NEWS
    May 15, 2024

    (no title)

    World

    • ഓർമയുണ്ടോ ‘മുണ്ടക്കൽ ശേഖര’നെ ‘ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും സൂപ്പര്‍ വില്ലൻ ഇന്ന് അമേരിക്കയിൽ അതിസമ്പന്നനായ കര്‍ഷകൻ

          ‘മുണ്ടക്കല്‍ ശേഖര’നെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. ‘ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും ഈ സൂപ്പര്‍ വില്ലൻ, നെപ്പോളിയന്‍ ദൂരൈസ്വാമി ഇന്ന് യുഎസില്‍ ഏക്കറുകണക്കിന് കൃഷിയുള്ള അതി സമ്പന്നനായ കര്‍ഷകനാണ്. നടന്‍, മുന്‍ കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രശസ്തനായ നെപ്പോളിയന്‍ തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ്. രാഷ്ട്രീയവും സിനിമയും ഉപേക്ഷിച്ച താരം അമേരിക്കയില്‍ വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി നടത്തുകയാണിപ്പോൾ. യുഎസിലെ നാഷ്‌വില്ലെ ടെനിസിയിൽ 300 ഏക്കർ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈൻ ഉൽപാദനവും നടത്തുന്നുണ്ട്.  2000 ൽ ഇന്ത്യയിൽ ജീവൻ ടെക്നോളജീസ് എന്ന ഐടി കമ്പനി നെപ്പോളിയൻ തുടങ്ങിയിരുന്നു. ഇന്ന് യുഎസിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനായി അരയ്ക്കു താഴെ തളര്‍ന്ന അവസ്ഥയിലായ നെപ്പോളിയന്റെ മൂത്ത മകന്‍ ധനുഷിന്റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് താരം യുഎസിലേക്കു താമസം മാറ്റിയത്. ധനുഷിനെ കൂടാതെ ഇളയ മകന്‍ ഗുണാല്‍, ഭാര്യ…

      Read More »
    • ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സുകള്‍ ഇസ്രായേല്‍ തടഞ്ഞു

      ജറുസലേം: വെസ്റ്റ് ബാങ്കിലെ വീടുകള്‍ക്ക് നേരെ തുടരുന്ന ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുമായി പോയ ആംബുലന്‍സുകള്‍ ഇസ്രായേല്‍ തടഞ്ഞിട്ടുവെന്ന് റിപ്പോര്‍ട്ട്. മാരകമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളുമായി ആശുപത്രികളിലേക്ക് പോയ ആംബുലന്‍സുകളാണ് സൈന്യം തടഞ്ഞിട്ടത്. തുല്‍ക്കറമിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മുമ്പും പരിക്കേറ്റവരുമായി പോയ ആംബുലന്‍സുകള്‍ ഇസ്രായേല്‍ തടഞ്ഞിട്ടത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ദുരന്തസ്ഥലങ്ങളിലേക്ക് പോയ റെഡ് ക്രോസ്, റെഡ് ക്രസന്റ് എന്നിവയുടെ ആംബുലന്‍സുകളാണ് സൈനിക വാഹനങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ തടഞ്ഞിട്ടത്. അതേസമയം, തുല്‍ക്കറമിലെ, നിരവധി വീടുകളില്‍ വ്യാപകമായി റെയ്ഡുകള്‍ നടക്കുകയാണ്. ആയുധങ്ങളുമായി ഇരച്ചു കയറിയ സൈന്യം സത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റെയ്ഡുകളില്‍ പ്രതിഷേധിച്ച ഫലസ്തീനികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. അതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 250 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 20,674 ഉം…

      Read More »
    • ‘പാരസൈറ്റ്’ താരം ലീ സുന്‍ ക്യുന്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

      സിയോള്‍(ദക്ഷിണകൊറിയ): ഓസ്‌കര്‍ അവാര്‍ഡ് ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടന്‍ ലീ സുന്‍ ക്യുന്‍ മരിച്ച നിലയില്‍. സിയോളിലെ വര്‍യോങ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 48 വയസായിരുന്നു. ആത്മഹത്യയെന്നാണ് സൂചന. അടുത്തിടെ താരം മയക്കുമരുന്ന് കേസില്‍പ്പെട്ട് വിവാദത്തിലായിരുന്നു. ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് ഭര്‍ത്താവ് വീടുവിട്ടിറങ്ങി എന്ന് പറഞ്ഞുകൊണ്ട് നടന്റെ ഭാര്യയാണ് പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ലീ സുന്‍ ക്യുന്‍ വിവാദത്തില്‍പ്പെടുന്നത്. തുടര്‍ന്ന് വരാനിരിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ഒക്ടോബര്‍ മുതല്‍ മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിലായിരുന്നു താരം. 2001-ല്‍ ലവേഴ്‌സ് എന്ന ഒരു ടെലിവിഷന്‍ സിറ്റ്‌കോമിലൂടെയാണ് ലീ സുന്‍ ക്യുന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 41 സിനിമകളിലും 25 ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. പാരസൈറ്റില്‍ പണക്കാരനായ മുതലാളിയുടെ കഥാപാത്രമായാണ് ലീ സുന്‍ എത്തിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ചിത്രം നേടിയിരുന്നു. പാരസൈറ്റ് കൂടാതെ അവര്‍…

      Read More »
    • ക്രൈസ്തവ ഭൂരിപക്ഷ മേഖലയിൽ ഇസ്ലാമിക് തീവ്രവാദ ആക്രമണം; നൈജീരിയയിൽ 140 പേര്‍ കൊല്ലപ്പെട്ടു

      ലാഗോസ്: സെൻട്രല്‍ നൈജീരിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ ക്രിസ്മസിനു മുന്പായി നടന്ന ആക്രമണങ്ങളില്‍ 140 പേര്‍ കൊല്ലപ്പെട്ടു. പ്ലാറ്റോ സംസ്ഥാനത്തെ ബോക്കോസ്, ബാര്‍കിൻ-ലാഡി പ്രദേശങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ആക്രമണം.മുസ്ലീം ഫുലാനി ഗോത്രമാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. മുസ്‌ലിം ഫുലാനികള്‍   ക്രിസ്ത്യൻ മേഖലകള്‍ ആക്രമിക്കുന്നതു പതിവാണ്. ശനിയാഴ്ച വൈകുന്നേരം ആറിനാണ് ആക്രമണം തുടങ്ങിയതെന്നു പ്രദേശവാസികള്‍ പറഞ്ഞു. വീടുകള്‍ തീയിട്ടു നശിപ്പിച്ചു. ചിലരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നു ഭയക്കുന്നതായി ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

      Read More »
    • സാന്താക്ലോസിന്‍റെ വേഷത്തിലെത്തി പൊലീസ്; മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേര്‍ പിടിയിൽ

      ക്രിസ്മസ് രാത്രി സാന്താക്ലോസിന്‍റെ വേഷത്തില്‍ കരോള്‍ പാടിയെത്തിയത് പൊലീസാണെന്ന് അവർ  അറിഞ്ഞില്ല. സാന്തോക്ലോസിന്‍റെ വേഷത്തില്‍ കരോൾ ഗാനം പാടിയെത്തിയ പോലീസ് വീട് റെയ്ഡ് ചെയ്യുകയായിരുന്നു.   പെറുവിലാണ് പൊലീസിന്‍റെ വ്യത്യസ്തമായ ഈ ഓപ്പറേഷന്‍ നടന്നത്. പെറുവിയന്‍ പൊലീസ് ക്രിസ്മസ് രാത്രി സാന്തോക്ലോസിന്‍റെ വേഷത്തില്‍ എത്തി വീട് റെയ്ഡ് ചെയ്യുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് വേഷം മാറിയെത്തിയത്. ക്രിസ്മസ് രാത്രിയായതിനാല്‍ മറ്റാര്‍ക്കും സംശയവും തോന്നിയില്ല. സഥലത്തെത്തി ക്രിസ്തുമസ് ആശംസകൾ നേർന്നശേഷമായിരുന്നു പോലീസ് വീടിന്റെ അകത്തു കയറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അനധികൃത വില്‍പ്പനയ്ക്കെത്തിച്ച മാരകമായ ലഹരിമരുന്നുകൾ പിടികൂടുകയായിരുന്നു. ഓപ്പറേഷന്‍റെ വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് സംഭവം. രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് ലിമ.

      Read More »
    • ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കപ്പലുകൾക്കുനേരെ ഹൂതികളുടെ ആക്രമണം; ആഗോള വ്യാപാരം പ്രതിസന്ധിയിലേക്ക്

      ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണം കാരണം ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ.  സുപ്രധാന പാതയായ ചെങ്കടലിൽ ഹൂതികൾ ഉയർത്തുന്ന ഭീഷണി കാരണം ആഗോള വ്യാപാര മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലോകമെമ്പാടുമുള്ള വ്യാപാരത്തിന്റെ 12% കൈകാര്യം ചെയ്യുന്ന സൂയസ് കനാലിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ആക്രമണം പ്രതിസന്ധിയിലാക്കി. ആക്രമണങ്ങൾ കാരണം ചില ഷിപ്പിംഗ് സ്ഥാപനങ്ങൾ തങ്ങളുടെ കപ്പലുകൾ ദൈർഘ്യമേറിയതും ചെലവേറിയതുമായ റൂട്ടുകളിലേക്ക് തിരിച്ചുവിടാൻ നിർബന്ധിതരായിട്ടുണ്ട്. ഇത് കയറ്റുമതി , ഇറക്കുമതി മേഖലയിലെ ചെലവ് വർധിക്കുന്നതിനും ഇടയാക്കും.. ആക്രമണങ്ങൾ തുടരുകയും നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ അടുത്ത ആറ് മുതൽ 12 മാസത്തിനുള്ളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ. സൂയസ് കനാൽ മറികടന്ന് ആഫ്രിക്കയുടെ തെക്കേ അറ്റം വഴി വാണിജ്യ കപ്പലുകൾ ബദൽ മാർഗം തിരഞ്ഞെടുക്കുകയാണെങ്കിൽ, കടൽ ചരക്ക് ഒരു കണ്ടെയ്‌നറിന് 5,000 ഡോളറായി ഉയരുമെന്നാണ് കണക്ക്. ഈ  വഴി സ്വീകരിച്ചാൽ കപ്പലുകൾ എത്തിച്ചേരുന്ന സമയം…

      Read More »
    • കളിച്ച് മരിച്ചേനെ! വിജയിയെ കണ്ടെത്താന്‍ വേണ്ടി വന്നത് 34 കിക്കുകള്‍

      അബുദബി: വിജയിയെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് എടുക്കുന്നത് സര്‍വ്വസാധാരണമാണ്. പത്തുതാരങ്ങളും കിക്കെടുത്ത ശേഷം ഗോള്‍കീപ്പര്‍ ഷോട്ടെടുക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍ വിജയനിര്‍ണയത്തിന് 34 കിക്കെടുക്കേണ്ടി വന്നാലോ. അബൂദാബി മുഹമ്മദ് ബിന്‍ സയിദ് സ്റ്റേഡിയത്തില്‍ നടന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍കപ്പ് സെമിയിലാണ് പെനാല്‍റ്റി കിക്കിന്റെ ആറാട്ട് നടന്നത്. മോഡേണ്‍ ഫ്യൂച്ചര്‍-പിരമിഡ്സ് മത്സരമാണ് കാല്‍പന്തുകളിയിലെ അപൂര്‍വ്വതക്ക് സാക്ഷ്യംവഹിച്ചത്. മുഴുവന്‍ സമയവും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ഫൈനലിസ്റ്റിനെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. തുടര്‍ന്ന് നടന്ന കിക്കില്‍ ഇരുടീമുകളിലേയും താരങ്ങള്‍ വരിവരിയായി ലക്ഷ്യത്തിലേക്ക് പന്തടിച്ച്കയറ്റി. ഇതോടെ മത്സരം ആവശമായി. എല്ലാവരും കിക്കെടുത്തിട്ടും റിസല്‍ട്ടുണ്ടായില്ല. വിജയനിര്‍ണയം നീണ്ടതോടെ കാണികളും ആരവം മുഴക്കി താരങ്ങള്‍ക്ക് പ്രോത്സാഹനമേകി. ഒടുവില്‍ 14-13 മാര്‍ജിനില്‍ മോഡേണ്‍ ഫ്യൂച്ചര്‍ ജയം ആഘോഷിച്ചു. പിരമിഡ്സ് പ്രതിരോധതാരം ഒസാമ ഗലാലിന്റെ കിക്കാണ് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത്. സൂപ്പര്‍കപ്പ് ഫൈനലില്‍ അല്‍ അഹ്ലി- സെറോമിക ക്ലിയോപാര്‍ട്ട വിജയികളെ മോഡേണ്‍ ഫ്യൂച്ചര്‍ നേരിടും. നേരത്തെയും ഫുട്ബോളില്‍ അവസാനിക്കാതെ പെനാല്‍റ്റി…

      Read More »
    • ജയിലില്‍നിന്ന് ‘കാണാതായ’ റഷ്യന്‍ പ്രതിപക്ഷ നേതാവിനെ മറ്റൊരു ജയിലില്‍ ‘കണ്ടെത്തി’

      മോസ്‌കോ: ജയിലില്‍ നിന്ന് കാണാതായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയെ ഒടുവില്‍ ‘കണ്ടെത്തി’. ഏറെ അകലെ ആര്‍ട്ടിക് പ്രദേശത്തുള്ള പീനല്‍ കോളനി വിഭാഗത്തില്‍ പെട്ട പോളാര്‍ വൂള്‍ഫ് ജയിലിലാണ് നവല്‍നി ഉള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നേരത്തേ ഉണ്ടായിരുന്ന ജയിലില്‍ നിന്ന് കാണാതായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്. തടവുകാരെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റി ഒറ്റപ്പെടുത്തി പാര്‍പ്പിക്കാനുള്ള പ്രത്യേക ജയിലുകളാണ് പീനല്‍ കോളനികള്‍. റഷ്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് മാസം മാത്രം ശേഷിക്കെയാണ് അലക്സി നവല്‍നിയെ അധികൃതര്‍ ഇത്തരമൊരു ജയിലിലേക്ക് മാറ്റുന്നത്. തിരഞ്ഞെടുപ്പില്‍ സുഗമമായി വിജയിച്ച് അഞ്ചാം തവണയും പുതിന്‍ തന്നെ റഷ്യ ഭരിക്കുമെന്നാണ് വിലയിരുത്തല്‍. അലക്സി നവല്‍നിയെ കണ്ടെത്തിയ വിവരം അദ്ദേഹത്തിന്റെ അനുയായിയാ കിര യാര്‍മിഷ് ആണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആര്‍ട്ടിക് പ്രദേശത്തുള്ള സ്വയംഭരണ പ്രദേശമായ യെമലോ-നെനെറ്റ്സിലെ ഖാര്‍പ്പിലുള്ള ഐ.കെ-3 എന്ന പീനല്‍ കോളനിയിലാണ് നവല്‍നി ഉള്ളതെന്നും കിര പറഞ്ഞു. ആര്‍ട്ടിക് വൃത്തത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന…

      Read More »
    • ഇസ്രയേല്‍ ആക്രമണത്തില്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു; കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍

      ടെഹ്റാന്‍: സിറിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്‌ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സി(ഐആര്‍ജിസി)ന്റെ വിദേശവിഭാഗമായ ഖുദ്ദുസ് ഫോഴ്‌സിന്റെ മുതിര്‍ന്ന ഉപദേശകരില്‍ ഒരാളായ റാസി മൗസവിയാണ് കൊല്ലപ്പെട്ടത്. റാസിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി, ഈ ആക്രമണത്തിന് ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ സെയ്‌നാബിയയില്‍ നടത്തിയ ആക്രമണത്തിലാണ് ജനറല്‍ മൗസവി കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കില്ലെന്ന ഉറച്ച് നിലപാട് ഇസ്രയേല്‍ തുടരുന്നതിനിടെയാണ് സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെടുന്നത്. 2020 ജനുവരിയില്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടാളിയാണ് റാസി മൗസവി. അടുത്ത ആഴ്ച ഖാസിമിന്റെ നാലാം ചരമവാര്‍ഷികം ആചരിക്കാനിരിക്കെയാണ് മൗസവിയുടെ കൊലപാതകം. മൂന്നു മിസൈലുകളാണ് മൗസവിയെ ലക്ഷ്യംവച്ചെത്തിയതെന്നാണ് ഇറാന്റെ…

      Read More »
    • ഹൃദയം കവരും ഈ ക്രിസ്മസ് കരോള്‍, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സമ്മാനവുമായി ആശുപത്രി

      ഗുവാഹത്തി: ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിന്‍റെ വേളയിലാണ്. ആ സന്തോഷത്തിന്‍റെ വിവിധ തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനിടയിലാണ് അസമിലെ ആശുപത്രിയില്‍ നിന്നുള്ള വ്യത്യസ്തമായ ക്രിസ്മസ് ആഘോഷത്തിന്‍റെ വീഡിയോ വൈറലായിരിക്കുന്നത്. ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ ആശുപത്രി കിടക്കയില്‍ രോഗത്തോട് മല്ലടിക്കുന്ന മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്ന സ്നേഹത്തിന്‍റെ സന്ദേശമായാണ് വീഡിയോ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം അസമിലെ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് ചികിത്സയിലുള്ള രോഗികള്‍ക്കായും കൂട്ടിരിപ്പുകാര്‍ക്ക് വേണ്ടിയും സ്നേഹത്തിന്‍റെ മനോഹരമായൊരു വിരുന്ന് ഒരുക്കിയിരിക്കുന്നത്. കരോളിനൊപ്പം ഭക്ഷണവും മറ്റ് സമ്മാനങ്ങളും ആശുപത്രി ജീവനക്കാർ ചേർന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സമ്മാനിച്ചു.അസമിന്‍റെ തലസ്ഥാനമായ ഗുവാഹത്തിയിലെ അപ്പോളോ ആശുപത്രിയിലാണ് രോഗികള്‍ക്കായി മനോഹരമായ ക്രിസ്മസ് കരോള്‍ ഒരുക്കിയത്.

      Read More »
    Back to top button
    error: