Kerala
-
രാജ്യം നടുങ്ങിയ കുറ്റകൃത്യത്തിന് ശിക്ഷാവിധി ഇന്നുച്ചയ്ക്ക് മൂന്നരയ്ക്ക്: ആറു പ്രതികൾക്കും ഒരേ ശിക്ഷ വേണോ എന്ന് കോടതി: വേണമെന്ന് പ്രോസിക്യൂഷൻ: കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ : വിധി ന്യായം വായിക്കാതെ അഭിപ്രായപ്രകടനം വേണ്ടെന്ന് കോടതി : അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഹാജരായില്ല: പൾസർ സുനി ചെയ്തത് ഹീനമായ ക്രൂരകൃത്യമെന്ന് കോടതി : ദിലീപിന്റെ പാസ്പോർട്ട് വിട്ടു കിട്ടണമെന്ന് ആവശ്യം പ്രോസിക്യൂഷൻ എതിർത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ ഇന്നു വൈകിട്ട് മൂന്നരയ്ക്ക് വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുക . കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുക . പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് കോടതിയില്‍ എത്തിച്ചു . പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു. മറ്റൊരു പ്രതിയായ മാർട്ടിൻ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയിൽ അഭ്യർത്ഥിച്ചു തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠൻ പറഞ്ഞുഒരു തെറ്റും ചെയ്തിട്ടില്ലെന്ന്…
Read More » -
ലോക്‌സഭയില്‍ മത്സരിച്ചപ്പോള്‍ തൃശൂരില്‍ വോട്ടു ചെയ്തു, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും ; സുരേഷ്ഗോപി വോട്ടുചെയ്തതില്‍ നിയമപരമയ പ്രശ്‌നമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സുരേഷ്ഗോപി വോട്ടു ചെയ്ത തില്‍ തെറ്റില്ലെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പറ ഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്ഗോപി തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവ നന്തപുരത്തും വോട്ടു ചെയ്തതിനെതിരേ സിപിഐ യും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇന്നലെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സുനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന സുരേഷ്‌ഗോപി തൃശൂര്‍ നെട്ടിശ്ശേരിയിലെ വിലാസത്തിലാ യിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ ആദ്യ ഘട്ടം വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുരേഷ്ഗോപി താന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് ശാസ്തമം ഗലത്തായിരുന്നു വോട്ടു ചെയ്തത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയമാക്കി മാറ്റിയപ്പോള്‍ രണ്ടും വ്യത്യസ്ത വോട്ടര്‍ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും പരാതി നല്‍കിയാ ല്‍ അന്വേഷിക്കാമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന മറുപടി. നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോ ട്ടുചെയ്തത് തിരുവനന്തപുരത്തെ…
Read More » -
മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ കേസ് എടുത്തു ; വടക്കാഞ്ചേരിയില്‍ കള്ളവോട്ടിടാനെത്തിയ യുവാവിന്റെ വിരലിലെ മഴിയടയാളം കുടുക്കി ; പ്രിസൈഡിംഗ് ഓഫീസര്‍ കരുതല്‍ തടങ്കലില്‍ വെച്ചു
മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസ്. മലപ്പുറത്തും തൃശൂര്‍ വടക്കാഞ്ചേരിയിലുമാണ് രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ പോലീസ് കേസെടുത്തപ്പോള്‍ വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ചെയ്യാനെത്തി പിടികൂടപ്പെട്ട യുവാവിനെ കരുതല്‍ തടങ്കലില്‍ വെയ്ക്കുകയും ചെയ്തു. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെയാണ് കുടുങ്ങിയത്. ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടുപിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മലപ്പുറത്ത് വലിയപറമ്പ് സ്വദേശിയായ യുവതിയാണ് ഇരട്ടവോട്ടിടാന്‍ ശ്രമിച്ച് പിടിയിലായത്. റിന്റു അജയ് എന്ന യുവതി കോഴിക്കോട് കൊടിയത്തൂര്‍ കഴുത്തുട്ടിപുറായിലെ വാര്‍ഡ് 17ല്‍ വോട്ട് ചെയ്തതിന് പിന്നാലെ ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വലിയപറമ്പ് ചാലില്‍ ജിഎല്‍പി സ്‌കൂളിലും വോട്ട്…
Read More » -
ദേശീയപാതാ വികസനത്തിലെ അപാകതകള്‍ ; മണ്ണുസാമ്പിളുകള്‍ ഉള്‍പ്പെടെ 378 സ്ഥലങ്ങളില്‍ പരിശോധന ; 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിച്ചു, ആദ്യ 100 പ്രദേശങ്ങളില്‍ ഒരു മാസത്തിനുള്ളില്‍
കൊല്ലം: പലയിടത്തും ദേശീയപാതയുമായി ബന്ധപ്പെട്ട വിവാദം തുടരുന്ന സാഹചര്യത്തില്‍ പരിശോധന നടത്താന്‍ ദേശീയപാതാ അതോറിറ്റി. 378 സ്ഥലങ്ങളില്‍ പരിശോധന നടത്തും. മണ്ണിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിച്ചു. കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നതിന് പിന്നാലെയാണ് പരിശോധന നടത്താന്‍ തീരുമാനം വന്നിരിക്കുന്നത്. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും. 710 ദിവസത്തിനുള്ളില്‍ ഏജന്‍സികള്‍ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും. ദേശീയപാത 66ന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്കയുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തല്‍. പ്രശ്ന പരിഹാരത്തിനു പ്രേത്യേക പദ്ധതിയുമായി ദേശീയ പാത അതോറിറ്റി അറിയിച്ചു. ഫീല്‍ഡ്, ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, നിര്‍മാണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും വീണ്ടും പരിശോധിക്കും. ആവശ്യമുള്ളിടത്ത് മതിലുകള്‍ പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കും. കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ്…
Read More » -
ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവായി രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യവും ; എംഎല്‍എ ഓഫീസും തുറന്നു, അവിടെയെത്തി രാഹുല്‍ മാങ്കുട്ടത്തില്‍ ; ഒളിവില്‍ നിന്നും പുറത്തുവന്നു വോട്ടു ചെയ്തു, ഇനി മണ്ഡലത്തില്‍ സജീവമാകും
പാലക്കാട് : ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവാക്കുകയും രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യവും കിട്ടിയ സാഹചര്യത്തില്‍ പാലക്കാട് തന്റെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ വോട്ടു ചെയ്യാനെത്തിയിരുന്നു. എന്നിരുന്നാലും രാഹുലിനെതിരേ സംഘടന നടപടിയെടുത്തിരിക്കുകയും 15 ാം തീയതി ഹൈക്കോടതി മൂന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയുമാണ്. രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞശേഷം ഇന്ന് വോട്ട് രേഖപ്പെടുത്താന്‍ പാലക്കാട്ട് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി. കുന്നത്തൂര്‍മൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് ഓഫീസിലെത്തിയത്. കര്‍ശനമായ ഉപാധികളോടെയാണ് രാഹുലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുക അന്വേഷണത്തില്‍ ഇടപെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഉപാധി. ഇതനുസരിച്ച് രാഹുലിന് ഇനിയും ഒളിവില്‍ പോകാനും കഴിയാത്ത സ്ഥിതിയുണ്ട്. ഹൈക്കോടതി ആദ്യകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ ജയിലില്‍ പോകേണ്ടിവരും. രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും…
Read More »




