World
-
‘ഇനി ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി’; അമേരിക്കയെയും അവരുടെ നായയായ സയണിസ്റ്റുകളെയും നേരിടാന്‍ ശക്തമെന്നും ഖമേനി; പുതിയ വീഡിയോ പുറത്ത്; ആണവ ചര്‍ച്ച പുനരാരംഭിച്ചില്ലെങ്കില്‍ ഉപരോധമെന്ന് ഫ്രാന്‍സ്; ഇറാനുമേല്‍ കടുത്ത സമ്മര്‍ദം
ദുബായ്: ഇറാനെതിരായ ഏതൊരു സൈനികാക്രമണവും നേരിടാന്‍ തയാറെന്ന് പരമോന്നത നേതാവ് അയത്തൊള്ള ഖമേനി. 12 ദിവസത്തെ ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിലുണ്ടായതിനേക്കാള്‍ നാശം എതിരാളികള്‍ക്കു നല്‍കും. ‘അമേരിക്കയുടെയും അവരുടെ നായ്ക്കളായ സയണിസ്റ്റ് ഭരണകൂടത്തെയും (ഇസ്രയേല്‍) നേരിടാന്‍ നമ്മുടെ രാജ്യം ശക്തമാണെ’ന്നും അദ്ദേഹം ടെലിവിഷനിലൂടെ അറിയിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ഇസ്രയേലും അമേരിക്കയും കഴിഞ്ഞമാസം ഇസാനില്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍ അമേരിക്കയുടെ വ്യോമ താവളത്തിനടക്കം സാരമായ നാശമുണ്ടാക്കിയെന്നും യുഎസിനും മറ്റുള്ളവര്‍ക്കും ഇതിലും വലിയ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമെന്നും ഖമേനി പറഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിനു നേരെയുള്ള മിസൈല്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് ഖമേനിയുടെ വാക്കുകള്‍. നയതന്ത്രത്തിലായാലും സൈനിക നടപടികളിലാണെങ്കിലും ഇറാന്റെ കൈകള്‍ നിറഞ്ഞുതന്നെയാണ്. ദുര്‍ബലമാണെന്ന് ആരും കരുതരുതെന്നും ഖമേനി പറഞ്ഞു. എന്നാല്‍, ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇറാന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നാണു വിവരം. അമേരിക്ക, മൂന്ന് പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഓഗസ്റ്റ് അവസാനംതന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു കര്‍ശന നിര്‍ദേശം…
Read More » -
സിറിയയില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രായേല്‍; തെക്കന്‍ സിറിയയില്‍നിന്ന് സൈന്യം പിന്‍വാങ്ങുംവരെ ആക്രമണമെന്ന് പ്രഖ്യാപനം; പ്രസിഡന്റിന്റെ കൊട്ടാരത്തിലും സൈനിക കേന്ദ്രത്തിലും ബോംബ് വീണു; ഡ്രൂസ് വിഭാഗത്തെ സംരക്ഷിക്കുമെന്ന് നെതന്യാഹു
ദമാസ്‌കസ്: ഡ്രൂസ് വിഭാഗക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിറിയയില്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍. സിറിയന്‍ സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു സമീപത്തെ സൈനിക കേന്ദ്രങ്ങളടക്കംതകര്‍ത്തെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച സാഹചര്യത്തിലാണ് നടപടിയെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. സിറിയയിലെ ഡ്രൂസ് വിഭാഗക്കാര്‍ക്കെതിരേ സിറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടിക്കു മറുപടിയാണെന്നും ഐഡിഎഫ് എക്‌സില്‍ വ്യക്തമാക്കി. സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനു പിന്നാലെ ഇടക്കാല ഭരണകൂടം പ്രസിഡന്റ് അഹമ്മദ് അല്‍ ഷരയുടെ നേതൃത്വത്തില്‍ അധികാരമേറ്റിരുന്നു. ഇസ്രയേല്‍, അമേരിക്ക എന്നിവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനിടെയാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം. തെക്കന്‍ സിറിയയിലേക്കു നീങ്ങാന്‍ ഇവരെ അനുവദിക്കില്ലെന്നും ഡ്രൂസ് വിഭാഗക്കാരെ സംരക്ഷിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിലെ ഡ്രൂസ് ന്യൂനപക്ഷ വിഭാഗത്തിന്റെ അഭ്യര്‍ഥനയേറ്റെടുത്താണു നടപടിയെന്നാണു സൂചന. സ്വീഡ മേഖലയില്‍ ഡ്രൂസ് വിഭാഗത്തിനെതിരേ സിറിയയിലെ ബെദോയിന്‍ ഗോത്രക്കാരും സര്‍ക്കാരിന്റെ സുരക്ഷാ സേനയുമാണ് ഒരാഴ്ചയായി അക്രമം അഴിച്ചുവിടുന്നത്. ഇസ്രായേല്‍ സൈന്യം സിറിയയുടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും സിറിയന്‍ സ്‌റ്റേറ്റ് ടിവിയുടെ…
Read More » -
സമ്മര്‍ദങ്ങളും മധ്യസ്ഥ- അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ല; വധശിക്ഷയില്‍ ഉറച്ചു നില്‍ക്കുന്നു; നിലപാട് വ്യക്തമാക്കി തലാലിന്റെ കുടുംബാംഗം; ‘കേസിന്റെ തുടക്കം മുതല്‍ പലരും രഹസ്യമായി സമീപിച്ചു; നിരവധി ഓഫറുകള്‍ വന്നു; ഞങ്ങളുടെ ആവശ്യം സുവ്യക്തം’
സനാ: യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇക്കാര്യത്തില്‍ സമ്മര്‍ദങ്ങളും മധ്യസ്ഥശ്രമങ്ങളും അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ലെന്നും കൊല്ലപ്പെട്ട യെമനി പൗരന്‍ തലാലിന്റെ കുടുബം വ്യക്തമാക്കി. നിമിഷ പ്രിയയക്ക് മാപ്പ് ലഭ്യമാക്കാന്‍ നടക്കുന്ന മധ്യസ്ഥശ്രമങ്ങളെയും അനുരഞ്ജന ശ്രമങ്ങളെയും കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകളും നടക്കുന്ന ശ്രമങ്ങളും പുതിയ കാര്യമല്ലെന്നും ഇത് അപ്രതീക്ഷിതവുമല്ലെന്നും തലാലിന്റെ കുടംബാംഗം അബ്ദുല്‍ഫത്താഹ് മഹ്ദി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതായി ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇക്കാര്യത്തില്‍ രഹസ്യ ശ്രമങ്ങളുണ്ടായിരുന്നു. കുടുംബത്തിനു മേല്‍ വലിയ തോതില്‍ സമ്മര്‍ദങ്ങളുണ്ടായി. നിരവധി പേര്‍ മധ്യസ്ഥശ്രമങ്ങളുമായി സമീപിച്ചു. ഇതില്‍ ചിലത് പരസ്യമായിരുന്നു. ഇതേ കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വാഭാവികവും പ്രതീക്ഷിക്കപ്പെടുന്നതുമാണ്. ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരു അര്‍ഥത്തില്‍, പ്രതിക്ക് മാപ്പ് നല്‍കുന്നതിനു പകരം നിരവധി ഓഫറുകള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ…
Read More » -
നിമിഷ പ്രിയയുടെ വധശിക്ഷ; മാപ്പ് നല്‍കില്ലെന്നു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍; ദയാധനം വേണ്ടെന്നും നടന്നതു ക്രൂരമായ കൊലപാതകമെന്നു പറഞ്ഞതായും വിവരം; മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരും. ദിയാധനം സ്വീകരിക്കുന്നതില്‍ കൂടി അന്തിമതീരുമാനത്തില്‍ എത്തലാണ് അടുത്തഘട്ടം. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴി നടത്തിയ ചര്‍ച്ചകള്‍ നിമിഷ വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. അതേസമയം, ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ പ്രതികരണവും പുറത്തുവന്നു. മാപ്പ് നല്‍കില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമായില്ലെന്നും ഇനിയും ചര്‍ച്ചകള്‍ വേണ്ടിവരുമെന്നുമാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തേതന്നെ വ്യക്തമായതാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക ദീപ ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചു. എല്ലാവര്‍ക്കും ഇതറിയാമായിരുന്നു. ചര്‍ച്ചകള്‍ ചിലപ്പോള്‍ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാല്‍ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം പരസ്യ പ്രതികരണം…
Read More » -
ഒരേയൊരു ഉസ്താദ്! മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് കാന്തപുരത്തിന്റെ വിജയം; വധശിക്ഷ മുന്‍കൂട്ടി അറിയിക്കാതിരിക്കുക എന്ന പതിവും ഹൂത്തികള്‍ തെറ്റിച്ചു; ഉപദേശിച്ചത് ഇസ്ലാമിക നിമയത്തിന്റെ സാധ്യതകള്‍; നിമിഷപ്രിയ ടോമി തോമസിന്റെ മോചനത്തിന് പ്രതീക്ഷകള്‍ തെളിയുന്നു; ഇത് റിയല്‍ കേരള സ്‌റ്റോറി
സനാ: നിമിഷപ്രിയ ടോമി തോമസിന്റെ വധശിക്ഷ യെമനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരുമടക്കം പരാജയപ്പെട്ടിടത്ത് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വിജയിച്ചതിനു പിന്നാലെ ഇസ്ലാമിലെ സൗമ്യ മുഖത്തിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ശശി തരൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ‘ഉസ്താദി’നെ പ്രകീര്‍ത്തിച്ചു രംഗത്തുവന്നു. കാന്തപുരത്തോട് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച ചാണ്ടി ഉമ്മനെയും രാഷ്ട്രീയഭേദമില്ലാതെ ഏവരും അഭിനന്ദിച്ചു. നിമിഷപ്രിയ ഇപ്പോള്‍ ഉള്ളത് വിമത വിഭാഗമായ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനാ ജയിലിലാണ്. നിമിഷയുടെ വധശിക്ഷ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടുമില്ല. ഇപ്പോള്‍ യമനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. യമനുമായുള്ള നയതന്ത്ര ഇടപാടുകള്‍ ജിബൗട്ടിയിലെ ഇന്ത്യന്‍ മിഷന്‍ ആണ് നടത്തുന്നത്. ഒരു വിദേശ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതുമുതല്‍ മാതൃരാജ്യത്തെ അറിയിച്ചിരിക്കണം എന്നതു വിയന്ന കണ്‍വന്‍ഷന്‍ ഓണ്‍ കൗണ്‍സുലാര്‍ റിലേഷന്‍സ് (1963) പ്രകാരം നിയമമാണ്. ഇന്ത്യയും യമനും ഇത് അംഗീകരിച്ച രാജ്യങ്ങളാണ്. എന്നല്‍, അന്തര്‍ദേശീയ അംഗീകാരമില്ലാത്ത ഹൂത്തികള്‍ ഭരിക്കുന്നയിടങ്ങളില്‍…
Read More » -
ബ്രഹ്‌മോസ് ഒക്കെ ഇനിയെന്ത്! ശബ്ദത്തിന്റെ എട്ടിരട്ടി വേഗം, 1500 കിലോമീറ്റര്‍ പരിധി; ഇസ്രയേലിന്റെ അയണ്‍ഡോമിനെ വരെ കബളിപ്പിക്കും: ആധുനിക സ്‌ക്രാംജെറ്റ് എന്‍ജിനുമായി ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍; കര, വായു, വെള്ളം എന്നിവയില്‍നിന്ന് അനായാസം വിക്ഷേപിക്കാം; ‘പ്രോജക്ട് വിഷ്ണു’വില്‍ ആദ്യ കുഞ്ഞ് പിറന്നു
ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. പാകിസ്താന്റെയും തുര്‍ക്കിയുടെയും ഉറക്കം കളയുന്ന, ശബ്ദത്തിന്റെ എട്ടിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന നൂതന മിസൈല്‍ സംവിധാനമായ എക്‌സ്റ്റെന്‍ഡഡ് ട്രാജക്ടറി ലോംഗ് ഡ്യൂറേഷന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ (ഇടി-എല്‍ഡിഎച്ച്‌സിഎം ) ആണ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചത്. ബ്രഹ്‌മോസ്, അഗ്‌നി-5, ആകാശ് തുടങ്ങിയ നിലവിലുള്ള മിസൈല്‍ സംവിധാനങ്ങളെ പൂര്‍ണമായി മറികടക്കുന്നതും ഇവയെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നതുമാണ് പുതിയ കണ്ടു പിടിത്തം. ‘പ്രോജക്ട് വിഷ്ണു’ എന്നു പേരിട്ട രഹസ്യ പദ്ധതിയിലൂടെയാണു ‘മാക്ക് 8’ അഥവാ ശബ്ദത്തിന്റെ എട്ടു മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ എന്‍ജിന്‍ കണ്ടെത്തിയത്. 1500 കിലോമീറ്റര്‍വരെ അകലത്തിലുള്ള ലക്ഷ്യത്തില്‍ എത്താനും കഴിയും. നിലവിലെ ബ്രഹ്‌മോസ് മിസൈലിന്റെ മൂന്നിരട്ടി വേഗവും മൂന്നിരട്ടി ദൂരപരിധിയുമാണിത്. 290 കിലോമീറ്റര്‍ പരിധിയിലാണ് ആദ്യം ബ്രഹ്‌മോസ് പുറത്തിറക്കിയത്. നിലവില്‍ 450 കിലോമീറ്റര്‍വരെ സഞ്ചരിക്കും. വേഗത, റഡാറിന്റെ കണ്ണുവെട്ടിക്കല്‍ (സ്‌റ്റെല്‍ത്ത്), ദീര്‍ഘദൂര കൃത്യത എന്നിവ സംയോജിപ്പിച്ച് ‘ഇടി-എല്‍ഡിഎച്ച്‌സിഎം’ മറ്റൊരു…
Read More » -
‘എല്ലാ ജൂതരും മരിക്കണം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന്റെ പാവയാണ്…’ എൽമോയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
വാഷിങ്ടൺ: പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ എൽമോയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും നെതന്യാഹു അധിക്ഷേപിച്ചുകൊണ്ടുള്ള കമെന്റുകളും പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. അക്കൗണ്ടിൽ ഒരുകൂട്ടം ജൂതവിരുദ്ധ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ട്. എല്ലാ ജൂതരും മരിക്കണം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന്റെ പാവയാണ് എന്നിങ്ങനെ നീളുന്നു അധിക്ഷേപ പോസ്റ്റുകൾ. ജൂതന്മാർ ലോകത്തെ നിയന്ത്രിക്കുന്നുവെന്നും അവരെ ഉന്മൂലനം ചെയ്യണമെന്നും പോസ്റ്റുകളിലൊന്നിൽ പറയുന്നു. അതേസമയം ആരാണ് എൽമോയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. വംശീയാധിക്ഷേവും ജൂതവിരുദ്ധ പോസ്റ്റുകളും അശ്ലീലഭാഷയും ഉപയോഗിച്ചുള്ള പോസ്റ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്. അക്കൗണ്ടിന്റെ പൂർണനിയന്ത്രണം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എൽമോയുടെ സീസെയിം വർക്ക്ഷോപ്പ് വക്താവ് അറിയിച്ചു.
Read More » -
പ്രതീക്ഷ: ‘നിമിഷപ്രിയ’ക്കു ദയ കിട്ടുമോ…? കാന്തപുരത്തിന്റെ ഇടപെടലിൽ സൂഫി പണ്ഡിതന്റെ നേതൃത്വത്തിൽ യെമനിൽ ഇന്നും സുപ്രധാന യോഗം
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ സുപ്രധാന യോഗം. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകി നടന്ന ചർച്ച ഇന്നു രാവിലെയും തുടരും. ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറിന്റെ നേതൃത്വത്തിലുള്ള ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം കൊല്ലപ്പെട്ട തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. ചര്‍ച്ചകള്‍ ആശാവഹമാണെന്നും ഇന്ന് (ചൊവ്വ) സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു. യെമനിൽ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമം നടന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക്…
Read More » -
‘യുക്രൈന് അത്യാധുനിക ആയുധങ്ങള്‍ നല്‍കും; 50 ദിവസത്തിനുള്ളില്‍ വെടി നിര്‍ത്തിയില്ലെങ്കില്‍ റഷ്യക്ക് 100 ശതമാനം ഉപരോധം; റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയും ഉപരോധിക്കും’; ഇന്ത്യക്കും ചൈനയ്ക്കും പരസ്യ ഭീഷണിയുമായി ട്രംപ്; യൂറോപ്പിനു പിന്നാലെ നയംമാറ്റം പ്രഖ്യാപിച്ച് അമേരിക്ക
കീവ്/വാഷിംഗ്ടണ്‍: യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 50 ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയോടൊപ്പം ഓവല്‍ ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കോടിക്കണക്കിനു ഡോളര്‍ വിലവരുന്ന ആയുധങ്ങള്‍ ഉടന്‍ യുക്രൈനു വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഞങ്ങള്‍ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ നിര്‍മിച്ചു നാറ്റോയ്ക്കു കൈമാറും. ഇതിനു പണവും അവര്‍ നല്‍കും. റഷ്യന്‍ ആക്രമണങ്ങളില്‍നിന്ന് യുക്രൈനെ സംരക്ഷിക്കുന്നതിന് അത്യാധുനികമായ പാട്രിയറ്റ് മിസൈലുകള്‍ നല്‍കും. മറ്റു രാജ്യങ്ങള്‍ 17 പാട്രിയറ്റ് മിസൈലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലതോ മുഴുവനായോ യുക്രൈനു കൈമാറുമെന്നും ട്രംപ് പറഞ്ഞു. റഷ്യക്കെതിരേ സെക്കന്‍ഡറി ഉപരോധം നടപ്പാക്കുന്നത് പാശ്ചാത്യ രാജ്യത്തിന്റെ വിദേശ നയത്തിന്റെ മാറ്റമായിട്ടാണു വിലയിരുത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കടക്കം ഉപരോധം ഏര്‍പ്പെടുത്തണമെന്നു അമേരിക്കയിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളും യുഎസ് സര്‍ക്കാരില്‍ സമ്മര്‍ദം…
Read More » -
ആണവായുധ പ്രയോഗത്തില്‍ വെന്തെരിയുന്ന ഇസ്രായേല്‍; ഇതോ ഇറാന്റെ ലക്ഷ്യം? ചിത്രം പുറത്തുവിട്ട് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍; വിവിവാദമായതോടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പിന്‍വലിച്ച് തടിതപ്പി; ആണവായുധം വികസിപ്പിക്കുന്നതിന് എതിരെന്നും വിശദീകരണം
ടെഹ്‌റാന്‍: ഇസ്രായേലില്‍ ആണായുധം പ്രയോഗിച്ചാല്‍ എന്തു സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഷെയര്‍ ചെയ്ത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ്. മൊഹമ്മദ് ബാഗര്‍ ഗലീബയുടെ ഉപദേഷ്ടാവ് മെഹ്ദി മൊഹമ്മദിയാണ് വിവാദമായ ചിത്രം ഷെയര്‍ ചെയ്തത്. ഇസ്രയേലിനു മുകളിലേക്ക് ആണവായുധം പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കുമെന്നത് ഇസ്രയേല്‍ മാപ്പ് ഉപയോഗിച്ചു കമ്പ്യൂട്ടറില്‍ സൃഷ്ടിച്ചാണു ഷെയര്‍ ചെയ്തിരിക്കുന്നത്. ഇൗ ചിത്രം ഉടന്‍ പിന്‍വലിച്ചെങ്കിലും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ ഉടന്‍ പുറത്തുവിട്ടു. തൊട്ടുപിന്നാലെ ചിത്രത്തിന്റെ വിശദീകരണവുമായി മെഹ്ദി രംഗത്തുവന്നു. തന്റെ പേജിന്റെ അഡ്മിനാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നും ഉടന്‍ ഡിലീറ്റ് ചെയ്‌തെന്നും മെഹ്ദി പറഞ്ഞു. ഞാന്‍ വ്യക്തിപരമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് എതിരാണ്. അത് ഇറാന്റെ പ്രതിരോധമാകുമെന്നും കരുതുന്നില്ല. അത് അങ്ങേയറ്റം സങ്കീര്‍ണമായ വിഷയമാണ്’ എന്നും മെഹ്ദി പറഞ്ഞു. ഇസ്രയേലിനു കനത്ത പ്രഹരമേല്‍പ്പിച്ചത് ആണവായുധം കൈവശം വച്ചിട്ടല്ല. യുക്രൈന്‍ റഷ്യയുമായി പിടിച്ചു നില്‍ക്കുന്നതും ആണവായുധമുള്ളതുകൊണ്ടല്ല. ആണവായുധങ്ങളുടെ സൈനിക ഉപയോഗം മിക്ക രാജ്യങ്ങളും കരുതുന്നതിലും പരിമിതമാണെന്നും മെഹ്ദി…
Read More »