Business
-
(no title)
സാങ്കേതിക പരിശീലന രംഗത്ത് എന്‍ ടി പി സിയുമായി കൈകോര്‍ത്ത് കെ എസ് ഇ ബി മിഡില്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാരുടെ പ്രവര്‍ത്തനമികവും മാനേജ്മെന്റ് നൈപുണ്യവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നോയിഡയിലെ എന്‍ റ്റി പി സി സ്കൂള്‍ ഓഫ് ബിസിനസ്സും കെ എസ് ഇ ബി ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് പരിശീലനപരിപാടി കെ എസ് ഇ ബി ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്. ഐ.എ.എസ് ഡല്‍ഹി, നോയിഡയിലെ എന്‍. എസ്. ബി ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു. മെയ് 9 മുതല്‍ 13 വരെ നടക്കുന്ന പരിശിലനത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍മാരും എക്സിക്യുട്ടീവ് എഞ്ചിനിയര്‍മാരുമടക്കം 30 കെ എസ് ഇ ബി ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. വരുന്ന രണ്ട് വര്‍ഷത്തേക്ക് പരിശീലനം നല്‍കുന്നതിനുള്ള ധാരണാപത്രത്തില്‍ സ്കൂള്‍ ഓഫ് ബിസിനസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജി. സി ത്രിപാഠിയും, കെ എസ് ഇ ബി ഡല്‍ഹി റസിഡന്റ്…
Read More » -
റിപ്പോ നിരക്ക് പുതുക്കിയതിനെത്തുടര്‍ന്ന് പലിശ നിരക്ക് വര്‍ധിപ്പിച്ച് പിഎന്‍ബിയും എച്ച്ഡിഎഫ്സിയും
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വായ്പ പലിശ നിരക്ക് 0.04 ശതമാനം വര്‍ധിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). പുതുക്കിയ നിരക്ക് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അടിസ്ഥാന വായ്പാ നിരക്കില്‍ 30 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ധനയാണ് എച്ച്ഡിഎഫ്സി ലിമിറ്റഡ് വരുത്തിയത്. നിലവിലുള്ളതും പുതിയതുമായ വായ്പക്കാരെ ഈ നീക്കം ബാധിക്കും. ബുധനാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്രതീക്ഷിത റിപ്പോ നിരക്ക് വര്‍ധനയെത്തുടര്‍ന്ന് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി വായ്പാ ദാതാക്കള്‍ പലിശ നിരക്ക് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ പിഎന്‍ബിയും എച്ച്ഡിഎഫ്സി ലിമിറ്റഡും നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. എച്ച്ഡിഎഫ്സി അതിന്റെ അഡ്ജസ്റ്റബിള് റേറ്റ് ഹോം ലോണുകള്‍ ബെഞ്ച്മാര്‍ക്ക് ചെയ്തിരിക്കുന്ന ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് നിരക്ക് 30 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിക്കുകയാണെന്നും, ഇത് വരുന്ന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍…
Read More » -
ഇന്ത്യന്‍ ഇവി മേഖലയില്‍ 48 ബില്യണ്‍ രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ടൊയോട്ട
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായത്തിന് പ്രചോദനമേകുന്ന പദ്ധതിയുമായി ടൊയോട്ട. ഇന്ത്യയില്‍ നിന്ന് ഇവി പാര്‍ട്സുകള്‍ നിര്‍മിക്കാന്‍ 48 ബില്യണ്‍ രൂപ (624 ദശലക്ഷം ഡോളര്‍) യുടെ നിക്ഷേപത്തിനാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ടൊയോട്ട കിര്ലോസ്കര് മോട്ടോറും ടൊയോട്ട കിര്ലോസ്കര് ഓട്ടോ പാര്‍ട്സും കര്‍ണാടകയുമായി 41 ബില്യണ്‍ രൂപ നിക്ഷേപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചതായി ടൊയോട്ട വ്യക്തമാക്കി. ടൊയോട്ട ഇന്‍ഡസ്ട്രീസ് എഞ്ചിന് ഇന്ത്യയാണ് ബാക്കി ഏഴ് ബില്യണ്‍ രൂപയുടെ നിക്ഷേപം നടത്തുന്നത്. ടൊയോട്ടയുടെ നിക്ഷേപത്തിന്റെ ഫലമായി 3,500 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഏകദേശം 3,500 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ടൊയോട്ട കിര്ലോസ്കര് വൈസ് ചെയര്മാന് വിക്രം ഗുലാത്തി പറഞ്ഞു. വിതരണ ശൃംഖല സംവിധാനം ശക്തമാകുന്നതനുസരിച്ച് പിന്നീട് കൂടുതല്‍ തൊഴിലുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ ഇന്ത്യയിലെ ഇവി വില്‍പ്പന ഇരട്ടിയോളമാണ് വര്‍ധിച്ചത്. ക്രിസിലിന്റെ പ്രവചനമനുസരിച്ച്, ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് 2026 സാമ്പത്തിക…
Read More » -
പറന്നുയരാന്‍ ഒരുങ്ങി ജെറ്റ് എയര്‍വേസ്; ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കും
ന്യൂഡല്‍ഹി: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ജെറ്റ് എയര്‍വേസ്. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നല്‍കിയതായി ഔദ്യോഗിക രേഖ പുറത്തുവന്നു. നിലവില്‍ ജെറ്റ് എയര്‍വേസിന്റെ പ്രൊമോട്ടര്‍ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യമാണ്. ജെറ്റിന്റെ പഴയ ഉടമസ്ഥന് നരേഷ് ഗോയലാണ്. 2019 ഏപ്രില്‍ 17 നാണ് എയര്‍ലൈന്‍സ് അവസാന സര്‍വീസ് നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച, എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി എയര്‍ലൈന്‍, ഹൈദരാബാദ് വിമാനത്താവളത്തിലേക്കും തിരിച്ചും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. മെയ് ആറിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എയര്‍ലൈന്‍സിന് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് അനുവദിച്ചതായി അറിയിച്ചു. മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച സെക്യൂരിറ്റി ക്ലിയറന്‍സിന്റെ അടിസ്ഥാനത്തില്‍ ഷെഡ്യൂള്‍ ചെയ്ത ഓപ്പറേറ്റര്‍ പെര്‍മിറ്റിനായി കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ മാറ്റാനും സുരക്ഷാ ക്ലിയറന്‍സ് അറിയിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഏവിയേഷന്‍ സേഫ്റ്റി റെഗുലേറ്റര്‍ ഡിജിസിഎയ്ക്കും ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്റര്‍ ബിസിഎഎസിനും കത്ത് അയച്ചിട്ടുണ്ട്. വിമാനവും അതിന്റെ ഭാഗങ്ങളും…
Read More » -
സിബിഐസി വരുമാനം 1,67,540 കോടി രൂപയായി വര്‍ധിച്ചു
ചെന്നൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ്ന്റെ (സിബിഐസി) വരുമാനം 1,67,540 കോടി രൂപയായി വര്‍ധിച്ചു. കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിന് സിബിഐസിയെ റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പ്രശംസിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാര്‍, ചരക്ക് സേവന നികുതി, കസ്റ്റംസ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍മാര്‍ എന്നിവരുടെ വാര്‍ഷിക സമ്മേളനമായ സങ്കല്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി നിര്‍മല സീതാരാമനും സിബിഐസിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുമാന ശേഖരണം, ഡാറ്റ അനലിറ്റിക്സിന്റെ ഉപയോഗം, വ്യാജ ഇന്‍വോയ്സുകള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍, വിവിധ തുറമുഖങ്ങളില്‍ മയക്കുമരുന്ന് കടത്ത് കണ്ടെത്തല്‍ എന്നിവ 2021-22 ലെ ഏജന്‍സിയുടെ പ്രകടനം മികച്ചതാക്കാന്‍ സഹായിച്ചതായി സിബിഐസി ചെയര്മാന് വിവേക് ജോഹ്രി എടുത്തുപറഞ്ഞു. കംപ്ലയന്‍സ് മാനേജ്മെന്റ് സ്ട്രാറ്റജി, പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റം, വ്യവഹാര മാനേജ്മെന്റ് തുടങ്ങി വിവിധ വിഷയങ്ങള്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു.
Read More » -
ലക്ഷ്യം 3,000 കോടി രൂപ; ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പ്
ന്യൂഡല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പ് 3,000 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കുന്നു. പാപ്പരത്വ നടപടികളില്‍ നിന്നും രക്ഷ നേടാനാണ് ഈ വിറ്റഴിക്കല്‍. വ്യാഴാഴ്ച്ച ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിലെ 25 ശതമാനം ഓഹരികള്‍ 1,266.07 കോടി രൂപയ്ക്ക് സംയുക്ത സംരംഭ പങ്കാളിയായ ജനറലി ഗ്രൂപ്പിന് വിറ്റിരുന്നു. ഈ ഇടപാടിനു ശേഷവും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് എഫ്ജിഐഐസിഎല്ലില്‍ 24.91 ശതമാനം ഓഹരി ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. അടുത്ത 30-40 ദിവസത്തിനുള്ളില്‍ ഫ്യൂച്ചര്‍ ജെനറലിയിലെ അവശേഷിക്കുന്ന 25 ശതമാനം ഓഹരികളും 1,250 കോടി രൂപയ്ക്ക് വില്‍ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. കൂടാതെ, ലൈഫ് ഇന്‍ഷുറന്‍സ് സംയുക്ത സംരംഭമായ ഫ്യുച്ചര്‍ ജനറലി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ 33.3 ശതമാനം ഓഹരികളും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് വില്‍ക്കാനുദ്ദേശിക്കുന്നുണ്ട്. വ്യത്യസ്ത ഇടപാടുകളിലൂടെ, ലൈഫ് ഇന്‍ഷുറന്‍സില്‍ അവശേഷിക്കുന്ന 33 ശതമാനം ഓഹരികള്‍ ജെനറലി ഗ്രൂപ്പിനും മറ്റൊരു ഇന്ത്യന്‍ കമ്പനിക്കുമായി 400 കോടി രൂപയ്ക്ക് വില്‍ക്കാനാണുദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍…
Read More » -
ഇന്ത്യയില്‍ പ്രകൃതി വാതക വില വീണ്ടും ഉയരുമെന്ന് പ്രവചനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രകൃതി വാതകത്തിന്റെ വില വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വെള്ളിയാഴ്ച ത്രൈമാസ വരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി, കെജി- ഡി6 ഗ്യാസിന്റെ വില്‍പ്പനയുടെ വില നിലവിലെ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 9.92 ഡോളറിനേക്കാള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് റോയ് പറഞ്ഞു. രാജ്യാന്തര നിരക്കിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഓരോ ആറുമാസം കൂടുമ്പോഴും ഗ്യാസിന്റെ വില നിശ്ചയിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ പഴയതോ നിയന്ത്രിതമോ ആയ ഫീല്‍ഡുകളില്‍ നിന്നുള്ള ഗ്യാസിന്റെ വില എംഎംബിടിയുവിന് 6.1 ഡോളര്‍ എന്ന റെക്കോര്‍ഡിലേക്ക് വര്‍ധിച്ചിരുന്നു. അതേസമയം ആഴക്കടലില്‍ ഉള്ള ദുഷ്കരമായ ഫീല്‍ഡുകള്‍ക്ക് ഓരോ എംഎംബിടിയുവിനും 9.92 ഡോളറായി ഒക്ടോബറില്‍ നിരക്കുകള്‍ പരിഷ്കരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ പഴയ ഫീല്‍ഡുകളില്‍ നിന്നുള്ള ഗ്യാസിന്റെ വില ഒരു എംഎംബിടിയുവിന് ഏകദേശം 9 ഡോളറായി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. റിലയന്‍സും അതിന്റെ പങ്കാളിയായ യുകെയിലെ…
Read More » -
സ്റ്റേബിള്‍ ക്രിപ്റ്റോ കോയിനുകളെ അംഗീകരിച്ച് അമേരിക്ക
ഡോളറുമായി പെഗ് ചെയ്ത സ്റ്റേബിള്‍ ക്രിപ്റ്റോ കോയിനുകളെ അംഗീകരിച്ച് അമേരിക്ക. ഇതു സംബന്ധിച്ച പ്രത്യക നിയമങ്ങള്‍ സംബന്ധിച്ച കരട് യുഎസ് സെനറ്റര്‍ പാട്രിക് ടൂമി അവതരിപ്പിച്ചു. ട്രസ്റ്റ് ആക്ട് അഥവാ സ്റ്റേബിള്‍കോയിന്‍ ട്രാന്‍സ്പെരന്‍സി ഓഫ് റിസര്‍വ്സ് ആന്‍ഡ് യൂണിഫോം സെയില്‍ ട്രാന്സാക്ഷന്സ് ആക്ട്-2022 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ദൈനംദിന ഇടപാടുകള്‍ക്ക് സ്റ്റേബിള്‍ കോയിനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, നിയന്ത്രണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ട്രസ്റ്റ് ആക്ട് എത്തുന്നത്. സ്വര്‍ണം, കറന്‍സികള്‍, മറ്റ് ആസ്തികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി മൂല്യം നിശ്ചയിക്കുന്നവയാണ് സ്റ്റേബിള്‍ കോയിനുകള്‍. അടിസ്ഥാനമാക്കുന്ന ആസ്തിയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും സ്റ്റേബിള്‍ കോയിനുകളില്‍ പ്രതിഫലിക്കും. ടെതര്‍, യുഎസ്ഡി കോയിന്, ബിനാന്‍സ് യുഎസ്ഡി തുടങ്ങിയവ യുഎസ് ഡോളറുമായി പെഗ് ചെയ്ത സ്റ്റേബിള്‍ കോയിനുകളാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമായി സ്റ്റേബിള്‍ കോയിനുകള്‍ മാറും. ഇവ പുറത്തിറക്കുന്ന കമ്പനികള്‍ക്ക് രജിസ്ട്രേഷന് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കരട് നിയമത്തിലുണ്ട്. ഡോളറിന്റെ പിന്തുണയുള്ളവയെ പേയ്മെന്റ് സ്റ്റേബിള്‍ കോയിന്…
Read More » -
മികച്ച പ്രതികരണം നേടി എല്‍ഐസി ഐപിഒ അവസാനിച്ചു
ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന അവസാനിച്ചു. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിച്ചത്. ഐപിഒ അവസാനിക്കുമ്പോള്‍ 2.94 മടങ്ങ് സബ്സ്ക്രിപ്ഷന് നടന്നു കഴിഞ്ഞു. പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ സബ്സ്ക്രിപ്ഷന് 6.06 മടങ്ങ് സബ്സ്ക്രൈബ് ചെയ്തു. ജീവനക്കാര്‍ക്ക് അനുവദിച്ച ക്വാട്ടയുടെ 4.36 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ 1.97 മടങ്ങും സബ്സ്ക്രൈബ് ചെയ്തു. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിപണിയിലെത്തിയത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് അവസാനിച്ചത്. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിരുന്നു. എല്‍ഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നാണ്. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍…
Read More » -
സ്വർണ വില ഇന്നും കൂടി
സ്വർണ വില ഇന്നും കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 38,000 രൂപയും ഗ്രാമിന് 4,750 രൂപയുമായി. മേയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില വർധിക്കുന്നത്. ശനിയാഴ്ച പവന് 240 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില.
Read More »