Kerala

    • സാംസ്‌കാരിക നായകര്‍ എവിടെ? രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രമുഖര്‍ മൗനത്തില്‍; ജോയ് മാത്യു, എം.എന്‍. കാരശേരി, കെ.കെ. രമ എന്നിവര്‍ അടക്കമുള്ളവരെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ വിളിച്ചു പറയുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനത്തിന് ഇരയായ യുവതികളില്‍ ഒരാള്‍ പരാതി നല്‍കിയതിനു പിന്നാലെ ഇത്രകാലം സോഷ്യല്‍ മീഡിയയില്‍ പിന്തുണയുമായി എത്തിയ സാംസ്‌കാരിക നായകര്‍ നിശബ്ദതയില്‍. സ്ത്രീപക്ഷ നിലപാടുകളും അവര്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളിലും കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നവരാണ് ഇപ്പോള്‍ നിശബ്ദരാകുന്നത്. അഭിമുഖങ്ങളിലടക്കം രാഹുല്‍, ഷാഫി നേതാക്കള്‍ മിടുക്കരെന്നു വിശേഷിപ്പിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോയ് മാത്യു, എംഎന്‍ കാരശേരി, കെ.കെ. രമ എംഎല്‍എ എന്നിവരടുടെയടക്കം മൗനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.   ചെറിയ കുറ്റത്തിനു ചെറുപ്പക്കാരനോടു പൊറുക്കണമെന്നും രാഷ്ട്രീയ ഭാവി നശിപ്പിക്കരുതെന്നുമായിരുന്നു കാരശേരി ഒരു ടിവി ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ ഓഡിയോ പുറത്തുവന്നതിനുശേഷം കാരശേരി മാഷ് ‘കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണം’ എന്ന് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പറഞ്ഞത് ഒഴിച്ചാല്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അഭിഭാഷന്‍ പ്രശാന്ത് പദ്ഭനാഭന്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണു ചെയ്തിട്ടുള്ളത്. അതില്‍തന്നെ രാഹുലിനെ പാതി ന്യായീകരിച്ചുള്ള പോസ്റ്റാണ്.   സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷത്തിനെതിരേ രൂക്ഷമായ പരിഹാസം അഴിച്ചുവിടുന്ന ജോയ് മാത്യുവും ഇക്കാര്യത്തില്‍…

      Read More »
    • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസില്‍ ശബ്ദപരിശോധന തുടങ്ങി; ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ തിരക്കിട്ട നീക്കം; യുവതിയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു; മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനു മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം; വനിതാ ഡോക്ടറുടെ മൊഴിയെടുത്തു

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്ന കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് ശബ്ദരേഖയുടെ ആധികാരികമായ പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. കലാപം സൃഷ്ടിച്ച് പദവികളിലെത്തിയത് ക്രിമിനല്‍ സംഘമാണെന്നും അതിന്റെ ദുരന്തമാണ് പാര്‍ട്ടി അനുഭവിക്കുന്നതെന്നുമുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാണ്. മുതിര്‍ന്നവര്‍ സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങുന്നതിനെതിരെ കോലാഹലം സൃഷ്ടിച്ച് പദവിയിലെത്തിയവര്‍ അര്‍ഹരെ അവഗണിച്ച്, സ്വന്തം ‘ടീം’ ഉണ്ടാക്കി. ഇത് നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിനോ കെപിസിസി ക്കോ കഴിഞ്ഞില്ലെന്നുമാണ് വിമര്‍ശം. രാഹുല്‍ മാങ്കൂട്ടത്തിലിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ് . വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷണമൊരുക്കുന്നതായാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. കുറച്ചുനേരം ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി ദിനരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം…

      Read More »
    • രാഹുലിന്റെ സൈബര്‍ പടയുടെ ആക്രമണം; വി.ഡി. സതീശനടക്കം ഉള്ളവര്‍ക്കു നേരെ അഴിഞ്ഞാട്ടം; സമൂഹത്തിലെ പ്രമുഖ സ്ത്രീകള്‍ അടക്കം പരാതി നല്‍കിയതോടെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ തലപ്പത്തുനിന്ന് ബല്‍റാം തെറിച്ചു; പകരം ഹൈബി ഈഡന്‍; നടപടി കടുപ്പിച്ച് ദേശീയ നേതൃത്വം

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗിക പീഡനക്കേസില്‍ പ്രതികരിക്കുന്ന കോണ്‍ഗ്രസ് വനിതാ നേതാക്കള്‍മാരടക്കമുള്ളവര്‍ക്കെതിരേ സൈബര്‍ ആക്രമണം കടുത്തതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ തലപ്പത്തുനിന്ന് വി.ടി. ബല്‍റാം തെറിച്ചു. പകരം ചുമതല എറണാകുളം എംപി ഹൈബി ഈഡനു നല്‍കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാനായ വി.ടി. ബല്‍റാമിനെ മാറ്റിയാണ് മറ്റൊരു വൈസ് പ്രസിഡന്റായ ഹൈബി ഈഡനു ചുമതല നല്‍കിയത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതല്‍ സോഷ്യല്‍ മീഡിയ സെല്‍ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യല്‍ മീഡിയ സെല്‍ എന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ മാത്രമായിരുന്നു ഇതുവരെ ഡിജിറ്റല്‍ മീഡിയ സെല്‍ എന്ന് അറിയപ്പെട്ടിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന സമൂഹത്തിലെ പ്രമുഖ വനിതകളടക്കം രൂക്ഷമായ തെറിവിളികളാണ് സൈബര്‍ മീഡിയയുടെ ഭാഗത്തുനിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ടീം അഴിച്ചുവിട്ടിരുന്നത്. ഇത് സ്ത്രീകളുടെ ഭാഗത്തുനിന്ന് വന്‍ എതിര്‍പ്പിനും ഇടയാക്കി. പലരും വ്യാപകമായി ദേശീയ നേതൃത്വത്തിനു…

      Read More »
    • ‘അറബികള്‍ നല്ല പണം തരും; ശരീരം സൂക്ഷിക്കണം’; സൈബര്‍ ഇടത്ത് അശ്‌ളീല കമന്റ് ഇട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി എഴുത്തുകാരി ഹണി ഭാസ്‌കര്‍; ‘നയിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത വേട്ടാവളിയന്‍മാരെ, പോയ് വരാം കേട്ടോ’; കൈയടിച്ച് സോഷ്യല്‍ മീഡിയ

      കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയ എഴുത്തുകാരി ഹണി ഭാസ്‌കരന് സൈബറിടത്ത് കയ്യടി. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച കുറിപ്പിന് ചുവടെയാണ് പ്രവാസി മലയാളിയുടെ അശ്ലീല പരാമര്‍ശം. കമന്റിട്ടയാളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹണി ഭാസ്‌കരന്‍ മറുപടി നല്‍കിയത്. കമന്റ്് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവിനെ രൂക്ഷമായി വിമര്‍ശിച്ചും ഹണിയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്ത് വന്നപ്പോഴും കനത്ത സൈബര്‍ ആക്രമണം ഹണി ഭാസ്‌കരന് നേരിടേണ്ടി വന്നിട്ടുണ്ട്. ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലാത്തവരോട് പോയിവരാമെന്നും പെര്‍വെര്‍ട്ടുകളെ അനുകൂലിച്ച് ഇവിടെ തന്നെ കാണണമെന്നും പറഞ്ഞുകൊണ്ടായിരുന്നു ഹണി യാത്രയുടെ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചത്. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച പോസ്റ്റിന്റെ പൂര്‍ണരൂപം: ‘സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഗള്‍ഫിലെ കാക്കാ മുതലാളിമാര്‍ തന്ന കാശ്, അന്തംകമ്മിയായി പണിയെടുക്കുന്നതിന്റെ കാശ്, കൂലി എഴുത്തിന് കിട്ടിയ കാശ്, വിമതര്‍…

      Read More »
    • മാമ്പൂ കണ്ടും മക്കളെ കണ്ടും മാങ്കൂട്ടത്തിലിനെക്കണ്ടും കൊതിക്കരുത് ട്ടോ കേരള പോലീസേ; രാഹുല്‍ മാങ്കൂട്ടത്തിലിനെ തേടി കേരളമാകെ നെട്ടോടമോടുന്നു കാക്കിപ്പട; വക്കാലത്ത് ഒപ്പിട്ടെന്ന കഥ വിശ്വസിക്കാതെ പോലീസ്

        തിരുവനന്തപുരം: മാമ്പൂ കണ്ടും മക്കളെ കണ്ടും മാത്രമല്ല മാങങ്കൂട്ടത്തിലിനെ കണ്ടും കൊതിക്കരുതെന്ന് പോലീസിനോട് ഒരു ഉപദേശം കോണ്‍ഗ്രസുകാര്‍ വക!!! കാരണം കണ്ടാലുടന്‍ പിടികൂടാന്‍കാത്തിരിക്കുന്ന പോലീസിന്റെ മൂക്കിന്‍തുമ്പത്തുകൂടിയല്ലേ രാഹുല്‍ വന്ന് വക്കാലത്ത് ഒപ്പിട്ട് വീണ്ടും മുങ്ങിയത്. പീഡനക്കേസില്‍ പരാതി കിട്ടി പോലീസ് അന്വേഷണം തുടങ്ങും മുന്‍പേ അപ്രത്യക്ഷനായ രാഹുല്‍ ഇനിയും പോലീസിന്റെ കണ്ണില്‍ പെട്ടിട്ടില്ല.   രാഹുല്‍ മുന്‍കൂര്‍ ജാമ്യം എടുത്ത് രക്ഷപ്പെടുന്നതിനു മുന്‍പ് എങ്ങിനെയും മാങ്കൂട്ടത്തിലിനെ പൂട്ടാനായി ബെല്‍റ്റു മുറുക്കി ലാത്തിയുമായി സംസ്ഥാനമൊട്ടാകെ അരിച്ചുപെറുക്കുകയാണ് പോലീസ്. എന്നാല്‍ പിടികിട്ടിയിട്ടില്ല. ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത നീക്കമാണ് നടക്കുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് പറയുന്നത്. തലസ്ഥാനത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടുവെന്ന് പറയുന്നതിനെ പോലീസ് തള്ളുന്നുണ്ട്.   എത്രയും വേഗം രാഹുലിനെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും അന്വേഷണം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി. പരാതിക്കാരിയുമായി പീഡനം…

      Read More »
    • ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസം വളര്‍ച്ച; രാഹുല്‍ കഴിപ്പിച്ചത് ജീവന്‍ അപകടത്തില്‍ ആകാവുന്ന മരുന്ന്; ആശുപത്രി രേഖകള്‍ പുറത്ത്; യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന്റെ വിവരങ്ങള്‍ ശേഖരിച്ചു; അതിജീവിതയ്ക്ക് സുരക്ഷമൊരുക്കി പോലീസ്

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കൂടുതല്‍ കുരുക്കായി തെളിവുകള്‍. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റെ തെളിവുകളാണ് യുവതി പൊലീസിന് കൈമാറിയത്. ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറി. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന…

      Read More »
    • അങ്ങിനെ ശശി തരൂര്‍ അതുകൂടി പറഞ്ഞു; മോദി സ്തുതികള്‍ പാടിത്തീരുന്നില്ല; മോദി സര്‍ക്കാരിന്റെ വികസനപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലത്രേ; പിഎം ശ്രീയില്‍ കാവിവല്‍ക്കരണവും തരൂര്‍ജി കാണുന്നില്ല; കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ കാണിച്ച് മത്സരിക്കണമെന്നും ഉപദേശം

        തിരുവനന്തപുരം: ചില ഗാനങ്ങള്‍ എത്ര പാടിയാലും നമുക്ക് മതിയാകാത്ത പോലെ മോദി സ്തുതികള്‍ എത്ര പറഞ്ഞാലും പാടിയാലും ശശി തരൂര്‍ എംപിക്ക് മതിയാകുന്നേയില്ല. മകനോടുള്ള അമിത വാത്സല്യം ദേവേന്ദ്രനെ ഭിക്ഷക്കാരനാക്കിയെന്ന് പറയും പോലെ മോദിയോടുള്ള അമിതഭക്തി തരൂരിനെ എന്താക്കുമെന്നും കണ്ടറിയണം. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനം കണ്ടിട്ടില്ലെന്നാണ് ശശി തരൂരിന്റെ മോദി സ്തുതികളിലെ പുതിയ എപ്പിസോഡ്. ബിജെപിക്കാര്‍ പോലും ഇത്ര മനോഹരമായ ഡയലോഗ് പറഞ്ഞിട്ടുണ്ടാവില്ല. എല്ലാവരും മോദി ചെയ്യുന്ന ഏതു ചെറിയ കാര്യത്തേയും മതത്തിന്റെ വീക്ഷണകോണിലൂടെ മാത്രം നോക്കിക്കാണുമ്പോള്‍ തരൂര്‍ മതവിവേചനം കാണുന്നില്ലെന്ന് തറപ്പിച്ചുപറയുമ്പോള്‍ അടിയന്തിരമായി തരൂര്‍ ഏതെങ്കിലും നേത്രരോഗവിദഗ്ധനെ കാണണമെന്ന് കോണ്‍ഗ്രസുകാര്‍ ഉപദേശിക്കുന്നു.   മോദി സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളുമെടുത്ത് തലനാരിഴ കീറിയാണ് ശശി തരൂര്‍ മോദിയുടെ വികസനത്തെ മതവിമുക്തമാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് പിന്തുണയുണ്ടെന്നാണ് ശശി പറയുന്നത്. മണിപ്പൂരിലും മറ്റും ക്രിസ്ത്യന്‍ സമുദായത്തിനും കന്യാസ്ത്രികള്‍ക്കും നേരെ…

      Read More »
    • വ്യാജ ഐഡി കാര്‍ഡ് കേസില്‍ ധൃതിപിടിച്ചുള്ള അറസ്റ്റ് രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഉപയോഗിച്ചു; പോലീസ് റഡാറിലെങ്കിലും പീഡനക്കേസില്‍ രാഹുലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന; നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് അടക്കം കോടതിയില്‍ ഉന്നയിക്കും; ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ നടപടി

      തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതം. വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷണം ഒരുക്കുന്നെന്നാണു സൂചന. ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. വെള്ളിയാഴ്ച പകല്‍ കുറച്ചുനേരം ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചത്. എന്നാല്‍, ജാമ്യഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ ധൃതിപിടിച്ചുള്ള അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണു വിവരം. ഇത്തരത്തിലുള്ള അറസ്റ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. അതേസമയം, ധൃതിപിടിച്ച് അറസ്റ്റുണ്ടായാല്‍ കോടതിയില്‍നിന്ന് വിപരീത പരാമര്‍ശമുണ്ടാകുന്നതു പോലീസിനും സര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയാകും. രാഹുല്‍ എവിടെയുണ്ടെന്നു പോലീസിനു കൃത്യമായി അറിയാമെന്നാണു വിവരം. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡികാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ പോലീസ് ധൃതിപിടിച്ചു…

      Read More »
    • ‘ഗര്‍ഭം നടന്നിട്ട് നാളെത്രയായി? ഇപ്പോഴാണോ ബ്ലീഡിംഗിന്റെ വേദന അറിഞ്ഞു തുടങ്ങിയത്?’ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച് മോഡല്‍; ‘അധപതിച്ച പാര്‍ട്ടിയാണ് നിങ്ങളുടേത് സഖാക്കന്‍മാരെ’ എന്നും വിമര്‍ശനം

      കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ്. അതിജീവിതയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രില്‍ന വിമര്‍ശിച്ചു. ‘ഇത് കപട ധാര്‍മികതയാണ്. രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തില്‍ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാന്‍ നിങ്ങള്‍ മുന്നോട്ട് വരണം. അല്ലെങ്കില്‍ നിങ്ങള്‍ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിന് എന്ത് അര്‍ത്ഥമാണ് ഉള്ളതെ’ന്നും പ്രില്‍ന ചോദിച്ചു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രില്‍ന രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്. ഇതു പിന്നീടു നീക്കം ചെയ്‌തെങ്കിലും മറ്റൊരു പോസ്റ്റുമായും ഇവര്‍ രംഗത്തുവന്നു. പ്രില്‍നയുടെ വാക്കുകള്‍: ‘ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം അയാള്‍ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗര്‍ഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. ഇതില്‍ കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള്‍ ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിനു…

      Read More »
    • മുകേഷ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന നടിയുടെ മൊഴി കോടതിതന്നെ തള്ളിയത്; നിരന്തരം ആശംസാ സന്ദേശങ്ങളും അയച്ചു; ബാലചന്ദ്ര മേനോനെതിരേ ഉന്നയിച്ച ആരോപണവും എട്ടുനിലയില്‍ പൊട്ടി; നടി പോക്‌സോ കേസില്‍ അറസ്റ്റിലുമായി; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം മുകേഷിനെ വച്ചു പ്രതിരോധിച്ചാല്‍ പൊളിയുമെന്ന് നിയമവിദഗ്ധര്‍

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡനക്കേസ് പ്രതിരോധിക്കാന്‍ നടനും എംഎല്‍എയുമായ എം. മുകേഷിന്റെ കേസ് ഉയര്‍ത്തിക്കാട്ടുന്നത് അടിമുടി പൊളിയുമെന്നു നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. മുകേഷ്, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരടക്കം നിരവധിപ്പേര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതും ഇതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ സംശയം ഉന്നയിച്ചതും പരിഗണിക്കുമ്പോള്‍ കേസ് പണത്തിനു വേണ്ടി കെട്ടിച്ചമച്ചതെന്ന സൂചനയിലേക്കാണു നീങ്ങുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആലുവ സ്വദേശിനിയായ നടിയാണ് 13 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി മുകേഷിനെതിരേ രംഗത്തുവന്നത്. എത്രവര്‍ഷം മുമ്പ് പീഡിപ്പിച്ചാലും കേസ് നിലനില്‍ക്കും. എന്നാല്‍, ഇതിന് ആനുപാതികമായി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണു കോടതി തന്നെ സംശയങ്ങള്‍ ഉന്നയിച്ചത്. ഇവര്‍ നല്‍കിയ രണ്ടു മൊഴികളിലും വൈരുധ്യമുണ്ടെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ബാലചന്ദ്ര മേനോന് എതിരായ കേസ് കോടതി തള്ളുകയും ചെയ്തു. മുകേഷ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എത്തുന്നതിനും ആറുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നിട്ടുള്ളതെന്നു വ്യക്തമാണ്. അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നപ്പോഴും ഇവര്‍ ആരോപണം…

      Read More »
    Back to top button
    error: