Business
-
പകരച്ചുങ്കത്തിൽ തകർന്നടിഞ്ഞ് ഓഹരിവിപണി, സ്വർണവിലയിൽ കുത്തനെ ഇടിവ്, ഒറ്റയടിക്കു കുറഞ്ഞത് പവന് 1,280 രൂപ
വാഷിങ്ടൻ: യുഎസിനെ കൂടുതൽ അഭിവൃദ്ധിയിലെത്തിക്കാനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ ഓഹരിവിപണി 1,600 പോയിന്റിലധികം ഇടിഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു തകർച്ച യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് വിലയിരുത്തൽ. ഇത് സ്വർണവിലയിലും പ്രതിഫലിച്ചിരിക്കുകയാണ്. സ്വർണം പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇന്നലെ റെക്കോർഡ് വിലയായ 68,480 രൂപയിലാണ് വ്യാപാരം നടന്നതെങ്കിലും ഇന്ന് കുത്തനെ ഇടിയുകയായിരുന്നു. സ്വർണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. അതേസമയം 18 കാരറ്റ് സ്വർണം ഗ്രാമിന് 6880 രൂപയും വെള്ളിക്ക് 106 രൂപയിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ആയിരം ഡോളറിന്റെ അധികം വില വ്യത്യാസമാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. രൂപ വളരെ കരുത്തായി 84. 90 ലേക്ക് എത്തിയിട്ടുണ്ട്. അതേസമയം ഓഹരിവിപണിയുടെ തകർച്ചയെക്കുറിച്ച് ട്രംപിന്റെ…
Read More » -
സേവനം നല്‍കാതെ കൈപ്പറ്റിയത് 2.7 കോടി; വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി; മാസപ്പടി ആരോപണത്തില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും; പത്തുവര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങള്‍
ന്യൂഡല്‍ഹി: സിഎംആര്‍എല്ലില്‍നിന്ന് പണം കൈപ്പറ്റിയെന്ന സംഭവത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ കുറ്റപത്രം സമര്‍പ്പിക്കും. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, സിഎംആര്‍എല്ലിന്റെ അനുബന്ധ കമ്പനി എന്നിവയ്‌ക്കെതിരേ തെളിവുണ്ടെന്നാണ് കണ്ടെത്തല്‍. വീണ വിജയന്‍ 2.70 കോടി രൂപ സേവനങ്ങളൊന്നും നല്‍കാതെ കൈപ്പറ്റിയെന്നും എസ്എഫ്‌ഐഒ പറയുന്നു. വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനും കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്. ഇതോടെ വീണ കേസില്‍ പ്രതിയാകും. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് എസ്എഫ്‌ഐഒയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം. ഏത് ഏജന്‍സിയാണ് കേസ് അന്വേഷിക്കുക എന്നു വ്യക്തമല്ല. സിഎംആര്‍എല്‍ പലര്‍ക്കും പണം നല്‍കിയെന്നും പ്രാഥമിക അന്വേഷണത്തില്‍നിന്നു വ്യക്തമായിരുന്നു. പണം നല്‍കിയവരുടെ പട്ടികയില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ്…
Read More » -
അത്യാഡംബര സൗന്ദര്യത്തിന്റെ അവസാന വാക്കാകാന്‍ കണ്‍സിയര്‍ജ് ബൈ ടിറ
കൊച്ചി: റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെ ബ്യൂട്ടി വിഭാഗമായ ടിറ ആഡംബര സൗന്ദര്യ മേഖലയില്‍ പുതു അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി എക്സ്‌ക്ലൂസീവ് സേവനമായ കണ്‍സിയര്‍ജ് ബൈ ടിറ അവതരിപ്പിച്ചു. തങ്ങളുടെ ഏറ്റവും ആദരണീയരായ ഉപഭോക്താക്കള്‍ക്ക് ആഡംബര സൗന്ദര്യാനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എക്സ്‌ക്ലൂസീവ് സേവനമാണ് കണ്‍സിയര്‍ജ് ബൈ ടിറ. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണമുള്ള സേവനങ്ങള്‍, സൗന്ദര്യ മേഖലയിലെ നൂതനാത്മകമായ പരീക്ഷണങ്ങള്‍, ഉയര്‍ന്ന വ്യക്തിഗതപരിചരണം തുടങ്ങി നിരവധി ആഡംബര സേവനങ്ങളാണ് ടിറ ലഭ്യമാക്കുന്നത്. തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ സെലക്ഷനും മാര്‍ഗനിര്‍ദേശവും ലഭിക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനവും കണ്‍സിയര്‍ജ് ബൈ ടിറയില്‍ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കായി വിനിയോഗിക്കുന്ന ബ്യൂട്ടി അഡൈ്വസറിലേക്ക് നേരിട്ട് അക്‌സസ് ലഭിക്കും. വ്യക്തിഗത റെക്കമന്‍ഡേഷനുകള്‍, എക്‌സ്‌ക്ലൂസിവ് പ്രീ ഓര്‍ഡറുകള്‍, തല്‍സമയ ഓര്‍ഡര്‍ ട്രാക്കിംഗ് സംവിധാനം, പരാതികള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന തുടങ്ങി നിരവധി സേവനങ്ങളാകും ഇതിന്റെ ഭാഗമാകുന്ന ആഡംബര ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. പരമ്പരാഗത ഉപഭോക്തൃ സേവനത്തില്‍ നിന്ന് വിഭിന്നമായി, കണ്‍സിയര്‍ജ് ബൈ ടിറയിലൂടെ ലിമിറ്റഡ്…
Read More » -
വിമോചനദിന നികുതിയില്‍ പൊള്ളി രാജ്യങ്ങള്‍; ‘ട്രംപു’രാന്‍ നീക്കത്തില്‍ അധികത്തുക നല്‍കേണ്ടത് 60 രാജ്യങ്ങള്‍; ഇന്ത്യക്കും കനത്ത തിരിച്ചടി; കാപ്പിക്കും ചോക്ലേറ്റിനും അടക്കം അധിക നികുതി നല്‍കണം
ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ക്കിടെ ‘വിമോചന ദിന താരിഫ്’ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി വ്യാപാരത്തിലേര്‍പ്പെടുന്ന അറുപതോളം രാജ്യങ്ങളെ ബാധിക്കുന്നതാണു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കല്‍ ഉത്പന്നങ്ങള്‍ക്കു ചുമത്തുന്ന അന്യായമായ വ്യാപാര രീതികള്‍ അവസാനിപ്പിക്കണമെന്നും ഇതിനായി പരസ്പര തീരുവകളില്‍ ഇളവുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ വന്‍തോതിലാണു തീരുവ ചുമത്തുന്നതെന്നാണു ട്രംപ് പറഞഞ്ത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ ബാധിക്കുന്നെന്നാണു പരാതി. നിരവധി അമേരിക്കക്കാരെ ജോലിയില്‍നിന്നും ബിസിനസില്‍നിന്നും പുറത്താക്കുന്നതിന് ഇതു കാരണമാകുന്നെന്നും അനുവദിക്കാനാകില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. പത്തുശതമാനം യൂണിവേഴ്‌സല്‍ താരിഫിനൊപ്പം 60 രാജ്യങ്ങള്‍ക്കു പരസ്പര പൂരകമായ താരിഫുമുണ്ടാകും. അതായതു പത്തുശതമാനം താരിഫിനൊപ്പം ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം നികുതിയുമുണ്ടാകുമെന്നു ചുരുക്കം. കാപ്പി, ചോക്കലേറ്റ്, ഐഫോണ്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളടക്കം താരിഫ് ബാധകമാകും. ട്രംപിന്റെ ആദ്യ ടേമില്‍ ഇറക്കുമതി ചെയ്യുന്ന വാഷിംഗ് മെഷീനുകള്‍ക്കു തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ക്കു ശരാശരി വിലയില്‍ 11 ശതമാനം…
Read More » -
ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കാൻ റിലയൻസ് – ബ്ലാസ്റ്റ് സംയുക്ത സംരംഭം
കൊച്ചി / ന്യൂഡൽഹി: ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് നടത്താനായി റിലയൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേൾഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു. റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയിൽ വിപണിയിൽ മുൻനിരയിലുള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടികൾ (IPs) വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും ബ്രാൻഡുകൾക്കുമായി ബ്ലാസ്റ്റിന്റെ ആഗോള ഐപി-കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഡെൻമാർക്ക് ആസ്ഥാനമായുള്ള ബ്ലാസ്റ്റ് എ പിഎസ് -ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബ്ലാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് സംഘാടകരിൽ ഒന്നാണിത്. എപ്പിക് ഗെയിംസ്, വാൽവ്, റയറ്റ് ഗെയിംസ്, ക്രാഫ്റ്റൺ, യൂബിസോഫ്റ്റ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ ഗെയിം പ്രസാധകരുമായി ചേർന്ന് മുൻനിര ആഗോള ഇസ്‌പോർട്സ് പ്രോപ്പർട്ടികൾ സൃഷ്ടിക്കുന്നു. ഭാവിയിൽ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകർഷിക്കുക എന്നതാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമർമാരുള്ള ഇന്ത്യ അതിവേഗം വളരുന്ന ഗെയിമിംഗ് വിപണിയാണ്, ഇത് ആഗോള ഗെയിമർമാരുടെ മൊത്തം എണ്ണത്തിന്റെ 18 ശതമാനമാണ്.ഇന്ത്യയിലെ ഇ-സ്‌പോർട്സ് വിപണി പ്രാരംഭ…
Read More » -
ക്രിക്കറ്റ് സീസൺ- അൺലിമിറ്റഡ് ഓഫർ കാലാവധി ഏപ്രിൽ 15 വരെ നീട്ടി റിലയൻസ് ജിയോ
കൊച്ചി: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമേകാൻ അൺലിമിറ്റഡ് ജിയോഹോട്‌സ്റ്റാർ ഓഫർ കാലാവധി നീട്ടി ജിയോ. ഏപ്രിൽ 15ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് വൻവിരുന്നൊരുക്കിയ റിലയൻസ് ജിയോ അൺലിമിറ്റഡ് ഓഫർ മാർച്ച് 17നാണ് കമ്പനി പ്രഖ്യാപിച്ചത്. മാർച്ച് 31നായിരുന്നു ഓഫർ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് സീസൺ മുൻനിർത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും എക്സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കിൽ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തിൽ ഉപഭോക്താക്കൾക്ക് ഈ ക്രിക്കറ്റ് സീസൺ ആസ്വദിക്കാം. എന്തെല്ലാമുണ്ട് അൺലിമിറ്റഡ് ഓഫറിൽ? 1. 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ ടിവിയിലും മൊബൈലിലും 4കെ ക്വാളിറ്റിയിൽ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിങ്ങളുടെ ഹോം ടിവിയിലോ മൊബൈലിലോ 4കെ യിൽ കാണാം, തികച്ചും സൗജന്യമായി. 2. വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബർ / എയർഫൈബർ ട്രയൽ കണക്ഷൻ 4കെ യിൽ വളരെ…
Read More » -
കയ്യിൽ കാശും കരുതിക്കോ…!! മൊബൈലിലൂടെ പേയ്മെൻ്റ് നടത്താൻ സാധിക്കണമെന്നില്ല… രാജ്യത്ത് ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ സേവനങ്ങൾ കുളമായി.. നട്ടംതിരിഞ്ഞ് ജനങ്ങൾ…
ന്യൂഡൽഹി: ഇന്ന് ഉച്ചമുതൽ വൈകുന്നേരം വരെ മൊബൈൽ ബാങ്കിങ്ങിനെ വിശ്വസിച്ച് കയ്യിൽ പണവുമില്ലാതെ പുറത്തിറങ്ങാൻ നിൽക്കണ്ട, പണികിട്ടും. വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ വൈകുന്നേരം വരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 4 മണിവരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഫര്‍ണിച്ചര്‍ വേണോയെന്ന് ചോദിച്ച് കെ.സി. വേണുഗോപാലും യതീഷ് ചന്ദ്രയും! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തട്ടിപ്പിന്റെ കേന്ദ്രമാകുന്നു; പിന്നില്‍ ഒരേ സംഘങ്ങള്‍; ജാഗ്രതാ നിര്‍ദേശവുമായി പോലീസ് അതേസമയം സമാന രീതിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്സിസ് തുടങ്ങി മറ്റു ബാങ്കുകളുടേയും ഡിജിറ്റൽ സേവനങ്ങൾ നിലവിൽ മുടങ്ങിക്കിടക്കുകയാണ്. വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളിൽ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്. അതേസമയം, ഉപഭോക്താക്കൾക്ക് യുപിഐ ലൈറ്റും എടിഎമ്മും ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസമുണ്ടാകില്ല.
Read More » -
റബര്‍ വിലയില്‍ കുതിപ്പ്, കിലോയ്ക്ക് 200ന് മുകളില്‍; കര്‍ഷകര്‍ക്ക് ആശ്വാസം
കോട്ടയം: ദീര്‍ഘകാലയളവിന് ശേഷം റബറിന്റെ ആഭ്യന്തര വില രാജ്യാന്തര വിപണിയിലും മുകളിലെത്തി. ആര്‍.എസ്.എസ് നാലാം ഗ്രേഡിന് ബാങ്കോക്ക് വില കിലോക്ക് 206 രൂപയാണ് .ആഭ്യന്തര വില 207 രൂപയിലാണ്. കഴിഞ്ഞ ആഗസ്റ്റില്‍ 247 രൂപ വരെ ഉയര്‍ന്ന ഷീറ്റ് വില നാളുകളായി 180-190 രൂപയിലായിരുന്നു . 200 രൂപയിലെത്തുന്നതുവരെ ചരക്ക് വില്‍ക്കില്ലെന്നാണ് ഉത്പാദക സംഘങ്ങള്‍ തീരുമാനിച്ചത്. വേനല്‍ കടുത്തതോടെ ടാപ്പിംഗ് കുത്തനെ കുറഞ്ഞതാണ് നേട്ടമായത്. വില ഇനിയും കൂടിയേക്കും ടയര്‍ കമ്പനികളുടെ ആവശ്യകത വര്‍ദ്ധിച്ചതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത. ഇറക്കുമതി ചെലവ് കൂടുന്നതിനാല്‍ വന്‍കിട കമ്പനികള്‍ ആഭ്യന്തര വിപണിയെ കൂടുതല്‍ ആശ്രയിക്കുന്നു. സീസണ്‍ അവസാനിച്ചതോടെ റബര്‍ സ്റ്റോക്ക് ചെയ്യാന്‍ കമ്പനികള്‍ തയ്യാറായാല്‍ വില ഇനിയും ഉയരും. ആഗോള വില ചൈന – 201 രൂപ ടോക്കിയോ -194 രൂപ ബാങ്കോക്ക് -206 രൂപ കുരുമുളക് ഉപഭോഗം കൂടുന്നു സാന്ദ്രത കൂടുതലുള്ള ഹൈറേഞ്ച് കുരുമുളക് വാങ്ങാന്‍ മറ്റു സംസ്ഥാനങ്ങളിലെ സത്ത് നിര്‍മ്മാണ…
Read More » -
തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടി; പ്രതിഷേധത്തില്‍ ടെസ്ലയുടെ ഓഹരികള്‍ കൂപ്പുകുത്തി; കാനഡയിലും ടെസ്ലയ്ക്ക് വിലക്കു വന്നതോടെ ‘പണികളയല്‍’ വകുപ്പിന്റെ ചുമതല ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്; കോടതികളിലും കേസുകളുടെ കൂമ്പാരം
ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ കഴിവുകെട്ടവരെന്നു ചൂണ്ടിക്കാട്ടി കൂട്ടപ്പരിച്ചുവിടലിനു നേതൃത്വം നല്‍കിയ ഇലോണ്‍ മസ്‌കിന് വാഹന വിപണിയില്‍ വന്‍ തിരിച്ചടി. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ഓഹരികള്‍ക്കു വന്‍ ഇടിവുണ്ടായതോടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യില്‍നിന്ന് മാറുമെന്നും മസ്‌ക്. അമേരിക്കയിലെ പണികളയല്‍ വകുപ്പായിട്ടാണു ഡോജിനെ വിമര്‍ശകര്‍ വിലയിരുത്തിയത്. ഒരു സുപ്രഭാതത്തില്‍ പണി പോയവര്‍ വ്യാപകമായി കോടതികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെയാണു ടെസ്ലയ്‌ക്കെതിരേ വ്യാപക കാമ്പെയ്‌നുമായി ലോകമെമ്പാടുമുള്ളവര്‍ രംഗത്തെത്തിയത്. അടുത്തിടെ കാനഡ മോട്ടോര്‍ ഷോയില്‍ ടെസ്ലയ്ക്കു വിലക്കും ഏര്‍പ്പെടുത്തിയത് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. അമേരിക്കയില്‍ കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരെന്നു ചൂണ്ടിക്കാട്ടി പുറത്താക്കിയതിലെല്ലാം മസ്‌കിന്റെ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് ഒരു ട്രില്യണ്‍ ലാഭമുണ്ടാക്കിയതിനുശേഷമാണ് മാറുന്നതെന്നും ചെലവു ചുരുക്കല്‍ പരിപാടികളിലുടെ പ്രതിദിനം 4 ബില്യണ്‍ ഡോളര്‍ ചെലവു ചുരുക്കിയെന്നും മസ്‌ക് പറയുന്നു. 130 ദിവസത്തിനുള്ളില്‍ ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമാണെന്നു കരുതുന്നില്ലെന്നും സര്‍ക്കാരിന് ഒരു ട്രില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കിയെന്നും മസ്‌ക് പറഞ്ഞു. പുതിയ…
Read More » -
ഈ യുപിഐ ഇടപാടുകള്‍ക്ക് ഗൂഗിള്‍ പേ ചാര്‍ജ് ഈടാക്കും
യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സുപ്രധാന പേയ്മെന്റ് പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ ചില ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ബില്‍ പേയ്മെന്റുകള്‍ക്കാണ് ചെറിയ നിരക്ക് ഈടാക്കി തുടങ്ങിയത്. മുമ്പ് ഈ ഇടപാടുകള്‍ക്ക് കമ്പനി വഹിച്ചിരുന്ന ചെലവുകള്‍ ഇപ്പോള്‍ ഉപഭോക്താക്കളിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇടപാട് മൂല്യത്തിന്റെ 0.5 മുതല്‍ 1 ശതമാനം വരെയാണ് നിരക്ക് ഈടാക്കുന്നത്. കൂടാതെ, ഇതിന് ബാധകമായ ജിഎസ്ടിയും പിടിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാധകം: വൈദ്യുതി, ഗ്യാസ് ബില്ലുകള്‍ പോലെയുള്ള യൂട്ടിലിറ്റികള്‍ക്കായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ പ്രൊസസ്സിംഗ് ഫീസ് ഇടാക്കും. യുപിഐ ബാങ്ക് ഇടപാടുകള്‍ സൗജന്യമായി തുടരും: യുപിഐ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് നടത്തുന്ന ഇടപാടുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫോണ്‍പേ, പേടിം പോലെയുള്ള പ്ലാറ്റ്ഫോമുകള്‍ ബില്‍ പേയ്മെന്റുകള്‍, റീച്ചാര്‍ജുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് സമാനമായ രീതിയില്‍ ഫീസ് ഈടാക്കുന്നുണ്ട്. ഫിന്‍ടെക്…
Read More »