World
-
കപ്പലുകള്‍ ഒഴിവാക്കുന്ന ചെങ്കടല്‍; ഹൂതികള്‍ക്കു മുന്നില്‍ തോറ്റ യുദ്ധം; ഹോര്‍മൂസ് അതിലും കഠിനം: ഇറാന്‍ ഹൂതികളെക്കാള്‍ പ്രഫഷണല്‍ സൈന്യം; ഭൂപ്രകൃതിയും അനുകൂലം; കപ്പലുകള്‍ക്കു വേണ്ടിവരിക കടലിലും ആകാശത്തും അകമ്പടി; പാശ്ചാത്യ രാജ്യങ്ങള്‍ വലിഞ്ഞു നില്‍ക്കാന്‍ കാരണമുണ്ട്
ലോസ് ആഞ്ചലസ്/ലണ്ടന്‍: ഹോര്‍മൂസ് കടലിടുക്ക് തുറക്കാനുള്ള നീക്കത്തില്‍നിന്ന പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍വലിഞ്ഞു നില്‍ക്കാനുള്ള കാരണത്തിനു പിന്നില്‍ ചെങ്കടലിലെ പരാജയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കടലില്‍ ആരംഭിച്ച സമാനമായ ശ്രമം കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും യെമനിലെ ഹൂതികള്‍ക്കെതിരെ പരാജയപ്പെടുകയാണുണ്ടായത്. നാല് കപ്പലുകള്‍ മുങ്ങി. 100 കോടി ഡോളറിലധികം വിലമതിക്കുന്ന ആയുധങ്ങള്‍ ചിലവഴിച്ചു. എന്നിട്ടും ഷിപ്പിംഗ് വ്യവസായം വലിയതോതില്‍ ഒഴിവാക്കുന്ന പാതയായി ഇതു മാറി. ഹോര്‍മുസ് കടലിടുക്കിന് മേല്‍ നിഴല്‍ വീഴ്ത്തുന്നതും ഈ പരാജയത്തിന്റെ പാഠങ്ങള്‍. ലോകത്തിലെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ സുപ്രധാന പാതയാണ് ഇറാന്‍ തടയുന്നത്. ഹൂതികളേക്കാള്‍ കരുത്തരായ എതിരാളിയാണ് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് നേരെയുള്ള ഇറാന്റെ ഭീഷണികളും അയല്‍രാജ്യങ്ങളിലെ ഊര്‍ജ്ജ നിര്‍മിതികള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണ തടസത്തിന് കാരണമാവുകയും എണ്ണവില കുതിച്ചുയരാന്‍ ഇടയാക്കുകയും ചെയ്തു. കടലിടുക്ക് തുറന്നില്ലെങ്കില്‍, ഇന്ധനക്ഷാമം രൂക്ഷമാവുകയും ലോകമെമ്പാടും ഊര്‍ജ്ജം, ഭക്ഷണം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അമിതവില നല്‍കേണ്ടി…
Read More » -
ഇറാന്റെ പരമോന്നത നേതാവാകാൻ നേതൃത്വം എന്നോട് ആവശ്യപ്പെട്ടു, ഞാൻ പറഞ്ഞു ‘നോ… നന്ദി’- വിചിത്രവാദമുയർത്തി ട്രംപ്, യുദ്ധം ലക്ഷ്യത്തോട് അടുത്തെത്തി, അവർ വെടിനിർത്തൽ ആഗ്രഹിക്കുന്നു…സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയം- അമേരിക്ക
വാഷിങ്ടൺ: മാധ്യമങ്ങൾക്കു മുന്നിൽ വിചിത്ര വാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഈ അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ഈ ആവശ്യം താൻ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം തന്നെ സമീപിച്ചത് ഇറാന്റെ ഭരണനേതൃത്വത്തിൽ ഉണ്ടായ വിടവ് നികത്താനായാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനിൽ വലിയൊരു ഭരണശൂന്യത നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ പിന്നീട് പിൻഗാമിയായി തെരഞ്ഞെടുത്തുവെങ്കിലും യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മാത്രമല്ല അദ്ദേഹം ആക്രമണങ്ങളിൽ പരുക്കേറ്റ് ചികിത്സയിലാണെന്ന് റിപ്പോർട്ടുകളും നേരത്തെമുതൽ പുറത്തുവരുന്നുണ്ട്. ഇതിനിടയിലാണ് ഇറാന്റെ ക്ഷണത്തെക്കുറിച്ചുള്ള ട്രംപിന്റെ പുതിയ അവകാശവാദം. കൂടാതെ ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്നും ട്രംപ് പറഞ്ഞു. സമാധാന ചർച്ച നടക്കുന്നുവെന്ന്…
Read More » -
അമേരിക്കൻ യുദ്ധവിമാനം എഫ്-18 മിസൈൽ വച്ചു തകർത്തെന്ന് ഇറാൻ!! അമേരിക്കയുടെ യുദ്ധവിമാനവും നഷ്ടപ്പെട്ടിട്ടില്ല- യുഎസ് സെൻട്രൽ കമാൻഡ്, ഇസ്രയേൽ സൈനികാസ്ഥാനം ആക്രമിച്ചു- ഹിസ്ബുല്ല- Video
ടെഹ്റാൻ: അമേരിക്കയുമായും ഇസ്രായേലുമായും നടക്കുന്ന സംഘർഷം ശക്തമാകുന്നതിനിടെ, അമേരിക്കൻ യുദ്ധവിമാനം എഫ്-18 മിസൈൽ ഉപയോഗിച്ച് തകർത്തതായി ഇറാൻ അവകാവാദം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്പ്സ് (IRGC) ആണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്ടിവിയുടെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോം X-ൽ പങ്കുവെച്ച വീഡിയോയിൽ, ആകാശത്ത് പറന്നുകൊണ്ടിരുന്ന യുദ്ധവിമാനത്തെ ഒരു മിസൈൽ ഇടിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നാലെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടതായി തോന്നുന്ന രീതിയിൽ പുക ഉയരുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ വീഡിയോയുടെ യാഥാർത്ഥ്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടന്ന സ്ഥലം, വിമാനം എത്രത്തോളം നാശം സംഭവിച്ചു, പൈലറ്റിന്റെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇറാൻ പുറത്തുവിട്ടിട്ടില്ല. അതേസമയം, അമേരിക്ക ഇറാന്റെ അവകാശവാദം തള്ളിക്കളഞ്ഞു. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) X-ൽ പ്രതികരിച്ചതിങ്ങനെ- “ ഇറാൻ യുഎസ് എഫ്/എ-18 യുദ്ധവിമാനം തകർത്തുവെന്നത് തെറ്റാണ്. യുഎസ് യുദ്ധവിമാനങ്ങളൊന്നും ഇറാൻ വെടിവെച്ച് വീഴ്ത്തിയിട്ടില്ല” എന്ന് വ്യക്തമാക്കി. അതുപോലെ ഇതിന് മുൻപും…
Read More » -
ഖമേനി വധത്തിനു പിന്നാലെ പുടിന്‍ ആശങ്കയില്‍; സിസിടിവി ഹാക്കിംഗ് ഭയന്ന് കടുത്ത ഇന്റര്‍നെറ്റ് വിലക്ക്; ടെലിഗ്രാമിനും വാട്‌സ് ആപ്പിനും നിയന്ത്രണം; ഉക്രൈന്‍ ഡ്രോണുകള്‍ നാവിഗേഷന് ഉപയോഗിക്കുന്നെന്ന് ഭയം; മോജ്തബയെ ട്രാക്ക് ചെയ്യതിരിക്കാനെന്നും സൂചന
മോസ്‌കോ: ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയെ വധിക്കാന്‍ സിസിടിവി ക്യാമറകള്‍ ഇസ്രയേല്‍ ഹാക്ക് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഭരണകൂടത്തിനെതിരെ ഉപയോഗിക്കപ്പെടുമെന്ന ഭീതി റഷ്യയില്‍ വര്‍ധിച്ചെന്നും പുടിന്‍ ഇന്റര്‍നെറ്റിനുമേല്‍ പിടിമുറുക്കിയെന്നും റിപ്പോര്‍ട്ട്. ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്. മോസ്‌കോയിലും മറ്റ് പ്രധാന നഗരങ്ങളിലുമാണ് ഇന്റര്‍നെറ്റ് മുടക്കിയത്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ കണക്ഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. കൗമാരക്കാര്‍ നിരന്തരം വിപിഎന്‍ (VPN) മാറാന്‍ നിര്‍ബന്ധിതരാകുന്നു, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈന്‍ മാപ്പുകള്‍ ഇല്ലാതെ വഴി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ഡയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി സെന്‍ട്രല്‍ മോസ്‌കോയുടെ ഭാഗങ്ങളിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും അതിനപ്പുറവും എല്ലാ ദിവസവും മൊബൈല്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും നിലച്ചു. ‘പല വിദേശ കമ്പനികളും റഷ്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നു എന്നതും, ഉക്രേനിയന്‍ ഡ്രോണുകളുടെ ഭീഷണിയില്‍ നിന്നുള്ള സുരക്ഷാ നടപടികളുടെ ഭാഗവുമായാണ് ഇത് ചെയ്യുന്നതെ’ന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ആക്രമണ…
Read More » -
‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താല്പ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രപരമായ നീക്കങ്ങൾ നടക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിനെയോ ഭരണകൂടത്തിലെ മറ്റ് അംഗങ്ങളെയേക്കാൾതങ്ങൾക്ക് വിശ്വാസം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയാണെന്നും അദ്ദേഹവുമായി ചർച്ചകൾ നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇറാൻ യുഎസിനെ അറിയിച്ചതായി റിപ്പോർട്ട്. തികച്ചും അനൗദ്യോഗികമായാണ് ഈ സന്ദേശം എത്തിയതെന്നും യുഎസ് സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫോ ജാരെഡ് കുഷ്നറോ നയിക്കുന്ന ചർച്ചകൾ വിജയിക്കാൻ സാധ്യതയില്ലെന്ന് ഇറാനിയൻ പ്രതിനിധികൾ സൂചിപ്പിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മുൻപ് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും ശത്രുത ആരംഭിച്ചതും വിശ്വാസക്കുറവുണ്ടായതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. വാൻസ് യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ താൽപര്യപ്പെടുന്നതും ഭരണകൂടത്തിലെ മറ്റ് ചിലരെ അപേക്ഷിച്ച് സംഘർഷം നയതന്ത്രപരമായി അവസാനിപ്പിക്കുന്നതിന് വാൻസ് കൂടുതൽ അനുകൂലനിലപാട് കാണിക്കുന്നതും ഇറാനെ വാൻസിൽ വിശ്വാസമർപ്പിക്കുന്നതിന് പ്രേരകമാകുന്നു. അതേസമയം നേരിട്ടുള്ള ചർച്ചകൾ വാൻസിനെ സംബന്ധിച്ച് വെല്ലുവിളിനിറഞ്ഞതാകും എന്നാണ് വിലയിരുത്തൽ, കാരണം യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയിലെത്തുന്നത് സങ്കീർണ്ണവും രാഷ്ട്രീയപരമായി സംവേദനക്ഷമതയുള്ളതുമായ കാര്യമാണ്. ചർച്ചകളിൽ യുഎസിനെ പ്രതിനിധീകരിക്കുന്നത്…
Read More » -
ട്രംപ് തൊടുന്നതെല്ലാം അബദ്ധങ്ങളിലേക്ക്…. യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് തന്ത്രപരമായ പരാജയമായി മാറുന്നു’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം അമേരിക്ക ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അമേരിക്കൻ കപ്പൽ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലാണ്. അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ ആക്രമിക്കുമെന്നും ഇറാൻ നാവികസേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ യുഎസ്എസ് എബ്രഹാം ലിങ്കൺ തങ്ങളുടെ മിസൈൽ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ പ്രവേശിച്ചാൽ ഉടൻ ആക്രമിക്കുമെന്ന് ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി വ്യക്തമാക്കിയിരുന്നു. കപ്പൽ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഏത് നിമിഷവും തകർക്കാൻ സജ്ജമാണെന്നും അദ്ദേഹം ആവർത്തിച്ചു. അമേരിക്കയുടെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയമായി മാറിയിരിക്കുകയാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാഖാരി പരിഹസിച്ചു. അതേസമയം ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന 48 മണിക്കൂർ അന്ത്യശാസനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയതിന് പിന്നാലെയാണ് പുതിയ സംഘർഷം ഉടലെടുത്തത്. അമേരിക്ക തങ്ങളുടെ…
Read More » -
കടുംപിടുത്തവുമായ് ഇറാൻ; ‘വെടിനിർത്തൽ നടപ്പാക്കണമെങ്കിൽ ഗൾഫിലെ യുഎസ് സൈനീകത്താവളങ്ങൾ അടച്ച് പൂട്ടണം, ഹോർമുസ് നിയന്ത്രണം ഇറാന് മാത്രം‘
ടെഹ്‌റാൻ: വെടിനിർത്തൽ നടപ്പാക്കാൻ യുഎസിന് മുന്നിൽ കർശന നിബന്ധനകൾ വെച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും പൂർണ്ണമായും അടച്ചുപൂട്ടുക എന്നതാണ് ഇതിൽ പ്രധാനം. ഇറാൻ ഭീഷണിയായി കാണുന്നതാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ. യുദ്ധം അവസാനിപ്പിക്കാനായി 15 ഇന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച യുഎസിന്റെ നടപടിയോടുള്ള പ്രതികരണമായാണ് ഇറാൻ ചർച്ചാ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനുമുള്ള അധികാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസിന്റെ പൂർണ നിയന്ത്രണം വേണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുക, ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാൻ മുന്നോട്ടുവെച്ച മറ്റ് നിർദേശങ്ങൾ. ഇതിനോട് യുഎസ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഹോർമുസിന്റെ നിയന്ത്രണം ഇറാന് വിട്ടുകൊടുത്തുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് യുഎസ് തയ്യാറായേക്കില്ലെന്നാണ് വിവരം. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക…
Read More » -
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതു നീക്കവുമായ് ട്രംപ്; 15ഇന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു; ഇറാന് സ്വീകാര്യമാകുമോ?
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ വെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിക്കുമേൽ കർശന നിയന്ത്രണം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ചർച്ചകൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ഒരുമാസം നീളുന്ന വെടിനിർത്തലിനും യുഎസ് താത്പര്യപ്പെടുന്നുണ്ട്. എന്നാൽ, യുഎസിന്റെ ഈ നീക്കത്തോട് ഇറാൻ അനുകൂലമായി പ്രതികരിക്കാനും പദ്ധതി അതേരൂപത്തിൽ അംഗീകരിക്കാനും സാധ്യത നന്നേകുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ആണവശേഷിയും ബന്ധപ്പെട്ട സൈനികസംവിധാനങ്ങളും നിർവീര്യമാക്കണമെന്ന നിർദേശവും അമേരിക്ക നിർദിഷ്ട പദ്ധതിയിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് പകരമായി ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഭാഗികമായി പിൻവലിക്കാമെന്ന് യുഎസ് പറയുന്നു. കൂടാതെ ഇറാന് പുറത്ത് സ്ഥിതിചെയ്യുന്ന ഊർജ സംവിധാനത്തോടുകൂടിയതും യുഎന്നിന്റെ മേൽനോട്ടത്തിലുള്ളതുമായ സിവിലിയൻ ആണവ പദ്ധതി, ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സാമ്പത്തിക സഹകരണം തുടങ്ങിയ വാഗ്ദാനങ്ങളും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഇറാനെതിരായ യുദ്ധം തുടരണമെന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേലിന്റെ നിലപാട്. ട്രംപിനോട് യുദ്ധം തുടരണമെന്ന് അഭ്യർഥിക്കുന്ന ഇസ്രയേൽ, വെടിനിർത്തൽ നിർദേശംകേട്ട് അമ്പരന്നെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്…
Read More » -
വീഴ്ചയിൽ നിന്നും കരകയറി സ്വർണ്ണ വില മുകളിലേയ്ക്ക്; ഇന്ന് പവന് 2,760 വർദ്ധിച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുമെന്ന പ്രചരണങ്ങൾക്കു പിന്നാരെ സ്വർണ്ണ വില ഉയിർത്തെഴുന്നേൽക്കുകയാണ്. ഇതുവരെ വലിയ മുന്നേറ്റമൊന്നുമില്ലാതിരുന്ന വിലയാണ് ഇപ്പോൾ മുകളിലേയ്ക്ക് ഉയരുന്നത്. കഴിഞ്ഞദിവസങ്ങളിലെ താൽക്കാലിക വീഴ്ചയിൽ നിന്ന് രാജ്യാന്തര വിപണിയിലും കേരളത്തിലും വില ഇന്നും കുതിച്ചുകയറി. കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 345 രൂപ ഉയർന്ന് 13,445 രൂപയായി. പവന് 2760 രൂപ വർധിച്ച് 1,07,560 രൂപയിലുമെത്തി. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പവൻവില 99,480 രൂപയിലേക്ക് ഇടിഞ്ഞെങ്കിലും അത് നീണ്ടുനിന്നില്ല. അന്നുതന്നെ വില വീണ്ടും ഒരുലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഉടനെയുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ എണ്ണവിലയിലും പ്രകടമായ മാറ്റങ്ങൾ വന്നുതുടങ്ങി. രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% താഴ്ന്ന് 99.29 ആയി. എണ്ണയും ഡോളറും വീണത് അനുകൂലമാക്കിയാണ് സ്വർണക്കുതിപ്പ്. സ്വർണം അഥവാ ഗോൾഡ് ഇടിഎഫ് ‘സുരക്ഷിത…
Read More »
