World

    • ‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി

      ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പലുകൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ടു തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്റെ സായുധ സേന. രാജ്യത്തെ വൈദ്യുതി വ്യവസായത്തിനു നേരെയുള്ള ഏതൊരു ആക്രമണത്തിനും പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ സായുധ സേനാ ആസ്ഥാനം പ്രഖ്യാപിച്ചു. ഊർജ്ജ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് അനിശ്ചിതമായി അടച്ചിടാനാണ് തീരുമാനം. മാത്രവുമല്ല, തങ്ങൾക്കെതിരെ നടത്തുന്ന ആക്രമണത്തിന് സമാന രീതിയിൽ ​ഗൾഫ് രാഷ്ട്രങ്ങളിലെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം ആരംഭിക്കുമെന്നും ഐആർജിസി പറഞ്ഞു. ‘യുഎസ് താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക രാജ്യങ്ങളിലെ പവർ പ്ലാന്റുകൾ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായിരിക്കും. അതോടൊപ്പം, ഇസ്രായേലിലെ എല്ലാ ഊർജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും, യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ എല്ലാ കമ്പനികളെയും ഉന്നം വയ്ക്കും‘. ഇറാന്റെ സൈനിക ആസ്ഥാനം മുന്നറിയിപ്പ് നല്കി. ഇറാനിയൻ വൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ടാൽ മിഡിൽ ഈസ്റ്റിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ സൗകര്യങ്ങളും “തിരിച്ചറിയാൻ…

      Read More »
    • അബുദാബിയിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍; ഇന്ത്യക്കാരന് പരിക്ക്; ഊര്‍ജ പ്ലാന്റുകളെ തൊട്ടാല്‍ ഹോര്‍മൂസ് പൂര്‍ണമായും അടയ്ക്കും; ട്രംപിന്റെ ഭീഷണി തള്ളി; ഇസ്രയേലിലേക്ക് അയച്ചത് 400 മിസൈലുകള്‍

      കീഴടങ്ങിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ പ്ലാന്‍റുകളെ തകര്‍ത്ത് കളയുമെന്ന ട്രംപിന്‍റെ ഭീഷണി തള്ളി ഇറാന്‍. ഊര്‍ജ പ്ലാന്‍റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കുമെന്നും യുഎസിന്‍റെയും ഇസ്രയേലിന്‍റെയും പ്രവര്‍ത്തിക്ക് ലോകം മുഴുവന്‍ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പ്. ‘ഈ യുദ്ധം ഇറാന്‍ തുടങ്ങിയതല്ല, അതിജീവനത്തിനായി മാത്രമല്ല ഇറാനിപ്പോള്‍ പോരാടുന്നത് അതുകൊണ്ട് തന്നെ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭീഷണി ഞങ്ങള്‍ വകവയ്ക്കുന്നില്ല’ എന്നാണ് ഇറാന്‍ സൈന്യത്തിന്‍റെ നിലപാട്. ഹോര്‍മുസ് ഇറാന്‍റെ ശത്രുക്കള്‍ക്കൊഴികെ എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയാണെന്നായിരുന്നു ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പ്രതികരിച്ചത്.  തങ്ങളുടെ ഭൂമി നശിപ്പിക്കുന്നവര്‍ക്ക് വേണ്ടി ഹോര്‍മുസ് തുറന്നുനല്‍കില്ലെന്നും ശത്രുപക്ഷത്തില്ലാത്തവര്‍ക്കെല്ലാം ഹോര്‍മുസിലൂടെ പോകാമെന്നും ഇറാന്‍ വ്യക്തമാക്കി. 48 മണിക്കൂറിനകം ഹോര്‍മുസ് പൂര്‍ണായും തുറക്കണമെന്നും ഇല്ലെങ്കില്‍ ഇറാനെ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കുമെന്നുമായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ച് ഫോണില്‍ സംസാരിച്ചു. ആഗോള വ്യാപാരത്തിലെ…

      Read More »
    • ‘ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ഡെമോക്രാറ്റിക് പാർട്ടി’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, അതും സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’… അലി മൗസവി

      വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാനെതിരെ കൂടുതൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ “ഇറാന്റെ അന്ത്യം” എന്ന പരാമർശം ഉൾപ്പെടുത്തിയത് വിവാദമായി. “ഇറാന്റെ അന്ത്യം സംഭവിച്ചിരിക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ഇപ്പോൾ റാഡിക്കൽ ലെഫ്റ്റ് ആണ്,” എന്നാണ് ട്രംപ് കുറിച്ചത്. മുൻപ് ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ വൈദ്യുത നിലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. “48 മണിക്കൂറിനുള്ളിൽ യാതൊരു ഭീഷണിയും കൂടാതെ ഹോർമൂസ് പൂർണ്ണമായി തുറക്കാത്ത പക്ഷം, അമേരിക്ക ഇറാന്റെ പ്രധാന വൈദ്യുത നിലയങ്ങളെ തകർക്കും,” എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ വിദേശ കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുമതിയുണ്ടെന്ന് ഇറാന്റെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ പ്രതിനിധി അലി മൗസവി വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ യാത്ര തുടരാമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, ഇറാന്റെ…

      Read More »
    • അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്നൊരു സാഹചര്യമുണ്ടായാൽ, തിരിച്ച് അമേരിക്കയെ ആക്രമിക്കില്ല, പകരം ഞങ്ങൾ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും- വിവാദ പരാമർശവുമായി മുൻ പാക്ക് ഹൈക്കമ്മിഷ്ണർ

      ഇസ്‌ലാമാബാദ്: എന്നെങ്കിലും അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ പാക്കിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് ഇന്ത്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷ്ണർ അബ്ദുൽ ബാസിത്ത്. പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ പ്രസ്താവന. അതേസമയം ഒരു സാങ്കൽപിക യുദ്ധസാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബാസിത്തിന്റെ ഭീഷണി. ‘‘അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഞങ്ങൾക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരും. ഞങ്ങളുടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലായിരിക്കാം. പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും. ബാക്കി പിന്നീട് കാണാം’’– ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2014 മുതൽ 2017 വരെ ന്യൂഡൽഹിയിൽ പാക്കിസ്ഥാന്റെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ബാസിത്, ഒരു സങ്കൽപ്പിത അത്യന്തം ഗുരുതര സാഹചര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം നടത്തിയത്. ഇറാനിലെ സ്ഥിതി വഷളാകുകയും ഇസ്രായേൽ പാക്കിസ്ഥാനോട് കൂടുതൽ അടുത്ത് സൈനിക സാന്നിധ്യം സ്ഥാപിക്കുകയും, അമേരിക്ക പാക്കിസ്ഥാന്റെ ആണവ പദ്ധതിയെ ലക്ഷ്യമിടുകയും ചെയ്യുന്ന സാഹചര്യം ഉദാഹരിച്ചും അദ്ദേഹം…

      Read More »
    • യുഎസിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് അമേരിക്ക!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു

      ടെഹ്റാൻ: യുഎസിന്റെ എഫ് 15 യുദ്ധവിമാനം ഹോർമുസിന് സമീപം തകർത്തുവെന്ന് അവകാശപ്പെട്ട് ഇറാൻ മാധ്യമങ്ങൾ. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. ഹോർമൂസിന്റെ തെക്കൻ തീരത്തുവച്ചാണ് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനമായ സർഫസ്-ടു-എയർ മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ യുഎസിന്റെ എഫ്- 15 വിമാനമാണ് തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യത്തിൽ യുഎസോ, ഗൾഫ് രാജ്യങ്ങളോ പ്രതികരിച്ചിട്ടില്ല. നേരത്തെ യുഎസിന്റെ എഫ് 35 പോർ വിമാനവും ഇറാൻ ആക്രമിച്ചിരുന്നു. യുഎസിന്റെ ഈ വിമാനം ആക്രമിക്കുന്ന ആദ്യത്തെ രാജ്യമാണെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എഫ് 35 വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി പിന്നീട് യുഎസ് സ്ഥിരീകരിച്ചിരുന്നു. ടെഹ്റാൻ ടൈംസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവരമനുസരിച്ച്, ഇറാന്റെ തെക്കൻ തീരത്തിന് മുകളിലൂടെ പറന്നിരുന്ന വിമാനം തടഞ്ഞ് ഹോർമൂസിന് സമീപം തകർത്തുവെന്നാണ് പറയുന്നത്. ശത്രുതാപരമായ അതിക്രമണത്തെ പ്രതിരോധിച്ച, വിജയകരമായ നടപടി തന്നെയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം പുറത്തുവിട്ട വീഡിയോയിൽ ഇൻഫ്രാറെഡ് ട്രാക്കിംഗ്…

      Read More »
    • ‘ആണവായുധം വികസിപ്പിക്കില്ല… പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷാ ചട്ടക്കൂടിന് തയ്യാർ, പകരം ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്‍ത്തണം;… മോദിക്കുമുൻപിൽ ഡിമാന്റ് വച്ച് ഇറാൻ പ്രസിഡന്റ്

      ന്യൂഡൽഹി: പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാറെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ ഇറാൻ അറിയിച്ചതായി റിപ്പോർട്ട്. ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ആണവായുധം വികസിപ്പിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. പകരം ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്‍ത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് ഇറാൻ പ്രസിഡന്‍റ് പെസ്ഷ്കിയാൻ നിലപാട് അറിയിച്ചത്. ഇന്നലെ മോദി ഇറാൻ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സുരക്ഷ ചട്ടക്കൂടിന് തയ്യാറാണെന്ന് അറിയിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇറാൻ മൗനം പാലിച്ചു. ഇന്ത്യൻ കപ്പലുകൾക്ക് കടന്നു പോകാനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഇതിനിടെ, വിമാന നിരക്കുകൾക്ക് നിശ്ചയിച്ച പരിധി കേന്ദ്ര സര്‍ക്കാര്‍ നീക്കി. പശ്ചിമേഷ്യയിലെ സാഹചര്യം നഷ്ടമുണ്ടാക്കുന്നുവെന്നാണഅ വിമാന കമ്പനികൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പരിധി നീക്കിയത്. ഇറാനിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാർസിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെയും ഖത്തറിലെ പ്രധാന…

      Read More »
    • ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി തെരച്ചിൽ തുടരുന്നു, അപകട കാരണം വ്യക്തമല്ല- ഖത്തർ പ്രതിരോധ മന്ത്രാലയം

      ദോഹ: പരിശീലനത്തിനിടെ ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് അപകടമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായർ പുലർച്ചെ രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നു അപകടം. അതേസമയം ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി വിപുലമായ തിരച്ചിൽ തുടരുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി. കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീം, ആഭ്യന്തര സുരക്ഷാ സേനയായ ‘ലെഖ്‌വിയ’യുടെ കീഴിലുള്ള ഖത്തർ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള വിവിധ യൂണിറ്റുകൾ മേഖലയിൽ പരിശോധന തുടരുകയാണ്. അതേസമയം, ഹെലികോപ്റ്ററിൽ എത്രപേർ ഉണ്ടായിരുന്നുവെന്നോ അപകടത്തിന്റെ കൃത്യമായ കാരണമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

      Read More »
    • ‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു… നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല’… എഫ്ബിഐ മുൻ മേധാവിയുടെ മരണത്തിൽ സന്തോഷക്കുറിപ്പ് പങ്കുവച്ച് ട്രംപ്

      വാഷിങ്ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുൻ മേധാവി റോബർട്ട് എസ്. മുള്ളർ (81) അന്തരിച്ചു. റോബർട്ട് മുള്ളർ വെള്ളിയാഴ്ച രാത്രി അന്തരിച്ച വിവരം അങ്ങേയറ്റത്തെ ദുഃഖത്തോടെ അറിയിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവും റഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മുള്ളർ. അദ്ദേഹത്തിന്റെ മരണവാർത്തയിൽ സന്തോഷക്കുറിപ്പ് പങ്കുവച്ചാണ് ട്രംപ് പ്രതികരിച്ചത്. ‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു. നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല!’, ട്രംപ് പറ‍ഞ്ഞു. 2001 സെപ്റ്റംബർ 11-ലെ ആക്രമണത്തിന് ഒരാഴ്ച മുൻപ് എഫ്.ബി.ഐ. ഡയറക്ടറായി ചുമതലയേറ്റ മുള്ളർ, ഏജൻസിയുടെ പ്രവർത്തനശൈലിയെ അടിമുടി പരിഷ്കരിച്ച മേധാവിയായാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷ് ആണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. 12 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സേവനകാലത്ത് ഇരു രാഷ്ട്രീയ പാർട്ടികളിൽനിന്നുമുള്ള പ്രസിഡന്റുമാർക്ക് കീഴിൽ അദ്ദേഹം പ്രവർത്തിച്ചു.…

      Read More »
    • ഒമാനിൽ മിന്നൽ പ്രളയം; യാത്രയ്ക്കിടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി ;ആറുപേർ രക്ഷപ്പെട്ടു

      മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. മാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. റംലയ്ക്കായി തിരച്ചിൽ തുടരുന്നു.  ഇവർ യൂസഫിന്റെ കുടുംബത്തിനൊപ്പം പെരുന്നാളാഘോഷത്തിന്റെ ഭാ​ഗമായി യാത്ര പോയതായിരുന്നു. ഒഴുക്കിൽപ്പെട്ട വാഹനത്തിൽ 9 പേരാണ് ഉണ്ടായിരുന്നത്. മസ്‌കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കറ്റിലെ അമറാത്ത്–ബൗഷർ മലമ്പാത താൽക്കാലികമായി അടച്ചു. സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് അപകടമുണ്ടായത്. മഴ കനക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് ഒമാൻ നിയന്ത്രണം ഏർപ്പെടുത്തി. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നത്.

      Read More »
    • ഇന്ത്യന്‍ റിഫൈനറികള്‍ വറ്റിത്തുടങ്ങി; ഇളവു മുതലാക്കി എണ്ണ വാങ്ങിക്കൂട്ടാന്‍ ഇന്ത്യയും ഏഷ്യന്‍ രാജ്യങ്ങളും; പണം എങ്ങനെ അടയ്ക്കുമെന്നതില്‍ അനിശ്ചിതത്വം; കടലിലുള്ള കപ്പലുകളില്‍ 170 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ

      ന്യൂഡല്‍ഹി/സിംഗപ്പൂര്‍: ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം മൂലം ഉണ്ടായ ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വാഷിംഗ്ടണ്‍ താല്‍ക്കാലികമായി ഉപരോധം നീക്കിയതോടെ, ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു. ഏഷ്യയിലെ മറ്റ് റിഫൈനറികളും വളരെപ്പെട്ടെന്നുതന്നെ ഇത്തരമൊരു നീക്കത്തിലേക്കു കടക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മൂന്ന് ഇന്ത്യന്‍ റിഫൈനിംഗ് കമ്പനികള്‍ തങ്ങള്‍ ഇറാനിയന്‍ എണ്ണ വാങ്ങുമെന്ന് അറിയിച്ചു. പേയ്മെന്റ് നിബന്ധനകള്‍ പോലുള്ള വിശദാംശങ്ങളില്‍ വാഷിംഗ്ടണില്‍ നിന്നുള്ള വ്യക്തതയ്ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്. മറ്റ് വലിയ ഏഷ്യന്‍ എണ്ണ ഇറക്കുമതിക്കാരേക്കാള്‍ വളരെ കുറഞ്ഞ അസംസ്‌കൃത എണ്ണ ശേഖരം ഇന്ത്യന്‍ റിഫൈനറികളിലാണുള്ളത്. യുഎസ് അടുത്തിടെ താല്‍ക്കാലികമായി ഉപരോധം നീക്കിയതിനെത്തുടര്‍ന്ന് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനും ഇവര്‍ തിടുക്കം കൂട്ടിയിരുന്നു. എണ്ണ വാങ്ങാന്‍ കഴിയുമോ എന്ന് മറ്റ് ഏഷ്യന്‍ റിഫൈനറികള്‍ പരിശോധിച്ചുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട അറിവുള്ള പലരും പറഞ്ഞു. നിലവില്‍ കടലിലുള്ള ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി…

      Read More »
    Back to top button
    error: