World
-
ഇറാൻ തകർത്തത് അമേരിക്കയുടെ നട്ടെല്ല്!! 27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ മുതൽമുടക്കിൽ ഇറാൻ തെറുപ്പിച്ചത് അമേരിക്കയുടെ പതിനായിരം കോടിയോളം വിലവരുന്ന റഡാർ സംവിധാനം!! ‘അവർ യുഎസിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു, അതിന്റെ നഷ്‌ടം വലുതാണ്’- മുൻ പെന്റഗൺ ഉപദേഷ്ടാവ്
ടെഹ്റാൻ: ഖത്തറിലെ അൽ -ഖോറിൽ യുഎസ്. സ്പേസ് ഫോഴ്സിന്റെ അത്യാധുനിക എൻ/എഫ്പിഎസ്-132 (ബ്ലോക്ക് 5) ബാലിസ്റ്റിക് മിസൈൽ ഏർലി വാണിങ് റഡാർ സംവിധാനം ഇറാൻ തകർത്തത് 27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ മുതൽ മുടക്കിൽ നിർമിച്ച വിലകുറഞ്ഞ ഡ്രോൺ ഉപയോഗിച്ചെന്ന് റിപ്പോർട്ട്. ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കുന്ന വൺ സൈഡ് ഡ്രോണാണ് റഡാർ ആക്രമിക്കാൻ ഇറാൻ ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാൻ ‘ഷഹീദ്’ ഡ്രോണുകളോ, മിസൈലുകളോ ഉപയോഗിച്ചാണ് പ്രതിരോധ നിരയെ ഭേദിച്ച് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധർ പറയുന്നത്. ചെലവുകുറഞ്ഞ ഇത്തരം ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കും വിധത്തിൽ രൂപകൽപ്പന ചെയ്തവയാണ്. 30,000 ഡോളർ മുതൽ 50,000 ഡോളർ വരെയാണ് (27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ) ഇതിന് ചെലവുവരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് ഡ്രോണുകൾ ഇറാൻ നിർമ്മിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇവയെ പ്രതിരോധിക്കാൻ യുഎസിന് കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.…
Read More » -
ഇറാൻ അതിർത്തിയിൽ കുർദ് സേനയെ കൂട്ടുപിടിച്ച് യുഎസ് ഭീകരാക്രമണത്തിന് സാധ്യത- മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി, ഇതുവരെ കൊല്ലപ്പെട്ടവരുടെയെണ്ണം 1,045 ആയി, ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണം പ്രതിസന്ധിയിൽ
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക ആക്രമണം കൂടുതൽ ശക്തമാകുന്നതിനിടെ ശനിയാഴ്ച മുതൽ ഇതുവരെ കുറഞ്ഞത് 1,045 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതിനിടെ ഇസ്രായേൽ സൈന്യം ലെബനണിലെയും ലക്ഷ്യങ്ങൾ ആക്രമിച്ച് മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ സെനറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച ഇറാൻക്കെതിരായ സൈനിക നീക്കങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. വ്യോമാക്രമണം നിർത്താൻ ആവശ്യപ്പെട്ടിരുന്ന പ്രമേയം 53–47 എന്ന ഭൂരിപക്ഷത്തോടെ സെനറ്റ് തള്ളിക്കളഞ്ഞു. ഇതോടെ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികൾക്ക് കോൺഗ്രസിൽ നിന്ന് വ്യക്തമായ പിന്തുണ ലഭിച്ചതായി വിലയിരുത്തപ്പെടുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി രാജ്യത്തിന്റെ ഇറാഖ് അതിർത്തിക്ക് സമീപം “ഭീകരപ്രവർത്തനങ്ങൾ” നടക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. അമേരിക്ക കുർദ് സേനകളുമായി ബന്ധപ്പെടുകയും അവരെ ആയുധവൽക്കരിച്ച് ടെഹ്റാനെതിരായ കലാപം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അതിർത്തി സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം സംഘർഷം ശക്തമായതോടെ ആഗോള എണ്ണ- വാതക വിതരണ ശൃംഖലയേയും വലിയ രീതിയിൽ…
Read More » -
യുഎസ് യുദ്ധക്കപ്പൽ മുക്കി, പകരം വടക്കൻ ഗൾഫിൽ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാൻ, പിന്നാലെ കപ്പലിൽ തീപിടിത്തം!! യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങളുടെ പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ല- ഐആർജിസി… Video
ടെഹ്‌റാൻ: ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിനു പ്രതികാരമായി യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ. ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയെന്നറിയിച്ച് രംഗത്തെത്തിയത്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായും ഐആർജിസി അറിയിച്ചു. ഈ ആക്രമണം അമേരിക്കൻ ടാങ്കറിനെ ലക്ഷ്യമിട്ടാണെന്ന് ഇറാൻ്റെ വിപ്ലവ ഗാർഡ്സ് സേനയായ ഐആർജിസി അവകാശപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ സ്ഫോടനത്തിന് പിന്നിലെ കാരണം സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അതുപോലെ യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഐആർജിസി പറയുന്നു. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് പൂർണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആർജിസി തസ്‌നിം ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ…
Read More » -
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ധന പ്രതിസന്ധി!! രാജ്യവ്യാപക ‘വർക്ക് ഫ്രം ഹോം’ പരിഗണിച്ച് പാക്കിസ്ഥാൻ, നാല് ആഴ്ചത്തേക്ക് മതിയാകുന്ന ഇന്ധന ശേഖരമുണ്ടെന്ന് സർക്കാർ
ഇസ്ലാമാബാദ്: ചെനാബാ നദിയിലൂടെയുള്ള ഒഴുക്ക് ഇന്ത്യ നിയന്ത്രിച്ചതോടെ പാക്കിസ്ഥാനിൽ വെള്ളപ്രതിസന്ധി രൂക്ഷമായത്. പിന്നാലെ അടുത്ത ഭീഷണിയും രാജ്യത്തെ തേടിയെത്തിയിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ രാജ്യം ഇന്ധന ക്ഷാമത്തിലേക്കു കടക്കുന്നതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കും കപ്പൽ ഗതാഗതത്തിലെ അനിശ്ചിതത്വവും കണക്കിലെടുത്ത് രാജ്യവ്യാപകമായി “വർക്ക് ഫ്രം ഹോം” നയം നടപ്പാക്കുന്ന കാര്യം പരിഗണനയിലെടുത്തിരിക്കുകയാണ് പാക്ക് സർക്കാർ. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനും ആഭ്യന്തര പെട്രോളിയം വിതരണത്തിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഈ നീക്കം. ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബിൻ്റെ സർക്കാർ സമിതി അടുത്തിടെ രാജ്യത്തെ ഇന്ധന സ്ഥിതി വിലയിരുത്തി. എണ്ണ ശേഖരങ്ങൾ, എൽ.എൻ.ജി കപ്പൽ വരവുകൾ, അതിർത്തി മുറിച്ച് എത്തുന്ന എൽ.പി.ജി വിതരണങ്ങളും യോഗത്തിൽ പരിശോധിച്ചു. നിലവിൽ പാക്കിസ്ഥാനിൽ ഏകദേശം നാല് ആഴ്ചത്തേക്ക് മതിയാകുന്ന പെട്രോൾ-ഡീസൽ ശേഖരം ഉണ്ടെന്നും ഉടൻ ക്ഷാമ സാധ്യതയില്ലെന്നും വ്യക്തമാക്കി. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമസ് കടലിടുക്ക് വഴിയാണ്…
Read More » -
ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ
ബാഴ്‌സലോണ/കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമായ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സുപ്രധാന പ്രഖ്യാപനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍. ആഗോള ടെലികോം മേഖലയുടെ ദിശ മാറ്റിക്കുറിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത്. കണക്റ്റിവിറ്റി എന്നതിനപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്കുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ ചുവടുമാറ്റമാണ് സിഇഒ വ്യക്തമാക്കിയത്. ടെലികോം വിനിമയങ്ങളുടെ മൂല്യം അളക്കുന്ന രീതിയില്‍ തന്നെ ഒരു ‘യുഗമാറ്റം’ അനിവാര്യമാണെന്ന് മാത്യു ഉമ്മന്‍ വ്യക്തമാക്കി. കേവലം ഡാറ്റ കൈമാറുന്ന ശൃംഖലകളില്‍ നിന്ന് ആധുനിക എഐ സേവനങ്ങളുടെ പവര്‍ഹൗസുകളായി ടെലികോം കമ്പനികള്‍ മാറുന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്. ‘ഈ മാറ്റം സാങ്കേതികമായ ഒരു അപ്‌ഗ്രേഡ് മാത്രമല്ല; മറിച്ച് ടെലികോം കമ്പനികള്‍ എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിലും ഉപഭോക്താക്കള്‍ക്ക് എങ്ങനെ മൂല്യം നല്‍കുന്നു എന്നതിലും വരുന്ന കാതലായ മാറ്റമാണ്.’ ടെലികോം വ്യവസായം മൂന്നാമത്തെ വലിയ പരിണാമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വോയ്‌സ് കോളുകളില്‍…
Read More » -
പശ്ചിമേഷ്യൻ ആക്രമണത്തിന്റെ ഗതിമാറുന്നു, ഇസ്രയേലിലേക്ക് കിലോമീറ്ററുകൾ ദൂരം കനത്ത നാശം വിതയ്ക്കാൻ സാധിക്കുന്ന ക്ലസ്റ്റർ ബോംബ് വിക്ഷേപിച്ച് ഇറാൻ… ശനിയാഴ്ച മുതൽ തൊടുത്തുവിട്ടത് 5 ക്ലസ്റ്റർ ബോംബുകൾ!! ഇറാൻ ഈ കഴിവ് എങ്ങനെ വികസിപ്പിച്ചെടുത്തു? പിന്നിൽ റഷ്യയോ, ചൈനയോ- സംശയിച്ച് ഇസ്രയേലും യുഎസും-Video
ടെൽ അവീവ്: ഏറ്റവും അപകടകാരിയായ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായി ഇസ്രയേലി പ്രതിരോധ സേന. ഇറാന്റെ ഈ ആക്രമണം രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാക്കുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിലോമീറ്ററുകൾ വ്യാപിച്ച് കനത്ത നാശനഷ്ടം ഉണ്ടാക്കാനും സാധിക്കുന്നവയാണ് ക്ലസ്റ്റർ ബോംബുകൾ. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ വാർഹെഡ് താഴേക്കിറങ്ങുമ്പോൾ തുറക്കുകയും ഏകദേശം 2.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം 8 കിലോമീറ്റർ ചുറ്റളവിൽ ചിതറുകയും ചെയ്യുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. അതേസമയം ഇപ്പോൾ നടക്കുന്ന യുദ്ധത്തിലും 2025 ജൂണിലെ യുദ്ധത്തിലും ഇസ്രയേലിലേക്ക് ഇറാൻ നിരവധി തവണ ക്ലസ്റ്റർ ബോംബ് വിക്ഷേപിച്ചതായി ഐഡിഎഫ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുപോലെ യെമനിലെ ഹൂതികളും കഴിഞ്ഞ വർഷം ഇസ്രായേലിലേക്ക് ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഉപയോഗിച്ച് നിരവധി മിസൈലുകൾ വിക്ഷേപിച്ചതായി ഐഡിഎഫ് പറയുന്നു. ഈ ആയുധങ്ങളുടെ കടന്നുവരവ് സംഘർഷത്തിന്റെ ഗതി മാറ്റുമെന്ന് സൈനിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു പ്രത്യേക…
Read More » -
‘ഈ യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു, അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നു… രാജ്യങ്ങളുടെ സ്വാധീനവും പരമാധികാരവും ഇറാൻ മാനിക്കുന്നു, പക്ഷെ മേഖലയിലെ നിങ്ങളുടെ സമാധാനം ഉറപ്പാക്കേണ്ടത് അവിടുത്തെ രാജ്യങ്ങൾ തന്നെ’- ഇറാൻ പ്രസിഡന്റ്
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ സൈനികാക്രമണത്തിന് പിന്നാലെയാണ് ഇറാന് പ്രതികരിക്കേണ്ടിവന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യുദ്ധം ഒഴിവാക്കാൻ ഡിപ്ലോമാറ്റിക് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളുടെയും സൗഹൃദരാജ്യങ്ങളുടെയും നേതാക്കളോട് അഭിമുഖമായി എക്സിൽ (X) പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. “പ്രിയപ്പെട്ട സൗഹൃദ- അയൽരാജ്യങ്ങളുമായ നേതാക്കളേ, നിങ്ങളുടെ സഹായത്തോടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ഈ യുദ്ധം ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ അമേരിക്കൻ–സയോണിസ്റ്റ് സൈനികാക്രമണം ഞങ്ങളെ സ്വയംരക്ഷയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാക്കി” എന്നാണ് പെസെഷ്കിയാൻ പറഞ്ഞത്. മേഖലയിലെ രാജ്യങ്ങളുടെ സ്വാധീനവും പരമാധികാരവും ഇറാൻ മാനിക്കുന്നുവെന്നും, മേഖലയിലെ സമാധാനം ഉറപ്പാക്കേണ്ടത് അവിടുത്തെ രാജ്യങ്ങൾ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലുടനീളം സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) യുദ്ധകാല തീരുമാനങ്ങളിൽ കൂടുതൽ നിയന്ത്രണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ട സാഹചര്യത്തിലും യുദ്ധ…
Read More » -
ടെഹ്റാനിൽ അർധരാത്രിയിൽ വൻ സ്ഫോടനങ്ങൾ…ബെയ്‌റൂട്ടിലും ടൈറിലും വ്യോമാക്രമണം നടത്തി ഇസ്രായേൽ!! ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമിക്കപ്പെട്ടത് 150 ലധികം നഗരങ്ങൾ… തിരിച്ചടിച്ച് ഇറാൻ, ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ പുതിയ ആക്രമണം
ടെഹ്റാൻ/ബെയ്‌റൂട്ട്: യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസവും തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അർധരാത്രിയിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനു പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ എന്നീ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞ ശനിയാഴ്ച മുതൽ ഇറാനിലെ 150-ലധികം നഗരങ്ങൾ ആക്രമിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിന് തിരിച്ചടിയെന്നോണം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ലെബനനിലെ ബെയ്‌റൂട്ടിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ഗോബെയ്രി, ഹാരെത് ഹ്രീക്ക്, ബിർ അൽ-അബേദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ടൈറിലെ അൽ ഷഹാബിയ ജില്ലയിലെ ഒരു വീടിന് നേരെയും നബാത്തിയ മേഖലയിലും ആക്രമണങ്ങൾ…
Read More » -
കുവൈത്തിൽ ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം!! ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരക്കുന്നു, ജീവനക്കാർ സുരക്ഷിതർ!! ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ,
ന്യൂഡൽഹി: യുഎസ്- ഇറാൻ യുദ്ധം നിലനിൽക്കുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം നടന്നതായി ബ്രിട്ടന്റെ കടൽസുരക്ഷ ഏജൻസിയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക–ഇറാൻ–ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ കപ്പൽഗതാഗതത്തെ ബാധിക്കുന്ന പുതിയ സംഭവമാണിത്. നങ്കൂരമിട്ടിരുന്ന ടാങ്കറിന്റെ മാസ്റ്റർ നൽകിയ വിവരമനുസരിച്ച് കപ്പലിന്റെ ഇടത് ഭാഗത്ത് വലിയ സ്ഫോടനശബ്ദം കേട്ടതായും തുടർന്ന് സമീപത്തുനിന്ന് ഒരു ചെറിയ ബോട്ട് പ്രദേശം വിട്ടുപോകുന്നത് കണ്ടതായും UKMTO എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ…
Read More » -
ഇറാൻ ഖമേനിയുടെ ശവസംസ്കാരം മാറ്റിവച്ചു; അനിവാര്യ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രം ചടങ്ങുകളെന്ന് ഇറാൻ നേതൃത്വം
ടെഹ്റാൻ: യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്ക്കാര ചടങ്ങ് മാറ്റിവച്ചു. നിയന്ത്രിക്കാനാവാത്ത ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അത് കൈകാര്യം ചെയ്യാൻ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇറാൻ ഇക്കാര്യം അറിയിച്ചത് .ബുധനാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ നിശ്ചയിച്ചിരുന്ന വിടവാങ്ങൽ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തവും ശരിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് ടെഹ്‌റാനിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് കോർഡിനേഷൻ കൗൺസിൽ മേധാവി മൊഹ്‌സെൻ മഹമൂദി മാധ്യമങ്ങളോട് പറഞ്ഞു. 86-ാം വയസ്സിൽ ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള ദേശീയ ദുഃഖാചരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം കൗൺസിലിനാണ്. ശനിയാഴ്ച ദീർഘകാല നേതാവിന്റെ മരണത്തെത്തുടർന്ന് ഇറാന്റെ സ്റ്റേറ്റ് മീഡിയ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. 1989-ൽ ശവസംസ്കാരം നടത്തിയ ഖമേനിയുടെ മുൻഗാമിയായ ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ ശവസംസ്കാര ചടങ്ങിൽ കാണപ്പെട്ട വൻ ജനക്കൂട്ടത്തെപ്പോലെ വലിയൊരു ജനക്കൂട്ടത്തെയാണ്…
Read More »