Newsthen Special
-
ആ വോട്ട് ചേട്ടന്റെ തന്നെയല്ലേ; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരേയൊരു വോട്ട്: സ്വതന്ത്രന്‍ 65 നേടി; എട്ടെടുത്ത് ബിജെപി; ജയിച്ചത് യുഡിഎഫ്; അപ്പോള്‍ ചേട്ടന്റെ വോട്ടോ; പട്ടാമ്പി നഗരസഭയില്‍ ഒരു വോട്ടുപോലും കിട്ടാതെ എല്‍ഡിഎഫ് സ്വതന്ത്രന്‍
മണ്ണാര്‍ക്കാട്: സാധാരണ മാസികകളിലെ പോക്കറ്റ് കാര്‍ട്ടൂണുകളില്‍ കാണാറുള്ള പോലെ ഒരേയൊരു വോട്ട് നേടി മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ടി.വി.ചിഹ്നത്തില്‍ ഒന്നാം വാര്‍ഡ് കുന്തിപ്പുയയില്‍ മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫിറോസ്ഖാനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.സി.അബ്ദുല്‍ റഹ്‌മാന്‍ ആണ് 301 വോട്ട് നേടി വാര്‍ഡില്‍ നിന്ന് ജയിച്ചത്. വാര്‍ഡിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബിജെപിക്ക് എട്ട് വോട്ടും ലഭിച്ചു. വാര്‍ഡില്‍ എല്‍ഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. അതേസമയം, പട്ടാമ്പി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും കിട്ടിയില്ല എന്നതും ശ്രദ്ധേയമായി. മോതിരം ചിഹ്നത്തില്‍ മത്സരിച്ച ഡിവിഷന്‍ 12 ലെ അബ്ദുല്‍ കരീമാണ് ഒരു വോട്ട് പോലും കിട്ടാതെ പരാജയപ്പെട്ടത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടിപി…
Read More » -
11 സീറ്റുകള്‍ നേടിയിട്ടും എല്‍ഡിഎഫിന് രക്ഷയില്ല; പാലാ നഗരസഭ ആരുഭരിക്കണമെന്ന് ഇനി പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും ; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിജയം നേടിയത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍
പാലാ: കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ബിനു പുളിക്കനെ പുറത്താക്കിയതില്‍ ഇപ്പോള്‍ പാല നഗരസഭയില്‍ ഏറ്റവും വിഷമിക്കുന്നത് ഇടതുപക്ഷമാണ്. ഇനി പാലാ മുനിസിപ്പാലിറ്റിയില്‍ ആരു ഭരിക്കണമെന്ന് ബിനു പുളിക്കലൂം സഹോദരനും മകളും തീരുമാനിക്കും. പാലാ നഗരസഭയിലെ 13, 14, 15 വാര്‍ഡുകളില്‍ ഇവര്‍ വിജയം നേടി. ബിനുവിനൊപ്പം സഹോദരന്‍ ബിജു, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് വിജയിച്ചത്. സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും സിപിഐഎം നേതാവുമായിരുന്ന ബിനു പുളിക്കക്കണ്ടം. 20 വര്‍ഷമായി കൗണ്‍സിലറായി വിജയിക്കുന്ന ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തവണ നഗരസഭയില്‍ നിന്ന് സിപിഐഎം ചിഹ്നത്തില്‍ വിജയിച്ച ഏകയാളായിരുന്ന ബിനു. നഗരസഭയില്‍ 11 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും യുഡിഎഫ് 10 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഭരണം…
Read More » -
കണ്ണീരണിയില്ല കണ്ണൂരിലെ പെണ്ണുങ്ങള്‍; തോല്‍ക്കുമെന്നറിഞ്ഞിട്ടും അവള്‍ പോരാടാനിറങ്ങി; അതാണ് ധൈര്യമെന്ന് അണികള്‍; തോറ്റെങ്കിലും പോരാട്ടം തുടരുമെന്ന് ലസിത പാലക്കല്‍
കണ്ണൂര്‍: ഉറപ്പായിരുന്നു അവള്‍ക്ക് താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന്, പക്ഷേ എന്നിട്ടും അവള്‍ പോരാടാന്‍ അങ്കത്തട്ടിലിറങ്ങി. കളരിപ്പയറ്റിന്റെ നാടായ കണ്ണൂര്‍ തലശേരിയില്‍ പെണ്‍ചങ്കൂറ്റത്തിനും ധൈര്യത്തിനും തലശേരിക്കടുത്തുള്ള കോഴിക്കോട് ജില്ലയിലെ വടകരയുടെ ഉണ്ണിയാര്‍ച്ചയോളം പഴക്കമുണ്ട്. അപ്പോള്‍ ആ നാട്ടില്‍ നിന്ന് തെരഞ്ഞെടുപ്പു പോരിനിറങ്ങുന്ന ലസിതയ്ക്കുമുണ്ടാകുമല്ലോ ആ വീറും വാശിയും. തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്ത ലസിത പാലക്കല്‍ ഫലമറിഞ്ഞയുടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ – സത്യം തോറ്റു, മിഥ്യ വിജയിച്ചു. പാര്‍ട്ടിക്കെതിരെയുള്ള എന്തെങ്കിലും കുറിപ്പാണോ എന്നാണ് പലരും ആദ്യം സംശയിച്ചത്. പക്ഷേ സംഗതി അതായിരുന്നില്ല. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് മത്സരത്തിന് ില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത അതിനു താഴെ എഴുതിയത് വായിച്ചപ്പോഴാണ് സംഗതി ഉഷാറാണെന്ന് അണികള്‍ക്കും നേതാക്കള്‍ക്കും മനസിലായത്. അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ലസിത പാലക്കല്‍ നടത്തിയ കമന്റ് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. പുരസ്‌കാര…
Read More » -
ഇപ്പോള്‍ കണ്ടത് സാമ്പിള്‍ വെടിക്കെട്ട്; ശരിക്കുള്ള വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ്: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: ഇപ്പോള്‍ കണ്ടത് പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് പോലെ വെറും സാമ്പിള്‍ മാത്രമാണ്. ശരിക്കുള്ള കിടിലന്‍ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍. തദ്ദേശത്തില്‍ മുങ്ങിപ്പോയ എല്‍ഡിഎഫ് ആശങ്കയില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന പ്രവചനപ്രഖ്യാപനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് ആകെ ത്രില്ലിലാണ്. വിചാരിച്ചതിനേക്കാള്‍ നേട്ടം കൊയ്യാനായതില്‍. അത് ഏതാനും മാസങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കുകൂട്ടങ്ങള്‍ക്കുള്ള ആത്മവിശ്വാസവുമാകുന്നുണ്ട് അവര്‍ക്ക്. വന്‍ അട്ടിമറികള്‍ നടന്നില്ലെങ്കിലും തിരിച്ചുവരവിന്റെ ശക്തമായ അടയാളങ്ങള്‍ കാണിച്ചാണ് യുഡിഎഫ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങിയത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളിലും വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ് എന്ന് നേതാക്കളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം…
Read More » -
പൂരനഗരിയില്‍ പത്താണ്ടിനു ശേഷം ഭരണക്കുടമാറ്റം ; 33-11-8-4 = 56 ; കോര്‍പറേഷനില്‍ മൂവര്‍ണക്കുടയുയര്‍ന്നു ; താമരമൊട്ടുകള്‍ കൂടുതല്‍ വിരിഞ്ഞു ; ചെങ്കൊടി ആഞ്ഞുവീശിയില്ല
തൃശൂര്‍: പത്താണ്ടിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം തൃശൂര്‍ കോര്‍പറേഷനില്‍ ഭരണക്കുടമാറ്റം. ഒരു ഡിവിഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 55ല്‍ നിന്ന് 56 ഡിവിഷനുകളായി മാറിയ തൃശൂര്‍ കോര്‍പറേഷനില്‍ 33 ഡിവിഷനുകളില്‍ യുഡിഎഫിന്റെ മൂവര്‍ണവിജയപതാാക വീശി. പത്താണ്ടു ഭരിച്ച എല്‍ഡിഎഫിന് 11 സീറ്റുകളില്‍ മാത്രം കൊടുത്ത തൃശൂര്‍ കോര്‍പറേഷനിലെ ജനങ്ങള്‍ ഇക്കുറി പ്രതിപക്ഷത്തിരുത്തി. എന്‍ഡിഎക്ക് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റുകളില്‍ കൂടി ലീഡു നല്‍കി എട്ടു സീറ്റില്‍ വിജയിപ്പിച്ചു നാലു സ്വതന്ത്രന്‍മാരും ലീഡുയര്‍ത്തി. കഴിഞ്ഞ തവണ 25 സീറ്റുകള്‍ നേടിയാണ് എല്‍എഡിഎഫ് ഭരണംപിടിച്ചത്. 24 സീറ്റുകള്‍ യുഡിഎഫ് നേടിയിരുന്നു. മുപ്പത് ഡിവിഷനുകളുള്ള തൃശൂര്‍ ജില്ല പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. 21 സീറ്റുകള്‍ അവര്‍ ലീഡ് ചെയ്തപ്പോള്‍ ഒമ്പതിടത്ത് യുഡിഎഫും. നഗരസഭകളിലും എല്‍ഡിഎഫിനാണ് മേല്‍ക്കോയ്മ. ഏഴില്‍ അഞ്ചും ഇടതു നേടിയപ്പോള്‍ രണ്ടില്‍ ഒതുങ്ങി യുഡിഎഫ്. 16 ബ്ലോക്കുകളില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 4, സ്വതന്ത്രന്‍ ഒന്ന് എന്ന നിലയിലാണ്. ആകെയുള്ള 1601 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 642…
Read More » -
രാഹുലുമായി സഹകരിച്ചാല്‍ നടപടിയെന്ന് ഡിസിസി പ്രസിഡന്റ്; മണ്ഡലത്തില്‍ സജീവമാകുന്നത് തലവേദന; ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍; മുന്നറിയിപ്പുമായി മുസ്ലിം ലീഗും; കേസന്വേഷണം ഡിജിപി നേരിട്ടു വിലയിരുത്തും; പ്രത്യേക സംഘത്തിന് ചുമതല
പാലക്കാട്: രാഹുല്‍ മാങ്കുട്ടത്തിലിനെ സഹായിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഡിസിസി. രാഹുലുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു നേതൃത്വം അറിയിച്ചു. അതേസമയം പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്ന് ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് രാഹുലിന് അസോസിയേഷന്‍ നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴാണ് രാഹുലിനെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂച്ചെണ്ടു കൊടുത്ത് സ്വീകരിച്ചത്. യാത്രയിലുടനീളം പ്രാദേശിക നേതാക്കള്‍ അനുഗമിക്കുകയും ചെയ്തു. വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെയാണ് പ്രതികരണമായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ രംഗത്തെത്തിയത്. രാഹുലിനെ പ്രകീര്‍ത്തിക്കുന്നതിനെ തള്ളി കെ.സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. രാഹുല്‍ തുടര്‍ന്നങ്ങോട്ടേക്ക് മണ്ഡലത്തില്‍ സജീവമാകുന്നത് പാര്‍ട്ടിക്ക് തലവേദനയാകും എന്ന് മുന്നില്‍കണ്ടു കൊണ്ടാണ് നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ രാഹുലിനു കിട്ടിയ സ്വീകാര്യതയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. അതിനിടെ രാഹുലിന്റെ കുന്നത്തൂര്‍മേടിലെ ഫ്‌ലാറ്റില്‍ നിന്നു ഒഴിയാനാവശ്യപ്പെട്ട് അസോസിയേഷന്‍ നോട്ടിസ് നല്‍കി. പ്രത്യേക അന്വേഷണ സംഘം ഫ്‌ലാറ്റില്‍ പരിശോധനക്കെത്തിയതും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞതോടുകൂടിയാണ് ഒഴിയാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഈ മാസം 25ന് മുമ്പ് രാഹുല്‍ മാറിയേക്കും. പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ്…
Read More » -
മോഷണം കഴിഞ്ഞ് പോകുമ്പോള്‍ പിന്നാലെയെത്തി നാലംഗ കൊള്ളസംഘം കള്ളനെ കൊള്ളയടിച്ചു ; മാല പണയം വെയ്ക്കാന്‍ ചെന്നപ്പോള്‍ കള്ളന്‍ പിടിയിലായി, പിന്നാലെ സ്വര്‍ണ്ണവുമായി പോയ കൊള്ളസംഘവും പിടിയില്‍
ബംഗലുരു: വമ്പന്‍ മോഷണം നടത്തി സ്വര്‍ണ്ണവും പണവുമായി പോകുന്നതിനിടയില്‍ കള്ളനെ നാലംഗസംഘം വാഹനത്തിലെത്തി കൊള്ളയടിച്ചു. മോഷണമുതല്‍ വില്‍ക്കാനായി കടയില്‍ ചെന്നപ്പോള്‍ കള്ളനെ പൊക്കിയ പോലീസ് നാലംഗ കൊള്ളസംഘത്തെയും പൊക്കി. ബംഗലുരുവിലായിരുന്നു അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഈ സംഭവം അരങ്ങേറിയത്. ബംഗലുരുവില്‍ തുടര്‍ച്ചയായി മൂന്നു വീടുകളില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് 90 ഗ്രാം സ്വര്‍ണവും 1.75 ലക്ഷം രൂപയും ആയിരുന്നു. എന്നാല്‍ മോഷണ മുതലുമായി പോകുമ്പോള്‍ കള്ളന് പിന്നാലെ വാഹനത്തില്‍ വന്ന സംഘം മോഷണം നടന്ന് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കള്ളനെ മര്‍ദ്ദിച്ച് ഇതെല്ലാം കൈക്കലാക്കി. മര്‍ദ്ദിച്ച ശേഷം സ്വര്‍ണ്ണവും പണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവരുകയായിരുന്നു. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂര്‍ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് സംഭവം. ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് മോഷണ മുതലില്‍ പെടുന്ന ഒരു സ്വര്‍ണമാല വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണമാല മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിക്കുകയും നടന്ന സംഭവങ്ങള്‍ പൊലീസിനോട് പറയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ്…
Read More » -
ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ല; നല്‍കിയത് 376 ഡിയില്‍ പാര്‍ലമെന്റ് പറഞ്ഞ കുറഞ്ഞ തടവ്; വിധി സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം; ശിക്ഷയില്‍ നിരാശന്‍: അഡ്വ. അജകുമാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കിട്ടിയിരിക്കുന്ന ശിക്ഷ വളരെ കുറഞ്ഞുപോയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി. അജകുമാര്‍. 376 ഡിയെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്റ് പറഞ്ഞിട്ടുള്ള ഏറ്റവും മിനിമം കൊടുക്കേണ്ട തടവു മാത്രമാണ് കോടതി നല്‍കിയിരിക്കുന്നത്. ഇത് സമൂഹത്തിന് നല്‍കുന്നത് അങ്ങേയറ്റം തെറ്റായ സന്ദേശമാണ്. ശിക്ഷ കുറഞ്ഞുപോയതിനാല്‍, അപ്പീല്‍ നല്‍കാനായി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയില്ല. ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ലല്ലോ, ശിക്ഷയില്‍ നിരാശനാണ്. തെളിവുകളില്‍ ഏതാണ് സ്വീകരിക്കാതെ പോയതെന്നും, എട്ടാം പ്രതിയെ വെറുതെ വിട്ടത് എന്തു കൊണ്ടെന്ന് പറയാന്‍ ജഡ്ജ്‌മെന്റ് വായിക്കാതെ എനിക്കാവില്ല. കാരണം ഞാനൊരു രാഷ്ട്രീയക്കാരനല്ല, അഭിഭാഷകനാണ്. പരമാവധി ശിക്ഷ കൊടുക്കണമെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ശക്തമായി വാദിച്ചിരുന്നു’. – അദ്ദേഹം പറയുന്നു. ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി…
Read More » -
‘സ്ത്രീകള്‍ക്കു ജീവിക്കാന്‍ ഒരിടമില്ല, ഇതു കേരളത്തിലാണ് സംഭവിക്കുന്നത്’; പ്രതികള്‍ക്കു മിനിമം തടവും മാക്‌സിമം പരിഗണനയുമെന്നും നടി പാര്‍വതി
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പ്രതികൾക്ക് മിനിമം തടവും മാക്‌സിമം പരിഗണനയുമാണെന്ന് പാർവതി സാമൂഹികമാധ്യമത്തിൽ കുറിച്ചു. ഞങ്ങൾ സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടം പോലുമില്ല. ശരി, അത് തിരിച്ചറിയുന്നു എന്നും പാർവതി കുറിച്ചു. ‘ക്രിമിനലുകൾ അപേക്ഷിക്കുമ്പോൾ അവരുടെ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നത്. ആദ്യം നാം അക്രമണങ്ങളെ അതിജീവിക്കണമെന്നും ശേഷം നിയമത്തെ അതിജീവിക്കണമെന്നുമാണോ’- പാർവതി കുറിച്ചു നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. പ്രതികളുടെ പ്രായവും കുടുംബ സാഹചര്യവും പരിഗണിച്ചു. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് മൂന്നുലക്ഷവും മാര്‍ട്ടിന്‍ ആന്റണിക്ക് ഒരുലക്ഷത്തി ഇരുപത്തയ്യായിരം പിഴ വിധിച്ചു. മറ്റ് നാല് പ്രതികള്‍ക്കും പിഴ…
Read More »
