Kerala

    • നാളെ നേതാക്കളെ ഡൽഹിക്ക് വിളിച്ചുവരുത്താനിരിക്കെ കെ സുധാകരന്റെ വീട്ടിൽ കെസി- കെഎസ് പക്ഷക്കാരുടെ രഹസ്യയോ​ഗം, വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ കണ്ടതോടെ നേതാക്കൾ നൈസായി മുങ്ങി

      കണ്ണൂർ: കണ്ണൂരിൽ കെ. സുധാകരന്റെ വീട്ടിൽ കെ.സി. വേണുഗോപാൽ – കെ.സുധാകരൻ അനുകൂലികളുടെ രഹസ്യ ഗ്രൂപ്പ് യോഗത്തിന് ശ്രമം. രഹസ്യയോ​ഗം ചേരുന്ന വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയതോടെ ഗ്രൂപ്പ് യോഗം മാറ്റിവെച്ച് നേതാക്കൾ മുങ്ങി. കെ. സുധാകരൻ അനുകൂലികളും ജില്ലയിലെ കെ.സി. വേണുഗോപാൽ അനുകൂലികളും ചേർന്ന യോഗമാണ് വിളിക്കാൻ ശ്രമിച്ചതെന്നാണ് അറിയുന്നത്. മുൻ ഡിസിസി ഭാരവാഹികൾ, കെപിസിസി ഭാരവാഹികൾ, കെഎസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. നിശ്ചയിച്ച പ്രകാരം സുധാകരന്റെ വീട്ടിൽ നേതാക്കൾ എത്തുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. ഇതോടെ യോഗം മാറ്റിവെച്ചു നേതാക്കൾ മുങ്ങുകയായിരുന്നു. ‘കെ. സുധാകരനെ കാണാൻ വേണ്ടി വന്നതാണ്. സാധാരണ രീതിയിൽ കാണാൻ വരുന്ന പോലെ കാണാൻ വന്നതാണ്’- എന്ന് യോഗത്തിനെത്തി മടങ്ങിയവർ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന പക്ഷക്കാരനാണ് കെ. സുധാകരൻ. നേരത്തെ ഇക്കാര്യം പറഞ്ഞ് ഫേയ്സ്ബുക്കിലടക്കം പരസ്യമായിത്തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഡൽഹിയിൽ…

      Read More »
    • ദീപ ദാസ് മുൻഷി വിളിച്ചു, നാളെ കാണണമെന്ന് പറഞ്ഞു, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നോ, നാളെയോ അറിയാം- കെ മുരളീധരൻ

      ന്യൂഡൽഹി: ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് രണ്ടു ദിവസദിവസത്തിനകം പ്രഖ്യാപനമെന്ന് കെ മുരളീധരൻ. തന്നെ ദീപ ദാസ് മുൻഷി വിളിച്ചെന്നും നാളെ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും മുരളീധരൻ പറഞ്ഞു. ‌‌ നാളെ കാണണം എന്ന് പറഞ്ഞു. എങ്ങനെയാണ് ചർച്ച എന്ന് അറിയില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും നാളെയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. നാളെ രാവിലെ ആറുമണിയാകുമ്പോൾ പോകുമെന്നും തന്റെ തീരുമാനം നേരത്തെ ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്നോ നാളെയോ ആയിരിക്കും പ്രഖ്യാപനം. എംഎൽഎമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിങ്ങൾ പറഞ്ഞ പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണയെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. അതുപോലെ മുഖ്യന്ത്രി ചർച്ചയ്ക്കാണോ വിളിപ്പിച്ചതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കാലാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ വിളിക്കില്ലല്ലോയെന്നായിരുന്നു കെ മുരളീധരന്റെ മറുപടി അതേസമയം കെ വി. തോമസിൻ്റെ പുസ്തകത്തെക്കുറിച്ച്, ഇപ്പോൾ സ്ഥാനം പോയില്ലേ എന്നും ഇനി പുസ്തകം എഴുതാമെന്നും മുരളീധരൻ പറഞ്ഞു. തങ്ങൾ ഫീൽഡ് നിന്ന് മാറുമ്പോൾ…

      Read More »
    • വീട്ടിൽ ആളില്ലാത്ത നേരത്ത് 45 പവൻ സ്വർണ്ണവും 50000 രൂപയും മോഷ്ടിച്ചു; മുക്കുപണ്ടമെന്ന വിചാരത്തിൽ ഡയമണ്ട് നെക്ലേസും കമ്മലും എടുക്കാതെ ഉപേക്ഷിച്ചു

      കാസർകോട്: 45 പവൻ മോഷ്ടിക്കുന്നതിനിടെ മോഷ്ടാക്കൾക്ക് ഒരു അബദ്ധം പറ്റി. മുക്കുപണ്ടമെന്ന വിചാരത്തിൽ അവർ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും. കവർച്ചയിൽ വൻ തുകയുടെ സ്വർണ്ണം നഷ്ടമായെങ്കിലും മോഷ്ടാക്കൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് അല്പം ആശ്വാസത്തിനുള്ള വകയായിരിക്കുകയാണ്. പൂച്ചക്കാട് തെക്കേപുറം അരയാൽ തറയിലെ അബ്‌ദുൾ മജീദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണ്ണവും 50000 രൂപയുമാണ് കവർന്നത്. ഞായറാഴ്ച പൂച്ചക്കാട്ടെ പൂട്ടിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണവും 50000 രൂപയും മോഷണം പോയിരുന്നു. സർവ്വവും നഷ്ടപ്പെട്ടു എന്ന് കരുതിയ കുടുംബത്തിന് അല്പം ആശ്വാസമായിരുന്നു മോഷ്ടാക്കളുടെ ഈ അബദ്ധം. മോഷണം നടത്തി തിരിച്ചു പോകുമ്പോൾ മുക്കുപണ്ടം എന്ന് കരുതി മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് ഡയമണ്ട് നെക്ലെയ്സും കമ്മലുമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് ആറു ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ ആഭരണങ്ങൾ. ശനിയാഴ്ച വൈകിട്ടും…

      Read More »
    • വീതികുറഞ്ഞ വളവിൽ ബസും ലോറിയും കൂട്ടിയിടിച്ചു, 31 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

      ആലുവ: ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ എസ്.ഒ.എസിന് സമീപം സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. മുപ്പത്തിയൊന്ന് പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആലുവയിൽനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      Read More »
    • മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? സാധ്യത കെ.സിക്കെന്ന് റിപ്പോർട്ട്; കെ മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഡൽഹിയിലേയ്ക്ക്; ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല

      തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ചർച്ച പുരോ​ഗമിക്കുന്നതിനിടെ മുതിർന്ന നേതാവ് കെ മുരളീധരൻ, കെ. സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് വിളിപ്പിച്ചത്. മുൻ പിസിസി അധ്യക്ഷന്മാരെയാണ് വിളിപ്പിച്ചത്. നാളെ എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് ചർച്ച നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴാണ് ഹൈക്കമാൻഡിന്റെ പുതിയ നീക്കം. കെസി വേണുഗോപാലിനെ പരി​ഗണിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മുരളിയെ വിളിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കെസി വേണുഗോപാലിന് സാധ്യതയേറുകയാണെന്നയിരുന്നു സൂചന. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുൻ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക…

      Read More »
    • രാത്രിയുടെ മറവിൽ കെസിക്ക് ഫ്ലക്സ് വച്ചത് ഇഷ്ടം കൊണ്ടെന്ന്!! ’35 സീറ്റുമായി പിണറായി വിജയൻ വരില്ലല്ലോ കേരളം ഭരിക്കാൻ, മുഖ്യമന്ത്രി എല്ലാവരുടേതും, കെസി മുഖ്യമന്ത്രിയായി വന്നാൽ സെൽഫിയെടുക്കും’- സിപിഎം ലോക്കൽ കമ്മിറ്റി അംഗം

      തൃശൂർ: താൻ കോൺഗ്രസിലൊരു പ്രശ്‌നമുണ്ടാക്കാൻ വേണ്ടിയല്ല ഫ്ലക്‌സ് വെച്ചതെന്നും തനിക്ക് കെ സി വേണുഗോപാലിനോട് താൽപര്യം തോന്നിയതുകൊണ്ടാണ് ഫ്ലക്സ് വച്ചതെന്നും സേവ് കോൺഗ്രസിന്റെ പേരിൽ വാടാനപ്പള്ളിയിൽ ഫ്ലക്‌സ് വെച്ച സിപിഎം നേതാവിന്റെ വിശദീകരണം. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ തന്റെ പാർട്ടിക്കൊരു ബന്ധവുമില്ലെന്നും വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക്‌ മെമ്പറുടെ ഭർത്താവുമായ മുഹമ്മദ് അരവശ്ശേരി പറഞ്ഞു. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടാകും. എങ്കിലും സിപിഎമ്മിൽ തന്നെ തുടരും. മാത്രമല്ല പുറത്ത് വന്ന ഓഡിയോ സന്ദേശം തമാശയ്ക്ക് പറഞ്ഞതാണ്. കോൺഗ്രസിൽ പോകാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി എല്ലാവരുടേതുമാണ്. പത്ത് വർഷം ഞങ്ങൾ ഭരിച്ചല്ലോ. 35 സീറ്റുമായി പിണറായി വിജയൻ വരില്ലല്ലോ, അതുകൊണ്ടാണ് കെ സി വേണുഗോപാലിനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി എല്ലാവരുടേതും കൂടിയാണ്. ഇന്ത്യൻ പൗരനാണല്ലോ. അതുകൊണ്ട് തന്നെ അദ്ദേഹം മുഖ്യമന്ത്രിയായി വന്നാൽ സെൽഫിയെടുക്കും’, മുഹമ്മദ് അരവശ്ശേരി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണി നേരത്താണ് എഐസിസി…

      Read More »
    • ഒരു മാസം മുൻപുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു, വിയോ​ഗത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി, ‘എന്റെ മൃതദേഹം മണിയുടെ അരികിൽതന്നെ സംസ്കരിക്കണം’- ആത്മഹത്യാ കുറിപ്പ്

      കാസർകോട്: കുമ്പളയിൽ പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കിദൂർ സ്വദേശിനി പ്രഫുല്ല(26)യാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഫുല്ലയുടെ വിവാഹം തീരുമാനിച്ചിരുന്ന വരൻ തമിഴ്‌നാട് സ്വദേശി മണി ഒരു മാസം മുമ്പുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്. കൂടാതെ തന്റെ മൃതദേഹം മണിയുടെ അരികിൽ സംസ്‌കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

      Read More »
    • ഇൻസ്റ്റഗ്രാം വഴി 13കാരിയുമായി പരിചയത്തിലായി, പിന്നാലെ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാങ്ങി ബ്ലാക്മെയ്ലിങ്, കുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടും തുടങ്ങി, മാതാപിതാക്കളുടെ പരാതിയിൽ 36 കാരൻ അറസ്റ്റിൽ

      റാന്നി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയുടെ നഗ്നചിത്രങ്ങൾ വാങ്ങി ബ്ലാക്മെയ്ൽ ചെയ്ത കേസിലെ പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്. 2025 സെപ്റ്റംബറിലാണ് പെൺകുട്ടിയുമായി ഇയാൾ പരിചയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ചാറ്റുചെയ്യുകയും പെൺകുട്ടിയുടെ അർധനഗ്നചിത്രം കൈക്കലാക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയാണ് ചിത്രങ്ങൾ വാങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. അതേസമയം അന്വേഷണം നടക്കുന്നതിനിടെ പ്രതി പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. പത്തനംതിട്ട സൈബർ സെൽ ആണ് പ്രതിയെ കണ്ടെത്തിയത്. ഇടുക്കി ജില്ലയിൽ മെക്കാനിക്കായി ജോലിചെയ്യുന്ന ഇയാൾ വീടുമായി വർഷങ്ങളായി അകന്ന് കഴിയുകയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈൽപിക്‌ചർ ആക്കിയും റീലുകൾ പോസ്റ്റു…

      Read More »
    • എനിക്ക് സ്ഥാനം കിട്ടാൻ വേണ്ടി ഒരാളും ഫ്ലെക്സ് വെക്കരുത്, എനിക്ക് ഒരു വകുപ്പിലും പ്രത്യേകം താല്പര്യം ഇല്ല- കെ മുരളീധരൻ

      തിരുവനന്തപുരം: കോൺ​ഗ്രസ് തലപ്പത്ത് തനിക്ക് ഒരു സ്ഥാനം കിട്ടണമെന്ന ആവശ്യവുമായി ആരും ഫ്ലക്‌സ് വയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ കണ്ടാല്‍ പരസ്യമായി തള്ളി പറയുമെന്നും വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍. തനിക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയി ഇരിക്കുക എന്നതാണ് ഇഷ്ടമെന്നും ഒരു വകുപ്പിലും പ്രത്യേകം താല്‍പര്യം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎയായി എത്തിയാൽ വട്ടിയൂര്‍ക്കാവില്‍ ആദ്യം ചെയ്യുക പിണറായി സര്‍ക്കാര്‍ പൂട്ടിയ മെഡിക്കല്‍ കോളേജ് തുറക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനം പറയുമെന്ന് അറിയില്ല. എന്റെ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. എല്ലാവരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നോട് ഇനി പ്രത്യേകിച്ച് അഭിപ്രായം ചോദിക്കാന്‍ സാധ്യതയില്ല. പ്രഖ്യാപനം വൈകിയതില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ അതൊക്കെ മറികടക്കാം. എനിക്ക് ഒരു വകുപ്പിലും പ്രത്യേകം താല്പര്യം ഇല്ല’, കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

      Read More »
    • പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും മടക്കി അയച്ച് ചെന്നിത്തലയും സതീശനും; സിപിഎം നേതാക്കളുടെ ​ഗൺമാൻമാരെ തിരികെ വിളിക്കാനൊരുങ്ങി പോലീസ്

      തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം സുരക്ഷാ സംവിധാനങ്ങളിലും പ്രതിഫലിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് മുൻനിരയിൽ പരിഗണിക്കപ്പെടുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചെങ്കിലും, ഇരുവരും അത് നിരസിച്ച് തിരിച്ചയച്ചു. ആരാണ് പുതിയ മുഖ്യമന്ത്രിയാകുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമില്ലാത്തതിനാലാണ് സുരക്ഷാ ക്രമീകരണങ്ങളിൽ പൊലീസ് ആശയക്കുഴപ്പത്തിലായതെന്നാണ് സൂചന. ഇരുവരും മുഖ്യമന്ത്രി സാധ്യതാപട്ടികയിൽ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായിട്ടാണ് എസ്കോർട്ടും പൈലറ്റും ഒരുക്കിയതെന്നാണ് വിവരം. അതേസമയം, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിവിധ സി.പി.എം നേതാക്കൾക്ക് അനുവദിച്ചിരുന്ന ഗൺമാൻ സുരക്ഷ പുനഃപരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സുരക്ഷാഭീഷണിയുടെ പേരിൽ അനുവദിച്ച ഗൺമാൻമാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചുതുടങ്ങി. സി.പി.എം നേതാക്കളായ ഇ.പി. ജയരാജൻ, പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കു നിലവിൽ രണ്ട് ഗൺമാൻമാർ വീതമുണ്ട്. ഇതിൽ പി. ജയരാജനു മാത്രമാണ് വ്യക്തമായ സുരക്ഷാഭീഷണിയുള്ളതെന്നാണ് പൊലീസ് വൃത്തങ്ങൾ വിലയിരുത്തുന്നത്. തിരുവനന്തപുരം കോർപറേഷനിലെ…

      Read More »
    Back to top button
    error: