World

    • കരയിലൂടെയും ആക്രമിച്ച് ഇസ്രായേല്‍ ; ഗാസ നഗരത്തില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു ; മനുഷ്യവിസര്‍ജ്ജ്യത്തിന് നടുക്ക് ടെന്റ് കെട്ടി താമസിക്കേണ്ട സ്ഥിതിയില്‍ നാട്ടുകാര്‍

      ജറുസലേം: ഇസ്രായേല്‍ കരയിലൂടെയും ആക്രമണം തുടര്‍ന്നതോടെ ഗാസയില്‍ നിന്നും പതിനായിരങ്ങള്‍ പാലായനം ചെയ്യുന്നു. ഈ തവണ, ഇസ്രായേല്‍ നഗരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് പ്രദേശം വിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രദേശത്ത് കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നാണ് വിവരം. ആയിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ കിടക്കകളും മറ്റു സാധനങ്ങളും വാഹനങ്ങളില്‍ കെട്ടിവെച്ച് പലായനം ചെയ്യുകയാണ്. ഗാസ സിറ്റിയിലെ പല കുടുംബങ്ങളും പട്ടിണിയിലാണ്. ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതും വ്യാപകമാണ്. പാലായനം ചെയ്യുന്നവര്‍ക്ക് ട്രക്കുകളും വന്‍തുക ഈടാക്കുന്നു. 1000 ഡോളറുകള്‍ വരെ ചോദിക്കുന്നതായി വിവരമുണ്ട്. പലരും വസ്ത്രങ്ങള്‍ മാത്രമെടുത്താണ് പോകുന്നത്. ഇവര്‍ ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടാരങ്ങള്‍ കെട്ടി താമസിക്കുന്നു. പോകാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ അവര്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ക്കിടയിലാണ് ഉറങ്ങുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് ഏകദേശം 10 ലക്ഷം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ താമസിച്ചിരുന്നു, എന്നാല്‍ 3,50,000 ആളുകള്‍ നഗരം വിട്ടുപോയെന്ന് ഇസ്രായേല്‍ സൈന്യം കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് കഴിഞ്ഞ…

      Read More »
    • ആരോഗ്യസ്ഥിതിയില്‍ ആശങ്ക? യുകെ സന്ദര്‍ശനത്തിന് മുന്‍പായി കയ്യില്‍ മേക്കപ്പിട്ട് ട്രംപ്, അതീവ രഹസ്യം ചൂഴ്ന്നെടുത്ത് സോഷ്യല്‍ മീഡിയ

      വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമവനിത മെലാനിയ ട്രംപ് എന്നിവര്‍ യുകെ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയിരിക്കുകയാണ്. വ്യാപാര കരാറുകള്‍, റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയ ലോകരാഷ്ട്രീയം ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് ട്രംപ് യുകെ സന്ദര്‍ശനം നടത്തുന്നത്. ട്രംപും മെലാനിയയും സന്ദര്‍ശനത്തിനായി വാഷിംഗ്ടണില്‍ നിന്ന് പുറപ്പെടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടെ ഒരു ചിത്രം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ട്രംപിന്റെ വലതുകൈപ്പത്തിയില്‍ മേക്കപ്പ് ചെയ്തിരിക്കുന്ന ചിത്രമാണ് ചര്‍ച്ചയാവുന്നത്. ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് ചിത്രം ശ്രദ്ധനേടുന്നത്. 79 കാരനായ ട്രംപിന്റെ കൈകളില്‍ മുറിവുകള്‍ ഏറ്റിരിക്കുന്നതിന്റെയും ഇത് കടുത്ത മേക്കപ്പ് കൊണ്ട് മറച്ചിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ നേരത്തെയും പലരും ശ്രദ്ധിച്ചിരുന്നു. ഓഗസ്റ്റില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ മ്യൂംഗുമായുള്ള ചര്‍ച്ചക്കിടെ ട്രംപിന്റെ വലത് കൈയില്‍ മുറിവേറ്റിരുന്നതും വാര്‍ത്തയായിരുന്നു. മേജര്‍ ലീഗ് താരമായ റോജര്‍ ക്ലെമന്‍സുമൊത്തുള്ള ഗോള്‍ഫ് ഔട്ടിംഗിനിടെയും ട്രംപിന്റെ കൈകളില്‍ സമാനരീതിയില്‍ മുറിവുകളുണ്ടായിരുന്നു. അതേസമയം, ട്രംപിന് ‘ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി’…

      Read More »
    • ‘അമേരിക്കയ്ക്കു താവളമൊരുക്കും; ജൂതരെ തീര്‍ക്കാന്‍ 40 ദശലക്ഷം ഡോളര്‍ പ്രതിവര്‍ഷം ഹമാസിനു നല്‍കും; ജിസിസി രാജ്യങ്ങള്‍ ഖത്തറിനും അല്‍-ജസീറയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയത് തട്ടിപ്പ് തിരിച്ചറിഞ്ഞ്; ഇസ്രയേല്‍ കണ്ണടച്ചാല്‍ ആ രാജ്യം ഭൂമുഖത്തുനിന്ന് ഇല്ലാതാകും’; ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

      കൊച്ചി: ഖത്തറിലെ തീവ്രവാദ ഭരണകൂടം സ്വന്തം ചെലവില്‍ ആഗോള ഇസ്ലാമിക ഭീകരവാദികള്‍ക്കു നിര്‍മിച്ചു നല്‍കിയ മാരകായുധമാണ് അല്‍- ജസീറയെന്നും ബിബിസിയുടെ മറുപുറമാണിതെന്നും ചൂണ്ടിക്കാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. സ്വന്തം മണ്ണില്‍ സൈനിക താവളം നിര്‍മിക്കാന്‍ അമേരിക്കയെ അനുവദിച്ച ഖത്തര്‍ പ്രതിവര്‍ഷം 40 ദശലക്ഷം ഡോളര്‍ ജൂതരെ തീര്‍ക്കാന്‍ ഹമാസിനു നല്‍കുന്നു. ഖത്തര്‍ ഏതാണ്ടെല്ലാ ഇസ്ലാമിക തീവ്രവാദികളുടെയും ഒളിത്താവളമാണ്. ഇതു തരിച്ചറിഞ്ഞാണ് 2017ല്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സംയുക്തമായി ദോഹയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അല്‍ ജസീറയുടെ സംപ്രേഷണം ഇസ്ലാമിക രാഷ്ട്രങ്ങളായ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇയും നിരോധിച്ചത്, ചാനലിന്റെ ഭീകരതയോടുള്ള അപകടകരമായ ആഭിമുഖ്യവും ഐക്യപ്പെടലും കണ്ടറിഞ്ഞതിന് ശേഷമാണെന്നും സജീവ് ആലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം   ബിബിസിയും അല്‍ – ജസീറയും ബ്രിട്ടീഷ് ജനാധിപത്യം ലോകത്തിന് നല്കിയ ഏറ്റവും മഹത്തായ സമ്മാനമാണ് ബിബിസി. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന, ബ്രിട്ടീഷ്…

      Read More »
    • ഗാസയില്‍ കരയുദ്ധം; ഹൂതികള്‍ക്കെതിരേ വ്യോമാക്രമണം: നാലു ദിക്കിലും ശക്തമായ സൈനിക നീക്കം ആരംഭിച്ച് ഇസ്രയേല്‍; ആയുധ കൈമാറ്റം നടക്കുന്ന തുറമുഖം വീണ്ടും തകര്‍ത്തു; ഇറാന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഉപരോധവുമായി അമേരിക്ക; പശ്ചിമേഷ്യയില്‍ ചോരക്കളി

      സനാ: ഗാസയില്‍ കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ യെമനിലും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ചെങ്കടലിന് തീരത്തെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹുദൈദയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഐഡിഎഫ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും എത്രയും പെട്ടെന്ന് മേഖലയില്‍ നിന്ന് മാറണമെന്ന് നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ ഹുദൈദ നഗരം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടക്കുകയായിരുന്നു. ‘ഹൂതി ഭീകര സംഘടനയ്ക്കെതിരായ സമുദ്ര, വ്യോമ ഉപരോധം തുടരുന്നത് ഉറപ്പാക്കാന്‍ യെമനിലെ ഹുദൈദ തുറമുഖം വ്യോമസേന ഇപ്പോള്‍ ആക്രമിച്ചിരിക്കുന്നു. ഹൂതി ഭീകര സംഘടന തുടര്‍ന്നും പ്രഹരങ്ങള്‍ ഏറ്റുവാങ്ങും. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനും വേദനാജനകമായ മറുപടി നല്‍കും’- ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍, ഐഡിഎഫ് കമാന്‍ഡര്‍മാര്‍ എന്നിവര്‍ ടെല്‍ അവീവിലെ കിരിയ സൈനിക ആസ്ഥാനത്ത് സൈനിക നടപടിക്ക മേല്‍നോട്ടം വഹിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. BREAKING:…

      Read More »
    • ‘ഇതൊരു നിന്ദ്യമായ മനോനില; മോദി പ്രധാനമന്ത്രി ആയിരിക്കേ ഇതു തുടരും; രാഹുല്‍ ഗാന്ധി പോസിറ്റീവായ മനുഷ്യന്‍’; ഹസ്തദാന വിവാദത്തില്‍ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അഫ്രീദി; രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനുള്ള മറയാക്കി ബിജെപി ഐടി സെല്‍

      ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ പാക്കിസ്താന്‍ ഹസ്തദാന വിവാദത്തില്‍ മോദിയെ വിമര്‍ശിച്ചു മുന്‍ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. പാകിസ്താന്‍ കളിക്കാരുമായി കൈകൊടുക്കുന്നതില്‍നിന്ന് ഇന്ത്യന്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് മോദിയെ വിമര്‍ശിച്ച് അഫ്രീദി രംഗത്തുവന്നത്. ‘ഈ സര്‍ക്കാര്‍ മത കാര്‍ഡാണ് കളിക്കുന്നത്. അധികാരത്തിലെത്താനും ഇവര്‍ മുസ്ലിം- ഹിന്ദു കാര്‍ഡ് ഇറക്കി. ഇതൊരു വൃത്തികെട്ട മനോനിലയാണ്. അദ്ദേഹം (മോദി) തലവനായിരിക്കേ ഇതു തുടരും. രാഹുല്‍ ഗാന്ധി പോസിറ്റീവായ ചിന്താഗതിയുള്ള മനുഷ്യനാണ്. മുന്നോട്ടു പോകാനുള്ള സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലായിടത്തും സഞ്ചരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്ന’തെന്നും അഫ്രീദി പറഞ്ഞു. എന്നാല്‍, അഫ്രീദിയുടെ പരാമര്‍ശം മുതലെടുത്ത് രാഹുലിനെ ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബിജെപി ഐടി സെല്‍. ക്രിക്കറ്റ് ചര്‍ച്ചയ്ക്കിടെ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രിദി രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടാണ് ബിജെപി വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ, രാഹുല്‍ ഗാന്ധിയെ…

      Read More »
    • കൊടും ഭീകരന്‍ മസൂദ് അസറിന്റെ കുടുംബം ഓപ്പറേഷന്‍ സിന്ദൂറില്‍ നാമാവശേഷമായി; ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്യാസിന്റെ വെളിപ്പെടുത്തല്‍ പുറത്ത്; തീവ്രവാദികള്‍ സഹായിക്കുന്നില്ലെന്ന പാകിസ്താന്‍ വാദവും പൊളിയുന്നു

      ഇസ്ലാമാബാദ്: കൊടുംഭീകരന്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബം ഓപ്പറേഷന്‍ സിന്ദൂറില്‍ ഇല്ലാതായതായി ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍മാറിലൊരാളായ മസൂദ് ഇല്യാസ് കശ്മീരി. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയില്‍ ബഹവല്‍പൂരിലെ ഇന്ത്യയുടെ ആക്രമണങ്ങളെക്കുറിച്ച് ഇയാള്‍ വിവരിക്കുന്നുണ്ട്. പാകിസ്താന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി എക്കാലവും തങ്ങള്‍ പോരാടിക്കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി, കാബൂള്‍, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെല്ലാം തങ്ങള്‍ ഇന്ത്യയുമായി പോരാടിയതായും ഇയാള്‍ പറയുന്നു. തങ്ങളുടെ എല്ലാം ഈ ആക്രമണങ്ങള്‍ക്കായി നല്‍കിയെന്നും എന്നാല്‍ മെയ് ഏഴിനുണ്ടായ ബഹല്‍പൂര്‍ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ കുടുംബം തന്നെ നാമാവശേഷമായെന്നും വിഡിയോയില്‍ പറയുന്നു. ഉറുദുവിലാണ് പ്രസംഗം. ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചത്. 26 സാധാരണക്കാരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സായുധ സേന ഓപ്പറേഷനില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഒറ്റരാത്രികൊണ്ടാണ് ഇന്ത്യ ഏകോപിതമായ ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നിവയുടെ അടിസ്ഥാന…

      Read More »
    • ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ കരസേന ആക്രമണം തുടങ്ങി; രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ ബോംബിംഗും വെടിവയ്പും; ഗാസയില്‍ കൂട്ടപ്പലായനം

      ഗാസ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയിൽ കരസേനയുടെ ആക്രമണം ആരംഭിച്ചു. നഗരം കനത്ത ബോംബാക്രമണത്തിന് വിധേയമാക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിൽ ഇതുവരെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്.) ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, കരസേന ഗാസ നഗരത്തിൻ്റെ ഉൾഭാഗത്തേക്ക് നീങ്ങുകയാണ്. ഏകദേശം 3,000 ഹമാസ് പോരാളികൾ ഇപ്പോഴും നഗരത്തിലുണ്ടെന്നാണ് ഐ.ഡി.എഫ്. കരുതുന്നത്. ഇവരെ നേരിടാൻ വരും ദിവസങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും ഐ.ഡി.എഫ്. അറിയിച്ചു. also read: ‘ഹമാസ് എവിടെയുണ്ടെങ്കിലും ആക്രമിക്കും’; ഖത്തറിന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് നെതന്യാഹു; പരോക്ഷ പിന്തുണയുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി; ഹമാസ് താവളമായ 16 നില കെട്ടിടവും തകര്‍ത്തെന്ന് ഐഡിഎഫ്   കനത്ത ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് പലസ്തീനികൾ കാൽനടയായും വാഹനങ്ങളിലും കഴുത വണ്ടികളിലുമായി തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്യുകയാണ്. കെട്ടിട സമുച്ചയങ്ങളും പള്ളികളും സ്കൂളുകളും…

      Read More »
    • ‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ ‘പാശ്ചാത്യം’ ; ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ അസാധാരണ നിരോധനം

      പ്യൊംഗ്യോങ്:  ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായിട്ടാണ് സാധാരണഗതിയില്‍ കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെ കണക്കാക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നാട്ടുകാര്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹം വിചിത്ര നിയമവും കൊണ്ടുവന്ന് അമ്പരപ്പിക്കാറുണ്ട്. ഇതിലെ ഏറ്റവും പുതിയ വിശേഷം ചില മധുരമൂറുന്ന വാക്കുകള്‍ അദ്ദേഹം നിരോധിച്ചു എന്നതാണ്. ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ രാജ്യത്ത് വിചിത്രമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രശസ്തനാണ്. ഹെയര്‍സ്‌റ്റൈല്‍, വാഹനങ്ങള്‍ കൈവശം വെക്കുന്നതിലെ നിയന്ത്രണം, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങി നിരവധി അസാധാരണ നിയമങ്ങള്‍ക്ക് ഈ രാജ്യം വിധേയമാണ്. ഇത്തവണ കിം ജോങ് ഉന്‍ തന്റെ ജനങ്ങള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന ‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ക്കാണ് നിരോധനമേര്‍ പ്പെടുത്തിയത്. ഈ വാക്കുകള്‍ പാശ്ചാത്യമാണെന്നതാണ് നിരോധനത്തിന് കാരണം. ഇനി ഈ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഉത്തര കൊറിയക്കാര്‍ എന്ത് ചെയ്യും? ഈ വാക്കുകള്‍ക്ക് പകരം കിം ജോങ് ഉന്‍ പുതിയ വാക്കുകള്‍ നിര്‍ദ്ദേശിച്ചു. ‘ഹാമ്പര്‍ഗര്‍’ എന്നതിന് ‘ദഹിന്‍-ഗോഗി ഗ്യോപ്പാങ്’ എന്നും ‘ഐസ്‌ക്രീം’ എന്നതിന്…

      Read More »
    • കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് കൊലപാതകത്തെക്കുറിച്ച്  എഴുതിയ പുസ്തകം ; അമേരിക്കയിലെ ചാര്‍ളി കിക്കിന്റെ കൊലപാതകത്തില്‍ ; ദൃശ്യം 2 സിനിമയെ വെല്ലുന്ന സംഭവങ്ങള്‍

      ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു പുതിയ സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. ഇത് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ‘ചാര്‍ളി കിര്‍ക്കിന്റെ വെടിവെപ്പ്: യൂട്ടാ വാലി യൂണിവേഴ്‌സിറ്റി ആക്രമണം, അതിന്റെ അനന്തരഫലങ്ങള്‍, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം’ എന്ന പേരിലുള്ള ഈ പുസ്തകം ആമസോണില്‍ 6 ഡോളറിന് ലഭ്യമാണ്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ തീയതി സെപ്റ്റംബര്‍ 9 ആണെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു. ഒരു എക്‌സ് ഉപയോക്താവ് താന്‍ വാങ്ങിയ പുസ്തകത്തിന്റെ…

      Read More »
    • മോദിക്ക് മിശിഹായുടെ സമ്മാനം; 75-ാം ജന്മദിനത്തില്‍ ലോകകപ്പില്‍ ധരിച്ച ജേഴ്‌സി ഒപ്പിട്ടയച്ച് മെസ്സി

      ന്യൂ ഡല്‍ഹി: 75-ാം ജന്മദിനം അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സമ്മാനം. 2022ല്‍ കപ്പുയര്‍ത്തുമ്പോള്‍ ധരിച്ച, തന്റെ ഒപ്പോടു കൂടിയ ജേഴ്‌സിയാണ് മെസ്സി മോദിക്ക് സമ്മാനമായി അയച്ചുനല്‍കിയത്. സെപ്റ്റംബര്‍ 17നാണ് മോദിയുടെ പിറന്നാള്‍. ഡിസംബറില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് മെസ്സി ഇന്ത്യയില്‍ ഉണ്ടാകുക. കൊല്‍ക്കത്തയിലും മുംബൈയിലുമാകും പര്യടനം എന്നാണ് സൂചന. ശേഷമാകും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതേസമയം, മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ നവംബറിലാണ് എത്തുക. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കും അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

      Read More »
    Back to top button
    error: