Pravasi
-
ഷാര്‍ജയില്‍നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട് വിമാനം തിരിച്ചിറക്കി; യാത്രക്കാരില്‍ പലരും നാട്ടിലെത്തിയത് 38 മണിക്കൂറിന് ശേഷം
ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരില്‍ പലരും നാട്ടിലെത്തിയത് 38 മണിക്കൂറിന് ശേഷം. വെള്ളിയാഴ്ച രാത്രി ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എ.ഐ 998 വിമാനത്തിലെ യാത്രക്കാരാനാണ് പല വിമാനങ്ങളിലായി തിരുവനന്തപുരത്തും കോഴിക്കോടും എത്തിയത്. വെള്ളിയാഴ്ച രാത്രി 11.45ന് പുറപ്പെട്ട വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്നും ഷാര്‍ജയില്‍ തന്നെ തിരികെ ഇറക്കുകയാണെന്നും പൈലറ്റ് അറിയിച്ചത്. 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റിയെങ്കിലും വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ പകരം എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചോ ആദ്യമൊന്നും അധികൃതര്‍ സംസാരിച്ചില്ല. യുഎഇയിലെ പ്രതികൂല കാലാവസ്ഥ കൂടി കണക്കിലെടുത്ത് പലരും വെള്ളിയാഴ്ച നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിയവരായിരുന്നു. അര്‍ദ്ധരാത്രിയോടെ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയത്. അതുവരെ ടെര്‍മിനലില്‍ തന്നെ ഇരിക്കേണ്ടി വന്നു. അടുത്ത് താമസിക്കുന്നവരെ അവരുടെ താമസ സ്ഥലങ്ങളിലേക്ക് തന്നെ അയച്ചു.…
Read More » -
കുവൈത്തില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
കുവൈറ്റ് സിറ്റി : വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ലുലു എക്സ്ചേഞ്ച് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്ന അനു ഏബല്‍(34) ആണ് മരിച്ചത്. ഷാരോണ്‍ ചര്‍ച്ച് കുവൈത്ത് സഭാംഗമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഫര്‍വാനിയ ദജീജിലുള്ള ജോലി സ്ഥലത്തു നിന്ന് അബ്ബാസിയായിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ബസ്സില്‍ കയറുവാന്‍ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബല്‍ കോട്ടേജില്‍ ഏബല്‍ രാജന്‍. മകന്‍ ഹാരോണ്‍ ഏബല്‍, കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടില്‍ കെ. അലക്സ്‌കുട്ടി- ജോളിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരി അഞ്ജു ബിജു (നഴ്സ് കുവൈത്ത്). സംസ്‌കാരം പിന്നീട്.
Read More » -
ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കം; പോളണ്ടിൽ ഒല്ലൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു, ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരുക്ക്
തൃശ്ശൂർ: പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരുക്കേറ്റു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. പോളണ്ടിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. ആഷിഖ് എന്ന സുഹൃത്താണ് വിവരം വീട്ടിലേക്ക് അറിയിച്ചത്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതായി സൂരജിന്റെ തൃശ്ശൂരിലെ കൂട്ടുകാർ പറഞ്ഞു. ജോർജിയൻ പൗരനാണ് കുത്തിയതെന്നാണ് ആഷിഖ് സുഹൃത്തുക്കളെ അറിയിച്ചത്. വീട്ടുകാരെ കുറച്ച് സമയം മുൻപാണ് വിവരം അറിയിച്ചത്. സൂരജിന് കുത്തേറ്റത് നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. പരിക്കേറ്റ ഒരു മലയാളിയെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. സീഡ്‌ക് എന്ന സ്ഥലത്തുള്ള സർക്കാർ ആശുപത്രിയിലാണ്…
Read More » -
സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 1,670 വിജയികള്‍; ആകെ 1,872,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍
ദുബൈ: മഹ്‍സൂസിന്റെ 113-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ നിരവധി പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തുകയും അവരെ നല്ലൊരു ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ആകെ 1,670 വിജയികള്‍ 1,872,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന, തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. 10 മില്യന്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 31 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 32,258 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,636 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഫിലിപ്പൈന്‍സ് പൗരന്മാരായ മാര്‍ക്, കെവിന്‍ എന്നിവരും…
Read More » -
പോളണ്ടിൽ ബാങ്ക് ജീവനക്കാരനായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, ഒരാൾ അറസ്റ്റിൽ
മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇബ്രാഹിം മരിച്ചതായി പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പോളണ്ടിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്ന ഇബ്രാഹീം ഷെരീഫിനെ ജനുവരി 24 മുതൽ ഫോണിൽ കിട്ടിയിരുന്നില്ല. ഇതോടെ കുടുംബം എംബസിയുമായി ബന്ധപ്പെട്ടു. അതിനു പിന്നാലെ എംബസി അധികൃതർ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇബ്രാഹിം ഷെരീഫ് കൊല്ലപ്പെട്ടെന്ന അറിയിപ്പ് ലഭിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായയെന്നും എംബസി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എങ്ങനെയാണ് ഷെരീഫ് കൊല്ലപ്പെട്ടത് എന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല. പോളണ്ടിൽ ബാങ്കിൽ ഐടി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇബ്രാഹീം. 10 മാസം മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
Read More » -
എമിറേറ്റ്സ് ഡ്രോയുടെ ലക്കി ഡ്രോയിൽ 15 മില്യൺ ദിർഹം സമ്മാനം സ്വന്തമാക്കി ഫിലിപ്പൈൻ സ്വദേശിയായ റസ്റ്ററൻ്റ് ജീവനക്കാരൻ
എമിറേറ്റ്സ് ഡ്രോയുടെ വെള്ളിയാഴ്ച നടന്ന പതിമൂന്നാമത് ലക്കി ഡ്രോയിൽ വിജയം നേടി ഫിലിപ്പൈൻ സ്വദേശി റസ്സൽ റയീസ് ടുസോൺ. ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹം ആണ് ഡ്രോ ഈസി 6 വിജയിയായ റസ്സൽ നേടിയത്. ഇരുപത്തിഏഴ് ദിവസത്തിനു മുൻപ് നടന്ന ലക്കി ഡ്രോയിലെ വിജയിയും മില്യൺ ദിർഹം സമ്മാനമായി നേടിയിരുന്നു. നാലു മക്കളിൽ രണ്ടാമനായ റസ്സൽ 2008 ൽ ആണ് യുഎഇയിൽ ജോലി തേടി എത്തിയത്. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള റസ്സൽ കുടുംബം പുലർത്തുന്നതിനായി 19 വയസ്സിൽ റെസ്റ്റോറന്റ്കളിൽ ജോലി ചെയ്തു തുടങ്ങിയതാണ്. മെച്ചപ്പെട്ട ജീവിതം എന്നും ആഗ്രഹിച്ചിരുന്ന ഇദ്ദേഹം അതിനായുള്ള പരിശ്രമങ്ങൾ ഒരിക്കലും ഉപേക്ഷിച്ചതില്ല. ഇതിനിടെ 2019ൽ കൊറോണ സൃഷ്ടിച്ച പ്രശ്നങ്ങളെ അതിജീവിക്കാൻ ഭാര്യയെയും മകനേയും തിരികെ നാട്ടിലേക്ക് അയക്കേണ്ടതായി വന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് റസ്സൽ ഈസി ഡ്രോയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നും അറിഞ്ഞത്. തുടർന്ന് ഈ വെള്ളിയാഴ്ചത്തെ ഡ്രോയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ജനുവരി ആറിന്…
Read More » -
കാസർഗോഡ് സ്വദേശിയായ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: കാസര്‍ഗോഡ് സ്വദേശിയായ മലയാളി യുവാവ് സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് മണികണ്ഠന്‍ (37) ആണ് റിയാദില്‍ മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് മുസാഹ്മിയയില്‍ നിന്ന് റിയാദിലേക്ക് വരുന്ന വഴി വാദിലബനിലാണ് അപകടം ഉണ്ടായത്. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരുന്ന മണികണ്ഠന്‍ മുസാഹ്മിയായിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു.
Read More » -
ബിഗ് ടിക്കറ്റ് ന്യൂ ഇയർ ബോണസാ: കൂടുതൽ സമ്മാനങ്ങള്‍, 23 മില്യൺ ദിര്‍ഹത്തിലേക്ക് 2 അധിക ടിക്കറ്റുകള്‍!
ഈ മാസം ബിഗ് ടിക്കറ്റിൽ നിങ്ങള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാം. ജനുവരി 25 മുതൽ 30 വരെ നടക്കുന്ന ന്യൂ ഇയർ ബോണസാ കൂടുതൽ സമ്മാനങ്ങള്‍ നേടാൻ സഹായിക്കും. ഈ കാലയളവിൽ “buy 2, get 1 free offer” നിങ്ങള്‍ക്കും ഉപയോഗിക്കാം. 23 ഭാഗ്യശാലികള്‍ക്ക് രണ്ട് ബിഗ് ടിക്കറ്റ് അധികം നേടാനാകും. അതായത് വിജയിക്കാനുള്ള അവസരം അഞ്ചിരട്ടിയാക്കാൻ നിങ്ങള്‍ക്ക് കഴിയും. ജനുവരി 31-ന് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ വിജയികളെ പ്രഖ്യാപിക്കും. ഉറപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് നൽകാനാണ് ബിഗ് ടിക്കറ്റ് പുതിയ ന്യൂ ഇയർ ബോണസാ അവതരിപ്പിക്കുന്നത്. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയുടെ അവസാന പതിപ്പിൽ നിങ്ങള്‍ക്ക് പങ്കെടുക്കാനുമാകും. 24 കാരറ്റ് മൂല്യമുള്ള 1 കിലോഗ്രാം സ്വര്‍ണവും സമ്മാനമായി നേടാം. പെബ്രുവരി മൂന്നിന് ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പ് വൈകിട്ട് 7.30ന് ആരംഭിക്കും. AED 23 million എന്ന ഗ്രാൻഡ് പ്രൈസിനൊപ്പം രണ്ടാം സമ്മാനമായി AED 1 million നേടാം.…
Read More » -
‘ലെവി’ അടക്കുന്നതിൽനിന്ന് ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി സൗദി
റിയാദ്: സൗദി അറേബ്യയിലെ വിദേശതൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഫീസായ ‘ലെവി’ അടക്കുന്നതിൽ നിന്ന് ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച റിയാദിലെ അർഖ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങൾക്കാണ് ലെവി അടക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് ഇളവ് നൽകിയിരുന്നത്. 2020 ഏപ്രിൽ ഏഴിനായിരുന്നു ഇത് സംബന്ധിച്ച ആദ്യ തീരുമാനം വന്നത്. അന്ന് മന്ത്രിസഭയെടുത്ത 515-ാം നമ്പർ തീരുമാനത്തിലെ രണ്ടും മൂന്നും ക്ലോസുകളാണ് കാലാവധി അവസാനിക്കാൻ കുറഞ്ഞ ദിവസം മാത്രം ശേഷിക്കവേ ഇപ്പോൾ സൗദി മന്ത്രിസഭാ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇതോടെ മൂന്ന് വർഷം പൂർത്തിയായ സ്ഥാപനങ്ങൾക്ക് ലെവി അടക്കുന്നതിൽ നിന്ന്ഒരു വർഷത്തേക്ക് കൂടി ഇളവ് ലഭിക്കും. ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്…
Read More » -
യു.എ.ഇ നിവാസികള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ലിവ് ദി ഗ്ലിറ്റര്‍ ക്യാംപെയ്ൻ തുടരുന്നു
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി (Dubai Shopping Festival – DSF) നോട് അനുബന്ധിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ് (Dubai Jewellery Group – DJG) നടത്തുന്ന ലിവ് ദി ഗ്ലിറ്റര്‍ (Live the Glitter) ക്യാംപെയ്ൻ തുടരുകയാണ്. ജ്വല്ലറി മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ്. ഏതാനും ദിവസങ്ങളാണ് ഇനി ക്യാംപെയ്നിൽ ബാക്കിയുള്ളത്. യു.എ.ഇ നിവാസികള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഈ ദിനങ്ങള്‍. കുറഞ്ഞത് AED 500-ന് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിന്‍റെ ഭാഗമാകാം, സ്വര്‍ണ സമ്മാനങ്ങള്‍ നേടാം. ഏകദേശം 245 സ്വര്‍ണാഭരണ ഔട്ട്‍ലെറ്റുകള്‍ മത്സരത്തിന്‍റെ ഭാഗമാണ്. ഇതുവരെ 64 ഭാഗ്യശാലികളാണ് 16 നറുക്കെടുപ്പുകളിൽ വിജയികളായത്. കാൽക്കിലോ വീതം സ്വര്‍ണം ഓരോ വിജയിക്കും ലഭിച്ചു. ഇവരിൽ ആദ്യമായി നറുക്കെടുപ്പിൽ വിജയിച്ച മൊഹമ്മദ് അസെസുള്ളയും ഉണ്ട്. അദ്ദേഹം പറയുന്നു: “1996 മുതൽ 26 വര്‍ഷമായി ഞാൻ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ഞാൻ പങ്കെടുക്കാറുമുണ്ട്. ആദ്യമായാണ് എനിക്ക്…
Read More »