World

    • യെമന്‍ തലസ്ഥാനത്ത് ഹൂതി കേന്ദ്രത്തിന് നേരെ ഇസ്രായേലിന്റെ പ്രത്യാക്രമണം ; ചെങ്കടല്‍ റിസോര്‍ട്ടായ എയ്ലാറ്റിലെ ഒരു ഹോട്ടലില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം, രണ്ടു മരണവും 48 പേര്‍ക്ക് പരിക്കും

      സനാ: ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ക്കെല്ലാം നേരെ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍ യെമന്‍ തലസ്ഥാനമായ സനായില്‍ ആക്രമണം നടത്തി. ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന ഒരു പ്രദേശത്ത് നിന്ന് വലിയ കറുത്ത പുക ഉയരുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇസ്രായേലിലെ ചെങ്കടല്‍ റിസോര്‍ട്ടായ എയ്ലാറ്റിലെ ഒരു ഹോട്ടലില്‍ ഹൂത്തികള്‍ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഈ ആക്രമണമുണ്ടായത്. സനായുടെ തെക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്ന് യെമനിലെ താമസക്കാര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അല്‍ മസിറ ടിവി ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. ഹൂത്തി ഭീകര സംഘടനയുടെ സുരക്ഷാ, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഹൂത്തി ജനറല്‍ സ്റ്റാഫ് കമാന്‍ഡ് ആസ്ഥാനം, സുരക്ഷാ, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍, സൈനിക പൊതുബന്ധങ്ങളുടെ ആസ്ഥാനം, ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സൈനിക ക്യാമ്പുകള്‍ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേലിനും അവിടുത്തെ സാധാരണക്കാര്‍ക്കുമെതിരെ ഹൂത്തികള്‍ തുടര്‍ച്ചയായി…

      Read More »
    • ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഇന്ത്യ മൂന്നാമത് ; സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള വൈദ്യൂതി ഉല്‍പ്പാദനം കൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ ചൈന, കാലാവസ്ഥാ വ്യതിയാനം തട്ടിപ്പെന്ന് ട്രംപ്

      ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബുധനാഴ്ച നടന്ന ഉന്നതതല കാലാവസ്ഥാ ഉച്ചകോടിയിലാണ് റിപ്പോര്‍ട്ട്. 11.9 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണാണ് ചൈന വിടുന്നത്. 4.9 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണാണ് അമേരിക്ക പുറത്തുവിടുന്നത്. 2035-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 7-10 ശതമാനം കുറയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, പ്രഖ്യാപിച്ചു. ഈ ലക്ഷ്യം പ്രഖ്യാപിക്കുന്നതിനൊപ്പം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നുമുള്ള വൈദ്യുതി ഉത്പാദനം ആറിരട്ടിയിലധികം വര്‍ദ്ധിപ്പിക്കാനും ചൈന പദ്ധതിയിടുന്നതായി ഷി പറഞ്ഞു. ഇതിനുപുറമെ, രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ ഫോസില്‍ ഇന്ധനമല്ലാത്ത ഊര്‍ജ്ജത്തിന്റെ പങ്ക് 30 ശതമാനത്തില്‍ അധികമാക്കാനും ചൈന തീരുമാനിച്ചതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലാവസ്ഥാ വ്യതിയാനത്തെ ‘ഒരു തട്ടിപ്പ്’ എന്ന് വിശേഷിപ്പിക്കുകയും പുനരുപയോഗ ഊര്‍ജ്ജത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിന് യൂറോപ്യന്‍ യൂണിയനെയും…

      Read More »
    • മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ യുക്തിവാദം ആവിയായി! അപകട വേളയില്‍ ദൈവത്തെ വിളിച്ച് കേണു; ദൈവത്തിന്റെ പ്രതിനിധിയായി എത്തിയത് നഴ്സ്; മൂന്ന് മിനിറ്റ് മരിച്ചു ജീവിച്ചപ്പോള്‍ ട്രീഷ്യാ ബാര്‍ക്കര്‍ ദൈവ വിശ്വാസിയായി

      മരണാനന്തര ജീവിതത്തെ കുറിച്ച് നമുക്ക് നിരവധി സങ്കല്‍പ്പങ്ങളാണ് ഉള്ളത്. അത് പോലെ മരിച്ചു പോയി എന്ന കരുതിയ ചിലര്‍ ജീവിതത്തിലേക്ക് തിരികെ എത്തിയ സംഭവങ്ങളില്‍ അവര്‍ പലരും തങ്ങള്‍ മറ്റൊരു ലോകത്ത് എത്തിയതായും അവിടെ കണ്ട കാഴ്ചകളെ കുറിച്ചും എല്ലാം പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം സാമാന്യ യുക്തിക്ക് ചേരാത്തതാണ് എന്ന് പറഞ്ഞാണ് നിരീശ്വരവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നത്. ഇപ്പോള്‍ ഏറ്റവും ഒടുവിലായി മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അനുഭവം വിവരിച്ച് രംഗത്ത് എത്തിയിരിക്കുന്നത് ഒരു യുക്തിവാദിയാണ്. അമേരിക്കയിലെ ടെക്‌സാസിലുള്ള ട്രീഷ്യാ ബാര്‍ക്കര്‍ മതബോധമുള്ള മാതാപിതാക്കളുടെ മകളായിട്ടാണ് ജനിച്ചതെങ്കിലും അവര്‍ തികഞ്ഞ യുക്തവാദി ആയിട്ടാണ് ജീവിച്ചത്. എന്നാല്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായ ഒരു അതിശയകരമായ സംഭവം ബാര്‍ക്കറിനെ ഒരു വിശ്വാസിയാക്കി മാറ്റി എന്നതാണ് സത്യം. 21 വയസായിരുന്ന സമയത്ത് അവര്‍ ഒരു ഓട്ട മല്‍സരത്തില്‍ പങ്കെടുക്കാനായി തന്റെ ഹോണ്ടാ കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പെട്ടെന്നാണ് അവര്‍ക്ക് ഉറക്കം വന്നു തുടങ്ങിയത്.…

      Read More »
    • ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയം അവരുതന്നെ തീർത്തോട്ടെ, കശ്മീർ വിഷയത്തിൽ മധ്യസ്ഥനാവില്ല!! നിങ്ങൾ മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കാണുംസ ക്വാഡ് ഉച്ചകോടി ഈ വർഷമല്ലെങ്കിൽ, അടുത്ത വർഷം

      വാഷിങ്ടൻ: റഷ്യയുമായുള്ള ബന്ധത്തിന്റേ പേരിൽ വഷളായ ഇന്ത്യാ- യുഎസ് ബന്ധം വിളക്കിച്ചേർക്കാൻ തുടങ്ങുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ത്യ- യുഎസ് ബന്ധം ശക്തമായി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയിൽ നിന്ന് ഉയർന്ന എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട്, ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട്

      Read More »
    • ‘വെസ്റ്റ് ബാങ്ക് പിടിക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ല’: അറബ് നേതാക്കള്‍ക്ക് ട്രംപിന്റെ ഉറപ്പ്; യുദ്ധം അവസാനിപ്പിക്കാന്‍ പദ്ധതിയും അവതരിപ്പിച്ചു; ഹമാസിനെ തകര്‍ത്ത് ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

      ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ ഒരിക്കലും അനുവദിക്കില്ലെന്ന് അറബ് നേതൃത്വത്തിന് ട്രംപിന്റെ ഉറപ്പ്. വിഷയവുമായി ബന്ധമുള്ള ആറുപേരെ ഉദ്ധരിച്ചു ‘ദി പൊളിറ്റിക്കോ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയില്‍ ട്രംപ് ഈ വിഷയത്തില്‍ ഉറച്ചുനിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ അസംബ്ലിയില്‍ പങ്കെടുത്ത ട്രംപ്, ഇസ്രയേലിനു പ്രത്യക്ഷ പിന്തുണ നല്‍കിയെങ്കിലും ഗാസയിലെ യുദ്ധം നിര്‍ത്തുന്നതിനും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതില്‍നിന്ന് ഇസ്രയേലിനെ വിലക്കുന്നതുമായും ബന്ധപ്പെട്ടു ധവളപത്രം ഇറക്കിയെന്നും ഇതില്‍ വിശദമായി പദ്ധതികള്‍ പ്രതിപാദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഗാസ പിടിച്ചെടുക്കാനുള്ള അതിരൂക്ഷ യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനെതിരേ ആഗോള പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതുവ െ65,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ആഗോള ഹംഗര്‍ മോണിട്ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കടുത്ത പട്ടിണിയിലാണെന്നും പറയുന്നു. നേരത്തേ ഇസ്രയേലിന് കോടിക്കണക്കിന്റെ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനുള്ള അനുമതി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചിരുന്നു. ഹമാസിനെതിരായ പോരാട്ടത്തില്‍ പന്തുണ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിലെ…

      Read More »
    • താലിബാന്‍ ‘വിസ്മയ’ത്തില്‍നിന്ന് രക്ഷപ്പെട്ടു; ചരിത്ര നേട്ടവുമായി അഫ്ഗാന്‍ വനിതാ അഭയാര്‍ഥി ടീം; രാജ്യാന്തര മത്സരം ഉടന്‍; മത കോടതികളുടെ വിലക്കില്ല; കളിക്കളത്തില്‍ അവര്‍ യഥാര്‍ഥ പോരാളികള്‍

      ദുബായ്: താലിബാന്‍ ഭരണകൂടം അഫ്ഗാന്‍ പിടിച്ചതിനു പിന്നാലെ രാജ്യവിട്ട വനിതകളുടെ ഫുട്‌ബോള്‍ ടീം ആദ്യമായി രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ റെഫ്യൂജി ടീമാണ് നാലു സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യുഎഇയില്‍ അടുത്തമാസം രാജ്യാന്തര മത്സരത്തിന് ഇറങ്ങുക. ഫിഫയാക്ക് ഇക്കാര്യം ബുധനാഴ്ച വ്യക്തമാക്കിയത്. 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം സ്ത്രീകളുടെ സ്‌പോര്‍ട്‌സ് പങ്കാളിത്തത്തിനും വിലക്കേര്‍പ്പെടുത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മതവിചാരണ ഭയന്നു രാജ്യം വിടേണ്ടിയും വന്നു. ‘ഫിഫ യുണൈറ്റ്‌സ്: വനിതാ പരമ്പര’ ടൂര്‍ണമെന്റ് ഒക്ടോബര്‍ 23 മുതല്‍ 29 വരെ ദുബായില്‍ നടക്കും, യുഎഇ, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളുടെ പതിവു ടീമുകള്‍ക്കൊപ്പം അഫ്ഗാന്‍ അഭയാര്‍ഥി സ്‌ക്വാഡും മത്സരിക്കും. എല്ലാ സ്ത്രീകള്‍ക്കും ഫുട്‌ബോളില്‍ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫിഫ ഇത്തരമൊരു മത്സരം ഒരുക്കുന്നതെന്നും കായികരംഗത്തിന്റെ മുന്നേറ്റത്തിന് ഇത്തരം മത്സരങ്ങള്‍ ആവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാറ്റിനോ പറഞ്ഞു. ‘ഈ മത്സരത്തിനു ഗ്രൗണ്ടിലും പുറത്തും പ്രതികരണങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കറിയാം.…

      Read More »
    • അമേരിക്കക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ഇന്ത്യാക്കാരെ തേടി ജര്‍മ്മനി ; ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളിലെ ”അതിവിദഗ്ദ്ധരായ ഇന്ത്യക്കാരെ” ജര്‍മ്മനിയിലേക്ക് സ്വാഗതം ചെയ്തു

      ന്യൂഡല്‍ഹി: അമേരിക്ക കുടിയേറ്റം നിയന്ത്രിക്കാന്‍ എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി ഉയര്‍ത്തി ഇന്ത്യാക്കാരെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ജര്‍മ്മനി ഈ അവസരം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുകയാണ് ജര്‍മ്മനി. ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളിലെ ”അതിവിദഗ്ദ്ധരായ ഇന്ത്യക്കാരെ” ജര്‍മ്മനിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ജര്‍മ്മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന്‍ ആഹ്വാനം ചെയ്തു. ‘എല്ലാ അതിവിദഗ്ദ്ധരായ ഇന്ത്യക്കാരോടുമുള്ള എന്റെ ആഹ്വാനമാണിത്. സ്ഥിരതയുള്ള കുടിയേറ്റ നയങ്ങളും, ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളില്‍ മികച്ച തൊഴിലവസരങ്ങളുമുള്ള രാജ്യമാണ് ജര്‍മ്മനി,’ ചൊവ്വാഴ്ച എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അക്കര്‍മാന്‍ കുറിച്ചു. പോസ്റ്റിനൊപ്പം പങ്കുവെച്ച വീഡിയോയില്‍, ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ അമേരിക്കയുടെ കുടിയേറ്റ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്, ജര്‍മ്മന്‍ അംബാസഡര്‍ തന്റെ രാജ്യത്തിന്റെ കുടിയേറ്റ നിയമങ്ങളെ ജര്‍മ്മന്‍ കാറുകളുമായി താരതമ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ വാഹനങ്ങളിലൊന്നാണ് ജര്‍മ്മന്‍…

      Read More »
    • സ്വന്തം മനുഷ്യരെ ബോംബിട്ട് കൊല്ലുന്നതിന് പകരം ചാകുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ നോക്കൂ ; ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ആക്രമണത്തില്‍ പാകിസ്താനെ പരിഹസിച്ച് യുഎന്‍ സമ്മേളനത്തില്‍ ഇന്ത്യ

      ന്യൂഡല്‍ഹി: സ്വന്തം പ്രദേശത്ത് തന്നെ ബോംബിട്ട് സ്വന്തം ആളുകളെ കൊലപ്പെടുത്തുന്നതിന് പകരം അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്താന് ഉപദേശം നല്‍കി യുഎന്‍ സമ്മേളനത്തില്‍ ഇന്ത്യ. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ തിറ താഴ്വരയിലെ മത്രെ ദാര ഗ്രാമത്തില്‍ പാകിസ്ഥാന്‍ വ്യോമസേന സ്വന്തം ജനങ്ങളെ ബോംബിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ശാസന. യുഎന്‍എച്ച്ആര്‍സി സെഷന്റെ അജണ്ട ഇനം 4 വേളയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ക്ഷിതിജ് ത്യാഗി പാകിസ്താനെ കൊട്ടിയത്. സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്നതിന് പകരം സ്വന്തം സമ്പദ്വ്യവസ്ഥയെ രക്ഷിക്കുന്നതിലാണ് പാകിസ്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇന്ത്യ പറഞ്ഞു. ‘അടിസ്ഥാനരഹിതവും പ്രകോപനപരവുമായ’ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അന്താരാഷ്ട്ര ഫോറത്തെ ദുരുപയോഗം ചെയ്യുകയാണ് ഇന്ത്യയെന്നായിരുന്നു പാകിസ്താന്റെ മറുപടി. ”ഞങ്ങടെ പ്രദേശങ്ങള്‍ മോഹിക്കുന്നതിനുപകരം, അവര്‍ നിയമവിരുദ്ധമായ അധിനിവേശത്തിന് കീഴിലുള്ള ഇന്ത്യന്‍ പ്രദേശം ഒഴിപ്പിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ഒരു സമ്പദ്വ്യവസ്ഥ, സൈനിക ആധിപത്യത്താല്‍ സ്തംഭിച്ച ഒരു രാഷ്ട്രീയം, പീഡനത്താല്‍ കറ പുരണ്ട മനുഷ്യാവകാശ രേഖ എന്നിവയെ രക്ഷിക്കുന്നതില്‍…

      Read More »
    • ട്രംപ് കയറിയപ്പോള്‍ യുഎന്നിലെ എക്സലേറ്റര്‍ നിന്നു, പടി കയറി പ്രസിഡന്റും ഭാര്യയും; അന്വേഷണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

      ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ എക്സലേറ്റര്‍ പൊടുന്നനെ നിന്നുപോയത് വൈറ്റ് ഹൗസും യുഎന്നും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും എക്സലേറ്ററിലേക്ക് കാലെടുത്തു വെച്ചതിനു പിന്നാലെയാണ് അതിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചത്. തുടര്‍ന്ന് ട്രംപും ഭാര്യയും എസ്‌കലേറ്ററിന്റെ പടി കയറി പോകുകയായിരുന്നു. എക്സലേറ്ററിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചതിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിമര്‍ശിച്ചു. അംഗീകരിക്കാനാകാത്തതാണെന്ന് പറഞ്ഞ, ലെവിറ്റ് എക്സലേറ്റര്‍ നിന്നത് നിഷ്‌കളങ്കമായ പിഴവായി കരുതാനാവില്ലെന്നും അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അന്വേഷണം വേണം. ആരെങ്കിലും എസ്‌കലേറ്റര്‍ മനഃപൂര്‍വം നിര്‍ത്തിയതാണെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ട്രംപ് എത്തുമ്പോള്‍ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും നിര്‍ത്തുന്നതിനെക്കുറിച്ച് യുഎന്‍ ജീവനക്കാര്‍ തമാശ പറഞ്ഞിരുന്നതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി വേണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ് രംഗത്തു വന്നിട്ടുള്ളത്. ജനറല്‍ അസംബ്ലിയില്‍ ട്രംപ് പ്രസംഗം ആരംഭിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ…

      Read More »
    • ജഡ്ജിമാരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം മുടങ്ങും; രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരേ ഉപരോധത്തിന് അമേരിക്ക; പ്രവര്‍ത്തനം അടിമുടി പ്രതിസന്ധിയിലാകും; ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പ്രതികാര നടപടി; ദേശീയ താത്പര്യത്തിന് ഭീഷണിയെന്നു മാര്‍ക്കോ റൂബിയോ

      വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന്റെ പ്രതികാരമായി രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍തന്നെ അപകടത്തിലാക്കുന്ന നീക്കമാണിതെന്നു വിലയിരുത്തുന്നു. ഇന്റര്‍നാഷണല്‍ കോടതിയിലെ നിരവധി ജഡ്ജിമാര്‍ക്കെതിരേ യുഎസ്എ ഇപ്പോള്‍തന്നെ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണു നടപടി ക്രമങ്ങള്‍തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള അമേരിക്കയുടെ നീക്കമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയുടെ പേരുതന്നെ ഉള്‍പ്പെടുത്തി ഉപരോധ പട്ടികയിറക്കുമെന്നാണു വിവരമെന്ന് ആറു സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പേരു വെളിപ്പെടുത്തിയില്ലെങ്കിലും ‘സ്ഥാപനങ്ങള്‍ക്കുനേരെ നടപ്പാക്കുന്ന’ ഉപരോധമാണ് ഐസിസിക്കെതിരേയും ഉദ്ദേശിക്കുന്നത്. ഉപരോധത്തിന്റെ തിരിച്ചടികള്‍ എന്തൊക്കെയാകുമെന്നു വിലയിരുത്താന്‍ ജഡ്ജിമാര്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തിരുന്നു. ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെങ്കിലും താമസിയാതെ എല്ലാം വ്യക്തമാകുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനും പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ നടപടികളുടെ പേരിലാണു പണം നല്‍കുന്നതു നിര്‍ത്താന്‍ ആലോചിക്കുന്നതെന്നും എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ‘നിര്‍ണായകമായ…

      Read More »
    Back to top button
    error: