Kerala

    • സോണിയ ​ഗാന്ധി ആശുപത്രിയിൽ; നേത്ര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയ്ക്കാണെന്നാണ് വിവരം; മുഖ്യമന്ത്രി പ്രഖ്യാപനം വൈകും?

      ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി (79) ആശുപത്രിയിൽ. ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേത്ര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയയാണിതെന്നാണു സൂചന. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കുന്ന നിർണായക ചർച്ചയിൽ സോണിയ ഗാന്ധിയും പങ്കെടുക്കാനിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ ആരോഗ്യ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച മാറ്റിവയ്ക്കാനോ നീട്ടാനോ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സോണിയ ഗാന്ധി വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വർഷം ജനുവരിയിൽ ശ്വാസതടസത്തെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കടുത്ത തണുപ്പും അന്തരീക്ഷ മലിനീകരണവും മൂലം ആസ്തമ ശക്തമായതാണ് അന്ന് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതേ വർഷം മാർച്ചിലും അസ്വസ്ഥതയെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി ചികിത്സ തേടിയിരുന്നു. അന്ന്…

      Read More »
    • ‘ഇപ്പോൾ ആഹ്ലാദമില്ല, ആരവമില്ല, പകരം ‘എന്തായി’ എന്നൊരു ചോദ്യം മാത്രം… വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തികേടായി പോയി ഇതെല്ലാം…എംഎൽഎയോ, മന്ത്രിയോ ഒന്നും ആകാൻ സ്വപ്നം കാണാത്ത പതിനായിരങ്ങളെ പൊരി വെയിലിൽ നിറുത്തിയുള്ള ഈ പകിട കളി ഇനിയെങ്കിലും അവസാനിപ്പിക്കൂ- മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

      പാലക്കാട്: മുഖ്യമന്ത്രി ചർച്ച നീണ്ടുപോകുന്നതിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാക്കൾ രം​ഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തർക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്ന് പാലക്കാട്ടെ മുസ്‌ലിം ലീഗ് നേതാക്കൾ വിമർശിച്ചു. രാവും പകലും ഇല്ലാതെ പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരോട് കോൺഗ്രസ് നന്ദികേട് കാണിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഫേസ്ബുക്കിൽ കുറിച്ചു. പ്രവർത്തകരെ പൊരിവെയിലത്ത് നിർത്തിയുള്ള പകിടകളി കോൺഗ്രസ് അവസാനിപ്പിക്കണമെന്നും എംഎ സമദ് പറഞ്ഞു. ‘എന്തായി…? നാലാൾ കൂടുന്നിടത്തൊക്കെ ചോദ്യം ഇതാണ്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 140 എംഎൽഎമാരെ ജനങ്ങൾ തെരെഞ്ഞെടുത്തു. എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെയും കഴിഞ്ഞില്ല. ടീം യുഡിഎഫിൽ എംഎൽഎമാരായി വന്നവരൊക്കെ അവരവരുടെ പാർട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രമാണോ വിജയിച്ചത്? അവർക്ക് വേണ്ടി പ്രവർത്തിച്ചവരിൽ എല്ലാ ഘടക കക്ഷികളിൽ പെട്ടവരുമുണ്ട്. ജയിച്ച് ഭൂരിപക്ഷം കിട്ടിയാൽ പിന്നെ ഞങ്ങള് മതി എന്നാണെങ്കിൽ അതിനാരെയും കുറ്റപ്പെടുത്താനുമില്ല.…

      Read More »
    • നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയ 4 വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം, രണ്ടുകുട്ടികളുടെ നില ​ഗുരുതരം!! മിന്നലിന്റെ ആഘാതത്തിൽ പാറയിടുക്കിലേക്ക് തെറിച്ചുവീണ ഏഴാമത്തെ വിദ്യാർഥിയെ കണ്ടെത്തിയത് പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ

      മലപ്പുറം: മലപ്പുറം മങ്കടയിൽ വ്യൂ പോയിന്റ് കാണാനിറങ്ങിയ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റു. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22). എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവർക്കും മറ്റൊരു വിദ്യാർഥിക്കും പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിലെത്തിയതായിരുന്നു വിദ്യാർഥികൾ. ഇതിനിടയിലാണ് മിന്നലേറ്റത്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അപകടവിവരമറിഞ്ഞയുടൻ ആറു കുട്ടികളെ നാട്ടുകാർ കണ്ടെത്തി മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. ഇതിൽ രണ്ടുപേർ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് വിവരം. സംഘത്തിൽ ഏഴാമതൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന വിവരം…

      Read More »
    • ‘നിങ്ങൾ ആരെയാണ്‌ പേടിപ്പിക്കുന്നത്‌ സൈബർ പുലികളെ? ഓരോ യൂത്ത്‌ ലീഗ്,‌ msf, പുതിയ തലമുറയിലെ വനിതാ ലീഗ്‌ പ്രവർത്തകരെയും മക്കളെ പോലെ കണ്ടാണ്‌ ഇന്നേവരെ പ്രവർത്തിച്ചിട്ടുള്ളത്, ആ നിങ്ങൾ അഭിസംബോധന ചെയ്തത്‌ തള്ള, അമ്മായി, കിളവി, പിന്നെ അറക്കുന്ന പ്രയോഗങ്ങളും ഇതാണോ നിങ്ങൾ പഠിച്ച ലീഗ്‌ രാഷ്ട്രീയം’? – സുഹ്റ മമ്പാട്

      കൊച്ചി: തെരഞ്ഞെടുപ്പിന് ശേഷം നടന്ന വനിതാ ലീഗിന്റെ ആദ്യ സംസ്ഥാന കമ്മിറ്റി യോഗത്തെക്കുറിച്ചുളള കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നേരിട്ട സൈബർ അധിക്ഷേപത്തിന് മറുപടിയുമായി വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്‌റ മമ്പാട് രം​ഗത്ത്. നിങ്ങൾ നാല് കമന്റിട്ടാൽ, മെസേജിൽ അസഭ്യം പറഞ്ഞാൽ താനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ സൈബർ പുലികളേ എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സുഹ്‌റ ചോദിക്കുന്നത്. ഓരോ യൂത്ത് ലീഗ്, എംഎസ്എഫ്, പുതു തലമുറയിലെ വനിതാ ലീഗ് പ്രവർത്തകരെയും മക്കളെ പോലെ കണ്ടാണ് ഇന്നേവരെ താൻ പ്രവർത്തിച്ചതെന്ന് സുഹ്‌റ മമ്പാട് പറഞ്ഞു. ആ തന്നെ തളള, അമ്മായി, കിളവി തുടങ്ങി അറയ്ക്കുന്ന പ്രയോഗങ്ങൾ നടത്തുന്നതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയമെന്ന് അവർ ചോദിച്ചു. പേരാമ്പ്രയിലെ ഫാത്തിമ തഹ്ലിയയുടെ വിജയത്തെ പരാമർശിക്കാതെ യുഡിഎഫ് വിജയത്തെ അഭിനന്ദിച്ചായിരുന്നു സുഹ്റ മമ്പാട് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെയാണ് ശക്തമായ സൈബർ ആക്രമണം നേരിട്ടത്. സുഹ്‌റ മമ്പാടിന്റെ കുറിപ്പിന്റെ പൂർണരൂപം നിങ്ങൾ ആരെയാണ്‌…

      Read More »
    • ‘മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു‘ സമ്മതിച്ച് സണ്ണി ജോസഫ്

      തിരുവനന്തപുരം: തിര‍ഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത് സർക്കാരിന്റെ വമ്പൻ വിജയത്തിന് മങ്ങലേൽപ്പിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയത്. “മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചെന്നത് ശരിയാണ്. എന്നാൽ ഉടൻ തന്നെ വെളുത്ത പുക ഉയരും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് വേഗത്തിൽ വിരാമമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, അതിന് മുമ്പായി വിവിധ നേതാക്കളുടെ അഭിപ്രായം കേൾക്കാനാണ് രാഹുൽ ഗാന്ധി ദില്ലിയിലേക്ക് നേതാക്കളെ വിളിച്ചതെന്നും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം എടുക്കുക രാഹുൽ ഗാന്ധി ആയിരിക്കുമെന്നാണ് സൂചന. സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് നിർദ്ദേശിച്ചിട്ടില്ലെന്നും, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയും വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. മറുവശത്ത്, എംഎൽഎമാരുടെ…

      Read More »
    • പാണക്കാട് സന്ദർശിച്ച് ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം‘

      മലപ്പുറം: മുസ്ലീം ലീ​ഗ് ആസ്ഥാനത്തെത്തി അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ. എനിക്ക് എതിരെ മത്സരിച്ചത് ഒരു മുസ്ലീം നാമധാരിയാണെങ്കിലും മുസ്ലീം ഭൂരിപക്ഷ ബൂത്തുകളിൽ എല്ലാം എനിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗമാണ് മുസ്ലിം സമുദായം. അത് ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചുവെന്നും ലീഗിന്റെ വലിയ പിന്തുണ തെരഞ്ഞെടുപ്പിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ ആദരിച്ച സംഭവത്തെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ആദരിച്ചത്. വെള്ളാപ്പള്ളി ചുമ്മാ കയറി ആ പദവിയിൽ എത്തിയതല്ലെന്നും സുധാകരൻ പറഞ്ഞു. മലപ്പുറത്തെ അധിക്ഷേപിച്ചതിന് മറുപടി പറഞ്ഞിട്ടുണ്ട്. ആ പരാമർശം ശരിയല്ലെന്ന് നേരത്തെ മറുപടി പറഞ്ഞതാണ്. മുസ്ലീങ്ങൾക്ക് എതിരെ പറയുന്നത് ശരിയല്ലെന്ന് താനും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു.

      Read More »
    • ക്ലിഫ്ഹൗസിലെ പശുക്കൾ ഇനി പുത്തൂർ കെഎൽഡിബി ഫാമിലെ താരങ്ങൾ; ഏഴു പശുക്കളെയും മാറ്റിയത് മുഖ്യമന്ത്രി ഔദ്യോ​ഗിക വസതി ഒഴിഞ്ഞതോടെ

      തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് ഒഴിഞ്ഞു വാടകവീട്ടിലേക്കു താമസം മാറിയപ്പോൾ അദ്ദേഹത്തിന്റെ അരുമകളായിരുന്ന പശുക്കളെ മൃഗസംരക്ഷണ വകുപ്പിന്റെ ഫാമിലേയ്ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെയും ത‍ൃശൂർ പുത്തൂരിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോർഡിലെ (കെഎൽഡിബി) ഫാമിലേക്ക് 3 ദിവസം മുൻപാണ് കൊണ്ടുപോയത്. കെഎൽബിഡിയാണു ക്ലിഫ്ഹൗസിലേക്കു പശുക്കളെ നൽകിയത്. തിരികെ നൽകാൻ ക്ലിഫ്ഹൗസിൽ പശുക്കളുടെ ചുമതലയുള്ളവർ സന്നദ്ധത അറിയിച്ചതോടെയാണു കെഎൽഡിബി ജീവനക്കാരെത്തി ഇവയെ കൊണ്ടുപോയത്. വെച്ചൂർ , ജഴ്സി, ഹോൾസ്റ്റീൻ സങ്കര ഇനത്തിൽപ്പെട്ടവയാണു പശുക്കൾ. ക്ലിഫ്ഹൗസിൽ 42.50 ലക്ഷം രൂപ ചെലവഴിച്ചു തൊഴുത്തു നിർമിച്ചത് വിവാദമായിരുന്നു. ബേക്കറി ജംക്‌ഷനിൽ റിസർവ് ബാങ്കിനു പിന്നിലുള്ള പാരിഷ് റോഡിൽ നിംസ് ആശുപത്രിക്കു സമീപത്തെ വീട്ടിലേക്കാണ് പിണറായി വിജയനും കുടുംബവും മാറിയത്. ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വീട് 5 വർഷത്തേക്കു പാട്ടത്തിന് എടുത്തതാണെന്നാണു വിവരം. ആറിലധികം കാറുകൾ പാർക്കു ചെയ്യാവുന്ന വിശാലമായ…

      Read More »
    • ഓട്ടോ വായ്പാ തിരിച്ചടവ് മുടങ്ങി, പണം ഉടൻ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഭീഷണി മുഴക്കി ഫിനാൻസ് ജീവനക്കാർ!! ഓട്ടോ ഡ്രൈവർ താമരശ്ശേരി പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ

      കോഴിക്കോട്: ഓട്ടോ ഡ്രൈവറെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. ഇയാളുടെ ഓട്ടോ സമീപത്ത് നിർത്തിയിട്ടിട്ടുണ്ടായിരുന്നു. മുരളീധരൻ്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതിന്റെ പേരിൽ ഇന്നലെ ബജാജ് ഫൈനാൻസിൽ നിന്നും ജീവനക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. മുരളീധരൻ പണം ഉടൻ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ ഭീഷണി മുഴക്കിയാണ് മടങ്ങിയതെന്നും ആരോപണം ഉയരുന്നുണ്ട്. പഞ്ചായത്ത് ഓഫീസിന് തൊട്ടുമുൻപിലാണ് ഓട്ടോ സ്റ്റാൻഡ്. ഭീഷണിയിൽ മനംനൊന്താണ് മരണം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആരോപണം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

      Read More »
    • ഒരു മകൾ പാമ്പ് കടിയേറ്റ് ആശുപത്രിയിൽ, മറ്റൊരു മകൾ അത്ഭുതകരമായി പാമ്പിൽ നിന്ന് രക്ഷപ്പെട്ടു, തെരച്ചിൽ നടത്തിയപ്പോൾ റൂമിലും പാമ്പിൽ കുഞ്ഞുങ്ങൾ, മാളങ്ങളടയ്ക്കാൻ നോക്കിയപ്പോൾ തറയിൽനിന്നും ഇറങ്ങിവരുന്നതും പാമ്പുകൾ!! സ്വന്തം വീട്ടിൽ കയറാനാകാതെ ഒരു കുടുംബം

      പത്തനാപുരം: പാമ്പുശല്യം കാരണം സ്വന്തം വീട്ടിൽ കയറാനാകാതെ ബന്ധുവീട്ടിൽ അഭയംതേടി ഒരു കുടുംബം. പിടവൂർ മൂലംകോട് രാജേഷ്ഭവനിൽ രാജേഷും കുടുംബവുമാണ് പാമ്പ് ശല്യത്താൽ ദുരിതമനുഭവിക്കുന്നത്. കടുത്ത പാമ്പുശല്യമാണ് നേരിടുന്നതെന്ന് കുടുംബം പറയുന്നു. പത്താംക്ലാസ് വിദ്യാർഥിയായ മകളെ പാമ്പുകടിച്ചതോടെ രാജേഷും ഭാര്യയും രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബം വീടൊഴിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മകൾ രേവതിക്ക് ഉറങ്ങിക്കിടന്നപ്പോൾ പാമ്പിന്റെ കടിയേറ്റത്. വീടിന്റെ മേൽക്കൂരയിൽനിന്ന് എലിയോടൊപ്പം കുട്ടിയുടെ ദേഹത്തുവീണ പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി സുഖം പ്രാപിച്ചുവരുന്നു. പിറ്റേദിവസം ഭക്ഷണം പാകംചെയ്യുന്നതിനിടെ അടുക്കളയിൽവെച്ച് രാജേഷിന്റെ ഇളയമകൾ രേണുകയുടെ കാലിൽ പാമ്പ് ചുറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അന്നുരാത്രിയും പാമ്പിൻകുഞ്ഞുങ്ങളെ വീട്ടിൽ കണ്ടെത്തി. മൺത്തറയിൽ വിരിച്ചിരുന്ന ടാർപ്പൊളിൻ ഷീറ്റ് നീക്കംചെയ്തപ്പോൾ അടുക്കളയിലും രണ്ടുമുറികളിലും ഒട്ടേറെ പാമ്പുകളെ കണ്ടെത്തി. വിവരമറിഞ്ഞ് വനപാലകസംഘം എത്തിയെങ്കിലും വീട്ടിൽ പലയിടത്തായുള്ള മാളങ്ങളിൽ ഒളിച്ച പാമ്പുകളെ പിടികൂടാനാകാതെ തിരിച്ചുപോയി. ഇതോടെ വീടിനുള്ളിൽനിന്ന് ഗൃഹോപകരണങ്ങളെല്ലാം…

      Read More »
    • ‘മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എന്താണ് നേതാക്കളാരും ഒരു സ്ത്രീയെ നിർദ്ദേശിക്കാത്തത്?; നാളുകളേറെയായി പാർട്ടിയിൽ പ്രവർത്തിച്ച്, സാമൂഹ്യ രം​ഗത്ത് ഇടപെട്ട് പരിചയമുള്ള നേതാക്കളായ പല സ്ത്രീകളും കോൺ​ഗ്രസിൽ വിജയിച്ചു വന്നിട്ടുണ്ട് ‘ – ആനി രാജ

      ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ ഒരു വനിതയെ മുഖ്യമന്ത്രിയാക്കി നിലവിലെ തർക്കങ്ങൾക്ക് കോൺ​ഗ്രസ് പരിഹാരം കാണണമെന്ന് സിപിഐ നേതാവ് ആനിരാജ. നാളുകളേറെയായി പാർട്ടിയിൽ പ്രവർത്തിച്ച്, സാമൂഹ്യ രം​ഗത്ത് ഇടപെട്ട് പരിചയമുള്ള നേതാക്കളായ പല സ്ത്രീകളും കോൺ​ഗ്രസിൽ വിജയിച്ചു വന്നിട്ടുണ്ട്. പുരുഷന്മാരെ മാത്രം പരി​ഗണിച്ചുള്ള ചർച്ചയാണ് മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. അതിനാലാണ് ഇതുവരെയും തീരുമാനമാകാത്തതും. കാരണം പേരുയർന്നു വന്നിട്ടുള്ള മൂന്നു പേർക്കും മുഖ്യമന്ത്രിയാകണം. ആസ്ഥാനത്ത് ഒരു വനിതയെ പരി​ഗണിക്കുകയാണെങ്കിൽ കാര്യത്തിന് തീരുമാനമാകുമെന്നും ആനി രാജ പറയുന്നു. രാഹുൽ​ഗാന്ധി സ്ത്രീകൾക്കുവേണ്ടിയുള്ള പല പദ്ധതികളെക്കുറിച്ചും പറഞ്ഞിട്ടുണ്ടല്ലോ? മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എന്താണ് നേതാക്കളാരും ഒരു സ്ത്രീയെ നിർദ്ദേശിക്കാത്തത്? എന്തായാലും കേരളത്തിലെ ജനങ്ങൾക്കിടയിൽ അത്തരമൊരു ചോദ്യം ഉയർന്നു വരുന്നുണ്ട്.അതേ ചോദ്യം ഞങ്ങളും ചോദിക്കുകയാണ്; ആനി രാജ പറഞ്ഞു.

      Read More »
    Back to top button
    error: