World

    • കപ്പലുകള്‍ കരയില്‍, വിമാനങ്ങള്‍ കടല്‍ തിരകള്‍ക്കുള്ളില്‍; ഡെലിവറി ബോയിമാര്‍ കടലിനു നടുവില്‍; പശ്ചിമേഷ്യയില്‍ ജിപിഎസ് താറുമാര്‍? ‘സ്പൂഫിംഗ്’ എന്നു വിദഗ്ധര്‍; കപ്പലുകള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയെന്ന് മുന്നിയിപ്പ്; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രം?

      ദുബായ്: മധ്യപൂര്‍വ്വേഷ്യയില്‍ യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, പേര്‍ഷ്യന്‍ ഗള്‍ഫില്‍ ജിപിഎസ് (—) സംവിധാനം താറുമാറായെന്നു റിപ്പോര്‍ട്ട്. കപ്പലുകള്‍ കരയിലൂടെ സഞ്ചരിക്കുന്നതായും, വിമാനങ്ങള്‍ തിരമാലകള്‍ക്കുള്ളിലൂടെ പറക്കുന്നെന്നും ദുബായിലെ ഫുഡ് ഡെലിവറി ഗിഗ് തൊഴിലാളികള്‍ കടലിന് നടുവില്‍ നില്‍ക്കുന്നതായുമാണ് ജിപിഎസ് രേഖപ്പെടുത്തുന്നത്. മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങള്‍ എത്രത്തോളം താറുമാറാക്കിയെന്നു വ്യക്തമാക്കുന്നതാണ് ഇത്. സിഎന്‍ബിസി (CNBC) റിപ്പോര്‍ട്ട് പ്രകാരം, ഫെബ്രുവരി 28-ന് ഇറാന് നേരെ യുഎസും ഇസ്രായേലും നടത്തിയ ആദ്യ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ തന്നെ ഡാറ്റയില്‍ ഈ മുന്നറിയിപ്പ് സൂചനകള്‍ ദൃശ്യമായിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ കപ്പലുകള്‍ അസ്വാഭാവികമായ വളവുകള്‍ (polygonal turns) തിരിയുന്നതായി കാണപ്പെട്ടു. ലോകമെമ്പാടുമുള്ള സമുദ്ര സഞ്ചാരങ്ങള്‍ നിരീക്ഷിക്കുന്ന അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും നാവിഗേഷന്‍ സംവിധാനം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ചൂണ്ടിക്കാട്ടി. സംഘര്‍ഷം ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ ഗള്‍ഫിലുടനീളം 1,100-ലധികം കപ്പലുകള്‍ക്ക് ജിപിഎസ് തടസം അനുഭവപ്പെട്ടതായി മാരിടൈം ഇന്റലിജന്‍സ് സ്ഥാപനമായ വിന്‍ഡ്വാര്‍ഡ് (Windward) രേഖപ്പെടുത്തി.…

      Read More »
    • നൊവോറോസിയ! പുതിയ റഷ്യയിലേക്ക് സ്വാഗതം! അഞ്ചിലൊന്ന് ഭാഗം നിയന്ത്രണത്തില്‍; റോഡ് ശൃംഖലകള്‍, റെയില്‍വേ, തുറമുഖം; പണം വാരിയെറിഞ്ഞ് അധിനിവേശ യുക്രൈനെ അടിമുടി മാറ്റി പുടിന്‍; സ്വര്‍ണ- കല്‍ക്കരി ഖനികള്‍ ലേലം ചെയ്തു; ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നത്

