

      16/02/2026

      കേന്ദ്ര ധനമന്ത്രി നോർവെയിൽ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തീക ബന്ധം സുദൃഢമാക്കുക ലക്ഷ്യം

      Business

      • ഓണ്‍ലൈന്‍ ടാക്‌സികള്‍: ഗണേഷ് കുമാര്‍ പറഞ്ഞ കാര്യം ഒരുവര്‍ഷം പഴയത്! കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ വരുത്താത്തത് തിരിച്ചടി; ആര്‍ക്കും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് തുടങ്ങാം; കസ്റ്റമര്‍ റേറ്റിംഗ് നിര്‍ബന്ധം; എല്ലാ വര്‍ഷവും ട്രെയിനിംഗ്

        കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സികള്‍ നിയമവിരുദ്ധമാണെന്നു ഗതാഗത മന്ത്രി പറഞ്ഞിട്ടും ഊബര്‍, ഒല ടാക്‌സികള്‍ക്കെതിരേ നടപടിയെടുക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനു കഴിയാത്തത് എന്തുകൊണ്ട്? മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന ഓണ്‍ലൈന്‍ ഓട്ടോ- ടാക്‌സി തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും തമ്മില്‍ വന്‍ തര്‍ക്കത്തിനും നിരത്തിലെ അടിപിടിക്കുമാണു വഴിതുറന്നത്. പരമ്പരാഗത ടാക്‌സി തൊഴിലാളികള്‍ അവസരം കാത്തിരിക്കുന്നതു പോലെയാണ് അവസരം മുതലെടുത്തത്. ഭീഷണിയും കൈയേറ്റവും നിരവധി. ഇക്കാര്യത്തില്‍ പോളിസികള്‍ മാത്രമാണ് നിലവിലുള്ളത്, ചട്ടങ്ങളില്ല എന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ഹൈവേയ്സ് (മോര്‍ത്ത്) 2020ല്‍ ആണ് ഓണ്‍ലൈന്‍ ടാക്‌സികളുടെ രജിസ്‌ട്രേഷനും സുതാര്യതയും ഉറപ്പാക്കാന്‍ ‘മോട്ടോര്‍ വാഹന അഗ്രിഗേറ്റര്‍ മാര്‍ഗനിര്‍ദേശങ്ങള്‍’ രൂപീകരിച്ചത്. 2020 നവംബര്‍ 27ന് വിവിധ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതിനായുള്ള നിര്‍ദേശങ്ങളും നല്‍കി. അതെ സമയം ചുരുക്കം സംസ്ഥാനങ്ങള്‍ ഒഴിച്ച്, മിക്ക സംസ്ഥാനങ്ങളും ഇതിനായി വേണ്ട നിയമ നടപടികള്‍ പിന്നീട് കൈ കൊണ്ടില്ല. കേരളം നാലുവര്‍ഷങ്ങള്‍ക്കുശേഷം അഗ്രിഗേറ്റര്‍ നിയമം…

        Read More »
      • ചെങ്കടലിലെ ഷെബാറ ദ്വീപില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ ഉടനെ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി ; 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യം; ഷെന്‍ഗന്‍ വിസക്ക് സമാനമായ ഏകീകൃത ജി.സി.സി വിസ 2026 ലോ 2027 ലോ ലഭ്യമാകുമെന്നും ടൂറിസം മന്ത്രി

                ജിദ്ദ : ചെങ്കടലിലെ ഷെബാറ ദ്വീപില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ കൂടി ഉടനെ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖത്തീബ് . നിലവിലുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് ഇവയ്ക്കുണ്ടാവുക. ഇടത്തരം, ഉയര്‍ന്ന മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കായി ടൂറിസം വികസിപ്പിക്കാനായി സൗദി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണിത്. വര്‍ഷങ്ങളായി ഉയര്‍ന്ന നിരക്കുള്ള ആഡംബര റിസോര്‍ട്ടുകള്‍ വികസിപ്പിക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കുള്ള ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. മക്കയിലും മദീനയിലും പുതുതായി പതിനായിരക്കണക്കിന് ഹോട്ടല്‍ മുറികളാണ് നിര്‍മിക്കുന്നത്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ രാജ്യം ലക്ഷ്യമിടുന്നു. യൂറോപ്പില്‍ നിലവിലുള്ള ഷെന്‍ഗന്‍ വിസക്ക് സമാനമായ ഏകീകൃത ജി.സി.സി വിസ 2026 ലോ 2027 ലോ ലഭ്യമാകുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.

        Read More »
      • കേരളത്തിലെ ചെമ്പരത്തിക്ക് തമിഴ്നാട്ടിൽ വൻ  ഡിമാൻഡ്  :  തമിഴ്നാട്ടിലെ ക്ഷേത്രങ്ങളും കോസ്മെറ്റിക് ഉൽപാദകരും ഔഷധ നിർമ്മാതാക്കളും ചെമ്പരത്തിയുടെ ആവശ്യക്കാർ :  തമിഴ്നാട്ടുകാരും ചെമ്പരത്തി കൃഷി തുടങ്ങാൻ പദ്ധതിയിടുന്നു :

         പാലക്കാട്,: കേരളത്തിന്റെ സ്വന്തം ചെമ്പരത്തിക്ക് തമിഴ്നാട്ടിൽ വൻ ഡിമാൻഡ്. ഇതോടെ കേരളത്തിൽ നിന്നുള്ള ചെമ്പരത്തിയുടെ വില തമിഴ്നാട്ടിൽ കുത്തനെ കൂടി.  കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെമ്പരത്തി ഇപ്പോൾ 120  മുതൽ 140 രൂപ വരെയാണ് വില.  കേരളത്തിലെ ചെമ്പരത്തിയാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറികളിലും ഔഷധ നിർമാണത്തിനുമെല്ലാം ഉപയോഗിക്കുന്നത്.  ചെമ്പരത്തിക്ക് പെട്ടെന്ന് ഡിമാൻഡ് കൂടാനുള്ള കാരണം വ്യക്തമല്ലെങ്കിലും ഇത് കേരളത്തിലെ ചെമ്പരത്തി കർഷകർക്ക് ഗുണം ചെയ്തിട്ടുണ്ട്.  ഔഷധ –  കോസ്മെറ്റിക് നിർമ്മാണത്തിന് കൂടുതൽ ചെമ്പരത്തി ആവശ്യമായി വന്നതുകൊണ്ടാണ് ഇപ്പോൾ ചെമ്പരത്തിക്ക് ഡിമാൻഡ് വർദ്ധിച്ചതെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ പറയുന്നത്.  തമിഴ്നാട്ടിൽ തന്നെ ചെമ്പരത്തി കൃഷി വ്യാപകമാക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.

        Read More »
      • എം.എ.യൂസഫലിക്ക് യു.എ.ഇ പ്രധാനമന്ത്രിയുടെ കയ്യൊപ്പിട്ട പുസ്്തകം സമ്മാനിച്ചു ; സന്തോഷവും നന്ദിയും അറിയിച്ച് യൂസഫലി

          ദുബായ് : ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ലോകത്തിലെ പ്രധാനപ്പെട്ട ഒരു വിശിഷ്ട വ്യക്തിയുടെ കയ്യൊപ്പു പതിഞ്ഞ പുസ്തകം യൂസഫലിക്ക് ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യൂസഫലിക്ക് പുസത്കം സമ്മാനിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്‍’ എന്ന പുസ്തകമാണ് അദ്ദേഹം യൂസഫലിക്ക് സമ്മാനിച്ചത്. ദുബായ് ഭരണാധികാരിയുടെ ഒപ്പ് പതിഞ്ഞ പുസ്തകം കൈപ്പറ്റിയതിന്റെ സന്തോഷം യൂസഫലി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യൂസഫലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്…. ആദരണീയനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്ണിന്റെ കൈയ്യൊപ്പോടു കൂടിയ പകര്‍പ്പ് അയച്ചുതന്നതില്‍…

        Read More »
      • എഐ വിപണിയില്‍ മത്സരം കടുക്കുന്നു ഇന്ത്യയില്‍ ചാറ്റ് ജി പിടി ഗോ 12 മാസത്തേക്ക് ഫ്രീ ഇന്ത്യന്‍ കളം പിടിക്കാന്‍ ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി ഇന്നുമുതല്‍ ചാറ്റ് ജി പിടി ഗോ സൗജന്യമായി കിട്ടാന്‍ സാധ്യത

          ന്യൂഡല്‍ഹി: ഓഫറുകളുമായി ചാറ്റ് ജി പിടി ഗോ ഇന്ത്യന്‍ എഐ വിപണി പിടിച്ചെടുക്കാനെത്തി. എന്തിനും ഏതിനും ഓഫറുകള്‍ ഉള്ള ഇക്കാലത്ത് ഇനി എഐക്കും ഓഫര്‍. പെര്‍പ്ലെക്സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പണ്‍ എ ഐ യും കളത്തിലിറങ്ങി. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആസ്വദിക്കാനാവുക. ഇതിലൂടെ സബ്സ്‌ക്രിപ്ഷന്‍ തുക നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി പി ടി ഗോ ആക്‌സസ് ചെയ്യാന്‍ സാധിക്കും. ഇന്നുമുതല്‍ സൗജന്യ ഓഫര്‍ ലഭ്യമാകുമെന്നാണ് ചാറ്റ് ജിപിടി വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ചാറ്റ് ജി പി ടി ഗോ അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി നല്‍കുന്നുവെന്നും , ഈ സേവനങ്ങള്‍ ഉപയോക്താക്കള്‍ കൂടുതല്‍ പ്രയാജനപ്പെടുത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി പറഞ്ഞു. ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകള്‍ അപ്ലോഡ് ചെയ്യുക തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നതിനും ഇത്…

        Read More »
      • എംബിഎയുമില്ല ബിസിനസ് ഡിഗ്രിയുമില്ല, മുമ്പ് തട്ടുകട നടത്തിപോലും പരിചയമില്ല ; പക്ഷേ മുംബൈയിലെ ഈ ദമ്പതികള്‍ ദോശ വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത്് ഒരു കോടി രൂപ ; വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വരെ ആരാധകര്‍

        മുംബൈ: എംബിഎ അല്ലെങ്കില്‍ റസ്റ്റോറന്റ് പരിചയമില്ലാത്ത ഈ മുംബൈ ദമ്പതികള്‍ ദോശ വിറ്റുകൊണ്ട് പ്രതിമാസം സമ്പാദിക്കുന്നത് ഒരുകോടി രൂപ. മുബൈയിലെ തിരക്കേറിയ ഒരു തെരുവില്‍ ഒരു ചെറിയ ദോശ സ്റ്റാള്‍ പ്രതിമാസം ചെയ്യുന്നത് ഒരു കോടി രൂപയുടെ ബിസിനസ്. ആ ആവേശകരമായ തവയ്ക്ക് പിന്നില്‍ വീട് പോലെ രുചിയുള്ളതും ജീവിതം മാറ്റാന്‍ തക്ക ശക്തമായ ആത്മവിശ്വാസവുമുള്ള ഒരു പാചകക്കുറിപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരുകാലത്ത് നഗരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ദാവന്‍ഗെരെ ശൈലിയിലുള്ള ദോശ കണ്ടെത്താന്‍ പാടുപെട്ട മുംബൈ ദമ്പതികള്‍ ഇപ്പോള്‍ എല്ലാ മാസവും ഏകദേശം ഒരു കോടി രൂപ സമ്പാദിക്കുന്ന ഒരു ഭക്ഷണ ബ്രാന്‍ഡ് നിര്‍മ്മിച്ചു. എംബിഎ, റസ്റ്റോറന്റ് പശ്ചാത്തലം അല്ലെങ്കില്‍ നിക്ഷേപക ഫണ്ടിംഗ് ഇല്ലാതെ, അഖില്‍ അയ്യരും ശ്രിയ നാരായണയും അവരുടെ നല്ല ശമ്പളമുള്ള ജോലികള്‍ ഉപേക്ഷിച്ച് ഒരു ചെറിയ ദോശ കഫേ തുറന്നു, അത് വൈറലായ വിജയഗാഥയായി വളര്‍ന്നു. വിവാഹം കഴിഞ്ഞ് താമസിയാതെ, ഇരുവരും മുംബൈയിലേക്ക് താമസം മാറി, വീട്ടില്‍…

        Read More »
      • ഇനിമുതല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നാലു നോമിനികള്‍; മുഴുവന്‍ തുകയുടെയും പിന്തുടര്‍ച്ചാവകാശം വിഭജിക്കാം; ഓരോരുത്തര്‍ക്കും വിഭജിക്കേണ്ട ശതമാനവും നിശ്ചയിക്കാം; വില്‍പത്രവും നിര്‍ണായകമാകും

        ന്യൂഡല്‍ഹി: നവംബര്‍ ഒന്നുമുതല്‍ ബാങ്ക് നിക്ഷേപത്തില്‍ ഒരാള്‍ക്ക് നാലു വരെ അവകാശികളെ നോമിനേറ്റ് ചെയ്യാം. ഇതുവരെ നാമനിര്‍ദേശം ചെയ്യാവുന്നത് ഒരാളെ മാത്രം. ഇനിയങ്ങോട്ട് നാലു പേരെ വയ്ക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ഒരാളെ നോമിനിയായി വെച്ച് അയാളെ മുഴുവന്‍ തുകയുടെയും പിന്തുടര്‍ച്ചാവകാശിയാക്കാന്‍ ഇപ്പോഴും കഴിയും. നോമിനിയായി നാലു പേരെ നിര്‍ദേശിക്കുകയാണെങ്കില്‍ ആകെ തുകയുടെ കൃത്യം നാലിലൊന്നു വീതം ഓരോരുത്തര്‍ക്കും ലഭിക്കും. ഓരോരുത്തര്‍ക്കും ഇത്ര ശതമാനം വീതം നല്‍കണമെന്ന തരത്തില്‍ നിര്‍ദേശിച്ചുകൊണ്ട് നോമിനിമാരുടെ പേര് ചേര്‍ക്കുകയുമാകാം. ആദ്യത്തെ പേരുകാരന് 20 ശതമാനം തുക നല്‍കണമെന്ന വ്യവസ്ഥ വെച്ചാല്‍ അത്രയും തുകക്കാണ് അയാള്‍ക്ക് അര്‍ഹത. ഡിപ്പോസിറ്റില്‍ അര്‍ഹതപ്പെട്ട വിഹിതം കൈപ്പറ്റുന്നതിനു മുമ്പ് നോമിനിമാരില്‍ ഒരാള്‍ മരിച്ചു എന്നു കരുതുക. ആ നോമിനേഷന്‍ അസാധുവായി മാറും. അതായത്, മരിച്ചയാളുടെ ആശ്രിതര്‍ക്ക് തുക കിട്ടില്ല. അങ്ങനെയൊരാളെ നോമിനിയായി വെച്ചില്ല എന്ന വിധത്തിലാണ് അവകാശത്തെ പരിഗണിക്കുക. ഫലത്തില്‍ ബാക്കിയുള്ള നോമിനിമാര്‍ക്ക് ഈ തുക കൂടി കിട്ടും. ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍, അതുകഴിഞ്ഞ്…

        Read More »
      • 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേ ? അതിദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്?

        തിരുവനന്തപുരം: അതിദരിദ്ര മുക്തരുടെ നാടായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കെ സര്‍ക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവര്‍ത്തകര്‍. അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ഇവര്‍ സര്‍ക്കാരിന് അയച്ച തുറന്ന കത്തില്‍ ചോദിച്ചു. സാമ്പത്തിക, സാമൂഹിക മേഖലയിലെ 24 വിദഗ്ധര്‍ ഒപ്പുവച്ച കത്താണ് സര്‍ക്കാരിന് കൈമാറിയത്. അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ആധാരമായ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം. അതിദരിദ്രത മറികടക്കാന്‍ ഉപയോഗിച്ച വസ്തുതാപരമായ പിന്‍ബലം എന്താണെന്ന് ചോദിച്ചു. 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേയെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് ആവശ്യം. അതേസമയം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തിനെ നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കുക. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നാളെ കേരളപ്പിറവി ദിനത്തില്‍ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം…

        Read More »
      • വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിക്ക് പുതിയ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ ചുമതലയേറ്റു

        കൊച്ചി: നിക്ഷേപ ഉപദേശക രംഗത്ത് പ്രവർത്തിക്കുന്ന വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനായി പ്രമുഖ ധനകാര്യ വിദഗ്ദ്ധൻ അഭിഷേക് മാത്തൂർചുമതലയേറ്റു. സാമ്പത്തിക മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിപരിചയമുള്ള മാത്തൂരിന്റെ വരവോടെ ഉപദേശക സേവനം കൂടുതൽ വിപുലീകരിക്കാനാണ് വസുപ്രദ ലക്ഷ്യമിടുന്നത്. ANZ ഗ്രൈൻഡ്‌ലേസ് ബാങ്കിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ICICI ബാങ്ക്, ICICI സെക്യൂരിറ്റീസ്, ICICI ലൊംബാർഡ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ സുപ്രധാന നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ICICI സെക്യൂരിറ്റീസിൽ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി, ഫിനാൻഷ്യൽ പ്ലാനിംഗ് ബിസിനസ്സുകൾക്ക് തുടക്കം കുറിച്ചതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. സി എഫ് എ (CFA) ചാർട്ടർ ഹോൾഡറും യോഗ്യത നേടിയ ഫിനാൻഷ്യൽ പ്ലാനറുമായ അഭിഷേക് മാത്തൂർ, വാരണാസിയിലെ ഐഐടി ബിഎച്ച്‌യു (എഞ്ചിനീയറിംഗ്), എഫ്എംഎസ് ഡൽഹി (എംബിഎ)എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

        Read More »
      • ആഗോള ആയുർവേദ ഉച്ചകോടിയും കേരള ഹെൽത്ത് ടൂറിസം 2025 ന്റെയും ഉദ്ഘാടന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് അഭി സംബോധന ചെയ്യുന്നു . (left to right) സിഐഐ സതേൺറീജിയണൽ ഡയറക്ടർ ദേവ് ജ്യോതി, സിഐഐ കേരള ഹെൽത്ത് കെയർ പാനൽ കൺവീനർ ഡോ. പി. വി. ലൂയിസ് , സിഐഐ കേരള ചെയർമാൻ വി.കെ.സി. റസാക്ക് , സിഐഐ സതേൺറീജിയണൽ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് , സിഐഐ കേരള ആയുർവേദ പാനൽ കൺവീനർ, ഡോ. പി. എം. വാരിയർ, ചെയർമാൻ, ഗ്ലോബൽ ആയുർവേദ സമ്മിറ്റ്, ഡോ. സജി കുമാർ , സിഐഐ കേരള ഹെൽത്ത് കെയർ പാനൽ കോ-കൺവീനർ, ഡോ. നളന്ദ ജയദേവ് എന്നിവർ വേദിയിൽ

        ആയുർവേദവും മെഡിക്കൽ ടൂറിസവും കേരളത്തെ ആഗോള ഹബ്ബാക്കും; ആധുനിക വൈദ്യവുമായി സമന്വയിപ്പിക്കാൻ പദ്ധതി: മന്ത്രി പി. രാജീവ്; 2030-ഓടെ മെഡിക്കൽ ടൂറിസത്തിൽ മൂന്നിരട്ടി വളർച്ച നേടും

        കൊച്ചി: ടൂറിസം മേഖലയിലെ ആഗോള പ്രശസ്തിക്ക് പിന്നാലെ, ആയുർവേദ ചികിത്സാ രംഗത്തും കേരളത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ്ണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെൽനസ്) കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയുർവേദ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരും നിലവിലെ 15,000 കോടി രൂപയിൽ നിന്ന് കേരളത്തിന്റെ ആയുർവേദ സമ്പദ്‌വ്യവസ്ഥ 2031-ഓടെ 60,000 കോടി രൂപയായി വർധിക്കുമെന്ന് സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ചെയർമാനും ധാത്രി ആയുർവേദ എം.ഡിയുമായ ഡോ. സജികുമാർ അറിയിച്ചു. 2047-ഓടെ ഇത് 5 ലക്ഷം കോടി രൂപയിലെത്താൻ സാധ്യതയുണ്ടെന്നും, ആയുർവേദം സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ആഗോള അംഗീകാരമുള്ള ആരോഗ്യ ശാസ്ത്രമായി വളർന്നു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5.6 ട്രില്യൺ ഡോളറാണ് നിലവിലെ ആഗോള വെൽനസ് സമ്പദ്‌വ്യവസ്ഥയുടെ മൂല്യം. ആയുർവേദ ചികിത്സാരംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കേന്ദ്ര ആയുഷ്…

        Read More »
      Back to top button
      error: