Newsthen Special

  • ‘ഇന്ത്യക്കെതിരേ യുദ്ധമുണ്ടായാല്‍ ഇംഗ്ലണ്ടിലേക്കു പോകും, ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ മോദി എന്റെ അമ്മായിയുടെ മോനല്ലല്ലോ!’: ഇന്റര്‍നെറ്റില്‍ വൈറലായി പാക് രാഷ്ട്രീയ നേതാവിന്റെ പ്രതികരണം; നേതാക്കള്‍ക്കു പോലും സൈന്യത്തെ വിശ്വാസമില്ലെന്ന് ട്രോള്‍

    ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം നയതന്ത്ര തലത്തില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിന് തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും കടുത്ത നടപടികളിലേക്ക് ഇന്ത്യ ഇതുവരെ കടന്നിട്ടില്ല. പാകിസ്താനിലേക്കുള്ള ടെറര്‍ ഫണ്ടിംഗ് നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ഏറ്റവുമൊടുവില്‍ പാകിസ്താനില്‍നിന്നുള്ള ഇറക്കു മതി നിരോധിക്കുകയും കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനു മറുപടിയായി ഇതേ നടപടി പാകിസ്താനും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, അതീവ ഗുരുതരമായ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ പാകിസ്താനി രാഷ്ട്രീയക്കാരന്റെ മറുപടിയാണ് ഇപ്പോള്‍ ഏവരിലും ചിരി പടര്‍ത്തി വൈറലായത്. പാകിസ്താനി നേതാവും ദേശീയ അസംബ്ലിയില്‍ അംഗവുമായ ഷേര്‍ അഫ്‌സല്‍ ഖാന്‍ മാര്‍വാത്തിനോടാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ എന്തു ചെയ്യുമെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചത്. അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു- ‘ഇനിയെങ്ങാനും യുദ്ധമുണ്ടായാല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്കു പോകും’!. അടുത്തതായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളില്‍നിന്നു പിന്നോട്ടു പോയാല്‍ എന്തു ചെയ്യും എന്നായിരുന്നു ചോദ്യം. അതിന് ‘മോദി എന്റെ അമ്മായിയുടെ…

    Read More »
  • ‘ഇങ്ങനെയാണ് ഇന്ത്യയില്‍ മുസ്ലിംകളെ അവര്‍ കൈകാര്യം ചെയ്യുന്നത്; ഇസ്രയേലിനെപ്പോലെ മനുഷ്യാവകാശ ലംഘനമാണു നടക്കുന്നത്’: ബുര്‍ഖ ധരിച്ച സ്ത്രീയെ കാറിടിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി ഇന്ത്യക്കെതിരേ മുസ്ലിം രാജ്യങ്ങളില്‍ വിദ്വേഷ പ്രചാരണം; പൊളിച്ചടുക്കി ഗവേഷകര്‍; ഉപയോഗിച്ചത് മലപ്പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍!

    ന്യൂഡല്‍ഹി: ബുര്‍ഖ ധരിച്ച സ്ത്രീയെ കുട്ടിക്കൊപ്പം നടന്നു പോകുന്നതിനിടെ കാറിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. അവര്‍ മുസ്ലിമായതുകൊണ്ടാണു കാറിടിച്ചു കൊന്നതെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ വെറുപ്പു പ്രചരിപ്പിച്ചത്. ലെബനന്‍ ടൈംസിന്റെ ഒഫീഷ്യല്‍ എക്‌സ് (ട്വിറ്റര്‍) പേജിലടക്കം വ്യാജ പ്രചാരണമുണ്ടായി. മുസ്ലിം രാജ്യങ്ങളിലും ഇന്ത്യക്കെതിരേ വെറുപ്പു പ്രചരിപ്പിക്കാന്‍ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. ഈ ട്വീറ്റിനു മാത്രം അഞ്ചുലക്ഷം പേരാണു പ്രതികരണം നല്‍കിയത്. ലെബനന്‍ ടൈംസ് വീഡിയോ ഇട്ടതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകള്‍ ഇതു ഷെയര്‍ ചെയ്തു. ‘ഇന്ത്യയിലെ തീവ്രവാദി ഭരണം. ഇന്ത്യയിലെ മുസ്ലിംകളെ അവര്‍ ലക്ഷ്യമിടുന്നത് ഇങ്ങനെയാണ്. ഇസ്രയേലിനെപ്പോലെ അവരും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണ്’ എന്നായിരുന്നു ട്വീറ്റിന്റെ തലക്കെട്ട്. എന്നാല്‍, നമ്മുടെ കേരളത്തില്‍നിന്നുള്ള അപകട ദൃശ്യത്തെയാണു വളച്ചൊടിച്ച് ഇത്തരത്തിലാക്കിയതെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാതൃഭൂമിയടക്കം പ്രസിദ്ധീകരിച്ച വീഡിയോ ഉപയോഗിച്ചാണ് ഇവര്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയത്. ഏപ്രില്‍ 26നു മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നടന്ന അപകടത്തില്‍ ബദരിയ…

    Read More »
  • ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളിക്ക് അഭിമാനമാകാന്‍ ഹന്ന; പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികളുടെ കൊച്ചുമകള്‍; ഗ്രീന്‍പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍; 29-ാം വയസില്‍ ലോകം ഉറ്റുനോക്കുന്ന നേതാവ്

    മെല്‍ബണ്‍: ശനിയാഴ്ച നടക്കുന്ന ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്നത് കേരളത്തില്‍ വേരുകളുള്ള ഹന്ന തോമസാണ്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ കെ.തോമസിന്റെയും വിജയമ്മ തോമസിന്റെയും കൊച്ചുമകളായ ഹന്ന തകര്‍പ്പന്‍ വിജയം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നാട്. മലേഷ്യന്‍ മുന്‍ അറ്റോണി ജനറല്‍ ടോണി തോമസിന്റെ മകളായ ഹന്നാ തോമസ് മലേഷ്യയിലാണ് ജനിച്ചു വളര്‍ന്നത്. 2009ല്‍ വിദ്യാര്‍ഥി വിസയില്‍ ഓസ്‌ട്രേലിയയിലെത്തി. പതിയെ ഗ്രീന്‍ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കും. വിദേശത്താണെങ്കിലും വീഡിയോ കോളിലൂടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കുന്ന ആളാണ് ഹന്നയെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു. കാലാവസ്ഥ മാറ്റം, ജീവിതച്ചെലവിലെ വര്‍ധന, പാര്‍പ്പിടം, പഠനം തുടങ്ങി ചെറുപ്പക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ മുന്നോട്ടുവെച്ചാണ് ഗ്രീന്‍സ് പാര്‍ട്ടിക്ക് വേണ്ടി ഹന്ന മത്സരിക്കുന്നത്. രണ്ടാമതും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ലേബര്‍ പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസിന് ഹന്ന കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് കുടുംബാംഗങ്ങള്‍. ഗ്രെയ്ന്‍ഡ്ലറില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയാണ് 29കാരി ഹന്ന. 1.8…

    Read More »
  • തീകൊണ്ടു കളിക്കുന്ന സൈന്യത്തലവന്‍മാര്‍; വിഷലിപ്ത നിലപാടില്‍ ഛിന്നഭിന്നമായ രാജ്യം; പഹല്‍ഗാം ലക്ഷ്യമിടുന്നത് പാക് അധികാര കസേരകള്‍? ജനറല്‍ അയൂബ് ഖാന്‍ മുതല്‍ അസിം മുനീര്‍വരെ; മതവും വെറുപ്പും കൂട്ടിയിണക്കി തകര്‍ത്തത് സ്വന്തം ജനങ്ങളെ; ആവര്‍ത്തിക്കുന്നത് ചരിത്രം

    ന്യൂഡല്‍ഹി: പേരിനു ജനാധിപത്യം നിലനില്‍ക്കുന്ന പാകിസ്താനെ ഛിന്നഭിന്നമാക്കി നിലനിര്‍ത്തുന്നതില്‍ പാക്‌സൈനിക മേധാവികളുടെ പങ്ക് വളരെ വലുതാണ്. ഏറ്റവുമൊടുവില്‍ പാകിസ്താന്‍ സൈനിക ജനറല്‍ അസിം മുനീര്‍ നടത്തിയ ഇന്ത്യ വിരുദ്ധ പ്രസംഗമാണ് പഹല്‍ഗാം ആക്രമണത്തിലേക്കു നയിച്ചതെന്നും വിദഗ്ധര്‍. എപ്പോഴൊക്കെ പാക് സൈന്യം ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ കെടുതികള്‍ അനുഭവിച്ചിരുന്നത് ആ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാണ്. ഭീകര വാദത്തിനും സാമ്പത്തിക ഞെരുക്കങ്ങള്‍ക്കും രാജ്യത്തെ അട്ടിമറിച്ച് എന്നും നിര്‍ണായക സ്ഥാനത്തു നില്‍ക്കാനുമുള്ള സൈനിക മേധാവികളുടെ ശ്രമങ്ങളും ഇതാദ്യമല്ല പാകിസ്താനെ തകര്‍ത്തു കളഞ്ഞിട്ടുള്ളത്. ഇന്ത്യയുമായി എന്നൊക്കെ പ്രശ്‌നങ്ങളുണ്ടായോ, അപ്പോഴൊക്കെ ജനാധിപത്യ സമൂഹവും പാകിസ്താനിലെ പൊതു സമൂഹവും ആവശ്യപ്പെട്ടിരുന്നത് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ്. എന്നാല്‍, അതിമോഹികളായ സൈനിക ജനറല്‍മാര്‍ അതിനെയെല്ലാം അട്ടിമറിച്ചിട്ടുമുണ്ട്. 1965ല്‍ ഇന്ത്യയുമായുള്ള യുദ്ധത്തിന്റെ കാരണക്കാരന്‍ യഥാര്‍ഥത്തില്‍ ജനറല്‍ അയൂബ് ഖാന്‍ ആണ്. അദ്ദേഹത്തിന്റെ പിന്‍ഗാമി ജനറല്‍ യഹ്യ ഖാനും 1971ലെ യുദ്ധത്തിലേക്കും പാക് സൈന്യത്തിന്റെ ദയനീയ പരാജയത്തിലേക്കും നയിച്ചു. പിന്നാലെ ജനറല്‍ സിയ…

    Read More »
  • ഭീകരരുടെ പരിശീലനക്കളരി; റഷ്യയും ബംഗ്ലാദേശുംകടന്ന് യൂറോപ്പ് വരെ നീളുന്ന കണ്ണി; ഹൈ-ടെക് തന്ത്രങ്ങള്‍ നല്‍കാന്‍ സൈനിക മേധാവികള്‍; അഞ്ചിലേറെ സജീവ ട്രെയിനിംഗ് ക്യാമ്പുകള്‍; ഭീകര നേതാക്കള്‍ക്ക് കമാന്‍ഡോ സംരക്ഷണം; പാകിസ്താന്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമാകുന്നത് ഇങ്ങനെയൊക്കെ

    ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഒരിക്കല്‍കൂടി ലോകത്തിന്റെ വിമര്‍ശനങ്ങളിലേക്കു വന്ന് പാകിസ്താനിലെ ‘ടെറര്‍ നെറ്റ് വര്‍ക്ക്’. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇന്റലിജന്‍സാണ് കശ്മീരും റഷ്യയും ബംഗ്ലാദേശും പിന്നിട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുവരെ നീളുന്ന ഭീകരരുടെ കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലാണു പാകിസ്താനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ്, ഖൈബര്‍ പക്തുണ്‍ക്വ, വസീറിസ്താന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിങ്ങനെ രാജ്യത്തുടനീളമുള്ള ഭീകര ട്രെയിനിംഗ് ക്യാമ്പകളുടെ പട്ടികയും ഇന്ത്യന്‍ സൈന്യത്തിന്റെ കൈയിലുണ്ട്. ലക്ഷറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, അതീവ അപകടകാരികളായ ഐസിസ്-ഖൊറാസാന്‍ എന്നിവരുടെ ക്യാമ്പുകളില്‍ പരിശീലനത്തിനു നേതൃത്വം നല്‍കുന്നത് പാക് സൈന്യത്തില്‍ തന്ത്രപ്രധാന പങ്കുവഹിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരാണ്. സൈന്യമെന്ന നിലയില്‍ വികസിക്കാന്‍ ഭീകരരെ പ്രാപ്തരാക്കുന്നതും ഇവരാണ്. ആണവശക്തിയുള്ള രാജ്യമെന്ന നിലയിലും പാകിസ്താന് ഭീകരര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. പാകിസ്താന്‍ ഭീകരവാദികള്‍ക്കു പണം നല്‍കേണ്ടിവന്നിട്ടുണ്ടെന്നു പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതോടെയാണ് ആഗോള ഭീകരതയ്ക്കു പാകിസ്താന്‍ നല്‍കുന്ന…

    Read More »
  • മാറ്റങ്ങള്‍ ഗുണം ചെയ്തു; ലാഭത്തില്‍ കുതിച്ച് ഫെഡല്‍ ബാങ്ക്; മൊത്തം ഇടപാടുകള്‍ അഞ്ചുലക്ഷം കോടിക്കു മുകളില്‍; മുന്‍വര്‍ഷം ഇതേ സമയം രണ്ടരലക്ഷം കോടി; 60 ശതമാനം ലാഭവിഹിതത്തിനും ശിപാര്‍ശ

    കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. സുസ്ഥിരമായതും, ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന മികച്ച വരുമാനം കൈവരിച്ചുള്ളതുമായ ലാഭകരമായ വളര്‍ച്ചയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെവിഎസ് മണിയന്‍ പറഞ്ഞു. മിഡ് യീല്‍ഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഞങ്ങളുടെ സമീപനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കറന്റ് അക്കൗണ്ട് വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനവും (പാദ അടിസ്ഥാനത്തില്‍ 27 ശതമാനം) മിഡ് യീല്‍ഡ് സെഗ്മെന്റ് 19 ശതമാനവും വളര്‍ച്ച കൈവരിച്ചു. തന്ത്രപരമായ ആസ്തി വിലനിര്‍ണയം, കാസയിലെ മികച്ച വളര്‍ച്ച, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ മികച്ച ആസ്തി ഗുണമേന്മ എന്നിവയിലൂടെ, പലിശനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിലും അറ്റ പലിശ മാര്‍ജിന്‍ സംബന്ധിച്ച സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക്…

    Read More »
  • കൃഷിഭൂമി വിറ്റ് മകനെ ക്രിക്കറ്റ് കളിപ്പിച്ചു, പരിശീലനത്തിനായി 18 കിലോമീറ്റര്‍ യാത്ര; അവധിക്കാലം കൂട്ടുകാര്‍ ആഘോഷിച്ചപ്പോള്‍ വെയിലുകൊണ്ട് പരിശീലനം; പണമില്ലാതെ പിസയും ബിരിയാണിയും വേണ്ടെന്നുവച്ചു; വെറുതേ താരമായവനല്ല വൈഭവ് സൂര്യവന്‍ഷി; അച്ഛനും കൊടുക്കാം കൈയടി!

    ബിഹാര്‍: ലക്‌നൗവിനെതിരായ മിന്നും പ്രകടനത്തിലൂടെ എല്ലാവരുടെയും ‘വണ്ടര്‍ കിഡ്’ ആയി മാറിയ വൈഭവ് സൂര്യവന്‍ഷിയെന്ന പതിനാലുകാരനാണ് ഇന്നു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഒരോ ഐപിഎല്ലും പുതിയൊരു താരോദയത്തിന് നാന്ദി കുറിക്കാറുണ്ടെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. എന്നാല്‍, ഇതിനു പിന്നില്‍ പല ആഗ്രഹങ്ങളും മാറ്റിവച്ചതിന്റെയും പിതാവിന്റെ ആത്മ സമര്‍പ്പണത്തിന്റെയും കയ്‌പേറിയ ഒരു പിന്നണിക്കഥയുണ്ട്. ‘ഇന്ന് ഞാന്‍ ബൗളര്‍മാരെ അടിച്ചോടിക്കും’ എന്നായിരുന്നു ലക്‌നൗവിനെതിരായ മത്സരത്തിനു മുമ്പ് പരിശീലകന്‍ മനീഷ് ഓജയോടു പറഞ്ഞത്. എന്നാല്‍, അതിനുംമുമ്പേ മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ അച്ഛന്റെ ദീര്‍ഘദൃഷ്ടിയാണ് വൈഭവ് എന്ന ക്രിക്കറ്ററുടെ യഥാര്‍ഥ വിജയത്തിനു പിന്നില്‍. ആകെയുണ്ടായിരുന്ന വരുമാനമായ കൃഷിഭൂമി വിറ്റാണ് മകനെ പരിശീലനത്തിന് അയച്ചതെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. Also Read: ‘രക്തവും വെള്ളവും ഒരുപോലെ ഒഴുക്കാനാകില്ല’; പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ജലയുദ്ധം തുടങ്ങി? ബാഗ്ലിഹാര്‍ അണക്കെട്ടുവഴി വെള്ളം നിയന്ത്രിച്ചു? പാകിസ്താനിലെ ചെനാബ് നദി വരണ്ടെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; പരുത്തി, നെല്ല്, കടുക്, റാബി കൃഷിയെ…

    Read More »
  • പഹല്‍ഗാം ആക്രമണം: 48 മണിക്കൂറിനുശേഷം പാക് സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടു? സ്വകാര്യ വിമാനത്തില്‍ കടന്നവരില്‍ ഉന്നത ഉദ്യോഗസ്ഥരും; സ്ഥിതി വഷളായിട്ടും പ്രതികരണമില്ല; ഇന്ത്യക്കെതിരേ യുദ്ധം നല്ലതിനല്ലെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്

    ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പെരുകുന്നതിനിടെ പാകിസ്താന്‍ സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടെന്നു സൂചന. ആക്രമണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. സൈനിക മേധാവി ജറല്‍ അസിം മുനീറും കുടുംബവും ഇന്റര്‍ സര്‍വീസ് പബ്‌ളിക് റിലോഷന്‍സ് ലഫ്. ജനറല്‍ അസിം മാലിക്ക്, ചെയര്‍മാന്‍ ഓഫ് ജോയിന്റ് ചീഫ് കമ്മിറ്റി ജനറല്‍ സഹീര്‍ ഷംഷാദ് മിര്‍സ എന്നിവര്‍ സ്വകാര്യ വിമാനത്തിലാണു രാജ്യം വിട്ടതെന്നു വിയോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബ്രിട്ടനിലും അമേരിക്കയിലെ ന്യൂജഴ്‌സിയിലുമായി എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം പാക് സൈനിക മേധാവിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഇന്ത്യയെ അപേക്ഷിച്ചു സൈന്യത്തിനു ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവിടെ പരസ്യമായി രംഗത്തു വരാനും ഇവര്‍ മടിക്കാറില്ല. നിരവധി വട്ടം സൈനിക ഭരണത്തിലേക്കു പോയ പാകിസ്താനില്‍, അടുത്തിടെ മുനീര്‍ തന്നെ ഇന്ത്യക്കെരിരേ പ്രസംഗത്തില്‍ രംഗത്തു വന്നിരുന്നു. ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ ആസ്ഥാനമായി…

    Read More »
  • പഹല്‍ഗാം ആക്രമണം: പാകിസ്താനെ ഞെരുക്കി മെരുക്കും; അണിയറയില്‍ ഒരുങ്ങുന്നത് നയതന്ത്ര യുദ്ധം; മോദിയെ വിളിച്ചത് ജോര്‍ദാന്‍ മുതല്‍ ജപ്പാന്‍വരെയുള്ള 16 രാഷ്ട്രത്തലവന്‍മാര്‍; നിര്‍ണായക സാമ്പത്തിക ഇടനാഴിക്ക് ഇസ്രയേല്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണ ലഭിച്ചതോടെ പാകിസ്താനുമായുള്ള നേരിട്ടുളള യുദ്ധത്തിനു പകരം തെരഞ്ഞെടുക്കുക നയതന്ത്ര കുരുക്ക്. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പതിനാറോളം നേതാക്കളാണു മോദിയുമായി ബന്ധപ്പെട്ടതും പിന്തുണയറിയിച്ചതും. ലോകമെമ്പാടും വ്യാപിക്കുന്ന ഭീകരവാദത്തിന്റെ കയ്പ് അറിഞ്ഞവരാണ് ഇവരെല്ലാവരും എന്നത് മോദിയുടെ നീക്കങ്ങള്‍ക്കു കരുതുന്നു പകരുമെന്നു വ്യക്തം. പാകിസ്താനുമായി ആക്രമണത്തിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ആയുധമെടുക്കുന്നതിനു പകരം നയതന്ത്ര നീക്കങ്ങളിലേക്കു കടന്നത് ഇതിന്റെ ബാക്കിയാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കുള്ളില്‍ ഭീകരര്‍ക്കു പിന്തുണ നല്‍കിയവരെ കണ്ടെത്താന്‍ മാത്രമാണിപ്പോള്‍ ഇന്ത്യന്‍ സൈന്യവും അന്വേഷണ ഏജന്‍സികളും മെനക്കെടുന്നത്.   also read : ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം…

    Read More »
  • ‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല, അല്‍പം സത്യസന്ധതയും കരുണയും ഈ ലോകത്ത് ആവശ്യമാണെന്നു ദയവായി മനസിലാക്കണം’: ഒന്നര വയസുള്ള മകന്റെ മുഖഭാവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചവര്‍ക്കു രൂക്ഷ വിമര്‍ശനവുമായി ബുംറയും ഭാര്യ സന്‍ജനയും

    ബംഗളുരു: ലക്‌നൗവുമായുളള മത്സരത്തിനിടെ മകന്റെ മുഖത്തെ ഭാവങ്ങളുടെ പേരില്‍ പരിഹാസം പൊഴിച്ചവര്‍ക്കെതിരേ രൂക്ഷ വിമര്‍ശവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ഭാര്യ സന്‍ജന ഗണേശനും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരുടെയും അതൃപ്തി അറിയിച്ചത്. വാങ്കടെ സ്‌റ്റേഡിയത്തില്‍ ലക്‌നൗവിനെതിരായ മുംബൈയുടെ മത്സരത്തിനിടെ നാലു വിക്കറ്റ് എടുത്തിട്ടും മകന്റെ മുഖം നിര്‍വികാരമായിരുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ട്രോളുമായി ഇറങ്ങിയത്. ഇതിനു പിന്നാലെയാണു സന്‍ജന ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍ക്ക് വിരാമമിട്ടു രൂക്ഷമായി പ്രതികരിച്ചത്. ‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല’ എന്നായിരുന്നു കുറിപ്പ്. അംഗദിനെ സോഷ്യല്‍ മീഡിയയില്‍ കാണിക്കാതിരിക്കാന്‍ ഞാനും ജസ്പ്രീതും പരമാവധി ശ്രമിക്കാറുണ്ട്. ഇന്റര്‍നെറ്റ് മോശം ആളുകളെക്കൊണ്ടുകൂടി നിറഞ്ഞ ഇടമാണ്. ക്യാമറകള്‍ നിറഞ്ഞ സ്‌റ്റേഡിയത്തിലേക്കു മകനെ കൊണ്ടുവരുന്നതിലുള്ള എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞാണു അവനെയും കൊണ്ടുവന്നത്. പക്ഷേ, ഞാനും അവനും അന്നു ഗാലറയിലെത്തിയത് ജസ്പ്രീതിനെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ്. ഇക്കാര്യം നിങ്ങള്‍ ദയവു ചെയ്തു മനസിലാക്കണമെന്നും സന്‍ജന പറഞ്ഞു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും അവതാരകയും കൂടിയാണു സന്‍ജന. മൂന്നു സെക്കന്‍ഡ് ദൃശ്യത്തില്‍നിന്ന് വെറും…

    Read More »
Back to top button
error: