World
-
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പ് നൽകി, ഇനി ചൈനയേയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും, അങ്ങനെ റഷ്യയെ ഒറ്റപ്പെടുത്തും, അതൊരു വലിയ ചുവടുവയ്‌പ്പാണ്- ട്രംപ്, പ്രതികരിക്കാതെ ഇന്ത്യൻ എംബസി
വാഷിങ്‌ടൻ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയെന്നും ട്രംപ്. ചെെനയിൽ നിന്നും ഇത്തരത്തിൽ ഉറപ്പുവാങ്ങും. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്‌പ്പായിരിക്കുമതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇതേകുറിച്ചുള്ള ചോദ്യത്തിന് വാഷിങ്‌ടനിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു. ‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും’ – വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. അതേസമയം കയറ്റുമതി ഉടനടി നിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്ന റഷ്യയുടെ എണ്ണയിൽ നിന്നുള്ള വരുമാനം തടയാൻ യുഎസ്…
Read More » -
സഹായഹസ്തങ്ങളുമായി ലോകരാജ്യങ്ങള്‍ ഗാസയിലേക്ക് ; 400 ട്രക്കുകളില്‍ ഭക്ഷണവും, ഇന്ധനവും, മരുന്നുകളുമായി ഗാസ മുനമ്പിലേക്ക് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ്
ജറുസലേം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ ഒഴുക്ക് പുനരാരംഭിച്ചു. ഇസ്രായേലും ഹമാസും മരണപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നത് സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ തുടരുന്നതി നിടയിലും, 400 ട്രക്കുകളില്‍ ഭക്ഷണവും, ഇന്ധനവും, മരുന്നുകളും ഗാസ മുനമ്പിലേക്ക് പോകുകയാണെന്ന് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് അറിയിച്ച പ്രകാരം, ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, മരുന്നുകള്‍ എന്നിവയുമായി കുറഞ്ഞത് 400 ട്രക്കുകളെങ്കിലും ബുധനാഴ്ച ഗാസ മുനമ്പിലേക്ക് പോകുന്നു ണ്ട്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിലെ കാലതാമസ ത്തെച്ചൊല്ലി ഇസ്രായേലും ഹമാസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന vതിനിടെയാണ് ഈ പ്രഖ്യാപനം. ചൊവ്വാഴ്ച, ഗാസയിലെ മാനുഷിക സഹായം നിരീക്ഷിിക്കുന്ന ഇസ്രായേലി പ്രതിരോധ വിഭാഗമായ കോര്‍ഡിനേഷന്‍ ഓഫ് ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദ ടെറിട്ടറീസ് മാനുഷിക സംഘടനകളെ അറിയിച്ചത്, കരാര്‍ പ്രകാരം ആവശ്യപ്പെട്ട പ്രതിദിന 600 സഹായ ട്രക്കുകളില്‍ പകുതി മാത്രമേ ഗാസയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ്. ഈ ഭീഷണി അവര്‍ നടപ്പിലാക്കുന്നുണ്ടോ എന്ന്…
Read More » -
ട്രംപിന്റെ ‘നിരായുധീകരണ’ മുന്നറിയിപ്പിനിടെ ഹമാസ് 8 ഗാസ നിവാസികളെ പരസ്യമായി വധിച്ചു ; ഇസ്രായേല്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന്, സംഘര്‍ഷത്തിനിടെ ശക്തി പ്രാപിച്ച ‘ഗ്രൂപ്പുകളെ’ തീര്‍ക്കല്‍ ലക്ഷ്യം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഘത്തെ നിരായുധീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടും, പലസ്തീന്‍ എന്‍ക്ലേവിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ തീവ്രമായി ശ്രമിക്കുന്ന ഹമാസ് ഗാസയില്‍ കൂട്ട പൊതു വധശിക്ഷകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യുഎസ് മധ്യസ്ഥതയില്‍ ഇസ്രായേലുമായുള്ള ഒരു ഉടമ്പടിക്ക് ശേഷം ഗാസ മുനമ്പിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഹമാസ് മറ്റ് സായുധ പലസ്തീന്‍ വംശങ്ങളുമായി ഏറ്റുമുട്ടി. ഹമാസിന്റെ ക്രൂരമായ പ്രതികാര നടപടികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍, സായുധ സംഘം ‘സഹകാരികളും നിയമവിരുദ്ധരും’ എന്ന് മുദ്രകുത്തിയ എട്ട് പുരുഷന്മാരെ തെരുവില്‍ വധിക്കുന്നത് കാണിച്ചു. ഗുരുതരമായി മര്‍ദ്ദിക്കപ്പെട്ട എട്ട് പുരുഷന്മാരെ കണ്ണുകള്‍ കെട്ടി തെരുവില്‍ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നതും പച്ച തലപ്പാവ് ധരിച്ച തോക്കുധാരികള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതും ഗ്രാഫിക് വീഡിയോയില്‍ കാണാനാകും. മൃതദേഹങ്ങള്‍ക്ക് ചുറ്റുമുള്ള ജനക്കൂട്ടം ‘അല്ലാഹു അക്ബര്‍’ എന്ന് വിളിക്കുന്നതും കേള്‍ക്കാം. തെളിവുകള്‍ നല്‍കാതെ, ഇരകള്‍ ‘കുറ്റവാളികളും ഇസ്രായേലുമായി സഹകരിച്ചവരും’ ആണെന്ന് ഹമാസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഐഡിഎഫ് പിന്‍വാങ്ങിയതിനെത്തുടര്‍ന്ന്, സംഘര്‍ഷത്തിനിടെ…
Read More » -
അതിർത്തി കടന്നു വെടിവെപ്പ് നടത്തിയ 15 താലിബാൻകാരെ കൊലപ്പെടുത്തി, പോസ്റ്റുകളും ടാങ്കും തകർത്തു, ആറ് പാക് അർധസൈനികരും കൊല്ലപ്പെട്ടു- പാക്കിസ്ഥാൻ, കൊലപ്പെടുത്തിയത് സാധാരണക്കാരെയെന്ന് അഫ്ഗാനിസ്ഥാൻ
കാബൂൾ: പാക്കിസ്ഥാൻ- അഫ്ഗാനിസ്താൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ രൂക്ഷം. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 15 അഫ്ഗാൻ പൗരന്മാരും ആറ് പാക് അർധസൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ആറ് അർധസൈനികർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തപ്പോൾ സാധാരണക്കാരായ 15 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും എൺപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. അതേസമയം ചൊവ്വാഴ്ച രാത്രി അഫ്ഗാൻ സൈന്യവും പ്രാദേശിക തീവ്രവാദികളും നടത്തിയ അതിർത്തി കടന്നുള്ള വെടിവെപ്പിന് തങ്ങളുടെ സൈന്യം തിരിച്ചടിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഖുറം പ്രദേശത്ത് നടന്ന വെടിവെപ്പിൽ നിരവധി താലിബാൻകാരെ കൊലപ്പെടുത്തുകയും അവരുടെ പോസ്റ്റുകളും ടാങ്കും തകർക്കുകയും ചെയ്തതായും പാക്കിസ്ഥാൻ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ ഏഴിന് അഫ്ഗാനിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി, അഫ്ഗാൻ അതിർത്തിയിൽ പാക് സൈനികർക്കുനേരെ ആക്രമണം നടത്തിയിരുന്നു. 58 പാക് സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അവകാശപ്പെട്ടപ്പോൾ, മരണസംഖ്യ 23 ആണെന്ന് പാക്കിസ്ഥാൻ പറഞ്ഞു. പ്രത്യാക്രമണത്തിൽ ഇരുന്നൂറിലധികം താലിബാൻകാരെയും സൈനികരെയും വധിക്കാൻ കഴിഞ്ഞതായും പാക്കിസ്ഥാൻ…
Read More » -
ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി,
വാഷിങ്ടൺ: തീരുവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പണി കൊടുത്ത ഇന്ത്യയിൽ നിന്നു തന്നെ സഹായം തേടി അമേരിക്ക. ആഗോള അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യം തകർക്കാൻ ഇന്ത്യയുടേയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്. അപൂർവ ധാതുക്കളുടെ കാര്യത്തിൽ ചൈനയുടെ നിയന്ത്രണത്തിൽ നിന്ന് അമേരിക്ക എങ്ങനെ സ്വയം രക്ഷിക്കുമെന്ന ഫോക്സ് ന്യൂസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിനായി ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചൈനയും ലോകവും തമ്മിലുള്ള പോരാട്ടമാണ്. അവർ ലോകത്തിൻ്റെ മുഴുവൻ വിതരണ ശൃംഖലയ്ക്കും വ്യാവസായിക അടിത്തറയ്ക്കും നേരെ തോക്ക് ചൂണ്ടിയിരിക്കുകയാണ്. അത് അനുവദിക്കില്ല. സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കി. ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും യുദ്ധത്തിന് പണം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ്. അമേരിക്ക ലോകത്ത് സമാധാനത്തിനായി പ്രയത്നിക്കുമ്പോൾ…
Read More » -
ഗാസയില്‍ ഒന്നും അവസാനിച്ചിട്ടില്ല ; ട്രംപ് പോയതിന് തൊട്ടുപിന്നാലെ സമാധാന കരാര്‍ ലംഘിച്ച് ഇസ്രയേല്‍; ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്, ഇന്ന് മാത്രം ഒമ്പത് മരണം
ഗാസ: അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗാസാമുനമ്പില്‍ സമാധാനകരാര്‍ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്. ഇന്നു മാത്രം ഗാസയില്‍ ഒമ്പത് പേര്‍ മരണമടഞ്ഞതായും അനേകര്‍ക്ക് പരിക്കേറ്റതായിട്ടുമാണ് വിവരം. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകള്‍ തേടി അലയുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായ തെന്നാണ് വിവരം. എന്നാല്‍ പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചതെന്നാണ് മറ്റു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഗാസ സിറ്റിയിലെ അഞ്ച് പേരുള്‍പ്പടെ ഇന്ന് ഇതുവരെമാത്രം ഒമ്പത് പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഖാന്‍ യൂനിസില്‍ ഡ്രോണ്‍ ആക്രമണ ത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. സമാധാനം ട്രംപ് ഉറപ്പു നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ ആക്രമണം. ഗാസയില്‍ സമാധാനം പുലര്‍ന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍…
Read More » -
ഗാസയില്‍ സമാധാന ശ്രമങ്ങള്‍ക്കിടയില്‍ ആഭ്യന്തരകലാപം ; ഹമാസ് പോരാളികളും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഓപ്പറേഷനുകള്‍ അവസാനിച്ചതിന് ശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും അക്രമാസക്തമായ ആഭ്യന്തര സംഘട്ടനങ്ങളില്‍ ഒന്നാണിത്. നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം മുഖംമൂടി ധരിച്ച ഹമാസ് തോക്കുധാരികളും കുടുംബത്തിലെ പോരാളികളും തമ്മില്‍ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഹമാസ് നിയന്ത്രിത ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സുരക്ഷാ യൂണിറ്റുകള്‍ ഇവരെ വളയുകയും പിടികൂടാന്‍ കനത്ത പോരാട്ടത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തില്‍ ദുഗ്മുഷ് കുടുംബത്തിലെ 19 പേരും എട്ട് ഹമാസ് പോരാളികളും കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. 300-ല്‍ അധികം പോരാളികളുള്ള ഹമാസ് സേന, ദുഗ്മുഷ് തോക്കുധാരികള്‍ ഒളിച്ചിരുന്ന ഒരു റെസിഡന്‍ഷ്യല്‍ ബ്ലോക്ക് ലക്ഷ്യമാക്കി നീങ്ങിയതിനെ തുടര്‍ന്നാണ് ഗാസ…
Read More » -
ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രായേലി പൗരന്മാരെയും 2 വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിച്ചു ; ഗാസാ മുനമ്പില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിതം ഒന്നില്‍ നിന്നും തുടങ്ങാന്‍
ടെല്‍ അവീവ്: രണ്ട് വര്‍ഷത്തെ യുദ്ധത്തിനും ആയിരക്കണക്കിന് ജീവന്‍ ബലി കഴിക്കുകയും ചെയ്തതിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്ത ലിനെ തുടര്‍ന്ന് ഹമാസ് ഇസ്രായേലിന് മുഴുവന്‍ തടവുകാരെയും കൈമാറി. യു എസ് പ്രസിഡ ന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായി ഹമാസ് എല്ലാ ഇസ്രായേലി ബന്ദികളെയും റെഡ് ക്രോസിന്റെ കസ്റ്റഡിയിലേക്ക് വിട്ടയച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ബന്ദികളെ വിട്ടയച്ചത്. രണ്ടാമത്തെ കൂട്ടത്തില്‍ 13 ബന്ദികളെ ഗാസയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ വെച്ച് കൈമാറിയതായി ഇസ്രായേലിന്റെ പൊതു പ്രക്ഷേപണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു. ഒന്നാമ ത്തെ കൂട്ടത്തില്‍ ഗാലി, സിവ് ബെര്‍മാന്‍ എന്നീ സഹോദരങ്ങള്‍, മാതന്‍ അന്‍ഗ്രെസ്റ്റ്, അലോണ്‍ ഓഹെല്‍, ഒമ്രി മിറാന്‍, ഈതന്‍ മോര്‍, ഗൈ ഗില്‍ബോവ-ഡല്ലല്‍ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. രണ്ടാമത്തെ കൂട്ടത്തില്‍ ബാര്‍ കുപ്പേര്‍സ്റ്റീന്‍, എവിയാതര്‍ ഡേവിഡ്, യോസെഫ്-ഹായിം ഓഹാന, സെഗേവ് കല്‍ഫോണ്‍, അവിനാതന്‍ ഓര്‍, എല്‍ക്കാന ബൊഹ്‌ബോട്ട്,…
Read More » -
മകൾക്കും മരുമകനുമൊപ്പം ട്രംപ് ഇസ്രയേലിൽ, ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കും? 2023 ഒക്ടോബർ 7ലെ മുഴുവൻ ബന്ദികളെയും വിട്ടയച്ച് ഹമാസ്, 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും
ടെൽ അവീവ്: മകൾക്കും മരുമകനുമൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഹെർസോഗും വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ട്രംപിന്റെ മകൾ ഇവാൻക, മരുമകൻ ജരേദ് കുഷ്‌നർ, പശ്ചിമേഷ്യയുടെ അമേരിക്കൻ നയതന്ത്രജ്ഞൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്. ഇസ്രയേലിലെത്തിയ ട്രംപ് അസംബ്ലിയിൽ പങ്കെടുക്കും. കൂടാതെ ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശേഷം വെടിനിർത്തൽ കരാറിന്റെ ചർച്ചയ്ക്കായി ഈജിപ്തിലേക്ക് പോകും. അതേസമയം 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടികൂടിയ ഇസ്രയേലി ബന്ദികളിൽ ജീവനോടെയുള്ളവരെയെല്ലാം ഹമാസ് വിട്ടയച്ചു. ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്. ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികൾക്കായി ടെൽ അവീവിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. വിട്ടയച്ച ബന്ദികളെ പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടർന്ന് കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ മതൻ ആംഗ്രെസ്റ്റ്, സഹോദരങ്ങളായ…
Read More »