      തീയാളുന്ന ട്രെയിനുകള്‍, കത്തുന്ന പാളങ്ങള്‍, കറുത്ത പുക. യുക്രേനിയന്‍ പോരാളികള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍, യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിലൂടെ റഷ്യ നിര്‍മ്മിക്കുന്ന വിശാലമായ റെയില്‍വേ സംവിധാനത്തിന് നേരെ നടത്തിയ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ രേഖപ്പെടുത്തുന്നു. എന്നാല്‍ മോസ്‌കോയുടെ ദ്രുതഗതിയിലുള്ള വ്യവസായ വിപുലീകരണത്തിന്റെ വേലിയേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ഈ ശ്രമങ്ങള്‍ മതിയാകുന്നില്ലെന്നു മാത്രം. റഷ്യയുടെ വിതരണ ശൃംഖലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും, റഷ്യന്‍ നിയന്ത്രണം ശക്തമാകുന്നത് എതിര്‍പ്പുകളെ ഇല്ലാതാക്കുന്നെന്നും ഡൊനെറ്റ്സ്‌ക് മേഖലയിലെ യുക്രൈനിയന്‍ പോരാളി പറഞ്ഞു. (സുരക്ഷാ കാരണങ്ങളാല്‍ തന്റെ സൈനിക കോള്‍-സൈന്‍ ആണ് അദ്ദേഹം ഉപയോഗിച്ചത്). ‘റെയില്‍വേയ്ക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നീളമുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ സര്‍വ ശക്തരല്ല’- അദ്ദേഹം പറഞ്ഞു. ക്രെംലിന്‍ (റഷ്യ) പറയുന്നതനുസരിച്ച്, ഈ അധിനിവേശ പ്രദേശങ്ങള്‍ ‘നൊവോറോസിയ’ (Novorossiya) അഥവാ പുതിയ റഷ്യയെ പ്രതിനിധീകരിക്കുന്നു. അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പടിഞ്ഞാറ് യുക്രേനിയന്‍ സേനയ്ക്കെതിരെ റഷ്യ വിനാശകരമായ യുദ്ധം തുടരുമ്പോഴും, കിഴക്കും തെക്കും…

      Read More »
    • റഷ്യയും ഇറാനും തമ്മിൽ പുതിയ ഡീൽ? ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ… വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നു, ഇതുവരെ അയച്ചത് 13 ടൺ മരുന്നുകൾ

      ടെഹ്റാൻ: അമേരിക്ക, ഇസ്രയേൽ, ഇറാൻ യുദ്ധം തുടരുന്നതിനിടെ റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ സൈനിക സഹകരണം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിൽ ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നതായി പാശ്ചാത്യ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാനിൽ നടന്ന ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഡ്രോൺ കൈമാറ്റത്തെക്കുറിച്ചുള്ള രഹസ്യ ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഈ മാർച്ച് മാസം ആദ്യം തുടങ്ങിയ ചരക്ക് നീക്കം മാസാവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഈ വാർത്തകൾ വ്യാജമാണെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. ഇറാനിയൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും മരുന്നുകൾ ഉൾപ്പെടെയുള്ള മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾക്കാണ് റഷ്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം തന്നെ ഏകദേശം 13 ടൺ മരുന്നുകൾ അസർബൈജാൻ വഴി ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം…

      Read More »
    • അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം, അവശിഷ്ടങ്ങൾ പതിച്ച് ഇന്ത്യക്കാരനടക്കം രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്!! നിരുപാധികം ആക്രമണം അവസാനിപ്പിക്കണം, ഇറാന്റെ സ്ലീപ്പർ സെല്ലുകൾ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു- ഗൾഫ് രാജ്യങ്ങൾ

      അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരക്കേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ മിസൈൽ ആക്രമണമുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തു. അവശിഷ്ടങ്ങൾ വീണ് രണ്ടു പേർ മരിച്ചതായും മൂന്ന് പേർക്ക് പരുക്കേറ്റതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. അതേസമയം ഇറാൻ നിരുപാധികം ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദ്ദാനും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഏകപക്ഷീമായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഒമാൻ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങളും ജോർദ്ദാനും ചേർന്നാണ് ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയിൽ…

      Read More »
    • ഇസ്രയേലിന് കടുത്ത അതൃപ്തി? ഇറാൻ- അമേരിക്ക സീസ്ഫയർ പ്രഖ്യാപിക്കും മുൻപ് ആക്രമണത്തിന് പദ്ധതിയിട്ട് ഇസ്രയേൽ!! അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക- തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കാൻ നിർദ്ദേശം നൽകി നെതന്യാ​ഹു…

      ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക വേഗത്തിൽ സീസ്ഫയർ പ്രഖ്യാപിക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇസ്രയേൽ കടുത്ത ആശങ്കയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനാൽ, യുദ്ധം നിർണായക ഘട്ടത്തിലെത്തിയിരിക്കെ ഇത് ഇസ്രയേലിന്റെ സൈനിക ലക്ഷ്യങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തകർക്കുന്നതിന് മുമ്പ് ഡൊണാൾഡ് ട്രംപ് ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ ആശങ്കപ്പെടുന്നു എന്ന് ടെൽ അവീവ് മേഖലയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച തന്നെ ഒരു കരാർ പ്രഖ്യാപിക്കപ്പെടുമെന്ന് ടെൽ അവീവ് ആശങ്കപ്പെടുന്നതായും റിപ്പോർട്ടുണ്ട്. മാത്രമല്ല 15 പോയിന്റ് സമാധാന നിർദ്ദേശത്തോടുള്ള ടെഹ്‌റാന്റെ പ്രതിബദ്ധത ‘ശരിയായി മനസ്സിലാക്കാതെ’ യുഎസ് കരാറിൽ ഒപ്പുവെക്കുമെന്ന് ഇസ്രയേൽ വിശ്വസിക്കുന്നു. അതേസമയം യുഎസിന്റെ നിർദേശങ്ങൾ ഇറാൻ തള്ളി, പകരമായി ഇറാൻ സ്വന്തമായി അഞ്ച്-പോയിന്റ് പദ്ധതി മുന്നോട്ട് വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സമഗ്രമായ കരാർ ഉടൻ…

      Read More »
    • ഹോർമുസ് കടലിടുക്കിൽ അമേരിക്കയും സഖ്യകക്ഷികളും അനാവശ്യമായി ഇടപെടാനിറങ്ങിയാൽ അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കും!! മാൻഡേബ് കടലിടുക്ക് ഉപരോധിക്കും, അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കപ്പെടും- ഇറാൻ

      ടെഹ്‌റാൻ: ഹോർമൂസിന്റെ പേരിൽ അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം കൂടുതൽ ശക്തിപ്പെടുത്തിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് (Bab al-Mandab) കടലിടുക്ക് ഉപരോധിക്കുമെന്നും അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ മുന്നിൽ കണ്ടാണ് ഇറാൻ മുന്നറിയിപ്പുമായെത്തിയത്. ഇറാൻ സൈനിക വൃത്തങ്ങൾ തസ്‌നിം വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഹോർമുസ് കടലിടുക്കിൽ അനാവശ്യ ഇടപെടൽ നടത്തിയാൽ അത് അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഇറാൻ വക്താവ് പറഞ്ഞു. പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഇറാന്റെ ദ്വീപുകളിലോ സൈനിക വിന്യാസം നടത്തിയാൽ അത് ശത്രുക്കൾക്ക് ഇരട്ടി നഷ്ടമുണ്ടാക്കുന്ന രീതിയിലുള്ള തിരിച്ചടികൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം ഇന്ത്യൻ മഹാസമുദ്രത്തെ ചെങ്കടലുമായും സൂയസ് കനാലുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബാബ് അൽ മാൻഡേബ് അഥവാ മാൻഡേബ് കടലിടുക്ക്. അറബിക് ഭാഷയിൽ ഇതിന്റെ അർത്ഥം “കണ്ണുനീരിന്റെ കവാടം” (Gate of Tears) എന്നാണ്. അപകടം പിടിച്ച നാവിക…

      Read More »
    • ‘ഇറാന് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നത് റഷ്യ, ശക്തമായ തെളിവുകളുണ്ട്’; വെളിപ്പെടുത്തലുമായി സെലന്‍സ്‌കി; അമേരിക്കയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്നും ആരോപണം

      കീവ്: ഇറാന് രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നത് റഷ്യയെന്ന് ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡമിര്‍ സെലെന്‍സ്‌കി. ഉക്രെയ്നിലേക്കുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നത് വാഷിംഗ്ടണ്‍ നിര്‍ത്തിയാല്‍, പകരമായി ഇറാന് സൈനിക രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നത് തങ്ങളും നിര്‍ത്താമെന്ന് പറഞ്ഞ് റഷ്യ അമേരിക്കയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നാണു സെലന്‍സ്‌കിയുടെ വെളിപ്പെടുത്തല്‍. ഇറാന് റഷ്യ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നത് തുടരുന്നതിനെക്കുറിച്ച് ഉക്രെയ്നിന്റെ മിലിട്ടറി ഇന്റലിജന്‍സിന്റെ കൈയില്‍ തെളിവുകളുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പറയാനാകില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. കൈവിലെ തന്റെ പ്രസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ വെച്ച് സംസാരിക്കവെ, മിഡില്‍ ഈസ്റ്റിലെ യുദ്ധകാലത്ത് യുഎസ് സൈനിക ആസ്തികള്‍ക്കും സഖ്യകക്ഷികള്‍ക്കും നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ച ചില ഇറാനിയന്‍ ഡ്രോണുകളില്‍ റഷ്യന്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. ‘റഷ്യ ഇത് ചെയ്യുന്നുണ്ടെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ എന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. അമേരിക്ക ഉക്രെയ്നിലേക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നത് നിര്‍ത്തിയാല്‍ ഞാന്‍ ഇറാന് വിവരങ്ങള്‍ നല്‍കുന്നത് നിര്‍ത്താം എന്നാണ് അവര്‍ പറയുന്നത്. ഇതൊരു…

      Read More »
    • കപ്പലുകള്‍ ഒഴിവാക്കുന്ന ചെങ്കടല്‍; ഹൂതികള്‍ക്കു മുന്നില്‍ തോറ്റ യുദ്ധം; ഹോര്‍മൂസ് അതിലും കഠിനം: ഇറാന്‍ ഹൂതികളെക്കാള്‍ പ്രഫഷണല്‍ സൈന്യം; ഭൂപ്രകൃതിയും അനുകൂലം; കപ്പലുകള്‍ക്കു വേണ്ടിവരിക കടലിലും ആകാശത്തും അകമ്പടി; പാശ്ചാത്യ രാജ്യങ്ങള്‍ വലിഞ്ഞു നില്‍ക്കാന്‍ കാരണമുണ്ട്

      ലോസ് ആഞ്ചലസ്/ലണ്ടന്‍: ഹോര്‍മൂസ് കടലിടുക്ക് തുറക്കാനുള്ള നീക്കത്തില്‍നിന്ന പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍വലിഞ്ഞു നില്‍ക്കാനുള്ള കാരണത്തിനു പിന്നില്‍ ചെങ്കടലിലെ പരാജയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കടലില്‍ ആരംഭിച്ച സമാനമായ ശ്രമം കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും യെമനിലെ ഹൂതികള്‍ക്കെതിരെ പരാജയപ്പെടുകയാണുണ്ടായത്. നാല് കപ്പലുകള്‍ മുങ്ങി. 100 കോടി ഡോളറിലധികം വിലമതിക്കുന്ന ആയുധങ്ങള്‍ ചിലവഴിച്ചു. എന്നിട്ടും ഷിപ്പിംഗ് വ്യവസായം വലിയതോതില്‍ ഒഴിവാക്കുന്ന പാതയായി ഇതു മാറി. ഹോര്‍മുസ് കടലിടുക്കിന് മേല്‍ നിഴല്‍ വീഴ്ത്തുന്നതും ഈ പരാജയത്തിന്റെ പാഠങ്ങള്‍. ലോകത്തിലെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ സുപ്രധാന പാതയാണ് ഇറാന്‍ തടയുന്നത്. ഹൂതികളേക്കാള്‍ കരുത്തരായ എതിരാളിയാണ് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് നേരെയുള്ള ഇറാന്റെ ഭീഷണികളും അയല്‍രാജ്യങ്ങളിലെ ഊര്‍ജ്ജ നിര്‍മിതികള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണ തടസത്തിന് കാരണമാവുകയും എണ്ണവില കുതിച്ചുയരാന്‍ ഇടയാക്കുകയും ചെയ്തു. കടലിടുക്ക് തുറന്നില്ലെങ്കില്‍, ഇന്ധനക്ഷാമം രൂക്ഷമാവുകയും ലോകമെമ്പാടും ഊര്‍ജ്ജം, ഭക്ഷണം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അമിതവില നല്‍കേണ്ടി…

      Read More »
    • ഇറാന്റെ പരമോന്നത നേതാവാകാൻ നേതൃത്വം എന്നോട് ആവശ്യപ്പെട്ടു, ഞാൻ പറഞ്ഞു ‘നോ… നന്ദി’- വിചിത്രവാദമുയർത്തി ട്രംപ്, യുദ്ധം ലക്ഷ്യത്തോട് അടുത്തെത്തി, അവർ വെടിനിർത്തൽ ആ​ഗ്രഹിക്കുന്നു…സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയം- അമേരിക്ക

      വാഷിങ്ടൺ: മാധ്യമങ്ങൾക്കു മുന്നിൽ വിചിത്ര വാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഈ അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ഈ ആവശ്യം താൻ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം തന്നെ സമീപിച്ചത് ഇറാന്റെ ഭരണനേതൃത്വത്തിൽ ഉണ്ടായ വിടവ് നികത്താനായാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനിൽ വലിയൊരു ഭരണശൂന്യത നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ പിന്നീട് പിൻഗാമിയായി തെരഞ്ഞെടുത്തുവെങ്കിലും യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മാത്രമല്ല അദ്ദേഹം ആക്രമണങ്ങളിൽ പരുക്കേറ്റ് ചികിത്സയിലാണെന്ന് റിപ്പോർട്ടുകളും നേരത്തെമുതൽ പുറത്തുവരുന്നുണ്ട്. ഇതിനിടയിലാണ് ഇറാന്റെ ക്ഷണത്തെക്കുറിച്ചുള്ള ട്രംപിന്റെ പുതിയ അവകാശവാദം. കൂടാതെ ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്നും ട്രംപ് പറഞ്ഞു. സമാധാന ചർച്ച നടക്കുന്നുവെന്ന്…

      Read More »
    • അമേരിക്കൻ യുദ്ധവിമാനം എഫ്-18 മിസൈൽ വച്ചു തകർത്തെന്ന് ഇറാൻ!! അമേരിക്കയുടെ യുദ്ധവിമാനവും നഷ്ടപ്പെട്ടിട്ടില്ല- യുഎസ് സെൻട്രൽ കമാൻഡ്, ഇസ്രയേൽ സൈനികാസ്ഥാനം ആക്രമിച്ചു- ഹിസ്ബുല്ല- Video

      ടെഹ്റാൻ: അമേരിക്കയുമായും ഇസ്രായേലുമായും നടക്കുന്ന സംഘർഷം ശക്തമാകുന്നതിനിടെ, അമേരിക്കൻ യുദ്ധവിമാനം എഫ്-18 മിസൈൽ ഉപയോ​ഗിച്ച് തകർത്തതായി ഇറാൻ അവകാവാദം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്പ്സ് (IRGC) ആണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്ടിവിയുടെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോം X-ൽ പങ്കുവെച്ച വീഡിയോയിൽ, ആകാശത്ത് പറന്നുകൊണ്ടിരുന്ന യുദ്ധവിമാനത്തെ ഒരു മിസൈൽ ഇടിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നാലെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടതായി തോന്നുന്ന രീതിയിൽ പുക ഉയരുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ വീഡിയോയുടെ യാഥാർത്ഥ്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടന്ന സ്ഥലം, വിമാനം എത്രത്തോളം നാശം സംഭവിച്ചു, പൈലറ്റിന്റെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇറാൻ പുറത്തുവിട്ടിട്ടില്ല. അതേസമയം, അമേരിക്ക ഇറാന്റെ അവകാശവാദം തള്ളിക്കളഞ്ഞു. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) X-ൽ പ്രതികരിച്ചതിങ്ങനെ- “ ഇറാൻ യുഎസ് എഫ്/എ-18 യുദ്ധവിമാനം തകർത്തുവെന്നത് തെറ്റാണ്. യുഎസ് യുദ്ധവിമാനങ്ങളൊന്നും ഇറാൻ വെടിവെച്ച് വീഴ്ത്തിയിട്ടില്ല” എന്ന് വ്യക്തമാക്കി. അതുപോലെ ഇതിന് മുൻപും…

      Read More »
    Back to top button
    error: