16/04/2026

      ‘യുഎസ് ഉപരോധം വെടിനിർത്തൽ കരാർ ലംഘനം; അതു തുടരാനാണ് ഭാവമെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയും‘: ഇറാൻ

      15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      Business

      • മാര്‍ച്ച് പാദത്തിലും കരകയറാതെ സൊമാറ്റോ; അറ്റ നഷ്ടം 360 കോടി രൂപയായി വര്‍ദ്ധിച്ചു

        ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോക്ക് മാര്‍ച്ചിലും കഷ്ടകാലം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റ നഷ്ടം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 134.2 കോടി രൂപയില്‍ നിന്ന് 359.7 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 692.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 75.01 ശതമാനം വര്‍ധിച്ച് 1,211.8 കോടി രൂപയായി. അടുത്ത പാദത്തില്‍ വരുമാന വളര്‍ച്ച ഇരട്ട അക്കത്തിലേക്ക് ത്വരിതപ്പെടുത്തുമെന്നും നഷ്ടം കുറയുമെന്നും കമ്പനി പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 300-ലധികം പുതിയ നഗരങ്ങളില്‍ സൊമാറ്റോ പ്രവര്‍ത്തനമാരംഭിച്ചതായി പറഞ്ഞു. ഇത് ഇന്ത്യയിലുടനീളമുള്ള 1,000ത്തിലധികം പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും സാന്നിധ്യം ഉറപ്പിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 816.4 രൂപയില്‍ നിന്ന് 1222.5 കോടി രൂപയായി. വരുമാനവും 1993.8 കോടിയില്‍ നിന്ന് 4192.4 കോടിയായി ഉയര്‍ന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ 397 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-ലെ അതിന്റെ…

        Read More »
      • വെരിറ്റാസിന്റെ 75 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സ്വാന്‍ എനര്‍ജി

        പെട്രോകെമിക്കല്‍സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ വെരിറ്റാസിന്റെ 75 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സ്വാന്‍ എനര്‍ജി. 260.35 കോടി രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള സ്വാന്‍ എനര്‍ജി വെരിറ്റാസിന്റെ 55 ശതമാനം ഓഹരികള്‍ 172.52 കോടി രൂപയ്ക്ക് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് 26 ശതമാനം ഓഹരികള്‍ 87.83 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് എസ്ഇഎല്‍ റെഗുലേറ്ററി അപ്‌ഡേറ്റില്‍ പറഞ്ഞു. ഓള്‍-ക്യാഷ് ഡീലിന്റെ ഭാഗമായി, വെരിറ്റാസ് ലിമിറ്റഡ് നിലവിലുള്ള പ്രൊമോട്ടര്‍മാരില്‍ നിന്നും പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ നിന്നും 1,47,45,720 ഇക്വിറ്റി ഷെയറുകള്‍ (55 ശതമാനം) ഒരു ഓഹരിക്ക് 117 രൂപ എന്ന തോതിലാണ് സ്വാന്‍ എനര്‍ജി വാങ്ങിയത്. ബാക്കി 26 ശതമാം ഓഹരികള്‍ 126 രൂപ എന്ന തോതില്‍ വാങ്ങുമെന്നും കമ്പനി അറിയിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിലും വിതരണത്തിലും, ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് വെരിറ്റാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെരിറ്റാസ് (ഇന്ത്യ). സ്വാന്‍ എനര്‍ജി മൂന്ന് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ടെക്സ്റ്റൈല്‍സ്,…

        Read More »
      • പേടിഎം പേയ്മെന്റ് ബാങ്ക്: ആര്‍ബിഐ വിലക്ക് ഉടന്‍ നീങ്ങിയേക്കും

        ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ് ബാങ്ക് പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിലുള്ള ആര്‍ബിഐ വിലക്ക് ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പേടിഎം ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മധൂര്‍ ദേവ്‌റ. ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ അനുബന്ധ സ്ഥാപനമാണ് പേടിഎം പേയ്‌മെന്റ് ബാങ്ക്. ആര്‍ബിഐ ഒരു നിശ്ചിത സമയപരിധിയിലേക്കല്ല നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഉടന്‍ തന്നെ പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയുള്ള ഇടപാടുകളിലേക്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ, ആര്‍ബിഐ ക്ലിയറന്‍സ് ലഭിക്കാന്‍ മൂന്നു മുതല്‍ അഞ്ച് മാസമാണ് പ്രതീക്ഷിക്കുന്നത്. ആര്‍ബിഐ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായാലുടന്‍ ഞങ്ങള്‍ മുന്നോട്ട് പോകും. ഇക്കാരണം കൊണ്ട് പുതിയ ഉപഭോക്താക്കളെ പേടിഎമ്മിന്റെ ഭാഗമാക്കുന്നത് അവസാനിക്കുന്നില്ലെന്ന്, ദേവ്റ പറഞ്ഞു. മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ചിലാണ് ആര്‍ബിഐ പേടിഎം പേയ്‌മെന്റ് ബാങ്കിനെ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് വിലക്കിയത്. ബാങ്കിന്റെ ഐടി സംവിധാനത്തില്‍ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്തുന്നതിന് ഒരു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും…

        Read More »
      • ആപ്പിള്‍ ചൈനയെ തഴഞ്ഞു; ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തമാക്കും

        ചൈനയിലെ കോവിഡ് വ്യാപനത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള ഉല്‍പ്പാദനകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ആപ്പിള്‍. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ഇന്ത്യയും വിയറ്റ്‌നാമുമാണ് ചൈനയ്ക്ക് ബദലായി ആപ്പിള്‍ കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് ലാപ്‌ടോപ്പ് എന്നിവയുള്‍പ്പെടെ 90 ശതമാനത്തിലധികം ആപ്പിള്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നത് ചൈനയില്‍ നിന്നാണ്. ചൈനയുടെ കോവിഡ് വിരുദ്ധ നയത്തിന്റെ ഭാഗമായി ഷാങ്ഹായിലും മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പല പാശ്ചാത്യ കമ്പനികളുടെയും വിതരണ ശൃംഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പുതിയ കോവിഡ് തരംഗം നിലവിലെ പാദത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയെ ബാധിക്കുമെന്ന് ഏപ്രിലില്‍ ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയിലെ കോവിഡ് വ്യാപനവും നിയന്ത്രണവും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിളിനെ അതിന്റെ എക്സിക്യൂട്ടീവുകളെയും എഞ്ചിനീയര്‍മാരെയും രാജ്യത്തേക്ക് അയയ്ക്കുന്നതില്‍ തടഞ്ഞിരുന്നു. ഏഷ്യയില്‍, യോഗ്യരായ തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള ചൈനയിലാണ്. തുടര്‍ന്ന് ഇന്ത്യയും. കുറഞ്ഞ ഉല്‍പ്പാദന ചെലവ് അടക്കമുള്ള പല കാര്യങ്ങളിലും ഇന്ത്യയെയും ചൈനയെയും സമമായാണ് ആപ്പിള്‍…

        Read More »
      • സര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തി; സ്റ്റീല്‍ ഓഹരികള്‍ക്ക് വന്‍ ഇടിവ്

        ന്യൂഡല്‍ഹി: സര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ സ്റ്റീല്‍ ഓഹരികള്‍ക്ക് വന്‍ ഇടിവ്. ഇത് സ്റ്റീല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ഇരുമ്പയിര് പോലുള്ള നിര്‍ണായക സ്റ്റീല്‍ നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കള്‍ക്ക് കനത്ത കയറ്റുമതി തീരുവ ചുമത്താന്‍ സര്‍ക്കാര്‍ ശനിയാഴ്ച തീരുമാനിച്ചിരുന്നു. ഇരുമ്പയിരിന്റെ എല്ലാ ഗ്രേഡുകളുടെയും കയറ്റുമതി തീരുവ നേരത്തെയുള്ള 30 ശതമാനത്തില്‍ നിന്ന് 50 ശതമാനം ആയി വര്‍ധിപ്പിച്ചു. കൂടാതെ, ഹോട്ട്-റോള്‍ഡ്, കോള്‍ഡ്-റോള്‍ഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ 15 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഇറക്കുമതി രംഗത്ത്, പിസിഐ, മെറ്റ് കല്‍ക്കരി, കോക്കിംഗ് കല്‍ക്കരി തുടങ്ങിയ ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഉരുക്കിന്റെ കയറ്റുമതി തീരുവ ഉയര്‍ന്ന ആഭ്യന്തര വിതരണത്തിന് കാരണമാകുമെന്നും അങ്ങനെ വില താഴുമെന്നും റിലയന്‍സ് അനലിസ്റ്റ് കുനാല്‍ മോട്ടിഷോ പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ സ്റ്റീലിന്റെ ഓഹരികള്‍ ആദ്യ വ്യാപാരസമയത്ത് 14 ശതമാനം ഇടിഞ്ഞ് 1,007.30 രൂപയിലെത്തി. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ്…

        Read More »
      • ഇന്‍ഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി സലില്‍ പരേഖ് വീണ്ടും നിയമിതനായി

        ബെംഗളുരു: സലില്‍ പരേഖിനെ ഇന്‍ഫോസിസിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കിയെന്നും ഇന്‍ഫോസിസ് അറിയിച്ചു. ജൂലൈ ഒന്നുമുതലാണ് അദ്ദേഹം നിയമിതനാകുക. കമ്പനിയുടെ വിപുലമായ ഓഹരി ഉടമ പദ്ധതി-2019 പ്രകാരം സ്ഥാപനത്തിലെ മുതിര്‍ന്ന എക്‌സിക്യൂടീവുകള്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്. നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടെ (എന്‍ആര്‍സി) ശുപാര്‍ശകള്‍ കണക്കിലെടുത്ത് ശനിയാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ഇന്‍ഫോസിസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിലെ ഒരു അംഗവുമായും സലില്‍ പരേഖിന് ബന്ധമില്ലെന്നും, ഓഹരി വിപണികള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സര്‍കുലറുകള്‍ ഉള്‍പ്പടെ ബാധകമായ നിയമങ്ങള്‍ക്കനുസരിച്ച് ചീഫ് എക്സിക്യൂടീവ് ഓഫീസറായും മാനജിംഗ് ഡയറക്ടറായും പുനര്‍നിയമിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. സലില്‍ പരേഖ് 2018 ജനുവരി മുതല്‍ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമാണ്. കഴിഞ്ഞ നാല് വര്‍ഷമായി സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും, ഏറ്റെടുക്കലുകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നതിലും കഴിവു…

        Read More »
      • പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യ വ്യാപാരം രുചി സോയ ഏറ്റെടുത്തു; 690 കോടി രൂപയുടെ ഇടപാട്

        ന്യൂഡല്‍ഹി: പ്രമുഖ ഭക്ഷ്യ എണ്ണ ഉല്‍പാദകരായ രുചി സോയ പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യ വ്യാപാരം ഏറ്റെടുത്തു. ഏകദേശം 690 കോടി രൂപയ്ക്കാണ് ബാബ രാംദേവിന്റെ  പതഞ്ജലി ബ്രാന്‍ഡ് രുചി സോയ ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പേര് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് എന്നാക്കി മാറ്റും. പതഞ്ജലിയുടെ ഭക്ഷ്യ വ്യാപാരം ഏറ്റെടുക്കുന്നതിലൂടെ രുചി സോയയുടെ ഭക്ഷ്യ വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. പതഞ്ജലിയുടെ  പ്രധാന ഉല്‍പ്പന്നങ്ങളായ നെയ്യ്, തേന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ജ്യൂസുകള്‍, ആട്ട, മൈദ എന്നിവയുള്‍പ്പെടെ 21 ഉല്‍പന്നങ്ങള്‍ ഏറ്റെടുക്കലില്‍ ഉള്‍പ്പെടുന്നു. കരാറിന്റെ ഭാഗമായി രുചി സോയയ്ക്ക് പതഞ്ജലിയുടെ ഉത്പന്ന നിര്‍മാണ പ്ലാന്റുകള്‍ ലഭിക്കും. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍  മഹാരാഷ്ട്രയിലെ നെവാസ എന്നിവിടങ്ങളിലെ പ്ലാന്റുകളായിരിക്കും ലഭിക്കുക. ജീവനക്കാരും പെര്‍മിറ്റ് ലൈസന്‍സുമെല്ലാം കൈമാറ്റം ചെയ്ത ലഭിക്കുമെങ്കിലും പതഞ്ജലിയുടെ ബ്രാന്‍ഡ്  ഡിസൈനുകള്‍, വ്യാപാരമുദ്രകള്‍, എന്നിവ രുചിസോയ ഒഴിവാക്കും മൂന്ന് ഘട്ടങ്ങളിലായാണ് രുചി സോയ പതഞ്ജലിക്ക് പണം നല്‍കുക. 15 ശതമാനം ആദ്യ…

        Read More »
      • ഹെല്‍ത്ത്കെയര്‍ രംഗത്തേക്കും പ്രവേശിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

        ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക് പ്രവേശിച്ച് അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഉപസ്ഥാപനമായ അദാനി ഹെല്‍ത്ത് വെഞ്ചേഴ്സ് ലിമിറ്റഡിനെ (എവിഎച്ച്എല്‍) അദാനി എന്റര്‍പ്രൈസസില്‍ ലയിപ്പിച്ചു. എവിഎച്ചില്ലിന്റെ കീഴില്‍ മെഡിക്കല്‍ ഡൈഗ്‌നോസിറ്റിക് സൗകര്യങ്ങള്‍, റിസര്‍ച്ച് സെന്ററുകള്‍ മുതലായവ അദാനി ഗ്രൂപ്പ് ആരംഭിക്കും. ഹെല്‍ത്ത്കെയര്‍ രംഗത്തെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ ഉള്‍പ്പടെ മെഡിക്കല്‍ രംഗത്തെ ആസ്തികള്‍ ഏറ്റെടുക്കാനും എവിഎച്ച്എല്‍ ഏറ്റെടുക്കും. മരുന്ന് വില്‍പ്പന ലക്ഷ്യമിടുന്ന എവിഎച്ച്എല്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ഫാര്‍മസികളും സ്ഥാപിക്കും. 2016 മുതല്‍ 22 ശതമാനം നിരക്കിലാണ് രാജ്യത്തെ ഹെല്‍ത്ത്കെയര്‍ രംഗം വളരുന്നത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 372 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ പറയുന്നത് ഓരോ വര്‍ഷവും 500,000 തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്. ബിസിനസ് രംഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2014 മുതല്‍ മുപ്പതോളം സ്ഥാപനങ്ങളെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഡാറ്റാ സെന്റര്‍, ഡിജിറ്റല്‍ സേവനങ്ങള്‍, സിമന്റ്, മാധ്യമരംഗം തുടങ്ങിയ മേഖലകളിലെല്ലാം അദാനി…

        Read More »
      • കുതിച്ചുയര്‍ന്ന് പണപ്പെരുപ്പം; മൂലധനച്ചെലവ് വെട്ടിക്കുറക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

        ന്യൂഡല്‍ഹി: പണപ്പെരുപ്പത്തിനിടയിലും മൂലധനച്ചെലവ് വെട്ടിക്കുറക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനകാര്യ സെക്രട്ടറി ടിവി സോമനാഥനാണ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ട് പോകുന്നതിനിടെ ധനകാര്യ നയത്തില്‍ മാറ്റം വേണമെന്ന് ചില വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ധനനയത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ചക്ക് മൂലധന നിക്ഷേപം ആവശ്യമാണ്. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അതില്‍ നിന്നും മാറി നില്‍ക്കാനാവില്ല. 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ലക്ഷം കോടിയാണ് കേന്ദ്രസര്‍ക്കാറിന്റെ മൂലധനച്ചെലവ്. കഴിഞ്ഞ വര്‍ഷം ഇത് 6.03 ലക്ഷം കോടി രൂപയായിരുന്നു. മൂലധനച്ചെലവ് വെട്ടിക്കുറച്ചാല്‍ അത് ദീര്‍ഘകാല ലക്ഷ്യങ്ങളെ ബാധിക്കും. ഇതുമൂലം വിവിധ സെക്ടറുകളിലെ പ്രൊജക്ടുകള്‍ക്ക് ദോഷമുണ്ടാകും. റോഡ്, റെയില്‍വേ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജിഡിപിയുടെ 6.8 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ധനകമ്മി. എന്നാല്‍, യുക്രെയ്ന്‍ സംഘര്‍ഷം മൂലം രാസവളത്തിന് ഉള്‍പ്പടെ നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഇതുമൂലം ധനകമ്മി ഇനിയും…

        Read More »
      • ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന് യുഎന്‍ റിപ്പോര്‍ട്ട്

        റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ആഗോള ജിഡിപിയെ ബാധിക്കുന്നതിനാല്‍, 2022ല്‍ ഇന്ത്യ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ 8.8 ശതമാനം പ്രവചനത്തേക്കാള്‍ കുറവാണിത്. എന്നാല്‍ ഇപ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദവും തൊഴില്‍ വിപണിയുടെ അസമമായ വീണ്ടെടുക്കലും സ്വകാര്യ ഉപഭോഗവും നിക്ഷേപവുമെല്ലാം സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കും. യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പെക്ട്സ് (ഡബ്ല്യുഇഎസ്പി) റിപ്പോര്‍ട്ടില്‍ ഉക്രെയ്നിലെ യുദ്ധം പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള ദുര്‍ബലമായ സാമ്പത്തിക വീണ്ടെടുപ്പിന് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടി. യൂറോപ്പില്‍ ഭക്ഷണത്തിന്റേയും ചരക്കുകളുടേയും വില വര്‍ധനയ്ക്ക് ഇത് കാരണമായി. ആഗോളതലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥ 2022 ല്‍ 3.1 ശതമാനം വളര്‍ച്ച മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 2022 ജനുവരിയില്‍ പുറത്തിറക്കിയ 4.0 ശതമാനം വളര്‍ച്ചാ പ്രവചനത്തില്‍ നിന്ന് താഴേക്ക് പതിച്ചിരിക്കുകയാണ്. അതേസമയം ആഗോള പണപ്പെരുപ്പം 2022 ല്‍ 6.7…

        Read More »
      Back to top button
      error: