Kerala
-
”അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാവൂ, മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിച്ചതില്‍ മമ്മൂട്ടി തൗബ ചെയ്യണം; സമുദായത്തോട് മാപ്പ് പറയണം!”
മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുല്ല. കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയപ്പോള്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ വഴിപാട് മോഹന്‍ലാല്‍ നടത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് ഒ അബ്ദുള്ള രൂക്ഷ പരാമര്‍ശങ്ങളുമായി യു ട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ഒരു വീഴ്ചയാണ് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത. ഇത് മമ്മൂട്ടി പറഞ്ഞ് എല്‍പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കില്‍, ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണ്, അദ്ദേഹത്തെ ഒട്ടും തന്നെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം മോഹന്‍ലാലിന്റെ ശബരിമല ശാസ്താവിലുള്ള വിശ്വാസം ആത്രത്തോളം വലുതാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ പ്രശ്നമില്ല. പക്ഷേ മമ്മൂട്ടി പറഞ്ഞ്…
Read More » -
ദുബായില്‍നിന്നു 4 ദിവസത്തെ അവധിക്കെത്തി; വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം, വനിതാ ഡോക്ടര്‍ക്കു ദാരുണാന്ത്യം
കൊല്ലം: വിദേശത്തു നിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടില്‍ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. കൊട്ടാരക്കര എംസി റോഡില്‍ വയയ്ക്കല്‍ കമ്പംകോടിനു സമീപം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാര്‍ ഡ്രൈവര്‍ ബൈജു ജോര്‍ജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 10 വര്‍ഷമായി ദുബായില്‍ ഗൈനക്കോളജിസ്റ്റായ ബിന്ദു ഫിലിപ്പ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായി കരുതുന്നതെന്നു പൊലീസ് വ്യക്തമാക്കി. മെയ് നാലിനു കൂദാശ നടത്താന്‍ നിശ്ചയിച്ചിരുന്ന പുതിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കായി നാല് ദിവസത്തെ അവധിക്കാണ് അവര്‍ നാട്ടിലേക്ക് വന്നത്. ഭര്‍ത്താവ് അജി പി വര്‍ഗീസ് രണ്ട് വര്‍ഷം മുന്‍പ മരിച്ചു.…
Read More » -
ജനത്തെ കബളിപ്പിക്കുന്ന സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ: എത്ര വിദഗ്ധ ചികിത്സ നൽകിയാലും ക്ലെയിം നിഷേധിച്ച് നിവയും സ്റ്റാറും, ഒടുവിൽ പിഴ ചുമത്തി ഉപഭോക്തൃ കോടതി
മമ്മൂട്ടി നായകനായ ‘ഇമ്മാനുവൽ’ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ തട്ടിപ്പുകളുടെ ഉള്ളറകളിലേയ്ക്കു വെളിച്ചം വീശുന്ന സിനിമയാണ്. പല വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ച് സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളിൽ ചേർത്ത ശേഷം രോഗത്തിനു ചികിത്സ തേടി ക്ലെയിമിനു സമീപിക്കുമ്പോൾ കൈമലർത്തുന്നു. അതാണ് ഈ സിനിമയുടെ ഉളളടക്കം. നിവ ഹെൽത്ത് ഇൻഷുറൻസ്, സ്റ്റാർ ഹെൽത്ത് തുടങ്ങിയ പ്രധാന സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളെക്കുറിച്ച് വ്യാപക പരാതികളാണ് ഉയർന്നു കേൾക്കുന്നത്. കഴുത്തുവേദനയുമായി ആശുപത്രിയിൽ അഡ്മിറ്റായി അഞ്ചുദിവസം കഴിഞ്ഞ് വേദന മാറി ഡിസ്ചാർജ് ആയപ്പോൾ ഇൻഷുറൻസ് കമ്പനിയുടെ വാദം, അവിടെ നടന്നത് ചികിത്സയല്ലെന്നും വെറും നിരീക്ഷണം മാത്രമെന്നും അതിനാൽ ക്ലെയിം അനുവദിക്കാൻ കഴിയില്ലെന്നും! ഇതോടെയാണ് കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരൻ സമർപ്പിച്ച രേഖകളിൽ, സ്റ്റിറോയ്ഡ് അടക്കം വേദനസംഹാരികൾ നൽകി ചികിത്സ നടത്തിയതിൻ്റെ വിവരങ്ങളുണ്ട്. ഇൻജക്ഷൻ, ഫിസിയോതെറാപ്പി അടക്കം പലതും ചെയ്തതും വ്യക്തമാണെന്ന് ഉപഭോക്തൃ കോടതി നിരീക്ഷിച്ചു.…
Read More » -
ടെക്‌നോക്രാറ്റായ വ്യവസായിയില്‍നിന്ന് രാഷ്ടീയക്കാരനിലേക്ക്; കേരളാ ബിജെപിയില്‍ ‘രാജീവം’ വിടരുമ്പോള്‍, ഗ്രൂപ്പുകളെ പൊളിക്കാനുറച്ച് കേന്ദ്രം
തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടു. 18 വര്‍ഷം നീണ്ട പൊതുപ്രവര്‍ത്തനം ഞാന്‍ അവസാനിപ്പിക്കുന്നു. നിമിഷങ്ങള്‍ള്‍ക്കകം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. മന്ത്രിസഭയില്‍ ഇടം കിട്ടാതെ പോയതിലുള്ള നിരാശയായിരുന്നുവോ ആ പോസ്റ്റിനു പിന്നിലെന്ന് അറിയില്ല. പക്ഷെ, അത് പിന്‍വലിക്കാനുള്ള തീരുമാനം ഇന്ന് അദ്ദേഹത്തെ കേരള സംസ്ഥാന ബി.ജെ.പി. അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കുന്നതില്‍ നിര്‍ണായകമായെന്ന് വ്യക്തം. എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍…സാധ്യതാ പട്ടികയിലെ എല്ലാവരേയും പിന്തള്ളിയാണ് രാജീവ് ചന്ദ്രശേഖറിന് നറുക്ക് വീണത്. ഇനി കേരള ബി.ജെ.പിയുടെ ഔദ്യോഗികമുഖം രാജീവ് ചന്ദ്രശേഖര്‍. പാര്‍ലമെന്ററി രംഗത്തുനിന്ന് സംഘടനാരംഗത്തേക്കുള്ള ചുവടുമാറ്റത്തില്‍ രാജീവിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാവും? 1964 മെയ് 31-ന് വ്യോമസേന ഉദ്യോഗസ്ഥന്‍ എം.കെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി അഹമ്മദാബാദിലായിരുന്നു ജനനം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ടിക്കല്‍ എന്‍ജീനിയറിങ്ങില്‍ ബിരുദവും ഷിക്കാഗോയിലെ ഇലിനിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദാനന്തരബിരുദവും. 1988 മുതല്‍ 1991 വരെ ഇന്റലില്‍…
Read More » -
സിപിഎമ്മിന് അടിത്തറ പാകിയ നേതാവിന്റെ മകന്‍ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍, ഇടതുപക്ഷത്തെ വിമര്‍ശിച്ച് കസ്തൂരി അനിരുദ്ധന്‍
തിരുവനന്തപുരം: ഇടത് പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യം ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കുകയാണെന്ന് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കസ്തൂരി അനിരുദ്ധന്‍. തെറ്റുതിരുത്താന്‍ ഒരിക്കലും സിപിഎം തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം നേതാവായിരുന്ന എ. അനിരുദ്ധന്റെ മകനും മുന്‍ എം.പി. ഡോ.എ.സമ്പത്തിന്റെ സഹോദരനുമാണ് കസ്തൂരി അനിരുദ്ധന്‍. തിരുവനന്തപുരം ജില്ലയില്‍ സി.പി.എമ്മിന് അടിത്തറ പാകിയ നേതാവാണ് എ. അനിരുദ്ധന്‍. മൂന്ന് തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായിരുന്നു. ഒരു തവണ ജയിലില്‍ കിടന്നാണ് മത്സരിച്ച് ജയിച്ചത്. സിപിഎമ്മിന്റെ ആദ്യ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു അനിരുദ്ധന്‍. തിരുവനന്തപുരത്ത് നടന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തിലാണ് ജില്ലാ പ്രസിഡന്റായി കസ്തൂരിയെ പ്രഖ്യാപിച്ചത്. പഠനകാലത്ത് എസ്എഫ്ഐയിലെ പ്രവര്‍ത്തകനായിരുന്നു കസ്തൂരി. തലസ്ഥാനത്ത് അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന സമ്പത്തും കസ്തൂരിയും എന്നാല്‍ രാഷ്ട്രീയപരമായി രണ്ട് ധ്രുവങ്ങളിലാണ്. ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷനായ വിവരം സമ്പത്തിനെയാണ് ആദ്യം അറിയിച്ചതെന്നും കസ്തൂരി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
Read More » -
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും; നിര്‍ദേശിച്ചത് കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറല്‍സെക്രട്ടറി എം.ടി. രമേശ്, മുന്‍പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. കോര്‍ കമ്മിറ്റിയോഗം തുടങ്ങിയ ഉടന്‍ ദേശീയ നേതൃത്വം പേര് നിര്‍ദേശിച്ചു എന്നാണ് വിവരം. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ ഐടി ആന്റ് ഇലക്ട്രോണിക്‌സിന്റെയും നൈപുണ്യവികസനത്തിന്റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രകാശ് ജാവേക്കറാണ് അദ്ദേഹത്തിന്റെ പേര് കോര്‍കമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാന്‍ കോര്‍കമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളില്‍നിന്നുമാത്രമേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ എന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു.…
Read More » -
ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വ്യാഴാഴ്ച മുതല്‍ ലഭിക്കും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ അറിയിച്ചു. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8,46,456 പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.
Read More » -
ഹോസ്റ്റല്‍ വാർഡൻ്റെ മാനസീക പീഡനം: ജീവനൊടുക്കാൻ ശ്രമിച്ച കാഞ്ഞങ്ങാട്ടെ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാൻ ശ്രമിച്ച് 4 മാസത്തോളം അബോധാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ വിദ്യാർഥിനി പാണത്തൂരിലെ സദാനന്ദന്‍ – ഓമന ദമ്പതികളുടെ മകള്‍ ചൈതന്യകുമാരി (20) ആണ് ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 7നാണ് വിദ്യാർഥിനി ഹോസ്റ്റല്‍ റൂമിലെ ഫാനില്‍ തൂങ്ങി ജീവനെടുക്കാൻ ശ്രമിച്ചത്. തുടർന്ന് കോമയിലായ പെണ്‍കുട്ടി മംഗ്ളൂറിലെ ആശുപത്രിയിലും പിന്നീട് ദിവസങ്ങളോളം കണ്ണൂര്‍ മിംസ് ആശുപത്രിയിലും തുടർന്ന് ഒരു മാസത്തിലധികമായി കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. വാര്‍ഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നത്. ചൈതന്യയെ വാര്‍ഡൻ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവത്രേ. പെൺകുട്ടി ശാരീരിക അവശത നേരിട്ടപ്പോള്‍ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ലെന്നും വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നുവെന്നും ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നുമാണ് പറയുന്നത്. ഹോസ്റ്റൽ വാർഡൻ്റെ പീഡനത്തിനെതിരെ വിദ്യാർഥിനികൾ സമരത്തിലായിരുന്നു. പിന്നീട് പൊലീസിൻ്റെ…
Read More » -
ബിജെപി സംസ്ഥാന പ്രസിഡന്റ് തിങ്കളാഴ്ച; അഭ്യൂഹങ്ങളുമായി അരഡസനോളം പേരുകള്‍
തിരുവനന്തപുരം: ബിജെപി കേന്ദ്രഘടകത്തിന്റെ രഹസ്യപ്പട്ടികയിലെ കേരളഘടകം സംസ്ഥാനപ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവില്‍നിന്ന് ഞായറാഴ്ച പത്രിക സ്വീകരിക്കും. മത്സരം ഒഴിവാക്കാന്‍ ഒരാളില്‍നിന്നേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ. പ്രസിഡന്റാകാന്‍ സാധ്യതയുള്ള അരഡസനോളം നേതാക്കളുടെ പേരുകള്‍ പ്രചരിക്കുന്നതോടെ അഭ്യൂഹങ്ങള്‍ക്കും അറുതിയില്ല. നിലവിലുള്ള പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടരുമോ മറ്റാരുടെയെങ്കിലും കൈകളില്‍ പദവിയെത്തുമോ എന്നതാണ് പാര്‍ട്ടിഘടകങ്ങള്‍ ഉറ്റുനോക്കുന്നത്. ഞായറാഴ്ച രാവിലെ കോര്‍കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സംസ്ഥാനപ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകുമെന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും ഇതുവരെ സൂചനകളൊന്നുമില്ല. കേരളത്തില്‍വെച്ചുതന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കും. 2020 ഫെബ്രുവരിയിലാണ് സുരേന്ദ്രന്‍ പ്രസിഡന്റായത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വിശ്വസിക്കുന്നു. ആര്‍എസ്എസ് പിന്തുണയുണ്ടെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. എന്നാല്‍, ആദ്യടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശിന് അനുകൂലസാഹചര്യമാണെന്നാണ് പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ പറയുന്നത്. വനിതാപ്രസിഡന്റുമതിയെന്ന് കേന്ദ്രഘടകം…
Read More » -
പത്താംക്ലാസ് ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ, മൂന്ന് വിദ്യാർഥികൾക്കു കുത്തേറ്റു
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താംക്ലാസ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് മലയാളം- ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. തലയ്ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥികളിലൊരാൾ കത്തി ഉപയോഗിച്ച് മറ്റു വിദ്യാർഥികളെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്ന് വിദ്യാർഥികൾ ചേർന്നാണ് ആക്രമിച്ചതെന്നാണ് അറിയുന്നത്. ഇതിൽ ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. കുത്തിയ വിദ്യാർഥിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് പരീക്ഷ എഴുതാൻ മാത്രം അധ്യാപകർ അനുവാദം നൽകിയതായിരുന്നു. ഒൻപതാം ക്ലാസ് മുതൽ വിദ്യാർഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read More »