Breaking NewsIndiaLead NewsLIFENEWSNewsthen SpecialSocial MediaSportsTRENDING

‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല, അല്‍പം സത്യസന്ധതയും കരുണയും ഈ ലോകത്ത് ആവശ്യമാണെന്നു ദയവായി മനസിലാക്കണം’: ഒന്നര വയസുള്ള മകന്റെ മുഖഭാവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചവര്‍ക്കു രൂക്ഷ വിമര്‍ശനവുമായി ബുംറയും ഭാര്യ സന്‍ജനയും

ബംഗളുരു: ലക്‌നൗവുമായുളള മത്സരത്തിനിടെ മകന്റെ മുഖത്തെ ഭാവങ്ങളുടെ പേരില്‍ പരിഹാസം പൊഴിച്ചവര്‍ക്കെതിരേ രൂക്ഷ വിമര്‍ശവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ഭാര്യ സന്‍ജന ഗണേശനും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരുടെയും അതൃപ്തി അറിയിച്ചത്.

വാങ്കടെ സ്‌റ്റേഡിയത്തില്‍ ലക്‌നൗവിനെതിരായ മുംബൈയുടെ മത്സരത്തിനിടെ നാലു വിക്കറ്റ് എടുത്തിട്ടും മകന്റെ മുഖം നിര്‍വികാരമായിരുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ട്രോളുമായി ഇറങ്ങിയത്. ഇതിനു പിന്നാലെയാണു സന്‍ജന ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍ക്ക് വിരാമമിട്ടു രൂക്ഷമായി പ്രതികരിച്ചത്. ‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല’ എന്നായിരുന്നു കുറിപ്പ്.

Signature-ad

അംഗദിനെ സോഷ്യല്‍ മീഡിയയില്‍ കാണിക്കാതിരിക്കാന്‍ ഞാനും ജസ്പ്രീതും പരമാവധി ശ്രമിക്കാറുണ്ട്. ഇന്റര്‍നെറ്റ് മോശം ആളുകളെക്കൊണ്ടുകൂടി നിറഞ്ഞ ഇടമാണ്. ക്യാമറകള്‍ നിറഞ്ഞ സ്‌റ്റേഡിയത്തിലേക്കു മകനെ കൊണ്ടുവരുന്നതിലുള്ള എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞാണു അവനെയും കൊണ്ടുവന്നത്. പക്ഷേ, ഞാനും അവനും അന്നു ഗാലറയിലെത്തിയത് ജസ്പ്രീതിനെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ്. ഇക്കാര്യം നിങ്ങള്‍ ദയവു ചെയ്തു മനസിലാക്കണമെന്നും സന്‍ജന പറഞ്ഞു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും അവതാരകയും കൂടിയാണു സന്‍ജന. മൂന്നു സെക്കന്‍ഡ് ദൃശ്യത്തില്‍നിന്ന് വെറും ഒന്നരവയസുള്ള തങ്ങളുടെ മകനെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഡിപ്രഷന്‍, ട്രോമ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചാണു മകന്റെ മുഖഭാവത്തെ ചിലര്‍ വിശേഷിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നെറ്റിലെ വൈറല്‍ കണ്ടന്റ് ആക്കാനും ദേശീയ വാര്‍ത്തയാക്കാനും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ‘കീബോഡിലെ യുദ്ധക്കാര്‍ക്ക്’ അംഗദ് ആരാണെന്നും അവന്റെ പ്രശ്‌നമെന്തെന്നും അഭിപ്രായം പറയേണ്ടതില്ല. ഇത് കാണേണ്ടിവരുന്നതു ദുഖമുള്ള കാര്യമാണ്. ഞങ്ങളുടെ മകനെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ല. അല്‍പം സത്യസന്ധതയും ദയയും ഇന്നത്തെ ലോകത്ത് ആവശ്യമാണെന്നു നിങ്ങള്‍ മനസിലാക്കണമെന്നും അവര്‍ പറഞ്ഞു.

ഈ സ്‌റ്റോറി പിന്നീടു ബുംറയും ഷെയര്‍ ചെയ്തിട്ടുണ്ട്. എല്‍എസ്ജിക്കെതിരായ മാച്ചില്‍ ബുംറ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് എടുത്തിരുന്നു. മുംബൈ ഇന്ത്യന്‍സ് 54 റണ്‍സിനു വിജയിച്ചതിനു പിന്നിലും ബുംറയുടെ നിര്‍ണായക ബൗളിംഗിനു സ്ഥാനമുണ്ട്. തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുമാണു മുംബൈ.

 

Jasprit Bumrah’s Wife Sanjana Tears Into Trolls For Judging, Mocking Son Angad

Back to top button
error: